പുലിമുരുകനും ലൂസിഫറും മാസാണെന്ന് പറയുന്നവർ മധുരരാജ കൊലമാസാണെന്ന് പറഞ്ഞേ പറ്റൂ; കുമ്പളങ്ങി നൈറ്റ്സും മഹേഷിന്റെ പ്രതികാരവും കണ്ട ഓർമയിൽ മധുരരാജ കണ്ടാൽ മോശമാണെന്ന് പറയും; സിനിമ നേരംപോക്കിന് വേണ്ടിയുള്ള ഒരു മാസ് എന്റർടെയ്ന്മെന്റ് ആണെന്ന് കരുതുന്നവർക്ക് ഈ സിനിമയെ തള്ളിപ്പറയാൻ പറ്റില്ല; അതിശയോക്തിയും അസ്വഭാവികതയും സിനിമയാക്കുമ്പോൾ ഹാസ്യമാണ് നല്ല മീഡിയമെന്ന് തിരിച്ചറിഞ്ഞ വൈശാഖിനെ അഭിനന്ദിച്ചേ പറ്റൂ: മമ്മൂട്ടിയുടെ ബ്ലോക്ക് ബസ്റ്റർ മൂവി വൻ വിജയമാകുന്നത് എന്തുകൊണ്ടാണ്?
ഷാജൻ സ്കറിയ
ഞാൻ ഒരു മമ്മൂട്ടി ഫാനോ, മോഹൻലാൽ ഫാനോ അല്ല. എന്നാൽ രണ്ടുപേരെയും എനിക്കിഷ്ടമാണ്. രണ്ടുപേരും അഭിനയ ചക്രവർത്തിമാരാണ്. അവരുടെ നല്ല പ്രായത്തിൽ ഒന്നിനൊന്ന് മെച്ചമായി അഭിനയിച്ചുകൊണ്ടിരുന്ന ഇരുവരും ഇപ്പോഴും അനുയോജ്യമായ സിനിമകൾ ലഭിച്ചാൽ തകർക്കും. കായംകുളം കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിയും, പേരൻപിലെ അമുദനും ഒക്കെ ഇതിന്റെ ഒന്നാന്തരം ഉദാഹരണങ്ങളാണ്. എന്നാൽ കാസിനോവയിലെ മോഹൻലാലും, കുട്ടനാടൻ മാർപ്പാപ്പയിലെ മമ്മൂട്ടിയും ഒക്കെ എത്ര വലിയ ഫാൻസുകാരെ പോലും നിരാശപ്പെടുത്തിയാൽ അത് താരങ്ങളുടെ കുഴപ്പമല്ല കഥാപാത്ര സൃഷ്ടിയുടെയും സംവിധായകരുടെയും കുഴപ്പമാണ് എന്നു പറയേണ്ടി വരും.
മോഹൻലാലും മമ്മൂട്ടിയും അമരക്കാരായി തന്നെ തുടരണമെന്ന് ഇടയ്ക്കെങ്കിലും ഇറങ്ങുന്ന അവരുടെ ചിത്രങ്ങൾ സാക്ഷി. 68-ാം വയസിൽ നമ്മുടെയൊക്കെ കാർന്നോന്മാർ ചാരുകസേരയിൽ ഇരുന്നു മാത്രം ജീവിതം നീക്കുമ്പോൾ സ്ക്രീൻ നിറഞ്ഞ് കവിഞ്ഞു ആരാധകരെ ഇങ്ങനെ പ്രകമ്പനം കൊള്ളിക്കുന്ന മമ്മൂട്ടിയുടെ സിദ്ധിയെ എത്ര വലിയ മമ്മൂട്ടി വിരുദ്ധനും അംഗീകരിച്ചേ മതിയാവു. നരേന്ദ്ര മോദിയേക്കാൾ നാല് വയസ് കൂടുതലാണ് മമ്മൂട്ടിക്ക് എന്നറിയുമ്പോൾ ആർക്കാണ് എണീറ്റ് നിന്ന് ആദരിക്കാൻ തോന്നാത്തത്. മധുരരാജ എന്ന സിനിമയിലെ മമ്മൂട്ടിയുടെ തകർപ്പൻ പ്രകടനം കണ്ടപ്പോൾ ഇത് മാത്രമാണ് ആദ്യാവസാനം തോന്നിയത്.
മധുരരാജ ഒരു അതിഗംഭീര സിനിമ ആണെന്ന വിശ്വാസം എനിക്കില്ല. മികച്ച സിനിമയുടെ കലാമൂല്യമോ, ശ്വാസം അടക്കി പിടിച്ച് കാണാൻ പറ്റുന്ന സസ്പെൻസോ അസാധാരണമായ വഴിത്തിരിവുകളോ മനസറിഞ്ഞ് ചിരിക്കാൻ പറ്റിയ തമാശകളോ ഒന്നും ഈ സിനിമയിൽ നിന്നും കണ്ടെത്താൻ കഴിയില്ല. എന്നാൽ, ഞാൻ ഈ സിനിമ കാണാൻ പോയത് കുമ്പളങ്ങി നൈറ്റ്സോ, മഹേഷിന്റെ പ്രതികാരമോ, ഞാൻ പ്രകാശനെയോ ഒക്കെ കാണാൻ പോയ തരത്തിലുള്ള ഒരു വികാരത്തോടെയല്ല എന്നതിനാൽ തന്നെ ഈ സിനിമ എന്നെ നിരാശപ്പെടുത്തിയെന്ന് പറയാൻ എനിക്കാവില്ല. എന്നു മാത്രമല്ല ഒടിയനും ലൂസിഫറും പുലിമുരുകനും ഒക്കെ കണ്ടപ്പോൾ ഉണ്ടായതിനേക്കാൾ മെച്ചപ്പെട്ട ഫീൽ ഉണ്ടാവുകയും ചെയ്തു.
കേരളത്തിലെ ഒരു എംഎൽഎ ദാവൂദ് ഇബ്രാഹിം പോലും ഭയക്കുന്ന ഒരു അധോലോക നായകനാവുന്ന ലൂസിഫറിനേക്കാൾ എന്തുകൊണ്ടും നല്ലതാണ് മധുരയിലെ നമ്പർവൺ ഗുണ്ടയായി മമ്മൂട്ടി എത്തുന്ന മധുരരാജ. ഒന്നുമല്ലെങ്കിൽ പോക്കിരിരാജ എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ കഥാപാത്രത്തെ നേരത്തെ തന്നെ മലയാളി പരിചയപ്പെട്ടതാണല്ലോ. അതുകൊണ്ട് തന്നെ ഈ സിനിമ കാണാൻ പോകുന്നവർക്ക് കഥാപാത്രത്തെ നേരത്തെ അറിയാം. പന്നെയെന്തിനാണ് സിനിമയുടെ ലോജിക്കും കഥാപാത്രത്തിന്റെ സവിശേഷതകളും ചർച്ചയാവുന്നത്. അത് പോക്കിരിരാജയിൽ ചർച്ച ചെയ്തു തീർത്തതല്ലേ. പോക്കിരിരാജയെ കാണാൻ എത്തിയവർക്ക് മധുരരാജ നിരാശപ്പെടുത്തിയെങ്കിൽ മാത്രമെ പരാതിപ്പെടാൻ പോലും അർഹതയുള്ളൂ.
മധുരരാജ എന്ന സിനിമ ഒരു തികഞ്ഞ വാണിജ്യ സിനിമയാണ്. യാതൊരു ലോജിക്കും ഇല്ലാത്ത കഥയോ, വിവരമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത സിനിമകൾ കൊണ്ട് മലയാള സിനിമ മുടിയാൻ തുടങ്ങിയപ്പോൾ പ്രേക്ഷകർ തമിഴിലേയ്ക്കും തെലുങ്കിലേയ്ക്കും ചുവടുമാറ്റിയതുകൊണ്ട് രൂപപ്പെട്ട് വന്ന ഒരു മാസീവ് സിനിമാ സംസ്ക്കാരത്തിന്റെ ഏറ്റവും പുതിയ ഐറ്റമാണിത്. രജനികാന്തും വിജയിയും ഒക്കെ അടക്കിവാണിരുന്ന യാതൊരു കഥയുമില്ലാത്ത എന്നാൽ ജനത്തിന് ഒന്നാന്തരം എന്റർടെന്മെന്റായ ആ സിനിമ സംസ്ക്കാരം പൂർണമായും മലയാളത്തിൽ ഉടലെടുത്തത് പുലിമുരുകനിലൂടെയാണ്. കഥയോ, തിരക്കഥയോ സംവിധാനമോ ഒന്നും ഇല്ലാതിരുന്നിട്ടും മലയാളികൾ പുലിമുരുകനെ ഏറ്റുവാങ്ങിയത് ഈ സംസ്ക്കാരത്തിന്റെ കടന്നുകയറ്റം അഗീകരിക്കുന്നതിന് തുല്യമാണ്. ആ മാസ് സ്കൂളിലെ ഏറ്റവും പുതിയ ഉൽപ്പന്നമായി മാത്രമേ മധുരരാജയെ കാണാനാവൂ. അതുകൊണ്ട് തന്നെ ഒന്നു പറയാം. പുലിമുരുകനും ഒടിയനും ലൂസിഫറുമൊക്കെ മാസ് ആണെങ്കിൽ മധുര രാജ കൊല മാസാണ്.
ഒരു വരയൻ പുലിയോട് നിരന്തരമായി ഏറ്റുമുട്ടി വിജയിക്കുകയും യന്ത്രതോക്കുകളും, അത്യാധുനിക ആയുധങ്ങളും പോലും കീഴടക്കാൻ കഴിയാതിരിക്കുന്ന അതിമാനുഷികനായി പുലിമുരുകനിലും സൈബീരിയൻ മലനിരകളിൽ ഹെലികോപ്റ്ററിൽ പറന്ന് ലോകത്തെ ഏറ്റവും വലിയ അധോലോകത്തെ നിയന്ത്രിക്കുന്ന നാട്ടിൻപുറത്തുകാരനായ എംഎൽഎയായി ലൂസിഫറിലും മോഹൻലാൽ വിലസുന്നുവെങ്കിൽ തീർച്ചയായും മമ്മൂട്ടിക്ക് മധുരയിലെ കൈയിൽ പത്ത് പച്ചയുള്ള രാജാവായി മധുരരാജയിലും വിലസാം. ഇതിൽ ലോജിക്കില്ല എന്നും, ഇത് പണം നഷ്ടം ഉണ്ടാക്കി എന്നും പറയുന്നവർ നിർബന്ധമായും പുലിമുരുകനെ കുറിച്ചും ലൂസിഫറിനെക്കുറിച്ചും ഈ ആരോപണം ഉന്നയിക്കണം. അതല്ല മഹത്തായ ഒരു സിനിമ ആയിരുന്നു ഇവരുടെ മനസിൽ എങ്കിൽ എന്തിനാണ് ഇവർ ഈ പടം കാണാൻ എത്തിയത് എന്ന ചോദ്യം തന്നെയാണ് ചോദിക്കേണ്ടത്.
മധുരരാജയുടെ ഏറ്റവും വലിയ സൗന്ദര്യം അതിലെ ഹാസ്യം തന്നെയാണ്. ഹാസ്യം ആസ്വദിച്ച് തലകുത്തി ചിരിക്കാമെന്നതു കൊണ്ടല്ല. നേരെ മറിച്ച് യാതൊരു ലോജിക്കുമില്ലാത്ത അതിമാനുഷികതയുടെ കഥ പറയുമ്പോൾ നായകനെ ഒരു തമാശാ കഥാപാത്രമാക്കി അവതരിപ്പിച്ചാൽ അതിമാനുഷികത സൃഷ്ടിച്ചത് സിനിമയ്ക്ക് വേണ്ടി മാത്രമാണ് എന്ന് തുറന്ന് സമ്മതിക്കലായി ഇത് വായിക്കപ്പെടണം. അതുകൊണ്ട് ഈ വിഭാഗത്തിൽപ്പെട്ട മറ്റ് സിനിമകളെക്കാൾ സത്യസന്ധത വൈശാഖൻ മധുരരാജയിലൂടെ കാട്ടിയിരിക്കുന്നു എന്നു പറയേണ്ടി വരും.
ചുരുക്കി പറഞ്ഞാൽ മധുരരാജ ഒന്നാന്തരം ഒരു മാസ് എന്റർടെയ്ന്മെന്റാണ്. ജീവിത തിരക്കുകൾക്കിടയിൽ ഒന്ന് റിലാക്സ് ചെയ്യാൻ വേണ്ടിയാണ് ഈ സിനിമ കാണാൻ പോകുന്നതെങ്കിൽ യാതൊരു പിരിമുറുക്കവും ഇല്ലാതെ ഇത് ആസ്വദിക്കാം. മമ്മൂട്ടി ഫാൻസിന്റെ കാര്യം പറയേണ്ടതില്ല. കിടിലൻ എൻട്രികളും, സൂപ്പർ സ്റ്റണ്ടുകളും, പൊളി ഡയലോഗുകളുമായി മമ്മൂട്ടി നിറഞ്ഞാടുകയാണ്. പുലിമുരുകനിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ വില്ലൻ ജഗപതി റാവു നടേശൻ മുതലാളിയായി ഈ സിനിമയിലും തിളങ്ങുന്നു. മധുരരാജയുടെ തമ്പിയായി എത്തുന്ന ജയ് എന്ന തമിഴ് നടന്റെ സ്റ്റണ്ട് സീനുകളും ആരും മറക്കുകയില്ല. അനുശ്രീ എന്ന നടി ഏത് വേഷവും കൈകാര്യം ചെയ്യുമെന്ന് ഇതിലൂടെ തെളിയിക്കുന്നു.
സിദ്ദിഖിന്റെ പ്രതിഭ വെളിയിൽ എടുക്കാൻ പറ്റിയ റോളുകൾ ഇല്ലാതെ പോയി എന്നും സലിംകുമാറിന്റെ വളിപ്പുകൾ പലപ്പോഴും അരോചകവും അനവസരത്തിൽ ഉള്ളവയും ആയിരുന്നു എന്നും പറയേണ്ടി വരും. സലിം കുമാറിനെ പോലെയൊരു കഥാപാത്രത്തിന്റെ ആവശ്യം തന്നെ ഒരു കടങ്കഥയാണ്. അനുശ്രീ എന്ന നടി ഏത് റോൾ കിട്ടിയാലും ഭംഗിയായി ചെയ്യും എന്നു മധുരരാജയിലൂടെ തെളിയിച്ചിരിക്കുന്നു. എൻസിഎസ് സ്കൂൾ എന്നു പേര് നൽകി എൻഎസ്എസിനെയും ബാറുടമയും വില്ലനുമായ നടേശൻ മുതലാളിയിലൂടെ വെള്ളാപ്പള്ളിയെയും മനഃപൂർവ്വം അല്ലാതെ ഈ സിനിമയിലേയ്ക്ക് കൊണ്ടുവരാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. പോക്കിരി രാജയിലെ പൃഥ്വിരാജിന്റെ അഭാവത്തിന് ലൂസിഫറിന്റെ സിനിമ നിർമ്മാണത്തിന് പോയ കാര്യം പറഞ്ഞും 3000 കോടിയുടെ പ്രതിമ നിർമ്മാണകഥ പറഞ്ഞും ഒക്കെ രാഷ്ട്രീയം പറയാനും സംവിധായകനും ശ്രമിച്ചിട്ടുണ്ട്.
ശത്രുക്കളുടെ ചോര പുരട്ടിയ തുണി എറിഞ്ഞുകൊണ്ട് വേട്ടനായ്ക്കളെ കൊണ്ട് കടിച്ചുകീറി കൊല്ലിക്കുന്ന ഭീകരദൃശ്യങ്ങൾ പലവുരു ആവർത്തിച്ച് സൃഷ്ടിച്ച ഭയാനകത കുറച്ചുകൂടി കുറയ്ക്കേണ്ടതായിരുന്നു. കുടുംബ പ്രേക്ഷകരെ വല്ലാതെ മനപ്രയാസപ്പെടുത്തുന്നവയായിരുന്നു ഭീതിതമായ ആ രംഗങ്ങൾ. ഇതൊക്കെ ചൂണ്ടിക്കാണിക്കുമ്പോൾ തന്നെ വെറുതെ നേരംപോക്കിന് സിനിമ കാണാൻ പോകുന്നവർക്ക് ഒന്നാന്തരം വിരുന്നു തന്നെയാണ് മധുരരാജ എന്നു ചൂണ്ടിക്കാട്ടാതിരിക്കാൻ വയ്യ. കൃത്യമായി ഉപയോഗിക്കുന്ന തമിഴ് ഈ സിനിമയ്ക്ക് വലിയ മാർക്കറ്റ് തമിഴ്നാട്ടിലും ഉണ്ടാക്കി കൊടുക്കുമെന്നുറപ്പ്. കേരളത്തിലും തമിഴ്നാട്ടിലുമായി ഈ സിനിമ കളക്ഷൻ റെക്കോർഡ് ഭേദിച്ചാൽ അത്ഭുതപ്പെടാനില്ല.
വാൽക്കഷണം:- ഇതല്ലല്ലോടാ മറുനാടൻ മറുതേ നീ ഇന്നലെ പറഞ്ഞത്. നിനക്ക് എത്ര തന്തയാടാ ഉള്ളത്? എന്ന ചോദ്യവുമായി ചിലർ ഉടൻ രംഗത്ത് വരുമെന്നറിയാം. അവരോട് പറയാനുള്ളത് ഇതെഴുതിയത് ഷാജൻ സ്കറിയയും ഇന്നലത്തെ നിരൂപണം എഴുതിയത് മാധവദാസും ആണ് എന്ന് മാത്രമാണ്. ഞങ്ങൾ രണ്ട് പേർക്കും ഒരേ പോലെ ചിന്തിക്കാൻ കഴിയണമെന്ന് എവിടെയെങ്കിലും നിയമം ഉണ്ടോ എന്നു എനിക്കറിയില്ല. മറുനാടനാവട്ടെ പാവപ്പെട്ടവരുടെയും ദളിതരുടെയും ദുർബലരുടെയും കാര്യത്തിൽ അല്ലാതെ മറ്റൊന്നിലും നിലപാടില്ലാത്തവരാണ്. ഏതൊരു വാർത്തയും രണ്ട് വശങ്ങൾ നൽകും. അത് മനസിലാക്കാൻ കഴിയാത്ത ആശയങ്ങളുടെ അടിമകളാണ് ഇത്തരം മടയത്തരങ്ങൾ വിളമ്പുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്