Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വകാര്യ ബസ്സുകൾ ആഡംബര ബസ്സുകൾ ഇറക്കി,'ഇടിയും മിന്നലും' കെഎസ്ആർടിസും എത്തി; എങ്കിലും പഴയ തലമുറയുടെ മനസ്സിൽ ഇപ്പോഴും മായാതെ മലബാർ സർവീസുകൾ

സ്വകാര്യ ബസ്സുകൾ ആഡംബര ബസ്സുകൾ ഇറക്കി,'ഇടിയും മിന്നലും' കെഎസ്ആർടിസും എത്തി; എങ്കിലും പഴയ തലമുറയുടെ മനസ്സിൽ ഇപ്പോഴും മായാതെ മലബാർ സർവീസുകൾ

ധ്യകേരളത്തിലെ കോട്ടയം , പാലാ പ്രദേശങ്ങളിൽ നിന്ന് വടക്കൻ കേരളത്തിലേക്ക് ധാരാളം ബസ്സ് സർവീസുകൾ പണ്ട് മുതലേ ഉണ്ട്. എല്ലാ ബസ്സുകളിലും അത്യവശ്യം കലക്ഷനുമുണ്ട് , എന്തുകൊണ്ടാണ് ഈ പ്രദേശങ്ങളിൽ നിന്നും മാത്രം ഇത്രയധികം KSRTC / സ്വകാര്യ ബസ്സ്‌കൾ മലബാറിലേക്ക് സർവ്വീസ് നടത്തുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ?? അതിന്റെ ശെരിയായ കാരണമരിയണമെങ്കിൽ ഏതാനും പതിറ്റാണ്ടുകൾ പുറകിലേക്ക് സഞ്ചരിക്കണം. ഒരുപാടളുകളുടെ മങ്ങിയ ഓർമകളിലൂടെ നമുക്ക് സഞ്ചരിക്കാം.

നമുക്കറിയാവുന്നത് പോലെ മധ്യകേരളത്തിലെ നല്ലൊരു ശതമാനം ജനസംഖ്യയും സുറിയാനി കത്തോലിക്കർ/ സിറോ മലബാർ കത്തോലിക്കരാണ്, പരമ്പരാഗതമായി കൃഷിയാണ് ഈ സമുദായത്തിന്റെ പ്രധാന ജോലി.ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ, വീടുകളിൽ ജനസംഖ്യ കൂടുകയും കൃഷി ഭൂമി തികയാതെയും വന്നപ്പോൾ അവരിൽ ചിലർ കുറഞ്ഞ വിലയ്ക്ക് ഭൂമി ലഭിക്കുന്ന മലബാറിലെ മലയോര പ്രദേശങ്ങളിലെക്കും , ഹൈ റേഞ്ചിലേക്കും കുടിയേറി , അവർ പിന്നീട് തങ്ങളുടെ ബന്ധുക്കളെയും , സമീപവാസികളെയും അവിടേക്ക് കൊണ്ട് പോയി . അങ്ങനെ മലബാറിലെ പാലക്കയം, മണ്ണാർക്കാട്, നിലമ്പൂർ,കരുവാരക്കുണ്ട് ,താമരശ്ശേരി,കോടഞ്ചേരി, പേരാമ്പ്ര, കൂരാചുണ്ട്,പെരിക്കലുർ ,മാനന്തവാടി, മണക്കടവ്,കൊട്ടിയൂർ,കുടിയാന്മല,,കൊന്നക്കാട്, ആലക്കോട് , പാണത്തൂർ തുടങ്ങിയ പ്രദേശങ്ങളിൽ കുടിയേറ്റ കർഷകർ താമസമുറപ്പിച്ചു, ആദ്യ കാലങ്ങളിൽ കോട്ടയത്ത് നിന്നും തീവണ്ടി കയറി ഷോർണൂർ ഇറങ്ങി അവിടനിന്നും തീവണ്ടി കയറിയും പിന്നീടു അന്നുണ്ടായിരുന്ന ചുരുക്കം ചില സ്വകാര്യ ബസ്സുകളിലും , പിന്നീടു കുറെയധികം ദൂരം കാൽനടയായി സഞ്ചരിച്ചുമാണ് അവർ കൃഷിയിടങ്ങളിൽ എത്തിയത്.   

അങ്ങേയറ്റം ദുരിധ പൂർണമായിരുന്നു ആദ്യ കാലങ്ങൾ , വഴിയില്ല, കൃഷി നശിപ്പിക്കുന്ന വന്യ മൃഗങ്ങൾ , മലമ്പനി പോലത്തെ രോഗങ്ങൾ , ചികിത്സ കിട്ടാതെ ഉറ്റവരും, കുഞ്ഞു മക്കളും കണ്മുൻപിൽ കിടന്നു മരിക്കുന്നത് നിത്യ സംഭവം, അവിടെ ഉണ്ടായിരുന്ന പള്ളികളുടെ സെമിതെരികൾ നിറഞ്ഞു , എങ്കിലും പലരും പിടിച്ചു നിന്ന്, കുറെ ആളുകൾ മലയിറങ്ങി നാട്ടിലേക്കു വന്നു. 1953-ൽ സിറോ മലബാർ സഭ കുടിയേറ്റ കർഷകർക്കായി തലശ്ശേരി രൂപത നിലവിൽ വന്നു . പാല സ്വദേശിയായ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി അവിടുത്തെ മെത്രാനായി ,അങ്ങനെ ചിതറി നിന്നിരുന്ന കുടിയേറ്റ സമൂഹത്തെ ഒന്നായി നിർത്താൻ അവർക്ക് സാദിച്ചു . ആ കാലഘട്ടങ്ങളിൽ ഏതാനും ചില സ്വകാര്യ ബസ്സുകൾ മലബാറിലേക്ക് സർവീസ് ആരംഭിച്ചു , അതോടപ്പം സഭയുടെ സമ്മർദം മൂലംKSRTCയും ഏതാനും സർവീസുകൾ തുടങ്ങി , എഴുപതുകളുടെ അവസാനത്തോടെ മലബാറിലേക്ക് എതാനും സ്വകര്യ ബസ്സുകളും , പാലയിൽ നിന്നും KSRTC മണ്ണാർക്കാട്ആനക്കട്ടി ,കണ്ണൂർ മണക്കടവ് ,പോതുകല്ല് , കോട്ടയതു നിന്നും കഞ്ഞിരപ്പുഴ-പാലക്കയം,അടിപ്പോരണ്ട എന്നിവിടങ്ങളിലേക്ക് സർവീസുകൾ ആരംഭിച്ചു , അക്കാലത്തു എല്ലാ ബസ്സുകളിലും തിങ്ങി നിറച്ചാളായിരുന്നു , കായംകുളതു നിന്നും ഉണ്ടായിരുന്ന സ്വകാര്യ ബസ്സിൽ സീറ്റ് ;ലഭിക്കാൻ കോട്ടയത്തിനു മുൻപ് നിന്നും ആളുകൾ പോയി കയറുമായിരുന്നു.

പഴയആളുകളുടെ ഓർമയിൽ അധിവൈകാരികത നിറഞ്ഞു തുളുമ്പുന്ന ദൃശ്ശ്യങ്ങളയിരുന്നു ബസ്സുകൾ പുറപ്പെടുമ്പോൾ . ഇന്നത്തെ എയർ പോര്ട്ടുകളിൽ കാണുന്ന പോലെ ബന്ധുക്കളെ യാത്രയാക്കാൻ വരുന്നവരുടെ വൈകാരിക പ്രേകടങ്ങങ്ങൾ സാധാരമായിരുന്നു . മലബാറിലെ ദുരിതങ്ങൾ അറിയാവുന്നതുകൊണ്ട് ഇനി ഒരു കൂടിക്കാഴ്ച ഉണ്ടാകുമോ എന്ന് പലരും ഭയപ്പെട്ടിരുന്നു , പെണ്മക്കളെ മലബാറിലേക്ക് വിവാഹം ചെയ്തയക്കുന്ന മാതാപിതാക്കൾ ,സഹോദരിയുടെ വിവാഹം കൂടാൻ മലബാറിലേക്ക് പോകാൻ പറ്റാത്ത സഹോദരങ്ങൾ എന്നിവരൊക്കെ കണ്ണുനീരോടെയാണ് ഓരോ ബസ്സിനെയും യാത്ര അയച്ചിരുന്നത് .

അടുത്ത കാലത്ത് മരിച്ചു പോയ മലബാറിൽ മിഷ്യൻ പ്രവർത്തനം ചെയ്തിരുന്ന പാലാ രൂപതയിലെ ഒരു സീനിയർ വൈദികൻ പറഞ്ഞത് ഇവിടെ കുറിക്കുന്നു ' ആളുകൾ നാട്ടിൽ നിന്നും തെങ്ങിൻ തൈയും , കവുങ്ങിൻ തയ്യും,റബർക്കുരുവുമെല്ലമായിട്ടാണ് ബസ്സിൽ പോകുന്നത് , അമ്മമാർ തങ്ങളുടെ പെണ്മക്കളുടെ കയ്യിൽ കറി ചട്ടിയും, കോഴികളെയും കൊടുത്തു വിടുന്നതും , അവറ്റകളുടെ ശബ്ദവും ബസ്സിൽ സർവ്വ സാധരമായിരുന്നു ,പാലാ അരമനയിൽ നിന്നും ലഭിച്ച വളരെ കുറച്ചു പണമുവമായിട്ടാണ് മല കയറുന്നത് . വണ്ടി സൗകര്യം ഇല്ല , ആകെ ഉള്ളത് തലശേരി മെത്രാന് ഒരു പഴയ ജീപ്പ് . ബസ്സിറങ്ങി ആളുകലോടൊപ്പം മൈലുകലോലും നടക്കണം . പള്ളിയെന്ന് പറയാൻ ചെറിയ ഓലപ്പുരകൾ മാത്രം , ഒരു പള്ളിയിൽ നിന്നും കിലോമീട്ടരുകളോളം നടന്നാണ് അടുത്ത പള്ളിയിൽ കുർബാനയ്ക്ക് പോയിരുന്നത് .' അവിടുത്തെ ആളുകളുടെ ദുരിത പൂർണമായ ജീവിതത്തെയും അച്ഛൻ ഓർക്കുന്നു . ' ഒരുപാടാളുകൾ ചികിത്സ കിട്ടാതെ മരിച്ചു , മലബനിയാണ് പ്രധാന വില്ലൻ. പലപ്പോഴും സെമിതെരികൾ നിറഞ്ഞു ശവമടക്കിനു ഒന്നോ രണ്ടോ പേരും ഞാനും കാണും ,ദൂരം കാരണം ചിലരെ കൃഷിയിടങ്ങളിൽ തന്നെ അടക്കി , പിന്നീട് അവിടെ പോയി ഒപ്പീസ് ( പ്രാർത്ഥന ) ചെല്ലി. പിന്നീട് നാടുമായി ബന്ധപെടാനുള്ള ഏക മാർഗ്ഗം അങ്ങോട്ടുള ബസ്സുകളായിരുന്നു 'അന്ന് മലബാറിൽ പല സ്ഥലങ്ങളിലും KSRTC ബസ്സ് ഡിപ്പോകൾ ഇല്ലായിരുന്നു , പല വണ്ടികളും നാട്ടിലെ പൊതു സ്ഥലം എന്ന നിലയിൽ പള്ളി മുറ്റത്തായിരുന്നു ഇട്ടിരുന്നത് (ഇന്നും പല സ്ഥലങ്ങളിലും അത് തുടരുന്നു ), ജീവനക്കാർ കിടക്കുനതും ബസ്സിൽ , പ്രാഥമിക കൃത്യങ്ങൾക്കായി ആശ്രയിച്ചിരുന്നത് പള്ളിയുടെ സ്ഥലം/ അതിനോട് ചേർന്നുള്ള തോടുകൾ,കുറെ സ്ഥലങ്ങളിൽ ജീവനക്കാർക്കും ഭക്ഷണവും കൊടുത്തിരുന്നത് പള്ളിയായിരുന്നു.

'.പലപ്പോഴും കഷ്ട്ടപടയിരുന്നു ജീവനക്കാർക്ക് ,ബസ്സിൽ തിരക്ക്, ഇന്നത്തെ പോലെ റോഡു സൗകര്യങ്ങൾ ഇല്ല , പഴയ വണ്ടികളിൽ പവർ സ്ടിയരിങ് ഒന്നും ഇല്ലാത്തതിനാൽ ഡ്രൈവർ കിടന്നാണ് വളക്കുനത് , മിക്ക വളവുകളും റിവേർസ് എടുത്താണ് കയറ്റിയിരുന്നത് , ചില കയറ്റങ്ങൾ വരുമ്പോൾ യാത്രക്കാരെ ഇറക്കി നടത്തിയാണ് ബസ്സ് പോയിരുന്നത്. അതുകൊണ്ട് തന്നെ ആ ബസ്സുകളോട് നാട്ടുകാർക്ക് പ്രത്യേക സ്‌നേഹമായിരുന്നു , പാലാ വണ്ടി കാണുമ്പോൾ തങ്ങളുടെ നാടിനെയും, ബന്ധുക്കളെയും അവർക്ക് ഓര്മ വരുമായിരുന്നു .ബസ്സിൽ സ്‌റെപ്പിനി ചക്രവും കാണും ' KSRTC പാലാ ഡിപ്പോയിൽ ഡ്രൈവർ ആയിരുന്ന മാത്യു ഓർമ്മിക്കുന്നു.

സ്വകാര്യ ബസ്സുകളുടെ സേവനവും പ്രേശംസനീയംമാണ് , ഇന്നത്തെ പല റൂട്ടുകളും തെളിചെടുത്തത് അവരാണ് , റോഡു പോലുമില്ലാത്തടത് സർവീസ് നടത്തിയാണ് ഇന്ന് കാണുന്ന പല സ്വകാര്യ ബസ്സുകളും തങ്ങളുടെ തുടക്കം കുറിച്ചത് . ചിലപ്പോളൊക്കെ റോഡിനു കുറുകെ മരങ്ങളുടെ ചില്ലകൾ വീണുകിടക്കും , ജീവനക്കാരും യാത്രക്കാരും ചേർന്നാണ് വെട്ടി മാറ്റിയിരുന്നത് , അതിനു വേണ്ട ഉപകരണങ്ങളും വണ്ടിയിൽ കാണും
.
ഈ മലബാർ ബസ്സുകളായിരുന്നു അവരെ നാടുമായി ബന്ധിപ്പിക്കുന്ന കണ്ണി , പാലായിലെ മാതാവിന്റെ ജൂബിലി പെരുന്നാളിനും, കത്രീട്രൽ പള്ളിയിലെ രാക്കുളി പെരുന്നാളിനും , വിവാഹ യാത്രക്കും (അന്ന് ടൂറിസ്റ്റ് ബസ്സുകൾ അപൂർവമായിരുന്നു ), വൈദികരും , മെത്രാനും , സ്ഥലം മാറ്റം കിട്ടുന്ന ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്നത് ഈ വണ്ടികളായിരുന്നു. പിന്നീട് പാലാക്കാരുടെമാണി സാറിന്റെ ഇടപടൽ മൂലം കൂടുതൽ ബസ്സുകൾ വന്നു , ഉള്ള ബസ്സുകൾ നീട്ടി , സ്വകാര്യ ബസ്സുകൾ ആഡംബര ബസ്സുകൾ ഇറക്കി ,'ഇടിയും മിന്നലും' KSRTC യുമിറക്കി. എങ്കിലും പഴയ തലമുറയുടെ മനസ്സിൽ ഇന്നും കണ്ണൂർ മണക്കടവും , പോതുകല്ലും , പീറ്റർസും , ഡിവൈനും , ചെറിയാ നുമൊക്കെ നില്ല്കുന്നു . കാലചക്രം മുന്നോട്ടു നീങ്ങി , പുതു തലമുറയ്ക്ക് ബന്ധങ്ങളുടെ കണ്ണികൾ നഷ്ട്ടമായപ്പോൾ നാട്ടിലേക്കുള്ള യാത്രകൾ കുറഞ്ഞു .പല ബസ്സുകൾക്കും വരുമാനം നഷ്ട്ടമായി അവയിൽ പലതും നിന്ന് പോയി ,എങ്കിലും ആയിരക്കണ ക്കളുകളുടെ ഓർമകളുമായി അവയിൽ ചിലത് ഇന്നും ഓടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP