സൂര്യയുടെയും ലാലേട്ടന്റേയും വില കളയിക്കാനായിട്ടൊരു കാപ്പാൻ! ഇത് കേട്ടറിവ് പോലുമില്ലാത്ത ഉട്ടോപ്യൻ തിരക്കഥയിലൊരുക്കിയ ഓലപ്പടക്കം; ആദ്യപകുതിയിലെ ലാലേട്ടന്റെ പ്രസൻസും സൂര്യയുടെ മിലിട്ടറി വേഷവും ആശ്വാസം; ലോജിക്കില്ലായ്മ സിനിമയുടെ രസം കൊല്ലിയാകുമ്പോൾ ഒപ്പം മാരക കത്തിയുമായി രണ്ടാംപകുതിയും; നടനവിസ്മയവും നടിപ്പിൻ മന്നനും ഒരുപടി മുന്നിൽ നിൽക്കുമ്പോൾ കഥയെഴുതിയവനെ കണ്ടം വഴി ഓടിക്കണം; പ്രേക്ഷകനെ ആപ്പിലാക്കുന്ന 'കാപ്പാൻ'
എം എസ് ശംഭു
തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ കെ.വി.ആനന്ദിന്റെ സംവിധാനത്തിൽ സൂര്യ, മോഹൻലാൽ. ആര്യ എന്നിവർ പ്രധാനവേഷത്തിലെത്തിയ 'കാപ്പാൻ' എന്ന തമിഴ്പടം തനി 'കത്തി'യുടെ ഭീകരതയാൽ ശരാശരി പ്രേക്ഷകന്റെ തലച്ചോറിനെ മരവിപ്പിക്കുമെന്നതിൽ യാതൊരു തർക്കവുമില്ല. ആക്ഷനും പ്രണയരംഗങ്ങളും വെടിയും പുകയും മാറ്റി നിർത്തിയാൽ ഈ സിനിമ ഒരു അവിയൽ പരുവമാണ്. കെ.വി ആനന്ദ് രചനയും സംവിധാനവും ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയിൽ പങ്കാളിയായി പാട്ടുകോട്ടൈ പ്രഭാകറും എത്തുന്നുണ്ട്. പ്രധാനമന്ത്രി ചന്ദ്രകാന്ത് വർമയായി മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ എത്തുമ്പോൾ, അംഗരക്ഷകനായ എസ്പി.ജി സ്പെഷ്യൽ കമാന്റോ 'കതിരൻ' എന്ന റോളിലാണ് സൂര്യ ചിത്രത്തിലെത്തുന്നത്. കെട്ടിലും മട്ടിലും അടിമുടി കമാന്റോ വേഷം പകർന്നാടിയ സൂര്യ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്്.
പ്രധാനമന്ത്രിയെ ക്ലാസാക്കിയ ലാലേട്ടൻ ഇഫ്ക്ട്
രാഷ്ട്രീയത്തോടൊപ്പം അൽപം പൊലീസ് കഥ പറഞ്ഞുപോകുമ്പോൾ തന്നെ അൽപം പട്ടാള ഇഫ്ക്ടും ചിത്രത്തിന്റെ ആദ്യ പകുതിയിൽ നിന്ന് ലഭിക്കും. അഭിനയത്തിന് ഭാഷ പ്രശ്നമില്ല എന്ന ലാലേട്ടന്റെ പതിവ് പോളിസി കാപ്പാനിലും തെറ്റിച്ചിട്ടില്ല. പ്രധാനമന്ത്രിയുടേയും അംഗരക്ഷകനായി എത്തുന്ന കമാന്റോയുടേയും കഥ അതി വൈകാരികമായി പറഞ്ഞുപോകുമ്പോൾ തന്നെ അൽപം പ്രണയവും പാട്ടുരംഗങ്ങളുമൊക്കെ പ്രേക്ഷകന് വിരസത തോന്നാത്ത രീതിയിൽ ചിത്രത്തിലേക്ക് കുത്തിക്കയറ്റിയിട്ടുണ്ട്. മിലിറ്ററി ഇന്റലിജൻസ് സെപ്ഷ്യൽ ഓഫീസറായ കതിരനെ കാണിച്ച് കൊണ്ട് ചിത്രത്തിന്റെ തുടക്കം. പിന്നീട് ക്യാമറ ഇടയ്ക്ക് പ്രധാനമന്ത്രിയിലേക്ക്. രാജ്യസുരക്ഷയ്ക്കും അപ്പുറത്തേക്ക് രാജ്യത്തിന്റെ അകത്തും പുറത്തുമുള്ള ശത്രുക്കളെ ഓരേ സമയം പ്രമേയത്തിലുടെ ചർച്ചയാക്കുമ്പോൾ ഇന്ത്യയിലെ പല രാഷ്ട്രീയ പ്രതിസന്ധികളും കോർപറേറ്റ് ഇടപെടലും ചിത്രം പറയുന്നു.
ആദ്യപകുതിയിൽ മോഹൻലാലും സൂര്യയും ഒത്തുചേർന്ന കോമ്പിനേഷൻ രംഗങ്ങളെല്ലാം തന്നെ വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. തിരക്കഥയിലെ വഴക്കമില്ലായ്മയും കത്തികൾ നിറച്ച പ്രമേയവും ഈ ചിത്രത്തിന് കല്ലുകടി നൽകുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽ പിടിമുറുക്കുന്ന പലകോർപറേറ്റ് ഭീമന്മാരിലേക്കും വിരൽചൂണ്ടിക്കൊണ്ടാണ് കഥ അവതരിപ്പിക്കുന്നത്. ഉദാഹരണത്തിനായി തമിഴ്നാട്ടിലെ സ്റ്റെർലൈറ്റ് ഇരുമ്പുരുക്ക് ഫാക്ടറി സമരത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ജനകീയ സമരവും ഇതേ തുടർന്നുള്ള വെടിവെയ്പ്പുമെല്ലാം ഈ ചിത്രത്തിൽ മറ്റൊരു രീതിയിൽ കടന്നുവരുന്നു. രാജ്യം ഭയക്കുന്ന അന്താരാഷ്ട്ര ഭീകരവാദികളെ കാണിച്ചു തരുമ്പോൾ തന്നെ ആഭ്യന്തരതലത്തിലുള്ള രാജ്യത്തിന്റെ ശത്രുക്കളേയു ഒറ്റുകാരേയുമൊക്കെ കാട്ടിത്തരുന്ന രീതിയിൽ കഥ പറയുന്നുണ്ട്.
യുക്തിയെ കൊല്ലുന്ന കത്തികളുമായി കെ വി ആനന്ദ്
ഒന്നാം പകുതിയിൽ ഗംഭീരമായ പ്രകടനമാണ് അഭിനേതാക്കൾ കാഴ്ചവച്ചിരിക്കുന്നത്.പ്രധാനമന്ത്രി ചന്ദ്രകാന്ത് വർമയായിട്ടാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. ഒന്നാം പകുതിയിൽ മോഹൻലാൽ നിറഞ്ഞുനിൽക്കുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നതിൽ യാതൊരു സംശയവുമില്ല. സത്യം പറഞ്ഞാൽ ലാലേട്ടനും സൂര്യും അതവതരിപ്പിച്ച കഥാപാത്ര സൃഷ്ടിയിലെ മികവ് മാത്രമാണ് ഈ ചിത്രത്തിന്റെ വിജയം. വളരെ മികച്ചരീതിയിൽ മുന്നോട്ട് കൊണ്ടുപോകാവുന്ന കഥയെ രണ്ടാം പകുതിയോടെ കുളമാക്കിയതാണ് ശരാശരി പ്രേക്ഷകന് നീരസം തോന്നിക്കുന്നത്.
ചിത്രത്തിൽ പ്രധാനമന്ത്രിയായി മോഹൻലാൽ വരുന്ന രംഗങ്ങളിൽ എവിടെയെങ്കിലും നമ്മൂടെ രാജ്യതലസ്ഥാനത്തിന്റെ ഒരു ചിത്രമോ പാർലമെന്റ് മന്ദിരമോ ഒന്നും തന്നെ കാണിക്കുന്നില്ല. ചുരുങ്ങിയ ബജറ്റിൽ നിർമ്മിച്ച, രാഷ്ട്രീയം ഏഴയലത്ത് പോലും കടന്നു ചെല്ലാത്ത എത്രയോ മലയാളം സിനിമകളിൽ രാജ്യതലസ്ഥാനത്തിന്റെ വിഷ്വൽ എത്രഗംഭീരമായി തിരുകു കയറ്റിയിട്ടുണ്ട്. ഉദാഹരണമായി 'ന്യൂഡൽഹി', 'കാശ്മീരം' പോലെയുള്ള സിനിമകൾ എടുക്കുക. തലസ്ഥാനത്തെ കാണിക്കുന്നതോടൊപ്പം അവിടുത്തെ പൊലീസ് കടന്നെത്തുന്നു. സംഭാഷണങ്ങളിൽ ഹിന്ദി ആവോളം കടന്നെത്തുമെങ്കിലും സബ് ടൈറ്റിലിൽ ഇതിന്റെ അർത്ഥം പ്രേക്ഷകന് നൽകുന്നു. പഴയ ജോഷി സിനിമകളൊക്കെ കണ്ടിറങ്ങിയ പ്രേക്ഷകന് ഇതെന്തൊരു കഥയെന്നൊക്കെ തോന്നിയേക്കാം!
തമിഴ് ചിത്രം ആയതിനാൽ തന്നെ കൂടുതലും ഭാഷാ പ്രയോഗങ്ങൾ തമിഴിലാണ്. എന്നിരുന്നാലും പരമ്പരാഗത കാശ്മീരി വസ്ത്രമണിഞ്ഞ കുട്ടികളൊക്കെ തമിഴ്ഭാഷയിൽ കീർത്തനം ചൊല്ലുന്ന രംഗമൊക്കെ കത്തിയായി തോന്നാം. ലാലേട്ടൻ തന്നെ അഭിനയിച്ച കീർത്തിചക്രയിലൊക്കെ ഇത്തരം രംഗങ്ങൾ എത്ര റിയലിസ്റ്റിക്കായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിലെ രസകരമായ മറ്റൊരു രംഗമാണ് പ്രധാനമന്ത്രി പദത്തിലേറിയ ആര്യ അവതരിപ്പിച്ച ആദിത്യ വർമ കുടിച്ച് ലെക്ക് കെട്ട് പൊതുനിരത്തിലെ ബാറിൽ നൃത്തം ചെയ്യുന്നു. റോഡിലൂടെ മദ്യപിച്ച് മദോന്മത്തനായി കാറോടിക്കുന്നു. ഇവിടെ വച്ച് മറ്റൊരു സംഘട്ടനം. കൂട്ടത്തിലുള്ള ഒരു കമാന്റോ കൊല്ലപ്പെടുമ്പോൾ യുവാവായ പ്രധാനമന്ത്രി കാണിച്ച കുരുത്തകേടിന് ഡിഫൻസ് പ്രിൻസിപ്പൽ ഡയറക്ടറായ സൂര്യയുടെ കതിരവൻ പ്രധാനമന്ത്രിയെ കുത്തിന് പിടിക്കുന്നു. ഒന്നാലോചിച്ച് നോക്കുക. ഈ രാജ്യത്ത് ഇത്തരത്തിലുള്ള ഒരുരംഗം ഒന്നു സങ്കൽപിക്കാൻ കഴിയുമോ. ഇത്തരത്തിൽ കത്തികളുടെ ഘോഷയാത്ര തന്നെ രണ്ടാം പകുതി മുഴുവനായിട്ടിയിട്ടുണ്ട്.
യൂണിഫോമിട്ടാൽ സൂര്യ മാസാണ്
ലോജിക്കില്ലാത്ത കഥാവഴിയാണെങ്കിലും ചിത്രത്തിലെ സൂര്യയുടെ പ്രകടനം ആരാധകർക്ക് ഇഷ്ടപ്പെടും. 'വാരണം ആയിരത്തിലൂടെ' സൂര്യയുടെ മിലിട്ടറി ഓഫീസർ വേഷം ഏവർക്കും ഇഷ്ടപ്പെട്ടിട്ടുള്ളതാണ്. എങ്കിലും കഥമാറ്റി കഥാപാത്രത്തിനെ അതിസൂഷ്മമായി നിരീക്ഷിച്ചാൽ ഏറ്റെടുത്ത ജോലി സൂര്യ കൃത്യമായി നിർവഹിച്ചിട്ടുണ്ട്. എല്ലാ ഗുണങ്ങളും അടങ്ങിയ ഒരു കമാന്റോയെ പോലെ തന്നെയാണ് സൂര്യ ചിത്രത്തിൽ കതിരവൻ എന്ന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ഒന്നാം പകുതിയിൽ സൂര്യയും മോഹൻലാലും കഥയെ കൊണ്ടുപോകുമ്പോൾ രണ്ടാം പകുതിയോടെ കഥയുടെ മട്ടൊക്കെ മാറുന്നതായി കാണാം. കംപ്ലീറ്റ് ഫാന്മേഡ് ചിത്രം എന്നൊക്കെ പറയാമെങ്കിലും തെറ്റില്ല. ഒരു അമാനുഷികനെ പോലെ പറന്നു നടന്ന് വെടിവെയ്ക്കുന്ന സൂര്യയെയൊക്കെ ചിത്ത്രതിൽ കണ്ടേക്കാം.അദിത്യ വർമയായി എത്തിയ ആര്യയുടെ പ്രകടനവും ചിത്രത്തിൽ മികച്ച് നിൽക്കുമ്പോൾ പി.എം സക്രട്ടറിയായി അഞ്ജലി എന്ന റോളിൽ സയേഷ എത്തുന്നു. സ്ക്രീൻ പ്രസൻസിൽ സയേഷ ഗംഭീരമായിട്ടുണ്ട്. ഒപ്പം തന്നെ ജോസഫ് എന്ന എസ്പിജി ഡയറക്ടർ റോളിൽ സമുദ്രക്കനിയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
സാങ്കേതികമായ എല്ലാ സാധ്യതകേളിയും ഉപയോഗപ്പെടുത്തിയാണ് കാപ്പാൻ അരങ്ങിലെത്തിയത്. ഛായാഗ്രഹകൻ കൂടിയായ കെ.വി ആനന്ദ് സംവിധാനത്തിൽ വിജയിച്ചപ്പോൾ കഥയിൽ അൽപം ലോജിക്കില്ലായ്മ തോന്നി.
പ്രിയാ ജോസഫായി എത്തിയ ഷംന കാസിം വില്ലൻവേഷത്തിലെത്തിയ ബോബൻ റാണി, ചിരാഗ് ജാനി എന്നിവരുടെ പ്രകടനവും അതിഗംഭീരം തന്നെയായിരുന്നു. എം.എസ് പ്രഭുവിന്റെ ഛായാഗ്രഹകണത്തിന് കൈയടി നൽകേണ്ട പാട്ട് സീനുകൾ അടക്കം ഫൈറ്റ് രംഗങ്ങൾ വരെയാണ്. ഹാരീസ് ജയരാജിന്റെ സംഗീതം ആന്റണിയുടെ എഡിറ്റിങ് എന്നിവ പ്രശംസ അർഹിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്