പൂക്കളുടെ നഗരം അഥവാ സീസേറിയ- ഇസ്രയേൽ യാത്ര 2
മഹാത്മഗാന്ധി ഒരിക്കൽ പറഞ്ഞു ഇന്ത്യയിൽ നിന്നും മതത്തെ ഒഴിവാക്കാൻ ശ്രമിക്കുന്നത് മണ്ണിൽ നിന്നും മരണത്തെ ഒഴിവാക്കാൻ ശ്രമിക്കുന്നതിന് തുല്ല്യമാണ് എന്ന്. എന്നാൽ ഇന്ത്യയിൽ സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ശക്തി പ്രാപിക്കുകയും മതശക്തികളുടെ സ്വാധീനം കുറിച്ച് കൊണ്ട് വരുന്നതിനുള്ള ശ്രമം ശക്തി പ്രാപിക്കുകയും ചെയ്യുന്നുണ്ട്. ഇതിന് സമാനമായ ഒരു രാഷട്രീയ സാഹചര്യമാണ് ഇസ്രയേലിലും കാണുന്നത്. ഇവിടെയും മതവും രാഷ്ട്രീയവും ഇഴപിരിഞ്ഞ് കിടക്കുന്ന ഇന്ത്യയുമായി മറ്റൊരു സമാനതയുള്ളത്. ഇന്ത്യയിലെ ജനസംഖ്യയുടെ 80% ഹിന്ദുക്കൾ ആണെങ്കിൽ ഇസ്രയേൽ ജനസംഖ്യക്ക് 75.3% യഹൂദരും ബാക്കിയാവുന്ന 25% ൽ ബഹുഭൂരിപക്ഷവും അറബ് മുസ്ലീമും. ക്രിസ്റ്റ്യൻസിന് മൂന്നാമത്തെ സ്ഥാനമാണ് ഉള്ളത്.
ഇന്ത്യ 1947ൽ ബ്രിട്ടനിൽ നിന്നും സ്വാതന്ത്രം നേടി. ഇസ്രയേൽ 1948 ൽ ബ്രിട്ടനിൽ നിന്നും യുഎന്നിൽ നിന്നും സ്വാതന്ത്രം പ്രഖ്യാപിച്ചു. ഇവിടുത്തെ താമസരീതി തികച്ചും മതാടിസ്ഥാനത്തിൽ തന്നെയാണ്. യഹൂദർ അവരുടെ പ്രത്യേക സെറ്റിൽമെന്റുകളിലാണ് താമസിക്കുന്നത്. മുസ്ലീമും ക്രിസ്റ്റ്യൻസും ഒരു പട്ടണത്തിൽ ഒരുമിച്ച് താമസിക്കുന്നു അതിന്റെ കാരണം അവർ രണ്ടും അറബിവംശം ആണ് എന്നുള്ളതാണ്. എങ്കിലും അവരുടെ ഇടയിലും മതപരമായ വിഭജനം വളരെ ശക്തമാണ് എന്നാണ് ഗൈഡിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്.
രണ്ടാമത്തെ ദിവസത്തെ ഞങ്ങളുടെ യാത്രയുടെ ഭാഗമായി രാവിലെ 6 മണിക്ക് എഴുന്നേറ്റ് 7 മണിക്ക് ബ്രേക്ക് ഫാസ്റ്റ് കഴിച്ച് 8 മണിക്ക് കോച്ചിൽ കയറണം എന്ന് ഗൈഡ് അറിയിച്ചിരുന്നു. അതനുസരിച്ച് രാവിലെ എല്ലാവരും റെഡിയായിരുന്നു. ബ്രേക്ക് ഫാസ്റ്റ് കൂടുതലും സാലഡുകളും ബ്രെഡും ഒക്കെയായിരുന്നു. ഇതിനിടയിൽ കൂടെ വന്ന കുടുംബിനികൾ പറയുന്നത് കേട്ടു ഒരാഴ്ച്ച പാത്രംകഴുകലിൽ നിന്നും രക്ഷപ്പെട്ടല്ലോ എന്ന്. വളരെ നല്ല രുചികരമായ ഭക്ഷണം എല്ലാവരും നന്നായി ആസ്വദിച്ചു. അതിന് ശേഷം യാത്ര ആരംഭിച്ചു. ഇസ്രയേലിലെ ഏറ്റവും ഫല ഭൂയിഷ്ടമായ ടിബേറിയസ് ഏരിയായിൽ കൂടി ഞങ്ങൾ യാത്ര ചെയ്തപ്പോൾ അവിടെ വാഴ കൃഷിയും ഒലിവ് കൃഷിയും ചോളവും മാങ്ങയും മാതള നാരങ്ങായും ഒക്കെ കാണാൻ കഴിഞ്ഞു. പോയ വഴിയിൽ മഗ്ദലന മറിയത്തിന്റെ വീട് ഇരുന്ന പ്രദേശം ഗൈഡ് കാണിച്ചു തന്നു. മലകളുടെ നാടായ ഇസ്രയേലിലൂടെയുള്ള യാത്ര ഏതാണ്ട് ഇടുക്കിയിലെ യാത്രയ്ക്ക് സമാനമായിരുന്നു. എങ്കിലും ഈ മലയിലൂടെ ഉള്ള റോഡുകൾ വളരെ നന്നായിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. വഴി നടപ്പുകാരെ വളരെ അപൂർവ്വമായി മാത്രമേ കാണാൻ കഴിയൂ.എല്ലാവരും തന്നെ വാഹനങ്ങൾ ഉപയോഗിക്കുന്നു.
ഞങ്ങളുടെ യാത്ര മെഡിറ്റനേറിയൻ കടലിന്റെ തീരത്തുള്ള ഒരു പഴയകാല പട്ടണം ആയ സീസേറിയ കാണുന്നതിന് വേണ്ടിയായിരുന്നു. പോയ വഴിയിൽ ഈ പട്ടണത്തിന്റെ ചരിത്രം ഗൈഡ് വിദശീകരിച്ച് നൽകി. പൂക്കളുടെ സിറ്റി എന്നറിയപ്പെടുന്ന സീസേറിയ ഇസ്രയേലിലെ സമ്പന്ന്മാരുടെ വാസകേന്ദ്രമാണ്.
ക്രിസ്തുവിന് 20 വർഷം മുൻപ് (ബിസി 20) ഹെറോദോസ് എന്ന മഹാനായ രാജാവാണ് ഈ പട്ടണം പുനർനിർമ്മിച്ചത്. മെഡിറ്റനേറിയൻ കടലിന്റെ തീരത്തുള്ള ഈ പട്ടണം അത് നിർമ്മിക്കുന്ന കാലത്ത് പാലസ്റ്റയിനിലെ ഏറ്റവും മനോഹരമായ പട്ടണമായിരുന്നു. ഹെറോദോസ് രാജാവിന്റെ കൊട്ടാരവും പൊതു ഭരണ കേന്ദ്രങ്ങളും മാർക്കറ്റും, ടെമ്പിയും, റോമിലെ കൊളേസിയത്തിന്റെ മാതൃകയിൽ നിർമ്മിച്ച അമ്പി തീയേറ്ററും എല്ലാം സീസേറിയയെ കൂടുതൽ മനോഹരമാക്കിയിരുന്നു ഹെറോദ് ഇതിന് സീസേറിയ എന്ന് പേരിടാൻ കാരണം അന്ന് റോം ഭരിച്ചിരുന്ന അഗസ്റ്റസ് സീസറെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു. അക്കാലത്ത് പണി കഴിപ്പിച്ച അക്വാഡെറ്റ്(വാട്ടർ സപ്ലൈ സിസ്റ്റംസ്) ഇന്നും നിലനിൽക്കുന്നുണ്ട്. 12 മൈൽ അകലെയുള്ള മലയിൽ നിന്നും ആയിരുന്നു വെള്ളം സിസേറിയയിൽ എത്തിച്ചിരുന്നത്. ഞങ്ങൾ ഹെറോദോസിന്റെ കൊട്ടാരവും മാർക്കറ്റും ഒക്കെ ഇരുന്ന സ്ഥലം കാണുന്നതിന് മുൻപ് ആ പട്ടണത്തിന്റെ അനിമേഷൻ ഫിലിം ഒരു ചെറിയ തീയേറ്ററിൽ കൊണ്ടുപോയി കാണിച്ചു. ഏകദേശം 5000തോളം പേർക്കിരിക്കാവുന്ന ആമ്പി തീയേറ്ററും കുതിര ഓട്ടത്തിന് ഉപയോഗിച്ചിരുന്ന ഗ്രൗണ്ടും ഹെറോദോസിന്റെ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും എല്ലാം 1959 മുതൽ 1964 വരെ ഇറ്റാലിയൻ ആർക്കിയോളജിസ്റ്റുകൾ നടത്തിയ പര്യവേഷണത്തിന്റെ ഭാഗമായിട്ടാണ് കണ്ടെത്തിയത്.
അക്കാലത്ത് പണിത അമ്പി തീയേറ്റർ ഇപ്പോഴും കേടു കൂടാതെ നിലനിൽക്കുന്നുണ്ട്. അതിന്റെ അണ്ടർ ഗ്രൗണ് പാസ്സേജും കാണാം അതിലൂടെയായിരുന്നു ഗ്ലാഡിയേറ്റർമാരെയും വന്യ മൃഗങ്ങളെയും തടവ് പുള്ളികളെയും ഒക്കെ മത്സരത്തിനായി കൊണ്ട് വന്നിരുന്നത്. അവിടെ റോമാക്കാരുടെ കാലഘട്ടത്തിൽ പണിത കിണറും അക്കാലത്ത് സമൂഹത്തിലെ ഉയർന്നവരെയും സാധാരണക്കാരെയും സംസ്കരിക്കുന്ന കല്ലുകൊണ്ടു നിർമ്മിച്ച ശവ കുടീരങ്ങളും ഒക്കെ കാണാൻ കഴിഞ്ഞു. ഹെറോദിന്റെ കാലഘട്ടത്തിന് ശേഷം ഇസ്രയേലിന്റെ നേരിട്ട ഉള്ള ഭരണം റോം ഏറ്റെടുത്തു. അന്ന് റോമിന്റെ ഹെഡ് ക്വാർട്ടേർസ് ആയിരുന്ന സിസേറിയ റോമൻ ഗവർണർ ആയിരുന്ന പന്തിയോസ് പീലാത്തോസ് അന്ന് താമസിച്ചിരുന്നത് സിസേറിയയിൽ ആയിരുന്നു യഹൂദരുടെ പ്രധാന ഉത്സവമായ പാസ് ഓവറിൽ പങ്കെടുക്കാൻ അദ്ദേഹം ജറുശലേമിൽ എത്തിയപ്പോൾ ആണ് ക്രിസ്തുവിനെ അദ്ദേഹത്തിന്റെ മുൻപിൽ ഹാജരാക്കുകയും അദ്ദേഹം ക്രിസ്തുവിൽ കുറ്റം ഒന്നും കാണാതെ കൈകഴുകി ഒഴിയുകയും ചെയ്തത്. ആർക്കിയോളജിക്കാർ സിസേറിയയിൽ നിന്നും പീലാത്തോസിന്റെ പേര് എഴുതിയ ഫലകം കണ്ടെത്തുകയും അത് ഇസ്രയേൽ മ്യൂസിയത്തിൽ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
ഈ ഫലകം ഇന്നു വരെ കണ്ടെത്തിയിരിക്കുന്ന ക്രിസ്തുവിന്റെ കാലഘട്ടത്തെപ്പറ്റിയുള്ള ചരിത്രപരമായ തെളിവാണ്. അത് പോലെ തന്നെ സെന്റ് പോളിനെ ഇവിടെ രണ്ട് വർഷക്കാലം തടവിൽ ഇട്ടിട്ടുണ്ട്. യദൂദൻ അല്ലായിരുന്ന സെന്റ് പോൾ ജറുശലേം ദേവാലയത്തിന്റെ യഹൂദർക്ക് മാത്രം കയറാവുന്ന സ്ഥലത്ത് കയറി എന്നതായിരുന്നു അദ്ദേഹത്തിനെതിരെയുള്ള കുറ്റം. അതിന് ശേഷമാണ് അദ്ദേഹത്തെ റോമിൽ കൊണ്ട് പോയി തല വെട്ടിയത്.
ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഫാ. എബ്രഹാം ഗൈഡിനോടു ചോദിച്ചു - ഈ സിസേറിയ തന്നെയാണോ ക്രിസ്തു.? എന്ന്. ''ഞാൻ ആരാണ് എന്നാണ് നിങ്ങൾ വിശ്വസിക്കുന്നത്ന'ന' എന്നു ശിഷ്യന്മാരോട് ചോദിച്ചപ്പോൾ ''നീ ക്രിസ്തുവാണ് എന്ന് പത്രോസ് ഏറ്റ് പറഞ്ഞ സ്ഥലം എന്ന ചോദ്യത്തിന് അത് സിസേറിയ ഫിലിപ്പിയാണ് എന്നും ഇത് സിസേറിയ ആണെന്നും ഗൈഡ് മറുപടി നൽകി.
റോമൻ കാലഘട്ടത്തിന് ശേഷം 638 മുസ്ലിംസ് ഇസ്രയേൽ കീഴ്പ്പെടുത്തിയപ്പോൾ അവർ സിസേറിയ പിടിച്ചെടുത്തു. അവിടെ റോമൻസ് സ്ഥാപിച്ചിരുന്ന പള്ളികൾ മുസ്ലിം മോസ്ക്കുകൾ ആക്കി മാറ്റി ഇസ്രയേൽ മുഴുവൻ തന്നെ പള്ളികൾ മോസ്ക്കുകൾ ആക്കി മാറ്റി പിന്നീട് കുരിശു യുദ്ധക്കാർ മുസ്ലിംങ്ങളെ പരാജയപ്പെടുത്തിയപ്പോൾ മോസ്ക്കുകൾ എല്ലാം വീണ്ടും പള്ളികൾ ആക്കി മാറ്റി. 1291ൽ പൂർണ്ണമായി നശിക്കപ്പെട്ട ഈ പട്ടണം മണൽ വീണുമൂടിപോയിരുന്നു. 1956 തുടങ്ങിയ ആർക്കിയോളജിക്കൽ പഠനത്തിലൂടെയാണ് പിന്നീട് കണ്ടെത്തിയത്.
സിസേറിയയിൽ നിന്നും ഞങ്ങൾ നേരെ പോയത് ഇസ്രയേലിന്റെ ഫ്യൂച്ചർ എന്നറിയപ്പെടുന്ന ഹൈഫ എന്ന പട്ടണം നിലനിൽക്കുന്ന മൗണ്ട് കാർമൽ എന്ന മലയിലേക്കായിരുന്നു അവിടെ സ്റ്റെല്ല മരിയ പള്ളിയിൽ നടന്ന കുർബാനയിൽ പങ്കെടുത്ത് അവിടെ തന്നെയുള്ള പ്രവാചകൻ ഏലിയ പാർത്തിരുന്ന ഗുഹയും സന്ദർശിച്ചതിന് ശേഷം മലയിൽ നിന്നും അതിമനോഹരമായ ബഹായ് മതക്കാരുടെ അമ്പലവും ഹൈഫ പട്ടണവും കണ്ടു. അവിടെ വച്ച് മഹാരാഷ്ടയിൽ നിന്നും 1967ൽ കുടിയേറി ഇസ്രയേലിൽ താമസിക്കുന്ന ഒരു യഹൂദനെ കാണാൻ ഇടയായി 2000 വർഷം മുമ്പ് അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിൽ കുടിയേറിപാർത്തിരുന്നു. അദ്ദേഹവുമായി കൊച്ചിയിൽ നിന്നും കുടിയേറി ഇസ്രയേലിൽ താമസിക്കുന്ന യഹൂദന്മാരെപ്പറ്റിയൊക്കെ സംസാരിച്ചു. ഇസ്രയേലിലും ഇംഗ്ലണ്ടിലുമുള്ള യഹൂദന്മാർക്ക് കൊച്ചി നല്ലതുപോലെ അറിയാം. ഞാൻ സംസാരിച്ച യഹൂദരോടെല്ലാം കൊച്ചിയിൽ നിന്നും വരുന്നു എന്നാണ് പറഞ്ഞത്. കഴിഞ്ഞ 2000 വർഷത്തെ ചരിത്രത്തിൽ യഹൃദർ സുരക്ഷിതരായിരുന്ന ആകെ സ്ഥലം കൊച്ചിയും ഇന്ത്യയും ഒക്കെയായിരുന്നു എന്ന് അവർക്കെല്ലാം അറിയാം. മൗണ്ട് കാർമൽ മലയിൽ നിന്നും ഹൈഫ പട്ടണത്തിന്റെ കാഴ്ച്ച അവർണനീയം ആയിരുന്നു.
ഹൈഫയിൽ നിന്നും വളരെ പഴയ ഒരു പട്ടണം ആയ അക്കോ കാണാൻ പോയി ഈ പട്ടണം കുരിശ് യുദ്ധക്കാരുടെ ആസ്ഥാനമായിരുന്നു. അക്കാലത്ത് കുരിശ് യുദ്ധക്കാർ പണിത അണ്ടർ ഗ്രൗണ്ട് വാട്ടർ സിസ്റ്റവും വെയർ ഹൗസുകളും അക്കാലത്ത് ഉപയോഗിച്ചിരുന്ന ടോയ്ലറ്റുകളും ഒക്കെ കണ്ടു. ഏകദേശം 7 മണിയോടെ ഗലീലിയ കടൽക്കരയിൽ ഉള്ള ഞങ്ങളുടെ ഹോട്ടലിൽ തിരിച്ചെത്തി. ഏകദേശം 38 ഡിഗ്രി ചൂടു ആയിരുന്നതു കൊണ്ട് എല്ലാവരും യാത്ര മടുത്തിരുന്നു. കുളിച്ചു ഭക്ഷണവും കഴിച്ചു ഹോട്ടലിനോടു ചേർന്നിരിക്കുന്ന ചരിത്രപ്രസിദ്ധമായ ബീറ്റിട്ട്യുഡ് പള്ളിയുടെ തിണ്ണയിൽ ഇരുന്നു ശാന്തി പ്രാർത്ഥനയും കഴിഞ്ഞ ഞങ്ങൾ ഉറങ്ങാൻ പോയി.
തുടരും..
കരിങ്കുന്നത്ത് നിന്നും ജറുസലേമിലേക്കുള്ള ദൂരം- ഇസ്രയേൽ യാത്ര 1
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്