ലവ്: അന്താരാഷ്ട്ര നിലവാരത്തിൽ ഒരു മലയാള സിനിമ; ഖാലിദ് റഹ്മാന്റെ മൂന്നാമത്തെ ചിത്രവും ഗംഭീരം; പ്രശ്നമായത് ക്ലൈമാക്സ് പ്രേക്ഷകനെ ബോധ്യപ്പെടുത്താൻ കഴിയാത്തത്; ഷൈൻ ടോം-രജിഷ ജോഡിയോക്കാളും തിളങ്ങിയത് ഗോകുലൻ; ഇത് ഒരു പബ്ലിസ്റ്റിയുമില്ലാതെ ഇറങ്ങിയ ഒരു ഉഗ്രൻ സിനിമ
എം മാധവദാസ്
ഇന്നലെ അപാരമായ 'അധ്വാനത്തിന്' ഒടുവിലാണ് ഖാലിദ് റഹ്മാൻ എന്ന യുവതലമുറയിലെ പ്രഗൽഭനായ സംവിധായകൻ എഴുതി സംവിധാനം ചെയ്ത 'ലവ്' എന്ന ചിത്രം കണ്ടത്. സിനിമ ഇറങ്ങി ഒരാഴ്ച തികഞ്ഞിട്ടില്ല. രാവിലത്തെ ഷോ ആളില്ലാത്തതിനാൽ കാൻസൽ. വൈകീട്ട് 4 ന് എത്തിയപ്പോൾ ആറുപേർ ഉണ്ടെങ്കിൽ മാത്രമേ പ്രദർശിപ്പിക്കൂവെന്ന് തീയേറ്ററുകാർ. നാലുപേരിൽ തട്ടി രണ്ടാം ചാൻസും പോയി. ഒടുവിൽ ആറുമണിയുടെ ഷോയ്ക്ക് ഭാഗ്യത്തിന് എട്ടുപേരെ കിട്ടി! ഈ കോവിഡ് കാലത്ത് മലയാള സിനിമ എത്തിനിലക്കുന്ന അവസ്ഥ നോക്കുക.
പക്ഷേ ചിത്രം കണ്ടതോടെ ആ ക്ഷീണമെല്ലാം മാറി. ഫിലിംവെസ്റ്റിവലിൽ ലാറ്റിനമേരിക്കയിൽനിന്നും യൂറോപ്പിൽനിന്നുമൊക്കെയുള്ള ഒരു ചിത്രം കണ്ട ഒന്നാന്തരം അനുഭൂതി. അടുത്തകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നാണ് ഷൈൻ ടേം ചാക്കോയും, രജീഷാ വിജയനും മുഖ്യവേഷങ്ങളിൽ എത്തിയ ലവ് എന്ന് നിസ്സംശയം പറയാം. ഇതുപോലെ ഒരു ഉഗ്രൻ പടം, യാതൊരു പബ്ലിസ്റ്റിയുമില്ലാതെ 'ലവ്്' തെലുങ്ക് ഡബ്ബിങ്ങ് പടത്തിന്റെപോലത്തെ പേരുമിട്ട് പ്രദർശനത്തിനിറക്കിയ നിർമ്മാതാവ് ആഷിക് ഉസ്മാന്റെ കരണത്തിന് നോക്കി ഒന്ന് പൊട്ടിക്കാനാണ് പടം കണ്ടപ്പോൾ ആദ്യം തോന്നിയത്.
ഇതുപോലുള്ള വ്യത്യസ്തമായ ചിത്രങ്ങൾ വിജയിക്കണമെങ്കിൽ ഒന്നാന്തരം പ്രീ പബ്ലിസിറ്റിയും പോസ്റ്റ് പബ്ലിസിറ്റിയുമൊക്കെ വേണം. അല്ലാതെ ഒരു ട്രയിലറും ടീസറും നാലും പോസ്റ്ററും ഇറക്കി തടിയെടുക്കയല്ല വേണ്ടത്. ഈ സിനിമയുടെ മാർക്കറ്റിങ്ങ് അമ്പേ പരാജയമാണ്. നിർബന്ധമായും കാണേണ്ട ഒരു വ്യത്യസ്ത ചിത്രം എന്ന രീതിയിൽ ലവിനെ ഉയർത്തിക്കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞില്ല. ഇതിലും മോശം ചിത്രങ്ങൾക്കൊക്കെ വേണ്ടി സോഷ്യൽ മീഡിയിൽ കാണുന്ന തള്ളലുകൾ ഓർക്കണം.
ലോക്ഡൗൺ കാലത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ചിത്രീകരണം ആരംഭിച്ച ആദ്യ മലയാള ചിത്രമായ ലൗ ഒരു ഗാർഹിക ത്രില്ലർ ആണെന്ന് പറയാം. രണ്ടു മണിക്കൂറിൽ താഴെമാത്രം ദൈർഘ്യമുള്ള ചിത്രത്തിൽനിന്ന് നിങ്ങൾക്ക് ഒരിക്കൽപോലും കണ്ണെടുക്കാനാവില്ല.
ഇത് ഒരു ഫിലിം ഫെസ്റ്റിവൽ മൂവി
അന്താരാഷ്ട്ര ചലച്ചിത്രോൽസവ ചിത്രങ്ങളോട് കിടപിടിക്കാവുന്ന രീതിയിൽ ഒരു മലയാള ചിത്രം ഒരുക്കാൻ കഴിയുക. എന്തൊരു പ്രതിഭ വേണം അതിന്. അനുരാഗ കരിക്കൻ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ തന്റെ മൂന്നാം സംവിധാന സംരംഭവുമായി വിസ്മയപ്പിക്കയാണ്. നോക്കണം ആകെ അഞ്ച് താരങ്ങളാണ് ചിത്രത്തിലുള്ളത്.
അവസാനത്തെ ഷോട്ട് ഒഴിച്ച് ബാക്കി മുഴുവൻ രംഗങ്ങളും നടക്കുന്നത് ഒരു ഫ്ളാറ്റിൽ. എന്നിട്ടും കട്ടക്ക് കട്ട നിൽക്കുന്ന കഥാപാത്രങ്ങളുമായി, ഓരോ സീനിലും ഉദ്യേഗം തുടർന്നുകൊണ്ട് മുന്നോട്ടുപോകുയാണ് ചിത്രം. അടുത്തകാലത്തായി മലയാളത്തിൽ നമ്മുടെ കുടുംബങ്ങളിൽ സംഭവിക്കുന്ന കഥയുടെ കൃത്യമായ ആവിഷ്ക്കാരങ്ങൾ പുറത്തുവരുന്നുണ്ട്. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചണും, വാങ്ക് എന്നിവയൊക്കെ ആ ജനുസ്സിലായിരുന്നു. അതിന്റെ ഒരു അർബൻ എക്സ്റ്റൻഷൻ ആണ് സത്യത്തിൽ ലവ് എന്ന ചിത്രവും.
ഒരു ഫ്്്ളാറ്റിൽ താമസിക്കുന്ന യുവ ദമ്പതികളുടെ ജീവിതത്തിലേക്കാണ് ചിത്രം നമ്മെ കൊണ്ടുപോകന്നത്. അനൂപ് ( ചിത്രത്തിൽ ഷൈൻ ടോം ചാക്കോ), ദീപ്തി ( രജിഷ വിജയൻ) ദമ്പതികളുടെ ജീവിതത്തിൽ ഉടലെടുക്കുന്ന സംഘർഷങ്ങാണ് ചിത്രം പറയുന്നത്. ഇവരുടെ കുടുംബത്തിനകത്ത് ലവ് പതുക്കെ ഇല്ലാതാവുകയാണ്. മറ്റൊരു സ്ത്രീക്ക് മുന്നിൽ തരളിതനാവുന്ന അനൂപിനോട് 'നിങ്ങൾ ഒരിക്കലെങ്കിലും എന്നോട് സാറ്റിസ്ഫൈഡ് ആണോ എന്ന് ചോദിച്ചിട്ടുണ്ടോ എന്ന ദീപ്തിയുടെ ചോദ്യത്തിലുണ്ട് എല്ലാം. അവൾ പൂർണതൃപ്തയാണെന്ന് അവൻ വിശ്വസിക്കുന്നു. അതു കൊണ്ടാണ് സാറ്റിസ്ഫൈ ആയോ എന്ന് എപ്പോഴെങ്കിലും നീ എന്നോട് ചോദിച്ചിട്ടുണ്ടോ എന്ന് ദീപ്തി കയർക്കുമ്പോൾ അനൂപ് പതറുന്നത്.
സ്ത്രീകളെ ഉപദ്രവിക്കുന്നത് നിയമപരമായി കുറ്റമാണെന്നാണ് ആദ്യം എഴുതിക്കാണിക്കുന്നത്. തൊട്ടുപിന്നാലെ പുരുഷന്മാരെ ദേഹോപദ്രവം ഏൽപിക്കുന്നതും കറ്റകരമാണെന്ന് കണ്ടപ്പോൾ ഒരു പുതുമ തോന്നി. പക്ഷേ ക്ലൈമാക്സിലേ അത് പൂർണ്ണമായും ബോധ്യപ്പെടൂ. പ്രണയമില്ലാതെ പരസ്പരം ഒരു കൂരയിൽ ജീവിക്കുന്ന അവർക്ക് പരസ്പരം കൊല്ലാൻ തോനുന്നുണ്ട്. ഒരിക്കലെങ്കിലും സ്വന്തം ഭാര്യയെ കൊല്ലാൻ തോന്നാത്തവർ ആരുണ്ട് എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.
'
ക്ലൈമാക്സ് പ്രേക്ഷകർക്ക് ദഹിക്കാതെ പോയോ?
ഈ ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരിൽനിന്ന് കിട്ടിയ ഫീഡ് ബാക്ക്വെച്ച് പറയുകയാണെങ്കിൽ, ക്ലൈമാക്സിൽ എന്താണ് സംഭവിച്ചതെന്ന് അവർക്ക് വ്യക്തമായി മനസ്സിയായിട്ടില്ല. ഇവിടെയാണ് ഖാലിദ് റഹ്മാന് അൽപ്പം പിഴച്ചത്. കാരണം ഫിലിം ഫെസ്റ്റിവലിലെപ്പോലെ സീരിയസായി മാത്രം വെള്ളിത്തിരയിലേക്ക് കണ്ണും നട്ടിരിക്കുന്ന ഒരു ജനവിഭാഗമല്ല, പൊതു പ്രേക്ഷകർ. അവർക്ക് തങ്ങളെ വട്ടാക്കിയതുപോലെയാണ് ചിത്രം അവസാനിക്കുമ്പോൾ തോനുന്നുക. സങ്കീർണ്ണമായ മാനസിക വ്യാപാരങ്ങൾ ചർച്ചയാവുന്ന ചിത്രത്തിൽ ക്ലൈമാക്സിൽ സംഭവിച്ചതിന്റെ ചെറിയ വിശദീകരണങ്ങൾ കൂടി ചിത്രത്തിൽ ഉൾപ്പെടുത്താമായിരുന്നു.
സഹികെട്ട് ഭാര്യയെ കൊന്നു പോയ ഒരു പുരുഷന്റെയും ഭാര്യയെ കൊല്ലാൻ ആഗ്രഹിക്കുന്ന മറ്റ് രണ്ട് പുരുഷന്മാരുടെയും കഥയെന്ന് തോന്നിപ്പിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. കുടുംബസ്ഥൻ, ജാരൻ, ഭീരു എന്ന നിലയിൽ ഒരു മനുഷ്യനിൽ തന്നെയുള്ള മൂന്ന് ഭാവങ്ങളെ ഒറ്റ ശരീരത്തിൽ നിന്ന് അടർത്തിയെടുത്ത് അവതരിപ്പിക്കുന്നതിൽ ഖാലിദ് റഹ്മാൻ വിജയിച്ചിട്ടുണ്ട്. പക്ഷേ അത് സാധാരണ പ്രേക്ഷകനിലേക്ക് കമ്യൂണിക്കേറ്റ് ചെയ്യുന്നതിയാണ് പ്രശ്നം. അതിനുള്ള ചില സൂത്രപ്പണികൾ കൂടി ചിത്രത്തിൽ ഉൾപ്പെടുത്തേണ്ടത് ഉണ്ടായിരുന്നു. അല്ലെങ്കിൽ ആ രീതിയിൽ പ്രേക്ഷകന് സൂചന കിട്ടുന്ന വിധത്തിലുള്ള പബ്ലിസ്റ്റി ബൂസ്റ്റിങ്് എങ്കിലും ഉണ്ടാകേണ്ടതായിരുന്നു.
ഈ ചിത്രത്തിന്റെ ക്ലൈമാക്സ് കണ്ടിട്ട് തിരിച്ച് ചിന്തിക്കണം. അപ്പോഴാണ് നേരത്തെ കണ്ട പല രംഗങ്ങളുടെയും ഗുട്ടൻസ് പിഠികിട്ടുള്ളൂ. എന്തായാലും ഏറെ കാലത്തെ ഇടവേളക്കുശേഷമാണ് ഒരു മലയാള സിനിമ ചിന്തിപ്പിക്കാൻ നമ്മെ പഠിപ്പിക്കുന്നത്. മനോജ് നൈറ്റ് ശ്യാമളൻ കഥയെഴുതിയ സിക്ത് സെൻസ് എന്ന ഹോൽുഡ് സിനിമയാണ് ക്ലൈമാക്സിനുശേഷം സിനിമ റീവൈൻഡ് ചെയ്ത് കാണേണ്ടതാണ്. ആ രീതിയിൽ ചിന്തിപ്പിക്കാൻ കഴിയുന്ന പ്രതിഭകൾ ഉണ്ട് എന്നതുതന്നെ മലയാളത്തിന്റെ ഭാഗ്യം.
നടനത്തിൽ ഞെട്ടിച്ച് ഗോകുലൻ
ആധുനിക മലയാള സിനിമ സംഭാവന ചെയ്ത ഏറ്റവും മികച്ചവരാണ് ഈ ചിത്രത്തിലെ നായികാ നായകന്മാർ. ഇതിഹാസ തൊട്ട് ഇഷ്ക്ക്വരെ കണ്ടിട്ടുള്ളവർക്കറിയാം ഷൈൻ ടോം ചാക്കോയുടെ റേഞ്ച്. ആദ്യ ചിത്രത്തിൽ തന്നെ സംസ്ഥാന അവാർഡ് നേടിയ രജിഷക്കെറിച്ചും പറയേണ്ടതില്ല. പക്ഷേ ഇവിടെ ഞെട്ടിച്ചത് 'പുണ്യാളൻ അഗർബത്തീസിൽ' അടക്കം ചെറിയ വേഷങ്ങൾ ചെയ്ത ഗോകുലൻ എന്ന നടനാണ്. കരിയറിലെ ബെസ്റ്റ് പ്രകടനമായി ലൗവിലെ ഗോകുലന്റെ പ്രകടനത്തെ വിലയിരുത്താം. ഭീരു, സന്ദേഹി, ദുർബലൻ, പ്രതികാരദാഹി തുടങ്ങിയ വിവധി ഭാവങ്ങൾ ആ മുഖത്ത് മിന്നിമറയുന്നത് കാണണം. ബോഡി ലാംഗ്വേജും സൗണ്ട് മോഡുലേഷനും ഒക്കെ വെച്ചുനോക്കുമ്പോൾ ഇദ്ദേഹം ഭാവിയിലെ ശങ്കരാടിയാണെന്ന് ചിലപ്പോൾ തോന്നിപ്പോകും.
ഒരു സീനിൽ പോലും വന്നു പോകുന്ന കഥാപാത്രങ്ങളുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. അടുത്തിടെയായി എപ്പോഴും കോമഡി റോളുകളിൽ കാണാറുള്ള സംവിധായകൻ ജോണി ആന്റണി പക്വതയുള്ള ഒരു പിതാവിന്റെ റോളിൽ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു. സുധി കോപ്പയും വീണ നന്ദകുമാറും തങ്ങൾക്ക് കിട്ടിയ ഭാഗം ഗംഭീരമാക്കിയിട്ടുണ്ട്.
ഈ ചിത്രത്തിന്റെ എഡിറ്ററും ഈവർഷത്തെ സംസ്ഥാന അവാർഡിന് പരിഗണിക്കപ്പെടണം. കാരണം ഒറ്റ ഫ്ളാറ്റിൽ നടക്കുന്ന ഈ കഥയെ വെട്ടിയൊതുക്കി ആദ്യമധ്യാന്തം ഒരേ മൂഡിൽ നിലനിർത്താൻ എഡിറ്റിറ്റർക്ക് കഴിയുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ രചനാ പങ്കാളിയായ നൗഫലാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ജിംസി ഖാലിന്റെ ക്യാമറയും, നേഹ നായർ, യസ്കാൻ ഗാരി പെരേരിയ എന്നിവരാണ് പശ്ചാത്തല സംഗീതവും ചിത്രത്തിന് മാറ്റകൂട്ടുന്നു. വെറുതെ ഒരു പ്രണയ ഗാനമിട്ട് ആളുകളെ ബോറടിപ്പിക്കാത്തതിലും സംവിധായകനോട് നന്ദിയുണ്ട്.
അവസാനമായി ഒരിക്കൽ കൂടി പറയട്ടെ. വ്യത്യസ്തമായ ചിത്രങ്ങളെ സനേഹിക്കുന്ന പ്രേക്ഷകർ നിർബന്ധമായും കാണേണ്ട ചിത്രമാണിത്.
വാൽക്കഷ്ണം: കാൽ നൂറ്റാണ്ട് മുമ്പ് സർഗം എന്ന ഹരിഹരന്റെ ചിത്രം ഇറങ്ങിയ കാലം. പടം നന്നെങ്കിലും തീയേറ്ററിൽ ആള് കയറുന്നില്ല. അന്ന് താര ചിത്രങ്ങൾക്ക് മാത്രം ഇനീഷ്യൽ കളക്ഷൻ വരുന്ന കാലമാണ്. പക്ഷേ വിതരണക്കാരായ മനോരാജ്യം ഫിലിംസ് വ്യത്യസ്തമായ ഒരു പരസ്യ സ്ട്രാറ്റജി എടുത്തു. പ്രേക്ഷകരിൽനിന്നും പ്രമുഖരിൽനിന്നും പ്രതികരണം എടുത്ത് അവർ പോസ്റ്റർ ആക്കി. പത്രങ്ങളിലടക്കം പരസ്യം ചെയ്ത് നിർബന്ധമായും കാണേണ്ട ചിത്രം എന്ന ഫീൽ ഉണ്ടാക്കി. കുട്ടൻ തമ്പുരാൻ എന്ന മനോജ് കെ ജയന്റെ കഥാപാത്രത്തെ മാത്രം എടുത്ത് പോസ്റ്റർ അടിച്ചു. ദിവസങ്ങൾക്കകം ചിത്രം ഹൗസ് ഫുൾ. ഒരാഴ്ച കൊണ്ട് ഹോൾഡ് ഓവർ ആവും എന്ന് തീയേറ്ററുകാർ മുന്നറിയിപ്പ് കൊടുത്ത ചിത്രം നൂറുദിവസത്തിലധികം കേരളം മുഴവൻ തകർത്തോടി.
ഇന്ന് സോഷ്യൽ മീഡിയയുടെ കാലത്ത് ഒരു നല്ല ചിത്രത്തെ മാർക്കറ്റ് ചെയ്യാൻ എന്തൊല്ലാം അവസരമുണ്ട്. ലവ് പോലുള്ള നല്ല ചിത്രങ്ങൾ യാതൊരു പബ്ലിസിറ്റിയുമില്ലാതെ ഇറക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. അതും ഈ കോവിഡ് കാലത്ത് തീയേറ്ററുകളിൽ. ഒ. ടി. ടി റിലീസ് ആയിരുന്നെങ്കിൽ ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ പോലെ വലിയ ചർച്ചയാവുമായിരുന്ന ചിത്രമായിരുന്നു ഇതും. കള്ളപ്പണം വെളുപ്പിക്കാനാണ് ചിത്രമെടുക്കുന്നത് എന്ന് കുബുദ്ധികൾ പ്രചരിപ്പിക്കുന്നത് ജനം വിശ്വസിച്ചുപോവുക ഈ സമയത്തൊക്കെയാണ്. സിനിമ നന്നായി എടുത്താൽ പോര അത് മാർക്കറ്റ് ചെയ്യാനും പഠിക്കണമെന്ന് ഖാലിദ് റഹ്മാനും, ആഷിക് ഉസ്മാനും ഇനിയെങ്കിലും തിരിച്ചറിയട്ടെ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്