ഇടക്കെപ്പോഴാ കിളി പോയി ഫഹദിന്റെ ട്രാൻസ്; കൊട്ടിഘോഷിച്ചുവന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണം മാത്രം; ഇത് പലരും പറയാൻ മടിച്ച വിഷയം; ഭക്തിയെ തൊട്ടാൽ പൊള്ളുമല്ലോ; പതിവുപോലെ തകർത്ത് ഫഹദ്; വ്യത്യസ്തമായ നായികാ കഥാപാത്രത്തിലൂടെ നസ്രിയയും ഞെട്ടിച്ചു; സിനിമ എങ്ങനെയുണ്ടെന്ന് വായിച്ചും ചോദിച്ചും അറിയുന്നതിനേക്കാൾ നല്ലത് സിനിമ കണ്ട് മനസിലാക്കുന്നതാവും; ട്രാൻസ് റിവ്യൂ..!
പി എസ് സുവർണ്ണ
അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ഫഹദ് ഫാസിലിന്റെ ട്രാൻസ് എത്തി. ഫഹദിന്റെ മറ്റൊരു വ്യത്യസ്തമായ കഥാപാത്രം, നസ്രിയ -ഫഹദ് താരജോഡികൾ വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു, എന്നിവയാണ് പ്രധാനമായും പ്രേക്ഷകരെ ട്രാൻസെന്ന സിനിമയിലേക്ക് ആകർഷിച്ചത്. അൻവർ റഷീദിന്റെ സംവിധാനത്തിലെത്തിയ സിനിമയിൽ ഉടനീളം ഫഹദിന്റെ വൺമാൻ ഷോയാണ്. മാത്രമല്ല വളരെ ഗൗരവമേറിയ ഒരു വിഷയം ചിത്രം കൈകാര്യം ചെയ്യുന്നുമുണ്ട്. നസ്രിയ നസിം, ഗൗതം മേനോൻ, ചെമ്പൻ വിനോദ്, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, വിനായകൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അൻവർ റഷീദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നതും അൻവർ റഷീദ് തന്നെയാണ്. തിരക്കഥ വിൻസെന്റ് വടക്കന്റേതാണ്.
ആകെ മൊത്തത്തിൽ ഒരു സൈക്കോ അന്തരീക്ഷമാണ് ചിത്രത്തിന്. ആ സൈക്കോ അന്തരീക്ഷം നിലനിർത്തിപോരാൻ ഫഹദെന്ന നടൻ നന്നായി തന്നെ കഷ്ടപ്പെട്ടിട്ടുണ്ട്. ഓരോ സെക്കന്റിലും പ്രേക്ഷകരെ കോരിത്തരിപ്പിക്കും വിധമായിരുന്നു ഫഹദിന്റെ അഭിനയം. അഭിനയം എന്ന് പറയാൻ പറ്റില്ല. കാരണം ഫഹദ് ഫാസിൽ എന്ന നടൻ എന്നും തനിക്ക് ലഭിക്കുന്ന കഥാപാത്രത്തിലൂടെ ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് പതിവ്. അത് തന്നെയാണ് ട്രാൻസ് എന്ന സിനിമയിലും ആവർത്തിച്ചിരിക്കുന്നത്. വിജു പ്രസാദെന്ന സാധാരണക്കാരനായ മോട്ടിവേഷണൽ സ്പീക്കറായി എത്തിയ താരം പിന്നീട് വിജുവിൽ നിന്ന് ജോഷ്വാ കാൾട്ടൻ എന്ന പാസ്റ്ററായി മാറുന്നതാണ് കഥയുടെ ഇതിവൃത്തം. വിജുവിൽ നിന്നും ജോഷ്വാ എന്ന പാസ്റ്ററിലേക്കുള്ള ട്രാൻസ്ഫർമേഷനാണ് ട്രാൻസ് എന്ന് വേണമെങ്കിൽ പറയാം. വിജുവിന്റെ ജീവിതത്തിലെ പല ഘട്ടങ്ങൾ.. അവയെല്ലാം വളരെ വൈകാരികമായി തന്നെ ഫഹദ് അഭിനയിച്ചു ഫലിപ്പിച്ചു. മാത്രമല്ല സിനിമയിലെ താരത്തിന്റെ അപ്പിയറൻസും വ്യത്യസ്തമാണ്. സാധാരണക്കാരനായ വിജുവിന്റെ ലുക്കിൽ നിന്നും സുന്ദരനായ ജോഷ്വോയിലേക്കുള്ള ഫഹദിന്റെ മാറ്റമാണ് അത്.
ഫഹദുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത നസ്രിയ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് 'കൂടെ'യെന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയായിരുന്നു. എന്നാൽ ഒരു ഗ്യാപ്പിന് ശേഷം താരം തിരിച്ചെത്തിയപ്പോൾ ഇനി എന്നാണ് ഫഹദ്- നസ്രിയ കോമ്പോയെ ഒന്നിച്ച് സ്ക്രീനിൽ കാണാൻ കഴിയുക എന്നതായിരുന്നു പ്രേക്ഷകരുടെ ചോദ്യം. ആ ചോദ്യത്തിനുള്ള ഉത്തരമാണ് ട്രാൻസെന്ന അൻവർ റഷീദ് ചിത്രം. ട്രെയിലറുകളിലും മറ്റും ഇരുവരെയും ഒന്നിച്ച് കണ്ട പ്രേക്ഷകർ വലിയ ആകാംക്ഷയിലായിരുന്നു.
എസ്തർ ലോപസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ സെക്കൻഡ് ഹാഫിലാണ് നസ്രിയയുടെ എൻട്രി. ഫഹദിന്റെ കൂടെയാണ് ഏറെയും സ്ക്രീൻ സ്പേസ് ഷെയർ ചെയ്തിരിക്കുന്നത്. മൊത്തത്തിൽ അപ്പിയറൻസിലും ക്യാരക്ടറിലും ചെയിഞ്ചുമായിട്ടാണ് എന്തായാലും നസ്രിയ എത്തിയിരിക്കുന്നത്. എന്തെന്നാൽ ഇതുവരെയും നസ്രിയ കൈകാര്യം ചെയ്യാത്ത തരം കഥാപാത്രത്തെയാണ് ട്രാൻസിൽ കൈകാര്യം ചെയ്തിരിക്കുന്നത്. എന്തായാലും നസ്രിയയുടെ പുതിയ ലുക്കിലുള്ള എൻട്രി മോശമായില്ല. എങ്കിൽ പോലും നസ്രിയയ്ക്ക് സിനിമയിൽ കാര്യമായി ഒന്നും തന്നെ ചെയ്യാനില്ല.
നസ്രിയ -ഫഹദ് കോമ്പോ വീണ്ടും സ്ക്രീനിൽ ഒന്നിച്ചെത്തുമ്പോൾ ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങൾ പ്രതീക്ഷിച്ചവരും ഉണ്ടായേക്കാം. എന്നാൽ റൊമാൻസിന് യാതൊരു പ്രാധാന്യവും കൊടുക്കാത്ത ചിത്രമാണ് ട്രാൻസ്. മനുഷ്യ മനസുകളിലൂടെ, അവർ അനുഭവിക്കുന്ന സംഘർഷങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമ. ഇന്ന് എവിടെയും എളുപ്പം കിട്ടാവുന്ന ഒന്നായി മാറിയിരിക്കുന്ന ഒന്നാണ് മോട്ടിവേഷണൽ ക്ലാസുകൾ. എന്നാൽ ഇത്തരം മോട്ടിവേഷണൽ സ്പീക്കേർസ് യഥാർത്ഥ ജീവിതത്തിൽ സക്സസ് ആണോ എന്ന് ചിത്രം പറയാതെ പറയുന്നുണ്ട്.
ഇനി ചിത്രത്തിൽ എടുത്ത് പറയേണ്ട ഒന്നാണ് മറ്റ് താരങ്ങളുടെ പെർഫോമെൻസ്. തമിഴിലെ പ്രമുഖ സംവിധായകൻ ഗൗതം മേനോനാണ് തന്റെ അഭിനയം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചത്. സിനിമയിൽ നെഗറ്റീവ് റോളിലാണ് താരം എത്തുന്നത്. താരത്തിനൊപ്പം തന്നെ സപ്പോർട്ടിങ്ങ് നെഗറ്റീവ് റോളുമായി എത്തുന്നത് ചെമ്പൻ വിനോദും, ദിലീഷ് പോത്തനുമാണ്. മൂന്നുപേരുടെയും അഭിനയം മികച്ച് നിൽക്കുന്നു. എങ്കിലും പ്രേക്ഷകരെ ഞെട്ടിച്ചത് ഗൗതം മേനോനാണ്. കൈയടിച്ചാണ് ഗൗതം മേനോന്റെ എൻട്രിയെ പ്രേക്ഷകർ വരവേറ്റത്. സൗബിനും, ശ്രീനാഥ്് ഭാസിയും, വിനായകനും, ഒറ്റ സീനിൽ മാത്രം വന്നുപോയ ജോജു ജോർജ്, ധർമജൻ ബോൾഗാട്ടി, ശ്രിന്റ എന്നിവരും തങ്ങളുടെ വേഷങ്ങൾ തന്മയത്തത്തോടെ തന്നെ കൈകാര്യം ചെയ്തു.
വിശ്വാസത്തെ വിറ്റ് കാശാക്കുന്ന ഒരുകൂട്ടം ആളുകളിലൂടെയാണ് ചിത്രത്തിന്റെ ഏറെക്കുറെ ഭാഗങ്ങളും സഞ്ചരിക്കുന്നത്. വിശ്വസത്തെ മുൻനിർത്തി ജനങ്ങളെ പറ്റിക്കാൻ വളരെ എളുപ്പമാണെന്നും. അത്തരം ചതിക്കുഴിയിലേക്ക് ജനങ്ങൾ സ്വമേധയാ വന്ന് വീഴുമെന്നും ചിത്രം വരച്ച് കാട്ടുന്നു. വിശ്വാസികളെയും വിശ്വാസത്തെയുമാണ് ചിത്രം ചോദ്യം ചെയ്യുന്നത് എന്ന് പറയാം. ഒരുപക്ഷേ സിനിമയിൽ ഇതുവരെയും ആരും കൈവെക്കാത്ത ഒരു വിഷയത്തെയാണ് അൻവർ റഷീദ് കൈകാര്യം ചെയ്തിരിക്കുന്നത് എന്ന് വേണം പറയാൻ. വിശ്വാസത്തെ വിറ്റ് കാശാക്കുന്ന ബിസിനസ്സ് ലോബികളെ കുറിച്ച് വ്യക്തമായ ഒരു ധാരണ ചിത്രം ഉണ്ടാക്കുന്നുണ്ട്. അതായത് ഭക്തി എന്നത് ഒരുതരം ലഹരിയാണെന്നാണ് ട്രാൻസ് പറയുന്നത്. വെറുതെ അങ്ങ് പറഞ്ഞുപോവുക എന്നല്ല, ഭക്തി വ്യവസായത്തിന് പിന്നിലുള്ള മാഫിയകളെ കുറിച്ചും കോടികളുടെ ബിസിനസുകളെ കുറിച്ചും സിനിമ തുറന്ന് സംസാരിക്കുന്നുണ്ട്. തൊട്ടാൽ പൊള്ളുന്ന വഷയമാണെന്ന് ഓർക്കണേ ഈ ഭക്തി...
ഇതിനോടൊപ്പം തന്നെ എടുത്ത് പറയേണ്ടതാണ് സിനിമയിലെ വിജു എന്ന കഥാപാത്രത്തിന്റെ സ്വകാര്യ ജീവിതവും. സിനിമയുടെ എവിടെയൊക്കെയോ വെച്ച് പ്രേക്ഷകൻ വളരെ ഇമോഷണലാവുന്നുണ്ട്. മാനസികമായി സംഘർഷങ്ങൾ നേരിടുന്ന ഒരാളെ അയാളുടെ ജീവിതത്തെ ഒട്ടും മായം ചേർക്കാതെ പ്രസന്റ് ചെയ്തിരിക്കുന്നു. പല എക്സ്ട്രീമിലുള്ള മാനസികാവസ്ഥകളെയും വളരെ മനോഹരമായാണ് ഫഹദ് അവരിപ്പിച്ചിരിക്കുന്നത്. കഥാപാത്രത്തിന് കൊടുക്കേണ്ടതിൽ കൂടുതൽ അഭിനയം കൊടുത്താലും കുറച്ച് കൊടുത്താലും മോശമായി പോകാമായിരുന്ന കഥാപാത്രത്തിനെ ഒട്ടും പോരായ്കൾ വരുത്താതെ അഭിനയിപ്പിച്ചു ഫലിപ്പിച്ചു. ഒരുപക്ഷേ മറ്റൊരു നടനും ഇങ്ങനെ ഒന്ന് സാധ്യമാവില്ല എന്ന് പറയാം. സമീപ കാലങ്ങളിലിറങ്ങിയ ഫഹദ് ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ച്ചവെച്ച ചിത്രമായി മാറുകയാണ് ട്രാൻസ്. അങ്ങനെ മൊത്തത്തിൽ കുറെയേറെ ട്രാൻസ്ഫർമേഷനുകളിലൂടെയാണ് ട്രാൻസെന്ന ചിത്രം സഞ്ചരിക്കുന്നത്.
ഒരു സിനിമയെ മികച്ചതാക്കുന്നത് മികച്ച കഥയോ അഭിനയമോ മാത്രമല്ല മറിച്ച് സാങ്കേതികമായ മറ്റ് വശങ്ങൾ കൂടെ ചേരുമ്പോഴാണ്. എഡിറ്റിങ്ങും, സൗണ്ട് മിക്സിങ്ങും, ബാഗ്രൗണ്ട് സ്കോറും, ക്യാമറയുമെല്ലാം ഇതിന് പ്രധാന പങ്ക് വഹിക്കുന്നു. ട്രാൻസെന്ന സിനിമ എഡിറ്റിങ്ങിനും ബാഗ്രൗണ്ട് സ്കോറിനും ക്യാമറയ്ക്കും വളരെ ഏറെ ഇംപോർട്ടൻസ് കൊടുത്തിട്ടുണ്ട്. സൗണ്ട് ഡിസൈനിംഗിന് വളരെയധികം പ്രാധാന്യമുള്ള ചിത്രമാണ് ട്രാൻസ്. ട്രാൻസിന് വേണ്ടി അത് നിർവഹിച്ചിരിക്കുന്നത് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ്. വിനായക് ശശികുമാർ ഗാനരചന നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുഷിൻ ശ്യാമും ജാക്സൺ വിജയനുമാണ് ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരു രക്ഷയുമില്ല. അമൽ നീരദിന്റെ ക്യാമറ കൂടെയായപ്പോൾ സൂപ്പർ.
സിനിമ കണ്ട് ഇറങ്ങുമ്പോൾ മൊത്തത്തിൽ ഒരു ഡൗട്ടാണ് എന്താണ് സിനിമ കണ്ടിട്ട് തോന്നിയതെന്ന്. മേക്കിങ്ങ് വശങ്ങളെല്ലാം മികച്ച് നിൽക്കുമ്പോൾ തിരക്കഥ ഇടക്കൊക്കെ ഒരു വില്ലനാവുന്നുണ്ട്. എന്തായാലും മോശം ചിത്രമെന്ന് പറയാൻ കഴിയില്ല. സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകർക്ക്. ഫഹദിന്റെ അഭിനയ മികവ് കൊണ്ട് ചിത്രം ഫുൾ എൻഗേജിങ്ങാണ്.. എന്നാലും എവിടെയൊക്കെയോ ഒരു മിസ്സിങ്ങ്. ഇടക്ക് ഒരു കിളിപോയ അവസ്ഥ. അതുകൊണ്ട് തന്നെ സിനിമ കണ്ട് ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങളാണ്. അതിനാൽ സിനിമകണ്ട് തന്നെ സിനിമയെക്കുറിച്ച് വിലയിരുത്തുക. അല്ലെങ്കിൽ വിലയിരുത്തേണ്ടിവരുന്ന ഒരു സിനിമയാണ് ട്രാൻസ്...
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്