ആരാധകർക്കുള്ള വെടിക്കെട്ട് സമ്മാനവുമായി വിജയ് ആറ്റ് ലി കൂട്ടുകെട്ട്; കെട്ടിലും മട്ടിലും വേറിട്ട കാഴ്ചയുമായി 'ഇളയ ദളപതി' ഇരട്ടവേഷം പകർന്നാടുന്ന 'ബിഗിൾ'; പ്രേക്ഷകന്റെ മനസറിഞ്ഞ് വിളമ്പി ആറ്റ് ലിയുടെ മാജിക്ക്; കാൽപ്പന്തുകളിയുടെ ചാരുതയിൽ ചാലിച്ച പശ്ചാത്തലത്തിൽ ചർച്ചയാവുന്നത് സ്ത്രീശാക്തീകരണം അടക്കമുള്ള വിഷയങ്ങളും; തിയേറ്ററുകൾ പൂരപ്പറമ്പാക്കി വിജയുടെ ദീപാവലി സമ്മാനം ബിഗിൾ
എം എസ് ശംഭു
പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമമമിട്ടുകൊണ്ട് വിജയ് ആറ്റ്ലി കൂട്ടുകെട്ടിലെത്തിയ ബിഗിൾ പ്രതീക്ഷ കാത്തു. ചിത്രം വേൾഡ് വൈഡ് റിലീസായിട്ടാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ദളപതി 63 എന്ന പേരിട്ടിരുന്ന ചിത്രം പിന്നീട് ബിഗിൾ എന്ന് പേരുമാറ്റി എത്തുകയായിരുന്നു. തെരി, മെർസൽ തുടങ്ങിയ വിജയങ്ങൾക്കൊടുവിൽ ആറ്റ്ലി-വിജയ് കൂട്ട്കെട്ട് വീണ്ടുമെത്തുമ്പോൾ പതിവ് പോലെ ഫാൻസിനെ നിരാശപ്പെടുത്താത്ത ഇളയദളപതി ട്രീറ്റ് തന്നെയാണ് ബിഗിൾ.
കെട്ടിലും മട്ടിലും ഫൈറ്റിലും എല്ലാം തന്നെ ഇതൊരു കംപ്ലീറ്റ് ഫാൻ മേഡ് ചിത്രം എന്ന് പറഞ്ഞാലും തെറ്റില്ല. വിജയ് എന്ന നടനെ ഇഷ്ടപ്പെടുന്നവർക്ക് രണ്ടരമണിക്കൂർ കൺകുളിർക്കെ കണ്ടിരിക്കാവുന്നതാണ് ചിത്രം. വിമർശകർക്ക് വിജയ് രക്ഷകനായി എത്തുന്ന മറ്റൊരു ചിത്രം. ആറ്റ്ലിക്കൊപ്പം എസ് രമണ, ഗിരിവാസൻ എന്നിവരും തിരക്കഥാരചനയിൽ പങ്കാളികളാണ്. കേരളത്തിൽ ഒരു മലയാളം സിനിമയ്ക്ക് ടിക്കറ്റ് കിട്ടാതെ വരുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു അന്യഭാഷ ചിത്രം ആഴ്ചകൾ മുൻപേ ഓൺലൈൻ ബുക്കിങ്ങിലൂടെ തന്നെ തീയറ്ററുകൾ ഫിൽ ചെയ്തെങ്കിൽ ആറ്റ്ലി-വിജയ് കൂട്ടുകെട്ടിനെ നമിക്കാതെ വയ്യ. രാവിലെ നാലു മണി മുതൽ കേരളത്തിലെ എല്ലാ തീയറ്റുകളും പൂരപ്പറമ്പാക്കിയാണ് ചിത്രം റിലീസിനെത്തിയത്. അടി, ഇടി, വെടിക്കെട്ട്, എന്നൊക്കെ പറയില്ലെ... ശരാശരിക്ക് മുകളിലുള്ള എല്ലാ ആരാധകരും ആദ്യ ഇൻട്രൊഡക്ഷൻ സീനിൽ തന്നെ ഒന്നിറങ്ങി തുള്ളിപോകും. എ.ആർ.റഹ്മാൻ എന്ന ലെജൻഡിന്റെ പശ്ചാത്തല സംഗീതത്തിന്റെ വൈദഗ്ധ്യവും വിജയ് യുടെ സ്ക്രീൻ പ്രസൻസും ചിത്രത്തിന്റെ തുടക്കം ഉഷാറാക്കി.
വിജയ് -ആറ്റ്ലി കൂട്ടുകെട്ട്
വിമർശകരുടെ പതിവ് ആരോപണങ്ങളിൽ നിന്ന് അൽപം മാറി നിൽക്കുന്ന സ്ക്രിപ്റ്റിങ് തന്നെയാണ് ആറ്റ്ലി വിജയ്ക്കായി ഒരുക്കിയിരിക്കുന്നതത്. ദളപതി 63 എന്ന പേരിൽ ഈ ചിത്രം പുറത്തിറങ്ങുമ്പോൾ തന്നെ ചിന്തിക്കാമല്ലോ ഇതൊരു വിജയ് ആരാധകർക്കുള്ള ദീപവലി സമ്മാനമായിരിക്കുമെന്ന്. എന്നിരുന്നാലും പതിവ് തെറ്റിക്കാതെ സ്ഥിരം മുദ്രകളായ കൈയാട്ടിയുള്ള ഇൻട്രോ, സിഗററ്റിന് പകരം കൈവിരലുകളിൽ നൃത്തം ചെയ്യിക്കുന്ന ഓലപ്പടക്കം, ചൂയിങ്കം ഇഫക്ട് ചിത്രത്തിൽ പതിവ് ക്ലീഷേയായി തോന്നാം. ആക്ഷനും സ്പോർട്സ് ഡ്രാമയും ഇഴകലർന്ന കഥാവഴിയാണ് ചിത്രം എന്നതാണ് ബിഗിളിന്റെ പ്രത്യേകത.
മറ്റു ദളപതി ചിത്രങ്ങളെ അപേക്ഷിച്ച് കെട്ടിലും മട്ടിലും പുതുമയാർന്ന കഥയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒപ്പം തന്നെ ഡബിൾ റോളിൽ നായകനെത്തുമ്പോൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ഇരട്ടി സസ്പെൻസും ഈ ചിത്രത്തിന്റെ സവിശേഷതയായി കരുതാം. വിജയ്, നയൻതാര, ജാക്കി ഷെറോഫ് തുടങ്ങി താരനിര ചിത്രത്തിലെത്തുമ്പോൾ വില്ലൻ റോളിൽ നടനും ഫുട്ബോൾ താരവുമായി മലയാളികളുടെ പ്രിയപ്പെട്ട ഐ.എം വിജയനും ചിത്രത്തിൽ കടന്നെത്തുന്നുണ്ട്. കാൽപന്ത് കളിയെ അതിതീവ്രമായി ചിത്രത്തിന്റെ തിരക്കഥയിൽ കടത്തിക്കൊണ്ടുവരുന്നുണ്ട്. ഒപ്പം തന്നെ അച്ഛൻ -മകൻ ബന്ധത്തിന്റെ വൈകാരികതയെ ചിത്രത്തിൽ കാട്ടിത്തരുന്നു. മൈക്കിൾ എന്ന റൗഡിയായി വിജയ്യുടെ ഇരട്ടകഥാപാത്രങ്ങൾ കടന്നെത്തുന്നു. ആദ്യ പകുതി വിജയ്യുടെ മാസ് പ്രകടനവും പതിവ് സ്റ്റൈലുമൊക്കെ കാണിച്ചുകൊണ്ടുള്ള പ്രകടനം തന്നെയാണ്. ഡാൻസും ഫൈറ്റും പുതുമയൊന്നും തോന്നുന്നില്ലെങ്കിലും തീയറ്റർ ഇളകിമറിയാൻ വിജയ് ആരാധകർക്ക് ഇത് ധാരാളമാകും.
വിമർശകരെ ഇത് നിങ്ങൾ ഉദ്ദേശിച്ച കഥയല്ല! ഇത് വേറെ
മലയാളത്തിൽ മോഹൻലാൽ ഡബിൾറോളിലെത്തി അരങ്ങുതകർത്ത രാവണപ്രഭു പോലെ ഡബിൾറോളിലെത്തുന്ന വിജയ്. മംഗലശ്ശേരി നീലകണ്ഠനെ പോലെ ചട്ടമ്പിയായ രാജപ്പൻ എന്ന റൗഡിയായ അച്ഛൻവേഷം. കാർത്തികേയനേ പോലെ സ്പോർട്സ്മാൻ സ്പിരിറ്റുള്ള മകൻ. മംഗലശ്ശേരി നീലകണ്ഠന്റെ മകൻ കാർത്തികേയൻ ഫുട്ബോൾ പ്ലയറായാൽ ചിത്രം ബിഗിളായി എന്നൊന്നും വിമർശകർ തള്ളണ്ട, ഇത് കഥ വേറെയാണ് ഭായി! പിന്നെ ഒറ്റക്കാര്യം, രക്ഷകൻ ഇമേജ് ഈ സൂപ്പർതാരനായകന് വിമർശകർ നേടികൊടുത്തതിനാൽ തന്നെ തമിഴ്നാട് ഫുഡ്ബോള്ൾ ടീമിനെ രക്ഷിക്കാനായി എത്തുന്ന വിജയ് എന്നൊന്നും പറഞ്ഞ് മിനക്കെടരുത്. ഇന്നുവരെ വിജയ് ചെയ്ത ഇരട്ടകഥാപാത്രങ്ങളിൽ രാജപ്പനെന്ന റൗഡിയായ അച്ഛൻ വേഷം തന്നെയാകും ആരാധകരുടെ നെഞ്ചിൽ തറയ്ക്കുക എന്നതിൽ യാതൊരു തർക്കവും വേണ്ട.
മൈക്കിൾ എന്ന കഥാപാത്രം തന്നെയാണ് സിനിമയിൽ നിറഞ്ഞുനിൽക്കുന്നതെങ്കിലും, 20 മിനിട്ടിൽ മാത്രം കടന്നെത്തുന്ന അച്ഛൻ വേഷമാണ് മാസ്. ഒന്നാംപകുതി ആക്ഷനും ഡാൻസുമൊക്കെയായി മാറുമ്പോൾ രണ്ടാം പകുതി ചിത്രത്തിന്റെ ട്രാക്ക് തന്നെ മാറും.
ഫുട്ബോൾ പ്ലെയറായ ബിഗിളിന്റെ ജീവിതവും ഇതുമായി ബന്ധപ്പെട്ടുനീളുന്ന കഥാവഴികളുമാണ് ചിത്രം. എയ്ഞ്ചൽ ആശിർവാദം എന്ന കഥാപാത്രമായി എത്തിയ നയൻതാര സ്ക്രീൻ പ്രസൻസിൽ നിറഞ്ഞു നിൽക്കുന്നു.
ഇരുവരും ഒന്നിച്ചുള്ള പ്രണയരംഗങ്ങളെല്ലാം മികച്ചതായി തോന്നി. ഒപ്പം തന്നെ ആനന്ദരാജ്, ജാക്കി ഷറോഫ്, മലയാളികൾക്ക് പ്രിയങ്കരിയായ റേബ മോണിക്ക ജോൺ എന്നിവർ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നു, ആക്ഷനും പ്രണയവും പറയുമ്പോൾ തന്നെ കാൽപന്തുകളിയെന്ന കലയെ മനോഹരമായി ചിത്രത്തിൽ അവതരിപ്പിക്കപ്പെടുന്നു.
ഒപ്പം തന്നെ സ്ത്രീശാക്തീകരണുൾപ്പെടുള്ള ചർച്ച ചെയ്യപ്പെടേണ്ട പലകാര്യങ്ങളും ആറ്റ്ലി പ്രേക്ഷകരോട് ചിത്രത്തിലൂടെ പറയുന്നുണ്ട്. ഇനി ചിത്രത്തിലെ ഗാനങ്ങളൊരുക്കിയ എ.ആർ റഹ്മാനും ഒരു ഗാനരംഗത്തിൽ വിജയ്ക്കും ആറ്റ്ലിക്കുമൊപ്പം കടന്നെത്തുന്നുണ്ട്. ജി.കെ വിഷ്ണുവിന്റെ ഛായാഗ്രഹകണം. ചിത്രസംയോജനം ഒരുക്കിയ. റൂബൻ എന്നിവർക്ക് കൈയടി നൽകണം. ചിത്രത്തിന്റെ വിതരണാവകാശം കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസിനാണ്.
Stories you may Like
- സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?
- തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്
- വിജയ് തമിഴ്നാട് മുഖ്യമന്ത്രിയാകുമോ?
- ഇളയ ദളപതി തമിഴ്നാടിന്റെ ചരിത്രം തിരുത്തുമോ?
- 2026ൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമാകം; വിജയ് രാഷ്ട്രീയത്തിലേക്കോ?
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍