ഈസ്റ്റാൻബൂളിലെ കാറ്റുകൾ പറഞ്ഞ കഥകൾ; ജെ എസ് അടൂർ എഴുതുന്നു
ജെ എസ് അടൂർ
ഇസ്താൻബൂളിന്റ തെരുവിലൂടെ നടക്കുമ്പോൾ ചരിത്രത്തിലെ കഥകളുടെ കാർണിവലിൽ അല്പം ലഹരിയറിഞ്ഞു നടക്കാം. ബോസ്ഫറസ്സിനെ തഴുകി വരുന്ന കിഴക്കൻ കാറ്റിൽ ചരിത്രത്തെ തൊട്ടറിഞ്ഞു മധ്യാഹ്ന സൂര്യന്റെ ഇളംചൂടിൽ പല പ്രാവശ്യം നടന്നുപോയപ്പോഴും കഥകൾ വീണ്ടും വീണ്ടും മോഹിപ്പിച്ചു. ഒറാൻ പാമുഖിന്റ 'മൈ നൈം ഈസ് റെഡ്'പുസ്തക താളിലെ പതിനാറാം നൂറ്റാണ്ടിലെ ഓട്ടോമൻ കഥകളും ബൈസാന്റിയം ഇതിഹാസങ്ങളും കബാബിന്റെ രുചികളും എന്നും മാടി വിളിക്കുന്ന നഗരമാണത്. ഇനിയും കണ്ടും കേട്ടും കൊതി തീരാത്ത കഥകൾ. അവിടുത്തെ കാറ്റുകൾക്ക് ആയിരകണക്കിന് വര്ഷങ്ങളുടെ കഥ പറയാനുണ്ട്. ഗ്രീക്ക് സുന്ദരിമാരുടെ കഥകൾ.
പായ് കപ്പലിൽ വന്നിറങ്ങിയ സിൽക്ക് കഥകൾ. മതങ്ങളും വിശ്വാസങ്ങളും പറഞ്ഞു പഠിപ്പിച്ച കഥകൾ. വാളും പരിചയും പ്ളേഗും നിറഞ്ഞ മരണ കഥകൾ . അധികാരത്തിന്റ ഉന്മാദ കഥകൾ പള്ളികളും പള്ളി മീനാരങ്ങളും പറഞ്ഞ വിശുദ്ധ കഥകൾ. ടർകിഷ് കുളിയിടങ്ങളിലെ രതിയുടെ കഥകൾ. പുക്കിൾ നൃത്തങ്ങളുടെ ലാസ്യ കഥകൾ സംഗീതത്തിന്റ ലഹരികൾ നുരയുന്ന കഥകൾ. ആയുധങ്ങളുടെ ശീല്കാര കഥകൾ. ബാങ്ക് വിളികളും കുർബാന വീഞ്ഞുകളും മനസ്സിലേറ്റുന്ന കഥകൾ. . പള്ളികളുടെയും പള്ളി മീനാരങ്ങള്ളുടെ മുകളിൽ മേഘങ്ങൾ ചരിത്രത്തിലെ കഥകളുമായി പാറി പറന്നു. ഇസ്താംബുളിലെ കല്ലുകൾ വിരിച്ച പാതയിൽ കുതിരകളുടെ കുളമ്പടി ഒച്ചകളും തേരുകളുടെ ആരവങ്ങളും വാളുകളുടെ ശീൽക്കാരങ്ങളും കേൾക്കാമായിരുന്നു.
ബോസ്ഫറസിലെ ഓളങ്ങളിലും കാറ്റിലും കടത്തു വള്ളങ്ങളിലും ഏഷ്യ യൂറോപ്പിനെ ചുംബിച്ചുണർത്തി ആലിംഗനത്തിൽ ലോകത്തിന്റ ഭാഗദേയമെഴുതി
കരിങ്കടലിൽ നിന്നും മാർമാര കടലിൽ നിന്നുമൊക്ക പായ്കപ്പലുകൾ സിൽക്കും, കുന്തിരക്കവും, കുരുമുളകും ചൈനയിൽ നിന്ന് വന്ന സിറാമിക് വിസ്മയങ്ങളുമായി കോൺസ്റ്റിനോപ്പിൾ തീരമണഞ്ഞു. മെഡിറ്ററേനിയൻ കടലിനും കരിങ്കടലിനും ഇടയിൽ രണ്ടു ഭൂകണ്ഡങ്ങളുടെ ചേരുവകൾ ഇഴകി ചേർന്ന ഒരു നാഗരിക സംസ്കാരമാണ്.
ബൈസാന്റിയോൻ എന്നും കുസ്തന്തിനോ പൊലീസെന്നും കോൺസ്റ്റിനോപ്പിൾ എന്നും ഇസ്താൻബൂൾ എന്ന പേരുകളിൽ അങ്ങ് കിഴക്കേ ചൈനയിൽ നിന്നും സിൽക്ക് വഴികൾ ചെന്നു ചേർന്നത് മഹാനഗരത്തിന്റെ ഭണ്ഡാരങ്ങളിലാണ് . അവിടെ നിന്നാണ് പിന്നീട് യൂറോപ്പിലേക്ക് പോയത്.
ബോസ്ഫറസിന്റെ തീരത്ത് മനുഷ്യരെല്ലാരും കൂടിയ സമൂഹമായിട്ട് ഏതാണ്ട് പതിനായിരം കൊല്ലം. അവിടെ പല വിധ ഗോത്ര സഞ്ചയങ്ങൾ കണ്ട് മുട്ടി. കൂട്ടി മുട്ടി. കൂടിയിഴകി ഒഴുകി. അതു ഒരു ഗ്രീക്ക് നഗരമാകാൻ തുടങ്ങിയത് പൊതു വർഷങ്ങൾക്ക് മുമ്പ് ബി സി 660 ൽ ആയിരുന്നു. ഗ്രീസിലെ മെഗാരയിൽ നിന്ന് വന്നവർ അവിടെ അധികാരമുറപ്പിച്ചു. അവർ നഗരത്തിനു ബൈസാന്റിയോൺ എന്ന് പേർ വിളിച്ചു അതു നാഗരിക സംസ്കാരമായി വളർന്നു. ഏഷ്യയിലെയും യൂറോപ്പിലെയും.മനുഷ്യരും ഭാഷകളും കച്ചവടവും സംസ്കാരങ്ങളും അവിടെ സന്ധിച്ചു പരസ്പരം സന്നിവേശിച്ചു. റോമാ സാമ്രജ്യം വളർന്നപ്പോൾ നഗരം റോമാ സാമ്രാജ്യത്തിലെ മഹാ നഗരങ്ങളിലോന്നായി.
നഗരത്തിന്റ ഊടും പാവും മാറ്റി അതിനു ചുറ്റും കോട്ടകൾ പണിതു അതിനെ ലോകത്തിലെ ഏറ്റവും സംഘടിത അധികാരത്തിന്റെ അടയാളമാക്കിയത്, ഇന്നത്തെ സെർബിയ എന്ന രാജ്യത്തു ജനിച്ചു വളർന്നയോരാളായിരുന്നു. അയാളുടെ പേര് ഗയൂസ് ഫ്ളാവിയസ് വലേറിയസ് കോൺസ്റ്റന്റീനസ്സ് എന്നായിരുന്നു. അച്ഛൻ ഫ്ളാവിയോസ് കോൺസ്റ്റന്റീനസ്. പട്ടാള ഓഫിസർ ആയി തുടങ്ങി റോമാ സാമ്രജ്യത്തിലെ നാലു സീസർമാരിൽ ഒരാളായി വളർന്നയാൾ. അമ്മ ഗ്രീസിലെ സാധാരണ കുടുംബത്തിൽ വളർന്ന ഹെലിന. ജനിച്ചത് പൊതു വർഷങ്ങൾക്ക് (സി ഇ )പിന്പു 272 ഫെബ്രുവരി 27 ന്. മറിച്ചത് പൊതു വർഷങ്ങൾക്ക് പിൻപു (സീ ഇ )337, മെയ് 22ന്.
അറുപത്തിയഞ്ചു കൊല്ലം ജീവിച്ച അയാൾ റോമാ സാമ്രജ്യത്തിന്റ അധികാരം മാത്രമല്ല നിരന്തരം യുദ്ധം ചെയ്തു പിടിച്ചത്. അയാൾ ചരിത്രം വെട്ടിപിടിച്ചു ലോക ചരിത്രം മാറ്റി മറിച്ചു. കോൺസ്റ്റീനസ്സ് വളർന്നു അന്ന് ലോകത്തിലെ ഏറ്റവും ശക്തമായ റോമാ സാമ്രാജ്യത്തിന്റ കോൺസ്റ്റന്റീൻ ചക്രവർത്തിയായി. റോമിന് പകരം അധികാര കേന്ദ്രമാക്കിയത് ബൈസാന്റിയമായിരുന്നു. കോൺസ്റ്റീന്റിൻ ചക്രവർത്തി മരിക്കുന്നതിന് എഴുകൊല്ലം മുമ്പാണ് അദ്ദേഹം റോമാ സാമ്രജ്യ തലസ്ഥാനമായി ബൈസാന്റിയം തിരെഞ്ഞെടുത്തത് . പൊതു വർഷങ്ങൾക്ക് പിന്നെ (സീ ഇ )330 ഇൽ നഗരത്തിന്റെ പേര് തന്നെ കോൺസ്റ്റിന്റീനോ പൊലീസ് എന്ന കോൺസ്റ്റന്റിനോപ്പോൾ ആയി മാറിയത് കോൺസ്റ്റന്റിനും അദ്ദേഹത്തിന്റെ അമ്മയും ചരിത്രം മാറ്റി മറിച്ചത് സാമ്രജ്യ ഭരണത്തിന്നു ഏക മത പ്രത്യയശാസ്ത്ര രൂപീകരണത്തിലൂടെയാണ് .
യേശുവും കോൺസ്റ്റന്റിനും പല വിധ ഗോത്ര, പ്രാദേശിക ദൈവഅധികാര വിശ്വാസങ്ങളും ആചാരങ്ങളും വിവിധ വംശീയ ഭാഷ ചേരുവകളുമായി മൂന്നു ഭൂകണ്ഡങ്ങളിൽ വ്യാപിച്ചു കിടന്ന റോമാ സാമ്രജ്യം ഏതാണ്ട് രണ്ടാം നൂറ്റാണ്ടോടെ ശിഥിലമാകാൻ തുടങ്ങിയിരുന്നു.
റോമാ സാമ്രാജ്യത്തിൽ ഈജിപ്റ്റിലെ അലക്സാന്ടറിയായിൽ നിന്നും മറ്റു തുറമുഖ നഗരങ്ങളിൽ കൂടി വ്യപാര ശ്രിംഖലയിൽ കൂടെ വളർന്ന അന്നത്തെ പുതിയ ആശയ ധാരകളായിരുന്നു ആദിമ ക്രിസ്തീയ വിശ്വാസം. വളരെ രാഷ്ട്രീയ പ്രതികൂലങ്ങളും പീഡനങ്ങളും ഏറ്റ ആദിമ ക്രിസ്തീയ കൂട്ടായ്മകളുടെ അടയാളം മീൻ ആയിരുന്നു
ലോകമൊട്ടുക്കും വ്യാപാര ശ്രിംഖലകളിൽ കൂടി പരന്ന ക്രിസ്തീയ വിശ്വാസ ധാരയുടെ പ്രത്യേകത അതു കാല ദേശങ്ങൾക്ക് അതീതമായി ലോകത്തെ എല്ലാവർക്കും ചേരവുന്ന തുറന്ന സുവിശേഷ വിശ്വാസധാരയായിരുന്നുവന്നതാണ്. ആദ്യകാല മത വിശ്വാസങ്ങൾ ഗോത്ര -പ്രദേശ ബന്ധിതമായിരുന്നു. യഹൂദ -ഗോത്ര പ്രാദേശിക ബന്ധിതമായിരുന്ന വിശ്വാസത്തെ രൂപാന്തരപ്പെടുത്തി അതിനെ സ്ഥല-ദേശ കാലത്തിനും ഭാഷ, വംശങ്ങൾക്കും സർവ്വലോക വിമോചന സുവിശേഷമാക്കിയതായിരുന്നു ക്രിസ്തീയ വിശ്വാസത്തിന്റെ പ്രത്യേകത.
അതിനെ യാഥാസ്തിക യഹൂദ ഗോത്ര വിശ്വാസ ആചാരങ്ങൾക്ക് അപ്പുറം ആർക്കും എവിടെയും എപ്പോഴും ചേരാവുന്ന സുവിശേഷമാക്കിയതിൽ പ്രധാനി റോമാ സാമ്രജ്യത്തിൽ വളർന്ന പൗലോസ് ആയിരുന്നു. കാരണം യേശു പറഞ്ഞ സ്നേഹത്തിന്റെ സുവിശേഷത്തിനു സംഘടന രൂപ പ്രത്യയശാസ്ത്ര ആചാര വിശ്വാസ നൽകിയത് പൗലോസ് എഴുതിയ ലേഖനങ്ങളാണ്. റോമാ സാമ്രജ്യത്തിന്റ രാഷ്ട്രീയ അധികാരത്തെ അതിനു വെളിയിൽ നിന്ന് ആശയപരമായി ചോദ്യം ചെയ്ത യേശു സാമ്രാജ്യ.അധികാരത്തിന്റെ കണ്ണിലെ കരടായി മാറി. അതു കൊണ്ടാണ് അധികാര വ്യവസ്ഥയുടെ ബദൽ ആശയക്കാരനെ ക്രൂശിലേറ്റിയത് . റോമാ സാമ്രാജ്യത്തിന്റ അധികാരത്ത ആശയങ്ങൾ കൊണ്ടു നേരിടുന്നവവർക്കുള്ള അധികാര ശ്കതിയുടെ താക്കീത് കൂടി ആയിരുന്നു. വ്യാപാരമേൽക്കോയ്മ ഉണ്ടായിരുന്ന യേശുവിന്റ അനുയായികളായി തുറമുഖ നഗരങ്ങളിൽ സാമ്പത്തിക സ്വാധീനം കൂടിയ യഹൂദന്മാരെയും ആശയ പ്രചാകരെയും റോമാ സാമ്രാജ്യത്തിന്റെ ശത്രുക്കളായാണ് അധികാരികൾ കണ്ടത്.
അതിനു മൂന്നു കാരണങ്ങൾ ഉണ്ടായിരുന്നു. വ്യപാര കണ്ണികളിൽ കൂടി സാമ്രജ്യത്തിന്റെ വിവിധ ഇടങ്ങളിലും ലോകമൊട്ടുക്ക് പടരുന്ന സർവ്വദേശീയ (യൂണിവേഴ്സൽ -കത്തോലിക്ക് ) ബദൽ അധികാര പ്രത്യയശാസ്ത്ര ആശയം എന്നതായിരുന്നു. രണ്ടാമത്തത് ക്രിസ്തോസ് എന്ന മിശിഹ അടിച്ചമർത്തലുകളിൽ നിന്നും പീഡനത്തിൽ നിന്നും ദാരിദ്ര്യത്തിൽ അധികാര അഹങ്കാരങ്ങളിൽ നിന്നും വിമോചനം നൽകാൻ നീതി സൂര്യനായി ന്യായം വിധിക്കാൻ വീണ്ടും വരുമെന്നുള്ള വിശ്വാസം. അധികാരികൾ റോമാ സാമ്രജ്യത്തെ തകർക്കാനുള്ള അപകട ആശയമായാണ് കണ്ടത്. ആസന്നമായ ക്രിസ്തുവിന്റെ രണ്ടാവരവിലൂടെയുള്ള വിമോചനം എന്നതിനെ റോമാ സാമ്രാജ്യത്തെ അട്ടിമറിക്കുവാനുള്ള തന്ത്രമായാണ് അധികാരികൾ കണ്ടത്.
മൂന്നാമതായി, ആദ്യ ക്രിസ്തു വിശ്വാസികളായ വ്യാപാര ശ്രിംഖല കൈയടക്കിയ യഹൂദന്മാരും കച്ചവടക്കാരുടെ സാമ്പത്തിക സ്വാധീനവും റോമാ സാമ്രജ്യത്തിന് തലവേദനയായി. ഏതാണ്ട് മൂന്നൂറു കൊല്ലം അടിച്ചമർത്തിയും കൊല ചെയ്തുമൊക്കെ ഒതുക്കും തോറും വളർന്നു വന്ന ബദൽ ആശയ വിശ്വാസ ധാരയായിരുന്നു ആദിമ ക്രിസ്തീയ കൂട്ടായ്മകൾ. അതിന്റ രാഷ്ട്രീയ സാമ്പത്തിക പ്രയോജനം ആദ്യമായി മനസ്സിലാക്കിയത് കോൺസ്റ്റന്റീൻ ആയിരുന്നു. പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ അമ്മയായിരുന്ന ഹെലീന ആയിരുന്നുവെന്നാണ് കഥ. അതും പലതിനെയും പോലെ മിത്തായിരിക്കാം കോൺസ്റ്റന്റീൻ റോമാ സാമ്രാജ്യത്തിൽ എല്ലായിടത്തുമുണ്ടായിരുന്ന ക്രിസ്തീയ ആശയ- വിശ്വാസത്തെ അടിച്ചമർത്തുന്നതിനു പകരം ഒപ്പം കൂട്ടി കൊ -ഓപ്റ്റ് ചെയ്തു. വ്യാപകമായ ക്രിസ്തീയ സംഘ ബലം കൂടി കൂട്ടിയാണ് റോമാ സാമ്രജ്യത്തെ എതിരാളികളായ ചക്രവർത്തി മാരെ തോൽപ്പിച്ചത് . കാരണം വ്യാപാര നെറ്റ്വർക്കുകൾ രാഷ്ട്രീയ ഇന്റലിജെൻസ് വാർത്ത വിനിമയ കണ്ണികളായിരുന്നു . അതു പോലെ സാമ്പത്തിക ശേഷിയുള്ള വിഭാഗവും കോൺസ്റ്റന്റിൻ ആയിരുന്നു അധികാരത്തിന്റെ ബദൽ ആശയം ധാരായ ക്രിസ്തു വിശ്വാസത്തെ റോമാ സാമ്രജ്യ അധികാരത്തിന്റെ അകമ്പടി ഐഡിയോളേജിയാക്കിയത് .
സി ഇ 313 ലെ മിലാൻ പ്രഖ്യാപനതൊടുകൂടി ക്രിസ്തീയ വിശ്വാസവും അതു പിൻപറ്റുവാനുള്ള സ്വാതന്ത്ര്യവും ലോക ചരിത്രം മാറ്റി. പിന്നീട് റോമാ സാമ്രജ്യത്തിന്റ അധികാര ഐഡിയോളെജിയും ഔദ്യോഗിക മതവും ക്രിസ്തു മതമായി വൈവിദ്ധ്യവും ഗോത്ര - പ്രാദേശികവുമായ മത വിശ്വാസ ധാരകൾക്ക് മുകളിലിട്ട ഔദ്യോഗിക ആവരണമായി മാറിയതോട് കൂടിയാണ് ക്രിസ്തു മതം റോമൻ അധികാര ഐഡിയോളെജി ആയി പരിണമിച്ചത്. ബദൽ വിമോചന ക്രിസ്തു വിശ്വാസ ധാര അങ്ങനെ അധികാര രൂപിയായും ആശയ അരൂപിയായും റോമാ സാമ്രജ്യവും കടന്നു ലോകമെമ്പാടും പരന്നു. ആയുധ ബലമുള്ള സാമ്രാജ്യശക്തി സംഘടിതമതം ആശയ ബലം കൂടി വിളക്കി ചേർത്താണ് ദൈവത്തിന്റെ പേരിൽ രാഷ്ട്രീയ -സംഘ ശക്തി ബലം ഉപയോഗിച്ചു ആളുകളെ ഭരിക്കുവാൻ തുടങ്ങിയത്. സാമ്രജ്യ വിരുദ്ധരെ കൊന്നു തൂക്കിയ കുരിശു റോമൻ അധികാര ചിഹ്നമായി. അതു വാളുകളുടെ പുതിയ ഡിസൈനായി . യേശുവിന്റെ ആശയങ്ങൾ ആചാരങ്ങളൂം ആഘോഷങ്ങളുമാക്കി സിംഹാസനസ്ഥരായപ്പോൾ യേശുവിന്റെ സ്നേഹം അസ്ഥാനത്തായി . അതു പതിയെ അപ്രത്യക്ഷമായി. മതവും അധികാരവും കെട്ടുപിണഞ്ഞു കിടക്കുന്നതിന്റ കഥകൾ അധികാരത്തിന്റെ ഭാവപ്പകർച്ചകളുടെ കഥകളാണ്.
അധികാരത്തിന്റെ വാൾ ബലവും വ്യപാരത്തിന്റ സാമ്പത്തിക രാഷ്ട്രീയവു മില്ലാതെ ലോകത്ത് ഒരു മതങ്ങളും ആശയ ധാരകളും അധിക കാലം ചരിത്രത്തിൽ പിടിച്ചു നിന്നില്ല. അധികാരം നിലനിർത്തുന്നത് ആളുകളാണെന്നും. ആളുകൾക്ക് അപ്പം മാത്രം പോരാ ആശയങ്ങളും കൊടുത്തു അതു ആചാരമാക്കി കാല ദേശങ്ങൾക്കതീതമായി നിർത്താമെന്നു കണ്ടെത്തിയതുകൊണ്ടാണ് കോൺസ്റ്റന്റീനും കോൺസ്റ്റെന്റോനോപ്പിളും അധികാര ചരിത്ര സംക്രമണങ്ങളുടെ പുതിയ ഭൂമിയും ആകാശവുമായത്. മരണ കിടക്കിയിൽ ക്രിസ്തു വിശ്വാസി ആയെന്ന കഥ കോൺസ്റ്റീൻ ചക്രവർത്തിയെ വിശുദ്ധ കോൺസ്റ്റീനാക്കി. അദ്ദേഹത്തിന്റെ അമ്മ സെയ്ന്റ് ഹെലീനയായി. എല്ലാം വിശുദ്ധീകരണങ്ങളും അധികാര അകമ്പടി പ്രയോഗങ്ങളാണ് അങ്ങനെയാണ് ഹാഗി സോഫിയുടെ തുടക്കം. പിന്നെ കോൺസ്റ്റിനോപ്പിൾ കുരിശു യുദ്ധങ്ങളുടെ പടയോട്ട കുളമ്പടികളുടെ നഗരമായി.
തുടരും
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്