ആദർശം മുറുകെ പിടിച്ച് അഴിമതിക്കെതിരെ പോരാട്ടം നടത്തിയ ബാങ്ക് ഉദ്യോഗസ്ഥനായ തൊഴിലാളി നേതാവ്; ആദ്യം ബാങ്ക് തള്ളിപ്പറഞ്ഞു, പിന്നാലെ യൂണിയനും; ജീവിക്കാൻ വേണ്ടി ഗുമസ്തപ്പണിയെടുക്കുന്ന താരകേശ്വര കമ്മത്തിനെ വേട്ടയാടി അർബുദവും; കോർപറേറ്റ് ദാസ്യത്തിന് നിൽക്കാതെ ഇപ്പോഴും പോരാടുന്ന കമ്മത്തിന്റെ കഥ
ഇന്ത്യയിൽ ബാങ്കിങ് മേഖലയിലെ ഏറ്റവും വലിയ തൊഴിലാളിസംഘടനയായ AIBEAയ്ക്ക് നേതൃത്വം നൽകുകയും രണ്ടുദശാബ്ദത്തിലധികം അതിന്റെ ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയും ബാങ്ക് ദേശസാൽക്കരണത്തിനും സ്വകാര്യവൽക്കരണത്തിനെതിരെയും ബാങ്കിങ് മേഖലയിലെ തൊഴിലവകാശങ്ങളുടെ സങ്കുചിത താല്പര്യങ്ങളിലൊതുങ്ങാതെ, സംഘടനാ പ്രവർത്തനം ബാങ്കിങ് സേവനോപഭോക്തൃസമൂഹത്തിന്റെയും രാഷ്ട്രത്തിന്റെ സമ്പദ്ഘടനയുടെ ആരോഗ്യവും ഉറപ്പാക്കുന്ന തരത്തിൽ കാഴ്ചവെച്ച ക്രാന്തദർശിയായ തൊഴിലാളിവർഗ്ഗ നേതാവാണു സ.താരകേശ്വർ ചക്രബർത്തി. ബാങ്കിങ് ജീവനക്കാരും രാഷ്ട്രീയനേതൃത്വവും പൊതു പ്രവർത്തകരും സ്നേഹാദരങ്ങളോടെ അദ്ദേഹത്തെ സംബോധന ചെയ്തിരുന്നത് താരക്ദാ എന്നും ദാദാ എന്നുമായിരിന്നു.
താരകേശ്വർ എപ്പോഴും ഇന്ത്യയിലെ ബാങ്കുകളുടെ ആരോഗ്യത്തെ സംബന്ധിച്ച് ചിന്തിക്കുകയും തന്റെ സംഘടനാംഗങ്ങളോട് ബാങ്കുകളിലെ അഴിമതിക്കെതിരെ പോരാടൂന്നതിനും നിർദ്ദേശം നൽകുകയും നിതാന്തജാഗ്രത പുലർത്തുകയും ചെയ്തുപോന്നിരുന്നു. ബാങ്ക്, സ്വകാര്യമേഖലയിലായാലും പൊതുമേഖലയിലായാലും കൈകാര്യം ചെയ്യുന്നതു പൊതുജനങ്ങളുടെ പണമാണല്ലോ. വി.പി.കമ്മത്ത് AIBEAയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ലോർഡ് കൃഷ്ണ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃസ്ഥാനത്തു പ്രവർത്തിച്ചിരുന്നു. താരക് ദായുടെയും തന്റെ സംഘടനയുടെ ബാംഗ്ലൂർ സമ്മേളനം അംഗീകരിച്ച ബാങ്കുകളുടെ ആരോഗ്യം- രോഗവും പ്രതിവിധികളും എന്ന പ്രമേയാടിസ്ഥാനത്തിലുള്ള പ്രവർത്തനപരിപാടി അയവില്ലാതെ തന്റെ സംഘടനാപ്രവർത്തനത്തിലും ബാങ്കിങ് തൊഴിലിലും കമ്മത്ത് പിന്തുടർന്നുപോന്നു.
താൻ ജോലിചെയ്യുന്ന ബാങ്കും സെഞ്ചുറിയൻ ബാങ്ക് ഓഫ് പഞ്ചാബിലൂടെയുമായി നടന്ന 450 ഓളം കോടി രൂൂപയുടെ ഹവാല ഇടപാട് പ്രൊഫ. എ.കെ.പ്രേമജം എംപിയിലൂടെ പാർലമെന്റിലെത്തിച്ചതുൾപ്പടെ ബാങ്കിങ് രംഗത്തെ അഴിമതിക്കെതിരെ സംഘടനയുടെ ബാനറിൽ തന്നെ വ്യക്തിപരമായ പ്രത്യേകശ്രദ്ധയോടെ പ്രവർത്തിച്ചുപോന്നു ശ്രീ കമ്മത്ത്. കമ്മത്തിന്റെ പ്രവർത്തനരീതിയും കർമ്മകുശലതയും താരകേശ്വറിനു കമ്മത്തിനോട് പ്രത്യേകവാത്സല്യം ജനിപ്പിച്ചിരുന്നു. സംഘടനാ പരിപാടികൾക്കിടയിൽ കണ്ടുമുട്ടുമ്പോൾ താരക് ദാ നടത്തുന്ന കുശലാന്വേഷണം ''കോമ്രേഡ്, ഹൗ ഈസ് യുവർ ബാങ്ക്'' എന്നാണു. ദാദായുടെ ഈ വാചകം കമ്മത്തിനു ഒരു രാസത്വരകം പോലെ സംഘടനാപ്രവർത്തനത്തിനു ആവേശവും കരുത്തും നൽകി.
സ്വന്തം സുരക്ഷിതത്വവും വ്യക്തിജീവിതഭദ്രതയും അഴലുകളും നോക്കതെ അഴിമതിക്കെതിരെ അണപ്പില്ലാതെ അങ്കംവെട്ടിയ സ. വി.പി.കമ്മത്ത് അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണു. അഴിമതിക്കെതിരെയുള്ള ഇമ്പമുള്ള മുദ്രാവാക്യങ്ങളും സുവിശേഷപ്രഘോഷണവും മാത്രമായിരുന്നില്ല കമ്മത്തിന്റെ അഴിമതി വിരുദ്ധപ്രവർത്തനം, മറിച്ച് സന്ധിയില്ലാത്ത കർമ്മസമരമായിരുന്നു. അതിനു കമ്മത്തിനു കൊടുക്കേണ്ടിവന്ന വില സ്വന്തം ജീവസന്ധോരണോപാധിയും ഭദ്രമായ കുടുംബജീവിതവുമായിരുന്നു. താൻ ഉപജീവനം കഴിക്കുന്ന സ്വകാര്യബാങ്കിന്റെ മാനേജ്മെന്റ്റ് പകൽകൊള്ളയിൽ ഏർപ്പെട്ട്, പൊതുജന നിക്ഷേപം ധുർത്തടിക്കുന്നത് രേഖാമുലം റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽ പെടുത്തി എന്നതിന്റെ പേരിൽ, വി.പി.കമ്മത്തിനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടിട്ട് ഈ ഒക്റ്റോബർ 28നു പതിനഞ്ചു വർഷങ്ങൾ പിന്നിടുന്നു.
ആദർശം മുറുകെ പിടിച്ച് അഴിമതിക്കെതിരെ പോരാട്ടം നടത്തിയതിനു ആദ്യം ബാങ്കും, പിന്നെ അദ്ദേഹത്തിന്റെ യുണിയനും, മറവി കൊണ്ട് പോതുസമുഹവും കമ്മത്തിനെ തള്ളിപ്പറഞ്ഞു.
നാളിതുവരെയുള്ള അഴിമതിവിരുദ്ധ പോരാട്ടങ്ങൾ കമ്മത്തിന് സമ്മാനിച്ചത് 11 ലക്ഷം രുപയുടെ ബാധ്യതയും തൊഴിൽനഷ്ടവുമാണ്. വൈയക്തികനഷ്ടങ്ങൾക്ക് ഈ അഴിമതിവിരുദ്ധ പോരാളിയുടെ പോരാട്ടവീര്യം കെടുത്താനാവില്ല. പുതുതലമുറ ബാങ്കുകളുടെ തലതിരിഞ്ഞ ബാങ്കിങ് നയങ്ങളെ കുറിച്ചും ജനകീയ ജനാധിപത്യത്തെ കുറിച്ചും ബൃഹത്തും ചെറുതുമായ പലപുസ്തകങ്ങൾ രചിച്ചുകൊണ്ടിരിക്കുന്നു.
സ്പെക്ട്രം അഴിമതികളെ, അടങ്കൽ തുകയുടെ വലിപ്പം കൊണ്ട് വെല്ലുന്ന, ബാങ്കിങ് രംഗത്തെ അഴിമതിക്കും അതിനു വളം വെക്കുന്ന ധനമന്ത്രാലയതിന്റെയും റിസർവ് ബാങ്കിന്റെയും നടപടികൾക്കെതിരെ കമ്മത്ത് പലതവണ ഭരണകൂടങ്ങളുടെ ശ്രദ്ധക്ഷണിച്ചെങ്കിലും കോർപറേറ്റ് ദാസ്യത്തിൽ ചടഞ്ഞുകിടക്കുന്ന ഭരണകൂടങ്ങൾ അതു കണ്ടില്ലെന്ന് നടിച്ചു. കമ്മത്തിന്റെ സന്തതസഹചാരിയായി കൈയിൽ എപ്പോഴും ഒരു നീലബാഗുണ്ടാകും. അതിൽ അവസാനിക്കാത്ത പടക്കോപ്പുകളും.
ബാങ്കിങ് രംഗത്ത് കമ്മത്തിനോടൊപ്പം ജോലിചെയ്തവരും ജൂനിയറായിട്ടുള്ളവരും പതിനായിരങ്ങൾ പ്രതിമാസം പെൻഷൻ വാങ്ങുമ്പോൾ കമ്മത്ത് ഇന്നും ഗുമസ്തപ്പണിയെടുത്താണു അഷ്ടിക്കു വക കണ്ടെത്തുന്നത്. ബാങ്കിങ് രംഗത്ത് പ്രവർത്തിച്ച മറ്റുള്ളവരുടെ സാമ്പത്തികഭദ്രതയും കമ്മത്തിന്റെ പൊതുകാര്യപ്രസക്ത നിലപാടുകൾക്കു വേണ്ടി അനുഭവിക്കേണ്ടി വന്ന സാമ്പത്തികാരിഷ്ടത കമ്മത്തിനെ കുടുംബാംഗങ്ങൾക്ക് അസ്വീകാര്യനാക്കി. ഇന്ന് സ.കമ്മത്ത് അവശനാണു. സാമ്പത്തികമായി മാത്രമല്ല, ശാരീരികമായും. അഴിമതിയെന്ന സമൂഹത്തെയും ഇന്ത്യൻ സാമ്പത്തികരംഗത്തെയും കാർന്നുതിന്നുന്ന അർബുദത്തിനെതിരെ പോരാടിവലഞ്ഞ കമ്മത്തിന്റെ ശരീരത്തിൽ ദുർവിധി ഇന്ന് അർബുദത്തിന്റെ രൂപത്തിൽ കടന്നുകൂടിയിട്ടുണ്ട്. പഴയതുപോലെ യാത്ര ചെയ്യാൻ വയ്യാതായിരിക്കുന്നു. താനെഴുതി ബാങ്കിൽ നിന്നും വായ്പ തരമാക്കി പ്രിന്റ് ചെയ്ത പുസ്തകങ്ങൾ വിറ്റുകിട്ടുന്നതിൽ നിന്നുവേണം ചികിത്സയ്ക്കും വായ്പാതിരിച്ചടവിനും പണം കണ്ടെത്താൻ.
കമ്മത്ത് ഞാനുൾപ്പടെ തന്റെ സൗഹൃദവലയത്തിലുള്ളവർക്ക് അനാരോഗ്യം മൂലം പുസ്തകങ്ങൾ തപാലിൽ അയച്ചുനൽകുകയാണു ചെയ്യുന്നത്. പുസ്തകത്തോടൊപ്പം വിലയൊടുക്കുന്നതിനു അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിന്റെയും പോസ്റ്റൽ സേവിങ്സ് അക്കൗണ്ടീന്റെയും വിവരങ്ങൾ നൽകുന്നു. പലരും റാപ്പർ പോലും തുറന്നു നോക്കാതെ സ്വീകരണമുറിയിലിടുന്നു. ''ഇങ്ങോർക്കെന്താ വട്ടാണോ'' എന്ന് ആത്മഗതം നടത്തുന്നു. തിരക്കിട്ട ജീവിതപ്രയാണത്തിൽ പരുക്കേറ്റു വീണ ഈ പടയാളിയെ ഓർക്കാൻ, പുസ്തകത്തിന്റെ വില അയച്ചുനൽകാൻ, അതിനു മെനക്കെടാൻ, ഒന്നു ഫോണിൽ വിളിച്ച് ഒരു കുശലാന്വേഷണം നടത്താൻ, അണയാത്ത ആത്മവീര്യത്തെ ഒന്നു അഭിനന്ദിക്കാൻ ആർക്കാണു നേരം.
''അവനു കാവലാളാരു ഈ ഞങ്ങളോ'' ഇനിയും കരുണ വറ്റിയിട്ടില്ല നമുക്കെങ്കിൽ, ഈ പോരാളിയുടെ രചനകൾ വാങ്ങി, കുറഞ്ഞപക്ഷം ഒരു കുശലാന്വേഷണമെങ്കിലും നടത്താൻ അലിവുണ്ടാകണമെന്ന് അപേക്ഷിക്കുന്നു. പുസ്തകങ്ങൾ എല്ലാം മഹത്തരമാണെന്ന അഭിപ്രായമൊന്നുമില്ല, പക്ഷെ, അതെല്ലാം അദ്ദേഹത്തിന്റെ മൗലികമായ ആശയങ്ങളും രചനകളുമാണു. അഴിമതിക്കെതിരെയുള്ള അനവധിയായ അമ്പുകളാണു. അദ്ദേഹത്തെ ബന്ധപ്പെടുവാൻ താല്പര്യമുള്ളവർക്ക്. ഫോൺ: 8281992677. മേൽവിലാസം: വി.പ്രേമചന്ദ്ര കമ്മത്ത്, വെൺചന്ദ്ര, എളമക്കര, കൊച്ചി-26
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍