രണ്ടാം ജന്മം
കവടിയാർ കൊട്ടാരം-ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ ആസ്ഥാനമായിരുന്നു സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പും പിമ്പും-പട്ടം കൊട്ടാരം സഹോദരൻ ശ്രീ മാർത്താണ്ഡവർമ്മയുടെ ആസ്ഥാനവുമായിരുന്നു ചിത്തിര തിരുനാൾ നാടുനീങ്ങുന്നതിനു മുമ്പും പിമ്പും. ഈ രണ്ട് രാജകൊട്ടാരങ്ങളിലേക്കും യാത്ര ചെയ്യുന്ന വീഥിക്ക് മദ്ധ്യഭാഗത്ത് കുറവൻകോണം-എന്ന ഒരു സ്ഥലമുണ്ട്. രാജ്യഭരണകാലത്ത് തമിഴ്നാട്ടിൽ നിന്ന് ശുചീകരണ പ്രക്രിയകൾക്കായി ഒരു പറ്റം കുറവർ സമുദായാംഗങ്ങളെ ഈ സ്ഥലത്തുകൊണ്ടുവന്ന് സ്ഥിരതാമസത്തിനുള്ള സൗകര്യങ്ങൾ കൊട്ടാരത്തിൽ നിന്നും അനുവദിച്ചതിന്റെ ശേഷപത്രമാണ് കുറവൻകോണം-എന്ന സ്ഥലനാമം. ഈ രണ്ട് കൊട്ടാരത്തിനുമിടയിലുള്ള വീഥിക്കരികിൽ 1948 മുതൽ പ്രവർത്തിച്ചിരുന്ന ഒരു ചായക്കട 2010 വരെയും തുടർന്നിരുന്നു. ശ്രീ. വാമനൻ നായരുടെ ശിവ വിലാസം ഹോട്ടൽ. മായം കലരാത്ത ഭക്ഷണപദാർത്ഥങ്ങൾ അവിടെ നിന്നും കഴിച്ച ഓർമ്മ ഇപ്പോഴും സജീവം.
ശ്രീ. വാമനൻ നായരുടെ മൂത്ത മകൻ വേലപ്പൻനായർ ജെയിംസ് വി എബ്രഹാം ആയി മാറിയ-ജീവിത രേഖയാണിവിടെ കുറിക്കുന്നത്.
ആകെ 8 മക്കൾ, 5 ആണും 3 പെണ്ണും. സകുടുംബം ചായക്കട പണിയിൽ പൂർണ്ണമായി മുഴുകിയപ്പോൾ ആ കുടുംബം അല്ലലും അലട്ടലുമില്ലാതെ മുന്നോട്ടു നീങ്ങി. എന്നാൽ പത്താം തരത്തിൽ പരീക്ഷയെഴുതേണ്ട മൂത്ത മകന് അപ്പോഴും പഠിക്കുവാനുള്ള സാവകാശം അച്ഛൻ നൽകിയിരുന്നില്ല-ചായക്കട പണി തന്നെ ഫലമോ? ആദ്യത്തെ പരീക്ഷയിൽ വേലപ്പൻ തോറ്റു-പിന്നെ മദ്രാസ്സിലേയ്ക്ക് ഒരു ഒളിച്ചോട്ടമായിരുന്നു. അവിടെയൊരു മലയാളി കുടുബത്തിന്റെ സംരക്ഷണം ലഭിച്ച വേലപ്പൻ പത്താംതരം പാസ്സായി. ടെലഫോൺസിൽ ഉദ്യോഗവും നേടിയിട്ടാണ്-സ്വന്തം കാലിൽ നിൽക്കുവാനുള്ള-ഒരു വരുമാന മാർഗ്ഗം നേടിയിട്ടാണ് കുടുംബാംഗങ്ങളോടൊപ്പം വീണ്ടും ചേർന്നത്. അപ്പോഴും താമസം പ്രത്യേകമായിരുന്നു. ലോഡ്ജുകളിലോ സുഹൃത്തിന്റെ വീട്ടിലോ-
സംഭവബഹുലമായ തന്റെ ജീവിതം-തന്റെ വിവാഹജീവിതം-തന്റെ പ്രവാസി ജീവിതം-തന്റെ രണ്ടാം ജന്മം 'ഒരു മന്ദാരപൂപോലെ' എന്ന ഹൃദയസ്പർശിയായ ചെറു പുസ്തകത്തിലൂടെ പഴയ വേലപ്പൻ എന്ന ഇന്നത്തെ ജെയിംസ് വി എബ്രഹാം കുറിച്ചിടുന്ന വരികൾ നോക്കൂ..........
അറുപതുകളിൽ അമ്പതിനായിരത്തിൽ താഴെ ജനസംഖ്യയുണ്ടായിരുന്ന തിരുവനന്തപുരം നഗരത്തിന്റെ മാറിയ മുഖഛായ കണ്ട് ഞാനിന്ന് അമ്പരന്നു പോകുകയാണ്. തിരിച്ചറിയാത്തവിധം നഗരം വികസിച്ചു. 34 വർഷത്തെ അമേരിക്കൻ ജീവിതത്തിന് വിരാമമിട്ട് മടങ്ങിയെത്തിയപ്പോൾ നഗരത്തിലെ ജനസംഖ്യ പത്ത് ലക്ഷത്തോടടുത്തിരിക്കുന്നു. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ അമേരിക്കൻ കാർ കടന്നുപോയ അതേ റോഡിലൂടെ കാറോടിച്ചു പോകണമെന്നുള്ള എന്റെ കുട്ടിക്കാലത്തെ മോഹം സഫലമായത് ഏതോ ജന്മാന്തര പുണ്യം.
ഓർമ്മകളുടെ തീരഭൂമിയിലൂടെ മനസ്സ് സഞ്ചരിക്കുമ്പോൾ മുന്നിൽ തെളിയുന്നത് കർണ്ണികാരം പൂത്തുലഞ്ഞ കവടിയാറിലെ പഴയ രാജവീഥിയാണ്. അവിടെ നിന്ന് ആ യാത്ര 35 വർഷങ്ങളിലൂടെ സഞ്ചരിച്ച് അവസാനിക്കുമ്പോൾ മനസ്സിൽ ഒരു മന്ദാരപ്പൂ മാത്രം ബാക്കി..........
1971 ൽ തന്റെ ഉറ്റ സുഹൃത്തിനോടൊപ്പം നടത്തിയ ബോംബെയിൽ നിന്നുമുള്ള മടക്കയാത്രയിൽ തീവണ്ടിയിൽ വച്ച് പരിചയപ്പെട്ട കൊല്ലം പകൽകുറി സ്വദേശി ഏലിയാമ്മ എന്ന ബേബി-അന്ന് ഇംഗ്ലണ്ടിൽ നേഴ്സായി ജോലി നോക്കി വരികയായിരുന്നു. സംസാരമദ്ധ്യേ തന്റെ ഇളയ സഹോദരിയുടെ മുച്ചുണ്ടിന്റെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനുള്ള ഉപായം ബേബി വേലപ്പന്റെ സുഹൃത്തായ ഡോക്ടർ സുധാകരനോട് ആരാഞ്ഞു. കഥാനായകന്റെ അച്ഛന്റെ ചായക്കടയ്ക്ക് സമീപം അന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിെല പ്ലാസ്റ്റിക് സർജറിയുടെ തലവൻ ഡോ. പിഎ തോമസ്സ് സ്ഥിരതാമസമാക്കിയിട്ടുണ്ടായിരുന്നു. ബേബിയുടെ സഹോദരിയുടെ വൈരൂപ്യം മാറ്റുവാനുള്ള തീവ്ര ശ്രമങ്ങൾക്കിടയിൽ ഡോക്ടർ പിഎ തോമസ്സിന്റെ സേവനവും ഉറപ്പാക്കുവാൻ ശ്രമിക്കുക വഴി വേലപ്പൻ തുടങ്ങിയ ബന്ധം പിന്നീട് കാലാന്തരത്തിൽ ബേബിയുടെ ഭർത്താവായി ജെയിംസ് വി എബ്രഹാമായി കഥാനായകനെ മാറ്റി-ദീർഘനാളത്തെ സൗഹൃദം പിന്നീട് ആരുടേയും സമ്മർദ്ദമില്ലാതെ ക്രിസ്തുമതം സ്വീകരിക്കുവാൻ കഥാനായകനെ പ്രേരിപ്പിക്കുകയാണുണ്ടായത്.
നായികയോ-തനിക്ക് വിവാഹമേ വേണ്ട പകരം കന്യാസ്ത്രീയായി ജീവിച്ചാൽ മതിയെന്ന് ദൃഢമായ തീരുമാനവുമായി കാലം കഴിച്ചവൾ-പക്ഷേ, മനുഷ്യന്റെ തീരുമാനങ്ങൾ കാലാന്തരത്തിൽ മറ്റു പല കാരണങ്ങളാൽ വഴിമാറി പോകുന്നതുപോലെ ഇവിടെയും സംഭവിച്ചു. വീണ്ടും നേഴ്സായി വിദേശത്ത് സേവനം നേടുന്നതിനും തനിക്കുവേണ്ടി മാത്രം-തന്നോട് ഒന്നിച്ചൊരു ജീവിതം പങ്കിടുവാൻ മാത്രം മതം മാറിയ സുഹൃത്തിനെ ഭർത്താവായി സ്വീകരിച്ച് അനേകവർഷം തന്റെ കുടുംബത്തേയും ഭർത്താവിന്റെ സഹോദരങ്ങളേയും മാതാപിതാക്കളേയും വിദേശത്ത് കൂട്ടിക്കൊണ്ടുപോയി ഒപ്പം താമസിപ്പിച്ച്-അകാലത്തിൽ ക്യാൻസർ ബാധിതയായി ഇഹലോകവാസം വെടിഞ്ഞ കഥാനായിക ബേബി.
കുട്ടികളില്ലാത്ത ദുഃഖംപോലും മറന്ന് അവശരും ആലംബഹീനരുമായ ക്യാൻസർ രോഗികളുടെ പരിചരണത്തിനായി തന്റെയും ഭാര്യയുടെയും മുഴുവൻ സമ്പാദ്യവും ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള കാരണ്യ ഗൈഡൻസ് സെന്ററർ മുഖാന്തിരം ചെലവഴിക്കുന്നു. ജെയിംസ് എന്ന കർത്താവിന്റെ ദത്തുപുത്രൻ-ഒരു രണ്ടാം ജന്മത്തിലൂടെ..................പുണ്യം നേടുന്നു......................
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍