ക്രാഷ്ലാന്റിങ്ങിൽ പരുക്കേറ്റാലും നഷ്ടപരിഹാരം കിട്ടാം; എയർഹോസ്റ്റസുമാരോട് ശ്യംഗരിക്കാമോ? സ്യൂട്ടും കണ്ണടയും ധരിച്ചാൽ ബിസിസ് ക്ലാസ്; അബദ്ധങ്ങളും പേറി യൂറോപ്പിൽ വിമാനയാത്ര നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: വിമാനയാത്ര കൗതുകം നിറഞ്ഞത് പോലെ തന്നെ ഒരുപാടു തെറ്റിദ്ധാരണകൾ കൂടി നിറഞ്ഞത് തന്നെയാണ്. ഇക്കാര്യത്തിൽ എത്ര വട്ടം ഉലകം ചുറ്റിയ ആൾ ആണെങ്കിലും പലപ്പോഴും അബദ്ധം പറ്റാൻ സാധ്യത ഉള്ളതും വിവരമില്ലായ്മ കൊണ്ട് തന്നെയാണ്. തനിക്കെന്തോ അവകാശം ഉണ്ടെന്നു കരുതി അമിതമായി മദ്യം ചോദിക്കുന്നത് ഉൾപ്പെടെ സുന്ദരികളായ എയർഹോസ്റ്റസുമാരെ ശ്യംരിക്കാൻ ശ്രമം നടത്തി പൊല്ലാപ്പിലായത് വരെ കുരുക്കിൽ ചാടിയ മലയാളികളും കുറവല്ല. യൂറോപ്യൻ മലയാളികൾ പോലും പലപ്പോഴും ഇങ്ങനെ കുരുക്കിൽ ചാടിയിട്ടുണ്ട്.
ഒരു പക്ഷെ ജയിംസ് ബോണ്ട് ചിത്രങ്ങളും മോഹൻലാൽ പടമായ ബോയിങ് ബോയിങ് ഉൾപ്പെടെ ഉള്ള ചിത്രങ്ങളും കണ്ടിട്ടുള്ള മണ്ടന്മാരുടെ ധാരണ എയർ ഹോസ്റ്റസ് എന്നാൽ കോൾ ഗേൾ എന്ന് കൂടിയാണ്. കൂടെ അൽപ്പം മദ്യം കൂടി ചെല്ലുമ്പോൾ പിന്നെ പറയുകയും വേണ്ട. എയർ ഹോസ്റ്റസുമാർ പ്രോഫഷണലായി ജോലി ചെയ്യുന്ന കസ്റ്റമർ കെയർ ജീവനക്കാർ ആണെന്നത് പോലും മറന്നാണ് വീര കേസരികൾ എന്ന് സ്വയം കരുതുന്നവരുടെ പെരുമാറ്റവും ഒടുവിൽ പൊലീസിന്റെ പിടിയിൽ ആകുന്നതും. ഇത് കൂടാതെ വിമാനം ക്യാൻസൽ ആകുന്നതും ക്രാഷ് ലാന്റിങ്ങിൽ പരുക്ക് പറ്റുന്നതും ഒക്കെയായി ഒട്ടേറെ അബദ്ധങ്ങൾ മനസ്സിൽ വച്ച് യാത്ര ചെയ്യുന്ന പതിവ് മാറ്റി യഥാർത്ഥ്യം എന്തെന്ന് തിരിച്ചറിഞ്ഞാലോ?
റിട്ടേൺ ടിക്കറ്റ് ലാഭകരം
സത്യത്തിൽ ഇത് എല്ലായ്പ്പോഴും ശരിയാകണം എന്നില്ല. സാധാരാണ ഇരു വശത്തേക്കും ഉള്ള യാത്രക്കയാണ് മിക്കവാറും ആളുകൾ ടിക്കറ്റ് ബുക്ക് ചെയ്യുക. എന്നാൽ അൽപ്പം മിനക്കെട്ടാൽ കൂടുതൽ ലാഭം തരുന്ന ഡീൽ കണ്ടെത്താൻ കഴിയും എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. മിക്കവാറും രണ്ടു വിമാനക്കബനികളെ ആശ്രയിക്കേണ്ടി വരും എന്ന് മാത്രം. ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ഏറ്റവും തിരക്കുള്ള സർവ്വീസ് ആയിരിക്കും മിക്കവാറും എയർലൈനുകൾ കാണിക്കുക. യാത്ര സമയത്തിന്റെ കാര്യത്തിൽ പോലും ഇത്തരം തരം തിരിവുകൾ ബാധകമാണ്. വെള്ളിയും ശനിയും യാത്രാ ദിവസം ആയി തിരഞ്ഞെടുത്താലും പണം അധികം പോയെന്നിരിക്കും. അൽപ്പം മിനക്കെട്ടു അന്വേഷണം നടത്തിയാൽ വൺ വേ ടിക്കറ്റ് ലാഭകരം ആകുന്ന അനുഭവം പലർക്കും ഉണ്ടായിട്ടുണ്ടെന്ന് ബിസിനസ് ട്രാവൽ ലൈഫ് എന്ന വെബ്സൈറ്റ് വെളിപ്പെടുത്തുന്നു.
വിമാനം വൈകിയാൽ പണം നഷ്ടമായേക്കും
വിമാന യാത്രയുമായി ഏറെ കെട്ടുപിണഞ്ഞു കിടക്കുന്ന മറ്റൊരു അബദ്ധ ധാരണ ആണിത്. പലപ്പോഴും വിമാന യാത്ര മുടങ്ങാനും അത് വഴി യാത്രക്കാർക്ക് ഒട്ടേറെ ബുദ്ധിമുട്ട് ഉണ്ടാകാനും സാധ്യത ഉള്ളതിനാൽ, യാത്രക്കാരുടെ അവകാശം സംരക്ഷിക്കാൻ ഒട്ടേറെ മാർഗ്ഗങ്ങൾ ഉണ്ട്. എന്നാൽ മിക്കവാറും യാത്രക്കാർ ഇതേക്കുറിച്ച് അജ്ഞർ ആണു താനും. അതേ സമയം ഏതു രാജ്യത്തു നിന്നാണ് യാത്ര തിരിക്കുന്നത് എന്നതും ഇക്കാര്യത്തിൽ പ്രധാനമാണ്. വിമാനം വൈകുന്നത് സംബന്ധിച്ച് നഷ്ട പരിഹാരം ലഭിക്കാൻ ഏറ്റവും അധികം സാധ്യത യൂറോപ്യൻ യൂണിയനിൽ ആയതിനാൽ ബ്രിട്ടണിലെ മലയാളികൾ ഇക്കാര്യത്തിൽ ഭാഗ്യം ചെയ്തവരാണ്. അമേരിക്കയിൽ അഭ്യന്തര റൂട്ടിൽ ഈ സേവനം മിക്കപ്പോഴും തിരസ്ക്കരിക്കപ്പെടുകയാണ് പതിവ്. യൂറോപ്പിൽ ഒരു വർഷം 11 മില്യൻ പേർ റീഫണ്ട് അർഹിക്കുന്നുണ്ട് എന്ന് ഈ രംഗത്തെ പ്രമുഖരായ റീഫണ്ട് ഡോട്ട് മീ പറയുന്നു. വെറും 2 ശതമാനം പേര് മാത്രം ഇതിനു ശ്രമിക്കുമ്പോൾ 90 ശതമാനം യാത്രക്കാരും വിട്ടുകളയുക ആണത്രേ പതിവ്.
യാത്രക്കാർ കുറവായാൽ ട്രിപ്പ് മുടങ്ങുമോ
ഒരിക്കലും സംഭവിക്കാത്ത കാര്യം ആണത്രേ. ആളില്ല എന്ന കാരണം പറഞ്ഞു കെഎസ്ആർടിസി ബസ് മുടങ്ങുന്ന പോലെ ലോകത്ത് ഒരിടത്തും ഇക്കാര്യം ചൂണ്ടിക്കാട്ടി വിമാനം മുടങ്ങാറില്ല. രണ്ടു യാത്രക്കാരെ വച്ച് പോലും ഭൂഖണ്ഡങ്ങൾ താണ്ടിയ വിമാന സർവ്വീസുകളും വ്യോമയാന ചരിത്രത്തിൽ ഉണ്ട്. ഒരേ റൂട്ടിൽ ഒരേ കമ്പനിയുടെ രണ്ടു വിമാനങ്ങൾ വ്യത്യസ്ഥ സമയത്ത് പറക്കാനിരിക്കുകയും ഒന്നിന് കൂടുതൽ ബുക്കിങ്ങും മറ്റൊന്നിനു കുറവ് ബുക്കിങ്ങും ഉണ്ടാകവേ കൂടുതൽ യാത്രക്കാർ ഉള്ള വിമാനത്തിനു യന്ത്രത്തകരാർ കണ്ടാൽ സാധാരണ തകരാർ ഇല്ലാത്ത കുറവ് യാത്രക്കാർ ഉള്ള സർവ്വീസ് ആയിരിക്കും ക്യാൻസൽ ചെയ്യുക. എന്നിട്ട് ആ വിമാന തകരാർ ഉള്ള വിമാനത്തിനു പകരമായി സർവ്വീസ് നടത്തും. യാത്രക്കാരെ കൈകാര്യം ചെയ്യാൻ ഉള്ള എളുപ്പ വഴിക്ക് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
ഒരു യാത്രക്കാരന് രണ്ടു ലിറ്റർ മദ്യം
ഒരർത്ഥത്തിൽ ഇക്കാര്യം ശരി ആണെങ്കിലും ഡ്യൂട്ടി അടയ്ക്കാൻ തയ്യാർ ആണെങ്കിൽ കൂടുതൽ മദ്യം കൊണ്ട് പോകാൻ തടസ്സം ഇല്ലെന്നതാണ് കൂടുതൽ ശരി. ഇന്ത്യയിലെ നിയമം അനുസരിച്ച് ഡ്യൂട്ടി അടയ്ക്കാതെ ഒരു യാത്രക്കാരന് 2 ലിറ്റർ മദ്യം കൈവശം കരുതാം. വീര്യം കുറഞ്ഞ മദ്യം ആണെങ്കിൽ ചില രാജ്യങ്ങൾ കൂടുതൽ അളവ് മദ്യം കൂടെ കരുതാൻ അനുവദിക്കുന്നുണ്ട്. എന്നാൽ യൂറോപ്പിലും അമേരിക്കയിലും ഇക്കാര്യത്തിൽ കർശനമായ നിയമ വശം പലപ്പോഴും പാലിക്കാറില്ല. കുറഞ്ഞ നികുതി യാത്രക്കാരനിൽ നിന്നും ഈടാക്കാൻ അതിലേറെ പണം ജീവനക്കാരുടെ വേതനമായി നൽകണം എന്ന പ്രായോഗിക ബുദ്ധിയാണ് ഈ അയഞ്ഞ നയത്തിന് കാരണം. അതിനാൽ കൂടുതൽ മദ്യം ഇന്ത്യയിൽ നിന്ന് പോരുമ്പോൾ ബ്രിട്ടണിലേക്ക് കടത്തിയാലും വലിയ കുഴപ്പം ഉണ്ടാകാൻ സാധ്യത ഇല്ല (റിസ്ക് സഹിക്കാൻ തയ്യാറായി മാത്രം ഇങ്ങനെ ചെയ്താൽ മതിയെന്ന് പ്രത്യേകം ഓർക്കുക)
എല്ലാ വർഷവും ടിക്കറ്റ് നിരക്ക് കൂടില്ല
സാധാരണ എല്ലാ സേവനത്തിനും നിരക്ക് വർദ്ധന ഉണ്ടാകുമെങ്കിലും വിമാന ടിക്കറ്റ് നിരക്ക് എല്ലായ്പ്പോഴും കൂടാറില്ല. കഴിഞ്ഞ രണ്ടു വർഷമായി അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കുറഞ്ഞ സാഹചര്യവും സർക്കാരുകൾ ബജറ്റിൽ എയർ ടാക്സ് വെട്ടിക്കുറയ്ക്കുന്നതും ഉൾപ്പെടെ ഒട്ടേറെ ഘടകങ്ങൾ ടിക്കറ്റ് നിരക്കിനെ സ്വാധീനിക്കും. കൂടാതെ കമ്പനികൾ തമ്മിലുള്ള മത്സരവും പ്രധാന കാരണമാണ്. ഉദാഹരണത്തിന്, മുൻ വർഷത്തെ അപേക്ഷിച്ച് പുതിയൊരു കമ്പനി ഒരു പ്രത്യേക റൂട്ടിൽ പറക്കാൻ തുടങ്ങിയാൽ നിലവിൽ പറന്നു കൊണ്ടിരുന്നവർ നിരക്ക് താഴ്ത്തുന്നതും പതിവാണ്. കഴിഞ്ഞ വർഷത്തെക്കാൾ 3 ശതമാനം വരെ കുറവ് ഈ വർഷം പ്രതീക്ഷിക്കുന്നു. ശരാശരി 623 ഡോളർ ടിക്കറ്റ് നിരക്ക് എന്നത് ഈ വർഷം ആയപ്പോൾ 580 ഡോളർ ആയി താഴ്ന്നിരിക്കുകയാണ്.
ക്രഷ് ലാന്റിങ് ഗുണം ചെയ്യില്ല
ക്രഷ് ലാന്റിങ് എന്ന് കേട്ട് ചങ്കു ഇടിക്കുമെങ്കിലും സീറ്റിൽ ഉയർന്നു പൊങ്ങി തല ഇടിച്ചാൽ (വേറെ ആപത്തു ഒന്നും സംഭവിച്ചില്ലെങ്കിൽ) പലർക്കും സന്തോഷമാണ്. കാരണം കിട്ടാൻ പോകുന്ന വമ്പൻ നഷ്ടപരിഹാരം ആയിരിക്കും മനസ്സിൽ ലഡ്ഡു പൊട്ടിക്കുക. എന്നാൽ യഥാർത്ഥത്തിൽ നഷ്ട പരിഹര തുക കയ്യിൽ കിട്ടുമ്പോൾ അത്ര വലിയ സന്തോഷം ഉണ്ടാകില്ലത്രേ. വിമാനം ഫുൾ ആണെങ്കിൽ ഇത്തരം ''ബംപിങ് '' സാധ്യത കൂടുതൽ ആണ്. തിരക്ക് കൂടുതൽ ഉണ്ടോ എന്ന് ബുക്കിങ് നടത്തുമ്പോൾ ചോദിക്കാൻ ഉള്ള ബാധ്യത യാത്രക്കാരന്റേത് ആണ്. അതിനാൽ തിരക്കേറിയ വിമാനത്തിൽ ന്യായമായും ബംപിങ് പ്രതീക്ഷിക്കണം. മിക്കവാറും സാഹചര്യങ്ങളിൽ 150 പൗണ്ട് മൂല്യം ഉള്ള എയർ വൗച്ചർ ആയിരിക്കും നഷ്ടപരിഹാരം ആയി ഈ തലയിടിക്കലിനു കിട്ടുക എന്ന് ഫിനാൻഷ്യൽ പോസ്റ്റ് പറയുന്നു.
സ്യൂട്ട് ഇട്ടാൽ ബിസിനസ് ക്ലാസ്
പണ്ട് പട്ടാളക്കാർ പറയുന്ന വീര കഥ പോലെ ബിസിനസ് രംഗത്ത് പച്ച പിടിച്ച വടക്കൻ ഇംഗ്ലണ്ടിലെ നാടൻ സായിപ്പു തട്ടി വിട്ട കഥ മലയാളിക്കിടയിലും ഉണ്ട്. വടക്കൻ ഇംഗ്ലണ്ട് പട്ടണത്തിലെ മലയാളി സ്യൂട്ട് ഇട്ടു കറുത്ത ഗ്ലാസും വച്ച് ചെന്നപ്പോൾ ചെക്കിങ് സമയത്ത് 100 പൗണ്ട് കൊടുത്തു ബിസിനസ് ക്ലാസ് ടിക്കറ്റ് സംഘടിപ്പിച്ചു എന്നാണ് കഥ. ഇത് ഒരിക്കലും സംഭാവിക്കില്ലത്രേ. കാരണം ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ ഡിസ്കൗണ്ട് സെയിൽ നടത്താൻ ഒരു കമ്പനിയും തയ്യാറാകില്ല. ഏജന്റിനോട് പേശി പേശി 300 പൗണ്ടിന് പറക്കാൻ തുടങ്ങുന്ന മലയാളിക്ക് 30 പൗണ്ട് വിലയുള്ള സ്യൂട്ട് കണ്ടു 2500 പൗണ്ട് വിലയുള്ള ബിസിനസ് ക്ലാസ് ടിക്കറ്റ് നൽകാൻ മണ്ടന്മാരല്ല വിമാന കമ്പനി നടത്തുന്നത്. മാത്രമല്ല തങ്ങളുടെ ഏറ്റവും മികച്ച യാത്രക്കാരാണ് ഈ ക്ലാസ്സിൽ യാത്ര ചെയ്യുന്നത് എന്ന് മിക്ക കമ്പനികളും ഉറപ്പു വരുത്താറുണ്ട്. പൊങ്ങച്ചക്കാരന്റെ ഗീർവാണം കേട്ട് ചെക്ക് ഇൻ സമയത്ത് ഇത്തരം മണ്ടൻ ചോദ്യങ്ങൾ ചോദിച്ചാൽ നാണം കെടാം എന്നത് മാത്രമാണ് മിച്ചം.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്