ആര്യാടനും മുല്ലപ്പള്ളിയും നേർക്കുനേർ മത്സരിച്ച തിരഞ്ഞെടുപ്പും ഇവിടെ ഉണ്ടായിട്ടുണ്ട്; മുന്നണിയും പാർട്ടിയും ഗ്രൂപ്പും മാറുമ്പോൾ ശത്രുവിന്റെ ശത്രു മിത്രമായെന്നും, മിത്രത്തിന്റെ മിത്രം ശത്രുവായെന്നും വരാം; നിയമസഭയിൽ നിന്ന് ലോക്സഭയിലേക്ക് എത്തിയവരും നിരവധി; ഏറ്റുമാനൂർ, കോട്ടയം, വാമനപുരം എന്നിവിടങ്ങളിൽ മരണം വില്ലനായെത്തിയപ്പോഴാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്; ജോർജ് പുളിക്കന്റെ ലേഖന പരമ്പര 'ഉപതെരഞ്ഞെടുപ്പുകളുടെ കഥ' അവസാനിക്കുന്നു
ജോർജ് പുളിക്കൻ
അഞ്ച് ഉപതിരഞ്ഞെടുപ്പുകൾ.. കേരളം ആവേശത്തിലാണ്. ഇതിനിടെ ഉപതിരഞ്ഞെടുപ്പിന്റെ കൗതുകകരമായ ചരിത്രം കേരളത്തിനുണ്ട്. ഇത് രസകരമായി അവതരിപ്പിക്കുകയാണ് മാധ്യമ പ്രവർത്തകനായ ജോർജ് പുളിക്കൻ. പുളിക്കന്റെ ലേഖന പരമ്പരയുടെ അവസാന ഭാഗം
ആര്യാടനും മുല്ലപ്പള്ളിയും നേർക്കുനേർ
മുന്നണിയും പാർട്ടിയും ഗ്രൂപ്പും മാറുമ്പോൾ മിത്രങ്ങളും ശത്രുക്കളും മാറിമറിയുന്നത് രാഷ്ട്രീയക്കളരിയിലെ സ്ഥിരം അഭ്യാസങ്ങളിലൊന്നാണ്. ചിലപ്പോൾ ശത്രുവിന്റെ ശത്രു മിത്രമായെന്നും മിത്രത്തിന്റെ മിത്രം ശത്രുവായെന്നും വരാം. നിലമ്പൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിലൊന്ന് ഇങ്ങനെ കോൺഗ്രസിലെ ഗ്രുപ്പുരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായിരുന്നു.
1980-ൽ ആന്റണിയുടെ നേതൃത്വത്തിലുള്ള അരശ് കോൺഗ്രസ് സിപിഎം നയിക്കുന്ന ഇടതുമുന്നണിയുടെ ഭാഗമായിരുന്നു. ഇകെ നായനാർ മുഖ്യമന്ത്രിയായ മന്ത്രിസഭയിൽ അരശ് കോൺഗ്രസുകാരിൽ നിന്ന് വക്കം പുരുഷോത്തമൻ, ആര്യാടൻ മുഹമ്മദ്, എസി ഷൺമുഖദാസ് എന്നിവർ മന്ത്രിമാരായി. ഈ നാലുപേരിൽ ആര്യാടൻ മാത്രം എംഎൽഎയായിരുന്നില്ല. ആര്യാടനെ നിലമ്പൂരിൽ മത്സരിപ്പിക്കാൻ ആന്റണിയും ഭരണമുന്നണിയും തീരുമാനിച്ചു. തുടർന്ന് അവിടുത്തെ എംഎൽഎയായിരുന്ന സി.ഹരിദാസിനെ രാജിവെപ്പിച്ച് ഉപതിരഞ്ഞെടുപ്പിൽ ആര്യാടനെ സ്ഥാനാർത്ഥിയാക്കി. കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള ഇന്ദിരാ കോൺഗ്രസുകാർ എതിരാളിക്കൊരു പോരാളിയായി മുല്ലപ്പള്ളി രാമചന്ദ്രനെയും രംഗത്തിറക്കി. മത്സരം തീപാറിയെങ്കിലും മന്ത്രിസ്ഥാനത്തിന്റെ ബലത്തിൽ ആര്യാടൻ 17,841 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മന്ത്രിക്കസേര ഉറപ്പിച്ചു.
നിലമ്പൂർ മണ്ഡലം ഇതിനു മുമ്പ് മറ്റൊരു ഉപതിരഞ്ഞെടുപ്പിനു കൂടി സാക്ഷ്യം വഹിച്ചിരുന്നു. സിപിഎം എംഎൽഎയായിരുന്ന കെ കുഞ്ഞാലിയുടെ കൊലപാതകമാണ് ഉപതിരഞ്ഞെടുപ്പിന് കാരണമായത്. 1967-ലെ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ കോൺഗ്രസിലെ ആര്യാടൻ മുഹമ്മദിനെ 9789 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ച് നിയമസഭയിലെത്തിയ കുഞ്ഞാലി എതിരാളികളുടെ തോക്കിനിരയാകുകയായിരുന്നു.കുഞ്ഞാലി ഇത്രവലിയ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന് നിലനിർത്താനായില്ല. 1970 ഏപ്രിൽ 20-ന് കോൺഗ്രസിലെ എംപി ഗംഗാധരനും സിപിഎമ്മിലെ വിപി അബൂബക്കറും മാറ്റുരച്ചപ്പോൾ 5,574 വോട്ടുകൾക്ക് ഗംഗാധരൻ വിജയിച്ചു.
അവർ ലോക്സഭയിലേക്ക്... ഇവർ നിയമസഭയിലേക്ക്
1962-ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ താനൂരിൽ നിന്നുള്ള നിയമസഭാംഗമായ സി.എച്ച് മുഹമ്മദ് കോയ കോഴിക്കോടു നിന്ന് മത്സരിച്ചു ജയിച്ചു. ഇതേത്തുടർന്ന് താനൂരിൽ ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നു. മുസ്ലിംലീഗിലെ ഡോ. സി.മുഹമ്മദ് കുട്ടിയും കോൺഗ്രസിലെ പി.കെ.മൊയ്തീൻ കുട്ടിയും മത്സരിച്ചപ്പോൾ 12,936 വോട്ടിന് മുഹമ്മദ്കുട്ടി വിജയിച്ചു. ആറ്റിങ്ങൽ എംഎൽഎയായിരുന്ന വക്കം പുരുഷോത്തമൻ 1984 -ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലെത്തി. തുടർന്ന് ആറ്റിങ്ങലിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് എസിലെ പി.വിജയദാസും കോൺഗ്രസ് ഐയിലെ സരസ്വതി കുഞ്ഞുകൃഷ്ണനും ഏറ്റുമുട്ടിയപ്പോൾ വിജയദാസ് 5433 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ഹരിപ്പാട് എംഎൽഎയായിരുന്ന രമേശ് ചെന്നിത്തല 1984-ൽ കോട്ടയം ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെത്തുടർന്നാണ്് ഹരിപ്പാട് നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആർ.എസ്പി സ്ഥാനാർത്ഥി എ.വി.താമരാക്ഷനും കോൺഗ്രസ് ഐയിലെ എം.മുരളിയും തമ്മിലായിരുന്നു മത്സരം. 1176 വോട്ടിന്റെ ഭൂരിപക്ഷത്തിൽ താമരാക്ഷൻ വിജയിച്ചു. താനൂർ എംഎൽഎയായിരുന്ന മുസ്ലിം ലീഗിലെ ഇ.അഹമ്മദ് 1991-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഞ്ചേരിയിൽ നിന്ന് മത്സരിച്ചു ജയിച്ചതിനെത്തുടർന്നാണ് താനൂരിൽ ഉപതിരഞ്ഞെടുപ്പു നടന്നത്. 1992 ജൂൺ ഒമ്പതിന് നടന്ന തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ കുട്ടി അഹമ്മദ് കുട്ടിയും സിപിഎമ്മിലെ എം.മുഹമ്മദ് മാസ്റ്ററും മത്സരിച്ചപ്പോൾ കുട്ടി മാസ്റ്ററിനേക്കാൾ 28,188 വോട്ട് കൂടുതൽ നേടി വിജയിച്ചു.
എറണാകുളത്തെ കോൺഗ്രസ് എംഎൽഎയായിരുന്ന ജോർജ് ഈഡൻ 1998-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചതാണ് എറണാകുളത്ത് ഉപതിരഞ്ഞെടുപ്പിന് കാരണമായത്. 1998 ജൂൺ രണ്ടിന് നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്വതന്ത്രൻ ഡോ.സെബാസ്റ്റ്യൻ പോളും കോൺഗ്രസ് ഐയിലെ ലിനോ ജേക്കബും തമ്മിലായിരുന്നു മത്സരം. എറണാകുളത്തെ മുൻ എംഎൽഎയും മന്ത്രിയുമായിരുന്ന എ.എൽ. ജേക്കബ്ബിന്റെ മകൻ ലിനോയെ സെബാസ്റ്റ്യൻ പോൾ 3940 വോട്ടുകൾക്ക് അട്ടിമറിച്ചു.
കണ്ണൂർ എംഎൽഎ ആയിരുന്ന കെ.സുധാകരൻ 2009-ൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് കണ്ണൂരിൽ ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നത്. 2009 നവംബർ ഏഴിന് നടന്ന ഉപതിരഞ്ഞെടുപ്പിൽ മൂന്നു തവണ കണ്ണൂരിലെ സിപിഎം എംപിയായിരുന്ന എ.പി.അബ്ദുള്ളക്കുട്ടിയായിരുന്നു കോൺഗ്രസ് ഐയുടെ സ്ഥാനാർത്ഥി. സിപിഎമ്മിലെ എം വിജയരാജനായിരുന്നു എതിരാളി. അബ്ദുള്ളക്കുട്ടി 12,043 വോട്ടുകൾക്ക് വിജയിച്ചു. എറണാകുളം എംഎൽഎയായിരുന്ന കോൺഗ്രസ് ഐയിലെ കെ.വി.തോമസ് 2009-ൽ ലോക്സഭയിലേക്ക് മത്സരിച്ചു ജയിച്ചതാണ് എറണാകുളത്ത് വീണ്ടും ഉപതിരഞ്ഞെടുപ്പിന് കാരണമായത്. കോൺഗ്രസ് ഐയിലെ ഡൊമിനിക് പ്രസന്റേഷനും സിപിഎം സ്വതന്ത്രൻ പി.എൻ.സീനുലാലും ഏറ്റുമുട്ടിയപ്പോൾ ഡൊമിനിക്ക് 8620 വോട്ടുകൾക്ക് മുന്നിലെത്തി.
ആലപ്പുഴ എംഎൽഎയായിരുന്ന കെ.സി.വേണുഗോപാൽ 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചതോടെയാണ് ആലപ്പുഴ ഉപതിരഞ്ഞെടുപ്പു വേദിയായത്. കോൺഗ്രസിലെ എ.എ. ഷുക്കൂറും സിപിഐയിലെ ജി.കൃഷ്ണപ്രസാദും ഏറ്റുമുട്ടിയപ്പോൾ 4745 വോട്ടുകൾക്ക് ഷുക്കൂറിനായിരുന്നു ജയം. വേങ്ങര എംഎൽഎയായിരുന്ന പി.കെ.കുഞ്ഞാലിക്കുട്ടി 2018-ൽ മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചതോടെയാണ് വേങ്ങര ഉപതിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചത്. മുസ്ലിം ലീഗിലെ കെ.എൻ.എ.ഖാദറും സിപിഎമ്മിലെ പി.പി.ബഷീറും ഏറ്റുമുട്ടിയപ്പോൾ 20,956 വോട്ടുകൾക്ക് ഖാദർ നിയമസഭയിലെത്തി.
ഇടിമിന്നലായി സ്ഥാനാർത്ഥികളുടെ മരണം
കേരളത്തിൽ സ്ഥാനാർത്ഥികളുടെ മരണംകാരണം മൂന്നിടത്ത് ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നിട്ടുണ്ട്. ഏറ്റുമാനൂർ, കോട്ടയം, വാമനപുരം എന്നീ മണ്ഡലങ്ങളാണ് ഉപതിരഞ്ഞെടുപ്പിന് വേദിയായത്. 1987-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പാണ് കോട്ടയത്തും തിരുവനന്തപുരം ജില്ലയിലെ വാമനപുരത്തും ഓരോ സ്ഥാനാർത്ഥികളുടെ ആകസ്മിക മരണം സംഭവിച്ചത്. കോട്ടയത്ത് പ്രധാന മത്സരം സിപിഎമ്മിലെ ടി.കെ.രാമകൃഷ്ണനും കോൺഗ്രസ് ഐയിലെ തിരുവഞ്ചൂർ രാധാകൃഷ്ണനും തമ്മിലായിരുന്നു. തിരഞ്ഞെടുപ്പിന് ഏഴു ദിവസം മുമ്പ് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന എറിക്ക് മുറിക്ക് മരിച്ചു. അതിനാൽ തിരഞ്ഞെടുപ്പ് 45 ദിവസത്തേക്ക് മാറ്റിവെച്ചു.
അതിനിടിയിൽ ഇ.കെ.നായനാർ മുഖ്യമന്ത്രിയായ ഇടതുമുന്നണി മന്ത്രിസഭയിൽ ടി.കെ.രാമകൃഷ്ണനും മന്ത്രിയായി. 1987 ജൂൺ രണ്ടിനു നടന്ന ഉപതിരഞ്ഞെടുപ്പിൽ മന്ത്രിയായ ടി.കെ.രാമകൃഷ്ണനെയാണ് കോൺഗ്രസ് ഐ സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ നേരിട്ടത്. തിരുവഞ്ചൂരിനെ 9526 വോട്ടുകൾക്ക് പരാജയപ്പെടുത്തി രാമകൃഷ്ണൻ മന്ത്രിസ്ഥാനം ഉറപ്പിച്ചു. സി.എംപി.സ്ഥാനാർത്ഥിയായിരുന്ന എം.കെ.സനകന്റെ മരണമാണ് വാമനപുരത്തെ ഉപതിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാനും അതുവഴി ഉപതിരഞ്ഞെടുപ്പിനും കാരണമായത്. കോലിയക്കോട് കൃഷ്ണൻനായരും എൻ.പീതാംബരക്കുരുപ്പും തമ്മിലായിരുന്നു മത്സരം. കൃഷ്ണൻനായർ 10,116 വോട്ടുകൾക്ക് കുറുപ്പിനെ പരാജയപ്പെടുത്തി.
1991-ലെ തിരഞ്ഞെടുപ്പുകാലത്തുണ്ടായ മരണമാണ് ഏറ്റുമാനൂർ ഉപതിരഞ്ഞെടുപ്പിന് കാരണമായത്. നിയമസഭാ തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പും ഒരുമിച്ചു നടന്ന 1991-ൽ കോട്ടയത്തെലോക്സഭാ സ്ഥാനാർത്ഥിയായിരുന്ന രമേശ് ചെന്നിത്തലക്കൊപ്പം വാഹനപ്രചാരണത്തിൽ പങ്കെടുക്കുന്നതിനിടയിൽ കോട്ടയം മെഡിക്കൽ കോളേജിനടുത്തുള്ള വാരിമുട്ടത്തുവെച്ച് ഇടിമിന്നലേറ്റാണ് ബാബു ചാഴിക്കാടൻ മരിച്ചത്. അതോടെ ഏറ്റുമാനൂരിലെ തിരഞ്ഞെടുപ്പു മാറ്റിവെയ്ക്കുകയായിരുന്നു.1991 നവംബർ 17-ന് ഏറ്റുമാനൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബാബുവിന്റെ ജ്യേഷ്ഠൻ തോമസ് ചാഴിക്കാടനും സിപിഎമ്മിലെ വൈക്കം വിശ്വനും തമ്മിലായിരുന്നു മത്സരം. തോമസ് ചാഴിക്കാടൻ 886 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
Stories you may Like
- കെപിസിസിയുടെ വിലക്ക് ലംഘിച്ച് മലപ്പുറത്ത് എ ഗ്രൂപ്പിന്റെ ശക്തിപ്രകടനം
- ഫലസ്തീൻ വിഷയത്തിൽ നിലപാട് മാറ്റമില്ലെന്ന് ആര്യാടൻ ഷൗക്കത്ത്
- ഉമ്മൻ ചാണ്ടിയില്ലാത്ത 'എ ഗ്രൂപ്പ്' പ്രതിസന്ധിയിൽ
- ആര്യാടൻ ഷൗക്കത്തിന് എതിരായ നടപടി ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലെ വിലക്കിൽ ഒതുങ്ങും
- പാർട്ടിയുടെ താക്കീതിനെ ഗൗരവമായി കാണുന്നു: ആര്യാടൻ ഷൗക്കത്ത്
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്