ആറളം യാത്ര
ഉത്സവ ദിനങ്ങളെത്തിയാൽ മിക്കവരും യാത്രപോകാനുള്ള തിരക്കിലായിരിക്കും. നമ്മുടെ കൊച്ചു കേരളത്തിലെ കാഴ്ച കാണാൻ തയ്യാറാവാതെ മിക്കവരും അന്യ സംസ്ഥാനങ്ങളിലേക്കായിരിക്കും യാത്ര തിരിക്കുക. കേരളത്തിൽ തന്നെ ഒട്ടേറെ പ്രകൃതിരമണീയമായ സ്ഥലങ്ങൾ കാണാനുണ്ടെന്ന് നാം ഓർക്കണം. അത്തരത്തിലുള്ള ഒരു സ്ഥലം നമുക്ക് പരിചയപ്പെടാം. കണ്ണൂരിലേക്ക് കാഴ്ചകൾ കാണാൻ വരുന്ന സഞ്ചാരികൾക്ക് യാത്ര പോകാൻ നിരവധി സ്ഥലങ്ങളുണ്ട്. അതിലൊന്നാണ് ആറളം വന്യജീവി സങ്കേതം. പ്രകൃതിയെ സ്‌നേഹിക്കുന്ന ആരും ആറളത്തേക്ക് പോകാൻ മറക്കരുത്. കണ്ണൂർ ജില്ലയിലെ ഏക വന്യജീവി സങ്കേതമായ ആറളം, കണ്ണൂർ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കണ്ണൂരിൽ നിന്ന് ആറളത്തേക്കുള്ള യാത്ര വളരെ രസകരമായിരിക്കും. ആറളത്ത് എത്തിയാൽ പ്രകൃതിയുടെ സൗന്ദര്യ കാഴ്ചകളും നമ്മളെ കൂടുതൽ ആനന്ദിപ്പിക്കും.
കണ്ണൂരിൽ നിന്ന് കൂത്തുപറമ്പ് വഴിയാണ് ആറളത്തേക്ക് പോകേണ്ടത്. കണ്ണൂരിൽ നിന്ന് വയനാട്ടിലേക്ക് യാത്രപോകുന്നത് നിടുംപോയിൽ വഴിയാണ്. ഇവിടെ നിന്ന് ഏകദേശം ഒമ്പത് കിലോമീറ്ററിനടുത്ത് യാത്ര ചെയ്താൽ ആറളം വന്യജീവി സങ്കേതത്തിൽ എത്താം. അൻപത്തി അഞ്ച് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ ആണ് ആറളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഈ വനമേഖലയുടെ അതിരുകൾ ആറളം, കൊട്ടിയൂർ, കേളകം എന്നീ ഗ്രാമങ്ങളാണ്. ആറളം വന്യജീവി സങ്കേതത്തിലൂടെയുള്ള യാത്രയിൽ നിങ്ങൾക്ക് ആന, കാട്ടുപോത്ത്, മാൻ, കാട്ടുപന്നി, പുള്ളിപ്പുലി, കാട്ടുപൂച്ച തുടങ്ങിയ നിരവധി ഇനത്തിലുള്ള മൃഗങ്ങളെ കാണാൻ കഴിയും. ആറളം യാത്രകഴിഞ്ഞ് വന്നാൽ ഒരു നല്ല യാത്ര കഴിഞ്ഞതിന്റെ അനുഭൂതി ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ആറളം വന്യജീവി സങ്കേതം രൂപീകരിച്ചത് 1984ൽ ആണ്. ഇതിനോട് അനുബന്ധിച്ചാണ് ആറളം ഫാമും സ്ഥിതി ചെയ്യുന്നത്. ആറളത്തെ ചുറ്റി ഒരു പുഴ ഒഴുക്കുന്നുണ്ട്. ചീങ്കണ്ണി പുഴ എന്നാണ് ഇത് അറിയപ്പെടുന്നത്. വളപ്പട്ടണം പുഴയിലേക്കണ്ണ് ചീങ്കണ്ണി പുഴ ചെന്നെത്തുന്നത്. ഇതുകൂടാതെ ചെറുതും വലുതുമായ നിരവധി തോടുകൾ ആറളത്ത് കാണാം. 200ലറെ ഇനം പക്ഷികൾ ആറളത്ത് ുണ്ട്. സിംഹവാലൻ, ഹനുമാൻ കുരങ്ങ്, നാടൻ കുരങ്ങ്, കരിങ്കുരങ്ങ്, കോഴിവേഴാമ്പൽ, പാണ്ടൻ, നാട്ടുവേഴാമ്പൽ തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ. ആറളം ഫാമിലും വനത്തിലും ഡിസംബർ, ജനുവരി മാസങ്ങളിൽ വിരുന്നെത്തുന്ന ആൽബട്രോസ് പൂമ്പാറ്റകൾ സഞ്ചാരികൾക്ക് നൽകുന്നത് നയനാനന്ദകരമായ കാഴ്ചകളാണ്. കുടക് മലനിരകളിൽനിന്നും പുറപ്പെടുന്ന പതിനായിരക്കണക്കിന് പൂമ്പാറ്റകൾ ചീങ്കണ്ണിപ്പുഴയുടെ തീരത്തുകൂടി വയനാടൻ കാടുകളിലേക്ക് വർണം വിതറി കടന്നുപോകുന്നു. ആറളം വന്യജീവി സങ്കേതത്തിൽ ചെല്ലുമ്പോൾ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയാതെ ശ്രദ്ധിക്കണം. പ്ലാസ്റ്റിക്കിന് എതിരെ അതീവ ജാഗ്രത പുലർത്തുന്നവരാണ് അവിടുത്തെ ജീവനക്കാർ.അത്രയും സുരക്ഷിതമായാണ് ഇവിടത്തെ ജീവനക്കാർ കാടിനെ സംരക്ഷിക്കുന്നത്. താമസിക്കാൻ ആറളം വന്യജീവി സങ്കേതത്തിൽ ഡോർമിറ്ററി സൗകര്യമുണ്ട്. സെപ്റ്റംബർ മുതൽ മെയ് മാസം വരെയുള്ള കാലയളവാണ് ആറളം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. രാവിലെ എട്ടുമണിമുതൽ വൈകുന്നേരം നാലു മണിവരെ മാത്രമേ ഇവിടെ സന്ദർശകരെ അനുവദിക്കുകയുള്ളു.
കാലിക്കറ്റ് പ്രസ് ക്ലബിൽ പഠിക്കുമ്പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബാലകൃഷ്ണൻ സാറാണ് ആറളം വന്യജീവി സങ്കേതത്തിലേക്ക് നമുക്കൊരു ട്രിപ്പടിക്കാമെന്ന് ആദ്യമായി പറയുന്നത്. ക്ലാസിലെ മുതിർന്ന വ്യക്തിത്വങ്ങളായ ഫഹീമും,പ്രദീപേട്ടനും മൂസക്കയും അതിനെ പിന്താങ്ങി. അങ്ങനെ ഡേറ്റും നിശ്ചയിച്ചു. എല്ലാവരും ആവേശഷത്തിലായിരുന്നു. ഒരുമിച്ചുള്ള ഒരു യാത്രയല്ലേ എല്ലാവരിലും നല്ലോണം സന്തോഷവുമുണ്ടായി. 30 പേരുമായി ഞങ്ങൾ യാത്രക്കൊരുങ്ങി. നല്ലൊരു എയർ ബസിൽ തന്നെയായായിരുന്നു യാത്ര. യാത്ര തുടങ്ങും മുമ്പേ നാല് കുല വാഴപ്പഴവും പിന്നെ കുറച്ച് ബോട്ടിൽ വെള്ളവുമായി ഫഹീമും ജോയലും ആദ്യം ബസിൽ കയറി.. ചിലർ പഴം ഓരോന്നായി കയ്യിലെടുത്ത് ഏറെ ആവേശത്തോടെ ആറളം യാത്രക്ക് തയ്യാറായി ബസിൽ കയറിയിരുന്നു. ബസ് കോഴിക്കോട് പിന്നിട്ടപ്പോഴേക്ക് കൂട്ടത്തിലെ അദ്ധ്യാപകനായിരുന്ന ശാബിൽ യാത്രയെ കുറിച്ചും ആറളത്തെ കുറിച്ചും വാതോരാതെ പറഞ്ഞ് തുടങ്ങി.
പുഴകളുടെ നാട് എന്ന അർത്ഥത്തിലാണ് ഈ സ്ഥലത്തിന് ആറളം (ആറിന്റെ അളം) എന്ന് പേര് വന്നത്. വടക്കു കിഴക്കായി പശ്ചിമഘട്ട മലമടക്കുകളാലും തെക്ക് പടിഞ്ഞാറ് ആറളം പുഴയാലും കാൽത്തളയിടപ്പെട്ട പ്രകൃതി രമണീയമായ സ്ഥലമാണ് ആറളം ഫാമും വന്യജീവി സങ്കേതവും. വിശുദ്ധ ബാവലിപ്പുഴയുടെ നീരൊഴുക്ക് കൊണ്ടും വനഭൂമിയുടെ സൗന്ദര്യം വഴിഞ്ഞൊഴുകുന്നതുമായ മനോഹര ഭൂപ്രദേശം. വളപട്ടണം പുഴയുടെ പ്രധാന നീർച്ചാലായ ചീങ്കണ്ണിപ്പുഴയുൾപ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു എന്നിങ്ങനെ കുറേ കാര്യങ്ങൾ ശാബിൽ പറഞ്ഞുകൊണ്ടിരുന്നു.യാത്രക്കിടയിൽ പല രസകരമായ കാഴ്ചകളും കളിയും ചിരിയുമായി ആറളത്തിന്റെ ഗന്ധം.
ചീങ്കണ്ണിപ്പുഴയുടെ പാലം കടന്ന് വൈകീട്ട് നാലര കഴിഞ്ഞപ്പോൾ ഞങ്ങൾ ഫാമിന്റെ ഗേറ്റിലെത്തി. അകത്തേക്കും പുറത്തേക്കും പോകുന്ന വണ്ടികളൊക്കെ ആദ്യത്തെ ഗേറ്റിൽ നമ്പർ രേഖപ്പെടുത്തി പാസ്സ് വാങ്ങണം. കുരുമുളകു കുപ്പായമിട്ട നിറയെ കായ്ച്ച തെങ്ങിൻ തോട്ടത്തിന്റെയും കശുമാവ്, കാപ്പി, പേരത്തോട്ടങ്ങളുടേയും നടുവിലൂടെയുള്ള റോഡിലൂടെയുള്ള യാത്ര കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങൾ കാടിന്റെ എൻട്രൻസിലെ വനംവകുപ്പ് ഓഫീസിലെത്തി. ഞങ്ങൾ നേരത്തെ ബുക്ക് ചെയ്തതായത്‌കൊണ്ട് തന്നെ വേഗത്തിൽ കടത്തിവിട്ടു. ഞങ്ങൾ എല്ലാവരും വാഹനത്തിൽ നിന്നിറങ്ങി. നല്ല തണുത്ത കാറ്റും. ചെറിയൊരു കുളിരും. എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും നോക്കിയിരുന്നു. ആ കാട്ടിലുള്ള അപൂർവ്വ ഇനം പക്ഷികളെപറ്റിയുള്ള വിവരങ്ങൾ അവിടെ എഴുതിവച്ചിട്ടുണ്ട്. കൂടാതെ കുറേ നിർദ്ദേശങ്ങളും.
ആറളത്തെ താമസം
ഞങ്ങൾ മൊത്തം മുപ്പത് പേരാണ് ഉണ്ടായിരുന്നത്. 40 ആളുകൾക്ക് താമസിക്കാൻ കഴിയുന്ന ഡോർമെട്രിയിലാണ് താമസം. വിന്നിയുടെ നേതൃത്വലുള്ള പെൺസംഘം ഒരു ഡോർമെട്രിയിലും, ഫഹീമിന്റെ നേതൃത്വത്തിലുള്ള ഞങ്ങൾ മറ്റൊരു ഡോർമെട്രിയിലും ഇടംപിടിച്ചു. കൊണ്ടുവന്ന വസ്ത്രങ്ങളും മറ്റും റൂമിൽവച്ചു. ഇന്ന് വൈകീട്ട എട്ട് മണിക്ക് ആറളം വന്യജീവി സങ്കേതത്തെ കുറിച്ചുള്ള ക്ലാസാണെന്ന് ബാലകൃഷ്ണൻ സാർ വന്ന പറഞ്ഞു. കാട്ടിലും ക്ലാസോ, അവിടെ നിന്നും ബോറടിച്ചാണ് ഇവിടെ വന്നതെന്ന് കൂട്ടത്തിലെ വില്ലൻ റാഫി കോട്ടക്കൽ പറഞ്ഞപ്പോൾ എല്ലാവരും ഉച്ചത്തിൽ ചിരിച്ചു. ആറളത്തിന്റെ പ്രത്യേകതയെ കുറിച്ചും മറ്റും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു തന്നു. കേരളത്തിലെ തന്നെ ഏറ്റവും ശുദ്ധമായവെള്ളം ലഭിക്കുന്ന പുഴയാണ് ചീങ്കണ്ണിപ്പുഴ. മറ്റുകാടുകളിൽ നിന്നും ആറളത്തിനുള്ള വ്യത്യാസം തുടങ്ങി ഒട്ടനേകം കാര്യങ്ങൾ വിവരിച്ചു.ഇടയ്ക്ക് വച്ച് പുറത്തേന്ന് ഒരു അലറൽ. ഒരു കാട്ടാനയായിരുന്നു. ശബ്ദം കേട്ട് ആദ്യമെല്ലാവരും ഒന്ന് പേടിയോടെ നോക്കി.പിന്നെ ശബ്ദമൊന്നും കേട്ടില്ല. ആദ്യായിട്ടാണ് എല്ലാവരും കാട്ടിനുള്ളിൽ താമസിക്കുന്നത്. അങ്ങനെ കുറച്ചു നേരത്തെ ക്ലാസിന് ശേഷം ഭക്ഷണവുമായി നാൽവർസംഘം എത്തി. ചിക്കനും ബീഫുമൊന്നും ഇവിടെ നിന്ന് ലഭിക്കില്ല. മുഴുവൻ പച്ചക്കറി. അതും ഒരു പ്രത്യേകതരം ഭക്ഷണം. അങ്ങനെ എല്ലാവരും നന്നായി ഭക്ഷണം കഴിച്ചു. നേരം 10 മണി. ആരും ഉറങ്ങാൻ പോയില്ല. എല്ലാവരും പുറത്തിരിക്കുന്നത് കണ്ട ഫോറസ്റ്റ് ഉദ്യോഗസ്ഥൻ അജിത്ത് കുമാർ(ഞങ്ങളെല്ലാവരും ശിക്കാരിശംഭു)എന്നാണ് വിളിച്ചിരുന്നത്. വിളിച്ചതിന്റെ കാരണം കഥയിൽ തന്നെ ഉണ്ട്. കാട്ടിനുള്ളിൽ രാത്രി പുറത്തിറങ്ങി നിന്നാൽ പറക്കും പാമ്പിന്റെ വിഷം മേലേക്ക് ചീറ്റുമെന്ന് പേടിപ്പിക്കാൻ വേണ്ടി ഞങ്ങളോട് പറഞ്ഞു. പലർക്കും ആപത്ത് സംഭവിച്ചെന്നും ചില കഥകളുംകൂടെ പറഞ്ഞപ്പോൾ എല്ലാവരും വേഗത്തിൽ റൂമിലോട്ട കയറി. ആദ്യ ദിവസമല്ലേ..മൂപ്പരെ കുറിച്ച ഞങ്ങൾക്കാണേൽ ഒന്നും അറിയില്ല. എങ്കിലും പിന്നെ റൂമിന്റെ ഉള്ളിലായി സൊറ പറച്ചിൽ. പിറ്റന്ന് ആറരയോടെ തന്നെ ചീങ്കണ്ണിപ്പുഴയിലായിരുന്നു കുളി. ഹോ..എന്തൊരു നല്ല വെള്ളം. ഞങ്ങളാരും ഇത്രേം നല്ല വെള്ളത്തിൽ അവിടെ പോകുംവരേക്ക് കുളിച്ചിട്ടുണ്ടാകില്ല എന്ന് ഉറപ്പാണ്. അത്രേം ശുദ്ധമായ വെള്ളം. ചീങ്കണ്ണിപ്പുഴയുടെ തീരത്തുകൂടെ ആയിരകണക്കിന് ശലഭങ്ങളാണ് ഈ കാലത്ത് പറന്നു പോകുന്നത്. അതും വളരെ മനോഹരമായ ഒരു കൂട്ട യാത്ര..
ശംഭുവിനൊപ്പം കാട്ടിനുള്ളിലേക്ക്
അതി രാവിലെ തന്നെ കട്ടൻ ചായയും ഒരു ബിസ്‌കറ്റും തിന്ന് ഞങ്ങൾ കാട് കാണാനായി ഗെയ്ഡ് ശംഭുവിനടുത്തെത്തി. ശംഭു ആദ്യം എല്ലാവരേയും ഒന്ന് നോക്കി. ചുവന്ന വസ്ത്രമിട്ട് വന്ന റീജിത്തിനോടും,ഷെർഷാദിനോടും അത് മാറ്റിവരാൻ പറഞ്ഞു. കാട്ടിനുള്ളിൽ ചുവന്ന വസ്ത്രം പാടില്ല.അര മണിക്കൂർ കഴിഞ്ഞപ്പോൾ ശംഭുവിനൊപ്പം ഞങ്ങൽ കാട്ടിനുള്ളിലേക്ക് വച്ചടിവച്ചടി നടത്തം തുടങ്ങി. പോകുന്ന വഴിക്കൊക്കെ ആദിവാസികളുടെ യാഗകൾ കാണാമായിരുന്നു. അവിടെ ആദിവാസികൾ അവരുടെ കുടിലിനെ യാഗാന്നാണു വിളിക്കുന്നത്. ആദിവാസികളിൽ പലരും തുറിച്ച് നോക്കുന്നു. എന്തോ ഞങ്ങൾ അവരെ കളിയാക്കുകയാണെന്ന് അവർക്ക് തോന്നിയിട്ടുണ്ടാകും.യാത്രക്കിടയിൽ ശംഭു കാട്ടിലെ മൃഗങ്ങളെ കുറിച്ച് ഞങ്ങൾക്കുപറഞ്ഞു തന്നു. ആന വരുമ്പോൾ നമ്മൾ നല്ലോണം ശ്രദ്ധിക്കണം. പിന്നാലെ വന്നാൽ തന്നെ വളഞ്ഞ്പുളഞ്ഞ് ഓടിയാൽ ആനക്ക് നമ്മെ ഒന്നും ചെയ്യാൻ കളിയില്ല. നേരെ ഓടിയാൽ നമ്മൾ ആനയുടെ പിടിയിലാവുമെന്നും ശംഭു പറഞ്ഞു. കഥ പറച്ചിലിനിടയിലാണ് ശംഭു തന്റെ സ്വന്തം സാഹസങ്ങൾ വിവരിച്ചു തന്നത്. മദമിളകിയ ആനയെ കുഴിയിൽ വീഴ്‌ത്തിയതും, കടുവ പിന്നാലെ വന്നപ്പോൾ സാഹസികതയിലൂടെ രക്ഷപ്പെട്ട കഥയും. പിന്നെ ചിലത് കേട്ട് അപ്പോൾ തന്നെ മനസിൽ നിന്ന് കളഞ്ഞു. കാരണം അത്രേം വിശ്വസിക്കാനുള്ള ത്രാണി ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു. എന്നാലും അങ്ങേര് ഞങ്ങളെ കൂടെ തന്നെ ഉണ്ടായിരുന്നു. ഇടയ്ക്ക് വച്ച കാട്ടിനുള്ളിലെ മരങ്ങച്ചില്ലകളിൽ തൂങ്ങിയും മറ്റും ഫോട്ടോയെടുപ്പ് തുടങ്ങി. വളരെ വ്യത്യമായ കാഴ്ച തന്നെയാണ് കാട്ടിനുള്ളിൽ . വിവധ തരത്തിലുള്ള മരങ്ങൾ.ഒക്കെ നേരിൽ കണ്ടു തന്നെ അത് ആസ്വദിക്കണം അത്രയും മനോഹരം.
മരക്കൊമ്പുകളിൽ തൂങ്ങിയും ചുരുണ്ടും ചില പാമ്പുകളും ഞങ്ങൾക്ക് സ്വാഗതമോതി. ഇടക്കിടക്ക് നുരഞ്ഞ് പതഞ്ഞ് കാടിന്റെ മാറിലൂടെ കുലുങ്ങിയൊഴുകുന്ന, വെള്ളിച്ചിലങ്കയണിഞ്ഞൊരു പെൺകിടാവിനെപ്പോലെ ചില അരുവികൾ. കാട്ടിനുള്ളിലെ അരുവിയിയിൽ കുറേപർ ഇറങ്ങി. മനോഹരം തന്നെ കാട്ടിനുള്ളിലായതുകൊണ്ട് വെള്ളത്തിനുമുണ്ട് അതിന്റയൊരു മനോഹാര്യത. കുറേനരം അവിടെ തന്നെയിരുന്നിട്ടും മതിവന്നില്ല. അങ്ങനെ ശംഭുവിന്റെ നിർബന്ധത്തിന് വഴങ്ങി ഒരുവിധം എല്ലാവരും കയറി.
പാറക്കല്ലുകളും വളവുകളും തിരിവുകളും കടന്ന് ഓരങ്ങളിൽ വാത്സല്യത്തിന്റെ കനിവുറയുമായി ഞങ്ങൾക്കു മുന്നിൽ കാട് മാത്രം.ദൂരം ചെല്ലും തോറും നാടും നഗരവും വിട്ട് മറ്റെങ്ങോ എന്നു തോന്നിപ്പിച്ചു കൊണ്ടേയിരുന്നു മനസ്സ്. ശ്വാസം വലിക്കുമ്പോൾ മൂക്കിലേക്ക് അടിച്ചു കയറുന്ന അപരിചിതമായ കാട്ടു ഗന്ധങ്ങൾ.
കാട്ടിലെ തന്നെ ചില സ്ഥലങ്ങൾ കണ്ടപ്പോൾ തികച്ചും അൽഭുതം തോന്നി. പ്ലാസ്റ്റിക്കോ മറ്റ് മനുഷ്യനിർമ്മിത മാലിന്യങ്ങളോ ഏതുമില്ലാത്ത വനഭൂമി. വളരെ ശ്രദ്ധയോടെ ഒട്ടും നശിക്കാതെ ഇവിടം പരിപാലിച്ചു പോരുന്നുണ്ട്്്.. അവരുടെ ജാഗ്രതയെ മാനിച്ച് ഒരു മിഠായി കവർ പോലും ഞങ്ങൾ അവിടെ കളഞ്ഞില്ല.കാരണം ഞങ്ങളാരുടയടുത്തും മിഠായി ഉണ്ടായില്ലെന്നതാണ് സത്യം രണ്ട് മണിക്കൂറിനു ശേഷം കാട്ടിന്നതിരിൽ ചെങ്കുത്തായ കയത്തിന്റെ കരയിൽ ഞങ്ങളുടെ യാത്ര അവസാനിച്ചു. പിന്നെ ശംഭു വീണ്ടും തന്റെ പതിവു ശൈലി തുടങ്ങി. നേരത്തെ പറഞ്ഞപോലത്ത അതേ കഥ. കുറച്ച് നേരം അവിടെ നിന്ന ശേഷം തിരികെ പോരാൻ തുടങ്ങി. ഇടയ്ക്ക് വച്ച് കുറച്ച് പെണ്ണുങ്ങൾ ഓടി മാറി. കാട്ടിനുള്ളിൽ നിന്ന് ഏഴ് ആദിവാസി പെണ്ണുങ്ങൾ വിറക് പെറുക്കുകയായിരുന്നു. ശംഭുവിന്റെ ഉച്ഛത്തിലുള്ള ശബ്ദം കേട്ട് മൂന്ന് പേർ ഓടി. ചുള്ളിക്കൊമ്പെല്ലാം തലയിൽ വച്ച് ഓടാൻ സാധിക്കാത്തതിനാൽ മറ്റുള്ളവർ അവിടെ തന്നെ നിന്നു. ശംഭു തിരിഞ്ഞും മറിഞ്ഞും നോക്കി. പിന്നെ ചെറുതായൊന്നു ശാസിച്ചു. പിന്നെ തിരിഞ്ഞു നടന്ന് ശംഭു ഞങ്ങളോട് പറഞ്ഞു. പാവങ്ങളാണ്....എന്നെ നല്ല പേടിയാണവർക്ക്.....ഒരുവിധം നടന്ന് ഞങ്ങൾ റൂമിലേക്കെത്തി. വേഗം കുളിക്കാനായി ചീങ്കണ്ണിപ്പുഴയിലേക്ക്.
ചീങ്കണ്ണിപ്പുഴ
പശ്ചിമഘട്ടത്തിന്റെ തെക്കേ ചെരിവിലാണ് ആറളം വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. തെക്കുഭാഗത്ത് വേനലിലും തണുത്ത വെള്ളവുമായി ഒഴുകുന്ന ചീങ്കണ്ണിപ്പുഴ. കർണാടകത്തിലെ ബ്രഹ്മഗിരി മലനിരകൾ കിഴക്കുഭാഗത്ത് അതിരിടുന്നു. പടിഞ്ഞാറു ഭാഗത്താണ് ആറളം ഫാമും മറ്റ് വനപ്രദേശങ്ങളും സ്ഥിതി ചെയ്യുന്നത്. തണുപ്പായതുകൊണ്ടുതന്നെ ഇറങ്ങാൻ എല്ലാവർക്കും ചെറിയ മടിയുണ്ടായിരുന്നു. മുണ്ടുമുടുത്തിരുന്ന റീജിത്തിനേയും ഷറഫൂനേം അരുണ് ആഞ്ഞ് തള്ളി. വെള്ളത്തിലിറങ്ങി മുങ്ങിക്കൊണ്ടിരിക്കുന്ന സമയത്താണ് രണ്ട് ആദിവാസി കുട്ടികൾ കുളിക്കാനിറങ്ങിയത്. അവരെ കണ്ടപ്പോൾ അടുത്തേക്ക് ചെന്ന് ഞാൻ പേരും ക്ലാസുമൊക്കെ ചോദിച്ചു. എന്താന്നറിയില്ല ഞങ്ങൾ അവരുടെ പഠനത്തെ കുറിച്ച് ചോദിച്ചറിഞ്ഞപ്പോൾ അവര് കളിയാക്കാണെന്ന് കരുതി മാറിനിന്നു. അവരുടെ മനസിൽ നമ്മളെല്ലാം അവരെ കളിയാക്കി ചോദിക്കുകയാണെന്നാണ് വിചാരം.
ഇതിനിടയിലാണ് തോടിനു കുറുകെ ഈ തൂക്കുപാലം കണ്ടത്. അതിലൂടെ നടക്കാൻ ഒരു ശ്രമം നടത്തി. ചിലർ പേടിയോടെ മാറിനിന്നെങ്കിലും ഞങ്ങൾ പലരും അതിലൂടെ നടന്നുപോയി. അവിടത്തെ നാട്ടുകാരാക്കെ കൂളായി ആ പാലത്തിലൂടെ പോകുന്നുണ്ട്.പിന്നെ വീണ്ടും വെള്ളത്തിലേക്ക്...നീന്താനറിയാത്ത ഷറഫുവിന് പോലും വെള്ളത്തിൽ നിന്ന് കയറാൻ തോന്നിയില്ല. കുന്തിപ്പുഴയിലും നല്ല തെളിർമയുള്ള വെള്ളം ഞാൻ കണ്ടിട്ടുണ്ട്. പിന്നെ ആറളത്താണ് ഇത്രം തെളിമയുള്ള വെള്ളം കാണുന്നത്.
ഊഷ്മള യാത്രയപ്പ്.........
ഞങ്ങൾ ചെന്ന് മൂന്ന് ദിവസവും നല്ല സ്വീകരണമാണ് ആറളം ഫാമിലെ ഉദ്യോഗസ്ഥർ നൽകിയത്. ഫാമിലെ ജീവനക്കാർ ഒരുക്കിത്തന്ന പായസ സഹിതമുള്ള സുഭിക്ഷമായ ഊണും കഴിച്ചു. എല്ലാവർക്കും ഭക്ഷണം നല്ല ഇഷ്ടായി. പിന്നെ നല്ല ഒരു ഉറക്കം. ഉറക്കമെണീറ്റുകഴിഞ്ഞപ്പോൾ നല്ലൊരു കട്ടൻ ചായയും കുടിച്ചു.....പിന്നെ ചീങ്കണ്ണിപ്പുഴയരോത്തൂടെ ഒന്ന് നടന്നു....നല്ല നേർത്ത കുളിർക്കാറ്റിലൂടെ സൊറ പറഞ്ഞ് നടക്കാൻ ഏറെ രസകരം തന്നെയാണ്.
വൈകീട്ട് കലാ സാഹിത്യപരിപാടിയാണ്. ജയേഷിന്റെ നേതൃത്വത്തിൽ പാട്ട് കച്ചേരി തുടങ്ങി. സിനിമാ പാട്ടും മാപ്പിളപ്പാട്ടും നാടൻ പാട്ടുമായി ഞങ്ങൾ ആഘോഷഭരിതമാക്കി. ഫോറസ്റ്റ് ഓഫീസർമാർക്കെല്ലാം ഞങ്ങളെ വല്ലാതങ്ങ് ബോധിച്ചു. അന്ന് രാത്രി ഉറക്കം വന്നില്ല. പിറ്റേന്ന് തിരികെ പോകുകയല്ലേ...ഇനി എന്ന്.....എല്ലാവരും പരസ്പരം കഥയും പറഞ്ഞ് നേരം വെളുത്തു. വീണ്ടും ചീങ്കണ്ണിപ്പുഴയിലെ കുളി. വേഗത്തിൽ തന്നെ ചായയും തയ്യാറാക്കി ഉദ്യോഗസ്ഥർ ഞങ്ങൾക്ക് ഊഷ്മളമായ യാത്രയപ്പും നൽകി. എല്ലാവരുകൂടെ ഫോട്ടോയെടുത്തു. പോരുമ്പോൾ എല്ലാവർക്കും സങ്കടം. പ്രത്യേകിച്ചു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ശഭുവേട്ടന്. മൂപ്പര് ഫോൺ നമ്പറ് തന്ന് ഇടക്കൊക്കെ വിളിക്കണം ട്ടോ..എന്നും പറഞ്ഞു.... തിരിഞ്ഞ് നടക്കുമ്പോൾ എന്തോ ഒരു ഇഷ്ടം കൈയിൽ നിന്ന് വഴുതിപ്പോകുന്നതുപോലെ ഒരു തോന്നൽ.കാട്,പുഴ,കുളിർമയുള്ള കാറ്റ്,അങ്ങനെ അങ്ങനെ ഒത്തിരി....... തിരികെ വരണം. ഇനിയും ഒരുപാട് തവണ.......
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍