ആയിരം പൂർണചന്ദ്രന്മാരെ കണ്ട ബിആർപി ഭാസ്കർ കേരളവുമായുള്ള ബന്ധം വിച്ഛേദിക്കുന്നു; കഴിഞ്ഞ വർഷം ചെന്നൈയിലേക്ക് താമസം മാറ്റിയെങ്കിലും മലയാള മാദ്ധ്യമപ്രവർത്തനത്തിന്റെ കുലപതി തലസ്ഥാനത്തെ വീട് നിലനിർത്തിയിരുന്നു; ഇനിയൊരു തിരിച്ചുവരവില്ലെന്നതിനാൽ ആ വീട് വിൽപ്പനയ്ക്ക്; ചരിത്രമുറങ്ങുന്ന വീട് നിങ്ങൾക്കും വാങ്ങാം
അരുൺ ജയകുമാർ
തിരുവനന്തപുരം: കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ ബിആർപി ഭാസ്ക്കർ സംസ്ഥാനവുമായുള്ള ബന്ധം പൂർണ്ണമായും ഉപേക്ഷിച്ച് ചെന്നൈയിലേക്ക് ചേക്കേറുന്നു. അറുപതു വർഷത്തിലധികം നീണ്ട മാദ്ധ്യമ പ്രവർത്തന കാലത്തും അതിന് ശേഷം കേരളത്തിന്റെ മനുഷ്യാവകാശ-സാംസ്കാരിക മേഖലയിലെയും സജീവ സാന്നിധ്യമായി നിലകൊണ്ട ബിആർപി തലസ്ഥാനത്തെ വീട് വിറ്റ് തമിഴ്നാട്ടിൽ മകൾക്കൊപ്പം കഴിയാനാണ് ഉദ്ദേശിക്കുന്നത്. ദി ഹിന്ദു മുതൽ ഏഷ്യാനെറ്റ് ന്യൂസിന്റെ അണിയറ ശിൽപ്പിയായി വരെ നീണ്ട ബിആർപിയുടെ മാദ്ധ്യമ സഞ്ചാര മേഖലയിൽ അദ്ദേഹം നല്ലൊരു പങ്കും ചെലവിട്ടത് തലസ്ഥാനമായ തിരുവനന്തപുരത്ത് തന്നെയായിരുന്നു.
ആദിവാസി-ദളിത് വിഷയങ്ങളിൽ മാദ്ധ്യമപ്രവർത്തനത്തിന് അപ്പുറത്തേക്ക് ഒരു ആക്ടിവിസ്റ്റിനെ പോലെ പ്രവർത്തിച്ചു ബിആർപി. ഏറ്റവും ഒടുവിൽ സി കെ ജാനുവിന്റെ നേതൃത്വത്തിൽ നടത്തിയ നിൽപ്പ് സമരത്തിൽ വരെ ശരിയുടെ പക്ഷത്ത് നിലകൊണ്ടു അദ്ദേഹം. ഇങ്ങനെ പാവപ്പെട്ടവരുടെ ഉന്നതിക്ക് വേണ്ടി കാൽ നൂറ്റാണ്ട് കേരളം മുഴുവൻ സഞ്ചരിച്ചും എഴുതിയും പ്രസംഗിച്ചും നടന്ന ബിആർപി കേരളത്തിലെ പൊതു പ്രവർത്തനത്തിന് അന്ത്യം കുറിക്കുകയാണ്. കഴിഞ്ഞ വർഷം തന്നെ ചെന്നൈയിൽ മകൾക്കൊപ്പം താമസം മാറിയ അദ്ദേഹം തലസ്ഥാനത്തുള്ള വീട് നിലനിർത്തിയിരുന്നു. ഇപ്പോൾ തിരുവനന്തപുരത്തുള്ള വീടും വീട്ട് പൂർണ്ണമായും പ്രവാസിയായി മാറാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.
22 വർഷത്തോളം താമസിച്ച ശ്രീകാര്യത്തിന് സമീപം ചെറുവയ്ക്കലിലുള്ള ശിൽപ്പം എന്ന വീടുമായുള്ള പുക്കിൾകൊടി ബന്ധമാണ് ബിആർപി ഭാസ്ക്കർ അവസാനിപ്പിക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ ചെന്നൈയിലേക്ക് ബിആർപി താമസം മാറ്റിയശേഷം ശില്പം പൂട്ടിക്കിടക്കുകയാണ്. ചെലവു കുറഞ്ഞ നിർമ്മാണ രീതി പ്രചരിപ്പിച്ച ലാറി ബേക്കറിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ബിആർപിയും ഇത്തരമൊരു വീട് ചെറുവയ്ക്കലിൽ നിർമ്മിച്ചത്. രണ്ട് നിലയിൽ നിർമ്മിച്ച വീട്ടിൽ ഇഷ്ടം പോലെ വായു സഞ്ചാരവും വെളിച്ചവും ലഭിക്കുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ.
പ്രമുഖ ആർക്കിടെക്ട് ജി. ശങ്കറിന്റെ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനെ നിർമ്മാണ ചുമതല ഏൽപിച്ച് പണികഴിപ്പിച്ച വീട് കാഴ്ച്ചയിലും സൗകര്യത്തിലും അതിസുന്ദരമാണ്. ചുറ്റുമതിലിലും മുൻഭാഗത്തെ ഭിത്തിയിലും കരിങ്കല്ല് പതിച്ച് സുന്ദരമാക്കിയിട്ടുണ്ട്. വിശാലമായ ഹാളും കിച്ചണുമുണ്ട്. മൊസൈക്കും ടൈലും ഉപയോഗിച്ചാണ് ഫ്ലോറിങ്. ഇന്റീരിയറിന്റെ കാര്യത്തിലും മോശമല്ല ശിൽപ്പം. ഒരു ശിൽപ്പചാരുതി പോലെ തന്നെ മനോഹമായി വീട് തന്നെയാണ് ബിആർപിയുടേത്. വീടിന്റെ ഡിസൈനിനും കളറിനും ചേരുന്ന ഗേറ്റും ചുറ്റുമതിലുമാണുള്ളത്. വീടിന് മുൻവശത്തായി കാർ പാർക്ക് ചെയ്യാനുള്ള ചെറിയ ഷെഡ്ഡുമുണ്ട്. നിർമ്മിതിയുടെ പ്രത്യേകത കൊണ്ട് തന്നെ തണുത്ത അന്തരീക്ഷം വീട്ടിനുള്ളിൽ ലഭിക്കും. ചുറ്റുമുള്ള മരങ്ങൾ ചൂട് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുമെന്നാണ് ബിആർപി പറയുന്നത്.
എഴുത്തിനും ബുദ്ധിക്കും യാതൊരു തെളിമയും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും പലപ്പോഴും മറ്റുള്ളവരുടെ ആശ്രയം ഉടൻ വേണ്ടിവന്നേക്കുമെന്നു ചിന്ത ശക്തമായപ്പോൾ ഏക മകൾ താമസിക്കുന്ന ചെന്നൈയിലേക്ക് നീങ്ങാൻ തീരുമാനിച്ചതെന്നാണ് ബിആർപി ഭാസ്കർ പറയുന്നത്. ചെന്നൈയിൽ ഏഷ്യൻ സ്കൂൾ ഓഫ് ജേർണലിസത്തിലെ അദ്ധ്യാപികയാണ് മകൾ ബിന്ദു ഭാസ്കർ ബാലാജി.
ഏതാനും മാസം മുമ്പ് ചെന്നൈയിലേയ്ക്ക് താമസം മാറ്റിയെങ്കിലും വീട് വിൽക്കാനായി അദ്ദേഹമിപ്പോൾ തലസ്ഥാനത്ത് എത്തിയിരിക്കുകയാണ്. പ്രശസ്ത ആർകിടെക്ട് ജി.ശങ്കർ ആദ്യം നിർമ്മിച്ച ചുവരുകളിലെ ചരിത്രം ഉറങ്ങുന്ന വീടാണ് വിൽക്കാൻ ഒരുങ്ങുന്നത്. വളരെയേറെ ആത്മബന്ധങ്ങൾ ഉള്ള വീട്ടിൽ ഇനിയും കുറച്ചുകാലം താമസിക്കാൻ ആഗ്രഹമുണ്ടെങ്കിലും സാഹചര്യങ്ങൾ അതിന് അനുവദിക്കുന്നില്ലെന്ന് അദ്ദേഹം തന്നെ പറഞ്ഞുവെക്കുന്നു. ഈ വീടിന്റെ അവകാശികളായി മറ്റൊരാൾ മാറുക എന്നത് നിയോഗം തന്നെയാണ്.
ശ്രീകാര്യം ആക്കുളം റോഡിൽ ചെറുവയ്ക്കലിന് സമീപത്ത് 1993ലാണ് ഈ വീട് നിർമ്മാണം പൂർത്തിയായി താമസം തുടങ്ങിയത്. അന്ന് ഉള്ളൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്ന സ്ഥലം ഇപ്പോൾ നഗരസഭയുടെ ഭാഗമാണ്. പിൽക്കാലത്ത് ഈ പ്രദേശത്തിന് മധ്യവർഗ്ഗ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമായി മാറിയിട്ടുണ്ട്. ചെറുവയ്ക്കൽ പ്രദേശത്തിന് സമീപത്തായി പ്രമുഖ സ്കൂളുകളും ആശുപത്രികളുമുണ്ട്. നഗത്തിലേക്ക് എത്താനുള്ള വാഹന സൗകര്യങ്ങളും ഈ ഭാഗത്തുണ്ട്.
കേരളത്തിലെ ആദ്യത്തെ സ്വകാര്യ വാർത്താ ചാനലായ ഏഷ്യനെറ്റ് ന്യൂസ് പ്രവർത്തനമാരംഭിക്കുന്നതും ബിആർപിയുടെ മുഖ്യ കാർമികതയിലായിരുന്നു. ചാനലിന്റെ അണിയറപ്രവർത്തനത്തിന് വേണ്ടിയാണ് അക്കാലത്ത് ബാംഗ്ലൂരിലായിരുന്ന തലസ്ഥാനത്ത് എത്തിയത്. ഇപ്പോൾ ഷാർജയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗൾഫ് ടുഡെ പത്രത്തിൽ കോളമിസ്റ്റാണ് ബി.ആ.പി. ഭാസ്കർ. കൂടാതെ മലയാളത്തിലെയും ഇംഗ്ലീഷിലേയും വിവിധ പത്രങ്ങളിൽ എഴുതി വരുന്നു.
കേരളക്കരയോട് വിടപറയുമ്പോഴും സോഷ്യൽ മീഡിയയിലൂടെയു മലയാള മാദ്ധ്യമങ്ങളിലൂടെ തുടർന്നും കേരള സമൂഹവുമായി സംവദിക്കുമെന്ന ഉറപ്പുനൽകിയാണ് ബിആർപി ചെന്നൈയിലേക്ക് താമസം മാറുന്നത്. മലയാള മാദ്ധ്യമ കുലപതിയുടെ ചരിത്രമുറങ്ങുന്ന തലസ്ഥാന നഗരത്തിലെ വീട് നിങ്ങളിൽ ആർക്കും വാങ്ങാവുന്നതാണ്. താൽപ്പര്യമുള്ളവർക്ക് 9446505749 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുകയോ [email protected] എന്ന ഇമെൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍