ദൃശ്യത്തേക്കാൾ കിടിലൻ ദൃശ്യം 2; ഇവിടെ താരം കഥയാണ്; അതിഗംഭീര തിരക്കഥ; ലാലിനൊപ്പം തകർത്ത് അഭിനയിച്ച് മുരളി ഗോപിയും; ഇത് കോവിഡാനന്തര മലയാള സിനിമയിലെ ആദ്യ മൊഗാഹിറ്റ്; ലാൽ ആരാധകർക്ക് വീണ്ടും ആഘോഷിക്കാം; ജിത്തു ജോസഫിന് നൽകാം ഒരു കുതിരപ്പവൻ!
എം മാധവദാസ്
'കട്ടപ്പ ബാഹുബലിലെ എന്തിന് കൊന്നു' എന്ന ചോദ്യമറിയാൻ ബാഹുബലി 2വിനായി കാത്തിരുന്നപോലെ, സോഷ്യൽ മീഡിയയിൽ എഴുതി മറിച്ച്, മലയാളത്തിലെ ചലച്ചിത്ര പ്രേമികൾ ദൃശ്യം 2 വിനായി കാത്തിരിക്കയായിരുന്നു. ആ കാത്തിരിപ്പ് വെറുതെ ആയില്ല. ദൃശ്യത്തിനും മുകളിൽ പോവും, ജീത്തുജോസഫ് ഒരുക്കിയ രണ്ടാം ഭാഗം.
ഒറ്റ സംഘട്ടനരംഗമോ, രക്തച്ചൊരിച്ചിലോ ഇല്ലാതെ ഒരു സസ്പെൻസ് ത്രില്ലർ. ഒരു കൊമേർഷ്യൽ സിനിമക്ക് വേണ്ട, കൃത്യമായ ലോജിക്കുള്ള കഥാഗതി ഒരുക്കിയെടുക്കാൻ കഴിഞ്ഞ ജീത്തുജോസഫിന്റെ തലച്ചോറാണ് ഇവിടെ താരം. ആരാണ് ഈ വിജയത്തിന്റെ മാൻ ഓഫ് ദി മാച്ച് എന്ന് ചോദിച്ചാൽ കഥ എന്നുമാത്രമേ നമുക്ക് പറയാൻ കഴിയൂ. അങ്ങനെ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ ആണെങ്കിലും, കോവിഡാനന്തര കാലത്തെ ആദ്യത്തെ മെഗാഹിറ്റ് മലയാളത്തിൽ പിറന്നിക്കയാണ്!
ഏതൊരു വിജയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുക എന്നത് അതീവ ദുഷ്ക്കരവും ബാധ്യതയുമാണ്. അതും കഥയുടെ പേരിൽ ഏറ്റവും കൂടതൽ ചർച്ചചെയ്ത ഒരു സിനിമ. സോഷ്യൽ മീഡയയിൽ അടുത്തകാലത്ത് ഏറ്റവും കൂടുതൽ ചർച്ച നടന്നതും ദൃശ്യം 2 വിന്റെ കഥയെ ചൊല്ലിയായിരുന്നു. എന്തൊല്ലാം ഭാവനകൾ ആയിരുന്നു ആളുകൾ എഴുതിപ്പിടിച്ചിരുന്നത്. അവിടെയും കൊടുക്കണം ജീത്തുജോസഫിന് ഒരു കുതിരപ്പവൻ. ചിത്രത്തിന്റെ കഥ, ഈ പ്രവചനങ്ങളെയെല്ലാം ഒരു പോലെ പൊളിച്ചടുക്കുന്നു. കഥ അൽപ്പം പാളിപ്പോയാൽ പണി കിട്ടുമായിരുന്നു ചിത്രമായിരുന്നു ഇത്. എന്നാൽ യുക്തിഭദ്രമായി, പ്രേക്ഷകന്റെ സമാന്യബുദ്ധിയെ പരിഹസിക്കാതെ, നായകൻ സൂപ്പർ സ്റ്റാർ ആവുമ്പോൾ കിട്ടുന്ന ആനുകൂല്യങ്ങൾ ഒന്നും കൊടുക്കാതെ, ശക്തമായ കഥ കൊണ്ടുപോകുയാണ് ജീത്തു ജോസഫ് ചെയ്തത്.
അതും ഒരു സെക്കൻഡുപോലും ബോറടിപ്പിക്കാതെ. പാതിരാക്ക് പ്രാണരക്ഷാഥം ഓടി മറയുന്ന ഒരു കള്ളനിൽനിന്നും, അയാൾ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിവരുന്ന ജോർജുകുട്ടിയെ ( ചിത്രത്തിൽ മോഹൻലാൽ) കാണുന്നത് തൊട്ട് തുടങ്ങുന്ന ചിത്രം പിന്നെ റോക്കറ്റ്പോലെ ഒരൊറ്റ പോക്കാണ്. ടായ്ലറ്റിൽ പോകേണ്ടവർക്ക് അതിനുള്ള സൗകര്യമായി എടുക്കാൻ പറ്റിയ രീതിയിൽ എന്ന് ഫേസ്ബുക്കിൽ ചിലർ വിമർശിച്ച, അൽപ്പം സ്ലോ ദൃശ്യങ്ങൾ ചേർത്ത് എടുത്ത പാട്ട് മാത്രമാണ് ചിത്രത്തിന്റെ വേഗത ഒന്ന് കുറയുന്നത്. പക്ഷേ പെട്ടെന്നു തന്നെ സംവിധായകൻ ആ വേഗത തിരിച്ചുപിടിക്കയും ചെയ്യുന്നുണ്ട്.
പ്രകടമായ വയലൻസ് ഒന്നുമില്ലാതെയാണ് ഈ ത്രില്ലർ എടുത്തിരിക്കുന്നത് എന്ന് നോക്കണം. വിദേശ സിനിമകളിലൊക്കെയാണ് നാം ഇതുപോലത്തെ ക്രാഫ്റ്റ് കണ്ടിട്ടുള്ളത്. വെൽഡൺ ജീത്തു എന്ന് വെൽഡൺ എന്ന് ജോസ് പ്രകാശ് മോഡലിൽ ആരും അഭിനന്ദിച്ചുപോകും.
ജോർജ് കുട്ടി റീലോഡഡ് .....
കെട്ടിലും മട്ടിലും ആകെ മാറിയ ജോർജ്കുട്ടിയെ ആണ് ദൃശ്യം 2 അവതരിപ്പിക്കുന്നത്. താടി വളർത്തിയത് മാത്രമല്ല അയാളുടെ മാറ്റം. അയാൾ ഇന്ന് പഴയ കേബിൾ ടീവിക്കാരാൻ ജോർജ് കുട്ടിയല്ല. ഒരു സിനിമാക്കാരനാണ്. പറമ്പിന്റെ ഒരു ഭാഗം വിറ്റുകിട്ടിയ കാശുകൊണ്ടും ലോൺ എടുത്തും അയാൾ 'റാണി' എന്ന തന്റെ ഭാര്യയുടെ പേരിൽ ഒരു തീയേറ്റർ കെട്ടിപ്പൊക്കുന്നു. ഒപ്പം ഒരു സിനിമ എടുക്കാനുള്ള ശ്രമവും തുടങ്ങുന്നു. തന്റെ മനസ്സിലുള്ള ഒരു കഥ ചലച്ചിത്രമാക്കാനായി പൊടിച്ചു കളഞ്ഞത് പത്തുപതിനഞ്ച് ലക്ഷം രൂപയാണ്. ഇതിന്റെ പേരിൽ ഭാര്യ റാണിയുമായി ( ചിത്രത്തിൽ മീന) അയാൾ വഴക്കടിക്കുന്നുമുണ്ട്. ഏറ്റവും പ്രധാനം അയാൾ മദ്യപാനം തുടങ്ങിയിരിക്കുന്നുവെന്നതാണ്. സിനിമക്കാരുമായി കഥ പറയുമ്പോൾ ഒരു മൂഡ് കിട്ടാനാണെന്നണ് ഇതിനായി ജോർജ്കുട്ടി പറയുക.
ഒരു അതിഭീകര രഹസ്യം ഒളിപ്പിക്കുന്നതിന്റെ എല്ലാം കുഴപ്പവും ജോർജ് കുട്ടിയുടെ കുടുംബത്തിനുണ്ട്്. തികച്ചും സൈക്കോളജിക്കലായാണ് ജീത്തു ആ ഭാഗമൊക്കെ കൈകാര്യം ചെയ്യുന്നത്. അയാളുടെ ഭാര്യയും മകളും ശരിക്കും ഭീതിയുടെ തടവറയിലാണ്. മകൾ അപസ്മാര രോഗിയും. ഒരു ജീപ്പിന്റെ ശബ്ദം കേട്ടാൽ പോലും അവർ ഞെട്ടിവിറക്കും. വരുണിന്റെ കൊലപാതകത്തിന് വലിയ ശിക്ഷ തന്നെയാണ് ജോർജ് കുട്ടിയും കുടുംബവും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.
ദൃശ്യം ഒന്നാംഭാഗത്തിൽ നാട്ടുകാർ മൊത്തം ജോർജ് കുട്ടിക്ക് ഒപ്പമായിരുന്നെങ്കിൽ, ആറുവർഷം കഴിഞ്ഞ് നടക്കുന്ന രണ്ടാം ഭാഗത്തിൽ അങ്ങനെയല്ല. തീയേറ്റർ ഉടമയും മറ്റുമായി സാമ്പത്തികമായി വളർന്നതോടെ നാട്ടുകാർ അയാൾക്ക് എതിരാവുന്നു. ഇപ്പോൾ കോഴിക്കോട് നാരായണൺ നായർ അവതരിപ്പിച്ച ആ പഴയ ചായക്കടക്കാരൻ കാക്ക മാത്രമാണ് ഈ കൃത്യം ചെയ്തത് ജോർജ് കുട്ടിയല്ല എന്ന് വിശ്വസിക്കുന്നത്. അയാൾ തന്നെയാണ് വരുണിനെ കൊന്നതെന്ന കാര്യം നാട്ടുചർച്ചകളിൽ ഇപ്പോഴും സജീവമാണ്. അപ്പോഴും ആ ചോദ്യം ബാക്കി. വരുണിന്റെ മൃതദേഹം എവിടെ? പ്രേക്ഷകർക്ക് അറിയാവുന്ന ആ 'രഹസ്യം' സിനിമയിലെ കഥാപാത്രങ്ങൾ എങ്ങനെ കണ്ടെത്തുമെന്ന ചങ്കിടിപ്പാണ് ചിത്രത്തിന്റെ കാമ്പ്.
ജോർജ്ജുകുട്ടിയെ കുടുക്കാൻ പൊലീസ് നടത്തുന്ന ഇടപെടലുകളും അതിന്റെ തുടർച്ചയായി അയാളുടെ കുടുംബം കൂടുതൽ പ്രതിരോധത്തിൽ ആകുകയും ചെയ്യുന്നിടത്തു നിന്ന് പുതിയ സസ്പെൻസുകളിലേക്ക് സിനിമയുടെ ഗതി മാറുന്നു. അതിശയിപ്പിക്കുന്ന ക്ലൈമാക്സിലേക്കാണ് അത് പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നത്. അവിടെയും ജീത്തു നടത്തുന്ന ചില ബുദ്ധിപൂർവമായ ഇടപെടലുകളുണ്ട്. അതിലേക്ക് ഒരക്ഷരം മിണ്ടുന്നില്ല. അത് പ്രേക്ഷകർ കണ്ടുതന്നെ അറിയുക.
.'സത്യം പറഞ്ഞാൽ നമ്മൾ അയാളെ അല്ല, അയാൾ നമ്മളെയാണ് നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത് '! എന്ന് ചിത്രത്തിന്റെ അവസാനം എസ്പി പറയുന്നുണ്ട്. ഒപ്പം 'ദ മാൻ ഈസ് എ ക്ലാസിക്ക് ക്രിമിനൽ' എന്ന കമന്റും. ചിത്രം കണ്ടാൽ പ്രേക്ഷകർക്കും അതുതോന്നും എന്നിടത്താണ് സംവിധാകന്റെ വിജയം.
ലാലും മുരളി ഗോപിയും സൂപ്പർ
താരങ്ങളുടെ പ്രകടനം വഴി നിലനിൽക്കുന്ന ചിത്രമല്ല ഇത്. അതുകൊണ്ടുതന്നെ ദൃശ്യം ഒന്നിനേക്കാൾ മോഹൻലാൽ നന്നായോ എന്ന ചോദ്യത്തിന് യാതൊരു പ്രസക്തിയുമില്ല. ഒന്നാം ദൃശ്യത്തിലെ അഭിനയ ടോൺ അല്ല രണ്ടാം ദൃശ്യത്തിലെ ജോർജ്കുട്ടിക്ക് ഉള്ളത്. അയാൾ മനസ്സിൽ കടൽ ഇരമ്പുന്ന ഒരു സാഗരമാണ്. അത് തനിക്ക് മാത്രം കഴിയുന്ന പ്രത്യേക ടോണിൽ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് മോഹൻലാൽ. നോക്കണം, അഞ്ചു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ചിത്രമായിരുന്നു ദൃശ്യം. ഹിന്ദിയിൽ അജയ് ദേവ്ഗണും, തമിഴിൽ സാക്ഷാൽ കമൽഹാസനും നായകനായി. എന്നിട്ടും ഇവർക്കാർക്കും മോഹൻലാലിന്റെ ജോർജ്കുട്ടിയുടെ മുകളിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നത് മറന്നുപോകരുത്.
സൂപ്പർ സ്റ്റാർ ആല്ല റിയലസ്റ്റിക്കായ സാധാരണക്കാരനാണ് ഈ ചിത്രത്തിലും ജോർജ്കുട്ടി. ഓഗസ്റ്റ് രണ്ടിന് പാറേപ്പള്ളിയിൽ ധ്യാനത്തിനു പോയ കഥ വീണ്ടും ചോദ്യം ചെയ്യലിനെത്തുന്ന ജോർജുകുട്ടി ആവർത്തിക്കുമ്പോൾ മുഖമടിച്ചൊന്നു കൊടുക്കുന്നുണ്ട് ആശാ ശരത് അവതരിപ്പിച്ച മുൻ ഐജി ഗീത പ്രഭാകറിന്റെ കഥാപാത്രം. ആ കരണത്തടിക്ക് നിന്നു കൊടുക്കാൻ മോഹൻലാലിലെ സൂപ്പർതാരം മടിക്കുന്നില്ല. ദൃശ്യത്തിൽ സഹദേവൻ പഞ്ഞിക്കിടുന്നതുപോലുള്ള മർദനമുറകൾ ഇവിടെ ഇല്ലെങ്കിലും ചോദ്യ ശരങ്ങളിലൂടെ കൃത്യമായ വയലസൻസ് മൂഡ് കൊണ്ടുവരാൻ ജീത്തുവിന് ആകുന്നുണ്ട്. ദേഹത്തുതൊടാതെ വാക്കുകകൾ കൊണ്ടുള്ള വയലൻസ്. നല്ല പ്രതിഭയുള്ളവർക്കേ അങ്ങനെയൊരു മൂഡ് ഉണ്ടാക്കാൻ കഴിയൂ.
പക്ഷേ ഈ പടം കണ്ടുകഴിയുമ്പോൾ മനസ്സിൽ നിറയുന്ന മറ്റൊരു നടൻ എസ്പിയുടെ വേഷം ചെയ്ത മുരളി ഗോപിയാണ്. വേൾഡ് ക്ലാസ് ബോഡി ലാഗ്വേജും ടൈമിങ്ങും ഉള്ള ഈ നടനെ മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടില്ല എന്ന് പറയാം. പിതാവ് ഭരത്ഗോപിയോട് ഒരു സാമ്യവുമില്ലാത്ത മെത്തേഡ് ആക്റ്റർ. ക്ലൈമാക്സിനോട് അടുപ്പിച്ച്, മോഹൻലാലുമായി മുഖാമുഖം നടന്നുവരമ്പോഴുള്ള, മുരളിയുടെ ആക്ഷൻ ഒന്ന് കാണണം. അതുപോലെ ദൃശ്യത്തിലെ കൊച്ചുകുട്ടിയിൽനിന്ന് കൗമാരത്തിലെത്തിയ എസ്തറിന്റെ പ്രകടനവും നന്നായിട്ടുണ്ട്. കുറുമ്പും കുസൃതിയും ദേഷ്യവുമൊക്കെ ആ കുഞ്ഞുമുഖത്തുനിന്ന് പൊട്ടിവിടരുന്നത് കാണണം. ഭാവിയുടെ നടിയാണ് ഈ കൊച്ചുമിടുക്കി.
ചെറിയ കഥാപാത്രങ്ങൾ പോലും ഈ പടത്തിൽ പെർഫക്ട് ആണ്. കൊലപാതകത്തിന് ജയിൽ ശിക്ഷ അനുഭവിച്ച് തിരിച്ചെത്തുന്ന ജോസ്, ജോർജ്ജുകുട്ടിയുടെ അയൽക്കാരായി എത്തുന്ന സരിതയും സാബുവും ,വരുണിന്റെ അച്ഛൻ പ്രഭാകർ ആയെത്തിയ സിദ്ദിഖ്, അമ്മ ഗീതാപ്രഭാകർ ആയ ആശാശരത്ത്, സിഐആയി എത്തുന്ന ഗണേശ് കുമാർ എന്നിങ്ങനെ ഒരോരുത്തരും അവരുടെ ഭാഗങ്ങൾ മികച്ചതാക്കി. ക്യാമറയും എഡിറ്റിങ്ങുമെല്ലാം ചിത്രത്തിന്റെ മൂഡിന് ഒപ്പം നിൽക്കുന്നു എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ.
ആന്റണി പെരുമ്പാവൂരിനെ അഭിനയിപ്പിക്കരുതേ!
ഒരു വാണിജ്യ ചിത്രം എന്ന നിലയിൽ പെർഫക്ട് എന്ന് പറയാവുന്ന ഈ ചിത്രത്തിൽ ഒന്ന് രണ്ട് കല്ലുകടികളുമുണ്ട്. നിർമ്മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂരിന്റെ അഭിനയം അറു ബോറാണെന്ന് പറയാതെ വയ്യ. ആകെ രണ്ട് സീനിലേ ഉള്ളൂ എന്ന ആശ്വാസമുണ്ട്. ആന്റണി തനിക്ക് അറിയാവുന്ന പണി വൃത്തിക്ക് എടുക്കട്ടെ. അതുപോലെ നടി മീനയുടെ ഡബ്ബിങ്ങ് പലപ്പോഴും ചത്തുപോയി. എല്ലാവർക്കും ഒരേ ശബ്ദം എന്ന ഭാഗ്യലക്ഷ്മി പാറ്റേൺ. സംഭാഷണത്തിലെ ഈ നാടക സ്വഭാവം സായ്കുമാറിന്റെ വിനയചന്ദ്രൻ എന്ന തിരക്കഥാകൃത്തിന്റെ കഥാപാത്രത്തിനും ചിലയടിത്ത് വരുന്നുണ്ട്. കിട്ടുന്ന കഥാപാത്രങ്ങളെല്ലാം കൊലകൊല്ലിയാക്കാറുള്ള പഴയ സായികുമാറിന്റെ നിഴൽ മാത്രം ആയിപ്പോയി ഈ നടൻ.
ലോജിക്കിന് വലിയ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ ഗണേശ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിന്റെ ചിലയിടങ്ങളിൽ യുക്തിരാഹിത്യം കടുന്നുവരുന്നുണ്ട്. പല വീടുകളിലേക്കും കടന്നുവന്ന് '2013 മെയ് 4-ാം തീയതി നിങ്ങൾ എവിടെയായിരുന്നു എന്നൊക്കെ' പറഞ്ഞ് നേരിട്ട് അങ്ങോട്ട് ചോദ്യം ചെയ്യൽ തുടങ്ങുകയാണ്. ആർക്കാണ് ഈ ദിനങ്ങൾ ഒക്കെ ഇത്ര കൃത്യമായി ഓർക്കാൻ കഴിയുക.
അതുപോലെ തന്നെ സിനിമയ്ക്കുള്ളിൽ നിഗൂഡമായി പരസ്യം കൊടുക്കുക എന്ന മോശമായ രീതിയും ഇവർ അനുവർത്തിക്കുന്നുണ്ട്. മൈ ജി എന്ന മോഹൻലാൽ ബ്രാൻഡ് അംബാസിഡറായ ഷോപ്പിന്റെ പരസ്യമെന്നപോലെ ഇവിടെ പോയി, ജോർജുകുട്ടിയും കുടുംബവും ഫോൺ വാങ്ങുന്നതൊക്കെ പാട്ടിനൊപ്പം ചിത്രീകരിക്കുന്നുണ്ട്. കഥാ സന്ദർഭവുമായി ബന്ധമില്ലാത്ത ഇതൊന്നും വേണ്ടിയിരിരുന്നില്ല.
വാൽക്കഷ്ണം: മറ്റൊരു രീതിയിൽ നോക്കിയാൽ വലിയ ചതിയാണ് മോഹൻലാലും ആന്റണി പെരുമ്പാവൂരും മലയാള ചലച്ചിത്ര വ്യവസായത്തോട് ചെയ്തത്. ഈ പടം തീയേറ്ററുകളിൽ റിലീസ് ചെയ്യുകയായിരുന്നെങ്കിൽ, അത് കോവിഡാനന്തരം കിതയ്ക്കുന്ന മലയാള ചലച്ചിത്ര വ്യവസായത്തിന് എത്ര വലിയ ഉണർവ് ഉണ്ടാകുമായിരുന്നു. നൂറുകോടി ക്ലബിൽ കയറുണമായിരുന്നു ഒരു ഷുവർ ഹിറ്റ് തന്നെയായിരുന്നു ഈ ചിത്രം.
കാലഘട്ടം മാറുന്നതിന് അനുസരിച്ച് ഫോർമാറ്റും സാങ്കേതികയും മാറുമെന്നും, ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ ഇനി നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാവുമെന്നും മറന്നല്ല ഇത് എഴുതുന്നത്. ദീർഘകാലത്തെ അടച്ചിടൽ വഴി കുത്തുപാളയെടുത്ത് നിൽക്കുന്ന നമ്മുടെ തീയേറ്ററുകാർക്ക് ലാലേട്ടന്റെ ഒരു സഹായം അത്യാവശ്യമായിരുന്നു. എന്നാൽ ആഗോള ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ആമസോൺ പ്രൈമിന് മോഹൻലാലിന്റെ സിനിമ കിട്ടിയേ അടുങ്ങൂ എന്നൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അവർക്കും നല്ല കൊയ്ത്താണ് ഈ ചിത്രം ഉണ്ടാക്കുന്നത്്. നാട്ടിൽ പുറങ്ങളിലെ ഓൾഡ് ജനറേഷന്റെ അടുത്തുപോലും ആമസോൺ പ്രൈം സുപരിചിതമായി.
ദൃശ്യം 2വിൽ ഒരു തീയേറ്റർ ഉടമയാണ് ജോർജുകുട്ടി. ആന്റോജോസഫിന്റെ മമ്മൂട്ടി പടം റിലീസ് മാറ്റിയതിന്റെ വിഷമം ആ തീയേറ്റർ ഉടമ ചിത്രത്തിൽ പറയുന്നുണ്ട്. അതേ ജോർജുകുട്ടിയുടെ പടം തീയേറ്ററുകാർക്ക് കിട്ടിയതുമില്ല. അതും ഒരു വല്ലാത്ത ട്വിസ്റ്റ് തന്നെ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്