മാസ്റ്റർ: വിജയ് ഫാൻസിനുവേണ്ടിയുള്ള മാസ്റ്റർ പീസ്; പക്ഷേ കലാപരമായി നോക്കുമ്പോൾ 'പാണ്ടിപ്പടത്തിന്റെ' തനിയാവർത്തനം; വിജയിയേക്കാൾ തിളങ്ങിയത് വില്ലനായ വിജയ് സേതുപതി; 'കൈതി'യിൽ നിന്ന് എത്രയോ താഴേക്ക് പതിച്ച് സംവിധായകൻ ലോകേഷ് കനകരാജ്
എം മാധവദാസ്
എന്നും ഒരേ ടെപ്പിലുള്ള ചിത്രങ്ങൾ ചെയ്യുക. എന്നിട്ട് അവയെല്ലാം ഒരേ പോലെ വിജയമാക്കുക. ആ അർഥത്തിൽ നോക്കുമ്പോൾ വിജയ് എന്ന തമിഴകത്തിന്റെ ദളപതി ഒരു ലോകമഹാദ്ഭുതമാണ്. ഒന്നുകിൽ കണ്ടുകണ്ട് പ്രേക്ഷകർക്ക് മടുക്കണം. അല്ലെങ്കിൽ നടിച്ച് നടിച്ച് വിജയ്ക്ക് മടുക്കണം. ഇത് രണ്ടും സംഭവിക്കുന്നില്ല എന്നതാണ്, ഈ കോവിഡ് കാലത്ത് ദീർഘകാലം പൂട്ടിക്കടന്ന തീയേറ്റുകളെ പൂരപ്പറാമ്പാക്കിക്കൊണ്ട് ഇറങ്ങിയ വിജയ് ചിത്രം മാസ്റ്റിന്റെ വിജയം പറയുന്നത്. കേരളത്തിലടക്കം പഞ്ചാരിമേളവും പാലഭിഷേകവുമായി മഹാമാരിക്കാലത്തും ചെറുപ്പക്കാർ ഈ പടത്തിനായി തിരക്ക് കൂട്ടുന്നത് നോക്കുക.
ഒരു ശരാശരി വിജയ് പടത്തിൽനിന്ന് നിങ്ങൾ എന്തൊക്കെയാണ് പ്രതീക്ഷിക്കുന്നത്. വിജയിന്റെ ഒരു മാസ് എൻട്രിയുണ്ടാവും, തീപാറുന്ന സ്റ്റണ്ട് രംഗങ്ങൾ പിന്നെ ചില അടിപൊളി നൃത്തരംഗങ്ങൾ, പല്ലുകടിച്ച് പിടിച്ചപോലെയുള്ള പ്രത്യേക മോഡലിന്റെ ഡയലോഗുകളും അൽപ്പം കോമഡിയും. അതുതന്നെയാണ് മാസ്റ്ററിലും സംഭവിക്കുന്നത്. ഒരു ടെയിലർ മെയ്ഡ് ഫാൻ മൂവിയാണ് മാസ്റ്റർ. പക്ഷേ കലാപരമായി നോക്കുമ്പോൾ, മലയാളികൾ 'പാണ്ടിപ്പടം' എന്ന് വിളിച്ച് പരിഹസിച്ചിരുന്ന അതേ നിലവാരത്തിൽ ഉള്ളതും.
പക്ഷേ ഈ ചിത്രത്തിന്റെ പ്രതീക്ഷ മുഴുവൻ സംവിധായകന്റെ പേരിലായിരുന്നു. മാനഗരം, കൈതി എന്നീ രണ്ടു ചിത്രങ്ങളിലൂടെ തന്റെ കയ്യൊപ്പ് പതിപ്പിച്ച സംവിധായകൻ ലോകേഷ് കനകരാജ്, വിജയുമായി കൈകോർക്കുമ്പോൾ പ്രതീക്ഷകൾ വാനോളമായിരുന്നു. വിജയ്ക്ക് തട്ടുപൊളിപ്പൻ ചിത്രങ്ങളിൽ നിന്നൊരു മോചനം ആയാണ് ഈ പടത്തെ വിലയിരുത്തിയിരുന്നത്. വിജയ് സേതുപതി വില്ലനായി എത്തുന്നുവെന്ന് കേട്ടതോടെ പ്രതീക്ഷകൾ ഇരട്ടിച്ചു. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും അത്രത്തോളും ആവേശത്തോടെയാണ് ഫാൻസും സിനിമാ പ്രേമികളും വരവേറ്റത്. ഒരു മാസം മുൻപ് റിലീസായ ടീസർ സകല യൂടൂബ് റെക്കോർഡുകളും തകർത്തു.
സംവിധായകൻ ലോകേഷ് കനകരാജ് ഒരു അഭിമുഖത്തിൽ പറഞ്ഞപോലെ ഇത് 80 ശതമാനം വിജയ് ചിത്രവും ബാക്കി 20 ശതമാനം മാത്രം ലോകേഷിന്റെ ചിത്രവുമാണ്. സത്യത്തിൽ ഒന്നാന്തരമൊരു ചിത്രമായി വികസിപ്പിക്കാനുള്ള എല്ലാ പടക്കോപ്പുകളും ഉള്ള ചിത്രമായിരുന്നു മാസ്റ്റർ. വിജയ് സേതുപതി എന്ന വിവേക് ഒബ്റായിയുടെയും നാനാ പടേക്കറുടേയും റേഞ്ചിലേക്ക് പരിഗണിക്കാൻ കഴിയുന്ന ഒരു നടനെ മുൻ നിർത്തി, ദുർഗുണ പരിഹാര പാഠശാലയുടെ അന്തരീക്ഷത്തിൽ കഥ പറഞ്ഞു തുടങ്ങുന്ന ചിത്രം ഏറെ പ്രതീക്ഷയാണ് ഉയർത്തിയത്. ലോകേഷിന്റെ തന്നെ കൈതിയെപ്പോലൊരു ഗംഭീര സിനിമ എന്ന് പ്രതീക്ഷിച്ച് എത്തുമ്പോൾ അതാ, വിജയുടെ നായക കഥാപാത്രമായ ജെ.ഡി എന്ന പ്രൊഫസർ എത്തുന്നു. പിന്നെന്താണ്, എന്റെ തല എന്റെ ഫുൾഫിഗർ, എന്റെ പാട്ട്, എന്റെ ആട്ടം. വിജയ് പതിവുപോലെ പത്തിരുപത്തിയഞ്ചുപേരെ ഒറ്റക്ക് ചവിട്ടിക്കൂട്ടുന്നു. മനുഷ്യരെ പാവകളെപ്പോലെ എടുത്ത് കാറിന്റെ മുകളിലേക്കും ഇലട്രിക്ക് പോസ്റ്റിന് മുകളിലേക്ക് എറിയുന്നു. പക്ഷേ ആശ്വാസം മറ്റ് വിജയ് ചിത്രങ്ങളെ വെച്ച് നോക്കുമ്പോൾ പെരും കത്തിയായിട്ടില്ലെന്ന് മാത്രം.
പക്ഷേ സംവിധായകൻ എന്ന നിലയിൽ ലോകേഷ് കനകരാജിന്റെ നിലവാരം ഇടിയുകയാണ്. സൂപ്പർ താരങ്ങളെ വെച്ച് പടം ചെയ്യുമ്പോഴുള്ള എല്ലാ കോമ്പ്രമൈസുകളും ചിത്രത്തിൽ പ്രകടമാണ്.
വിജയ് ചിത്രമല്ല വിജയ് സേതുപതി ചിത്രം
പക്ഷേ ഈ ചിത്രത്തെ വേറിട്ടതാക്കുന്നത് വിജയും, വിജയ് സേതുപതിയും തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങളാണ്. ദുർഗുണ പരിഹാര പാഠശാലയിൽ കുട്ടികളെ പരിശീലിപ്പിക്കാൻ എത്തുന്ന മദ്യപാനിയായ ജോൺ ദുരൈ എന്ന ജെഡിയും, ഇവിടുത്തെ കുട്ടികളെ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ ചെയ്ത് വലിയൊരു ഗുണ്ടാ സാമ്രാജ്യം കെട്ടിപ്പടുത്ത ഭവാനി എന്ന ക്രിമിനലും തമ്മിലുള്ള ഏറ്റുമുട്ടലുമാണ് മാസ്റ്ററിന്റെ ഉള്ളടക്കം. പതിവ് തമിഴ് സിനിമകളെപ്പോലെ തിന്മക്ക് മേൽ ഒടുവിൽ നന്മ ജയിക്കുന്നു. പക്ഷേ ഇവിടെ ചിത്രം വേറിട്ട് നിലക്കുന്നത് വിജയ് സേതുപതിയുടെ പ്രകടനം കൊണ്ടുതന്നെയാണ്.ചെറുപ്പത്തിലെ ദുർഗുണ പരിഹാര പാഠശാലയിലെത്തുന്ന ഭവാനിയുടെ ദയ ലവലേശമില്ലാത്ത വില്ലനിലേക്കുള്ള വളർച്ചയും ഞെട്ടലോടെ പ്രേക്ഷകനിലേക്ക് എത്തുന്നു. ശരിക്കും ആദ്യ പതിനഞ്ചു മിനിട്ട് ഒരു ക്ലാസ് ചിത്രത്തിന്റെ പ്രതീക്ഷ തരുന്നു. പക്ഷേ സൂപ്പർ സ്്റ്റാർ വിജയുടെ ഇൻട്രിയോടെ അതൊരു പക്കാ വിജയ് പടമായും മാറുന്നു.
വിജയ് സേതുപതി കൊണ്ടുവന്ന ബോഡി ലാംഗ്വേജിലെ മാനറിസങ്ങൾ ഞെട്ടിക്കുന്നതാണ്. ദുർഗണ പരിഹാര പാഠശാലയിലെ ഓരോ പീഡനങ്ങൾക്കും സ്വയം പ്രതികാരമെന്നോണം മുഷ്ടിചുരുട്ടി ചെറുപ്പത്തിലേ ഭിത്തിയിൽ ഇടിച്ച് ശീലിച്ച ഭവാനിയുടെ ഒരു പഞ്ച് കിട്ടിയാൽ ഒരു മനുഷ്യൻ ചത്ത് വീഴുമെന്ന് ഫീൽ കിട്ടിക്കാൻ സംവിധായകനായി. പക്ഷേ ഇളയ ദളപതിയുടെ കാര്യത്തിൽ അതുണ്ടാകുന്നില്ല. അതുകൊണ്ടുതന്നെവിജയ് ചിത്രമെന്ന ലേബലിൽ എത്തിയ പടം വിജയ് സേതുപതി എന്ന വില്ലന്റെ ഷോ ആകുന്ന കാഴ്ചയാണ് പലപ്പോഴും പ്രകടമാവുന്നത്.
ക്ലൈമാക്സിലെ സംഘട്ടനത്തിൽ നായകൻ ജയിക്കുമ്പോഴും സ്കോർ ചെയ്യുന്നത് വില്ലന്റെ പ്രകടനമാണ്. സിനിമ കഴിഞ്ഞിറങ്ങിയാലും മനസ്സിലുണ്ടാകുക വില്ലൻ ഭവാനിയുടെ മാനറിസങ്ങളും സീനുകളും തന്നെയാവും. വിക്രം വേദയും, നമ്മുടെ ഫഹദ്ഫാസിൽ അഭിനയിച്ച 'സൂപ്പർ ഡീലക്സ്' എന്ന തമിഴ് ചിത്രത്തിലെ ട്രാൻസ് ജെൻഡർ വേഷവും ഒക്കെ ഒന്ന് താരതമ്യം ചെയ്തുനോക്കിയാൽ അറിയാം ഈ നടന്റെ അസാധാരണ റേഞ്ച്.
ഫാൻസിനായി മരണമാസ്സായി വിജയ്
വിജയ് സേതുപതിയുടെ കഥാപാത്രമാണ് മുന്നിൽനിൽക്കുന്നത് എന്ന് പറയുമ്പോൾ തന്നെ അതിനർഥം വിജയുടെ കഥാപാത്രം പൂർണ്ണമായും മോശമായി എന്നല്ല. പതിവുപോലെ ഫാൻസിന് കൈയടിക്കാനായി ഉണ്ടാക്കിയ ഒരു മരണമാസ് കഥാപാത്രം തന്നെയാണത്. രണ്ട് ഗെറ്റപ്പുകളിലെത്തുന്ന വിജയ് പതിവുപോലെ തന്റെ സ്ക്രീൻ പ്രസൻസ് കൊണ്ട് മുന്നിട്ടുനിൽക്കുന്നു. മദ്യപാനിയായി വിജയുടെ മാനറിസങ്ങളും കലക്കനാണ്. ഗില്ലി സിനിമയെ ഓർമിപ്പിച്ച വിജയുടെ കബടി സീനുകൾ വൻ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. പക്ഷേ ഇത് പഴയ വിജയ് കഥാപാത്രങ്ങളുടെ തനിയാവർത്തനം ആയിപ്പോയി എന്ന വിഷമമേ ഉള്ളൂ.
നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ അത് അഭിനയച്ച് ഫലിപ്പിക്കാനുള്ള ഫയർ ഈ നടനുണ്ടെന്ന് വ്യക്തം. ഈ ചിത്രത്തിൽ തന്നെ നമ്മുടെ നിവിൻ പോളിയുടെ 'പ്രേമം' സിനിമയുടെ കഥയൊക്കെ എടുത്ത് തന്റെ സിനിമയാണെന്ന രീതിയിൽ വിജയിന്റെ കഥാപാത്രം പറയുമ്പോഴുള്ള കുസൃതിയും സൗണ്ട് മോഡുലേഷനുമൊക്കെ നോക്കുക. പലപ്പോഴും മോഹൻലാലിനെ ഓർമ്മവരുന്നു. അതായത് നല്ല കഥാപാത്രങ്ങളെ വിജയിപ്പിക്കാനുള്ള ആമ്പിയർ ഉള്ള നടൻ തന്നെയാണ് വിജയ്. പക്ഷേ എന്നിട്ടും അദ്ദേഹം എന്തിന് ടൈപ്പാവുന്നു എന്ന് മാത്രം മനസ്സിലാവുന്നില്ല.
കൈതിക്ക് ശേഷം അർജുൻദാസ് ഞെട്ടിച്ച പ്രകടനം പുറത്തെടുക്കുന്നു. ശബ്ദം കൊണ്ട് വേറിട്ടുനിന്ന വില്ലനായി അർജുൻ കസറി.മാളവിക മോഹൻ, ആൻഡ്രിയ, ഗൗരി കിഷൻ, ശാന്തനു ഭാഗ്യരാജ്, നാസർ എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിലുണ്ടെങ്കിലും വലിയ രീതിയിലൊന്നും ചെയ്യാനില്ലാതെ ഇവരെല്ലാം വന്നുപോകുന്നു. അതുപോലെതന്നെ മേക്കപ്പിട്ട് സുന്ദരികളായി വന്ന്പോകുന്ന ഒന്ന് രണ്ട് സ്ത്രീ കഥാപാത്രങ്ങൾ ഒഴിച്ചാൽ ഈ പടത്തിൽ നടിമാർക്ക് ഒരു പ്രാധാന്യവുമില്ല. അല്ലെങ്കിലും വിജയ് ഇങ്ങനെയങ്ങ് വിളയാടുമ്പോൾ പിന്നെ നടികൾപോലും എന്തിനാണ്.അനിരുദ്ധ് ഒരുക്കിയ പശ്ചാത്തല സംഗീതം ചിത്രത്തിന് വലിയ പിന്തുണ നൽകുന്നുണ്ട്. ത്രില്ലടിപ്പിക്കുന്നതിനും കയ്യടിപ്പിക്കുന്നതിനും അനിരുദ്ധിന് സാധിച്ചു. സത്യൻ സൂര്യന്റെ ക്യാമറയും ഗംഭീരമായി.
അടുത്തകാലത്തായി വിജയ് രാഷ്ട്രീത്തിൽ പ്രവേശിക്കുമെന്ന് അഭ്യൂഹമുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറിന്റെ ഹിറ്റ്ലിസ്റ്റിലുള്ള നടനാണ് അദ്ദേഹം. ഇൻകം ടാക്സ് റെയ്ഡുകളുമൊക്കെയായി കേന്ദ്ര സർക്കാർ ഈ നടനെ പരാമവധി ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ ഇറങ്ങിയ ചിത്രത്തിൽ രാഷ്ട്രീയ ഗിമ്മിക്കുകൾ ലക്ഷ്യമിട്ടുള്ള ഡയലോഗുകൾ തിരുകിക്കയറ്റാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നു. എന്നാൽ അങ്ങനെ ഒന്ന് ചെയ്യാത്തതിന് പ്രേക്ഷകൻ സംവിധായകനോട് നന്ദി പറയണം. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഏച്ചുകെട്ടിയ ഒരു ഡയലോഗും ഈ പടത്തിൽ ഇല്ല.
കൈതി അവസാനിപ്പിച്ച പോലെ രണ്ടാം ഭാഗത്തിനും സ്കോപ്പിട്ടുകൊണ്ടാണ് മാസ്റ്ററും ലോകേഷ് കനകരാജ് അവസാനിപ്പിക്കുന്നത്.
ലോജിക്ക് പണയം വെച്ച് തീയേറ്ററിൽ കയറുക
ഈ പടത്തിന്റെ ഏറ്റവും വലിയ പോരായ്മ അതിന്റെ ലോജിക്കാണ്. പഴയപോലെ, സ്ക്രീനിൽ അടിപിടികൂടുന്ന രജനീകാന്തിന് കത്തിയെറിഞ്ഞ് കൊടുക്കുന്ന പ്രേക്ഷകർ അല്ല തമിഴകത്തും ഉള്ളത്. മലയാളത്തിന് മുന്നേ ന്യു ജനറേഷൻ തരംഗം വന്ന ചലച്ചിത്ര മേഖലയാണ് തമിഴ്നാട്ടിലേത്. അമീർസുൽത്താനും, സമുദ്രക്കനിയും, ശശികുമാറും, മിഷ്ക്കിനും, ഗൗതംമേനോനും, ബാലയുമൊക്കെ കൊണ്ടുവന്ന ആ നവതരംഗത്തിന്റെ തുടർച്ചയായിരുന്നു, പ്രതിഭാധനനായ ലോകേഷ് കനകരാജിൽനിന്നും, ചലച്ചിത്രത്തെ ഗൗരവമായി കാണുന്നവർ പ്രതീക്ഷിച്ചിരുന്നത്. ആ നിലക്ക് നോക്കുമ്പോൾ ഈ ചിത്രം നവതരംഗ വിരുദ്ധ ചിത്രം തന്നെതാണ്.
മുപ്പത്തിയഞ്ചുപേരെ ഒറ്റയിടിക്ക് തീർക്കുന്ന രജനീകാന്തിന്റെ നായകവേഷങ്ങളിൽ നിന്ന് മാറി, യുക്തിഭദ്രവും ജീവിതഗന്ധിയുമായി ചിത്രമൊരുക്കിയാണ് തമിഴിലും നവതരംഗം വന്നത്. എന്നാൽ 'മാസ്റ്ററിൽ' സംവിധായകൻ യുക്തിക്ക് യാതൊരു പ്രാധാന്യവും കൊടുത്തിട്ടില്ല. വെള്ളമടിച്ച ലക്കുകെട്ടിരിക്കുന്ന അവസ്ഥയിൽപോലും ഓടുന്ന ട്രയിനിലും ബസിലുമൊക്കെയായി പത്തിരുപ്പത്തഞ്ച്പേരെ ഒറ്റക്കടിച്ചിടാൻ അയാൾക്ക് കഴിയും! പക്ഷേ വിജയ് സേതുപതിയുടെ കഥാപാത്രത്തെപ്പോലെ അങ്ങെനെ ചെയ്യാനുള്ള കഴിവും പരിശീലനവും അയാൾക്ക് എവിടെ നിന്ന് കിട്ടുന്നുവെന്ന് യുക്തിഭദ്രമായി വിശദീകരിക്കാൻ സംവിധായകന് ആവുന്നില്ല.
നിയമ വ്യവസ്ഥയോടുള്ള അപാരമായ പുച്ഛമായിരിക്കും ഇത്തരം സിനിമകളുടെ ഒരു പൊതു രീതി. പൊലീസും കോടതിയും ഒന്നുമില്ലാതെ വില്ലന്മാർ തങ്ങളുടെ നീതി മാത്രം നടപ്പാക്കുന്ന വെള്ളരിക്കാപ്പട്ടണമായി ഈ നാടിനെ ചിത്രീകരിക്കുന്ന ഈ ചിത്രവും. പക്ഷേ സാധാരണ വിജയ് ചിത്രത്തിൽ കാണുന്നപോലുള്ള പെരും കത്തി സീനുകൾ ഇവിടെ കുറച്ചിട്ടുമുണ്ട്. ക്ലൈമാക്സിനോട് അടുപ്പിച്ചുള്ള ലോറി ചെയ്സുകളിൽ നടി ആൻഡ്രിയ ജർമ്മിയുടെ കഥാപാത്രം ആധുനിക അർച്ചറി ക്ലബുകളിൽ ഉപയോഗിക്കുന്ന അമ്പും വില്ലും എടുത്ത്, കാറിലേറി ലോറി ഓടിക്കുന്നവരുടെ നെഞ്ചത്തേക്കും ടയറിനൊമൊക്കെ അമ്പെയ്തുകൊള്ളിക്കുന്നത് കാണുമ്പോൾ ബാഹുബലി തോറ്റുപോകും! നടിക്ക് പരിക്കേൽക്കുമ്പോൾ പതിവുപോലെ നായകൻ അമ്പും വില്ലുമായി വിളയാടുന്നതും കാണാം. ഇത്തരം എം ജി ആർ കാലത്തെ കത്തികൾ ഇന്നും ഉപയോഗിക്കുന്നവരെ കുറിച്ച് എന്തുപറയാൻ.
വാൽക്കഷ്ണം: എന്തൊക്കെയായാലും ചലച്ചിത്ര മേഖലയെ സ്നേഹിക്കുന്ന എല്ലാവരും വിജയ്ക്ക് നന്ദി പറയേണ്ട സാഹചര്യവുമാണിത്. കോവിഡിൽ അടഞ്ഞു കിടന്ന കേരളത്തിലെപ്പോലും തീയേറ്റുകളെ ഉണർത്താൻ ഈ തമിഴ്നടൻ വേണ്ടി വന്നു. സ്വന്തം പടം ലാഭം നോക്കി ആമസോൺ പ്രൈമിന് കൊടുത്ത മോഹൻലാലിനേക്കാളുമൊക്കെ, കേരളത്തിലെ ഫിലിം ഇൻഡസ്ട്രി കടപ്പെട്ടിരുക്കുന്നത്, ജോസഫ് വിജയ് എന്ന ഇളയദളപതിയോട് തന്നെയാണ്. മാസ്റ്ററിന് ഇരച്ചുകയറിയ യുവാക്കളുടെ നീണ്ട നിര, പരിഹസിക്കുന്നത് മമ്മൂട്ടിയും ലാലും അടങ്ങുന്ന നമ്മുടെ സൂപ്പർ താരങ്ങളെ കൂടിയാണ്.
Stories you may Like
- എൽസിയു എന്ന ചലച്ചിത്ര കൾട്ട് ഞെട്ടിക്കുമ്പോൾ
- സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?
- 'രാജസ്ഥാനിൽ പരാജയപ്പെട്ടത് കോൺഗ്രസല്ല, ഗെലോട്ടാണ്': ലോകേഷ് ശർമ
- കാലിന് പരിക്കേറ്റ ലോകേഷ് ചെന്നൈയിലേക്ക് മടങ്ങുമ്പോൾ
- സ്കൂളിലെ പ്രണയം തകർത്തത് ഷാരൂഖ് ഖാൻ, ഇത് പ്രതികാരമെന്ന് വിജയ് സേതുപതി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്