ശ്രീരാമപാദ സ്പർശമേറ്റു പുളകിതയായ ഭൂമി; കോല മഹർഷിയുടെ യാഗശാലകളിൽ നിന്നുയർന്ന മന്ത്രധ്വനികൾ ഇന്നും അലയടിക്കുന്ന അന്തരീക്ഷം; കേരളത്തിനു പുറത്ത് അതിരാത്ര യാഗം നടന്ന ഭാരതത്തിലെ പുണ്യസ്ഥലം: കീസരഗുട്ടയിലേക്കൊരു യാത്ര; രവികുമാർ അമ്പാടി എഴുതുന്നു
രവികുമാർ അമ്പാടി
രാവണവധം കഴിഞ്ഞെത്തിയ ശ്രീരാമന് പക്ഷെ മനസ്സുതുറന്ന് ആഹ്ളാദിക്കാനിയില്ല. മനസ്സിലെന്തോ വിഷമം ഉരുണ്ടുകൂടുന്നു. രാക്ഷസകുലാധിപൻ ആയിരുന്നെങ്കിലും രാവണൻ ബ്രഹ്മജ്ഞാനം സിദ്ധിച്ചവനായിരുന്നു, ബ്രാഹ്മണനായിരുന്നു. ബ്രാഹ്മണഹത്യ ഒരു കൊടുംപാപം തന്നെ. അതിൽ നിന്നും മുക്തി നേടിയേപറ്റു.അതയിരുന്നു ശ്രീരാമന്റെ ദുഃഖത്തിനു കാരണം.
'അചഞ്ചലനായ ശിവഭക്തനായിരുന്നു രാവണൻ. ശിവനെ ഭജിച്ച് പ്രത്യക്ഷപ്പെടുത്തുക, ശിവലിംഗ പ്രതിഷ്ഠ നടത്തുക.' അതായിരുന്നു പണ്ഡിതർ നൽകിയ ഉപദേശം.
അങ്ങനെ എവിടെയെങ്കിലും പ്രതിഷ്ഠ നടത്തിയിട്ട് കാര്യമില്ല, അതിന് അനുയോജ്യമായ ഒരു ഭൂമകയായിരിക്കണം. ശ്രീരാമന്റെ അന്വേഷണം അവസാനിച്ചത്, ദക്ഷിണഭാരതത്തിലെ ഒരു കൊച്ചു ഗ്രാമത്തിലായിരുന്നു. ഗ്രാമാതിർത്തിയിൽ തലയുയർത്തി നിൽക്കുന്ന ഒരു ചെറിയ കുന്ന്. ചുറ്റും നിബിഡവനം. കുന്നിൻ മുകളിൽ കയറിനിന്നാൽ, വനങ്ങൾക്കപ്പുറം വിശാലമായ കൃഷിഭൂമി. സമാധാനത്തോടെ പുൽത്തടങ്ങളിൽ മേയുന്ന കാലിക്കൂട്ടം. അന്തരീക്ഷത്തിൽ അലയടിക്കുന്ന കാറ്റിന്റെ ഓംകാര മന്ത്രധ്വനി. ഇതുതന്നെ ശിവലിംഗ പ്രതിഷ്ഠ നടത്താൻ ഏറ്റവും അനുയോജ്യമായ സ്ഥലം. ഭഗവാൻ തീരുമാനിച്ചു.
ഏതാജ്ഞയം ശിരസ്സാവഹിക്കാൻ തയ്യാറായി നിൽക്കുന്ന, തന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്തനായ ആഞ്ജനേയനോട് ഭഗവാൻ കല്പിച്ചു.
'എത്രയും വേഗം വാരാണസിയിലേക്ക് യാത്രയാവുക. എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ഒരു ശിവലിംഗം എത്രയും പെട്ടെന്നുതന്നെ എത്തിക്കുക. മുഹൂർത്തം തെറ്റരുത്.' സ്വാമിയുടെ ആജ്ഞകേട്ടതും മാരുതി യാത്രയായി. വാരാണസിയിൽ എത്തിയ അദ്ദേഹത്തെ വരവേറ്റത് നൂറുകണക്കിന് ശിവലിംഗങ്ങളായിരുന്നു. ഭഗവാന് വേണ്ടത് ഏതായിരിക്കുമെന്നറിയാതെ അദ്ദേഹം വിഷമിച്ചു. കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം അവിടെ കണ്ട ശിവലിംഗങ്ങൾ മുഴുവൻ കൈയിൽ എടുത്ത് മാരുതി മടക്കയാത്രയാരംഭിച്ചു.
ഇതിനിടയിൽ മുഹൂർത്തം അടുത്തിട്ടും ഹനുമാൻ എത്താതതിൽ വിഷമിച്ചു നിൽക്കുകയായിരുന്ന ശ്രീരാമന് മുന്നിൽ മഹാദേവൻ പ്രത്യക്ഷപ്പെട്ടു. താൻ എന്നും പൂജചെയ്യാറുള്ള ശിവലിംഗം അദ്ദേഹത്തിന് കൈമാറി, മുഹൂർത്ത സമയത്ത് തന്നെ പ്രതിഷ്ഠിക്കുവാൻ നിർദ്ദേശിച്ചു. പ്രതിഷ്ഠ നടന്നയുടൻ അവിടെയെത്തിയ ആഞ്ജനേയൻ തന്റെ ദൗത്യം വ്യർത്ഥമായതറിഞ്ഞ് കോപവും ദുഃഖവും സഹിക്കാതെ കൊണ്ടുവന്ന നൂറുകണക്കിന് ശിവലിംഗങ്ങൾ വലിച്ചെറിഞ്ഞു.
റൈഡിംഗിനിടെയായിരുന്നു കഥ പൂർത്തിയാക്കിയത്. അല്ലെങ്കിലും അത് കണ്ണന്റെ പതിവാണ്. എവിടെ പോവുകയാണെങ്കിലും അവനറിയേണ്ടത് അവിടവുമായി ബന്ധപ്പെട്ട ത്രില്ലിങ് കഥകൾ ഉണ്ടോ എന്നാണ്. ശൈത്യകാലത്തിന്റെ അവസാന ഞായറാഴ്ചകളിൽ അവിചാരിതമായി കീസരിഗുട്ടക്ക് യാത്രതിരിക്കുമ്പോഴും അവനറിയേണ്ടത് കീസരഗുട്ടയെക്കുറിച്ചുള്ള ത്രില്ലിങ് കഥകളായിരുന്നു.
ചെർള്ളപ്പള്ളിയിലേയും രാംപള്ളിയിലേയും ട്രാഫിക് ബ്ലോക്ക് കടന്ന് താരതമ്യേന തിരക്ക് കുറഞ്ഞ സ്റ്റേറ്റ് ഹൈവേയിൽ കയറി. റോഡിന് ഇടതുഭാഗത്ത് തലയുയർത്തി നിൽക്കുന്ന അഷ്ടലക്ഷ്മി ക്ഷേത്രത്തിന്റെ കമാനവും കടന്ന് മുന്നോട്ട് പോയാൽ നെഹ്റു ഔട്ടർ റിങ് റോഡിന്റെ എട്ടാം നമ്പർ എക്സിറ്റ്. റിങ് റോഡിനടിയിലൂടെ മറുപുറത്തെത്തി ഒരു അഞ്ച് കിലോമീറ്റർ പോയാൽ കീസര വില്ലേജ് എത്തി. അവിടെനിന്നും ഏഴ് കിലോമീറ്ററാണ് കീസരഗുട്ട ക്ഷേത്രത്തിലേക്ക്. സ്റ്റേറ്റ് ഹൈവേയുടെ വലത് ഭാഗത്ത് വലിയൊരു കമാനത്തിനു കീഴിലൂടെ ഗ്രാമീണപാത നീണ്ടു കിടക്കുന്നു. കയറ്റവും ഇറക്കവും ഉള്ള റോഡിലൂടെ വണ്ടി ഓടിക്കുമ്പോഴായിരുന്നു കണ്ണന്റെ ചോദ്യം.
'അച്ഛാ, ഈ ശ്രീരാമൻ വന്ന കാലത്തും ഈ സ്ഥലത്തിന്റെ പേര് കീസരഗുട്ട എന്നായിരുന്നോ ?'
ത്രില്ലിങ് സ്റ്റോറിയുടെ രണ്ടാം ഭാഗം നടക്കുന്നത് ആ ഗ്രാമീണ റോഡിലൂടെയുള്ള യാത്രയ്ക്കിടയിലാണ്. ഇരുവശത്തും കൃഷിഭൂമികൾ ഇടയ്ക്കൊക്കെ ചെറിയ ചെറിയ കടകൾ, ഒന്നുരണ്ട് ഭക്ഷണശാലകൾ.
ഹനുമാന്റെ ദുഃഖവും സങ്കടവും കണ്ട് ശ്രീരാമനും വിഷമമായി. അദ്ദേഹം തന്റെ ഭക്തനെ അടുത്തുവിളിച്ച് നെഞ്ചോട് ചേർത്ത് നിർത്തി ആശ്വസിപ്പിച്ചു.
'ഇവിടം ഇന്നുമുതൽ നിന്റെ പേരിൽ അറിയപ്പെടും, കേസരിയായ നിന്റെ പേരിൽ, കേസരഗിരി എന്നപേരിൽ. മാത്രമല്ല, ഇവിടെ ദർശനത്തിനെത്തുന്നവർ ആദ്യം നിന്നെ ദർശിച്ചശേഷം മാത്രമേ ശിവദർശനത്തിനെത്തൂ...'
ഗിരി അഥവാ കുന്ന് എന്നതിന്റെ തെലുങ്ക് പദമായ ഗുട്ട എന്ന വാക്ക് ചേർത്ത് ഈ സ്ഥലം പിന്നീട് കേസരഗുട്ട എന്നപേരിൽ അറിയപ്പെടാൻ തുടങ്ങി. കാലക്രമേണ, സംസാരഭാഷയിൽ വരുന്ന സ്വാഭാവികവ്യതിയാനമനുസരിച്ച് കീസരഗുട്ടയായി മാറി.
ഇടയ്ക്കൊരല്പം കുത്തനെയുള്ള കയറ്റമെത്തിയപ്പോൾ കണ്ണന് ചെറിയൊരു അന്ധാളിപ്പ്.
'അച്ഛാ, വണ്ടി ഇവിടെ പാർക്ക് ചെയ്ത് നമുക്ക് നടന്നുപോയാലോ?'
'പത്തുനൂറു ശിവലിംഗങ്ങൾ കൊണ്ടുവന്ന ഹനുമാൻ സ്വാമി നമ്മുടെ വണ്ടിയും മുകളിലെത്തിക്കും. ഡോണ്ട് വറി ബീ ഹാപ്പി'.
അതൊരു മന്ത്രമാണ്, ഡോണ്ട് വറി ബീ ഹാപ്പി എന്നത്. എത്ര സങ്കടത്തിലാണെങ്കിലും ഭയത്തിലാണെങ്കിലും എന്റെ വായിൽ നിന്നും അത് കേട്ടാൽ പിന്നെ അവൻ ഉഷാറാകും. ഇന്നും തെറ്റിയില്ല.
'എന്നാൽ വണ്ടി വിട്......'
പാർക്കിങ് ഏരിയയിൽ നിന്നും നോക്കിയാൽ അഞ്ചുനിലയുള്ള വെളുത്ത ഗോപുരം കാണാം. കുന്നിൻ മുകളിൽ അവിടവിടെയായി ചിതറിക്കിടക്കുന്ന ശിവലിംഗ പ്രതിഷ്ഠകൾ. അന്ന് ആഞ്ജനേയൻ വലിച്ചെറിഞ്ഞവയാണ് ഓരോന്നും. ഇന്ന് അവയെല്ലാം യഥാവിധി പ്രതിഷ്ഠിച്ചിരിക്കുന്നു. ഗോപുരത്തിലൂടെ അകത്ത് കിടക്കുന്നതിനു മുൻപ് ഇടതുഭാഗത്ത് പൂജാ സാധനങ്ങൾ വിൽക്കുന്ന ഒരു ചെറിയ കടയുണ്ട്. നെയ്ത്തിരിയാണ് പ്രധാന വഴിപാട്. തിരിനൂലിന്റെ ഒരു കട്ട നെയ്യിൽ മുക്കി ഒരു തട്ടത്തിൽ തരും കൂടെ കുറച്ച് പനിനീർപ്പൂക്കളും കുങ്കുമവും മഞ്ഞളും. നാലമ്പലത്തിനകത്തേക്ക് പ്രവേശിക്കുന്നതിനു മുൻപുള്ള ധ്വജസ്തംഭത്തിനു മുന്നിൽ ആ തിരി കത്തിച്ചു വയ്ക്കണം. ധ്വജസ്തംഭത്തിന്റെ പീഠത്തിനുമുകളിൽ പൂവിതളുകളും കുങ്കുമവും മഞ്ഞപ്പൊടിയും അർപ്പിക്കണം. പിന്നെ നാലമ്പലത്തിനകത്തേക്ക്.
ആധുനിക രീതിയിൽ മാർബിൾ വിരിച്ച നാലമ്പലം. ആധുനിക ശില്പകലയുടെ ഭാഗമായ കൊത്തുപണികൾ നിറഞ്ഞ സ്തംഭങൾ. അതു പിന്നീട്ടാൽ ഇന്നും പൗരാണികത ചോർന്നു പോകാത്ത ഗർഭഗൃഹത്തിനുള്ളിൽ വലിയൊരു ശിവലിംഗ പ്രതിഷ്ഠ. ശ്രീരാമാനാൽ പ്രതിഷ്ഠിക്കപ്പെട്ടതിനാൽ രാമലിംഗേശ്വര ലിംഗം എന്നറിയപ്പെടുന്ന ഇത്, സ്വയംഭൂ ലിംഗങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
അവിടെ ദർശനം നടത്തി വലതുഭാഗത്തുകൂടി പുറത്തിറങ്ങി കുറച്ചു ചവിട്ടുപടികൾ കയറിപ്പോയാൽ അവിടെയുമുണ്ടൊരു ശിവലിംഗ പ്രതിഷ്ഠ. ശ്രീരാമന്റെ സാന്ത്വന വാക്കുകൾ കേട്ട് ദേഷ്യവും ദുഃഖവും മാറിയപ്പോഴാണ് ആഞ്ജനേയസ്വാമിക്ക് തന്റെ തെറ്റ് മനസ്സിലായത്. ശിവലിംഗങ്ങൾ വലിച്ചെറിയരുതായിരുന്നു. പശ്ചാത്താപ വിവശനാായ അദ്ദേഹം അതിലൊരു ലിംഗം ഭയഭക്തിയോടെ പ്രതിഷ്ഠിച്ചതാണിത്. ആഞ്ജനേയൻ പ്രതിഷ്ഠിച്ച ലിംഗവും വണങ്ങി പിന്നീടുള്ളത് ലക്ഷീനരസിംഹസ്വാമിയുടെ ക്ഷേത്രവും അതിന് തൊട്ടടുത്തുള്ള നാഗപ്രതിഷ്ഠയുമാണ്. വഴിപാട് കൗണ്ടറും ഇതിനകത്താണ്.
അവിടെനിന്നും തിരിച്ച് പ്രധാനക്ഷേത്രത്തിലേക്കുള്ള വഴിയിൽ തന്നെ ശിവപഞ്ചായത പ്രതിഷ്ഠ.
'ആഞ്ജനേയ സ്വാമിയുടെ ഭക്തരായ അക്കണ്ണ, ദാനണ്ണ എന്നിവർ പ്രതിഷ്ഠിച്ചതാണിത്. ശിവൻ, പാർവ്വതി, ലക്ഷി, വിഷ്ണുമൂർത്തി, സൂര്യൻ എന്നീ അഞ്ചു ശക്തികളാണ് ഇതിൽ കുടികൊള്ളുന്നത്.' അവിടത്തെ പൂജാരി വിവരിച്ചു.
അവിടെയും ദർശനം നടത്തിയാലെ രാമലിംഗേശ്വര സാമീ ദർശനം പൂർത്തിയാകു എന്നാണ് വിശ്വാസം. പുറത്തിറങ്ങി ക്ഷേത്രമുറ്റത്ത് അരയാൽ ചുവട്ടിൽ ഒരല്പം വിശ്രമം. കൈനോട്ടക്കാരും പക്ഷിശാസ്ത്രക്കാരും ഭിക്ഷക്കാരുമൊക്കെ ചുറ്റും കൂടുന്നുണ്ട്. അവിടെക്കണ്ട ഒരു ശീതളപാനീയക്കടയിൽ നിന്നും നാരങ്ങാവെള്ളം വാങ്ങി കുടിച്ചുകൊണ്ടിരിക്കുമ്പോൾ കണ്ണന്റെ ചോദ്യം.
'അച്ഛാ, അപ്പോളീ രാവണൻ മുഴുവനും ദുഷ്ടനല്ലാ അല്ലെ? ഇല്ലെങ്കിൽ പിന്നെന്തിനാണ് ശ്രീരാമൻ ഈ അമ്പലം പണിതത്?'
പൂർണ്ണമായി കറുത്തതും പൂർണ്ണമായി വെളുത്തതുമായി കഥാപാത്രങ്ങളില്ലാത്ത പുരാണങ്ങളുടെ മനോഹാരിത അവനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്ന് ഞാൻ ആലോചിച്ചു. അമാനുഷികതയുടെ കടുംവർണ്ണങ്ങൾ ചേർത്തപ്പോഴും ആത്യന്തികമായ മാനുഷികസ്വഭാവം നിലനിർത്തുന്ന കഥാപാത്രങ്ങൾ. മനുഷ്യന്റെ ശക്തിയും ദൗബല്യവും അതേപടി പകർന്നുകിട്ടിയവർ. നമ്മളിൽ ഓരോരുത്തർ തന്നെയാണെന്ന വിശ്വാസമായിരിക്കും ഒരുപക്ഷെ ഇന്നും തീരാത്ത പ്രണയം ഐതിഹ്യങ്ങളോടും പുരാണങ്ങളോടും തോന്നുവാൻ കാരണമായത്. എന്റെ ചിന്തകൾക്ക് തടസ്സമായി വീണ്ടും അവന്റെ മൊഴി.
'അച്ഛാ, അവരും നമ്മളെപ്പോലെത്തന്നെയാണല്ലെ? ഇടയ്ക്കൊക്കെ നല്ല കുട്ടികളാകും നന്നായി പഠിക്കും ഇടയ്ക്കൊക്കെ കുറുമ്പ് കാണിക്കും. നല്ലകുട്ടികളായാൽ എല്ലാവർക്കും സന്തോഷാവും, കുറുമ്പ് കാണിക്കുമ്പോ വിഷമോം അല്ലേ അച്ഛാ?
ഇതിലും നല്ലൊരു വിശദീകരണം നൽകാൻ എനിക്ക് കഴിയില്ല എന്നറിയാവുന്നതിനാൽ ഒന്നും മിണ്ടിയില്ല, അവനെ മാറോടണച്ച് ആ കുഞ്ഞു നെറ്റിയിൽ ഒന്നു ചുംബിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്