പത്തുവർഷത്തെ അഭിനയ ജീവിതത്തിൽ വിനയ് ഫോർട്ടിന് വീണുകിട്ടിയ സൗഭാഗ്യം; പ്രേമത്തിലെ പഞ്ചാര പ്രൊഫസറിൽ നിന്ന് മാറി പുതിയ മാനറിസത്തിൽ തകർത്ത് അഭിനയിച്ച് നടൻ; ബോഡി ഷെയിമിങ്ങും സമൂഹത്തിന്റെ പരിഹാസങ്ങളും വിഷയമായ 'തമാശ'യിൽ തന്മയത്വത്തോടെ വേഷം ഭദ്രമാക്കിയ നടനെ അഭിനന്ദിച്ച് പ്രേക്ഷകർ; റിയലിസ്റ്റിക്ക് അഭിനയത്തിൽ തകർത്ത് വാരി പുതുമുഖ നടി ചിന്നുവും ; ഈ കഥ കരുതിവച്ച അഷറഫ് ഹംസയ്ക്കും നൽകണം മനസ്സറിഞ്ഞ കൈയടി
എം.എസ് ശംഭു
മനുഷ്യന്റെ ന്യൂനതകളെ അംഗീകരിക്കാത്ത ഒരുകാലത്തിലാണ് നാം ജീവിക്കുന്നത്. അത്തരത്തിൽ നോക്കിയാൽ പുതിയ തലമുറ ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ് 'തമാശ'. ഈ ചിത്രം പറയുന്നത് വെറും തമാശയല്ല. അൽപം തമാശയും ചിന്തയും ചിരിയും കലർന്ന വിനയ് ഫോർട്ടിന്റെ പ്രകടനമേന്മ തന്നെയാണ് തമാശ.
വിനയ് ഫോർട്ട് എന്ന നടന്റെ കരിയർ ബ്രേക്കിങ് ചിത്രമെന്നല്ലാതെ തമാശ കണ്ടിറങ്ങിയ പ്രേക്ഷകൻ എന്ന രീതിയിൽ എനിക്കൊന്നും പറയാനില്ല. ബോഡി ഷെയിമിങ് അഥവാ സ്വന്തം ശരീരത്തിന്റെ കുറവുകളിൽ അപകർഷതാ ബോധമുള്ള ഓരോ വ്യക്തിത്വത്തേയും പ്രതിനിധാനം ചെയ്യുന്ന സിനിമയാണിത്. നവാഗതനായ അഷറഫ് ഹംസയുടെ സംവിധാനത്തിലും, തിരക്കഥയിലും പുറത്തിറങ്ങിയ തമാശ, ഒരു ഫീൽ ഗുഡ് മുവിയാണ്. സംസ്കൃത സർവകലാശാലയുടെ കീഴിലുള്ള കോളജിലെ മലയാളം പ്രൊഫസറായ ശ്രീനിവാസൻ എന്ന കഥാപാത്രമായി വിനയ് ഫോർട്ട് ചിത്രത്തിലെത്തുന്നത്. മലബാറിലെ ഒരു മിഡിൽ ക്ലാസ് കുടുംബം ശ്രീനിവാസന്റെ കുടുംബത്തെ കാണിച്ചുതരുന്നു. സ്വന്തം ന്യൂനത എന്നത് 30 വയസ് മാത്രമുള്ള ശ്രീനിവാസന്റെ കഷണ്ടി തന്നെയാണ്. ഇതിന്റെ പേരിൽ അദ്ദേഹം ഏൽക്കേണ്ടിവരുന്ന പരിഹാസങ്ങൾ, ഇഷ്ടങ്ങൾ ആഗ്രഹങ്ങൾ ഇവയെല്ലാമാണ് വിനയ് ഫോർട്ട് കാട്ടിത്തരുന്നത്.
തനിക്കുള്ള ന്യൂനതകൾ കാരണം ശ്രിനിവാസന്റെ വിവാഹ ആലോചനകൾ മുടങ്ങുന്നു. നിരാശനായ ശ്രീനിവാസൻ പലരേയും ഇഷ്ടപ്പെടുന്നെങ്കിലും ഇവർക്കൊന്നും തന്നോട് പറയാനുണ്ടായിരുന്നത് പ്രണയമോ ഇഷ്ടമോ അല്ലെന്ന് തിരിച്ചറിയുന്ന ഘട്ടത്തിൽ ശ്രീനിവാസൻ എത്തിച്ചേരുന്ന വഴിത്തിരിവുകളാണ് രണ്ടരമണിക്കൂറുള്ള സിനിമയുടെ ഒന്നാം പകുതി പറഞ്ഞു നിർത്തുന്നത്.
സെൻസർ ബോർഡിന്റെ യൂ സർട്ടിഫിക്കറ്റിലാണ് സിനിമ തീയറ്ററിൽ എത്തുന്നത്. കുടുംബപ്രേക്ഷകർക്കും കൗമാരക്കാർക്കും നിറഞ്ഞാസ്വദിക്കാവുന്ന സിനിമയാണ് തമാശ എന്നതിൽ യാതൊരു തർക്കവുമില്ല. മലയാള സിനിമയിൽ സമകാലികമായി കണ്ടുവന്ന ദ്വയാർത്ഥ പ്രയോഗങ്ങളോ വിലകുറഞ്ഞ പ്രയോഗങ്ങളോ ഒന്നും ഈ സിനിമയിൽ ഇല്ല എന്നത് തന്നെയാണ് അഷ്റഫ് ഹംസ എന്ന സംവിധായകന് ഒരു തിരക്കഥാകൃത്തെന്ന നിലയിൽ കയ്യടി നൽകുന്നത്.
കുറവുകളുള്ള മനുഷ്യരെ .. മെലിഞ്ഞവർ, തടിച്ചവർ, കഷണ്ടിയുള്ളവർ, ഇവരെയൊക്കെ പല വേദികളിലും അപമാനിക്കാൻ ശ്രമിക്കുന്ന സോഷ്യൽ മീഡിയ ശ്രമങ്ങൾ ഈ കഥയിൽ കാട്ടിത്തരും. 'പ്രേമം' എന്ന ചിത്രത്തിലൂടെ വിനയ് ഫോർട്ടിന്റെ അദ്ധ്യാപകവേഷം ശ്രദ്ധിക്കപ്പെട്ടത് തന്നെ. അതേ അദ്ധ്യാപക വേഷത്തിൽ തന്നെ അഞ്ച് വർഷങ്ങൾക്ക് ശേഷം വിനയ് ഫോർട്ട് എത്തുമ്പോൾ ചിരിപ്പിക്കുക അല്ല മറിച്ച് നിറഞ്ഞ് ചിന്തിപ്പിച്ചിരിക്കും. മാനറിസത്തെ വളരെ മികച്ചരീതിയിലാണ് വിനയ് പ്രതിഫലിപ്പിച്ചിരിക്കുന്നത്. സംഭാഷണങ്ങളിലും നടത്തത്തിലും നോട്ടത്തിലും പോലും തന്നിലെ ന്യൂനതകളിൽ പലപ്പോഴും തലതാഴ്ത്തി നടക്കേണ്ടി വരുന്ന യുവാവിനെ ശ്രീനിവാസനിൽ കാണാം.
'പ്രേമം' പുറത്തിറങ്ങി നാലുവർഷം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത അദ്ധ്യാപകൻ
പ്രേമത്തിലെ ഏറ്റവും രസകരമായ റോൾ മലർ മിസ്സിനോട് പ്രണയഅഭ്യർത്ഥന നടത്തുന്ന വിനയ് ഫോർട്ടിന്റെ അദ്ധ്യാപകന്റെ റോളാണ്. തിയേറ്ററിലും പിന്നീട് മിനിസ്ക്രീനിലും ചിത്രം എത്തിയപ്പോഴും ഈ വിനയ് ഫോർട്ടിന്റെ പ്രകടനവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പ്രേമത്തിൽ നിന്ന് വ്യത്യസ്തമല്ലെങ്കിൽ പോലും വിവാഹം ഒന്നും ശരിയാകാത്ത ആ അദ്ധ്യാപകനായി തന്നെ വിനയ് കടന്നുവരുന്നുണ്ട്. ചിലപ്പോൾ തോന്നിയേക്കാം പ്രേമത്തിലെ ആ അദ്ധ്യാപകൻ വർഷങ്ങൾക്കിപ്പുറവും പെണ്ണുകെട്ടാതെ നിൽക്കുകയാണോ എന്ന്. പക്ഷേ തമാശയിലെ ശ്രീനിവാസന്റെ പരിഭവങ്ങൾ ഏറെയാണ്. തന്റെ അകാലമായ മുടികൊഴിച്ചിൽ യൗവ്വനത്തെ തകർത്തിരിക്കുന്നു. കഷണ്ടിതലയിൽ ക്ലാസ് റൂമിൽ നിൽക്കുമ്പോൾ പോലും വിദ്യാർത്ഥികൾ പരിഹസിക്കുന്നു
. മനസ്സിനിണങ്ങിയ പെൺകുട്ടിയെ കണ്ടെങ്കിൽ പോലും അവർക്ക് ഇഷ്ടപ്പെടുന്നില്ല. മൊത്തത്തിൽ പറഞ്ഞാൽ തന്റെ രൂപഭംഗിയിൽ നിരാശനായ ഒരു കോളജ് വാധ്യാർ. തന്റെ കോളജിലെ സഹപ്രവർത്തകയോട് പ്രണയം ചോദിക്കുന്ന സീനൊക്കെ വളരെ റിയലിസ്റ്റിക്കായിരുന്നു. ഒന്നാം പകുതി വിനയ് ഫോർട്ടിലൂടെ മാത്രം കഥ പോയപ്പോൾ രണ്ടാം പകുതിയിൽ ചിന്നു എന്ന കഥാപാത്രം കടന്നുവരുന്നു. ചിന്നു എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിന്നു പ്രഭയുടെ കലക്കൻ പ്രകടനമാണ് നടത്തിയത്. പരിഹസിക്കുന്ന പലരോടും ചിന്നു പറയുന്ന ചില സംഭാഷണങ്ങൾ മനസിനെ സ്പർശിച്ചിരിക്കും. നർമം എന്ന് പറയുമ്പോഴും ഓരോ സീനിലും നർമത്തിനൊപ്പം ആഴത്തിൽ ചിന്തിപ്പിച്ചിക്കുക കൂടി ചെയ്യുന്നതാണ് ഈ ചിത്രം. സമീർ താഹിർ, ഷൈജു ഖാലിദ്, തുടങ്ങി നീണ്ട നിര അണിയറയിലുള്ള ചിത്രത്തെ മികവുറ്റതാക്കുന്നുണ്ട്.
സിംപിൾ ആയ അദ്ധ്യാപക റോളിൽ വിനയ് ഫോർട്ട് തകർത്തുവാരിയിട്ടുണ്ട്. ഒരുപക്ഷേ പത്തുവർഷത്തെ വിനയ് ഫോർട്ടിന്റെ അഭിനയ ജീവിതത്തിൽ ലഭിച്ച അംഗീകാരം തന്നെയാണ് ശ്രീനിവാസൻ എന്ന റോൾ. ഗ്രേസ് ആന്റണിയുടെ ഫാസിയ എന്ന കഥാപാത്രം, ദിവ്യ പ്രഭയുടെ ബബിത ടീച്ചർ എന്നിവർക്ക് കുറച്ചു റോളുകളെ ഉള്ളെങ്കിൽ പോലും അഭിനയിച്ച ഭാഗങ്ങൾ നല്ലരീതിയിൽ അഭിനയിച്ച് തകർത്തിട്ടുണ്ട്. ഇനി കഥയിലെ ന്യൂനതകളായി തോന്നിയത് ചില കഥാപാത്രങ്ങളെ അഡ്രസ് ചെയ്യുന്നതിൽ പറ്റിയ വീഴ്ചകൾ മാത്രമാണ്. ബബിത ടീച്ചറിന്റെ കഥാപാത്രം രണ്ടാം പകുതിയിൽ മുങ്ങിപ്പോയതും ചില ന്യൂനതകളായി തോന്നും. പാട്ടിൽ മാത്രമാണ് ഈ കഥാപാത്രം കടന്നെത്തുന്നത് പിന്നീട് എന്താകുമെന്ന് അറിയാനുള്ള പ്രേക്ഷകന്റെ ചോദ്യത്തിന് വ്യക്തമായ ഒരുമറുപടി നൽകാൻ സാധിക്കുന്നില്ല. നിർമ്മാണമൊരുക്കിയ സമീർ താഹിർ, ഷൈജു ഖാലിദ്, ചെമ്പൻ വിനോദ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയ താരങ്ങളുടെ കൂട്ടായ അധ്വാനം തന്നെയാണ് ചിത്രം എന്നതും തമാശയെ കൂടുതൽ വേറിട്ടതാക്കുന്നുണ്ട്. ഷഹബാസ് അമൻ പാടിയ ഗാനങ്ങളും മികച്ചതാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍