'കാൻസർ വരുതിക്കുള്ളിലാണ്' -കാൻസർ പ്രതിരോധവും പ്രതിവിധിയും എങ്ങനെ?
2012 ൽ ലോകമെമ്പാടും പുതുതായി 14.1 ദശലക്ഷം കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്തെന്നും 8.2 ദശലക്ഷം കാൻസർ മരണങ്ങൾ നടന്നുവെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2025 ആകുമ്പോഴേക്കും പുതുതായി 19.3 ദശലക്ഷം കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്നും കണക്കാക്കുന്നു. ലോകജനസംഖ്യയുടെ വളർച്ചയും പ്രായാധിക്യവും ഇവയ്ക്ക് കാരണങ്ങളാവും.
2012 ൽ ആകെ കാൻസർ രോഗികളിൽ 56.8 ശതമാനവും, കാൻസർ മരണങ്ങളിൽ 64.9 ശതമാനവും സംഭവിച്ചത് അവികസിത രാജ്യങ്ങങ്ങളിലാണ്. 2025 ഓടെ ഈ നിരക്ക് ഇനിയും വർദ്ധിക്കുമെന്നാണ് സൂചനകൾ. കാൻസർ ഒരു പകർച്ചവ്യാധിപോലെ പടർന്നു പിടിച്ചേക്കാവുന്ന ഇന്ത്യയിലും മറ്റു ലോക രാജ്യങ്ങളിലും കാൻസൻ ബോധവത്കരണവും പ്രതിരോധ മാർഗ്ഗങ്ങളും ഏറെ പ്രാധാന്യമർഹിക്കുന്നു. കാൻസർ രോഗത്തിനെതിരായി ബോധവത്കരണം നടത്താനും പ്രതിരോധ, ചികിത്സാ സൗകര്യങ്ങളെക്കുറിച്ച് അറിവു പകരാനുമായി എല്ലാവർഷവും ഫെബ്രുവരി നാല് ലോക കാൻസർ ദിനമായി ആചരിച്ചു വരുന്നു.
2011 ൽ ഐക്യരാഷ്ട്രസഭ 'ലോകകാൻസർ പ്രഖ്യാപനം' നടത്തിയിരുന്നു. കാൻസർരോഗം സംബന്ധിച്ച് നിലവിലുള്ള തെറ്റിദ്ധാരണകളും, കെട്ടുകഥകളും തിരുത്തുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം. കെട്ടുകഥകളുടെ കാപട്യം വെളിവാക്കുക എന്ന ടാഗ്ലൈനിൽ 2014 ൽ പ്രത്യേക പ്രചാരണ പരിപാടി നടത്തി. ഈ വർഷത്തെ ലോക കാൻസർ ദിനാചാരണത്തിന്റെ സന്ദേശം 'കാൻസർ വരുതിക്കുള്ളിലാണ്'-(Not beyond us) എന്നതാണ്.
കാൻസറിനെതിരായ പോരാട്ടത്തിൽ പുരോഗമനപരമായ സമീപനം കൈക്കൊള്ളാൻ 2015 ലെ ലോക കാൻസർ ദിനാചരണം സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കാൻസറിനെതിരായ പ്രതിവിധികൾ ലഭ്യമാണെന്നും രോഗം നമ്മുടെ വരുതിക്കുള്ളിലാണെന്നും ഈ വർഷത്തെ ദിനാചരണ സന്ദേശം നമ്മെ ഓർമ്മിപ്പിക്കുന്നു. എല്ലാവർക്കും ഈ പ്രതിവിധികൾ പ്രാപ്യമാണെന്നും അത് നമ്മെ ഓർമ്മിപ്പിക്കുന്നു. കാൻസർ പ്രതിരോധത്തിന് നിലവിലുള്ള സംവിധാനങ്ങളെക്കുറിച്ച് അറിവ് പകരൽ, മുൻകൂട്ടിയുള്ള രോഗ നിർണ്ണയം, ചികിത്സ, സമൂഹത്തിനാകെ ബാധ്യതയാകുന്ന കാൻസറിന്റെ വ്യാപ്തി കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ എന്നിവയെല്ലാം ഈ വർഷത്തെ പ്രചാരണ പദ്ധതിയുടെ ഭാഗമാണ്. പ്രതീക്ഷ പകരുകയും ബോധവത്ക്കരണം നടത്തുകയും ചെയ്യുകയാണ് അതിന്റെ പ്രധാന ലക്ഷ്യം. വ്യക്തിയുടെയും, സമൂഹത്തിന്റെയും, ഗവൺമെന്റിന്റെയുംശ്രമങ്ങൾ ഒരുമിച്ച് ചേർന്നാൽ അനുകൂലമായ ഒരു സാമൂഹികമാറ്റത്തിനുള്ള അന്തരീക്ഷമൊരുക്കും. ഒരുമിച്ച് നിന്നാൽ ഈ രോഗത്തെ പൊരുതിത്തോൽപ്പിക്കാൻ നമുക്കാവും.
ഈ വർഷം നാല് മേഖലകളിലാണ് ഊന്നൽ നല്‍കിയിട്ടുള്ളത്. ആരോഗ്യപരമായ ജീവിത ശൈലി സ്വീകരിക്കൽ, മുൻകൂട്ടിയുള്ള രോഗനിർണ്ണയം, എല്ലാവർക്കും ചികിത്സാ സൗകര്യമൊരുക്കൽ, ഇതുവഴി പരമാവധി ജീവിത ഗുണനിലവാരം എന്നിവയാണ് ഈ മേഖലകൾ.
മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ദേശബന്ധു ചിത്തരഞ്ജൻ ദാസ്, ഡോ. ബിധാൻ ചന്ദ്ര റോയ് എന്നീ പ്രമുഖ വ്യക്തികളുമായി ബന്ധപ്പെട്ടു കിടക്കുന്ന ചരിത്ര സ്ഥാപനമാണ് കൊൽക്കത്തയിലെ ചിത്തരഞ്ജൻ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്. ഗൈനക്കോളജിക്കൽ ഓങ്കോളജിസ്റ്റ് ആയിട്ടുള്ള ഡോ. സുബോദ് ചന്ദ്രമിത്രയാണ് ഇതിന്റെ സ്ഥാപക ഡയറക്ടർ. ഡോ. ബി.സി. റോയിയുടെ സഹായത്തോടും പിന്തുണയോടുമാണ് ചിത്തരഞ്ജൻ ക്യാൻസർ ഹോസ്പിറ്റലിന് (സി സി എച്ച്) അദ്ദേഹം തറക്കല്ലിട്ടത്. ഈ നഗരത്തിൽ ക്യാൻസർ രോഗത്തെക്കുറിച്ച് അടിസ്ഥാന ഗവേഷണം നടത്താനും മാരകരോഗങ്ങളെ ചികിത്സിക്കാനും ഒരു പ്രത്യേക ആശുപത്രി വേണമെന്ന് ഡോ. മിത്രക്ക് തോന്നി. ദേശബന്ധു ചിത്തരഞ്ജൻ ദാസിനുശേഷം 1950 ജനുവരി 12 നൊബേൽ ജേതാവ് ഫ്രൊഫ. മാഡം ജെ ക്യൂറിയാണ് ഈ സ്ഥാപനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചതും പേരിട്ടതും തുടർന്ന് 1957 ൽ അടിസ്ഥാന ഗവേഷണത്തിനുവേണ്ടി ചിത്തരഞ്ജൻ നാഷണൽ കാൻസർ റിസർച്ച് സെന്റർ സി.എൻ.സി.ആർ.സിയും സ്ഥാപിതമായി. തുടർന്ന് 1987 ൽ ഇന്ത്യയുടെ പടിഞ്ഞാറൻ മേഖലയിൽ റീജിയണൽ കാൻസർ സെന്റർ എന്ന നിലയിൽ സേവനം ചെയ്യുന്നതിനായി സി സി എച്ചും സി എൻ സി ആർ സിയും കൂടി യോജിച്ച് സി എൻ സി ഐ നിലവിൽ വന്നു. ഇപ്പോൾ കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് സി.എൻ.സിഐ
അറുപത് വർഷമായി, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവർക്ക് പുറമെ രാജ്യത്തിന് പുറത്തുള്ളവർക്കു കൂടി ആശ്രയിക്കാവുന്ന ഏക സ്ഥാപനമാണ് സി എൻ സി ഐ, നിശ്ചിതാനുപാതത്തിൽ കേന്ദ്ര ഗവൺമെന്റും പശ്ചിമ ബംഗാൾ ഗവൺമെന്റും ഈ സ്ഥാപനത്തിന് ധനസഹായം നൽകുന്നു.
ഗവേഷണ പ്രവർത്തനങ്ങൾക്കും, രോഗ ചികിത്സയ്ക്കും വേണ്ടിയുള്ള മികവിന്റെ കേന്ദ്രമായി ഇന്ന് സി എൻ സി ഐ മാറി. ആശുപത്രി പൂർണമായും കാൻസർ രോഗികളുടെ ചികിത്സയ്ക്കുവേണ്ടി സമർപ്പിക്കപ്പെട്ടു. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ആശുപത്രിയിൽ നിന്നും സൗജന്യ ചികിത്സ ലഭ്യമാക്കുന്നു. കേന്ദ്ര ഗവൺമെന്റിന്റെ ആരോഗ്യ നിധി പ്രകാരം 500 ലധികം രോഗികൾക്ക് കീമോത്തെറാപ്പിക്കുള്ള മരുന്നുകളും സൗജന്യമായി ലഭിക്കുന്നു.
ക്യാൻസർ കുട്ടികളെയും ബാധിക്കുന്നു. ശിശുരോഗികൾക്കായി പ്രത്യേക ഓങ്കോളജി വാർഡ് ഉടൻ തന്നെ പ്രവർത്തന സജ്ജമാക്കും. പ്രതിരോധത്തിനും രോഗികളുടെ പരിചരണ ശുശ്രൂഷയ്ക്കും വേണ്ടി പ്രിവന്റീവ് ഓങ്കോളജി വിഭാഗം
സജ്ജീകരിച്ചിട്ടുണ്ട്. രോഗികൾക്ക് കീമോതെറാപ്പി ചികിത്സയ്ക്കും, രക്തമാറ്റുന്നതിനുമായി ഒരു പുതിയ ഡേ കെയർ യൂണിറ്റ് 2009 മാർച്ച് ആറിന് പ്രവർത്തനം തുടങ്ങി. ദൂരദേശങ്ങളിൽ നിന്നുമെത്തുന്ന രോഗികൾക്കും അവരുടെ ആശ്രിതർക്കും രാത്രിവാസവും, ശുചിമുറികളും, കുടിവെള്ള സൗകര്യവും എല്ലാം ഇവിടെ സജ്ജമാണ്.
സി എൻ സി ഐ യുടെ ഗവേഷണ വിഭാഗം കാൻസർ ചികിത്സാ രംഗത്തെ യോഗ്യരായ ഉയർന്ന വിദഗ്ദ്ധ ശാസ്ത്രജ്ഞരാൽ സമ്പന്നമാണ്. ദേശീയ അന്തർദേശീയ സഹകരണത്തോടെ വിവിധ ക്ലിനിക്കൽ ട്രയലുകളും സി.എൻ.സി.ഐ ഏറ്റെടുത്തിട്ടുണ്ട്.
ദേശീയ അന്തർദേശീയ ജേർണലുകളിൽ ചിത്തരഞ്ജൻ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെശരാശരി50 ഓളം പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടുത്തിവരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചില ഗവേഷണ പ്രവർത്തനങ്ങൾ ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരം പേറ്റന്റ് ചെയ്തിട്ടുണ്ട്. രാജ്യത്തെ വിവിധ സർവ്വകലാശാലകളിലും കോളേജുകളിലും നിന്നുള്ള നിരവധി വിദ്യാർത്ഥികൾക്ക് വർഷംതോറും ഗവേഷണ വിഭാഗത്തിലെ ശാസ്ത്രജ്ഞർ പരിശീലനം നല്‍കുന്നുണ്ട്. ചിത്തരഞ്ജൻ കാൻസർ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉയർന്ന ഗുണനിലവാരത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. സി.എൻ.സി.ഐ ആശുപത്രിയിൽ ആരംഭിച്ചിട്ടുള്ള ഡി.എൻ.ബി കോഴ്സിൽ നിരവധി ഡോക്ടർമാർ ചേർന്നിട്ടുണ്ട്. തുടർച്ചയായി രണ്ട് വർഷം എം.ആർ.സി.എസ്. പാർട്ട് 3 പരീക്ഷ നടത്തുന്നതിന് എഡിൻബറോയിലെ റോയൽ കോളേജ് ഓഫ് സർജൻസ്, സി.എൻ.സി.ഐ യെ തെരഞ്ഞെടുത്തു എന്നത് സ്ഥാപനത്തിനുള്ള വലിയൊരു ബഹുമതിയാണ്.
വർദ്ധിച്ചു വരുന്ന രോഗികളുടെ ആവശ്യാനുസൃതംസി.എൻ.സി.ഐയിൽ മതിയായ സൗകര്യങ്ങൾ ഇല്ലാത്തതുമൂലം ആശുപത്രിയുടെ വികസനം അനിവാര്യമായിരിക്കുകയാണ്. കൊൽക്കത്തയിലെ രാജാർഹട്ടിലെ ന്യൂടൗണിൽ പത്തേക്കർ സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 500 കിടക്കകളുള്ള കാൻസർ ചികിത്സ കേന്ദ്രത്തിന്റെ പണി ആരംഭിച്ചിട്ടുണ്ട്. വിശദമായ പദ്ധതിരേഖ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.
കാൻസർ ചികിത്സയുടെയും ഗവേഷണത്തിന്റെയും മേഖലയിൽ ഗണ്യമായ പുരോഗതി കൈവരുത്താനുള്ള ചിത്തരഞ്ജൻ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ ഹതഭാഗ്യരായ രോഗികൾക്ക് കാൻസറിനെ നേരിടാൻ ഏറ്റവും അത്യാധുനികവും ഫലപ്രദവുമായ ചികിത്സ പ്രാപ്യമാക്കുന്ന നല്ലൊരു നാളെ ലക്ഷ്യമിട്ടാണ് മുന്നേറുന്നത്.
(ഡോ. ജയ്ദീപ് ബിശ്വാസ് - കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ചിത്തരഞ്ജൻ ദേശീയ കാൻസർ ഇൻസ്റ്റ്റ്റിയൂട്ടിലെ സർജിക്കൽ - മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവിയും ഡയറക്ടറുമാണ്.)
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍