തേജസ്വി യാദവ് നന്നായതുകൊണ്ട് ബിഹാറിലെ ജാതി സ്പിരിറ്റ് മാഞ്ഞുപോയോ? ജാതിയുടെ പേരിൽ, 'കഷായ ഗ്രീഷ്മ' ചെയ്ത കൊലപാതകത്തെ വരെ ന്യായീകരിക്കുന്നവർ കേരളത്തിലും; ഒപ്പം ജാതിവാൽ വയ്ക്കുന്നവരും; വെള്ളാശേരി ജോസഫ് എഴുതുന്നു
വെള്ളനാട് ജോസഫ്
ജാതിയുടെ പേരിൽ, 'കഷായ ഗ്രീഷ്മ'-യുടെ കൊലപാതക ശ്രമത്തെ വരെ ന്യായീകരിക്കാൻ ഇന്നിപ്പോൾ ആളുകളുണ്ട്. ചന്ദ്രനിലും ചൊവ്വയിലും പോകാൻ രാജ്യം തയ്യാറെടുക്കുമ്പോഴും ചില കൂട്ടർ പേരിന്റെ കൂടെ ജാതിവാൽ കൊണ്ടു നടക്കുന്നുണ്ട്. അതാരൊക്കെയാണെന്ന് എല്ലാവർക്കും അറിയാവുന്നതിനാൽ പറയുന്നില്ല; പറഞ്ഞിട്ടും വിശേഷമൊന്നുമില്ല. ഈ ജാതി വാലിൽ വലിയ മഹത്ത്വമൊന്നുമില്ലെന്ന് അവരൊക്കെ സ്വയം തീരുമാനിക്കേണ്ടതാണ്. അപ്പനും അമ്മയും പേരിട്ടപ്പോൾ കൂടെ വന്നതാണെന്ന് ചിലർ ന്യായീകരണം പറയും. പക്ഷെ ഇതെഴുതുന്നയാളുടെ കൂടെ സ്കൂളിലും യൂണിവേഴ്സിറ്റിയിലും ഒക്കെ പഠിച്ച ചിലർ ഇപ്പോൾ 'സർ നെയിം' ആയി നായർ പേരുകൾ ഒക്കെ ഉപയോഗിച്ച് ഫെയിസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്നു. പണ്ട് കൂടെ പഠിച്ചിരുന്നപ്പോൾ ആ 'സർ നെയിം' ഒന്നും അവർക്ക് ഇല്ലായിരുന്നു. ഇംഗ്ളീഷ് ലെറ്റേഴ്സ് ആയിരുന്നു അന്ന് അവരുടെ ഒക്കെ 'സർ നെയിം'.
ഇന്ന് ആ ഇംഗ്ലീഷ് ലെറ്റേഴ്സ് ഒക്കെ മാറ്റി ഉന്നത വിദ്യാഭ്യാസം സിദ്ധിച്ചവർ ജാതി വാൽ സ്വമേധയാ സ്വീകരിക്കുന്നത് അത്ര നിഷ്കളങ്കമായി കാണാൻ സാധിക്കുകയില്ല. ശരിക്ക് പറഞ്ഞാൽ അത്തരം ചിലരെ ഫെയിസ്ബുക്കിൽ കണ്ടുമുട്ടിയപ്പോൾ ആദ്യം ഇതെഴുതുന്നയാൾക്ക് മനസിലായില്ല. പിന്നെ അവരുടെ ഫോട്ടോ ഒക്കെ കണ്ടപ്പോഴാണ് കൂടെ പഠിച്ചിരുന്നവരാണല്ലോ എന്ന തിരിച്ചറിവ് വന്നത്. ഈ ജാതിവാൽ സ്വമേധയാ ഉപയോഗിക്കുന്ന ചിലരൊക്കെ പ്രശസ്തമായ അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരും, വിദേശത്ത് നല്ല നിലയിൽ ജീവിക്കുന്നവരുമാണെന്ന് പറയുമ്പോൾ സുബോധമുള്ളവർക്ക് ഇവിടെ നടക്കുന്ന സാമുദായിക ധ്രുവീകരണം മനസിലാക്കാം. കൂടെ 'ബ്രാഹ്മിൻസ് അച്ചാർ'; 'ബ്രാമിൻസ് പുട്ടുപൊടി' എന്നൊക്കയുള്ള പരസ്യങ്ങളും കാണുന്നു. ഈ സാമുദായിക ധ്രുവീകരണത്തെ ചെറുക്കാൻ 'പറയൻ', 'പുലയൻ' - എന്നൊക്ക പേരിന്റെ കൂടെ ചേർത്ത് വേറൊരു കൂട്ടർ പ്രത്യക്ഷപ്പെടുന്നു. ചുരുക്കം പറഞ്ഞാൽ എല്ലാ കൂട്ടരും ഇന്ന് കണക്കാണ്. കേരളം വീണ്ടും ഭ്രാന്താലയം ആയി മാറിക്കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു.
ഇന്ത്യയിൽ ജാതി ബോധത്തിനും, ജാതി രാഷ്ട്രീയത്തിനും ഏറ്റവും കുപ്രശസ്തമായ സംസ്ഥാനം എന്നും ബീഹാർ ആയിരുന്നു. നളിനി സിംഗിന്റെ വളരെ പ്രശസ്തമായ ബീഹാറിലെ തിരഞ്ഞെടുപ്പുകളിൽ ബൂത്ത് പിടിക്കുന്നതിനെ കുറിച്ചുള്ള ഡോകുമെന്റ്ററിയിൽ ബൂത്ത് പിടിക്കുന്ന ആൾ അതിനു കാരണമായി പറയുന്നത് 'യേ തോ ജാതിനിഷ്ഠാ കീ ബാത്ത് ഹേ' എന്നാണ് - അവരുടെ ജാതിയുടെ അഭിമാനത്തിന്റെ പ്രശ്നമാണെന്ന്. അതിനു വേണ്ടിയാണ് ഭയങ്കര റിസ്ക്കുള്ള ബൂത്ത് പിടുത്തം 1980-കളിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ബീഹാറിൽ അരങ്ങേറിയിരുന്നത്. പിന്നീട് ടി.എൻ. ശേഷൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി കഴിഞ്ഞപ്പോൾ കഥയാകെ മാറി.
പണ്ട് ഇതെഴുതുന്നയാൾ ബീഹാറിലെ മധേപുരയിൽ നിന്നുള്ള ഒരു റിക്ഷക്കാരനോട് ലാലു പ്രസാദ് യാദവിനെ കുറിച്ച് ചോദിച്ചു. അപ്പോൾ റിക്ഷക്കാരൻ ആവേശത്തോടെ പറഞ്ഞത് 'ലാലുജി ബ്രാഹ്മണന്റെയും, ഠാക്കൂറിന്റെയും, ഭൂമിഹാറിന്റെയും ഭരണം അവസാനിപ്പിച്ചു' എന്നാണ്.
ബീഹാറിൽ ജാതി രാഷ്ട്രീയം എന്ന് പറയുന്നത് പത്തിരുപത് വർഷം മുമ്പ് വരെ വളരെ ശക്തമായി നിലനിന്നിരുന്ന ഒന്നാണ്. പക്ഷെ ഇന്നിപ്പോൾ അത് മാറി വരികയാണ്. 2020-ൽ തേജസ്വി യാദവ് ബീഹാറിനെ ഇളക്കിമറിച്ച ക്യാമ്പയിൻ തന്നെ നടത്തി.
നേരത്തേ എങ്ങനെയാണ് ബീഹാർ വോട്ടു ചെയ്തിരുന്നത്? ഒരു വശത്ത് ബിജെപി. -യെ പിന്തുണക്കുന്ന ബ്രാഹ്മണരും, ഠാക്കൂറും, ഭൂമിഹാറും, ബനിയകളും; മറുവശത്ത് രാഷ്ട്രീയ ജനതാ ദളിനെ പിന്തുണക്കുന്ന യാദവരും മുസ്ലീങ്ങളും. അതിനപ്പുറം യാദവരല്ലാത്ത OBC- കൾ. റാം വിലാസ് പസ്വാന്റെ LJP-യെ പിന്തുണക്കാത്തവരും, മറ്റ് ദളിത് വിഭാഗങ്ങളും മഹാദളിതരായിട്ടാണ് ബീഹാറിൽ അറിയപ്പെടുന്നത്. മദ്യ നിരോധനം പോലുള്ള നയങ്ങൾ മൂലം സ്ത്രീകളെ കൂടെ നിർത്തുവാൻ പണ്ടൊക്കെ നിതീഷ് കുമാറിന് സാധിച്ചു. 2015-ൽ 60.48 ശതമാനം സ്ത്രീകൾ വോട്ട് ചെയ്തപ്പോൾ കേവലം 53.32 ശതമാനം പുരുഷന്മാർ മാത്രമേ ബീഹാറിൽ വോട്ട് ചെയ്തുള്ളൂ എന്ന് പറയുമ്പോൾ തന്നെ അറിയാം മുൻകാല തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾ നിതീഷ് കുമാറിന് കൊടുത്ത പിന്തുണ.
2020-ലെ ബീഹാർ തിരഞ്ഞെടുപ്പ് ഫലങ്ങൾ ജാതി രാഷ്ട്രീയത്തിനപ്പുറത്ത് ചില കാര്യങ്ങളൊക്കെ ഇന്ത്യൻ ജനതയെ കാണിച്ചു തന്നു. ജാതി രാഷ്ട്രീയത്തിലും, ഗുണ്ടായിസത്തിലും ഉറച്ചുപോയ ബീഹാറിൽ വികസന മന്ത്രങ്ങൾ ഉയർത്താൻ സാധിച്ചു എന്നത് തേജസ്വി യാദവിന്റെ വലിയ നേട്ടം തന്നെയായിരുന്നു. തേജസ്വി യാദവ് ഉയർത്തിയ 'കമായ്', 'ദവായ്', 'പഠായ്', 'സിഞ്ചായ്', 'മെഹങ്കായ്' - വരുമാനം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ജലസേചനം, വിലകയറ്റം - ഇത്തരം ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ നവംബർ 2020-ലെ തിരഞ്ഞെടുപ്പിൽ ജാതി രാഷ്ട്രീയത്തിനപ്പുറം തേജസ്വി യാദവിന് ഉയർത്താനായി എന്നത് വലിയ നേട്ടം തന്നെയായിരുന്നു. ഏതാണ്ട് 30 ലക്ഷത്തിലേറെ ബീഹാറി 'മൈഗ്രന്റ്റ് ലേബറേഴ്സ്' സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ബീഹാറിലേക്ക് മടങ്ങി എന്നായിരുന്നു കണക്കുകൾ പറഞ്ഞിരുന്നത്. അതിൽ പലരും കാൽനടയായി ആണ് ബീഹാറിൽ തിരിച്ചെത്തിയത്. സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം മടങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളിൽ 90 ശതമാനവും ബീഹാർ, ബംഗാൾ, ജാർക്കണ്ട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു. തിരിച്ചെത്തിയപ്പോൾ നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റം അവർക്ക് താങ്ങാവുന്നതിൽ അപ്പുറമായിരുന്നു. അതുകൊണ്ടുതന്നെ തേജസ്വി യാദവ് ഉയർത്തിയ 'മെഹങ്കായ്' അതല്ലെങ്കിൽ വിലകയറ്റം സാധാരണക്കാരെ ബാധിക്കുന്ന ഒരു വലിയ വിഷയം തന്നെയായിരുന്നു. തേജസ്വി യാദവിനെ കേൾക്കാൻ ബീഹാറിൽ വലിയ ജനക്കൂട്ടം കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് വരുന്നുമുണ്ടായിരുന്നു.
ഇന്ത്യയിൽ പൊതുജനാരോഗ്യവും, തൊഴിലും, വരുമാനവും, വിദ്യാഭ്യാസവും, ജലസേചനവുമൊക്കെ തിരഞ്ഞെടുപ്പുകളിൽ അത്ര പെട്ടെന്ന് വോട്ടാകാറില്ല. കാരണം മതവും ജാതിയും ഭക്ഷിച്ചു ജീവിക്കുന്നവരാണ് നമ്മുടെ വോട്ടർമാരിൽ അധികവും. ബീഹാറിലും അതാണ് കണ്ടത്. പക്ഷെ തേജസ്വി യാദവ് നിർണായകമായ സ്വാധീനം 2020-ലെ ബീഹാർ തിരഞ്ഞെടുപ്പിൽ ചെലുത്തി എന്നത് ഫലം നോക്കുന്ന ആർക്കും മനസിലാകും. NDA- ക്ക് 37.26 ശതമാനം വോട്ട് കിട്ടിയപ്പോൾ, മഹാസഖ്യത്തിന് 37.23 ശതമാനം വോട്ട് കിട്ടി. മൊത്തം വോട്ടുകളിൽ 13,000 വോട്ടുകളുടെ കുറവേ ഉണ്ടായിരുന്നുള്ളൂ; കൃത്യമായി പറഞ്ഞാൽ കേവലം 12,768 വോട്ടുകളുടെ കുറവ്. ഈ 12,768 അധിക വോട്ടുകൾ മൂലമാണ് NDA-ക്ക് 15 നിയമസഭാ സാമാജികരെ അധികം കിട്ടിയതെന്ന് പറഞ്ഞാൽ പലരും അതിശയിക്കും. പക്ഷെ അതാണ് ഇക്കഴിഞ്ഞ ബീഹാർ തിരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടത്.
പണ്ട് ബീഹാറികളായിരുന്നു ഇന്ത്യൻ നഗരങ്ങളിലെ മഹാ ഭൂരിപക്ഷം റിക്ഷക്കാരും, കൂലി തൊഴിലാളികളും. ലാലു പ്രസാദ് യാദവ് ബീഹാർ മുഖ്യമന്ത്രി ആയിരുന്നപ്പോൾ കൊൽക്കത്തയിലെ റിക്ഷക്കാരെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു. 'മേരേ പ്യാരെ ബീഹാറി ബഹനോം ഔർ ഭായിയോം' എന്ന് വിളിച്ചാണ് ലാലു റിക്ഷക്കാരെ അഭിസംബോധന ചെയ്തതെന്ന് പറയുമ്പോൾ തന്നെ മഹാഭൂരിപക്ഷം റിക്ഷക്കാരും ബീഹാറികൾ ആണെന്നുള്ളത് വ്യക്തമാണ്.
കുറച്ചു വർഷങ്ങൾക്ക് മുമ്പ് മുംബൈയിലെ ശിവസേനാ പ്രവർത്തകർ ചില ബീഹാറികളെ ആക്രമിച്ചിരുന്നു. പാവപ്പെട്ട ബീഹാറി മൈഗ്രന്റ്റ് ലേബറേഴ്സിനെ ശിവസനാ പ്രവർത്തകർ ഓടിച്ചിട്ട് തല്ലുന്നത് ടി.വി.- യിലെ വാർത്തക്കിടയിൽ കാണിച്ചിരുന്നു. പണ്ട് ഉത്തരേന്ത്യയിൽ 'ബീഹാറിയോം കോ മാർനാ ഹേ' എന്നാണ് പറഞ്ഞിരുന്നത് - ബീഹാറിയെ കണ്ടാൽ തല്ലണമെന്ന്. ഹിന്ദി ഭാഷികൾ ഒരു പഴഞ്ചൊല്ല് കൂടി ഉണ്ടാക്കിയിട്ടുണ്ട് ഇക്കൂട്ടരെ പഴിക്കാൻ - 'ഏക് ബിഹാറി; സൗ ബിമാരി' എന്ന് - 'ഒരു ബീഹാറിയുണ്ടെങ്കിൽ നൂറ് ദരിദ്രവാസികളും കൂടെ കാണും' എന്ന് അർത്ഥമാക്കുന്നു ഈ ചൊല്ല്. എന്തായാലും 'ദാരിദ്ര്യ മുക്ത ഭാരതം സൃഷ്ടിക്കണമെങ്കിൽ ആദ്യം ബിഹാറികളിലെ പാവപ്പെട്ടവരെ നന്നാക്കണം. ദരിദ്രർ ആരായാലും ഒന്നുകിൽ അവർ ബംഗ്ളാദേശികളാണ് അല്ലെങ്കിൽ ബിഹാറികളാണെന്നായിരുന്നു പണ്ടത്തെ വിചാരം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ബംഗ്ലാദേശ് ഒരുപാട് മാറി; ബീഹാർ ഇനിയും അധികമൊന്നും മാറിയിട്ടില്ല.
നന്നായി ഇംഗ്ളീഷിൽ സംസാരിക്കാൻ കഴിയുക എന്നത് ഇന്ത്യയിലെ അർബൻ എലീറ്റുകളെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ്. ഈ 'എലീറ്റസത്തിന്' എതിരെ പൊരുതിയാണ് ലാലു പ്രസാദ് യാദവിനെ പോലുള്ളവർ വലിയ നേതാക്കളായത്. ലാലു പ്രസാദ് യാദവിന്റെ പ്രസംഗം കേട്ടിട്ടുള്ളവർക്ക് അത് അറിയാം. തികച്ചും ഗ്രാമീണമായ ഹിന്ദി ഉപയോഗിച്ച് തന്നെയാണ് അദ്ദേഹം ബീഹാറിലെ ജനഹൃദയങ്ങൾ കീഴടക്കിയത്. ലാലു പ്രസാദ് യാദവിന്റെ ഗ്രാമീണമായ ഫലിത പ്രയോഗങ്ങൾ പോലെ തന്നെ ജാതി സ്പിരിറ്റും ബീഹാറിൽ രാഷ്ട്രീയ ജനതാ ദളിന്റെ വിജയത്തിൽ മുഖ്യ പങ്കു വഹിച്ചിരുന്നു.
പക്ഷെ ഇന്നിപ്പോൾ ബീഹാർ രാഷ്ട്രീയം മകൻ തേജസ്വി യാദവിലേക്ക് വരുമ്പോൾ, ആ ജാതി സ്പിരിറ്റ് ഒക്കെ പഴങ്കഥ ആയി മാറുകയാണ്. ബീഹാർ രാഷ്ട്രീയത്തിൽ തേജസ്വി യാദവ് ഉയർത്തിയ 'കമായ്', 'ദവായ്', 'പഠായ്', 'സിഞ്ചായ്', 'മെഹങ്കായ്' വിഷയങ്ങൾ തന്നെ അത് കാണിക്കുന്നു. ഡൽഹി പബ്ലിക് സ്കൂളിൽ പണ്ട് ക്രിക്കറ്റർ ആയിരുന്നപ്പോൾ, കൂടെ പഠിച്ച ക്രിസ്ത്യാനി പെൺകുട്ടിയായ റേച്ചൽ ഗോഡിൻഹോയെയാണ് പുള്ളി വിവാഹം കഴിച്ചത്. ഇന്നിപ്പോൾ പേര് മാറ്റി രാജശ്രീ യാദവ് എന്നാക്കിയെന്നു മാത്രം. അമ്മാവൻ സാധു യാദവ് തേജസ്വി യാദവ് ഒരു യാദവ് പെൺകുട്ടിയെ വിവാഹം കഴിക്കണമായിരുന്നു എന്ന് പറഞ്ഞപ്പോൾ തേജസ്വി പുള്ളിയോട് പോകാൻ പറഞ്ഞു. ഇന്നത്തെ തലമുറ പഴയ പോലെ ജാതിയും മതവുമൊന്നും കല്യാണം കഴിക്കുമ്പോൾ നോക്കാറില്ല എന്നാണ് തേജസ്വി യാദവ് അതിനു പറഞ്ഞ ന്യായം. പക്ഷെ ബീഹാറിലെ 'ജാതി സ്പിരിറ്റ്' അത്ര പെട്ടെന്നൊന്നും പോകില്ല എന്ന് പലർക്കും നന്നായി അറിയാം.
കേരളത്തിലെ ക്രിസ്ത്യാനികൾക്കിടയിലുള്ള തെക്കും ഭാഗക്കാർക്ക് കമ്മ്യൂണിറ്റി സ്പിരിറ്റ് വളരെ കൂടുതലാണ്. കള്ളു കുടിക്കാനും, കല്യാണത്തിന് മുമ്പുള്ള മൈലാഞ്ചി ഇടുന്ന ചടങ്ങും, മധുരം വെയ്പ്പും ഒക്കെയായി അവർ ഈ കമ്മ്യൂണിറ്റി സ്പിരിറ്റ് ആഘോഷമാക്കുന്നതാണ് പലപ്പോഴും കണ്ടിട്ടുള്ളത്. പണ്ട് ഒത്തിരി നടപ്പുണ്ടായിരുന്നപ്പോൾ ചെറിയ പ്രായത്തിലുള്ള വധുക്കളെ എടുക്കുമായിരുന്നല്ലോ. ഇന്നും ആ ഓർമ നിലനിർത്താൻ വിവാഹ സദ്യക്ക് മുമ്പ് വധുവിനെ അമ്മാവന്മാർ എടുക്കുന്ന ചടങ്ങൊക്കെ തെക്കും ഭാഗക്കാരിൽ ഉണ്ട്. ഇത്തരത്തിലുള്ള 'ഏത്നിക് സ്പിരിറ്റിൽ' വലിയ പ്രശ്നങ്ങളൊന്നുമില്ല. മതവും ജാതീയമായ ഐഡന്റ്റിറ്റിയും ഒരു 'ഏത്നിക് സ്പിരിറ്റ്' രൂപത്തിൽ ആയാൽ കുഴപ്പമൊന്നുമില്ല; സമൂഹത്തിൽ ജാതിയും മതവും കണ്ടമാനം ധ്രുവീകരണം വരുത്താതിരുന്നാൽ മാത്രം മതി.
(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല)
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്