പല പല വേഷങ്ങൾ
സ്‌നേഹിച്ചുള്ള ജീവിതമായിരുന്നു സണ്ണിയുടേത്. അതും കൗമാരപ്രായത്തിൽ തുടങ്ങിയത്. പക്ഷേ ഇപ്പോൾ ടിയാൻ വിധിയിലും ജ്യോതിഷത്തിലും നന്നായി വിശ്വസിക്കുന്നു. ഇടയ്ക്ക് പെന്തക്കോസ്തിലും അൽപകാലം പ്രവർത്തിച്ചു. ധ്യാനമിരുന്നു അങ്ങനെയാണ് ആത്മഹത്യയുടെ വക്കിൽ നിന്നും പിന്തിരിഞ്ഞു പ്രവാസി ജീവിതത്തിലേക്ക് കടന്നത്. എട്ടു വർഷത്തെ പ്രവാസി ജീവിതത്തിന് ജീവിതസഖിയും കൂട്ടിനുണ്ടായിരുന്നു. സണ്ണി പെയിന്ററായിട്ടും ഭാര്യ സ്വന്തം അറബിയുടെ വീട്ടിലെ ആയ ആയിട്ടും പ്രവാസ ജീവിതം നേട്ടങ്ങളെക്കാൾ രോഗങ്ങളാണ് രണ്ടാൾക്കും സമ്മാനിച്ചത്.
ഭാര്യ കടുത്ത പ്രമേഹ രോഗിയായി മാറി. സണ്ണിയ്‌ക്കോ പെയിന്റ് അലർജി കാരണം രണ്ട് കൈകളിലും തൊലിപൊട്ടി പൊളിഞ്ഞ് വല്ലാത്ത പുകച്ചിലും നീറ്റലും. ഇപ്പോൾ ഹോമിയോ ചികിത്സ കഴിഞ്ഞ് അലോപ്പതി (സ്റ്റിറോയ്ഡ് ഗുളികകൾ) ചികിത്സ ആരംഭിച്ചു. ഇനി ആയുർവേദം കൂടി ഒന്ന് പരീക്ഷിക്കണമെന്നാണ് പുള്ളിയുടെ ആഗ്രഹം. നടക്കട്ടേ.
26-ാമത്തെ വയസ്സിൽ സണ്ണി തിരുവനന്തപുരത്തെ ഒരു പ്രശസ്തമായ റസിഡൻസ് കോളനിയിലെ പ്രശസ്തയായ വീട്ടമ്മയുടെ സഹായിയായും ഡ്രൈവർ പണിയും നോക്കി വരുമ്പോഴായിരുന്നു രമണിയെ കണ്ടുമുട്ടിയത്. അതേ റസിഡൻസി ഏര്യയിൽ വീട്ടുജോലിക്കാരിയായി വന്നപ്പോഴായിരുന്നു ഒരു വർഷത്തെ കണ്ടുപരിചയം. ചില അവസരങ്ങളിലുള്ള ഇടപെടലുകളും അവരെ പിരിയാൻ ആകാത്തവിധം അടുപ്പിച്ചു. കല്യാണമോ രജിസ്റ്റർ മാര്യേജോ ഒന്നും ആയിരുന്നില്ല. ഒരു വിളിച്ചു കൊണ്ടുപോകൽ, മാറി താമസിക്കൽ അത്ര തന്നെ.
സണ്ണിയുടെ വീട്ടുകാർ പ്രത്യേകിച്ച് അമ്മയും സഹോദരിമാരും കടുത്ത എതിർപ്പ് പ്രകടിപ്പിക്കുവാൻ കാരണമായത് പിന്നീടുള്ള അന്വേഷണത്തിൽ രമണിക്ക് ആദ്യകെട്ടിൽ ഒരു മകൾ അതും 6-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയുണ്ടെന്ന കണ്ടെത്തൽ മൂലമായിരുന്നു. കാലക്രമത്തിൽ അമ്മായിക്ക് വയസ്സാംകാലത്ത് ഒരു ആശ്രയം ഇതേ രമണിയും സണ്ണിയും ആയിരുന്നു എന്നതാണ്. അമ്മായിയുടെ മരണശേഷം രമണിയും ഭർത്താവും പഴയ റസിഡൻസ് കോളനിയിലെ മമ്മിയുടെ വീട്ടിൽ ജോലിക്കാരും സഹതാമസക്കാരുമായി തുടർന്നു, അവരുടെ മരണം വരേയും. ഇനിയാണ് വേഷ പകർച്ചകൾ.
എലിസബത്ത് മമ്മിക്ക് ഒരേയൊരു മകൻ. നല്ല സുറിയാനി കൃസ്ത്യാനിയായ അവരുടെ മകൻ, മരുമകളുടെ പ്രേരണയാൽ പെന്തക്കോസ്ത് സഭയിൽ ചേർന്നു. അവർക്ക് രണ്ടു മക്കൾ ഒരാൺ (വികലാംഗൻ) ഒരു പെൺ അയർലന്റിൽ വിവാഹിതയായിപോയി സ്ഥിരതാമസക്കാരിയായി മാറി.
തൊട്ടടുത്തു തന്നെയുള്ള അൽപ്പം വലുതായ ഓടുമേഞ്ഞ കെട്ടിടത്തിൽ താമസിച്ചിരുന്ന മരുമകളോ മകനോ മമ്മിയുടെ അവസാന കാലത്ത് സംരക്ഷണത്തിന് തുനിഞ്ഞിരുന്നില്ല.
കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടായിരുന്ന മമ്മിയുടെ അവസാനകാലത്തെ സഹായികൾ സണ്ണിയും ഭാര്യയും മാത്രം. എന്ത് വിരോധാഭാസമെന്ന് നോക്കണേ. മമ്മിയുടെ ചെറുമകൻ കാലിന് അൽപ്പം വൈകല്യമുള്ളതിനാൽ ത്രീവീലർ ബൈക്കിലാണ് സഞ്ചാരം. പ്രൈവറ്റ് ബാങ്കിൽ ക്ലാർക്ക് പണി. ഒന്നുമാറി ഒന്നുമാറി മൂന്ന് കെട്ട്‌കെട്ടി മക്കളില്ല. ഇഷ്ടംപോലെ വയലും ഭൂമിയും ഉണ്ടായിരുന്നത് വിറ്റുവിറ്റ് ലാവിഷ് ജീവിതം സദാ ചുണ്ടത്ത് പുകയുന്ന സിഗരറ്റ് ജോബിയുടെ ജീവിതം പുകഞ്ഞ് തീരുകയാണ്.
മരണത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പുവരെ മമ്മി ജോബിനെ കാണാൻ ആഗ്രഹിച്ചിരുന്നു. ഓർമ്മക്കുറവ് ബാധിച്ച് ഭാഗികമായും പൂർണ്ണമായും അബോധാവസ്ഥയിൽ കിടക്കുന്ന അവസരത്തിലായിരുന്നു ജോബിന്റെ വരവും പോക്കും ഫലത്തിൽ ഉണ്ടായതെന്ന് മാത്രം. സംഭവങ്ങൾ വഴിമാറുന്നു വല്ലാതെ...പരമാവധി ചുരുക്കാം.
കർഷകത്തൊഴിലാളികളുടെ തൊഴിൽപ്രശ്‌നം ഉള്ളതിനാൽ വയൽ വിൽപ്പന പ്രയാസമായിരിക്കുമെന്ന തിരിച്ചറിവിന്റെ ഭാഗമായി മമ്മി അവസാനം പ്രാദേശിക സിപിഐ (എം) നേതാവിനെ ആളയച്ചു വരുത്തി. പവർ ഓഫ് അറ്റോർണി പുള്ളിക്കാരന്റെ പേരിൽ രജിസ്റ്റർ ചെയ്തുകൊടുത്തു. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം ഒന്നു രണ്ട് കർഷക തൊഴിലാളികൾക്ക് ആദ്യമായി വീടുവച്ച് താമസിക്കുവാൻ സൗജന്യ നിരക്കിൽ വയൽ ഭൂമി നൽകി. അക്കൂട്ടത്തിൽ സണ്ണിക്ക് 5 സെന്റ് സ്ഥലം സൗജന്യമായി ഇഷ്ടദാനം നൽകി. പിന്നീട് സംഗതികൾ സ്പീഡായിട്ടാണ് നടന്നു കിട്ടിയത്. മമ്മി കൂടുതൽ കാശും അയർലന്റുകാരി ചെറുമകൾക്കും അവരുടെ കുട്ടികൾക്കുമായി കൈമാറി.
്മമ്മിയുടെ മരണശേഷം ഒരാഴ്ചക്കുള്ളിൽ സണ്ണിയും രമണിയും അവിടത്തെ താമസം മാറി. സണ്ണിയുടെ കുടുംബ വീട്ടിലെ ഷെയർ ഒറ്റ മുറിയൽ താമസം ആരംഭിച്ചു.
സ്വയം തൊഴിൽ എന്ന നിലയിൽ ഉണ്ടായിരുന്ന ഓട്ടോ പിക്ക്അപ്പ് വിറ്റു കിട്ടിയ കാശ് ഉപയോഗിച്ച് കാറ്ററിങ് തൊഴിൽ ആരംഭിച്ചു. സിറ്റിയിലെ അരഡസ്സനോളം വരുന്ന ബേക്കറികളിൽ കപ്പയും മീൻകറിയും ബീഫ് ഫ്രൈയും മത്തി പീരയും അലൂമിനിയം കണ്ടെയ്‌നറിൽ നല്ല ഭംഗിയായി പാക്ക് ചെയ്ത് സ്ഥിരമായി എത്തിച്ച് ഉപജീവനം കണ്ടെത്തി. പാചക കലയിൽ തികച്ചും മിടുക്കിയായിരുന്നു രമണി എന്നത് പ്രത്യേകം പറയേണ്ടല്ലോ.
ഇതിനിടയിൽ പത്താംക്ലാസ്സ് കഴിഞ്ഞ് ടൈപ്പ് പഠിത്തവും മറ്റുമായി നിന്നിരുന്ന മകളെ ഒരു ഓട്ടോ പിക്ക്അപ്പ് ഡ്രൈവറുമായിട്ടുള്ള വിവാഹം കടം വാങ്ങിയിട്ടാണെങ്കിലും ഒരുവിധം നന്നായി നടത്തിവിട്ടു. അവൾക്കിപ്പോൾ കുട്ടികൾ രണ്ട്. മരുമകൻ മര്യാദക്കാരൻ. ഇനിയാണ് അമിട്ട് പൊട്ടുന്ന കത്തിവേഷം രംഗപ്രവേശനം നടത്തിയതും ഒടുവിൽ കാർമേഘങ്ങൾ മാറി തെളിഞ്ഞ ആകാശം പോലെ ജീവിതം തിരികെ കൈപ്പിടിയിൽ ഒതുങ്ങുന്നതും.
സംഗതി അൽപ്പം നീണ്ടുപോയി, ക്ഷമിക്കുക. കണ്ടിന്യുവേഷൻ വേണമല്ലോ അതില്ലെങ്കിൽ ബോറടിക്കും. അല്ലെങ്കിൽ ഇത് ജീവിതമല്ല കഥയാണ് വെറും കഥയാണെന്ന് തോന്നിപ്പോകും.
കാറ്ററിംഗിനും കല്യാണത്തിനും കടം കൊടുത്ത് സഹായിച്ച കുമാരൻ കോൺട്രാക്ടർ (പലിശക്കാരൻ) സണ്ണിയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായി....ശ്ശോ...... ഒന്ന് കൂടി ചുരുക്കാം. ഒരുദിനം സണ്ണി തനിക്ക് കിട്ടിയ അധിക ഓർഡർ വീട്ടിൽ കയറി ഒന്ന് പറഞ്ഞിട്ട് പോകാമെന്ന് കരുതി വന്നപ്പോൾ ആകെ വശപിശക്. മുറിക്കുള്ളിൽ രമണിയും കോൺട്രാക്ടറും കാണാൻ അത്ര നല്ലതല്ലാത്ത സീനിൽ ആകെ പ്രശ്‌നം. ആളെ വിളിച്ചുകൂട്ടി സണ്ണി ഭാര്യയായ മുത്തശ്ശിയെ നവവധുവായി കുമാരൻ കോൺട്രാക്ടറെ ഏൽപ്പിച്ചു. പൊലീസ് സ്റ്റേഷനിൽ കൂടി സംഗതി എളുപ്പമാക്കി.
സണ്ണിക്ക് ഇനി ആത്മഹത്യ തന്നെ ശരണം. കാര്യങ്ങൾ ക്ഷോഭത്തോടും കരച്ചിലോടും പറഞ്ഞ് അവസാനിപ്പിച്ച സണ്ണിയോട് പഴയ സിപിഐ (എം) നേതാവ് അദ്ദേഹം ഇപ്പോൾ ബ്ലോക്കോഫീസറാണ് ഇപ്രകാരം പറഞ്ഞു. സണ്ണിച്ചൻ എങ്ങോട്ടും പോകണ്ട. ഇന്ന് മുതൽ എന്റെ ഔട്ട്ഹൗസിൽ താമസിക്കുക. ഓഫീസ് ജീപ്പ് തൽക്കാലം ഓടിക്കാനുള്ള ഏർപ്പാടാക്കാം. അവിടെ ഡ്രൈവർ പെൻഷനായി പോയിട്ട് രണ്ടാഴ്ചയായി. ഇതുവരെ പുതിയ ആൾ വന്നിട്ടില്ല. ഞാൻ ബ്ലോക്ക് പ്രസിഡന്റിനോട് പറഞ്ഞ് ഡെയ്‌ലിവേജസ്സിൽ നിയമിക്കാം. അത് ശരിയാവില്ല സാർ എന്റെ ജീവിതം തകർന്നു. സാർ ഇനി പാടുപെടണ്ട. പുകഞ്ഞകൊള്ളി പുറത്ത്. എനിക്ക് ഒരാഴ്ചയായി നേരാംവണ്ണം ഉറങ്ങാൻ കഴിയുന്നില്ല. എന്നാലും അവൾ എന്നെച്ചതിച്ചല്ലോ സാർ. ഞാൻ അവൾക്ക് ഒരു ജീവിതം കൊടുത്തവനല്ലേ സാർ. എങ്കിലും...
സണ്ണീ, ഇയാൾ ആ ഔട്ട്ഹൗസിൽ പോയി വേഷമൊക്കെ മാറി ഒന്ന് കുളിച്ച് ഫ്രഷാകാൻ നോക്ക്.
വീട്ടീനുള്ളിലേക്ക് വിളിച്ച് സാർ ഒരു കൈലിയും ബനിയനും തോർത്തും വീട്ടുകാരിയെക്കൊണ്ട് കൊടുപ്പിച്ചു. മടിച്ച് മടിച്ചിട്ടാണെങ്കിലും സണ്ണി അതുവാങ്ങി.
ഔട്ട്ഹൗസിലേയ്ക്ക് തിരിയുമ്പോൾ സാർ ഇത്രയുംകൂടി പറഞ്ഞു. ഉറക്കത്തിനുള്ള വഴി നമുക്ക് ശരിയാക്കാം. ഈയിടെയായി എനിക്കും ഉറക്കം അൽപ്പം കുറവാ. കുളി കഴിഞ്ഞ് വന്ന് നേരത്തേ ഭക്ഷണം കഴിച്ച് ഈ ഗുളികയും കഴിച്ച് ഒരു ഗ്ലാസ്സ് വെള്ളവും കുടിച്ചിട്ട് കിടന്ന് ഉറങ്ങ്. ബാക്കിയെല്ലാം നാളെ എന്താ.
ചെറിയ ഒരു ഗുളിക കൈയിൽ പേപ്പറിൽ പൊതിഞ്ഞുകൊടുത്തു. അന്നത്തെ ദിവസം പകൽ മൂന്നു മണിക്ക് കിടന്ന സണ്ണി പിറ്റേ ദിവസം 11 മണിക്കാണ് ഉണർന്നത്. അന്നേരം സാർ ഓഫീസിൽ പോയി കഴിഞ്ഞിരുന്നു. പ്രഭാതകർമ്മങ്ങൾക്കുശേഷം അടുത്ത ജംഗ്ഷൻ വരെ പോയി സിഗരറ്റും തീപ്പെട്ടിയും അലക്കുസോപ്പും വാങ്ങി വന്നു. മുഷിഞ്ഞ തുണികൾ വെള്ളത്തിൽ കുതിർത്തു വച്ചു. കാർ ഷെഡിൽ നോക്കിയപ്പോൾ മൺവെട്ടിയും പിക്കാസും വെറുതെയിരിക്കുന്നു. എന്നാൽ ഒരു കൈ നോക്കാം പുരയിടത്തിന്റെ മുൻവശത്തെ തെങ്ങുകൾക്ക് തടം തീർത്തു. മൂന്നു മണി വരെ കുറെ കാലത്തിനുശേഷമുള്ള കട്ടിപ്പണി. ശരീരത്തിനും മനസ്സിനും ഒരു പ്രത്യേകത, ഉഷാർ. തുണി അലക്കിയിട്ട് കുളികഴിഞ്ഞ് പുറത്തുപോയി ഭക്ഷണം കഴിച്ചു മടങ്ങി.
വൈകിട്ട് സാറും ഭാര്യയും ഒന്നിച്ചാണ് ഓട്ടോയിൽ വന്നിറങ്ങിയത്. സണ്ണീ കടുത്ത പ്രയോഗമാണല്ലോ കൊള്ളാം. നല്ല ലക്ഷണമാണ്. ഇന്നുകൂടി ഒരു ഗുളിക തരാം. നന്നായി ഉറങ്ങിക്കഴിയുമ്പോൾ മനഃപ്രയാസമെല്ലാം മാറും.
ഇനി ഒരു പുതു ജീവിതം എന്താ. ഞാൻ ഓഫീസിൽ ഡ്രൈവർ പോസ്റ്റ് ശരിയാക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ വന്നാൽ മതി. മറുപടിയൊന്നും പറയാതെ സണ്ണി ആരാധനയോടെ സാറിനേയും ഭാര്യയേയും ഏറെനേരം നോക്കി നിന്നു.
ഇനിയും തീർന്നില്ലേ എന്നാണ് താങ്കളുടെ ചോദ്യമെങ്കിൽ ഇല്ല, തീർന്നിട്ടില്ല. ജീവിതം നാം വിചാരിക്കുന്നതുപോലെ അവസാനിപ്പിക്കാൻ പലപ്പോഴും കഴിഞ്ഞെന്ന് വരില്ല.
അല്ല അതു ശരി തന്നെ. എന്നാൽ പിന്നെ സസ്‌പെൻസ് ഒഴിവാക്കി പറഞ്ഞ് തീർക്ക്
തീർക്കാം പെട്ടന്ന് തീർത്തേക്കാം. ഡ്രൈവർ പണിയിൽ നാലുമാസം പൂർത്തീകരിച്ചപ്പോൾ ഇതാ. ഓഫീസിൽ രമണി പ്രത്യക്ഷപ്പെടുന്നു.
സണ്ണി ബിഡിഒ സാറിന്റെ ഓഫീസ് മുറിയിൽ കടന്നു വന്ന് വിവരം പറഞ്ഞിട്ട് പെട്ടെന്ന് പുറത്തുപോയി. ഇന്നിനി ഞാൻ വരില്ല സാർ. അവൾ എന്ത് ഭാവിച്ചിട്ടാണെന്നറിയില്ല. ബിഡിഒ കേട്ടിരുന്നതല്ലാതെ എഴുന്നേറ്റ് ജനൽവഴി വെളിയിലെ സീൻ കാണാൻ തുനിഞ്ഞില്ല.
ഒടുവിൽ അറിഞ്ഞത്....അവൾ കരഞ്ഞു വിളിച്ച് ക്ഷമ ചോദിച്ച് സണ്ണിയെ കൂട്ടി അവളുടെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോയി എന്നാണ്. വീണ്ടും ഓഫീസിൽ ഡ്രൈവറായി പണിക്ക് ആളില്ലാതായി.
രമണിയുടെ കൂട്ടത്തിൽ ഒരു പെന്തക്കോസ്ത് പാസ്റ്റർ കൂടി ഉണ്ടായിരുന്നുപോലും. അയാൾ സണ്ണിയെ ബ്രയിൻവാഷ് ചെയ്ത് ശരിയാക്കി. രണ്ടുമാസത്തിനുള്ളിൽ ഭാര്യയും ഭർത്താവും ഒന്നിച്ച് ഗൾഫിലേക്ക് പോയി അറബിയെ സേവിക്കാൻ. 8 വർഷം കഴിഞ്ഞ് ഗൾഫിൽ നിന്നു മടങ്ങിവന്ന ഭാഗമാണ് നാം ആദ്യം കണ്ടത്. പോരേ പുകിൽ ബഹുജനം പലവിധം. ഇവിടെ സണ്ണിയും രമണിയും ഈവിധം. നിർത്തി....
നിർത്തിയേ.....
ഇനി വിശദീകരിക്കുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍