കുഞ്ഞുങ്ങളുമൊത്ത് ഉല്ലാസ യാത്രക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ക്രിസ്തുമസ് അവധിയല്ലേ വരാൻ പോകുന്നത്. കുടുംബമായി ഉല്ലായാത്രക്ക് പോകാൻ താത്പര്യമില്ലാത്തവർ ആരാണുള്ളത്. കൃത്യമായി പ്ലാൻ ചെയ്താൽ കുട്ടികളോടൊത്തുള്ള യാത്ര കൂടുതൽ ഉല്ലാസകരമാക്കാം. കുഞ്ഞുങ്ങളോടൊപ്പം ഉല്ലാസയാത്ര ചെയ്യുമ്പോൾ മാതാപിതാക്കൾ ഓർത്തിരിക്കേണ്ട പ്രധാന കാര്യങ്ങളാണ് ചുവടെ കൊടുക്കുന്നത്
യാത്ര പുറപ്പെടുമ്പോൾ കയ്യിലെന്തൊക്കെ കരുതണം?
ഹ്രസ്വ യാത്രകളാണെങ്കിൽ വെള്ളം, ഭക്ഷണം, മാറ്റാനുള്ള വസ്ത്രം, ബാൻഡ് എയ്ഡുകൾ തുടങ്ങിയവ കയ്യിൽ കരുതണം. ദീർഘദൂരയാത്രകൾക്കും അവധിക്കാല ഉല്ലാസയാത്രകൾക്കും തയ്യാറെടുപ്പുകൾ നേരത്തെ തന്നെ നടത്തണം.
എങ്ങനെ യാത്ര ചെയ്യുന്നു?
കാറിലാണോ തീവണ്ടിയിലാണോ ബസ്സിലാണോ വിമാനത്തിലാണോ യാത്ര ചെയ്യുന്നത് എന്നതനുസരിച്ച് തയ്യാറെടുപ്പുകളിലും വ്യത്യാസം വരുത്തേണ്ടതുണ്ട്.
ഏതുതരം യാത്രയായാലും കയ്യിൽ ഉണ്ടാവേണ്ടവ
ഭക്ഷണവും (പെട്ടെന്ന് ചീത്തയാവാത്ത സ്നാക്സുകൾ) വെള്ളവും.
ആവശ്യത്തിന് വസ്ത്രങ്ങൾ (സോക്സുകൾ, ചൂടുവസ്ത്രങ്ങൾ, നീന്തൽ വസ്ത്രങ്ങൾ എന്നിവയും)
പ്രഥമശുശ്രൂഷാകിറ്റ്
കുട്ടിയുടെ സ്ഥിരം മരുന്നുകൾ
കൊതുകുനാശിനനി
യാത്രകളിൽ ഉപയോഗിക്കാവുന്ന കളിപ്പാട്ടങ്ങൾ
കുട
ചെറിയ പുതപ്പുകൾ
ടിഷ്യൂ പേപ്പറുകൾ (പെട്ടെന്ന് വൃത്തിയാക്കാൻ)
ടോർച്ച്
പ്ലാസ്റ്റിക് ബാഗുകൾ
കുട്ടിയുടെ ഫോട്ടോ (അടിയന്തരഘട്ടത്തിൽ ആവശ്യമായി വന്നാൽ)
കുട്ടികൾക്കുള്ള പ്രത്യേക സോപ്പും ടൂത്ത്ബ്രഷും മറ്റു ടോയ്ലറ്റ് സാമഗ്രികളും
കുട്ടികളുടെ ഡോക്ടറുടെ ഫോൺനമ്പർ.
കാറിലെങ്കിൽ
പന്ത്രണ്ടുയസ്സിനു താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഒറ്റക്കിരിക്കാൻ അനുവദിക്കരുത്. കുട്ടികൾക്ക് യാത്ര എളുപ്പം ബോറടിക്കും. അതൊഴിവാക്കാൻ കുട്ടിക്ക് കാഴ്ചകൾ കാണിച്ച് കൊടുക്കുകയോ കുട്ടിയോടൊപ്പം ഗെയിം കളിക്കുകയോ ആവാം. ട്രാവലിങ് ഗെയിമുകൾ കുട്ടികളുടെ വിപണിയിൽ ലഭ്യമാണ്. മൂന്നു മണിക്കൂർ ഇടവിട്ടെങ്കിലും കുട്ടിക്ക് മൂത്രമൊഴിക്കാനുള്ള സൗകര്യമൊരുക്കുക. കുട്ടിയെ ഒറ്റക്ക് കാറിലിരുത്തി പുറത്തു പോകാതിരിക്കുക. അടച്ചിട്ട കാറിലെ വായു എളുപ്പം വിഷമയമാകും. കുട്ടിക്കായി കാർ സേഫ്റ്റി സീറ്റ് ഘടിപ്പിക്കുക. ചെറിയ കുഞ്ഞുങ്ങളുണ്ടെങ്കിൽ പാലു കൊടുക്കാനും കിടത്താനനും ചെറിയ തലയിണകൾകൂടി കരുതണം. മൂന്ന് വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് സൺഗ്ലാസ്സുകൾ നൽകുക.
വിമാനത്തിൽ
കയ്യിൽ വെക്കാവുന്ന ബാഗിൽ വേണം കുട്ടിക്കാവശ്യമുള്ള ഭക്ഷണവും വെള്ളവും കരുതേണ്ടത്. കുട്ടിക്ക് കളിക്കാൻ ബാറ്ററികളില്ലാത്ത കളിപ്പാട്ടങ്ങളും ഗെയിമുകളും കയ്യിൽ കരുതുക. അൽപം മുതിർന്ന കുട്ടികൾക്ക് വായിക്കാൻ പുസ്തകങ്ങൾ കരുതാം. വിമാനത്തിൽ ഞാൻ ബോംബ് വച്ചിട്ടുണ്ട് തുടങ്ങിയ തമാശകൾ പറയരുതെന്ന് കുട്ടികളോട് നേരത്തെതന്നെ പറയണം. വിമാനനത്തിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും പറയാം.
എവിടെ താമസിക്കണം
അവധിക്കാല ഉല്ലാസയാത്രകൾക്ക് പോകുമ്പോൾ അൽപം സ്റ്റാൻഡേർഡ് ഉള്ള ഹോട്ടലുകൾ തെരഞ്ഞെടുക്കുന്നതാണ് നല്ലത്; പ്രത്യേകിച്ച് കുട്ടികളുണ്ടെങ്കിൽ. മൂന്ന് വയസ്സിനനു താഴെയുള്ള കുഞ്ഞുങ്ങളുണ്ടെങ്കിൽ ബന്ധുക്കളുടെയോ സുഹൃത്തുകളുടെയോ വീട്ടിൽ താമസിക്കാൻ പറ്റുമെങ്കിൽ അതാവും അഭികാമ്യം. കുട്ടികളുടെ ഫീഡിങ് ബോട്ടിൽ തിളപ്പിക്കാനനും ശുചിത്വമാർന്ന ഭക്ഷണം ലഭിക്കാനും ഇത് സഹായിക്കും.
ഹോട്ടൽ തെരഞ്ഞെടുക്കുമ്പോൾ വൃത്തിക്കാണ് പ്രധാനന്യം കൊടുക്കേണ്ടത്. കുട്ടികൾ വെറും നിലത്ത് കളിക്കാനനാഗ്രഹിക്കുന്നവരാണ്. പൊടിപടലങ്ങൾ ഇല്ലാത്ത ഹോട്ടൽമുറികൾ തെരഞ്ഞെടുക്കുക. ഹോട്ടലായാലും വീടായാലും കുട്ടികളെ കളിക്കാൻ വിടുന്നതിന് മുമ്പ് പരിസരം കൃത്യമായി പരിശോധിച്ച് അപകടകേന്ദ്രങ്ങൾ (വെള്ളത്തിൽ വീഴാനനും ഷോക്കേൽക്കാനനുമൊക്കെ സാധ്യതയുള്ള) ഇല്ലെന്നുറപ്പുവരുത്തണം.
മുറിയിൽ പ്രവേശിച്ച ഉടൻതന്നെ ഹോട്ടൽ മുറിയിലെ ബെഡ്സ്പ്രെഡ് മാറ്റണം. ബാക്ടീരിയ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഇടമാണിത്. അതോടൊപ്പം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സാധനങ്ങൾ വൈപ്പിങ് ടവൽ കൊണ്ട് തുടക്കണം. ഉദാ: ഫോൺ, റിമോട്ട് തുടങ്ങിയവ. കുഞ്ഞുങ്ങളുടെ പാൽക്കുപ്പി ചൂടുവെള്ളത്തിൽ കഴുകാനനുള്ള സൗകര്യമുണ്ടോ, രാത്രി പാലു ലഭിക്കുമോ തുടങ്ങിയ കാര്യങ്ങൾ ഹോട്ടലിൽ മുറിയെടുക്കുമ്പോൾ തന്നെ അന്വേഷിക്കണം.
റസ്റ്റോറന്റിൽ
യാത്രക്കിടയിൽ കുട്ടികൾക്ക് നൽകുന്ന ഭക്ഷണവും പ്രധാനമാണ്. വൃത്തിയില്ലാത്ത ഭക്ഷണം വയറിളക്കം, ചർദ്ദി, പനി തുടങ്ങിയവയ്ക്ക് ഇടയാക്കുന്നു. ഹോട്ടലിന്റെ അടുക്കളയിൽ നമുക്ക് പ്രവേശനം ലഭിച്ചെന്ന വരില്ല. എന്നാൽ സസൂക്ഷ്മം നിരീക്ഷിച്ചാൽ റസ്റ്റോറന്റിലെ ഭക്ഷണത്തിന്റെ ശുചിത്വത്തെക്കുറിച്ച് കൃത്യമായ രൂപം ലഭിക്കും. ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
ബാത്ത്റൂം വൃത്തിയുള്ളതാണോ? - അടുക്കള പോലുള്ള സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നിടത്തേ സാധാരണയായി ബാത്ത്റൂം വൃത്തിയായി കാണപ്പെടാറുള്ളൂ. ബാത്ത്റൂമിന്റെ ഓരോ കോണും വൃത്തിയായി സൂക്ഷിച്ചിട്ടുള്ള ഹോട്ടലുകളിൽ ധൈര്യമായി ഭക്ഷണം കഴിക്കാൻ കയറാം.
വൃത്തിയുള്ള ഭക്ഷണ മേശകൾ, വെടിപ്പുള്ള വിരികൾ
നനന്നായി കഴുകിത്തുടച്ചു വൃത്തിയാക്കിയ പാത്രങ്ങളും സ്പൂണുകളും.
വൃത്തിയുള്ള വെയിറ്റർമാർ - ശുചിത്വമാർന്ന കൈകളുള്ള, നന്നായി വസ്ത്രം ധരിച്ച വെയിറ്റർമാർ റസ്റ്റോറന്റിന്റെ വൃത്തിയെ സൂചിപ്പിക്കുന്നു.
ഭക്ഷണത്തിന്റെ ചൂട് - നന്നായി തണുത്തിരിക്കേണ്ടതോ നന്നായി ചൂടു വേണ്ടതോ ആയ ഭക്ഷണത്തിന് അന്തരീക്ഷ താപനനില മാത്രമേ ഉള്ളൂവെങ്കിൽ അത് കുട്ടികൾക്ക് നൽകരുത്.
പൊതുവായി ശ്രദ്ധിക്കേണ്ടത്
യാത്ര തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പ് കുട്ടിയെ ശിശുരോഗവിദഗ്ധനെ കാണിച്ച് ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്, ചില പ്രത്യേക സ്ഥലങ്ങളിലോ കാലാവസ്ഥയിലോ സഞ്ചരിക്കുമ്പോൾ പ്രതിരോധമാർഗങ്ങൾ തേടേണ്ടിവരും. തിരക്കുള്ള സ്ഥലങ്ങളിലെ ഷോപ്പിങ് ഒഴിവാക്കുക. ദീർഘനേരമുള്ള ഷോപ്പിങ് കുട്ടികളെ ബോറടിപ്പിക്കും. മ്യൂസിയങ്ങൾ, ചരിത്രസാമരകങ്ങൾ എന്നിവടങ്ങളിൽ കൂടുതൽ സമയം ചെലവിടുന്നത് കുട്ടികളെ വേഗം മടുപ്പിക്കും.
അവധിക്കാലയാത്രകൾ കുട്ടികളുള്ള മറ്റൊരു കുടുബത്തോടൊപ്പമാക്കുന്നത് ദീർഘയാത്രകളിൽ നിങ്ങളുടെ കുട്ടികൾക്ക് കളിക്കാൻ കൂട്ടാകും. ആൾത്തിരക്കുള്ള സ്ഥലത്ത് കുട്ടികൾ കൈവിട്ടുപോകാതെ സൂക്ഷിക്കണം. അഥവാ അങ്ങനെ സംഭവിക്കുകയാണെങ്കിൽ ആ സ്ഥലത്ത് എവിടെ വന്നു നിൽക്കണമെന്ന് കുട്ടികൾക്ക് കൃത്യമായ ധാരണ കൊടുക്കണം. ആറുവയസ്സിനു താഴെയുള്ള കുട്ടികൾക്ക് രക്ഷിതാവിന്റെ പേരും ഫോൺ നമ്പരും എഴുതിയ ടാഗ് വസ്ത്രത്തിൽ കൊളുത്തിയിടുന്നത് നല്ലതാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍