പുലർച്ചയോടെ മണ്ണിനടിയിൽ മനുഷ്യശരീരങ്ങൾ ദൃശ്യമായി തുടങ്ങി; ഒരു പെൺകുട്ടിയുടെ ദേഹം രണ്ടായി മുറിഞ്ഞ നിലയിൽ പുറത്തെടുക്കുന്നത് കണ്ടു... മൃതദേഹങ്ങൾക്കിടയിൽ നിന്നും കിട്ടിയ കല്യാണക്കുറിയുമായി ഞാൻ ആ മനുഷ്യനെ കാണാൻ പോയി: അമ്പൂരി ദുരന്തത്തിന്റെ ഓർമ്മകൾ പുതുക്കി ഒരു മാധ്യമപ്രവർത്തകൻ
എം എസ് സനിൽ കുമാർ
കനത്ത മഴയുള്ള ഒരു രാത്രി. സമയം ഏകദേശം 8 മണി. ഞാനും വി. ഹരിലാലും (ഇപ്പോൾ മാതൃഭൂമിയിൽ), ശാസ്തമംഗലത്തെ ഹൈനസ് ഹോട്ടലിൽ ഇരിക്കുന്നു. ബിജു പങ്കജ് ഒപ്പമുണ്ടെന്നാണ് ഓർമ്മ. മഴ എന്ന് പറഞ്ഞാൽ പേമാരി തന്നെ. മണിക്കൂറുകളായി നിന്ന് പെയ്യുന്നു. ഒരു ഫോൺ കോൾ. അമ്പൂരിയിൽ ഉരുൾപൊട്ടൽ. ഒരു വീടിനുമുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്. വീട്ടുകാർ ഉള്ളിൽ കുടുങ്ങി കിടക്കുന്നു. ഞാനും ഹരിയും ബിജുവും അന്ന് സൂര്യ ടിവിയിലാണ്. ഏഷ്യാനെറ്റും കൈരളിയും സൂര്യയും മാത്രമേ അന്ന് ചാനലുകളായുള്ളൂ. ഞാനും ഹരിയും അമ്പൂരിയിലേക്ക് പോകാൻ തീരുമാനിച്ചു. ഓഫീസിൽ നിന്ന് ക്യാമറാമാനുമായി വണ്ടി ഹോട്ടലിലേക്ക് വന്നു. ഞാനും ഹരിയും അമ്പൂരിയിലേക്ക് തിരിച്ചു. കാണാൻ പോകുന്ന ഭീകരകാഴ്ചകൾ എന്തൊക്കെയാണെന്ന് ഒരു ധാരണയും അപ്പോൾ ഉണ്ടായിരുന്നില്ല. വഴിയിൽ മുഴുവൻ കനത്ത മഴ. ചിലയിടങ്ങളിൽ മരങ്ങൾ വീണുകിടക്കുന്നു. ഫോണിൽ അപ്ഡേറ്റ് വരുന്നുണ്ടായിരുന്നു.
ഒരു കല്യാണ വീടിന്റെ മുകളിലാണ് ഉരുൾപൊട്ടി വീണത്. ധാരാളം പേര് മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു. മണിക്കൂറുകൾക്കുള്ളിൽ ഞങ്ങൾ അമ്പൂരിയിൽ എത്തി. പ്രധാനറോഡിൽ നിന്നും കുറച്ച് ഉള്ളിലേക്ക് മാറിയാണ് അപകടസ്ഥലം. അവിടേക്കുള്ള വഴി നിറയെ ചെളിയും വെള്ളവും. മഴ അൽപ്പമൊന്നു ശമിച്ചിരുന്നു. ഞങ്ങൾ ചെളിയിൽ കൂടി ആയാസപ്പെട്ട് നടന്നു. കുറച്ചുനടന്നപ്പോൾ തന്നെ അപകടസ്ഥലം കാണാനായി. വീടൊന്നുമില്ല. ഒരു ചെളിക്കൂമ്പാരം. മണ്ണിനുമീതെ മരങ്ങൾ വീണുകിടക്കുന്നു. വീട് നിന്ന സ്ഥലത്തിന് തൊട്ടുപുറകിൽ ഒരു വലിയ മലയാണ്. ആ മലയിൽ നിന്നുമാണ് ഉരുൾപൊട്ടി ഒഴുകിയെത്തിയത്. ഏതാണ്ട് 40 പേർ മണ്ണിനടിയിലുണ്ടെന്ന് അവിടെക്കൂടിനിൽക്കുന്നവർ പറയുന്നു. ഞങ്ങൾ ചെല്ലുമ്പോൾ ഫയർഫോഴ്സ് എത്തിയിട്ടുണ്ട്. ഏതാനും പൊലീസുകാരും കുറച്ച് നാട്ടുകാരും. കയ്യിൽ കിട്ടിയതൊക്കെ എടുത്ത് ചിലർ ചെളി നീക്കുന്നു. മറ്റുചിലർ മലയിൽ നിന്നും ഒഴുകിയെത്തിയ വന്മരങ്ങൾ വൃഥാ വെട്ടിനീക്കാൻ ശ്രമിക്കുന്നു. വെള്ളം എവിടെനിന്നോ അലറിപ്പാഞ്ഞത്തുന്ന ശബ്ദം കേൾക്കാം. എവിടെയും ചെളി. മുട്ടറ്റം. ഭീകരമായ അന്തരീക്ഷം. വീടുനിന്ന ഭാഗത്ത് മുൻവശത്തായി ഒരു വാഹനം തകർന്നുകിടക്കുന്നു.
ഞങ്ങൾ അവിടെ നിന്നവരോട് സംസാരിച്ചു. സി ഡി തോമസ് എന്നയാളിന്റെ വീടാണത്. തോമസിന്റെ മകന്റെ മനസ്സമ്മതത്തിന്റെ തലേദിവസമായിരുന്നു അന്ന്. വീട്ടുകാരും ബന്ധുക്കളും ഒക്കെയായി ധാരാളം പേര് വീട്ടിൽ ഒത്തുകൂടിയിരുന്നു. ആ സന്തോഷത്തിന്റെ മുകളിലാണ് മരണം ഉരുളായി പെയ്തിറങ്ങിയത്. പതിയെ പതിയെ അമ്പൂരി ജനസാഗരമാകാൻ തുടങ്ങി. അറിഞ്ഞും കേട്ടും നാട്ടുകാർ അമ്പൂരിയിലേക്ക് ഒഴുകി. രക്ഷാപ്രവർത്തനത്തിന് കൂടുതൽ പേര് കൂടി. ഞങ്ങൾ സി ഡി തോമസിന്റെ വീടിനോടു ചേർന്ന, ഉരുൾപൊട്ടലിൽ തകരാത്ത ഒരു വീടിന്റെ ടെറസ്സിൽ കയറി നിൽപ്പായി. ദൃശ്യങ്ങൾ അവിടെനിന്നും പകർത്തിത്തുടങ്ങി. ആ ടെറസ്സിൽ നിന്നും ഞാൻ വീടിന്റെ പുറകിലേക്ക് നോക്കി. ഭീമാകാരമായ ഒരു മല തലയുയർത്തി നിൽക്കുന്നു. മറ്റൊരു ഉരുൾപൊട്ടലിൽ ഭീതി ആ സമയം അവിടെ നില നിന്നിരുന്നു.
മലയിൽ നിന്ന് കുത്തി ഒലിച്ചെത്തുന്ന വെള്ളം രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തി.മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങി. രക്ഷാപ്രവർത്തകർക്ക് എങ്ങുമെത്താൻ കഴിഞ്ഞില്ല. അത്രയ്ക്കുണ്ട് വീടിനുമേൽ പതിച്ച ചെളിയും മരങ്ങളും. അൽപ്പസമയത്തിനകം ജെ സി ബികൾ എത്തി. കൂടുതൽ പൊലീസും ഫയർഫോഴ്സും . അതോടെ മണ്ണുനീക്കൽ വേഗത്തിലായി. പുലർച്ചയോടെ മണ്ണിനടിയിൽ മനുഷ്യശരീരം ദൃശ്യമായി. തല മാത്രമാണ് പുറത്തുകണ്ടത്. തുറന്നിരുന്ന കണ്ണുകൾ ആ ദുരന്തത്തിന്റെ ഭയാനകത മുഴുവൻ ഉൾക്കൊള്ളുന്നതായിരുന്നു. ശ്രമപ്പെട്ട് ആ മൃതദേഹം രക്ഷാപ്രവർത്തകർ പുറത്തെടുത്തു. പിന്നീടങ്ങോട്ട് ഒരു ശവഘോഷയാത്ര തന്നെയായിരുന്നു. ഒന്നിന് പിറകേ ഒന്നായി മൃതദേഹങ്ങൾ പ്രത്യക്ഷപ്പെട്ടു. ജെ സി ബി ഉപയോഗിച്ച് മണ്ണുനീക്കുന്നതിനാൽ മൃതദേഹങ്ങൾ വികൃതമാകാനുള്ള സാധ്യത ഏറെയായിരുന്നു. അതിനാൽ സൂക്ഷിച്ചാണ് മണ്ണുനീക്കൽ പുരോഗമിച്ചത്. 15 ഓളം മൃതദേഹങ്ങൾ പുലർച്ചെ ആയപ്പോഴേക്കും പുറത്തെടുത്തു. ഹരി ആദ്യത്തെ ടേപ്പുകളുമായി അപ്പോഴേക്കും ഓഫീസിലേക്ക് പുറപ്പെട്ടു. ഞാൻ അമ്പൂരിയിൽ തുടർന്നു.
നേരം പുലർന്നപ്പോഴാണ് അപകടത്തിന്റെ ഭീകരമുഖം കൂടുതൽ വ്യക്തമായത്. വീടിനുപുറകിലുള്ള കുരിശുമലയുടെ വലിയൊരു ഭാഗം തന്നെ വളരെ ഉയരത്തിൽ നിന്ന് ഇടിഞ്ഞു വീണിരിക്കുകയാണ്. ചെളിയും വെള്ളവും മലയിൽ നിന്ന് അപ്പോഴും ഒഴുകിയെത്തുന്നു. വീണ്ടുമൊരു ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് പൊലീസ് ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറയുന്നുണ്ട്. മറ്റൊരു ദുരന്തത്തിന്റെ നിഴലിലാണ് ഞങ്ങളും നിൽക്കുന്നത്. വീണ്ടുമൊരു ഉരുൾപൊട്ടലുണ്ടായാൽ ഞങ്ങളുൾപ്പെടെ എല്ലാവരും ഒലിച്ചുപോകും. എന്നാലും ധൈര്യം സംഭരിച്ച് അവിടെനിന്നു. മൃതദേഹങ്ങൾ അപ്പോഴും പുറത്തെടുത്തുകൊണ്ടിരിക്കുകയാണ്. ഒരു പെൺകുട്ടിയുടെ ദേഹം... രണ്ടായി മുറിഞ്ഞ നിലയിൽ പുറത്തെടുക്കുന്നത് കണ്ടു. മഴ അപ്പോഴേക്കും ശമിച്ചിരുന്നു. ഞാൻ പതിയെ ടെറസ്സിൽ നിന്ന് താഴെയിറങ്ങി. വീടിരുന്ന സ്ഥലത്തേക്ക് നടന്നു.
അവിടെ എനിക്ക് പരിചയമുള്ള ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ കണ്ടു. അശോകൻ. തലേരാത്രി മുതൽ ആത്മാർഥമായി രക്ഷാദൗത്യത്തിലാണ് അദ്ദേഹം. മണ്ണുനീക്കി നീക്കി വന്നപ്പോൾ ഒരു അലമാര കണ്ടു. വലിയ കേടുപാടുകൾ ഇല്ല. അശോകന് അലമാരയിൽ നിന്ന് ഒരു കല്യാണക്കുറി കിട്ടി. തോമസ്സിന്റെ മകന്റെ വിവാഹ ക്ഷണക്കത്തായിരുന്നു അത്. അശോകൻ അത് എനിക്കുനല്കി. ഞാനതു കയ്യിൽ വെച്ചു. നേരം ഇഴഞ്ഞുനീങ്ങി. 10 മണി ആയപ്പോഴേക്കും 35 ഓളം മൃതദേഹങ്ങൾ പുറത്തെടുക്കാനായി. വൈകുന്നേരമായപ്പോൾ മൊത്തം 38 മൃതദേഹങ്ങൾ കിട്ടി. ഞാൻ ഓഫീസിലേക്ക് മടങ്ങി. അപ്പോഴും ദുരന്തത്തിന്റെ നേർക്കാഴ്ചയായി ആ കല്യാണക്കുറി എന്റെ കൈവശം ഉണ്ടായിരുന്നു.
ഗൃഹനാഥനായ സി ഡി തോമസ് മാത്രമാണ് ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടത്. അദ്ദേഹം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ദിവസങ്ങൾ കഴിഞ്ഞു. ആ കല്യാണക്കുറി എന്റെ കയ്യിൽ ഉണ്ട്. ഞാനതില്‍ തീയതി നോക്കി. അപ്പോഴാണ് ഒരു വാർത്താ സാധ്യത എന്റെ മനസ്സിൽ വന്നത്. കല്യാണ ദിവസം ആശുപത്രിയിൽ പോയി സി ഡി തോമസിനെ കാണുക. കല്യാണക്കുറി കാണിക്കുക. തോമസ്സിന്റെ റിയാക്ഷൻ ഷൂട്ട് ചെയ്യുക. അങ്ങനെ കല്യാണ ദിവസമെത്തി. ഞാൻ ക്യാമറാമാനുമായി മെഡിക്കൽ കോളേജിൽ സി ഡി തോമസ്സിന്റെ മുറിയിലെത്തി. നിർവികാരനായിരുന്നു അദ്ദേഹം. അൽപ്പനേരത്തെ സംസാരത്തിനു ശേഷം ഞാനദ്ദേഹത്തെ എന്റെ കയ്യിലിരുന്ന കല്യാണക്കുറി കാണിച്ചു. നിർന്നിമേഷനായി തോമസ് അതിലേക്കു നോക്കിയിരുന്നു. പിന്നെയൊരു പൊട്ടിക്കരച്ചിൽ. ഉരുൾ പോലെ കണ്ണീർ പെയ്തു. ക്യാമറാമാൻ ആ നിമിഷങ്ങൾ പകർത്തി. ആശ്വസിപ്പിക്കാനാകാതെ ഞാൻ തരിച്ചിരുന്നു. ഏറെനേരത്തെ കരച്ചിലിനു ശേഷം തോമസ് ശാന്തനായി. ഇടറിയ സ്വരത്തിൽ തോമസ് ദുരന്തത്തെക്കുറിച്ച് സംസാരിച്ചു. എനിക്ക് വാർത്തയായി. കണ്ണുനനയിപ്പിക്കുന്ന ഒരു വാർത്ത.
ഇന്ന് ആ വാർത്തയുടെ മേക്കിംഗിനെക്കുറിച്ച് ആലോചിക്കുമ്പോൾ ഒരു കുറ്റബോധം. എല്ലാം നഷ്ടമായ ഒരു മനുഷ്യന്റെ കണ്ണീർ വാർത്തയ്ക്കുവേണ്ടി ഉപയോഗിച്ചല്ലോ എന്നോർത്ത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍