തരംഗം തീർക്കുന്ന തണ്ണീർമത്തൻ! നവാഗത സംവിധായകൻ ഗിരീഷ് എ.ഡിയുടെ 'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന കൊച്ചു ചിത്രം തീയേറ്ററുകളിൽ ആളെകൂട്ടുന്നു; ഇത് കൗമാരക്കാരുടെ പ്രണയവും കലഹവും സൗഹൃദവുമൊക്കെ സുന്ദരമായി ചിത്രീകരിച്ച ചിത്രം; അശ്ലീലവും ദ്വയാർഥ പ്രയോഗവും ഒന്നുമില്ലാതെ വൃത്തിയായും ന്യൂജൻ ചിത്രങ്ങൾ എടുക്കാം; അഡാർ ലൗവും പതിനെട്ടാംപടിയുമൊക്കെയെടുത്തവർ ഈ പടം കണ്ടുപടിക്കട്ടെ; ലളിത സുന്ദരമായ ഈ തണ്ണീർമത്തന്‍ ഇരട്ടി മധുരം
എം മാധവദാസ്
കഴിഞ്ഞ ദിവസം രാത്രി പത്തരക്ക് തിരുവനന്തപുരത്തെ ഏരീസ് പ്ലക്സ് തീയേറ്റിൽ 'തണ്ണിമത്തൻ ദിനങ്ങൾ' എന്ന ന്യുജൻ സിനിമ കാണാൻ പോയത് വലിയ പ്രതീക്ഷയൊന്നും ഇല്ലാതെയാണ്. പക്ഷേ രാത്രിയിലെ തീയേറ്ററിനു മുന്നിലെ തിരക്ക് കണ്ട് അമ്പരന്നുപോയി. വൻ കപ്പാസിറ്റിയുള്ള തീയേറ്റർ ഹൗസ്ഫുൾ. കുട്ടികളും കുടുംബങ്ങളുമൊക്കെയായി ആകെ ബഹളവും ആരവവും! ശരിക്കും ഒരു സൂപ്പർതാര സിനിമയുടെ ആദ്യദിനങ്ങളിൽ കിട്ടുന്ന അതേ സ്വീകരണം. അതേ, കുമ്പളങ്ങി നൈറ്റ്സും, ഇഷ്കും പോലെയുള്ള കൊച്ചു ചിത്രങ്ങൾ മലയാളക്കരയെ കീഴടക്കിയപോലെ തണ്ണീർമത്തൻ ദിനങ്ങളും സിനിമാ പ്രേമികൾക്കിടയിൽ തരംഗമാവുകയാണ്. മലയാള സിനിമയിൽ പ്രതീക്ഷയുണർത്തുന്ന ഒരു മാറ്റം തന്നെയാണിത്. ഏതുകൊച്ചു ചിത്രവും നന്നായാൽ വിജയിക്കുമെന്നത് ഈ വ്യവസായത്തിന് വലിയ പ്രതീക്ഷ നൽകുന്നു.
ഒരു ലളിത സുന്ദര ചിത്രം എന്ന് ഒറ്റവാക്കിൽ ഈ പടത്തെ വിശേഷിപ്പിക്കാം. വലിയ 'സംഗതികളും' സംഭവങ്ങുമൊന്നുമില്ല. പക്ഷേ സിമ്പിൾ ബട്ട് പവർ ഫുൾ. അശ്ലീലമില്ല, ദ്വയാർഥപ്രയോഗമില്ല, കോമഡികൊണ്ടുള്ള ഭീകരാക്രമണമില്ല, ട്വിസ്റ്റുകൾ എന്ന പേരിൽ പ്രേക്ഷകരുടെ സമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന കോപ്രായങ്ങളില്ല. നൈസർഗികമായ നർമ്മങ്ങളും, കൊച്ച് നൊമ്പരങ്ങളും, കൗമാരക്കാരുടെ പ്രണയവും കലഹവും സൗഹൃദവുമൊക്കെയായി ഒരു ഫീൽ ഗുഡ് മൂവി. ഒരിടത്തുപോലും ലാഗടിക്കാതെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. അനാവശ്യം എന്ന് പറയാൻ തോനുന്നു ഒറ്റ ഷോട്ടുമില്ല. കൃത്യമായി വെട്ടിയൊതുക്കിയ രംഗങ്ങൾ. ഇത്രക്ക് വെൽ എഡിറ്റഡ് ആയ ഒരു ചിത്രം അടുത്തകാലത്ത് കണ്ടിട്ടില്ല. നിങ്ങൾക്ക് ധൈര്യസമേതം ഈ ചിത്രത്തിന് ടിക്കറ്റ് എടുക്കാം.
ഓർക്കണം ഒരു നവാഗത സംവിധായകനാണ്, തുടക്കക്കാരന്റെ യാതൊരു കൈക്കുറ്റവും ആരോപിക്കാനില്ലാത്ത വിധം ഈ ചിത്രത്തെ സംവിധാനിച്ചത്. അള്ള് രാമചന്ദ്രൻ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്ന ഗിരീഷ് എ ഡി, സംവിധായകന്റെ റോളിൽ എത്തിയപ്പോൾ കസറി എന്ന് തീർത്തു പറയാം. ഈ പടത്തിന്റെ തിരക്കഥയിലും ഗിരീഷ് പങ്കാളിയാണെന്നത് അദ്ദേഹത്തിന് ഇരട്ടി മധുരമാവുന്നു.
ഒറ്റ നോട്ടത്തിൽ ഏറെ മധുരിക്കുന്നതാണ് തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമ. താരപ്പകിട്ടോ മാസ് മസാലയോ ഇല്ലെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്താൻ വേണ്ട ഘടകങ്ങൾ ഈ സിനിമയിലുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട 'നൊസ്റ്റു'
'നൊസ്റ്റു' എന്ന് ഫേസ്ബുക്കിൽ കളിയാക്കപ്പെടുന്ന ഗൃഹാതുരത്വത്തിന്റെ അടിമകളാണ് എക്കാലവും മലയാളികൾ എന്ന് പൊതുവേ പറയാം. പ്രവാസികളിലൊക്കെ ഇത് പ്രകടമാണ്. ഇത്രയേറെ ഗൃഹാതുരത്വം സൂക്ഷിക്കുന്ന മറ്റൊരു ജനതയും വേറെയില്ല. ഇപ്പോഴും വേണു നാഗവള്ളികാലത്ത് ജീവിക്കാനാണ് നമുക്കിഷ്ടം എന്ന് ചിലപ്പോൾ തോന്നിപ്പോകും.
ഒരു മലയാളിയെ നൊസ്റ്റാൾജിയയുടെ പടുകുഴിയിലേക്കു തള്ളിയിടാൻ ഏറ്റവും നല്ലത് അവന്റെ സ്കൂൾ കാലഘട്ടം ഓർമിപ്പിക്കുക എന്നതാണ്. പല വട്ടം പരീക്ഷിച്ചു വിജയിച്ച അതേ ഫോർമുല കാലാനുസൃതമായ മാറ്റങ്ങളോടെ അവതരിപ്പിച്ചിരിക്കുന്ന സിനിമയാണ് തണ്ണീർമത്തൻ ദിനങ്ങൾ. പക്ഷേ അതിലും ഒരു പുതുമ അവർ കൊണ്ടുവന്നിട്ടുണ്ട്. സാധാരണ ഇത്തരം ചിത്രങ്ങൾ ഫളാഷ്ബാക്ക് മൂവീസാണ്. പഴയകാല കൂട്ടായ്മകളും സൗഹൃദങ്ങളും ഓർമ്മിപ്പിച്ചും, ഒരു ഗതകാലരസമുണർത്തി, ഡബിൾ 'നൊസ്റ്റു' അടിപ്പിച്ച് കൊല്ലും. പക്ഷേ ഈ പടം പ്രസന്റ് ടെൻസിലാണ് നടക്കുന്നത്. അതായത് വർത്തമാന കാലത്തെ കുട്ടികളുടെ കഥ. മാറുന്ന മലയാളിയുടെ മുഖം. മൊബൈലിന്റെയും ഇന്റർനെറ്റിന്റെയും കാലത്തെ സൗഹൃദങ്ങൾ, മാറുന്ന സ്ത്രീപുരുഷ ബന്ധങ്ങൾ അങ്ങനെ ഒട്ടനവധി കാര്യങ്ങൾ ഈ പടം അഭിസംബാധനചെയ്യുന്നണ്ട്. സമീപകാലത്ത് ഇറങ്ങിയ ഒമർലുലിന്റെ 'ഒരു അഡാർ ലൗ', മമ്മൂട്ടി അതിഥിവേഷത്തിൽ എത്തിയ ശങ്കർ രാമകൃഷ്ണന്റെ 'പതിനെട്ടാംപടി' എന്നീ ചിത്രങ്ങൾ നോക്കുക. അവരും സമാനമായ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. പക്ഷേ അവയൊന്നും എവിടെയും എത്തിയില്ല. ഈ ചിത്രത്തിന്റെ സംവിധായകരൊക്കെ തണ്ണിമത്തൻ ദിനങ്ങൾ ഒന്നു കണ്ടുനോക്കണം.
പുതിയകാലത്തിന്റെ ചിത്രമായി ഈ പടം കൃത്യമായി മാറുന്നുണ്ട്. എംടിയുടെ 'വേനൽക്കിനാവുകൾ' തൊട്ട് നാം പറയുന്നുണ്ട് കൗമാരക്കാരുടെ പ്രശ്നങ്ങൾ. ഈ പടത്തിലും അതുതന്നെ. പ്ലസ് വൺ കാലഘട്ടം തുടങ്ങുന്നിടത്തു നിന്നാണ് സിനിമ ആരംഭിക്കുന്നത്. നമുക്കു ചുറ്റുമുള്ള ഏതൊരു കുട്ടിയെയും പോലെ ജെയ്സണിലേക്ക് ചിത്രം പെട്ടെന്ന് ഫോക്കസ്ഡ് ആവുന്നു. കുമ്പളങ്ങി നൈറ്റ്സിലെ ഇളയ സഹോദരൻ ഫ്രാങ്കിയെ അവതരിപ്പിച്ച് ശ്രദ്ധേയനായ മാത്യു തോമസ് ഈ പടത്തിലും തകർത്തിരിക്കയാണ്. അങ്ങേയറ്റം സ്വാർഥനും പഠിപ്പിസ്റ്റായി അറിയപ്പെടാൻ ആഗ്രഹമുള്ളവനുമായ ജെയ്സണിന്റെ ജീവിതം ബ്ലാക്ക് ഹ്യൂമറിലൂടെയാണ് സംവിധായകൻ കൊണ്ടുപോകുന്നത്. തുടക്കത്തിൽ കടുത്ത പഠിപ്പിസ്റ്റായി തോന്നുന്ന ജെയ്സൺ, കഷ്ടി മാർക്കുവാങ്ങി രക്ഷപ്പെടുന്ന ആവറേജ് സ്റ്റുഡന്റ് മാത്രമാണെന്ന അറിയുന്ന ഭാഗങ്ങളൊക്കെ ചിരി ഉണർത്തും. കൗമാരത്തിന്റെ ചാപല്യങ്ങളും, അപകർഷതാ ബോധങ്ങളും, അംഗീകരിക്കപ്പെടാനുള്ള ആഗ്രഹവും, എതിർലിംഗത്തോടുള്ള താൽപ്പര്യവുമെല്ലാമായി ഒരു കുളിർകാറ്റുപോലെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്.
പ്രണയമില്ലാതെ എന്ത് ടീനേജ് ചിത്രം
എല്ലാ കൗമാര ചിത്രങ്ങളും പോലെ പ്രണയം ഈ പടത്തിലും ഒരു മുഖ്യ വിഷയമാണ്. ജെയ്സണ്‍ കീർത്തിയോട് കടുത്ത പ്രണയമാണ്. ഉദാഹരണം സുജാതയെന്ന ചിത്രത്തിൽ തകർത്ത് അഭിനയിച്ച അനശ്വര രാജൻ ഈ വേഷം ഭദ്രമാക്കിയിരുന്നു. കീർത്തിയാവട്ടെ അവനെ മൈൻഡ് ചെയ്യുന്നുമില്ല. ഒരിക്കൽ ഇഷ്ടം അവളോടു തുറന്നു പറഞ്ഞതും മുഖമടച്ചുള്ള മറുപടിയാണു കിട്ടിയത്. കീർത്തി അവനെ ഇഷ്ടപ്പെടണമെന്ന് അവന് ആഗ്രഹമുണ്ട്. എന്നാൽ അവളെ 'ഇംപ്രെസ്' ചെയ്ത് വീഴ്ത്താനുള്ള കഴിവൊന്നും അവനില്ല. അതുള്ളവരൊക്കെ അതിനു ശ്രമിക്കുന്നുണ്ടെങ്കിലും അവൾ ഒന്നിലുംവഴങ്ങുന്നില്ല.
അതിനിടയ്ക്കാണ് സൽഗുണ സമ്പന്നനായ ഒരു അദ്ധ്യാപകൻ രവി പത്മനാഭൻ ( വനീത് ശ്രീനിവാസൻ)അവരെ പഠിപ്പിക്കാനെത്തുന്നത്. കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരുപോലെ പ്രിയങ്കരനായ ആ സാറിനെ ജെയ്സണു മാത്രം പിടിച്ചില്ല. കാരണങ്ങൾ പലതാണ്. അതാണ് ഈ ചിത്രത്തിന്റെ സീക്രട്ട്. അത് കണ്ടുതന്നെ അറിയുക.
സാധാരണ ഇത്തരം സിനിമകളിൽ കാണുന്നപോലെ സൽഗുണ സമ്പന്നായ ഒരു നായകനെയല്ല ഈ പടത്തിലുള്ളത്. മാനുഷികമായ എല്ലാ ദൗർബല്യങ്ങളും ചാപല്യങ്ങളുമുള്ള ഒരു കുട്ടിയാണ് അയാൾ. മൊത്തത്തിൽ ഈ നൊസ്റ്റു പടങ്ങളിൽ കാണുന്ന നന്മ മര പ്രതിഭാസങ്ങൾ ഈ ചിത്രത്തിലില്ലെന്നത് ആശ്വാസം. ആക്റ്റർ ഓറിയൻഡ് മൂവി തന്നെയാണ് ഈ ചിത്രം. ഇർഷാദിനെപ്പോലുള്ള സീനിയർ താരങ്ങൾ തൊട്ട് പുതുമുഖങ്ങൾവരെ ഇവിടെ കാഴ്ചവെച്ചത്് സൂപ്പർ അഭിനയം തന്നെയാണ്. അതിൽ ഏറ്റവും ഗംഭീരമായത് മാത്യുവും, അനശ്വര രാജനുമാണ്. അൽപ്പം ശ്രദ്ധിച്ചാൽ അറിയപ്പെടുന്ന താരങ്ങളായി ഇവർ മാറുമെന്ന് ഉറപ്പാണ്. അനശ്വരയിൽ എവിടെയൊക്കെയോ ഒരു മഞ്ജുവാര്യർ ഒളിഞ്ഞു കിടക്കുന്നുണ്ട്. അതുപോലെ തന്നെ വിനീത് ശ്രീനിവാസന് സമീപകാലത്ത് കിട്ടിയ ഏറ്റവും നല്ല വേഷമാണ് ഈ ചിത്രത്തിലേതെന്നും നിസ്സംശയം പറയാം.
ജോമോൻ ടി ജോൺ ആണ് സത്യത്തിൽ ഈ പടത്തിന്റെ കരുത്ത്. ഈ ചിത്രത്തിന്റെ നിർമ്മാണത്തിലും പങ്കാളിയാണ്, ക്യാമറകൊണ്ട് ഇന്ദ്രജാലം കാട്ടാൻ കഴിയുന്ന ഈ യുവാവ്. ജോമോനൊപ്പം വിനോദ് ഇല്ലമ്പള്ളിയും ചേർന്നാണ് സിനിമയെ അതിമനോഹരമായി കാഴ്ചക്കാർക്ക് മുന്നിൽ അവതരിപ്പിച്ചത്. ഗാനങ്ങളാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്. ചിത്രം ഇറങ്ങും മുമ്പേ ഹിറ്റായവയാണ് ഈ പടത്തിലെ ഗാനങ്ങൾ. എഡിറ്റിങ് നിർവഹിച്ച ഷമീർ മുഹമ്മദും സംഗീതം നിർവഹിച്ച ജസ്റ്റിൻ വർഗീസും സിനിമയ്ക്കു യോജിച്ച രീതിയിൽ തങ്ങളുടെ മേഖലകളിൽ പ്രവർത്തിച്ചു.
പക്ഷേ ഒരുകാര്യത്തിൽ കൂടി ഈ ചിത്രത്തിന്റെ സംവിധായകനോട് അതിയായ നന്ദിയുണ്ട്. സാധാരണ ഇത്തരം ചിത്രങ്ങളുടെ ഒരു രീതി കുട്ടികളുടെ മദ്യപാന സദസ്സുകൾ വല്ലായെ പർവതീകരിച്ച് കാണിക്കയായിരുന്നു. പുതിയ പിള്ളേർ മൊത്തം പിശകാണെന്നും കള്ളും കഞ്ചാവുമാണെന്ന ജനപ്രിയ നുണയെ ഈ ചിത്രം സാധൂകരിക്കുന്നില്ല.
വാൽക്കഷ്ണം: 'തണ്ണീർമത്തൻ ദിനങ്ങൾ' എന്നൊക്കെ പേരിട്ടാൽ മുമ്പൊക്കെ 'എന്തൊരു പ്രഹസനമാണ് സജീ' എന്ന് ചോദിക്കാനേ ആളുകൾ ഉണ്ടാവുകയുള്ളൂ. പക്ഷേ കാലത്തിന്റെ മാറ്റം കുമ്പളങ്ങി നൈറ്റ്സും, പടവലങ്ങ ദിനങ്ങളുമൊക്കെയായി മലയാള സിനിമയുടെ തലക്കെട്ടുകളേയും മാറ്റിയിരിക്കുന്നു. കാലത്തിന്റെ മാറ്റം എന്നല്ലാതെ എന്തു പറയാൻ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍