പ്രേക്ഷകന്റെ യുക്തിയെ വിറ്റ് കാശാക്കിയാൽ കാണാൻ വേറെ ആളെ നോക്കണം; ഇരുട്ടത്ത് കണ്ണുകാണുന്ന നായകൻ; നായകന് പുറകെ സദാ സമയവും പാട്ട് പാടി നടക്കുന്ന പതിനേഴുകാരിയായ നായിക;സിദ്ദീഖ് മോഹൻലാൽ കൂട്ടുകെട്ട് വീണ്ടുമെത്തിയപ്പോൾ പ്രേക്ഷകന് നിരാശ മാത്രം; യുക്തിയെ ഹനിക്കുന്ന കഥാവഴിയും അറുബോറൻ രംഗങ്ങളും തന്നെ ഈ സിദ്ദിഖ് ചിത്രത്തിന്റെ വില്ലൻ; സുന്ദരനായ മോഹൻലാലിന്റെ മാനറിസങ്ങൾ കണ്ടിരിക്കാം; മോഹൻലാൽ-സിദ്ദിഖ് കൂട്ടുകെട്ട് ആരാധകർക്ക് മാത്രം ദഹിക്കും
പി.എസ് സുവർണ
മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ബിഗ് ബ്രദർ. ചിത്രം ഒരു ഫാമിലി ആക്ഷൻ ഡ്രാമയാണ്. വലിയ പ്രതീക്ഷകൾ നൽകിയാണ് ചിത്രം ആരംഭിക്കുന്നതെങ്കിലും സിനിമ മുന്നോട്ട് പോകുന്തോറും സിനിമയുടെ ഉള്ളിൽ പറയത്തക്ക ഒന്നുമില്ലെന്ന് വ്യക്തമാവുന്നുണ്ട്. അതായത് കുറെ മാസ് സിനിമകളിലെ ഭാഗങ്ങൾ വെട്ടിയൊട്ടിച്ചത് അല്ലെങ്കിൽ ചേർത്ത് വെച്ചതുപോലത്തെ ഒരു സിനിമ. എന്നിരുന്നാലും മോഹൻലാൽ ഫാൻസിനെ ഏറെ കുറെ തൃപ്തിപ്പെടുത്തുന്നുണ്ട് ഈ ബിഗ് ബ്രദർ. കാരണം സിനിമ നല്ല രീതിയിൽ മാസ് ലെവൽ സിനിമകളുടെ കൂട്ടത്തിലേക്ക് എത്തിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. എന്നാൽ വിചാരിച്ച പോലെ നടന്നുമില്ല.
സിനിമ ആവറേജ് നിലവാരം മാത്രമേ പുലർത്തുന്നുള്ളൂ. ഏറെ കാത്തിരുന്ന് എത്തിയ ചിത്രം പ്രതീക്ഷ നിലനിർത്തിയില്ല. സിദ്ദിഖ് മോഹൻലാൽ കൂട്ടുകെട്ട് മുമ്പ് നിരവധി നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അതിനാൽ തന്നെ വളരെ പ്രതീക്ഷയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്ത പ്രേക്ഷകനിൽ ഉണ്ടാക്കിയത്. സിദ്ദീഖിന്റേത് തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സ്ക്രീൻ പ്ലേ, ഡയറക്ഷ. സിദ്ദീഖ്, വൈശഖ് രാജൻ, ജെൻസോ ജോസ്, മനു മാളിയേക്കൽ, ഫിലിപ്പോസ് കെ. ജോസ്. എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഫാമിലി ഡ്രാമയും സെന്റിമെന്റ്സും ത്രില്ലിങ് എലമെന്റ്സും ആക്ഷനുമെല്ലാം കൂട്ടിച്ചേർത്ത് എത്തിയ സിനിമയിൽ സച്ചിദാനന്ദൻ എന്ന ഇരുട്ടത്ത് കണ്ണ് കാണാൻ കഴിയുന്ന ഒരു അസാമാന്യ കഴിവുള്ള വ്യക്തിയായിട്ടാണ് മോഹൻലാൽ എത്തുന്നത്. മാസ് സീനുകളാലും ആരാധകരെ കൈയടിപ്പിക്കാനുള്ള ഡയലോഗുകളാലും താരം പ്രേക്ഷകരെ കൈയിലെടുക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം ആരാധകർക്ക് മാത്രമേ ത്രില്ലിങ്ങായി തോന്നുന്നുള്ളൂ എന്നത്. സത്യം. സിനിമയുടെ ട്രെയിലറുകളും പാട്ടുകളും പ്രേക്ഷകരിൽ കുറെയെറെ സംശയങ്ങൾ നിറച്ചിരുന്നു.
നായകന് പുറകെ സദാ സമയവും പാട്ട് പാടി നടക്കുന്ന പതിനേഴ്കാരിയായ നായിക.
പാട്ടിൽ നായികയുടെ രീതികളൊക്കെ അറുബോറൻ വിരക്തി സമ്മാനിക്കും. സിദ്ദിഖ് മോഹൻലാൽ കൂട്ടുകെട്ടിൽ മുമ്പ് ഇറങ്ങിയ ലേഡീസ് ആൻഡ് ജെൻഡിൽമാൻ എന്ന ചിത്രത്തിനെ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഇത് എത്രയോ ഭേദം. എന്നാൽ മോഹൻലാൽ എന്ന കംപ്ലീറ്റ് ആക്ടറെ കുറിച്ച് പറയുകയാണെങ്കിൽ തന്റെ റോൾ നന്നായി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. മോശം പറയാൻ ഒന്നുമില്ല. കാരണം വലിയ കഥയൊന്നും ഇല്ലാത്ത സിനിമയായിരുന്നിട്ട് കൂടി രണ്ടേമുക്കാൽ മണിക്കൂർ പ്രേക്ഷകനെ പിടിച്ചിരുത്തിയത് ഈ മഹാനടന്റെ അഭിനയ ചാരുത തന്നെയായിരുന്നു.
എന്നാൽ സിനിമയിൽ പ്രേക്ഷകരെ മണ്ടന്മാരാക്കുന്ന ഒന്നാണ് ഇരുട്ടത്ത് കണ്ണുകാണുന്ന നായകൻ. എത്ര ഇരുട്ട് ആണെങ്കിലും നായകനായ സച്ചിദാനന്ദന് കണ്ണുകാണാൻ കഴിയും. ഇത് എത്രത്തോളം ഉൾക്കൊള്ളാൻ കഴിയുന്നതാണെന്ന് ചിന്തിക്കേണ്ടതാണ്. പിന്നെ കഥയിൽ ചോദ്യമില്ലെന്ന് പറയുന്നത് പോലെ ഇതിലും ചോദ്യമില്ല.
മോഹൻലാലിന് പുറമേ ഒരു വലിയ താരനിര തന്നെ സിനിമയിലുണ്ടായിരുന്നു. അനൂപ് മേനോൻ, സർജാനോ ഖാലിദ്,സൽമാൻഖാന്റെ അനിയൻ അർബാസ് ഖാൻ,സിദ്ദീഖ്, ദേവൻ, ഹണി റോസ്, ഇർഷാദ്, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ടിനി ടോം എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. ഇവരെല്ലാം തന്നെ തങ്ങളുടെ വേഷം നല്ല രീതിയിൽ കൈകാര്യം ചെയ്തു. സിദ്ദീഖ് എന്ന സംവിധായകന്റെ ഒട്ടുമിക്ക് സിനിമകളിലും ഉണ്ടാവുന്ന ചേരുവകളെല്ലാം തന്നെ ഈ ബിഗ് ബ്രദറിലും ഉണ്ട്. എന്നാൽ കഥ ഒന്നല്ലാട്ടോ. അത് സംവിധായകൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് പറയുവാനാണെങ്കിൽ പ്രത്യേകിച്ച് ഒരു കഥയില്ല. എല്ലാ അപകടങ്ങളിൽ നിന്ന് രക്ഷിക്കാനെത്തുന്ന ക്ലീശേ നായകനാവുന്നുണ്ട് മാഹൻലാൽ ഇതിൽ. നർക്കോട്ടിക്സും, സ്റ്റണ്ടും എല്ലാം പല സിനിമകളിലും പ്രേക്ഷകർ കണ്ട് മടുത്തതാണ്. എന്നിട്ടും എന്തിനാണ് വീണ്ടും ഇങ്ങനെ ഒരു സിനിമയുമായി ഈ കൂട്ടുകെട്ട് എത്തിയെന്നത് എല്ലാവരുടെയും മനസിൽ തങ്ങിനിൽക്കാവുന്ന ചോദ്യമാണ്. കുറച്ചുകൂടി സുന്ദരനായ മോഹൻലാലിന്റെ മാനറിസങ്ങൾ കണ്ടിരിക്കാം. അതിലൂടെ മാത്രം എൻഗേജിങ്ങാണ് ഈ ചിത്രം.
സിനിമയിൽ എടുത്ത് പറയേണ്ട മറ്റൊരു ഘടകമാണ് ചിത്രത്തിലെ പാട്ടുകൾ. പാട്ടുകൾ എല്ലാം തന്നെ വളരെ സിംപിളും കേൾക്കാൻ ഇമ്പമുള്ളതുമാണ്. ദീപക് ദേവിന്റെ കംപോസീഷൻ മോശമാവാൻ വഴിയില്ലാലോ. നായികയുമായുള്ള നോഹൻലാലിന്റെ പ്രണയഗാനം കാണുമ്പോൾ അത്രയ്ക്കങ്ങോട് ദഹിക്കില്ലെങ്കിലും കേൾക്കാൻ പറ്റിയ നല്ലൊരു കംപോസീഷനാണ് പാട്ട്. സിനിമയുടെ മറ്റ് സാങ്കേതിക വശങ്ങളും നല്ല രീതിയിൽ തന്നെയാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ആകെ മോശം പറയാവുന്നത് ചിത്രത്തിന്റെ കഥയെയാണ്. സിനിമയുടെ ഭാക്കിയെല്ലാ ഭാഗങ്ങൾ നന്നായിരിക്കുകയും എന്നാൽ പ്രമേയത്തിൽ കാമ്പില്ലാതെ ഇരിക്കുകയും ചെയ്യുന്ന അവസ്ഥയില്ലേ.. അതാണ് ഈ ബിഗ് ബ്രദറിനും.
സിദ്ദീഖ് മോഹൻലാൽ കൂട്ടുകെട്ട് ആളുകൾക്ക് എന്നും പ്രതീക്ഷ നൽകുന്ന കൂട്ടുകെട്ടാണ് അതുകൊണ്ട് തന്നെ ഇരുവരും ഒന്നിച്ചെത്തുമ്പോൾ കൂടുതലായി പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിലും തെറ്റില്ല. അങ്ങനെയുള്ളപ്പോൾ കുറച്ചെങ്കിലും അത്തരം പ്രതീക്ഷകളോട് നീതിപുലർത്താൻ സംവിധായകർ തയ്യാറാവണം. മറ്റെല്ലാ ഘടങ്ങളും മികച്ച് നിൽക്കുമ്പോൾ ഒരിക്കലും കഥ മാത്രം മോശമാണെന്ന് പറയിപ്പിക്കരുത്. ഇത്രയും കഴിവ് തെളിയിച്ച ഒരു നടനെ വെച്ച് സിനിമ ചെയ്യുമ്പോൾ അവിടെ വെല്ലുവിളികളും പ്രതീക്ഷകളും ഏറെയാണെന്ന് സംവിധായകരും നിർമ്മാതാക്കളും ചിന്തിക്കണം.
എന്തൊക്കെയായാലും മോഹൻലാൽ എന്ന അതുല്ല്യ നടനെ കൈയടിച്ചും ആർപ്പു വിളിച്ചുമാണ് ആരാധകർ വരവേറ്റത്. മാത്രമല്ല സിനിമ തുടങ്ങി അവസാനിക്കും വരെയുള്ള താരത്തിന്റെ ഓരോ മാസ് സീനുകളിലും പ്രേക്ഷകരുടെ ഇത്തരത്തിലുള്ള ആവേശ പ്രകടനങ്ങൾ കാണാമായിരുന്നു. എന്തായാലും സിനിമ വിചാരിച്ചത്ര നിലവാരം പുലർത്തുന്നില്ല. ഒരു ആവറോജ് നിലവാരം മാത്രം പുലർത്തുന്ന സിനിമ നിർബന്ധമായും തിയേറ്ററിൽ പോയി കാണേണ്ട ചിത്രമല്ല..
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍