തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ട് എത്തിയത് ഒന്നര ദിവസമെടുത്ത്; കനത്ത മഴയിൽ പട്ടാമ്പിയിൽ യാത്ര അവസാനിപ്പിച്ച തീവണ്ടിയിൽ നിന്ന് ബസിനായി നെട്ടോട്ടം; സ്റ്റേഷനിലെ ആകെയുള്ള കടയിൽ ബിസ്‌ക്കറ്റ്പോലും വിറ്റുതീർന്നിരിക്കുന്നു; പുര കത്തുമ്പോൾ വാഴവെട്ടാൻ നോക്കുന്ന ഹോട്ടലുകാരും ടൂറിസ്റ്റ് ബസുകാരും; അതിനിടയിൽ സൗജന്യമായി ഭക്ഷണം തന്നും വണ്ടിക്ക് കൈനീട്ടി സഹായിച്ച ചില സുമനസ്സുകളും; നോർത്ത് 24 കാതം സിനിമയെ ഓർമ്മിപ്പിച്ച് പ്രളയദിനത്തിൽ ഒരു തീവണ്ടിയാത്ര
കെ കെ ജയേഷ്
കുറേ വർഷം മുമ്പാണ് ഫഹദ് ഫാസിലും സ്വാതി റെഡിയും നായികാ നായകന്മാരായി അഭിനയിച്ച നോർത്ത് 24 കാതം എന്ന സിനിമ കണ്ടത്. ഒരു ഹർത്താൽ ദിനത്തിൽ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിപ്പോകുന്ന ഹരിയും നാരായണിയും ഒരുമിച്ച് കോഴിക്കോട്ടേക്ക് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. വൃത്തിയിലും കൃത്യനിഷ്ഠതയിലും ആരോഗ്യസംരക്ഷണത്തിലുമെല്ലാം അതീവ ശ്രദ്ധാലുവാണ് ഹരി. ഇതിൽ നിന്ന് നേർവിപരീതമാണ് നാരായണിയുടെ സ്വഭാവം. ഹർത്താൽ ദിനത്തിൽ കൊല്ലത്തിനടുത്തുള്ള പരവൂർ സ്റ്റേഷനിൽ കുടുങ്ങിപ്പോകുന്ന ഇരുവരും ഗോപാലേട്ടൻ എന്ന കോഴിക്കോട് സ്വദേശിയെ പരിചയപ്പെടുന്നു. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സുഖമില്ല. അത്യാവശ്യമായി അദ്ദേഹത്തിന് വീട്ടിലേക്ക് മടങ്ങണം. ഹർത്താലായതുകൊണ്ട് വാഹനങ്ങളൊന്നും കിട്ടാനില്ല. ട്രെയിനുകൾ പലതും റദ്ദ് ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഗോപാലേട്ടനെ വീട്ടിലെത്തിക്കാൻ നടന്നും ആംബുലൻസിലും ബോട്ടിലുമെല്ലാമായി ഇവർ കോഴിക്കോട്ടേക്ക് തിരിക്കുകയാണ്.
യുക്തിക്ക് നിരക്കുന്നതല്ല ചിത്രത്തിന്റെ പ്രമേയം എന്നാണ് അന്ന് തോന്നിയുന്നത്. പരവൂരിൽ നിന്ന് കോഴിക്കോട്ടേക്ക് നടത്തുന്ന യാത്രയിൽ എന്തൊക്കെയോ പാളീച്ചകൾ അനുഭവപ്പെട്ടു. മറ്റൊരു സംസ്ഥാനം പശ്ചാത്തലമാക്കി കഥ പറഞ്ഞിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു എന്നും തോന്നിയിരുന്നു. തീർച്ചയായും യുക്തിക്ക് നിരക്കാത്തത് പലതും ആ ചിത്രത്തിൽ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ളൊരു അനുഭവം കേരളത്തിലെ വെള്ളപ്പൊക്കം സമ്മാനിച്ചപ്പോൾ ആ സിനിമയെക്കുറിച്ച് വീണ്ടും ഓർത്തുപോയി.
ഓഫീസ് സംബന്ധമായ കാര്യത്തിനാണ് ഓഗസ്റ്റ് 15 ന് തിരുവനന്തപുരത്ത് എത്തിയത്. ഉച്ചകഴിഞ്ഞപ്പോഴാണ് വീട്ടിൽ നിന്ന് ഭാര്യയുടെ ഫോൺവന്നത്. വേഗം തിരിച്ചോളൂ.. വാർത്തയൊക്കെ അറിഞ്ഞില്ലേ.. ട്രെയിനുകൾ ഒക്കെ നിർത്താൻ പോവുകയാണെന്ന് ടി വിയിൽ വാർത്ത കണ്ടു. ആശങ്കയോടെയുള്ള അവളുടെ വാക്കുകൾ കേട്ടപ്പോഴും അതത്ര കാര്യമായി എടുത്തില്ല. അതിനുമാത്രം പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്ന് മനസ്സ് പറഞ്ഞു. തിരുവനന്തപുരത്ത് അപ്പോഴും അത്രവലിയ വെള്ളപ്പൊക്കമൊന്നും ഉണ്ടായിരുന്നില്ല. ഓട്ടോ കയറി റെയിൽവേ സ്റ്റേഷനിലെത്തി. ഏഴ് മണിക്കാണ് ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്ത മലബാർ എക്സ്‌പ്രസ്. അതിന് തൊട്ടുമുമ്പായി 6.45 ന് മാവേലി സ്റ്റേഷനിൽ നിന്നും യാത്രതിരിച്ചു. സഹപ്രവർത്തകർ പലരും അതിലായിരുന്നു. ഏഴ് മണിക്ക് തന്നെ മലബാറും തിരിച്ചു. അതിരാവിലെ കോഴിക്കോട്ടെത്തുമെന്നും ആദ്യ ബസ്സിൽ തന്നെ വീട്ടിലേക്ക് പോവാമെന്നുമായിരുന്നു കണക്കുകൂട്ടൽ.
വണ്ടിയിലുണ്ടായിരുന്ന ഒരാളുടെ ഫോണിൽ നിന്ന് ക്യൂബൻ കോളനി എന്ന സിനിമ മൊബൈലിലേക്ക് കയറ്റി. അതും കണ്ട് കൊണ്ട് കിടന്ന് ഉറങ്ങിപ്പോയി. രാവിലെ നേരത്തെ എഴുന്നേറ്റു. കോഴിക്കോട്ടെത്താനായിട്ടുണ്ടെന്ന് കരുതി നോക്കിയപ്പോൾ വണ്ടി ഇരിങ്ങാലക്കുട സ്റ്റേഷനിൽ കിടക്കുന്നു. എന്തുപറ്റിയെന്ന് ഒപ്പമുണ്ടായിരുന്ന രാജീവിനോടും അമീറിനോടും ചോദിച്ചപ്പോഴാണ് വണ്ടി അവിടെ പിടച്ചിട്ടിരിക്കുകയാണെന്ന് മനസ്സിലായത്.
പുറത്തിറങ്ങിയപ്പോൾ സ്റ്റേഷൻ മാസ്റ്റർക്ക് മുമ്പിൽ വലിയ ആൾക്കൂട്ടം. വണ്ടി എപ്പോൾ പോവുമെന്നാണ് എല്ലാവർക്കും അറിയേണ്ടത്. തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പുറപ്പെട്ട വണ്ടികളെല്ലാം പാതി വഴിയിൽ കുടുങ്ങിക്കിടക്കുയാണെന്ന് അദ്ദേഹം പറഞ്ഞു. 'മാവേലി മുളങ്കുന്നത്തുകാവിലും മംഗലാപുരം എക്സ്‌പ്രസ് ചാലക്കുടിയിലും കിടക്കുകയാണ്. കലക്ടറുടെ നിർദ്ദേശാനുസരണമാണ് വണ്ടികൾ പിടിച്ചിട്ടിരിക്കുന്നത്. എട്ട് മണിക്ക് ശേഷം വണ്ടി വിടണോ എന്ന് ആലോചിക്കാമെന്നാണ് കലക്ടറുടെ ഉത്തരവ്'. ശാന്തനായിട്ടായിരുന്നു സ്റ്റേഷൻ മാസ്റ്ററുടെ മറുപടി. എട്ടു മണി കഴിഞ്ഞാൽ വണ്ടി പോവുമെല്ലോ എന്ന് ആശ്വസിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ഞെട്ടിപ്പിക്കുന്ന വാക്ക് കേട്ടത്. 'വടക്കാഞ്ചേരി പാലത്തിലേക്ക് മണ്ണ് വീണിട്ടുണ്ട്.. ഇവിടുന്ന് പോയാലും വഴിയിൽ കുടുങ്ങാൻ സാധ്യത ഉണ്ട്'
സ്റ്റേഷനിലാകെ ഒരു ചെറിയ കടയാണ് ഉള്ളത്. അവിടെയുള്ള ബിസ്‌ക്കറ്റുപോലും ഇതിനകം വിറ്റുതീർന്നിരുന്നു. പലർക്കും ഭക്ഷണം കിട്ടിയ്ില്.വണ്ടിയിൽ ചെന്നിരുന്നു. കലക്ടറുടെ ഉത്തരവ് വരാൻ കാത്തിരിക്കുകയാണ്. വണ്ടിയിൽ കണ്ണൂർ സ്വദേശിയായ ഒരാളുണ്ട്. അയാൾ ഇടയ്ക്കിടെ വന്ന് എപ്പോൾ പോവും എന്ന് അന്വേഷിച്ചുകൊണ്ടിരുന്നപ്പോൾ അയാളോട് ദേഷ്യം തോന്നി. പിന്നെയാണ് അറിഞ്ഞത് എന്തോ അത്യാവശ്യ കാര്യത്തിന് ഗൾഫിൽ നിന്ന് പത്ത് ദിവസത്തെ ലീവിലുള്ള വരവാണ്. കോഴിക്കോട്ടേക്ക് ടിക്കറ്റ് കിട്ടിയില്ല. എറണാകുളം വിമാനത്താവളം വെള്ളത്തിലായി. ഒടുവിൽ തിരുവനന്തപുരത്ത് ഇറങ്ങിയതാണ്. ട്രെയിനിൽ പെട്ടന്ന് നാട്ടിലെത്താമെന്ന കണക്കുകൂട്ടലിലായിരുന്നു അദ്ദേഹം.
തൊട്ടപ്പുറത്തെ സീറ്റിൽ മലപ്പുറത്തുള്ള ഒരു കുടുംബമാണ്. ഗൃഹനാഥനും ഭാര്യയും മക്കളും അനിയന്റെ മകനുമെല്ലാമുണ്ട്. ഭാര്യയ്ക്ക് കാൻസറാണ്. അവർ ആർ സി സിയിൽ നിന്ന് വരികയാണ്. വീട്ടിലേക്ക് പോയിട്ടും വലിയ കാര്യമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. വീട് മൊത്തം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണത്രെ. സമീപത്തുള്ളവരെല്ലാം ദുരിതാശ്വാസ ക്യാമ്പിലാണ്. ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഒട്ടും ആശങ്കയില്ലാത്ത വിധത്തിലായിരുന്നു അവരുടെ പെരുമാറ്റം. അവർ ഇടയ്ക്കിടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. ഭക്ഷണമില്ലാത്തപ്പോൾ വാട്‌സ് ആപ്പിൽ. പിന്നെയും ഭക്ഷണം. നമ്മൾ ടെൻഷനടിച്ചിട്ടെന്ത് കാര്യമെന്നായിരുന്നു പുള്ളിയുടെ ചോദ്യം. 'ഇതിലും ദുരിതമനുഭവിക്കുന്നവർ എത്രയോ ചുറ്റിലുമില്ലേ.. നമ്മൾക്ക് ഇത്രയേ ഉണ്ടായുള്ളു എന്ന് ആശ്വസിക്കുക..'
9 മണിയായപ്പോൾ വണ്ടി വീണ്ടും യാത്ര തുടർന്നപ്പോൾ എല്ലാവരും ആശ്വസിച്ചു. ഞങ്ങളുടെ തൊട്ടപ്പുറത്ത് കോഴിക്കോട്ടുള്ള കുടുംബമാണ്. കലാമണ്ഡലത്തിൽ പഠിക്കുന്ന മകളെ അതിരാവിലെ പോയി കൂട്ടി മടങ്ങുകയാണ് അവർ. കൂട്ടിക്കൊണ്ടുപോകാൻ നിർദ്ദേശം കിട്ടിയതുകൊണ്ട് ധൃതിപ്പെട്ട് വന്നതാണ് അവർ. എറണാകുളത്ത് പഠിക്കുന്ന ഒരു പെൺകുട്ടി തൊട്ടടുത്ത സീറ്റിലുണ്ട്. ആശങ്കയോടെ അവൾ ഇടയ്ക്കിടെ വീട്ടിലേക്ക് വിളിച്ചുകൊണ്ടിരുന്നു.
ടോയ്‌ലറ്റിന് അടുത്തേക്ക് ചെന്നപ്പോൾ വാതിലിനടുത്ത് ഒരാൾ നിൽക്കുന്നുണ്ട്. നോർത്ത് കാതത്തിലെ ഫഹദിന്റെ നായകന്റെ തനിപ്പകർപ്പ്. പുറത്തെവിടെയോ ജോലി ചെയ്യുന്ന ആളാണ്. കക്കൂസിൽ പോവണമെങ്കിലും ബാത്ത് റൂമിലേക്ക് കയറാൻ പറ്റുന്നില്ല. വൃത്തിഹീനമായ ടോയ്‌ലറ്റിൽ ഇരിക്കാൻ സാധിക്കുന്നില്ലെന്ന് വിഷമത്തോടെ കക്ഷി പറഞ്ഞു. പലതവണ കയറിനോക്കിയെങ്കിലും ഇറങ്ങിപ്പോന്നു. വണ്ടി ഓടിത്തുടങ്ങിയതിന്റെ ആശ്വാസം ആളുടെ മുഖത്തുണ്ട്. കോഴിക്കോട്ടെത്തിയിട്ട് കാര്യം സാധിക്കാമല്ലോ എന്ന പ്രതീക്ഷ ആ സുന്ദര മുഖത്ത് ഞാൻ കണ്ടു. പ്രളയത്തിൽ മുങ്ങിപ്പോയ ഭൂഭാഗങ്ങൾക്ക് നടുവിലൂടെ വണ്ടി ഓടിക്കൊണ്ടിരുന്നു. ചുറ്റിലും മനുഷ്യരുടെ ദുരിതങ്ങളാണ്. പ്രകൃതി ദുരന്തത്തിൽ പകച്ചുപോയ മനുഷ്യരുടെ നിസ്സഹായാവസ്ഥ. വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു. കണ്ണു തുറന്നപ്പോൾ വൈകുന്നേരമായിട്ടുണ്ട്. വണ്ടി പട്ടാമ്പി സ്റ്റേഷനിൽ നിൽക്കുന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അറിയിപ്പ് വന്നു. വണ്ടി റദ്ദാക്കിയിരിക്കുന്നു. പാലത്തിൽ വെള്ളം കയറി. ഇനി പോവാൻ യാതൊരു നിർവ്വാഹവുമില്ല.
ഇത് കേട്ടപാടെ നേരത്തത്തെ കക്ഷി മറ്റെല്ലാം മറന്ന് ടോയ്‌ലറ്റിലേക്ക് ഓടിക്കയറുന്നത് കണ്ടു. മലപ്പുറത്തെ കുടുംബത്തിന് ഇപ്പോഴും വലിയ ടെൻഷനൊന്നുമില്ല. 'ബസ്സ് കിട്ടുമോ എന്ന് നോക്കാം പോരുന്നോ' എന്ന് അദ്ദേഹത്തോട് ചോദിച്ചു. ഇല്ല സുഖമില്ലാത്ത ഭാര്യയെ ബസ്സിൽ കയറ്റിക്കൊണ്ടുപോകാൻ കഴിയല്ല. നാട്ടിൽ നിന്ന് ബന്ധു കാറുമായി വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആശങ്കയോടെ എല്ലാവരും ട്രെയിനിൽ നിന്നിറങ്ങി. ടൗണിലേക്ക് നടന്നോളൂ വളാഞ്ചേരിക്ക് ബസ് കിട്ടുമെന്ന് നാട്ടുകാർ വന്ന് പറഞ്ഞു. അങ്ങനെ ആ വൈകുന്നേരം പട്ടാമ്പി ടൗണിലൂടെ നടന്നു. ഏകദേശം ഹർത്താൽ പ്രതീതിയിലായിരുന്നു ടൗൺ. അധികം കടകളൊന്നും തുറന്നിട്ടില്ല. ഹോട്ടലുകളാവട്ടെ തീരെ പ്രവർത്തിക്കുന്നില്ല. ഒടുവിൽ ഒരു ഹോട്ടൽ തപ്പിക്കണ്ടുപിടിച്ച് കയറി. പൊറോട്ട ഓർഡർ ചെയ്തു. ടൊമോറ്റോ ഫ്രൈ മാത്രമേയുള്ള. അത് ആവാൻ കുറച്ച് സമയം പിടിക്കും. സാമ്പാർ തരട്ടെ എന്ന് സ്‌നേഹത്തോടെയുള്ള സപ്ലൈയറുടെ ചോദ്യം. മതിയെന്ന് പറഞ്ഞു. ബിൽ കിട്ടിയപ്പോൾ സാമ്പാറിന് ഒരാൾക്ക് പത്ത് രൂപ. പൊറോട്ടയ്ക്ക് ഫ്രീയായി സാമ്പാർ ഒഴിച്ചുതരുന്ന കോഴിക്കോട്ടെ ഹോട്ടലുകാരെ മനസ്സിൽ നമിച്ച് ബിൽ കൊടുത്ത് പുറത്തേക്കിറങ്ങി.
വളാഞ്ചേരിക്ക് രണ്ട് ബസ് തിങ്ങി നിറഞ്ഞ് കടന്നുപോയി. ചില കടക്കാർ ബിസ്‌ക്കറ്റും വെള്ളവുമെല്ലാം ബസ്സ് കാത്തു നിൽക്കുന്നവർക്ക് വിതരണം ചെയ്യുന്നുണ്ട്. ഒടുവിൽ ഒരു ബസ് പൊലീസ് തടഞ്ഞു നിർത്തി എല്ലാവരെയും കയറ്റി. അങ്ങിനെ വളാഞ്ചേരിയിലേക്കുള്ള യാത്ര. വഴിയിലൊരിടത്ത് വണ്ടി നിന്നു. മുമ്പിൽ വെള്ളം കയറിയിട്ടുണ്ട്. എല്ലാം താണ്ടി വളാഞ്ചേരിയിലെത്തിയപ്പോൾ രാത്രി എട്ട് മണി. പട്ടാമ്പിയിൽ ട്രെയിനിൽ വന്നിറങ്ങിയവരെല്ലാം റോഡിലുണ്ട്. വഴിയിൽ കുടുങ്ങിയവരെ സഹായിക്കാനായി പെരുമഴയത്ത് കുറേ യുവാക്കൾ. അവർ കാലിയായി വരുന്ന വണ്ടികളെല്ലാം തടഞ്ഞു നിർത്തി കുറച്ചുപേരെ കയറ്റുമോ എന്ന് യാചിക്കുന്നു.
പലരെയും അവർ ജീപ്പിലും കാറിലും ലോറിയിലുമെല്ലാം കയറ്റിവിട്ടു. ഒടുവിൽ അവർ എവിടുന്നോ ഒരു ടൂറിസ്റ്റ് ബസ് പിടിച്ചുകൊണ്ടുവന്ന് ആളുകളെ കയറ്റാൻ തുടങ്ങി. സ്ത്രീകൾക്കും വൃദ്ധർക്കും കുട്ടികൾക്കും കുടുംബങ്ങൾക്കും മുൻഗണന. ആ ബസ് കോഴിക്കോട്ടേക്ക് യാത്രതിരിച്ചു. ഞങ്ങളെന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോൾ നിങ്ങളെ കയറ്റിവിട്ടിട്ടോ ഞങ്ങൾ പോവുകയുള്ളുവെന്നായിരുന്നു മറുപടി. ഒടുവിൽ ഒരു കുട്ടി ബസ്സ് വന്നപ്പോൾ ഞങ്ങളെ അതിൽ കയറ്റി. എന്നാൽ കുറച്ചുകഴിഞ്ഞപ്പോൾ ഡ്രൈവർ പറഞ്ഞു പോവില്ലെന്ന്. അതോടെ അതിൽ നിന്നിറങ്ങി.
ഒടുവിൽ ഒരു ടൂറിസ്റ്റ് ബസ്സിൽ എന്നേയും സഹപ്രവർത്തകരെയും കയറ്റിത്തന്നു. കോഴിക്കോട്ടേക്ക് 250 രൂപവേണമെന്ന് ഡ്രൈവർ. തരാമെന്ന് പറഞ്ഞതോടെ വണ്ടി യാത്രയാരംഭിച്ചു. രാത്രി വൈകി വണ്ടി കോഴിക്കോട്ടെത്തിയപ്പോൾ റോഡിലെ വെള്ളക്കെട്ട് കുറഞ്ഞിട്ടുണ്ട്. ടോയ്‌ലറ്റിന് മുമ്പിൽ പരുങ്ങിയ ആൾ എന്നെ നോക്കി ഒന്ന് ചിരിച്ചു. കോഴിക്കോട്ടെത്താൻ കാത്തു നിന്നിരുന്നെങ്കിൽ എന്താവുമായിരുന്നു അവസ്ഥ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. ചോദിച്ചില്ല. നോർത്ത് കാതത്തിലെ ഫഹദിനെപ്പോലെ അയാളുടെ കാഴ്ചപ്പാടുകളും മാറിയിട്ടുണ്ടാവും എന്ന് എനിക്ക് ഉറപ്പായിരുന്നു.
( മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമാണ് ലേഖകൻ )\
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍