ഇടുക്കിയിൽ കണ്ട യഹൂദനും ഇസ്രയേലിൽ കണ്ട യഹൂദനും- ഇസ്രയേൽ യാത്ര 4
ഏകദേശം ഒരു പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ഇടുക്കിയിലെ ചെറുതോണിയിൽ ഉള്ള സ്റ്റോൺഏജ് ഹോട്ടലിന്റെ മുൻപിൽ ഞാനും എന്റെ സുഹൃത്ത് രാജു സേവ്യറും കൂടി നിൽക്കുമ്പോൾ ഇന്ത്യ സന്ദർശിക്കാൻ വന്ന ഒരു യഹൂദനെ പരിചയപ്പെടാൻ ഇടയായി. അന്ന് ഇസ്രയേലും പാലസ്റ്റയിനും തമ്മിൽ തുറന്ന യുദ്ധം നടക്കുന്ന സമയം ആയിരുന്നു. ഞാൻ അവനോട് ഇസ്രയേലിലെ എല്ലാ യഹൂദന്മാർക്കും മിലിറ്ററി ട്രെയ്‌നിങ് നിർബന്ധമാണല്ലോ. അപ്പോൾ നീയും പട്ടാളക്കാരൻ ആയിരിക്കുമല്ലോ, അതുകൊണ്ട് നീ ഇവിടെ നിൽക്കാത ഇസ്രയേലിൽ പോയി നിന്റെ രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യാൻ എന്ന് വെറുതെ തമാശ രൂപേണ പറഞ്ഞു. അപ്പോൾ അവൻ പറഞ്ഞു. എന്റെ നാട് എന്തിനെയും നേരിടാൻ കരുത്തുള്ള നാടാണ്. അവർ അത് കൈകാര്യം ചെയ്ത് കൊള്ളും. അതോടൊപ്പം അവൻ പറഞ്ഞു. ഞങ്ങൾ ഒരു രാജ്യം ഇല്ലാതെ ലോകം മുഴുവൻ അലഞ്ഞതിന് ശേഷം ഞങ്ങൾക്ക് ഒരു രാജ്യം ഉണ്ടാക്കാൻ നിങ്ങൾ സഹായിച്ചില്ല. എന്തിന് ഞങ്ങളുടെ ഒരു എംമ്പസി തുറക്കാൻ കഴിഞ്ഞത് പോലും നരംസിംഹറാവുവിന്റെ കാലത്താണ് എന്ന്. അവൻ പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു.
ഈ യാത്രയിൽ പഴയ ജെറുശലേമിന്റെ ഇടനാഴികളിൽ ഉന്തു വണ്ടിയിൽ ഉണങ്ങിയ പഴങ്ങൾ വിൽക്കുന്ന ഒരു യഹൂദനെ കണ്ടപ്പോൾ അവൻ ചോദിച്ചു. നിങ്ങൾ കൊച്ചിയിൽ നിന്നും ആണോ?. അതെ എന്നു പറഞ്ഞപ്പോൾ അവന് വളരെ സന്തോഷം അവനോട് ഞാൻ ചോദിച്ചു. ഇറാന്റെ പ്രസിഡന്റ് അഹമ്മദ് നിജാദ് പറഞ്ഞിട്ടുണ്ടല്ലോ. ഇസ്രയേൽ എന്ന രാജ്യം ലോക ഭൂപടത്തിലെ കളങ്കപ്പെട്ട ചിഹ്ന്‌നമാണ്. അത് ഭൂപടത്തിൽ നിന്നും മായിച്ച് കളയുമെന്ന്. അത് മാത്രമല്ല ഇറാൻ ഇന്ന് ആണവ ശക്തി ആയി മാറി കൊണ്ടിരിക്കുന്നു. നിങ്ങൾ ഇറാനെ ആക്രമിക്കുമെന്നും കേൾക്കുന്നു. അപ്പോൾ അവൻ പറഞ്ഞു. ഞങ്ങൾ അവനെ കൈകാര്യം ചെയ്യുക തന്നെ ചെയ്യും. വളരെ നിശ്ചയ ദാർഡ്യം നിറഞ്ഞ ശബ്ദം ആണ് അവനിൽ നിന്നും പുറത്ത് വന്നത്. ഇസ്രയേൽ എന്നത് ഓരോ യഹൂദന്റെയും ജീവന്റെയും, രക്തത്തിന്റെയും ഭാഗമാണ് എന്നാണ് ഈ രണ്ടു വ്യക്തികളുടെയും വാക്കുകളിൽ നിന്നും മനസ്സിലായത്. അതിന് കാരണം അവൻ അനുഭവിച്ച ക്രൂരതകളുടെ നീണ്ട ചരിത്രമാണ്.
ഞങ്ങൾ ഗലീലിയായിലെ ബീയാറ്റിട്ട്യൂഡ് ഹോട്ടലിനോട് ഇന്ന് വിടപറയുകയാണ്. രാവിലെ 6 മണിക്ക് തന്നെ സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു. ബ്രേക്ക് ഫാസ്റ്റും കഴിച്ച് അവിട നിന്നും പുറപ്പെട്ടു. നല്ല ഭക്ഷണവും താമസ സൗകര്യവും തന്നതിനും അവരോട് എല്ലാം നന്ദി പറഞ്ഞ് ഹോട്ടലിന്റെ മുറ്റത്ത് നിന്ന് ഒരിക്കൽ കൂടി ഗലീലിയ കടലും ബീയാറ്റിട്ട്യൂഡ് പള്ളിയും കണ്ടതിന് ശേഷം ആണ് ബസ്സ് പുറപ്പെട്ടത്.
യേശു പത്രോസ്സിന്റെയും യോഹന്നാന്റെയും യാക്കോബിന്റെയും മുൻപിൽ രൂപാന്തരപ്പെടുകയും അവിടെ ഏലിയാവും മോശയും അവനോട് സംസാരിക്കുകയും ചെയ്തു എന്നു ബൈബിൾ പറയുന്ന ടബോർ മലയിലേയ്ക്കാണ് ഞങ്ങൾ പോയത്. സമുദ്ര നിരപ്പിൽ നിന്നും 1900 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മല ഗലീലിയായിലെ ഏറ്റവും ചിത്രോപമ സുന്ദരമായ മല എന്നാണ് അറിയപ്പെടുന്നത്. അതിന് ഉപരി ഇവിടെ വളരെ യുദ്ധ തന്ത്ര പ്രധാന മേഖല കൂടിയാണ്. കാരണം ഇവിടെ നിന്നു നോക്കിയാൽ വളരെ അകലെയുള്ള ശത്രുവിന്റെ ചലനങ്ങൾപോലും അറിയാൻ കഴിയും. അത്ര ഉയരത്തിലാണ് ഈ മല നിൽകുന്നത്.
ബസ്സ് ഈ മല കയറാൻ തുടങ്ങിയപ്പോൾ അടിമാലിയിൽ നിന്നും മൂന്നാറിലേയ്ക്ക് പോകുന്നത് പോലെയാണ് തോന്നിയത്. മലയുടെ പകുതി ഭാഗം ചെന്നപ്പം ബസ്സ് അവിടെ പാർക്ക് ചെയ്തു. അതിന് ശേഷം ചെറിയ വാഹനങ്ങളിൽ ആണ് ഞങ്ങളെ മല മുകളിൽ എത്തിച്ചത്. കാരണം ബസ്സ് അത്രയും വലിയ കുത്തനെയുളള മല കയറാൻ പര്യാപ്തമായിരുന്നില്ല.
മല മുകളിൽ നിർമ്മിച്ചിരിക്കുന്ന പള്ളിയുടെ ആൾത്താരയിലാണ് ക്രിസ്തു രൂപാന്തരപ്പെട്ടു എന്നു വിശ്വസിക്കുന്ന പാറ കണ്ടത്. പ്രധാന പള്ളിയുടെ രണ്ട് വശത്തായി രണ്ട് ചെറിയ പള്ളികൾ കൂടി ഉണ്ട്. അതിൽ ഒന്ന് മോശയുടെയും രണ്ടാമത്തേത് ഏലിയായുടെയും ആണ്. ഞങ്ങളുടെ അന്നത്തെ വിശുദ്ധ ബലി ഈ പള്ളിയിൽ വച്ചായിരുന്നു. ഫാ. എബ്രഹാം വിശുദ്ധ ബലി അർപ്പിച്ചു. പള്ളിയുടെ ചുറ്റും വളരെ മനോഹരമായി അലങ്കരിച്ചിരിക്കുന്ന പൂന്തോട്ടം കണ്ണിന് കുളിർമ്മ പകരുന്നതായിരുന്നു.
ഈ പള്ളിയും കുരിശ് യുദ്ധക്കാരുടെ കാലത്ത് പണിതിരുന്നതായിരുന്നു എന്നാൽ മുസ്ലിം കാലഘട്ടത്തിൽ നശിക്കപ്പെട്ടു. പിന്നീട് പഴയ പള്ളിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. 1924ൽ പുതിയ പള്ളി പണിയുകയാണ് ചെയ്തത്.
ടാബോർ മലയിൽ നിന്നും ഞങ്ങൾ പോയത് ജെറിക്കോയിലേയ്ക്കായിരുന്നു. ലോകത്ത് ഇന്നുവരെ കണ്ടെത്തിയിരിക്കുന്നതിൽ ഏറ്റവും പഴക്കം ചെന്ന പട്ടണം എന്നാണ് ജെറിക്കോ അറിയപ്പെടുന്നത്. 10000 ബി. സി. മുതൽ ഈ പട്ടണം ഉണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ബി. സി. 13#ാ#ം നൂറ്റാണ്ടിലാണ് ഇസ്രയേലിയർ ജെറിക്കോ മതിൽ തകർത്ത് ജോഷ്വായുടെ നേതൃത്വത്തിൽ കാനാൻകാരെ കീഴ്‌പ്പെടുത്തി വാഗ്ദത്ത ഭൂമിയിലേയ്ക്ക് പ്രവേശിച്ചത്. അതുപോലെ ജെറിക്കോയിൽ വച്ചാണ് ക്രിസ്തു അന്ധന് കാഴ്ച നൽകിയത്. ഇവിടെയാണ് സക്കേവൂസ് കർത്താവ് പോകുന്ന വഴിയിൽ കർത്താവിനെ കാണുന്നതിന് വേണ്ടി സൈക്കാമോർ എന്ന മരത്തിൽ കയറി ഇരുന്നത്. അത്തരം മരങ്ങൾ അവിടെ ഇപ്പോഴും കാണാം. ജെറിക്കോ പച്ചക്കറിയുടെയും പഴങ്ങളുടെയും നാട് എന്നു കൂടി അറിയപ്പെടുന്നുണ്ട്. ഇവിടുത്തെ ഈന്തപ്പഴം ലോകത്തിലെ ഏറ്റവും രുചികരമായ ഈന്തപ്പഴം എന്നാണ് പറയുന്നത്. ജൂഡിയാ മരുഭൂമിയിലെ പച്ചപ്പ് കൂടിയാണ് ജെറിക്കോ.
പോയ വഴിയിൽ വളരെ മനോഹരമായ ഈന്തപ്പനത്തോട്ടങ്ങൾ കാണാമായിരുന്നു. ജൂഡിയാ മരുഭൂമിയെ പച്ച ആക്കുന്നതിന്റെ ഭാഗമായി ഈന്തപ്പന തോട്ടങ്ങൾ വച്ച് പിടിപ്പിച്ച് മരുഭൂമി മനുഷ്യന് താമസ യോഗ്യമാക്കി കൊണ്ടിരിക്കുകയാണ്. ജെറിക്കോ പലസ്റ്റീന്റെ ഭാഗമാണ്. പലസ്റ്റീൻ അഥോറിറ്റിയാണ് ഇവിട ഭരിക്കുന്നത്. ഇവിടുത്തെ റോഡുകളും ട്രാഫിക്കും ഇസ്രയേലിനെ അപേക്ഷിച്ച് വളരെ മോശമാണ്.
ജെറിക്കോയിൽ നിന്നും ഞങ്ങൾ ക്രിസ്തു ചെകുത്താനാൽ പരീക്ഷിക്കപ്പെട്ട ജൂഡിയാ മരുഭൂമിയിലേ ജൂഡിയൻ ഹില്ലിലേക്കാണ് പോയത്. ക്രിസ്തു പരീക്ഷിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന മലയിലേയ്ക്ക് പോകാൻ ഉള്ള ഏക മാർഗ്ഗം റോപ്പ് വേയാണ് അതിന് ഒത്തിരി സമയം എടുക്കും എന്നുള്ളത് കൊണ്ട് അവിടെ പോകാൻ കഴിഞ്ഞില്ല. അകലെ നിന്ന് കാണാൻ മാത്രമേ കഴിയുകയുള്ളൂ. ക്രിസ്തു തപസ്സിരുന്ന ഗുഹ ഇന്ന് ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ വക ആശ്രമമാണ്. 45% ഡിഗ്രി ചൂട് അനുഭവപ്പെട്ടിരുന്നതുകൊണ്ട് എത്രയും പെട്ടെന്ന് ബസ്സിൽ തിരിച്ച് കയറാൻ ആണ് ആഗ്രഹിച്ചത്. ഇവിടുത്തെ കടയിൽ നിന്നും എല്ലാവരും ഈന്തപ്പഴവും ഇതര പഴ വർഗ്ഗങ്ങളും വാങ്ങി.
ഇവിടെ നിന്നും ഞങ്ങൾ നേരെ പോയത് ഡെഡ് സീയിലേയ്ക്കാണ്. ഈ കടലിൽ ഒരു ജീവജാലങ്ങളും ജീവിക്കാത്തത് കൊണ്ടാണ് ഇതിനെ ഡെഡ് സീ എന്നറിയപ്പെടാൻ കാരണം. ധാതുലവണങ്ങൾ കൊണ്ട് അനുഗ്രഹീതമായ ഈ കടലിൽ നിന്നും എടുക്കുന്ന ധാതു ലവണങ്ങൾ കൊണ്ട് ഒട്ടേറെ സൗന്ദര്യ വർദ്ധക വസ്തുക്കൾ ഇസ്രയേൽ കമ്പനികൾ ഉല്പാദിപ്പിക്കുന്നുണ്ട്. സാധാരണ കടൽ ജലത്തിൽ 4. 6% ഘനമാണെങ്കിൽ ഡെഡ് സീയിലെ ജലത്തിന് 26% ഘനമാണ് ഉള്ളത്. അതുപോലെ ഉപ്പിന്റെ അളവും സാധാരണ ജലത്തേക്കാളും 6 ഇരട്ടിയാണ്. 360 സ്‌ക്വയർ മൈൽ ചുറ്റളവിൽ കിടക്കുന്ന ഈ കടലിൽ മുങ്ങി മരിക്കും എന്നു പേടിക്കേണ്ട. മുകളിൽ ഫ്‌ളോട്ട് ചെയ്തു കിടക്കുകയുള്ളൂ. ധാതുലവണങ്ങൽ കൊണ്ട് ഗ്രാവിറ്റി കൂടിയ ജലം ആയത് കൊണ്ടും ഈ വെള്ളത്തിൽ ഇറങ്ങി കിടന്നാൽ തൊലിപ്പുറത്തുള്ള രോഗങ്ങൾ മാറി കിട്ടാറുമുണ്ട്. പക്ഷെ അല്പം വെള്ളം കണ്ണിൽ പോയാൽ അസ്സഹീനമായ നീറ്റൽ അനുഭവപ്പെടും പിന്നീട് ശുദ്ധജലം ഉപയോഗിച്ച് കഴുകിയാൽ മാത്രമേ കണ്ണ് തുറക്കാൻ കഴിയുകയുള്ളൂ. ശുദ്ധ ജല പൈപ്പുകൾ കടൽ കരയിൽ തന്നെ ക്രമീകരിച്ചിട്ടുണ്ട്. കടൽ വെള്ളത്തിൽ ഇറങ്ങിക്കിടക്കുന്നവർ അടിയിൽ നിന്നും ചെളി വാരി ശരീരത്ത് പൊതിയുന്നത് കാണാമായിരുന്നു. അതുപോലെ ചെളി കുപ്പിയിൽ ശേഖരിക്കുന്നതും കാണാമായിരുന്നു. ഞങ്ങൾ കടലിൽ കുളി കഴിഞ്ഞ് ഉപയോഗിച്ച വസ്ത്രങ്ങൾ അവിടെ ഉപേക്ഷിച്ചു.
ഡെഡ് സീയിൽ നിന്നും ഞങ്ങൾ ഖുമാറൻ കാണുന്നതിന് വേണ്ടി യാത്ര തിരിച്ചു. ഖുമാറൻ എന്നു പറയുന്നത് ഡെഡ് സീയോട് ചേർന്ന് കിടക്കുന്ന ഒരു ചെറിയ ഗ്രാമമായിരുന്നു. ജെറുശലേമിലെ കലുഷിതമായ ജീവിത സാഹചര്യങ്ങളിൽ നിന്നും വേറിട്ട് പ്രാർത്ഥനയും ആത്മീയതയും ആയി ഒരു തരം സന്യാസ ജീവിതം നയിച്ച ഒരു സംഘം ആളുകൾ ബി. സി. 31 ൽ ഇവിടെ താമസം ആരംഭിച്ചു. അവരുടെ ആശ്രമം ഭൂമി കുലുക്കത്തിൽ നശിച്ചു പോയി. എ. ഡി. 30ൽ വീണ്ടും പുനർ നിർമ്മിച്ച് അവർ അവിടെ സാത്വിക ജീവിതം നയിച്ചു. അവരുടെ ചിന്തകളും ദർശനങ്ങളും പ്രത്യേക തരം ലതറിൽ എഴുതി കുടത്തിൽ ഇട്ട് സൂക്ഷിച്ചിരുന്നു. യഹൂദ കലാപം അടിച്ചമർത്താൻ ടൈറെസിന്റെ നേതൃത്വത്തിൽ വന്ന റോമൻ ആർമി ഈ ശ്രമവും ഇവിടുത്തെ മനുഷ്യരെയും വകവരുത്തി. അവർ കണ്ടെത്തിയ ആത്മീയ ദർശനങ്ങൾ ആണ് എഴുതി മൺകുടത്തിൽ ആക്കി ഗുഹയിൽ സൂക്ഷിച്ചിരിക്കുന്നത്.
1947ൽ തന്റെ നഷ്ടപ്പെട്ട ആടിനെ അനേ്വഷിച്ച് ഈ ഗുഹയുടെ അടുത്ത് ചെന്ന ആട്ടിടയൻ മുഹമ്മദ് സെലീബ് ഈ ഗുഹയിലേയ്ക്ക് കല്ലു വലിച്ചെറിഞ്ഞപ്പോൾ ഉണ്ടായ ശബ്ദം ചെകുത്താന്റേതാണ് എന്നു വിചാരിച്ച് ഭയപ്പെട്ട പോയി. എങ്കിലും പിറ്റെ ദിവസം അങ്കിളിനെയും കൂട്ടി മുഹമ്മദ് ഈ ഗുഹകൾ പരിശോധിച്ചപ്പോൾ അവിടെ നിന്നും നാല് മൺകുടങ്ങൾ കിട്ടി അതിൽ നിന്നും ഹീബ്രുവിൽ എഴുതി സൂക്ഷിച്ചിരുന്ന ചുരുളുകൾ ആണ് കിട്ടിയത്. സ്വർണ്ണമാണ് എന്നു വിചാരിച്ച് കുടങ്ങൾ തുറന്ന അവർ നിരാശരായി. അവർക്ക് കിട്ടിയ ചാവുകടൽ ചുരുളുകൾ എന്നറിയപ്പെടുന്ന ഈ മഹത്തായ ശേഖരണത്തിന്റെ വില അറിയില്ലാതെ അവർ ഇത് ഒരു സിറിയൻ ക്രിസ്ത്യാനിക്ക് ചെറിയ വിലയ്ക്ക് വിറ്റു. അദ്ദേഹം അത് അന്ന് ജെറുശലേമിൽ താമസിച്ചിരുന്ന സിറിയൻ സഭയുടെ മെത്രാപ്പൊലീത്തനെ കാണിക്കുകയും മെത്രാപ്പൊലീത്ത അത് വാങ്ങി അമേരിക്കയിൽ കൊണ്ട് പോയി. ഇത് 250000 ഡോളറിന് യഹൂദനായ പ്രൊഫസർ യിഗൽ യേദിൻ വാങ്ങി. ഇന്ന് ഇസ്രയേലിലെ പഴയകാല ബൈബിൾ ഉൾപെടെയുള്ള കൈയെഴുത്തുകൾ സൂക്ഷിച്ചിട്ടുള്ള ഇസ്രയേൽ മ്യൂസിയത്തിൽ ഇത് സൂക്ഷിച്ചിട്ടുണ്ട്. പിന്നീട് ഖുമറാനിൽ നടത്തിയ ആർക്കിയോളജിക്കൽ പഠനത്തിൽ 900 ചുരുളുകളും പഴയ ഗ്രാമത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തുകയും ചെയ്തു.
ഖുമറാനിൽ നിന്നും ഞങ്ങൾ ജെറുശലേമിൽ കൂടി ബേത്‌ലഹേമിലേയ്ക്ക് പോയി. ജെറുശലേമിന്റെ കവാടത്തിൽ പട്ടാള ചെക്ക് പോസ്റ്റ് ഉണ്ടായിരുന്നു. ഞങ്ങളുടെ ഡ്രെ#െവർ ഇംഗ്ലണ്ടിൽ നിന്നുള്ളവരാണ് യാത്രക്കാർ എന്നു പറഞ്ഞപ്പോൾ തന്നെ പൊയ്‌ക്കൊള്ളാൻ പറഞ്ഞു. ജെറുശലേമിൽ നിന്നും പാലസ്റ്റയിന്റെ കീഴിലുള്ള ബേത്‌ലഹേമിലെയ്ക്കു പോകണമെങ്കിൽ പാലസ്റ്റയിനും ഇസ്രയേലും ആയി വേർതിരിച്ചിരിക്കുന്ന മതിൽ കടന്ന് വേണം പോകാൻ. അവിടെയും പട്ടാള ചെക്ക് പോസ്റ്റുകൾ കടന്ന് വേണം പോകാൻ. ചെക്ക് പോസ്റ്റുകളിൽ എത്തുന്നതിന് മുൻപ് ഗൈഡ് പറഞ്ഞിരുന്നു നിശബ്ദമായി ഇരിക്കണമെന്നും ഫോട്ടോ എടുക്കരുതെന്നും. ഇവിടുത്തെ ചെക്ക് പോസ്റ്റിൽ ഒന്ന് രണ്ട് പേരുടെ പാസ്‌പോർട്ട് പരിശോധിച്ച പട്ടാളക്കാരൻ ചോദിച്ചു. നിങ്ങൾ ഇംഗ്ലണ്ടിൽ എവിടെ നിന്നാണ് വരുന്നതെന്ന്. ഞങ്ങൾ പറഞ്ഞു ലിവർപൂളിൽ നിന്നും എന്ന്. ഞാൻ നിങ്ങളുടെ ഫാൻ അല്ല മാഞ്ചസ്റ്റർ യൂണൈറ്റഡിന്റേതാണ് എന്നു പറഞ്ഞ് ചിരിച്ചു കൊണ്ട് ആ പട്ടാളക്കാരൻ മടങ്ങി പോയി.
ഇവിടുത്തെ മതിലിൽ ഒട്ടേറെ സാഹിത്യകാരന്മാർ ഫലസ്തീൻ ജനതയുടെ സമരത്തെ പിന്തുണച്ച് അവരുടെ അഭിപ്രായങ്ങൾ എഴുതി വച്ചിട്ടുണ്ട്. ഞങ്ങൾ ബേത്‌ലഹേമിലെ ഹോട്ടലിൽ എത്തി ഭക്ഷണവും കഴിച്ച് കിടന്നുറങ്ങി. ഇവിടുത്തെ ഹോട്ടലും ഭക്ഷണവും വളരെ നന്നായിരുന്നു.
തുടരും...
കരിങ്കുന്നത്ത് നിന്നും ജറുസലേമിലേക്കുള്ള ദൂരം- ഇസ്രയേൽ യാത്ര 1
പൂക്കളുടെ നഗരം അഥവാ സീസേറിയ- ഇസ്രയേൽ യാത്ര 2
നസ്രത്തും മാതാവിന്റെ കിണറും- ഇസ്രയേൽ യാത്ര 3
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍