കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രം ആരംഭിക്കുന്നത് റോസമ്മ പൂന്നൂസിൽ നിന്നാണ്; മുന്നണികളെ പ്രതിനിധീകരിച്ച് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച വനിതകൾ വെറും മൂന്നുപേർ; ഇടക്കാല പരീക്ഷണം നേരിട്ട മുഖ്യമന്ത്രിമാരിൽ ഒന്നാമൻ അച്യുതമേനാൻ; എ.കെ.ആന്റണി രണ്ടുതവണ ജയിച്ചപ്പോൾ നായനാരും രണ്ടു തവണ വെന്നിക്കൊടി പാറിച്ചു; ഉപതെരഞ്ഞെടുപ്പുകളുടെ കഥ: ജോർജ് പുളിക്കൻ എഴുതുന്നു
ജോർജ് പുളിക്കൻ
രാഷ്ട്രീയ കേരളത്തിന്റെ തിരഞ്ഞെടുപ്പ് മാപിനിയിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ചുകൊണ്ട്, മിനി നിയമസഭാ തെരഞ്ഞെടുപ്പ് എന്നറിയപ്പെടുന്ന അഞ്ച് നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന് കേളികൊട്ടുയർന്നു. പൊതുതെരഞ്ഞെടുപ്പിന്റെ അതേ വീറും വാശിയും ജനിപ്പിക്കാൻ കഴിയും പല ഉപതെരഞ്ഞെടുപ്പുകൾക്കും. കേരളത്തിലെ നിർണ്ണായകമായ പല രാഷ്ട്രീയമാറ്റങ്ങളും തീരുമാനങ്ങളും ഒക്കെ ഉണ്ടാക്കാൻ പല ഇടക്കാല ജനവിധികൾക്കും കഴിഞ്ഞിട്ടുണ്ട്. ഈ ഗോദയിൽ വീണവരും വാണവരും ഒട്ടേറെ. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രം എങ്ങനെയാണ്. പ്രമുഖ മാധ്യമ പ്രവർത്തകൻ ജോർജ് പുളിക്കൻ എഴുതുന്ന ലേഖന പരമ്പര 'ഉപതെരഞ്ഞെടുപ്പുകളുടെ കഥ' ഇന്നുമുതൽ
മുന്നേ നടന്ന റോസമ്മ
കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളുടെ ചരിത്രം ആരംഭിക്കുന്നത് റോസമ്മ പൂന്നൂസിൽ നിന്നാണ്. 1957-ലെ ഒന്നാം കേരളനിയമസഭയുടെ കാലത്തു തന്നെ ആദ്യ ഉപതിരഞ്ഞെടുപ്പും നടന്നു. ഇടുക്കി ജില്ലയിലെ ദേവികുളം മണ്ഡലമാണ് ഇതിനു വേദിയായത്. അക്കാലത്ത് ദേവികുളം ഒരു ദ്വയാംഗമണ്ഡലമായിരുന്നു. ജനറൽ സീറ്റിൽ സിപിഐയിലെ റോസമ്മ പൂന്നൂസും സംവരണ സീറ്റിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എൻ.ഗണപതിയും വിജയം കണ്ടു. തുടർന്ന് കേരളത്തിലെ ആദ്യ പ്രോട്ടെം സ്പീക്കറെന്ന നിലയിൽ ഗവർണറുടെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത റോസമ്മ അങ്ങനെ കേരളത്തിലെ ആദ്യ എംഎൽഎ. എന്ന ബഹുമതിക്കും അർഹയായി.
റോസമ്മ പുന്നൂസിനെതിരെ ജനറൽ സീറ്റിൽ മത്സരിച്ച ബി.കെ.നായരുടെ നാമനിർദ്ദേശപത്രിക വരണാധികാരി തള്ളിയിരുന്നു. ഇതിനെതിരെ ബി.കെ.നായർ കോട്ടയം തിരഞ്ഞെടുപ്പ് ട്രിബ്യൂണലിനെ സമീപിച്ചു. സാധുവായിട്ടും പത്രിക തള്ളി എന്നായിരുന്നു പരാതി. ട്രിബ്യൂണൽ തിരഞ്ഞെടുപ്പു റദ്ദാക്കി. അതിനെതിരെ അപ്പീൽ നൽകിയെങ്കിലും തള്ളപ്പെട്ടു. ബി.കെ.നായരുടെ പരാതി പരിഗണിച്ച് കമ്മീഷൻ റോസമ്മ പുന്നൂസിന്റെ വിജയം അസാധുവാക്കി.
1958 മെയ് 16-നു നടന്ന ഉപതിരഞ്ഞെടുപ്പിൽ റോസമ്മ പുന്നൂസും ബി.കെ.നായരും ഏറ്റുമുട്ടിയപ്പോൾ റോസമ്മയ്ക്കായിരുന്നു വിജയം. അവർ ബി.കെ.നായരെ 7089 വോട്ടിന് പരാജയപ്പെടുത്തി. ആദ്യതവണ 1922 വോട്ടുകളായിരുന്നു റോസമ്മയുടെ ഭൂരിപക്ഷം. ഈ തിരഞ്ഞെടുപ്പിൽ ആർ.എസ്പി സ്വതന്ത്രനായി കെ.എസ്.സുബ്രഹ്മണ്യനും മത്സരിച്ചിരുന്നു. വി എസ്.അച്യുതാനന്ദനായിരുന്നു റോസമ്മയുടെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചിരുന്നത്. തമിഴ് വംശജരെ ആകർഷിക്കാനായി അക്കാലത്ത് ജ്ഞാനദേശികൻ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ വിഖ്യാതസംഗീതജ്ഞനും ഗായകനുമായ ഇളയരാജയും തമിഴ്നടൻ എം.ജി.രാമചന്ദ്രനുമൊക്കെ റോസമ്മക്കുവേണ്ടി പ്രചാരണത്തിനെത്തിയിരുന്നു.
റോസമ്മ പുന്നൂസിനെ കൂടാതെ പ്രമുഖ മുന്നണികളെ പ്രതിനിധീകരിച്ച് ഇതേവരെ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചവർ മൂന്നു വനിതകളാണ്. സരസ്വതി കുഞ്ഞുകൃഷ്ണൻ, റേച്ചൽ സണ്ണി പനവേലിൽ, എലിസബത്ത് മാമൻ മത്തായി. സരസ്വതി പരാജയപ്പെട്ടപ്പോൾ മറ്റു രണ്ടുപേരും വിജയം കണ്ടു. 1985 ജനുവരി 31-നു നടന്ന ആറ്റിങ്ങലിൽ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഐയുടെ സ്ഥാനാർത്ഥിയായിരുന്നു സരസ്വതി കുഞ്ഞുകൃഷ്ണൻ. ഇടതുമുന്നണിയിലെ കോൺഗ്രസ് എസ്. സ്ഥാനാർത്ഥി പി.വിജയദാസിനോട് അവർ പരാജയപ്പെട്ടു. 1982-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.വിജയദാസിനെ തോല്പിച്ച വക്കം പുരുഷോത്തമൻ 1984-ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മത്സരിച്ചു ജയിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നത്. വിജയദാസിനെ വക്കം പുരുഷോത്തമൻ 7359 വോട്ടുകൾക്ക് തോല്പിച്ചപ്പോൾ ഉപതിരഞ്ഞെടുപ്പിൽ വിജയദാസ് നേടിയത് 5433 വോട്ടുകളുടെ ഭൂരിപക്ഷമാണ്. റേച്ചൽ സണ്ണി പനവേലിയും എലിസബത്ത് മാമൻ മത്തായിയും സ്ഥാനാർത്ഥിയായത് എംഎൽഎമാരായ ഭർത്താക്കന്മാരുടെ മരണത്തെത്തുടർന്നായിരുന്നു.
റാന്നിയിലെ കോൺഗ്രസ് എസ്. എംഎൽഎ. സണ്ണി പനവേലിൽ 1985 മാർച്ച് 21ന് മരിച്ചു. തുടർന്ന് 1986 ജനുവരി 23നായിരുന്നു ഉപതിരഞ്ഞെടുപ്പ്. സണ്ണി പനവേലിയുടെ ഭാര്യ റേച്ചലും കോൺഗ്രസ് ഐ യുടെ സാരഥി എം.സി.ചെറിയാനും തമ്മിൽ മത്സരിച്ചപ്പോൾ 623 വോട്ടുകൾക്ക് റേച്ചൽ സീറ്റ് നിലനിർത്തി. സണ്ണി പനവേലി അന്ന് കോൺഗ്രസ് എ ഗ്രൂപ്പുകാരനായിരുന്ന എം.സി.ചെറിയാനെ തോല്പിച്ചത് 9245 വോട്ടുകൾക്കായിരുന്നു. നിയമസഭയിൽ ഏറ്റവും കുറച്ചുകാലം എംഎൽഎയായ വനിത എന്ന റെക്കോഡ് ഇപ്പോഴും റേച്ചൽ സണ്ണി പനവേലിക്കൊപ്പമാണ്.
തിരുവല്ലയിലെ കേരളാ കോൺഗ്രസ് അംഗമായിരുന്ന അഡ്വ.മാമ്മൻ മത്തായി 2003 സെപ്റ്റംബർ 23-ന് മരിച്ചു. ഇതേത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് മാമ്മൻ മത്തായിയെ പാർട്ടി രംഗത്തിറക്കിയത്. 2003 ഡിസംബർ ഒന്നിനു നടന്ന ഉപതിരഞ്ഞെടുപ്പിൽ ജനതാദൾ എസിലെ ഡോ.വർഗീസ് ജോർജിനെ 4669 വോട്ടുകൾക്ക് അവർ പരാജയപ്പെടുത്തി. മാമ്മൻ മത്തായിയുടെ എതിരാളിയും വർഗീസ് ജോർജ് തന്നെയായിരുന്നു. 10061 വോട്ടുകൾക്കാണ് മാമ്മൻ മത്തായിയോട് വർഗീസ് ജോർജ് പരാജയപ്പെട്ടത്.
മുഖ്യരിൽ മുമ്പൻ അച്യുതമേനോൻ
കേരളത്തിൽ ഉപതിരഞ്ഞെടുപ്പിനെ നേരിട്ട മുഖ്യമന്ത്രിമാർ മൂന്നുപേരാണ്. അതിൽ ഒന്നാമൻ സി.അച്യുതമേനോനാണ്. രണ്ടാമനായ എ.കെ.ആന്റണി രണ്ടുതവണ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു. അവസാന ഊഴം ഇ.കെ.നായനാരുടേതായിരുന്നു. 1970-ൽ കൊട്ടാരക്കരയിലായിരുന്നു സി.അച്യുതമേനോന്റെ ഉപതിരഞ്ഞെടുപ്പങ്കം. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സ്പതകക്ഷിമുന്നണി മന്ത്രിസഭയുടെ രാജിയെത്തുടർന്ന് 1969 നവംബർ ഒന്നിന് അധികാരമേറ്റ ഇടക്കാലമന്ത്രിസഭയെ നയിച്ച അച്യുതമേനോൻ അന്ന് നിയമസഭാംഗമായിരുന്നില്ല. രാജ്യസഭാംഗമായിരുന്ന അച്യുതമേനോനു മത്സരിക്കാനായി കൊട്ടാരക്കരയിലെ സിപിഐ അംഗം ഇ.ചന്ദ്രശേഖരൻനായരാണ് സീറ്റൊഴിഞ്ഞുകൊടുത്തത്. കൊട്ടാരക്കരയിൽ സി.അച്യുതമേനോനും സിപിഎമ്മിലെ പി.എസ്.ശങ്കരനാരായണൻനായരും തമ്മിലായിരുന്നു മത്സരം. 1970 ഏപ്രിൽ 20-ന് നടന്ന തിരഞ്ഞെടുപ്പിൽ അച്യുതമേനോൻ 26,063 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് മുഖ്യമന്ത്രി സ്ഥാനം ഉറപ്പിച്ചു.
മുഖ്യമന്ത്രിക്കസേരയിലെ ഇരിപ്പുറപ്പിക്കാൻ വേണ്ടി രണ്ടുതവണ ഉപതിരഞ്ഞെടുപ്പിനെ നേരിട്ട മുഖ്യമന്ത്രിയാണ് എ.കെ.ആന്റണി. ആദ്യ ഊഴം കഴക്കൂട്ടത്തായിരുന്നു. കഴക്കൂട്ടത്ത് എംഎൽഎയായിരുന്ന തലേക്കുന്നിൽ ബഷീറാണ് ആന്റണിക്കുവേണ്ടി സീറ്റൊഴിഞ്ഞു കൊടുത്തത്. ഇടതു സ്വതന്ത്രൻ അഡ്വ.പിരപ്പൻകോട് ശ്രീധരൻനായരായിരുന്നു ആന്റണിയുടെ എതിരാളി. 1977 ഒക്ടോബർ 23-ന് നടന്ന തിരഞ്ഞെടുപ്പിൽ 8669 വോട്ടിന് ആന്റണി ശ്രീധരൻനായരെ പരാജയപ്പെടുത്തി. പൊരിഞ്ഞ പോരാട്ടം നടന്ന തിരഞ്ഞെടുപ്പിൽ തലേക്കുന്നിൽ ബഷീറിന്റെ ഭൂരിപക്ഷത്തോടൊപ്പമെത്താൻ ആന്റണിക്കായില്ല. ബഷീർ ഓൾ ഇന്ത്യാ മുസ്ലിം ലീഗിലെ എ.ഇസുദ്ദീനെ 14,377 വോട്ടുകൾക്കായിരുന്നു പരാജയപ്പെടുത്തിയത്.
ആന്റണിയുടെ രണ്ടാമങ്കം തിരൂരങ്ങാടിയിലായിരുന്നു. മുസ്ലിം ലീഗ് പിളർന്ന് ഐ.എൻ.എൽ. ഉണ്ടായപ്പോൾ അതിൽ ചേർന്ന ലീഗ് എംഎൽഎ. യു.എ.ബീരാൻ രാജിവെച്ചതിനെത്തുടർന്നാണ് തിരൂരങ്ങാടിയിൽ ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നത്. ഈ സമയത്താണ് ചാരക്കേസിനെത്തുടർന്ന് കെ.കരുണാകരൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതും രാജ്യസഭാംഗമായ ആന്റണി മുഖ്യമന്ത്രിയായതും. ആന്റണിക്ക് എംഎൽഎയാകാൻ മുസ്ലിംലീഗ് തിരൂരങ്ങാടി സീറ്റ് വിട്ടുനൽകുകയായിരുന്നു. 1995 മെയ് 27-നു നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്രൻ ഡോ.എൻ.എ.കരീമായിരുന്നു ആന്റണിയുടെ എതിരാളി. യു.എ.ബീരാനും സിപിഐയിലെ അഡ്വ.എം.റഹ്മത്തുള്ളയും ഏറ്റമുട്ടിയപ്പോൾ ബീരാൻ നേടിയ 19,202 വോട്ടിന്റെ ഭൂരിപക്ഷം ആന്റണി മറികടന്നു. ആന്റണി 22,161 വോട്ടിനാണ് കരീമിനെ പരാജയപ്പെടുത്തിയത്.
ഏറ്റവുമൊടുവിൽ ഉപതിരഞ്ഞെടുപ്പിനെ നേരിട്ട മുഖ്യമന്ത്രി ഇ.കെ.നായനാരാണ്. 1996-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു ജനാധിപത്യമുന്നണി അധികാരത്തിലെത്തിയപ്പോൾ മുഖ്യമന്ത്രിയാകുമെന്നു കരുതിയ വി എസ്.അച്യുതാനന്ദൻ മാരാരിക്കുളത്ത് പരാജയപ്പെട്ടു. പാർട്ടി സംസ്ഥാന സെക്രട്ടിയായിരുന്ന ഇ.കെ.നായനാർക്കാണ് വീണ്ടും മുഖ്യമന്ത്രിയാകാനുള്ള നറുക്കുവീണത്. നായനാർക്ക് മത്സരിക്കാനായി തലശ്ശേരിയിലെ സിപിഎം. എംഎൽഎ. കെ.പി.മമ്മൂമാസ്റ്റർ രാജിവെച്ചു. മമ്മുമാസ്റ്റർ കോൺഗ്രസ് ഐയിലെ കെ.സി.കടമ്പൂരാനെ 18,350 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയതെങ്കിൽ 1996 ഒക്ടോബർ 11-ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നായനാർ ഭൂരിപക്ഷം വർധിപ്പിച്ചു. കോൺഗ്രസ് ഐയിലെ അഡ്വ.ടി.ആസഫലിയെ 24,501 വോട്ടുകൾക്കാണ് അദ്ദേഹം തോല്പിച്ചത്.
ഇ.കെ.നായനാരുടെ ആദ്യ ഉപതിരഞ്ഞെടുപ്പായിരുന്നില്ല ഇത്. മുഖ്യമന്ത്രിയൊക്കെയാകുന്നതിനു മുമ്പ് നായനാർ മറ്റൊരു ഉപതിരഞ്ഞെടുപ്പിൽ കൂടി മത്സരിച്ചിരുന്നു. ഇരിക്കൂരിലെ സിപിഎം എംഎൽഎ.യായിരുന്ന എ.കുഞ്ഞിക്കണ്ണൻ 1973 നവംബർ 23-ന് മരിച്ചതിനെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. എ.കുഞ്ഞിക്കണ്ണനും ആർ.എസ്പിയുടെ ടി.ലോഹിതാക്ഷനും ഏറ്റുമുട്ടിയപ്പോൾ കുഞ്ഞിക്കണ്ണൻ നേടിയ 1668 വോട്ടിന്റെ ഭൂരിപക്ഷം അല്പം കൂടി ഉയർത്താൻ നായനാർക്കു കഴിഞ്ഞു. ആർ.എസ്പി.സ്ഥാനാർത്ഥി കെ.അബ്ദുൾ ഖാദറിനെ 1822 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നായനാർ തോല്പിച്ചത്.
( തുടരും)
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്