ശ്രീരാമപാദ സ്പർശമേറ്റു പുളകിതയായ ഭൂമി; കോല മഹർഷിയുടെ യാഗശാലകളിൽ നിന്നുയർന്ന മന്ത്രധ്വനികൾ ഇന്നും അലയടിക്കുന്ന അന്തരീക്ഷം; കേരളത്തിനു പുറത്ത് അതിരാത്ര യാഗം നടന്ന ഭാരതത്തിലെ പുണ്യസ്ഥലം: കീസരഗുട്ടയിലേക്കൊരു യാത്ര; രവികുമാർ അമ്പാടി എഴുതുന്നു

രവികുമാർ അമ്പാടി
രാവണവധം കഴിഞ്ഞെത്തിയ ശ്രീരാമന് പക്ഷെ മനസ്സുതുറന്ന് ആഹ്ളാദിക്കാനിയില്ല. മനസ്സിലെന്തോ വിഷമം ഉരുണ്ടുകൂടുന്നു. രാക്ഷസകുലാധിപൻ ആയിരുന്നെങ്കിലും രാവണൻ ബ്രഹ്മജ്ഞാനം സിദ്ധിച്ചവനായിരുന്നു, ബ്രാഹ്മണനായിരുന്നു. ബ്രാഹ്മണഹത്യ ഒരു കൊടുംപാപം തന്നെ. അതിൽ നിന്നും മുക്തി നേടിയേപറ്റു.അതയിരുന്നു ശ്രീരാമന്റെ ദുഃഖത്തിനു കാരണം.
'അചഞ്ചലനായ ശിവഭക്തനായിരുന്നു രാവണൻ. ശിവനെ ഭജിച്ച് പ്രത്യക്ഷപ്പെടുത്തുക, ശിവലിംഗ പ്രതിഷ്ഠ നടത്തുക.' അതായിരുന്നു പണ്ഡിതർ നൽകിയ ഉപദേശം.
അങ്ങനെ എവിടെയെങ്കിലും പ്രതിഷ്ഠ നടത്തിയിട്ട് കാര്യമില്ല, അതിന് അനുയോജ്യമായ ഒരു ഭൂമകയായിരിക്കണം. ശ്രീരാമന്റെ അന്വേഷണം അവസാനിച്ചത്, ദക്ഷിണഭാരതത്തിലെ ഒരു കൊച്ചു ഗ്രാമത്തിലായിരുന്നു. ഗ്രാമാതിർത്തിയിൽ തലയുയർത്തി നിൽക്കുന്ന ഒരു ചെറിയ കുന്ന്. ചുറ്റും നിബിഡവനം. കുന്നിൻ മുകളിൽ കയറിനിന്നാൽ, വനങ്ങൾക്കപ്പുറം വിശാലമായ കൃഷിഭൂമി. സമാധാനത്തോടെ പുൽത്തടങ്ങളിൽ മേയുന്ന കാലിക്കൂട്ടം. അന്തരീക്ഷത്തിൽ അലയടിക്കുന്ന കാറ്റിന്റെ ഓംകാര മന്ത്രധ്വനി. ഇതുതന്നെ ശിവലിംഗ പ്രതിഷ്ഠ നടത്താൻ ഏറ്റവും അനുയോജ്യമായ സ്ഥലം. ഭഗവാൻ തീരുമാനിച്ചു.
ഏതാജ്ഞയം ശിരസ്സാവഹിക്കാൻ തയ്യാറായി നിൽക്കുന്ന, തന്റെ ഏറ്റവും പ്രിയപ്പെട്ട ഭക്തനായ ആഞ്ജനേയനോട് ഭഗവാൻ കല്പിച്ചു.
'എത്രയും വേഗം വാരാണസിയിലേക്ക് യാത്രയാവുക. എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ ഒരു ശിവലിംഗം എത്രയും പെട്ടെന്നുതന്നെ എത്തിക്കുക. മുഹൂർത്തം തെറ്റരുത്.' സ്വാമിയുടെ ആജ്ഞകേട്ടതും മാരുതി യാത്രയായി. വാരാണസിയിൽ എത്തിയ അദ്ദേഹത്തെ വരവേറ്റത് നൂറുകണക്കിന് ശിവലിംഗങ്ങളായിരുന്നു. ഭഗവാന് വേണ്ടത് ഏതായിരിക്കുമെന്നറിയാതെ അദ്ദേഹം വിഷമിച്ചു. കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം അവിടെ കണ്ട ശിവലിംഗങ്ങൾ മുഴുവൻ കൈയിൽ എടുത്ത് മാരുതി മടക്കയാത്രയാരംഭിച്ചു.
ഇതിനിടയിൽ മുഹൂർത്തം അടുത്തിട്ടും ഹനുമാൻ എത്താതതിൽ വിഷമിച്ചു നിൽക്കുകയായിരുന്ന ശ്രീരാമന് മുന്നിൽ മഹാദേവൻ പ്രത്യക്ഷപ്പെട്ടു. താൻ എന്നും പൂജചെയ്യാറുള്ള ശിവലിംഗം അദ്ദേഹത്തിന് കൈമാറി, മുഹൂർത്ത സമയത്ത് തന്നെ പ്രതിഷ്ഠിക്കുവാൻ നിർദ്ദേശിച്ചു. പ്രതിഷ്ഠ നടന്നയുടൻ അവിടെയെത്തിയ ആഞ്ജനേയൻ തന്റെ ദൗത്യം വ്യർത്ഥമായതറിഞ്ഞ് കോപവും ദുഃഖവും സഹിക്കാതെ കൊണ്ടുവന്ന നൂറുകണക്കിന് ശിവലിംഗങ്ങൾ വലിച്ചെറിഞ്ഞു.
റൈഡിംഗിനിടെയായിരുന്നു കഥ പൂർത്തിയാക്കിയത്. അല്ലെങ്കിലും അത് കണ്ണന്റെ പതിവാണ്. എവിടെ പോവുകയാണെങ്കിലും അവനറിയേണ്ടത് അവിടവുമായി ബന്ധപ്പെട്ട ത്രില്ലിങ് കഥകൾ ഉണ്ടോ എന്നാണ്. ശൈത്യകാലത്തിന്റെ അവസാന ഞായറാഴ്ചകളിൽ അവിചാരിതമായി കീസരിഗുട്ടക്ക് യാത്രതിരിക്കുമ്പോഴും അവനറിയേണ്ടത് കീസരഗുട്ടയെക്കുറിച്ചുള്ള ത്രില്ലിങ് കഥകളായിരുന്നു.
ചെർള്ളപ്പള്ളിയിലേയും രാംപള്ളിയിലേയും ട്രാഫിക് ബ്ലോക്ക് കടന്ന് താരതമ്യേന തിരക്ക് കുറഞ്ഞ സ്റ്റേറ്റ് ഹൈവേയിൽ കയറി. റോഡിന് ഇടതുഭാഗത്ത് തലയുയർത്തി നിൽക്കുന്ന അഷ്ടലക്ഷ്മി ക്ഷേത്രത്തിന്റെ കമാനവും കടന്ന് മുന്നോട്ട് പോയാൽ നെഹ്റു ഔട്ടർ റിങ് റോഡിന്റെ എട്ടാം നമ്പർ എക്സിറ്റ്. റിങ് റോഡിനടിയിലൂടെ മറുപുറത്തെത്തി ഒരു അഞ്ച് കിലോമീറ്റർ പോയാൽ കീസര വില്ലേജ് എത്തി. അവിടെനിന്നും ഏഴ് കിലോമീറ്ററാണ് കീസരഗുട്ട ക്ഷേത്രത്തിലേക്ക്. സ്റ്റേറ്റ് ഹൈവേയുടെ വലത് ഭാഗത്ത് വലിയൊരു കമാനത്തിനു കീഴിലൂടെ ഗ്രാമീണപാത നീണ്ടു കിടക്കുന്നു. കയറ്റവും ഇറക്കവും ഉള്ള റോഡിലൂടെ വണ്ടി ഓടിക്കുമ്പോഴായിരുന്നു കണ്ണന്റെ ചോദ്യം.
'അച്ഛാ, ഈ ശ്രീരാമൻ വന്ന കാലത്തും ഈ സ്ഥലത്തിന്റെ പേര് കീസരഗുട്ട എന്നായിരുന്നോ ?'
ത്രില്ലിങ് സ്റ്റോറിയുടെ രണ്ടാം ഭാഗം നടക്കുന്നത് ആ ഗ്രാമീണ റോഡിലൂടെയുള്ള യാത്രയ്ക്കിടയിലാണ്. ഇരുവശത്തും കൃഷിഭൂമികൾ ഇടയ്ക്കൊക്കെ ചെറിയ ചെറിയ കടകൾ, ഒന്നുരണ്ട് ഭക്ഷണശാലകൾ.
ഹനുമാന്റെ ദുഃഖവും സങ്കടവും കണ്ട് ശ്രീരാമനും വിഷമമായി. അദ്ദേഹം തന്റെ ഭക്തനെ അടുത്തുവിളിച്ച് നെഞ്ചോട് ചേർത്ത് നിർത്തി ആശ്വസിപ്പിച്ചു.
'ഇവിടം ഇന്നുമുതൽ നിന്റെ പേരിൽ അറിയപ്പെടും, കേസരിയായ നിന്റെ പേരിൽ, കേസരഗിരി എന്നപേരിൽ. മാത്രമല്ല, ഇവിടെ ദർശനത്തിനെത്തുന്നവർ ആദ്യം നിന്നെ ദർശിച്ചശേഷം മാത്രമേ ശിവദർശനത്തിനെത്തൂ...'
ഗിരി അഥവാ കുന്ന് എന്നതിന്റെ തെലുങ്ക് പദമായ ഗുട്ട എന്ന വാക്ക് ചേർത്ത് ഈ സ്ഥലം പിന്നീട് കേസരഗുട്ട എന്നപേരിൽ അറിയപ്പെടാൻ തുടങ്ങി. കാലക്രമേണ, സംസാരഭാഷയിൽ വരുന്ന സ്വാഭാവികവ്യതിയാനമനുസരിച്ച് കീസരഗുട്ടയായി മാറി.
ഇടയ്ക്കൊരല്പം കുത്തനെയുള്ള കയറ്റമെത്തിയപ്പോൾ കണ്ണന് ചെറിയൊരു അന്ധാളിപ്പ്.
'അച്ഛാ, വണ്ടി ഇവിടെ പാർക്ക് ചെയ്ത് നമുക്ക് നടന്നുപോയാലോ?'
'പത്തുനൂറു ശിവലിംഗങ്ങൾ കൊണ്ടുവന്ന ഹനുമാൻ സ്വാമി നമ്മുടെ വണ്ടിയും മുകളിലെത്തിക്കും. ഡോണ്ട് വറി ബീ ഹാപ്പി'.
അതൊരു മന്ത്രമാണ്, ഡോണ്ട് വറി ബീ ഹാപ്പി എന്നത്. എത്ര സങ്കടത്തിലാണെങ്കിലും ഭയത്തിലാണെങ്കിലും എന്റെ വായിൽ നിന്നും അത് കേട്ടാൽ പിന്നെ അവൻ ഉഷാറാകും. ഇന്നും തെറ്റിയില്ല.
'എന്നാൽ വണ്ടി വിട്......'
പാർക്കിങ് ഏരിയയിൽ നിന്നും നോക്കിയാൽ അഞ്ചുനിലയുള്ള വെളുത്ത ഗോപുരം കാണാം. കുന്നിൻ മുകളിൽ അവിടവിടെയായി ചിതറിക്കിടക്കുന്ന ശിവലിംഗ പ്രതിഷ്ഠകൾ. അന്ന് ആഞ്ജനേയൻ വലിച്ചെറിഞ്ഞവയാണ് ഓരോന്നും. ഇന്ന് അവയെല്ലാം യഥാവിധി പ്രതിഷ്ഠിച്ചിരിക്കുന്നു. ഗോപുരത്തിലൂടെ അകത്ത് കിടക്കുന്നതിനു മുൻപ് ഇടതുഭാഗത്ത് പൂജാ സാധനങ്ങൾ വിൽക്കുന്ന ഒരു ചെറിയ കടയുണ്ട്. നെയ്ത്തിരിയാണ് പ്രധാന വഴിപാട്. തിരിനൂലിന്റെ ഒരു കട്ട നെയ്യിൽ മുക്കി ഒരു തട്ടത്തിൽ തരും കൂടെ കുറച്ച് പനിനീർപ്പൂക്കളും കുങ്കുമവും മഞ്ഞളും. നാലമ്പലത്തിനകത്തേക്ക് പ്രവേശിക്കുന്നതിനു മുൻപുള്ള ധ്വജസ്തംഭത്തിനു മുന്നിൽ ആ തിരി കത്തിച്ചു വയ്ക്കണം. ധ്വജസ്തംഭത്തിന്റെ പീഠത്തിനുമുകളിൽ പൂവിതളുകളും കുങ്കുമവും മഞ്ഞപ്പൊടിയും അർപ്പിക്കണം. പിന്നെ നാലമ്പലത്തിനകത്തേക്ക്.
ആധുനിക രീതിയിൽ മാർബിൾ വിരിച്ച നാലമ്പലം. ആധുനിക ശില്പകലയുടെ ഭാഗമായ കൊത്തുപണികൾ നിറഞ്ഞ സ്തംഭങൾ. അതു പിന്നീട്ടാൽ ഇന്നും പൗരാണികത ചോർന്നു പോകാത്ത ഗർഭഗൃഹത്തിനുള്ളിൽ വലിയൊരു ശിവലിംഗ പ്രതിഷ്ഠ. ശ്രീരാമാനാൽ പ്രതിഷ്ഠിക്കപ്പെട്ടതിനാൽ രാമലിംഗേശ്വര ലിംഗം എന്നറിയപ്പെടുന്ന ഇത്, സ്വയംഭൂ ലിംഗങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
അവിടെ ദർശനം നടത്തി വലതുഭാഗത്തുകൂടി പുറത്തിറങ്ങി കുറച്ചു ചവിട്ടുപടികൾ കയറിപ്പോയാൽ അവിടെയുമുണ്ടൊരു ശിവലിംഗ പ്രതിഷ്ഠ. ശ്രീരാമന്റെ സാന്ത്വന വാക്കുകൾ കേട്ട് ദേഷ്യവും ദുഃഖവും മാറിയപ്പോഴാണ് ആഞ്ജനേയസ്വാമിക്ക് തന്റെ തെറ്റ് മനസ്സിലായത്. ശിവലിംഗങ്ങൾ വലിച്ചെറിയരുതായിരുന്നു. പശ്ചാത്താപ വിവശനാായ അദ്ദേഹം അതിലൊരു ലിംഗം ഭയഭക്തിയോടെ പ്രതിഷ്ഠിച്ചതാണിത്. ആഞ്ജനേയൻ പ്രതിഷ്ഠിച്ച ലിംഗവും വണങ്ങി പിന്നീടുള്ളത് ലക്ഷീനരസിംഹസ്വാമിയുടെ ക്ഷേത്രവും അതിന് തൊട്ടടുത്തുള്ള നാഗപ്രതിഷ്ഠയുമാണ്. വഴിപാട് കൗണ്ടറും ഇതിനകത്താണ്.
അവിടെനിന്നും തിരിച്ച് പ്രധാനക്ഷേത്രത്തിലേക്കുള്ള വഴിയിൽ തന്നെ ശിവപഞ്ചായത പ്രതിഷ്ഠ.
'ആഞ്ജനേയ സ്വാമിയുടെ ഭക്തരായ അക്കണ്ണ, ദാനണ്ണ എന്നിവർ പ്രതിഷ്ഠിച്ചതാണിത്. ശിവൻ, പാർവ്വതി, ലക്ഷി, വിഷ്ണുമൂർത്തി, സൂര്യൻ എന്നീ അഞ്ചു ശക്തികളാണ് ഇതിൽ കുടികൊള്ളുന്നത്.' അവിടത്തെ പൂജാരി വിവരിച്ചു.
അവിടെയും ദർശനം നടത്തിയാലെ രാമലിംഗേശ്വര സാമീ ദർശനം പൂർത്തിയാകു എന്നാണ് വിശ്വാസം. പുറത്തിറങ്ങി ക്ഷേത്രമുറ്റത്ത് അരയാൽ ചുവട്ടിൽ ഒരല്പം വിശ്രമം. കൈനോട്ടക്കാരും പക്ഷിശാസ്ത്രക്കാരും ഭിക്ഷക്കാരുമൊക്കെ ചുറ്റും കൂടുന്നുണ്ട്. അവിടെക്കണ്ട ഒരു ശീതളപാനീയക്കടയിൽ നിന്നും നാരങ്ങാവെള്ളം വാങ്ങി കുടിച്ചുകൊണ്ടിരിക്കുമ്പോൾ കണ്ണന്റെ ചോദ്യം.
'അച്ഛാ, അപ്പോളീ രാവണൻ മുഴുവനും ദുഷ്ടനല്ലാ അല്ലെ? ഇല്ലെങ്കിൽ പിന്നെന്തിനാണ് ശ്രീരാമൻ ഈ അമ്പലം പണിതത്?'
പൂർണ്ണമായി കറുത്തതും പൂർണ്ണമായി വെളുത്തതുമായി കഥാപാത്രങ്ങളില്ലാത്ത പുരാണങ്ങളുടെ മനോഹാരിത അവനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്ന് ഞാൻ ആലോചിച്ചു. അമാനുഷികതയുടെ കടുംവർണ്ണങ്ങൾ ചേർത്തപ്പോഴും ആത്യന്തികമായ മാനുഷികസ്വഭാവം നിലനിർത്തുന്ന കഥാപാത്രങ്ങൾ. മനുഷ്യന്റെ ശക്തിയും ദൗബല്യവും അതേപടി പകർന്നുകിട്ടിയവർ. നമ്മളിൽ ഓരോരുത്തർ തന്നെയാണെന്ന വിശ്വാസമായിരിക്കും ഒരുപക്ഷെ ഇന്നും തീരാത്ത പ്രണയം ഐതിഹ്യങ്ങളോടും പുരാണങ്ങളോടും തോന്നുവാൻ കാരണമായത്. എന്റെ ചിന്തകൾക്ക് തടസ്സമായി വീണ്ടും അവന്റെ മൊഴി.
'അച്ഛാ, അവരും നമ്മളെപ്പോലെത്തന്നെയാണല്ലെ? ഇടയ്ക്കൊക്കെ നല്ല കുട്ടികളാകും നന്നായി പഠിക്കും ഇടയ്ക്കൊക്കെ കുറുമ്പ് കാണിക്കും. നല്ലകുട്ടികളായാൽ എല്ലാവർക്കും സന്തോഷാവും, കുറുമ്പ് കാണിക്കുമ്പോ വിഷമോം അല്ലേ അച്ഛാ?
ഇതിലും നല്ലൊരു വിശദീകരണം നൽകാൻ എനിക്ക് കഴിയില്ല എന്നറിയാവുന്നതിനാൽ ഒന്നും മിണ്ടിയില്ല, അവനെ മാറോടണച്ച് ആ കുഞ്ഞു നെറ്റിയിൽ ഒന്നു ചുംബിച്ചു.
Stories you may Like
- തിരു.മെഡിക്കൽ കോളേജിലെ റിയൽ ഹീറോസിനെ മറന്നോ? പുതിയ വിവാദം
- കാളികാവിലെ നഷ്ടത്തെയോർത്ത് വിതുമ്പി ഉള്ളാട്ടിൽപടി വീട്
- കാളികാവിലെ അപകടം തിരുവാതുക്കൽ ഗ്രാമത്തെ നൊമ്പരമാകുമ്പോൾ
- കോർപ്പറെറ്റുകളും വൻകിടക്കാരും അടങ്ങിയ നിയമലംഘകരുടെ കെട്ടിടങ്ങൾ പൊളിക്കേണ്ടി വരുമോ?
- വൈപ്പിനിൽ യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ വിശുദ്ധി സംബന്ധിച്ച് ലേഖനമെഴുതിയ ഫാ. പോൾ തേലേക്കാട്ടിനെതിരെ സഭയുടെ നടപടി ഉടൻ; സഭാ പ്രബോധനങ്ങൾക്കെതിരായി പരസ്യ നിലപാട് സ്വീകരിക്കുന്നവർക്കെതിരെ സഭാ നിയമം അനുശാസിക്കുന്ന നടപടിയെടുക്കണമെന്ന് സിനഡ്; ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാനും നിർദ്ദേശം
- ഇന്ത്യയെ 'ലോകത്തിന്റെ ഫാർമസി'യെന്ന് വിശേഷിപ്പിച്ച് ബ്രിട്ടൻ; കോവിഡ് വാക്സിൻ നിർമ്മിക്കാനുള്ള ശ്രമം പ്രശംസനീയം; ജി-7 ഉച്ചകോടിയിലേക്ക് അതിഥിയായും മോദിക്ക് ക്ഷണം; ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ട്
- 97-ാം വയസിലും ആരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേക ചിട്ടകൾ; കോവിഡിനെയും അതിജീവിച്ച് മലയാള സിനിമയുടെ പ്രിയ മുത്തച്ഛൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
- പ്രൊഡക്ഷൻ ഹൗസോ ഫസ്റ്റ് ലുക്ക് പോസ്റ്ററോ; ടൊവിനോ തോമസ് പോസ്റ്റ് ചെയ്ത U എന്നക്ഷരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഇങ്ങനെ
- കൂറ്റൻ മരകഷ്ണങ്ങൾ എടുത്ത് വച്ച് 'പാലരുവി'യെ മറിച്ചിടാൻ ശ്രമിച്ചത് മാർച്ചിൽ; 2019ൽ അയനിക്കാട് പാളത്തിൽ കല്ലുകൾ നിരത്തിവെച്ചത് ആരെന്നും കണ്ടെത്തിയില്ല; ദിവസങ്ങൾക്ക് മുമ്പ് കുണ്ടായിത്തോട് എട്ടിടത്ത് കരിങ്കൽച്ചീളുകൾ നിരത്തിവച്ചതും കുട്ടിക്കളി! ഇടവയിൽ നടന്നത് 'മലബാറിനെ' കത്തിക്കാനുള്ള അട്ടിമറിയോ? കാണേണ്ടത് റെയിൽവേ കണ്ടില്ലെന്ന് നടിക്കുമ്പോൾ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- നിങ്ങളിൽ അടിവസ്ത്രം സ്വന്തമായി കഴുകുന്ന എത്രപേരുണ്ട്? ഇതൊക്കെ അമ്മയോ ഭാര്യയോ പെങ്ങളോ ചെയ്യുമ്പോൾ യാതൊരു ഉളുപ്പും തോന്നാത്തവർ ആണോ നിങ്ങൾ; ഇത്തരക്കാർ തീർച്ചയായും 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' സിനിമ കാണണം; അടുക്കളയിൽ എരിഞ്ഞടങ്ങുന്ന പെൺജീവിതങ്ങൾ; മനൂജാ മൈത്രി എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- അടുക്കളപ്പണി അത്ര ചെറിയ പണിയൊന്നുമല്ലെന്ന് ഈയ്യിടെ പറഞ്ഞിട്ടുള്ളത് ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയാണ്; ഈ അടുക്കള ഒട്ടുമേ മഹത്തരമെന്ന് കരുതുക വയ്യ; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
- യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കെ ബി ഗണേശ് കുമാറിന്റെ കാറിന്റെ ചില്ലുകൾ തകർന്നു; പ്രതിഷേധക്കാരെ കൈകാര്യം ചെയ്ത് എംൽഎയുടെ പിഎ പ്രദീപ് കോട്ടാത്തലയും സംഘവും; ചവറയിലും പത്തനാപുരം എംഎൽഎയുടെ ഗുണ്ടാരാജ്; പ്രതിഷേധക്കാരെ മാത്രം കസ്റ്റഡിയിലെടുത്ത് മാതൃകയായി വീണ്ടും പിണറായി പൊലീസ്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- ശബരിമല പ്രശ്നത്തിൽ കെ.സുരേന്ദ്രനെ അകത്തിട്ടത് 28 ദിവസം; കെ.എം.ഷാജഹാനെ ജയിലിൽ അടച്ചത് 14 ദിവസം; കോഴിക്കോട് എയർ ഇന്ത്യ ഓഫീസ് ആക്രമണക്കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത് കോടതി; പൊലീസ് തേടുന്ന പിടികിട്ടാപ്പുള്ളി ഒളിവിൽ കഴിയുന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്