സ്വാമി വിവേകാനന്ദനും രാഷ്ട്രനിർമ്മാണവും
സ്വാമി വിവേകാനന്ദൻ സ്വപ്നങ്ങൾ കാണുന്ന വ്യക്തിയായിരുന്നു. രാത്രിയും പകലും അദ്ദേഹം വലിയ സ്വപ്നങ്ങൾ കണ്ടു. അദ്ദേഹത്തിന്റെ സ്വപ്നത്തിലെ ഒരേയൊരു വികാരം ഇന്ത്യ എന്നതായിരുന്നു. ഇന്ത്യയെന്ന വാക്യം അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ അഗാധതലങ്ങളിൽ അനിതരസാധാരണമായ വികാരങ്ങളാണ് ഇളക്കിവിട്ടത്. ഭാരതത്തിലെ എക്കാലത്തെയും ഏറ്റവും വലിയ രാജ്യസ്നേഹിയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയുടെ സാക്ഷ്യപത്രം ഇതിന് ശക്തി പകരുന്നതാണ്. 1921 ൽ ബേലൂർ മഠം സന്ദർശിച്ച ഗാന്ധിജി, സ്വാമി വിവേകാനന്ദന്റെ കൃതികൾ വായിച്ചതിനുശേഷം തന്റെ രാജ്യസ്നേഹം ആയിരം മടങ്ങ് വർധിച്ചതായി സന്ദർശക പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നു.
സ്വാമി വിവേകാനന്ദന്റെ പാശ്ചാത്യ നാടിൽ നിന്നുള്ള ശിഷ്യയായ സിസ്റ്റർ ക്രിസ്റ്റെൻ തന്റെ ഓർമ്മക്കുറിപ്പിൽ ഇങ്ങനെ എഴുതുന്നു-''ഞങ്ങൾക്ക് ഇന്ത്യയോടുള്ള സ്നേഹം ജനിക്കുന്നത് ഞങ്ങൾ വിവേകാനന്ദന്റെ മാസ്മരിക ശബ്ദത്തിൽ ആദ്യമായി ഇന്ത്യ എന്ന് ഉച്ചരിച്ചു കേട്ടപ്പോയാണ്. അഞ്ച് അക്ഷരങ്ങളുള്ള ഒരു ചെറിയ വാക്യത്തിൽ ഒരുപാട് കാര്യങ്ങൾ ഉൾക്കൊള്ളാനാവുന്നത് മാസ്മരികമായിത്തോന്നി. അതിൽ സ്നേഹം, അഭിനിവേശം , അഭിമാനം, ആഗ്രഹം, ആരാധന, ദുരന്തം, ശൗര്യം, ഗൃഹാതുരത്വം എന്നിവയുണ്ട്. ഇതോരോന്നും ഉണ്ടാക്കുന്ന അനുഭൂതി വ്യത്യസ്തമായിരിക്കും. തന്റെ വാക്കുകൾ കേൾക്കുന്നവരിൽ സ്നേഹം ജനിപ്പിക്കുന്ന മാന്ത്രികത അദ്ദേഹത്തിനുണ്ടായിരുന്നു. മാതൃരാജ്യത്തോടുള്ള സ്നേഹം മാത്രമായിരുന്നു അദ്ദേഹത്തെ ഈ ലോകത്തോട് ബന്ധിപ്പിച്ച് നിർത്തിയത്. അദ്ദേഹം ജന്മനാ ഒരു യോഗിയായിരുന്നു. മഹാനായ ചിന്തകൻ ആയിരുന്നു അദ്ദേഹ. ആഴത്തിലുള്ള ധ്യാനത്തിൽ മുഴുകുക എന്നത് അദ്ദേഹത്തിന്റെ മനസ്സിന്റെ സ്വാഭാവിക പ്രേരണയായിരുന്നു. പക്ഷേ മാതൃരാജ്യത്തെ സേവിക്കാനായി അദ്ദേഹം ഇതെല്ലാം ത്യജിച്ചു.
തന്റെ കൈവെള്ളയിലെന്നപോലെ ഇന്ത്യയെക്കുറിച്ച് എല്ലാ കാര്യങ്ങളും സ്വാമി വിവേകാനന്ദന് അറിയാമായിരുന്നു. ഈ ജ്ഞാനത്തിന്റെ അടിസ്ഥാനവും സ്ത്രോതസ്സും എന്തായിരുന്നു? ചരിത്രത്തിൽ അതീവ തൽപ്പരനായ വിദ്യാർത്ഥിയായിരുന്ന അദ്ദേഹത്തിന് ഇന്ത്യയുടെ ഉജ്വലമായ ഭൂതകാലത്തെക്കുറിച്ച് അഗാധ ജ്ഞാനമുണ്ടായിരുന്നു. പ്രായോഗികതയിലൂന്നിയ സമീപനം രാജ്യത്തിന്റെ അക്കാലത്തെ അവസ്ഥ മനസ്സിലാക്കാൻ അദ്ദേഹത്തെ സഹായിച്ചു. ഗുരുവും മാർഗദർശിയുമായിരുന്ന ശ്രീരാമകൃഷ്ണന്റെ മരണത്തിനുശേഷം രാജ്യം മുഴുവൻ കാൽനടയായി അദ്ദേഹം തീർത്ഥാടനം നടത്തി. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ അദ്ദേഹം കണ്ടു. അതിൽ പണക്കാരും പാവങ്ങളുമുണ്ടായിരുന്നു. ഏറെ അറിവുള്ളവരും അറിവില്ലാത്തവരുമുണ്ടായിരുന്നു. ഉയർന്ന ജാതിയിലുള്ളവരും താഴ്ന്ന ജാതിയിലുമുള്ളവരുമുണ്ടായിരുന്നു. മഹാരാജാക്കന്മാർ മുതൽ യാചകർ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. തന്റെ യാത്രയിലൂടെ നേടിയ അറിവ് രാജ്യത്തിന്റെ അവസ്ഥയുടെയും അതിന്റെ തകർച്ചയുടെയും കാരണങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ദീർഘ ദർശനവും അസാമാന്യ ബുദ്ധിപാടവും, സൗമ്യ ഹൃദയവുമുള്ള അദ്ദേഹത്തിന് ഇന്ത്യയുടെ രോഗങ്ങളെ ചികിത്സിക്കാനും പഴയ പ്രതാപം വീണ്ടെടുക്കാനും സാധ്യമായിരുന്നു. രാജ്യത്തിന്റെ അധ:പതനത്തിൽ അദ്ദേഹം ഏറെ വേദനയനുഭവിച്ചു. അദ്ദേഹം പറഞ്ഞു. ഈ ദേശീയതയുടെ കപ്പലിന് ദ്വാരങ്ങളുണ്ടെങ്കിൽ, ഈ സമൂഹം നമ്മുടേതാണ്; നമ്മളതിന്റെ സന്താനങ്ങളാണ്. ആ ദ്വാരങ്ങൾ നമ്മൾ അടക്കേണ്ടതുണ്ട്. നമ്മുടെ ഹൃദയരക്തം കൊണ്ട് നമുക്കത് സന്തോഷകരമായി ചെയ്യാം; നമുക്കതിനു കഴിയുന്നില്ലെങ്കിൽ പിന്നെ നമുക്ക് മരിക്കാം''.
പടിഞ്ഞാറൻ രാജ്യങ്ങളിലെ തന്റെ പേരും പെരുമയും ഉയർത്തിയ അഞ്ചുവർഷത്തെ സന്ദർശനത്തിനുശേഷം തിരിച്ചു പോകാനൊരുങ്ങി അവസരത്തിൽ മാതൃരാജ്യത്തേക്ക് മടങ്ങുമ്പോഴുള്ള വികാരം എന്താണെന്ന് ഒരു വിദേശി വിവേകാനന്ദനോടു ചോദിച്ചു. മറുപടിയായി അദ്ദേഹം പറഞ്ഞു. ''ഞാൻ ഇങ്ങോട്ട് വരുന്നതിനുമുമ്പ് ഇന്ത്യയെ സ്നേഹിച്ചിരുന്നു. ഇപ്പോൾ ഇന്ത്യയിലെ ഓരോ മണൽത്തരിയും എനിക്ക് വിശുദ്ധമാണ്. ഇന്നതൊരു വിശുദ്ധ ഭൂമിയാണ്, തീർത്ഥാടന കേന്ദ്രമാണ്, തീർത്ഥമാണ്''.
ഇന്ത്യയുടെ തകർച്ചയുടെ കാരണങ്ങൾ സ്വാമി വിവേകാനന്ദൻ കൃത്യമായി മനസ്സിലാക്കിയിരുന്നു. അതിലൊന്ന് ഇന്ത്യയുടെ ദേശീയ ശാപമായി കണക്കാക്കി ഒരു വിഭാഗം ജനതയെ അവഗണിച്ചതായിരുന്നു. സ്വാമി വിവേകാനന്ദൻ പറഞ്ഞു. ദരിദ്രരായ, താഴോക്കിടയിലുള്ള ജനതയക്ക് സുഹൃത്തുക്കളില്ല, ഒരു സഹായവും ലഭ്യമാവുന്നില്ല. എത്ര ശ്രമിച്ചിട്ടും അവർക്ക് ഉയരാനാവുന്നില്ല. ഓരോ ദിവസവും അവർ കൂടുതൽ ആഴങ്ങളിലേയ്ക്ക് താഴ്ന്നുകൊണ്ടിരിക്കുന്നു. ക്രൂരമായ ഒരു സമൂഹം അടിച്ചേൽപ്പിക്കുന്ന ആഘാതം അവർ അനുഭവിച്ചുകൊണ്ടിരിക്കുന്നു. എവിടെനിന്നാണ് ഈ ആഘാതം വന്നുകൊണ്ടിരിക്കുന്നതെന്ന് അവർ അറിയുന്നില്ല. ദശലക്ഷങ്ങൾ മതത്തിന്റെ പേരിൽ അടിച്ചമർത്തപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഒരു പ്രത്യേക വിഭാഗം മാത്രം വിഭ്യാഭ്യാസം കുത്തകയാക്കിവച്ചതാണ് ഇന്ത്യയുടെ തകർച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. അലസത, ഊർജ്ജസ്വലത ഇല്ലായ്മ, കാരുണ്യമില്ലായ്മ തുടങ്ങിയവയാണ് എല്ലാ കഷ്ടതകൾക്കും കാരണമെന്നും അവ വെടിയുക തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മറ്റുള്ളവരെ ഒഴിവാക്കുന്ന പ്രവണതയാണ് നമ്മുടെ മറ്റൊരു ദോഷമായി അദ്ദേഹം കാണുന്നത്. മുത്തുചിപ്പിയെപ്പോലെ ഇന്ത്യ. അതിന്റെ പുറംതോടിനുള്ളിലേക്ക് വലിഞ്ഞ്, മനുഷ്യരാശിയിൽപ്പെട്ട മറ്റ് വർഗ്ഗങ്ങൾക്ക് തങ്ങളുടെ ആഭരണങ്ങളും, നിധിയും മറ്റും നൽകാൻ മടിച്ചു. ആര്യന്മാരില്ലാത്ത രാജ്യങ്ങൾക്ക് ജീവിത സത്യങ്ങൾ പകർന്ന്കൊടുക്കാനും ഇന്ത്യ വിസമ്മതിച്ചു. പുറംലോകത്തെ നാം കൊട്ടിയടച്ച് ആശയങ്ങൾ അകത്തേക്കും പുറത്തേക്കും കൈമാറാത്തതാക്കി; ഒരു പൊതുകാര്യത്തിനുവേണ്ടി ഒത്തുചേരുന്ന രീതി ഇല്ലായിരുന്നതും രാജ്യത്തിന്റെ മറ്റൊരു പോരായ്മയായി അദ്ദേഹം കണ്ടിരുന്നു. ഏതൊരു സംഘടയ്ക്കും പ്രാഥമികമായി ഉണ്ടായിരിക്കേണ്ട അച്ചടക്കം വംശം എന്ന നിലയ്ക്ക് നമുക്ക് ഇല്ല.
അദ്ദേഹം പറഞ്ഞു: ''ഉപനിഷത്തുക്കളുടെ മഹത്വവും ഋഷിവര്യന്മാരുടെ പുകൾപെറ്റ പാരമ്പര്യവുമൊക്കെ ഉണ്ടെങ്കിലും നാം വളരെ വളരെ ദുർബലരാണ്. ഒന്നാമതായി നമ്മുടെ കായികമായ ശേഷിക്കുറവ്. നമ്മുടെ ദുരിതങ്ങളിൽ മൂന്നിലൊന്നിന്റേയും കാരണം ഈ ദൗർബല്യമാണ്. നാം അലസരാണ്; നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാൻ ആവില്ല; ഒത്തുചേരാനാവില്ല; പരസ്പരം സ്നേഹിക്കാനാവില്ല; നാം അത്യന്തം സ്വാർത്ഥരുമാണ്; പരസ്പരം വെറുക്കാതെയും അസൂയപ്പെടാതെയും ഒത്തുചേരാനുമാവില്ല'.
ചവിട്ടി മെതിക്കപ്പെട്ട സ്ത്രീത്വമാണ് ഇന്ത്യയുടെ തരംതാഴലിന്റെ മറ്റൊരു പ്രധാനകാരണം. ലോകത്ത് തന്നെ ദുർബലമായ രാജ്യങ്ങളിലൊന്നായി നാം മാറാൻ കാരണം ശക്തിയെ ആദരിക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാമി വിവേകാനന്ദൻ കണ്ടെത്തിയ കാരണങ്ങൾക്ക് പുറമെ അഴിമതിയും മറ്റൊരു കാരണമായി. എന്നാൽ സ്വാമിജി തന്നെ നിർദ്ദേശിച്ച പരിഹാരങ്ങൾ ഈ വ്യാധി മാറ്റാൻ ഉതകും.
പുനരുജ്ജീവനത്തിന്റെ വഴി എന്താണ്? ജനങ്ങളുടെ നഷ്ടപ്പെട്ട വ്യക്തിത്വവും ആത്മവിശ്വാസവും വീണ്ടെടുക്കുകയാണ് ഈ ദിശയിലെ ആദ്യ ചുവട്. രാജ്യം ജീവിക്കുന്നത് കുടിലുകളിലാണെന്ന് പറഞ്ഞ സ്വാമി വിവേകാനന്ദൻ ജനങ്ങൾക്ക് കൂടുതൽ വിദ്യാഭ്യാസവും നല്ല ഭക്ഷണവും പരിചരണവും ലഭിക്കാതെ എന്ത് രാഷ്ട്രീയമുണ്ടായാലും അതുകൊണ്ട് ഒരു ഗുണവുമില്ലെന്ന് ചൂണ്ടിക്കാട്ടി. പാവപ്പെട്ടവർക്ക് തൊഴിൽ ലഭ്യമാക്കാൻ ഭൗതിക സംസ്ക്കാരം അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. സ്വാമി വിവേകാനന്ദൻ പറഞ്ഞു: ''അന്നം!അന്നം! ഭൂമിയിൽ അന്നം തരാതെ സ്വർഗത്തിൽ പരമാനന്ദം നല്കുന്ന ഒരു ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നില്ല''.
സ്ത്രീകളുടെ ഉന്നമനം ഏറ്റവും പ്രാധാന്യം അർഹിക്കുന്നുവെന്ന് പറഞ്ഞ സ്വാമി വിവേകാനന്ദൻ അതിലൂടെ മാത്രമേ രാജ്യത്തിന് എന്തെങ്കിലും നന്മയുണ്ടാകു എന്ന് ചൂണ്ടിക്കാട്ടി. അദ്ദേഹം പറഞ്ഞു ' സ്ത്രീയെ ആദരിക്കാത്ത ഒരു രാഷ്ട്രം ഒരിക്കലും മഹത്തായ രാഷ്ട്രമാവില്ല'.
നമ്മുടെ മാതൃഭൂമിയെ പുനരുജജീവിക്കാൻ വിദ്യാഭ്യാസത്തിനാണ് സ്വാമി വിവേകാനന്ദൻ ഊന്നൽ കൊടുത്തത്. അദ്ദേഹം പറഞ്ഞു ''വിദ്യാഭ്യാസം, വിദ്യാഭ്യാസം, വിദ്യാഭ്യാസം മാത്രം യൂറോപ്പിലെ നിരവധി നഗരങ്ങളിലൂടെ യാത്ര ചെയ്യവെ അവിടത്തെ പാവപ്പെട്ടവരുടെ പോലും വിഭ്യാഭ്യാസവും, സുഖസൗകര്യങ്ങളും കണ്ടപ്പോൾ നമ്മുടെ നാട്ടിലെ പാവങ്ങളുടെ സ്ഥിതിയോർത്ത് എന്റെ കണ്ണ് നിറഞ്ഞു. എന്താണ് ഈ വ്യത്യാസത്തിന് കാരണം? വിദ്യാഭ്യാസം എന്നതാണ് അതിന്റെ ഉത്തരമായി എനിക്ക് ലഭിച്ചത്''.
ജനങ്ങളിൽ വിഭ്യാഭ്യാസം പ്രചരിക്കുന്നതിന് ആനുപാതികമായിട്ടായിരിക്കും ഒരു രാഷ്ട്രത്തിന്റെ പുരോഗതി എന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. പക്ഷേ ഏത് തരത്തിലുള്ള വിദ്യാഭ്യാസമാണ് അദ്ദേഹം മുന്നോട്ട് വച്ചത് ? സ്വാമി വിവേകാനന്ദന്റെ അഭിപ്രായത്തിൽ മനുഷ്യനിൽ സ്വതവെ ഉള്ള പരിപൂർണ്ണതയുടെ ആവിഷ്ക്കാരമാണ് വിഭ്യാഭ്യാസം. ഒരു മനുഷ്യൻ ശരിക്കും പഠിക്കുന്നത് തന്റെ സ്വന്തം ആത്മാവ് തുറക്കുമ്പോൾ ലഭിക്കുന്ന അനന്തമായ അറിവിന്റെ ഖനി കണ്ടെത്തുമ്പോഴാണ്.
വിദ്യാർത്ഥികൾക്ക് അവരിൽ അന്തർലീനമായ ശക്തിയേയും വിജ്ഞാനത്തേയും ആവിഷ്ക്കരിക്കാൻ സഹായിക്കുന്ന തരത്തിലായിരിക്കണം നമ്മുടെ വിദ്യാഭ്യാസ പ്രക്രിയ. വ്യക്തിത്വ വികസനത്തിനും, മനുഷ്യനിർമ്മിതിക്കും ഉതകുന്ന വിദ്യാഭ്യാസത്തെയാണ് അദ്ദേഹം പിന്തുണച്ചത്. സ്വാമി വിവേകാനന്ദൻ പറഞ്ഞു: ''സ്വഭാവ രൂപീകരണത്തിന് ഉതകുന്നതും,മനഃശക്തി കൂട്ടുന്നതും, ബുദ്ധിവികസിപ്പിക്കുന്നതും, സ്വന്തം കാലിൽ നില്ക്കാൻ ഒരാളെ പര്യാപ്തമാക്കുന്നതുമായ തരത്തിലുള്ള വിദ്യാഭ്യാസമാണ് നമുക്ക് വേണ്ടത്. വിദ്യാർത്ഥികൾക്ക് ജീവിതത്തിലെ വെല്ലുവിളികൾ നേരിടാൻ സഹായകരവും അവരെ സ്വയം പര്യാപ്തരാക്കുന്നതും ആയിരിക്കണം വിദ്യാഭ്യാസം. പാവപ്പെട്ടവരെയും അധസ്ഥിതിരെയും തിരിഞ്ഞ് നോക്കാത്ത വിദ്യാസമ്പന്നരെന്ന് അവകാശപ്പെടുന്നവരോട് അദ്ദേഹത്തിന് കടുത്ത എതിർപ്പായിരുന്നു. അദ്ദേഹം പറഞ്ഞു ''ദശലക്ഷകണക്കിന് ജനങ്ങൾ പട്ടിണിയിലും അജ്ഞതയിലും കഴിയുമ്പോൾ അവരുടെ ചെലവിൽ വിദ്യാഭ്യാസം നടത്തി അവർക്കുവേണ്ടി യാതൊന്നും ചെയ്യാത്തവരെ ഞാൻ ചതിയന്മാരെന്ന് വിളിക്കും''. ഓരോ മനുഷ്യനും രാജ്യത്തിനും മഹത്തരമാകാൻ മൂന്ന് കാര്യങ്ങളാണ് വേണ്ടതെന്നാണ് സ്വാമി വിവേകാനന്ദന്റെ അഭിപ്രായം. നമ്മുടെ ശക്തിയിലുള്ള വിശ്വാസം, അസൂയയും പകയും ഇല്ലാതിരിക്കൽ, പരമാവധി പേരെ സഹായിക്കൽ എന്നിവയാണിവ.
ഈ രാജ്യത്തെ യുവജനങ്ങളിൽ സ്വാമി വിവേകാനന്ദന് അങ്ങേയറ്റം വിശ്വാസം ഉണ്ടായിരുന്നു. തന്റെ ആശയങ്ങളെ അവർ സിംഹങ്ങളെപ്പോലെ ഏറ്റെടുത്ത് പ്രാവർത്തികമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്വാമി ശാന്താത്മാനന്ദ (രാമകൃഷ്ണ മിഷൻ, ന്യൂഡൽഹി)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്