മലയാള സിനിമക്ക് ഫഹദിന്റെ വാക്സിനേഷൻ! പ്രതിഭയുണ്ടെങ്കിൽ നിങ്ങൾക്ക് ഒന്നാന്തരം സിനിമ കുറഞ്ഞ മുടക്കുമുതലിൽ എടുക്കാം; പുർണ്ണമായും ഐ ഫോണിൽ ചിത്രീകരിച്ച ഈ ത്രില്ലർ തെളിയിക്കുന്നത് മഹാമാരിക്കാലത്തെ ചലച്ചിത്ര ലോകത്തിന്റെ അതിജീവനം; ടേക്ക് ഓഫിനുശേഷം വിസ്മയമായി വീണ്ടും മഹേഷ് നാരായണൻ; 'സീ യു സൂൺ' മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ല്
എം മാധവദാസ്
കോവിഡ് കാലത്ത് ആസന്ന മരണം കാത്ത് ഭീതിയിലിരിക്കുന്ന മലയാള സിനിമക്ക് ഫഹദ് ഫാസിലിന്റെയും കൂട്ടരുടെയും വാക്സിനേഷൻ! ആമസോൺ പ്രൈം വഴി റിലീസ് ചെയ്ത, ടേക്ക് ഓഫ് എന്ന ചിത്രത്തിലുടെ നമ്മെ വിസ്മയിപ്പിച്ച സംവിധായകൻ മഹേഷ് നാരായണന്റെ പുതിയ ചലച്ചിത്രം C U SOON ( സീ യു സൂൺ) അക്ഷരാർഥത്തിൽ മലയാള സിനിമയിൽ ഒരു നാഴികക്കല്ലാണ്. സിനിമയുടെ പ്രമേയത്തിലേക്കാളുപരി അതിന്റെ അവതരണ സാങ്കേതിക വിദ്യയാണ് ചരിത്രമാവുന്നത്.
പുർണ്ണമായും ഐ ഫോണിൽ ചിത്രീകരിച്ച ഈ സിനിമ, കോവിഡ് കാലത്ത് മലയാളത്തിന്റെ അതിജീവന സാധ്യതകൂടിയാണ് വ്യക്തമാക്കുന്നത്. തീയേറ്ററുകൾ അടച്ചിടുകയും, ഷൂട്ടിങ്ങിന് നിയന്ത്രണങ്ങൾ വരികയും, മാസ്ക്കും സാമൂഹിക അകലവും പാലിക്കാതെ ഒരു കാര്യവും ചെയ്യാൻ പറ്റാത്ത കാലം വരികയും ചെയ്തിട്ടും പ്രതിഭയുണ്ടെങ്കിൽ നിങ്ങൾക്ക് ഒന്നാന്തരം സിനിമ കുറഞ്ഞ മുടക്കുമുതലിൽ എടുക്കാം. അതിന്റെ തെളിവാണ് ഈ ചിത്രം.
സത്യത്തിൽ കോവിഡ് വാക്സിൻ കണ്ടുപിടിച്ചാൽ ഉണ്ടാകുന്ന ആശ്വാസമാണ് ഇത് നല്ല സിനിമയെ സ്നേഹിക്കുന്ന ചലച്ചിത്ര പ്രേമികൾക്ക് നൽകുന്നത്. ഏത് മഹാമാരിക്കലത്തും നമുക്ക് നല്ല ചിത്രങ്ങൾ എടുക്കാൻ കഴിയും എന്ന വലിയ ആത്മവിശ്വാസം ഈ പടം നൽകുന്നുണ്ട്.
ഐ ഫോണിൽ എടുത്ത വിസ്മയം
ഐ ഫോണിൽ എടുത്ത ഒരു ത്രില്ലർ എന്നത് മുമ്പൊക്കെ സങ്കൽപ്പിക്കാൻ കഴിയുമായിരുന്നോ. ഒരു വീഡിയോ കോളിന്റെ രൂപത്തിലാണ് ചിത്രം ഭൂരിഭാഗം സമയവും മുന്നോട്ടുപോകുന്നത്. ഹാങ്ങ് ഔട്ട് ചാറ്റിങ്ങും, ഫേസ്ബുക്ക് മെസഞ്ചറിലൂടെയും വാട്സാപ്പിലൂടെയുമൊക്കെയായി ആധുനിക കാലത്തിന്റെ എല്ലാ ഡിജിറ്റൽ കമ്മ്യുണിക്കേഷനുകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. അങ്ങനെ ചെയ്തിട്ടും ഒരിടത്തും ബോറടിപ്പിക്കാതെ ഒരു ചിത്രം ഒരുക്കാൻ കഴിഞ്ഞു എന്നിടത്താണ്, എഡിറ്ററും തിരക്കഥാകൃത്തുമായ സംവിധായകൻ മഹേഷ് നാരായണന്റെ വിജയം.
ഇത് മലയാള സിനിമയുടെ ഒരു പുതിയ ട്രാക്കാണ്. ലക്ഷങ്ങൾ വിലയുള്ള ക്യാമറെയൊന്നുവേണ്ട, വല്ലഭന് പുല്ലും ആയുധം എന്ന് പറയുന്നതുപോലെ മൊബൈൽ ഫോൺ ഉണ്ടെങ്കിലും നിങ്ങൾക്ക് ചിത്രം എടുക്കാം. തീയേറ്റുകൾ അടഞ്ഞു കിടന്നാലും അത് പ്രേക്ഷകരിൽ എത്തിക്കാനും ലാഭം ഉണ്ടാക്കാനും കഴിയും. ഒ ടി ടി പ്ലാറ്റ്ഫോമുകൾ ഒന്നും തന്നെ പുറം തിരഞ്ഞു നിൽക്കേണ്ട ഒന്നല്ലെന്നും, കിട്ടാവുന്ന എല്ലാ വരുമാന സാധ്യതയും സ്വരൂപിക്കയാണ് വേണ്ടതെന്നും മലയാളത്തിലെ പ്രൊഡ്യൂസർമാരും മനസ്സിലാക്കണം.
ആധുനിക കാലത്തോടും സാങ്കേതിക വിദ്യയോടും നിഷേധാത്മക സമീപനം പുലർത്തി, പഴയ കമ്പ്യൂട്ടർ സമരത്തിലെ നായകരുടെ മനസ്ഥിതിയുള്ള കുറേ ആളുകളെയാണ് നമുക്ക് മലയാള ചലച്ചിത്രലോകത്ത് കാണാൻ കഴിയുക. അവിടെയാണ് ഈ സിനിമ ചരിത്രമാവുന്നതും. ആദ്യത്തെ കളർ ചിത്രം വന്നതുപോലെ, ആദ്യത്തെ സിനിമാ സ്കോപ്പ് ചിത്രം വന്നതുപോലെ, ആദ്യ ത്രീഡി ചിത്രം പോലെ, മലയാള സിനിമയുടെ നിർമ്മാണ- വിതരണ മേഖലകളെ ബാധിക്കുന്ന വലിയൊരു മാറ്റത്തിന് തുടക്കം കുറിച്ചിരിക്കയാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ഫഹദ് ഫാസിലും ടീമും. രാജേഷ് പിള്ളയുടെ ട്രാഫിക്ക് മലയാളത്തിൽ ന്യൂ ജനറേഷൻ തരംഗം കൊണ്ടുവന്നതുപോലെ, സീ യു സൂൺ, മലയാള സാങ്കേതിക വിദ്യാരംഗത്തും തരംഗം തീർക്കട്ടെ. കമ്പ്യൂട്ടർ സ്ക്രീൻ ബേസ്ഡ് സിനിമ എന്ന കൺസെപ്റ്റിൽ ഒരുക്കിയ ചിത്രങ്ങൾ കൂടുതൽ കൂടുതൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. അത് തന്നെയാണ് കാലം ആവശ്യപ്പെടുന്നതും.
ഒരു വിഡിയോ കോൾ ചെയ്യുന്നതു പോലെ കാണാൻ കഴിയുന്ന സിനിമ. പക്ഷേ ഒന്നരമണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം അറിയപ്പെടുക സാങ്കേതികയുടെ പേരിൽ മാത്രമല്ല. ആദ്യ ചിത്രമായ ടേക്ക് ഓഫിൽ ഇറാഖിലെ ഐഎസിന്റെ ക്യാമ്പുകളും യുദ്ധവുമൊക്കെ , ഹോളിവുഡ് സിനിമകളെ അമ്പരപ്പിക്കുന്ന രീതിയിൽ സെറ്റിട്ട് ചിത്രീകരിച്ച വ്യക്തിയാണ് മഹേഷ് നാരായണന് ഇതൊക്കെയെന്ത്?
ഒരു പാൻ വേൾഡ് ചിത്രം
ഈ ഐഫോൺ ത്രില്ലറിൽ ഒരു കൊമോഴ്സ്യൽ സിനിമക്കുവേണ്ട എല്ലാ ചേരുവകളും ഉണ്ട്. പ്രണയമുണ്ട്, വിരഹമുണ്ട്, വൈകാരികതകളുണ്ട്. ഒരു സമാന്തര സിനിമയെന്നോ, പരീക്ഷണ ചിത്രമൊന്നോ ചാപ്പയടിച്ചു കഴിഞ്ഞാൽ സാധാരണ പ്രേക്ഷകരിൽ ഭൂരിഭാഗവും മാറിനിൽക്കുമെന്ന് അറിയുന്നതുകൊണ്ടാണ്, അങ്ങനെ മാത്രമല്ലെന്ന് എടുത്തു പറയുന്നത്.
പ്രാധാനമായും വെറും മൂന്നേ മൂന്ന് കഥാപാത്രങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്. ദുബായ് ബാങ്കിങ് മേഖലയിൽ പ്രവർത്തിക്കുന്ന ജിമ്മി കുര്യൻ ( റോഷൻ മാത്യു), അമേരിക്കയിലെ ഐടി പ്രഫഷണൽ കെവിൻ തോമസ് ( ഫഹദ് ഫാസിൽ), അനു സെബാസ്റ്റ്യൻ ( ദർശന രാജേന്ദ്രൻ) എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ദുബൈയിലും അമേരിക്കയിലും നാട്ടിലുമായാണ് കഥ നടക്കുന്നത്. അവർ ബന്ധപ്പെടുന്നത് വീഡിയോ കോളിലും. ആ അർഥത്തിൽ ഇതൊരു പാൻ വേൾഡ് ചിത്രമാണ്. ഭൂഖണ്ഡങ്ങളെ തമ്മിൽ എത്ര എളുപ്പത്തിൽ ആധുനിക സാങ്കേതിക വിദ്യകൾ യോജിപ്പിക്കുന്നുവെന്ന് നോക്കുക. മുനുഷ്യന്റെ സ്വകാര്യതയും ഡാറ്റചോർച്ചയുമായ ബന്ധപ്പെട്ട ഗൗരവമാർന്ന രാഷ്ട്രീയവും ചിത്രം പറയാതെ പറയുന്നുണ്ട്.
ഓൺലൈൻ ഡേറ്റിങ് ആപ്പിലൂടെ ദുബൈയിൽവെച്ച് ജിമ്മി അനുവിനെ പരിചയപ്പെടുകയും തുടർന്ന് ഇരുവരും പ്രണയത്തിലാകുകയും ചെയ്യുന്നു. തങ്ങളുടെ പ്രണയവിവരം ജിമ്മി അമേരിക്കയിൽ താമസിക്കുന്ന അമ്മയോടും (മാലാ പാർവതി) മറ്റ് കുടുംബാംഗങ്ങളെയും അറിയിക്കുന്നു. അനുവിനെ കുറിച്ച് ബന്ധുവായ കെവിൻ തോമസ് വഴി കൂടുതൽ അന്വേഷണം നടത്തിയ ശേഷം അമ്മ ഇവരുടെ ബന്ധത്തിന് സമ്മതം മൂളുന്നു. പിന്നാലെ ആകസ്മികമായുണ്ടാകുന്ന സംഭവങ്ങളെ തുടർന്ന് അനുവിനെ ജിമ്മി വിവാഹത്തിന് മുമ്പേ ഫ്ളാറ്റിലേക്ക് കൊണ്ടുവരികയും ഒന്നിച്ച് താമസിക്കേണ്ടിയും വരുന്നു. സന്തോഷകരമായ അവരുടെ ദിവസങ്ങളിലൊന്നിൽ അനു അപ്രത്യക്ഷയാകുന്നു. പിന്നാലെ ജിമ്മിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നു. എന്താണ് അനുവിന് സംഭവിച്ചതെന്നറിയാനും നിസ്സാഹയനായ ജിമ്മിയെ സഹായിക്കാനും കെവിൻ നടത്തുന്ന അന്വേഷണത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.
അനുവിന് വാട്സാപ്പുണ്ട്, ഫേസ്ബുക്ക് ഉണ്ട്, ജിമെയിൽ അക്കൗണ്ട് ഉണ്ട്. പക്ഷേ സിം കാർഡ് മാത്രമില്ല! എവിടേക്കാണ് അവൾ അപ്രത്യക്ഷമായത്. തുടർന്നങ്ങോട്ട് ഒരു സസ്പെൻസ് ത്രില്ലറായി ചിത്രം പറക്കുകയാണ്.
ദർശന രാജേന്ദ്രന്റെ കരിയർ ബെസ്റ്റ്
'മായാനദി'യിലടക്കം സഹനടിയുടെ വേഷം ചെയ്ത് ശ്രദ്ധേയയായ ദർശന രാജേന്ദ്രൻ തന്റെ കരിയറിലെ അദ്യ മുഴുനീള നായികാവേഷം മനോഹരമായി അവതരിപ്പിച്ചു. അനുവിന്റെ ഹർഷ സംഘർഷങ്ങളെ ഈ യുവ നടി സുന്ദരമായി പകർന്നാടുന്നു. മലയാള സിനിമക്ക് ഭാവിയിലെ മുതൽക്കൂട്ടാവും ദർശനയെന്ന കാര്യത്തിൽ സംശയമില്ല. 'കപ്പേളയിലെ' വില്ലനിൽനിന്ന് ഈ പടത്തിലെ കാമുകിലേക്കുള്ള റോഷൻ മാത്യുവിന്റെ വേഷപ്പകർച്ചയും നന്നായിട്ടുണ്ട്.
ഫഹദ് എന്ന യുവ നടൻ മലയാളത്തിന്റെ മിനിമം ഗ്യാരണ്ടിയുടെ രൂപമാണ്. ഈ നടനെ സംബന്ധിച്ച് കെവിൻ എന്ന കഥാപാത്രം ഒരു വെല്ലുവിളിയെ അല്ലായിരുന്നു. പക്ഷേ ഫഹദ് എന്ന നിർമ്മാതാവിനെ സംബന്ധിച്ച് സീ യു സൂൺ എന്ന ചിത്രം ഒരു വലിയ വെല്ലുവിളിയായിരുന്നു. അത് അദ്ദേഹം മറികടന്നുവെന്ന് ചിത്രത്തിന് ലഭിക്കുന്ന സ്വീകരണം വ്യക്തമാക്കുന്നു. കണ്ണുകൾകൊണ്ടും പുരികം കൊണ്ടും അഭിനയിക്കുന്ന നടൻ എന്ന പേര് അന്വർഥമാക്കുന്ന രീതിയിലാണ് ഈ ചിത്രത്തിലും ഫഹദിന്റെ പ്രകടനം. ഭൂരിഭാഗം സമയത്തും ഇൻഡോറിൽ ഒരു വെബ് ക്യാമിനുമുന്നിൽ ഇരിക്കുന്ന രീതിയിലാണ് ഫഹദിന്റെ കഥാപാത്രം. ആ ഇരിപ്പ് ഇരുന്ന് സിനിമയുടെ മൊത്തം വികാരങ്ങളും സ്വാശീകരിക്കയാണ് ഈ നടൻ ചെയ്യുന്നത്. അൽപ്പം എക്സസെൻട്രിക്കായ ഒരു പക്ക ഐടി പ്രൊഫഷണലിന്റെ രൂപഭാവങ്ങളിലേക്കും തുടർന്ന് ഒരു പച്ചയായ മനുഷ്യനിലേക്കും ഫഹദ് അനായാസം രൂപംമാറുന്നുണ്ട്. പതിവുപോലെ. ഒട്ടും കൂടുതലില്ല. കുറവും.
അടൂർ ഗോപാലകൃഷ്ണൻ പറയുന്നതുപോലെ സിനിമ സംവിധായകന്റെ തന്നെ കലയാണെന്ന് ഈ ചിത്രം കണ്ടാൽ മനസ്സിലാവും. മാത്രമല്ല തിരക്കഥാകൃത്തും എഡിറ്ററും സംവിധായകൻ തന്നെയാണെന്നും ഓർക്കണം. മുമ്പ് കണ്ടിട്ടുള്ള പല മൊബൈൽ ചലച്ചിത്രങ്ങളുടെയും പ്രധാന പരിമതി അതിൽ പൂർണമായും വികാരങ്ങളെ സമ്മേളിപ്പിക്കാൻ കഴിയാതെ ഒരു ഡോക്യുഫിക്ഷൻ സ്വഭാവം വരുന്നു എന്നതായിരുന്നു. എന്നാൽ ഇവിടെ ജിമ്മിയും അനുവും വീഡിയോ കോളിലൂടെ ചുംബിക്കുന്ന ഒരു രംഗത്തൊക്കെ യഥാർഥ ഫീൽ പ്രേക്ഷകന് കിട്ടുന്നു. അതുപോലെ അനുവിന്റെ ദുരിത ജീവിതം കെവിൻ മനസ്സിലാക്കുന്നിടത്തൊക്കെ സങ്കടത്തിര പ്രേക്ഷകനിൽ അലയടിക്കത്തക്ക രീതിയിലാണ് മഹേഷ് ചിത്രം മുന്നോട്ടു കൊണ്ടുപോകുന്നത്. കമ്പ്യൂട്ടറും വാട്സാപ്പുമൊക്കെ മനുഷ്യന്റെ വികാരങ്ങളെ യാത്രികമാക്കുമെന്ന് പറയുന്ന വലിയൊരു വിഭാഗം ഈ ചിത്രം കാണണം. ഫോർമാറ്റേ മാറുന്നുള്ളൂ. മനുഷ്യവികാരം എവിടെയും അടിസ്ഥാനപരമായി ഒന്നുതന്നെ.
സബിന്റെ ഛായാഗ്രഹണവും ഗോപി സുന്ദറിന്റെ സംഗീതവുമൊക്കെ സിനിമയെ കൂടുതൽ മനോഹരമാക്കുന്നതായി. ഇനി കാത്തിരിക്കാം. മഹേഷ് നാരായണൻ- ഫഹദ് ഫാസിൽ ടീമിന്റെ മൂന്നാം വരവായ മാലിക്കിനായി.
വാൽക്കഷ്ണം: എന്തിനാണ് നമ്മുടെ നിർമ്മാതക്കൾ ഒ ടി ടി പ്ലാറ്റ്ഫോമിനെയൊക്കെ ഭയക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. ലോകത്തിലെ ഏറ്റവും വരുമാനുള്ള അഭിനേതാക്കളുടെ ആദ്യ പത്തിൽ എത്തിയ ഏക ഇന്ത്യൻ നടനായി അക്ഷയ് കുമാർ ഉയർന്നത് ആമസോൺ പ്രൈമിലൂടെയാണ്. തീയേറ്ററുകളിലൂടെ ചിത്രത്തിന് കിട്ടുന്നതിന്റെ പത്തിരിട്ടി ഇത്തരം പ്ലാറ്റ്ഫോമുകൾക്ക് ചെയ്യാൻ കഴിയും. എക്കാലവും കിണറ്റിയെ തവളകളെപ്പോലെ തീയേറ്റർ നൊസ്റ്റാൾജിയുമായി ജീവിക്കുകയാണെങ്കിൽ, മലയാള ചലച്ചിത്ര വ്യവസായത്തെ ആർക്കു രക്ഷിക്കാൻ കഴിയില്ല. അസാധാരണമായ കാലത്ത് അസാധാരണമായ നടപടികളും ഉണ്ടാവട്ടെ.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്