ഓണം ചില നുറുങ്ങിയ ചിന്തകളിലൂടെ
സന്തോഷ് പവിത്രമംഗലം
വീണ്ടും ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഒരു ഓണം വരവായി. ഈ ഒരു സമയത്ത്, ഓണക്കാലത്തേക്കുറിച്ച് ഒരു നിമിഷം ചിന്തിച്ചു. കുട്ടിക്കാലത്തെ എന്റെ ഓണം അതിശ്രേഷ്ഠമായിരുന്നു. അത് ഇന്നത്തെപ്പോലെ വ്യാവസായികമായിരുന്നില്ല. ചാനലുകൾക്കുള്ള കൊയ്ത്ത് കാലവും ആയിരുന്നില്ല. 18 വയസ്സുമുതൽ ഏകദേശം 25 വയസ്സിന് താഴെയുള്ള നമ്മുടെ സിനിമാ ലോകത്തെ നടിമാർ ഒരു കസവ് സാരി ഉടുത്ത് അണിഞ്ഞൊരുങ്ങി മിനി സ്ക്രീനിൽ വന്ന് വാചാലരാകുമ്പോൾ എനിക്ക് അവരോട് സഹതാപം തോന്നാറുണ്ട്. ചാനലുകൾക്ക് വേണ്ടി എഴുതി പഠിച്ച ചില ഡയലോഗുകൾ. 'എന്റെ കുട്ടിക്കാലത്തെ ഞങ്ങളുടെ തറവാട്ടിലെ ഓണം' എന്നൊക്കെ പറഞ്ഞ് കത്തിക്കയറുമ്പോൾ ഏകദേശം 30 വർഷം മുമ്പെങ്കിലും തനിമയാർന്ന ഓണം കേരള മണ്ണിന് നഷ്ടപ്പെട്ടുവെന്ന് പറയുമ്പോൾ അല്പം വേദന തോന്നാറുണ്ട്.
മുപ്പതു വർഷം എന്നത് യഥാർത്ഥ കണക്ക് അല്ലാ എങ്കിൽ കൂടി, എന്ന് കേരളത്തിന്റെ കാർഷിക സമ്പത്ത് നിലച്ചോ, അന്ന് മുതൽ ഓണം എന്ന് പറയുന്നത് മറ്റ് സംസ്ഥാനക്കാരുടെ ഒരു കൊയ്ത്തുൽസവമായി മാറിക്കഴിഞ്ഞു. ഉപ്പ് മുതൽ വാഴയിലവരെ കടയിൽ നിന്നും വാങ്ങി ഓണം ഒരുക്കേണ്ടി വന്ന മലയാളിയുടെ അവസ്ഥ പരിതാപകരം തന്നെ. ഓണം എന്ന് പറയുന്നത്, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പര്യായയമായിരുന്നു. അടുത്ത വീട്ടിൽ ഓണം ഒരുങ്ങുവാൻ ഒരുവന് സാധിച്ചില്ലെന്ന് അയൽവാസി അറിഞ്ഞാൽ ആ വീട്ടിലേക്ക് ആവശ്യമുള്ളതൊക്കെയും അവനവന്റെ കഴിവ് അനുസരിച്ച് എത്തിച്ച് കൊടുത്ത് ഒരുവൻ പോലും ഓണം ഉണ്ണാത്ത അവസ്ഥ ഉണ്ടാകാതെ നോക്കിയിരുന്നു. എന്നാൽ നമ്മുടെയൊക്കെ ഭാഗ്യം കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടും കേരളത്തിൽ ഒരു കാലത്ത് ഒരു വിഭാഗം അനുഭവിച്ച ദാരിദ്ര്യ ദുഃഖങ്ങൾ മാറി.
അതൊക്കെ ജീവിതത്തിന്റെ ഒരു വശം. ഞാൻ ഇവിടെ പറയാൻ തുടങ്ങിയത് എന്റെ കുട്ടിക്കാലവും ഓണവും. എന്റെ ഫേസ് ബുക്ക് പേജിൽ സുഹൃത്തുക്കൾ ഓണം ആശംസിച്ചത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. നാമും നമ്മുടെ നാടും വളരെയധികം പുരോഗമിച്ചു. ഈ പുരോഗതിയുടെ പാതയിൽ കൂടി നാം സഞ്ചരിക്കുമ്പോൾ നമ്മുടെ സ്വകാര്യ നിമിഷങ്ങളിൽ ഒരുമിനിട്ട് എങ്കിലും നാം അറിയാതെ നമ്മുടെ മനസ് പഴയ ഒരു കാലഘട്ടത്തിലേക്ക് പോകും. ചിലത് കയ്പേറിയതാകാം, ചിലത് മാധുര്യമുള്ളതാകാം. അങ്ങനെ ഒരു ചിന്ത കഴിഞ്ഞ ദിവസം എന്റെ മനസ്സിലൂടെ കടന്നുപോയി. നാട്ടിലുള്ള എന്റെ ഒരു സുഹൃത്തിനോട് ഞാൻ തിരക്കി, 'ഓണമൊക്കെ എത്തറ്റമായി' അപ്പോൾ ആ വ്യക്തി പറഞ്ഞു, തുടക്കമെന്നോണം ഉപ്പേരി വറത്തൂ. എനിക്ക് അല്പം പ്രയാസം തോന്നി. സ്വന്തം വീട്ടിൽ ഒരു ഉപ്പേരി വറക്കുന്നത് കണ്ടിട്ട് ഏകദേശം 25 വർഷമെങ്കിലും ആയിട്ടുണ്ടാകും. അമ്മ വറുത്ത് ഇടുന്ന ഉപ്പേരി, ചൂട് മാറാതെ തന്നെ മൺ ചട്ടിയിൽ നിന്നും പെറുക്കി തിന്നുകയും, കുറച്ച് എടുത്ത് പോക്കറ്റിൽ ഇട്ട് ഊഞ്ഞാൽ ആടുമ്പോൾ കൊറിക്കുകയും ചെയ്തിരുന്ന പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നോണം. ആ കാലത്ത് പ്രകൃതിപോലും മനുഷ്യന് വിധയപ്പെട്ടിരുന്നു. മനുഷ്യൻ പ്രകൃതിയെ സ്നേഹിച്ചിരുന്നു. മനുഷ്യന് മണ്ണിന്റെ മണമുണ്ടായിരുന്നു.
എന്റെ സുന്ദരമായ ഗ്രാമത്തിൽ ചിങ്ങമാസം ആദ്യം തന്നെ കൊയ്ത്ത് കഴിഞ്ഞിരിക്കും. കൃഷി ഉള്ളവനും ഇല്ലാത്തവനും പുത്തരിച്ചോറ് കൊണ്ട് ഓണം ഒരുങ്ങാം. കൂടാതെ മറ്റ് കൃഷികളുടെയും വിളവെടുപ്പ് ചിങ്ങമാസത്തിൽ തന്നെയാകും. ഏത്തക്കുല, കപ്പ, കാച്ചിൽ, ചേമ്പ്, ചേന എന്നു വേണ്ട, ഒരു കർഷക കുടുംബത്തിന് ഓണം ഒരുങ്ങുവാൻ വേണ്ടതെല്ലാം സ്വന്തം പറമ്പിൽ ഉത്പാദിപ്പിച്ചിരുന്ന കാലം. ഇതിന്റെ ഒരു വിഹിതം വീട്ടിൽ കൃഷിയിൽ സഹായിച്ച ജോലിക്കാർക്കുള്ളതായിരുന്നു.
ഉത്രാട ദിവസം രാവിലെതന്നെ എന്റെ പിതാവ് ധാന്യങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ കയറി ഓരോരുത്തർക്കുമുള്ള വിഭവങ്ങൾ ഓരോ കുട്ടികളിൽ ആക്കി വയ്ക്കും. സഹായത്തിനായി എന്നെയും കൂട്ടുമായിരുന്നു. ജോലിക്കാർ വരുന്നതനുസരിച്ച് ഓരോരുത്തരുടെയും പങ്ക് കൊടുക്കും. തേങ്ങ, കപ്പ, ചേമ്പ്, കാച്ചിൽ, വാഴയ്ക്കാ, കൂടാതെ തൊഴുത്തിന്റെ മുകളിൽ പടർന്ന് പച്ചവിരിച്ച് കിടക്കുന്ന കുമ്പളത്തിൽ നിന്നും ഓരോ കുമ്പളം അങ്ങനെ എന്തൊക്കെ നടുധാന്യങ്ങൾ ദൈവം ഞങ്ങൾക്ക് നല്കിയിരുന്നോ അതിന്റെ ഒരു പങ്ക് ഞങ്ങളെ സഹായിച്ച ജോലിക്കാർക്കുള്ളതായിരുന്നു.
എന്റെ അച്ഛാച്ചന്റെ ഭാഗത്തുനിന്നും ഇത്രയും നല്കുമ്പോൾ അമ്മയെ സഹായിക്കുന്ന സ്ത്രീകൾക്കും അമ്മയുടെതായ ഒരു വിഹിതം അടുക്കള ഭാഗത്തുനിന്നും നല്കുമായിരുന്നു. സ്വന്തം വയലിൽ നിന്നും ലഭിച്ച നാടൻ എള്ളിന്റെ ശുദ്ധമായ എണ്ണ. ഈ ദിവസങ്ങളിൽ ശുദ്ധമായ എണ്ണ തലയിൽ തേച്ച് കുളിക്കുവാൻ കഴിയുന്നത് അവർക്ക് വലിയ ഒരു സന്തോഷമായിരുന്നു. അങ്ങനെ ഓരോ ജോലിക്കാരുടെയും വീടുകൾ നന്നായി ഓണം ഒരുങ്ങുമായിരുന്നു.
എന്റെ വീട്ടിലും അധികം ആർഭാടമില്ലാതെ കുടുംബാംഗങ്ങൾ മാത്രമായി ഓണം ഒരുങ്ങും. നേരത്തെ വറുത്ത് വച്ച ഉപ്പേരി, വാഴയിലയിൽ നല്ല കുത്തരിച്ചോറ്, ചെറുപയർ വറുത്ത് കുത്തിയെടുത്ത് ഉണ്ടാക്കിയ നല്ല പരിപ്പ് കറി, സാമ്പാർ, തോരൻ, അവിയൽ, ഇഞ്ചിക്കറി, നാരങ്ങാക്കറി ഇത്രയും ആകും സാധാരണ വിഭവങ്ങൾ. എന്റെ അമ്മ സ്വന്തം കൈകൾ കൊണ്ട് ഉണ്ടാക്കിയ ഈ വിഭവങ്ങളുടെ രുചി മാഹാത്മ്യം ഇന്നും നാവിൻ തുമ്പിൽ മായാതെ നില്ക്കുന്നു. കൂടാതെ ഒരു സേമിയാ പായസം. വീട്ടിൽ വളർത്തുന്ന പശുവിന്റെ പാൽ ഉപയോഗിച്ചുള്ള ഈ പായസം വിശേഷദിവസങ്ങളിലെ ഒരു പ്രത്യേകതയാണ്.
ഉച്ച ഊണിന് ശേഷം ഞാൻ വീട്ടിൽ നിന്നും ഇറങ്ങും. അവിടെ അടുത്ത് ഒരു പറമ്പിൽ അവിടങ്ങളിലുള്ള ആൺകുട്ടികളും പെൺകുട്ടികളും ഒത്തുകൂടും. കൂടാതെ മുതിർന്ന കുറച്ച് സ്ത്രീകളും. അവരുടെ നേതൃത്വത്തിൽ തിരുവാതിരകളിയും തുമ്പി തുള്ളലും, ഒക്കെയായി പെണ്ണുങ്ങളും, കബഡി, കിളിത്തട്ട്, നാടൻ പന്ത് അങ്ങനെ ഉള്ള കളികളുമായി ആൺകുട്ടികളും നേരം വൈകും വരെ വയലിന്റെ സമീപമുള്ള ആ പറമ്പിൽ ജാതിമത വ്യത്യാസമില്ലാതെ വലിയവനെന്നും ചെറിയവനെന്നും ഉള്ള തരം തിരിവില്ലാതെ ഓണം ഒരു ഉത്സവമാക്കിയിരുന്നു. ആ കാലത്ത് മദ്യപിച്ച് വഴിയരുകിൽ പാമ്പായി കിടക്കുന്ന ആരെയും കണ്ടിരുന്നില്ല. മാല പറിച്ച് ഓടുന്ന മോഷ്ടാക്കളെയും, ശരീര ഭാഗങ്ങൾ തുകയുടെ വലിപ്പം അനുസരിച്ച് വെട്ടിനുറുക്കുന്ന ക്വട്ടേഷൻ സംഘവും ഉണ്ടായിരുന്നില്ല. വൈകിട്ട് എല്ലാവരും ചേർന്ന് ഒരു ആർപ്പോ, ഇയ്യോ വിളി നാട്ടിലെങ്ങും മുഴങ്ങുമാറ് വിളിച്ച് സ്നേഹത്തോടെ പിരിഞ്ഞിരുന്ന ആ മനോഹര കാലം. ഇന്ന് ആർപ്പ് വിളിയും, തിരുവാതിര കളിയും എല്ലാം ചാനലുകൾ ഏറ്റെടുത്ത് കഴിഞ്ഞു. ജനമെല്ലാം അവരുടെ സമയത്തിനായി കാതോർക്കുന്നു.
മൂന്നാം ഓണത്തിന് മുടങ്ങാതെ എല്ലാ വർഷവും അമ്മയൊടൊപ്പം അമ്മ വീട്ടിൽ പോകുമായിരുന്നു വല്യപ്പച്ചനും അപ്പച്ചന്റെ ഏക സഹോദരനും കുറച്ച് പുകയില ഓണക്കാഴ്ചയായി നല്കുമായിരുന്നു. സ്വന്തമായി പുകയില വാങ്ങി മുറുക്കുവാൻ ഉള്ള സാമ്പത്തികശേഷി അപ്പച്ചനും അപ്പച്ചന്റെ സഹോദരനുമുണ്ടായിരുന്നു. എങ്കിലും ഞങ്ങൾ കൊണ്ടുചെല്ലുന്ന ഈ പുകയില അപ്പച്ചന്മാരുടെ ഒരു അവകാശമായിരുന്നു. ഏതോ കാരണത്താൽ ഒരു വർഷം ഓണ സമയത്ത് ഞങ്ങൾക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞാനും അമ്മയും കൂടി അവിടെ ചെന്നപ്പോൾ ആ അപ്പച്ചന്മാർ പറഞ്ഞ വാക്കുകൾ ഇന്നും മനസ്സിൽ മായാതെ നില്ക്കുന്നു. ഓണത്തിന് മക്കളുടെ കൈയിൽ നിന്നും ഒരു പുകയില കിട്ടുന്നത് വലിയ ഒരു സന്തോഷമാണ്. ഈ വർഷം അത് കിട്ടാഞ്ഞപ്പോൾ, അത് ഒരു വിഷമം ആയിരുന്നു. സ്നേഹ ബഹുമാനങ്ങൾ നല്കി പ്രായമായവരെ ആദരിച്ചിരുന്നൂ, നമ്മുടെ കൊച്ചു കേരളം.
മൂല്യങ്ങളും സംസ്കാരങ്ങളും ഒട്ടും ലോപിക്കാതെ കാത്തു സൂക്ഷിച്ച മലയാളിയുടെ സുന്ദര കേരളത്തിന് ഇന്ന് എന്താണ് സംഭവിച്ചത്? സമുദായത്തിനെയും രാഷ്ട്രീയക്കാരെയും എന്തിനും ഏതിനും കുറ്റം പറയുമ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ടോ, ഞാനും ഇതിന്റെ ഒരു കാരണക്കാരനാണെന്ന്? ഈ ദുഷിച്ച അവസ്ഥയ്ക്ക് ഒരു മാറ്റം വേണ്ടയോ? ഞാൻ അനുഭവിച്ച സുന്ദര സൗഭാഗ്യങ്ങൾ എന്റെ പിൻതലമുറയ്ക്കും അനുഭവിക്കേണ്ടയോ? നമ്മൾ നശിപ്പിച്ച നമ്മുടെ പ്രകൃതി സമ്പത്തുകൾ നമുക്ക് തിരിച്ച് പിടിക്കേണ്ടേ?
സഹോദരങ്ങളെ, നമുക്ക് ഉണരാം. നമ്മുടെ അലസത, മത വിരോധം, സ്വാർത്ഥത എന്നിവ നമുക്ക് മാറ്റി നിർത്താം. ഒരേ സ്വരത്തിൽ ആർപ്പോ വിളിക്കാം, ഒരുമയോടെ നമുക്ക് റംസാനും ക്രിസ്മസും ദീപാവലിയും കൊണ്ടാടാം. ഒരേ സ്വരത്തിൽ നമുക്ക് പറയാം വന്ദേമാതരം. ഈ ഒരു ശക്തിക്കുമുന്നിൽ മതമൗലികവാദികളും കപട രാഷ്ട്രീയ കോമരങ്ങളും കത്തി ചാമ്പലാകട്ടെ. അങ്ങനെയുള്ള ഒരു ഇന്ത്യ, ദൈവത്തിന്റെ സ്വന്തം നാട് അത് ഓരോ മലയാളിയുടെയും ആകട്ടെ.
ഏവർക്കും എന്റെ ഹൃദ്യമായ ഓണാശംസകൾ.
സ്നേഹത്തോടെ,
സന്തോഷ് പവിത്രമംഗലം
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്