'മിസ്റ്റർ ഇൻസ്പക്ടർ, ഞാൻ യൂണിഫോമിലായിരുന്നു വന്നിരുവെങ്കിൽ നിങ്ങൾ എന്റെ മുമ്പിൽ എഴുന്നേറ്റ് നിന്നേനെ, മൈൻഡ് ഇറ്റ്' എന്ന് ക്യാപ്റ്റൻ വിജയ് പറയുന്ന രംഗം എങ്ങനെ മറക്കാൻ; പിൻഗാമിക്ക് 29 വർഷം തികയുമ്പോൾ സഫീർ അഹമ്മദിന്റെ കുറിപ്പ്
സഫീർ അഹമ്മദ്
സത്യനും ലാലും പിൻഗാമിയും
വളരെ വ്യത്യസ്തമായ ഒരു പ്രതികാര കഥ, അതിന്റെ അസാധാരണമായ ഉഗ്രൻ ആവിഷ്ക്കാരം, അതാണ് സത്യൻ അന്തിക്കാടിന്റെ പിൻഗാമി. തുടക്കം മുതൽ ഒടുക്കം വരെ ചടുലമായ അവതരണ മികവ് പുലർത്തിയ പിൻഗാമി എന്ന സിനിമ റിലീസായിട്ട് ഇന്നേയ്ക്ക്, മെയ് 27 ന് ഇരുപ്പത്തിയൊമ്പത് വർഷങ്ങളായി.
1994 ന്റെ തുടക്കത്തിൽ മണിച്ചിത്രത്താഴും ചെങ്കോലും ഒക്കെ കണ്ട് മനസ് നിറഞ്ഞ് സന്തോഷിച്ചിരിക്കുന്ന സമയത്താണ് സിനിമ മാസികകളിൽ ഒരു പുതിയ സിനിമയുടെ അനൗൺസ്മെന്റ് വരുന്നത്, മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു എന്ന് പറഞ്ഞ് കൊണ്ട്..ആ വാർത്ത ഞാൻ ഉൾപ്പെടെയുള്ള സിനിമ ആസ്വാദകരിൽ വളരെയധികം സന്തോഷമുണർത്തി.
സ്ഥിരമായി സിനിമകൾ ചെയ്ത് പ്രേക്ഷകരെ രസിപ്പിച്ചിരുന്ന സത്യൻ-ശ്രീനി-ലാൽ കൂട്ടുക്കെട്ട് വരവേൽപ്പിന് ശേഷം അഞ്ച് വർഷത്തോളം ഒന്നിക്കാതിരുന്നതിൽ പ്രേക്ഷകർക്ക് ചെറിയ നിരാശയും പരിഭവവും ഒക്കെ ഉണ്ടായിരുന്നു. കാരണം ഈ കൂട്ടുക്കെട്ടിൽ പിറന്ന ആറ് സിനിമകൾ മലയാള സിനിമയിൽ സെറ്റ് ചെയ്ത ബെഞ്ച് മാർക്ക്, പ്രേക്ഷകരിൽ ഉണ്ടാക്കിയ സ്വാധീനം അത്രത്തോളം വലുതായിരുന്നു. പുതിയ സത്യൻ-ലാൽ സിനിമയെ കുറിച്ചുള്ള വാർത്തയിൽ തിരക്കഥാകൃത്തിന്റെ സ്ഥാനത്ത് ശ്രീനിവാസനെ തിരഞ്ഞ് പോയപ്പോൾ കണ്ടത് രഘുനാഥ് പലേരിയെ ആണ്. ശ്രീനിവാസൻ ഇല്ലെങ്കിലും, പ്രഗൽഭനായ രഘുനാഥ് പലേരി എന്ന പേര് കണ്ടപ്പോൾ സിനിമയെ കുറിച്ചുള്ള പ്രതീക്ഷ കൂടിയതേയുള്ളു.
പ്രതികാര കഥകൾ, അത് എല്ലാ ഭാഷ സിനിമകളിലെയും ഇഷ്ടപ്പെട്ട വിഷയമാണ്. ഒരുപക്ഷേ സിനിമകളിൽ ഏറ്റവും കൂടുതൽ ആവർത്തിക്കപ്പെട്ട് വന്നിട്ടുള്ളതും, ഇപ്പോഴും വന്ന് കൊണ്ടിരിക്കുന്നതും പ്രതികാര കഥകൾ തന്നെയായിരിക്കും. സത്യൻ അന്തിക്കാടിന്റെ പിൻഗാമി എന്നാൽ ഒരു കുമാരേട്ടനും അദ്ദേഹത്തിന്റെ ഡയറിയും അതിലെ കുറിപ്പുകളും, അത് പിൻതുടർന്ന് പോയി തന്റെ അച്ഛന്റെ ഘാതകരെ തേടിപ്പിടിച്ച് വക വരുത്തുന്ന ക്യാപ്റ്റൻ വിജയ് മേനോനുമാണ്. അങ്ങനെ മലയാള സിനിമ അധികം സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ഉടനീളം സഞ്ചരിച്ച് അസാധാരണ മികവോടെ പ്രതികാര കഥ അവതരിപ്പിച്ചതാണ് പിൻഗാമിയെ മനോഹരമാക്കുന്നതും, ഒപ്പം വ്യത്യസ്തമാക്കുന്നതും.
കുമാരേട്ടനായി തിലകനും ക്യാപ്റ്റൻ വിജയ് മേനോനായി മോഹൻലാലും മികച്ച പ്രകടനം കാഴ്ച്ച വെച്ച സിനിമയാണ് പിൻഗാമി. പ്രേക്ഷകന് ആവേശം നല്കുന്ന, ഇമോഷണലാക്കുന്ന കുറച്ചധികം രംഗങ്ങൾ ഉണ്ട് പിൻഗാമിയിൽ. അതിലൊന്ന് പൊലീസ് സ്റ്റേഷനിൽ വെച്ച് ശ്രീരാമന്റെ കഥാപാത്രത്തോട് 'മിസ്റ്റർ ഇൻസ്പക്ടർ, ഞാൻ യൂണിഫോമിലായിരുന്നു വന്നിരുവെങ്കിൽ നിങ്ങൾ എന്റെ മുമ്പിൽ എഴുന്നേറ്റ് നിന്നേനെ, മൈൻഡ് ഇറ്റ്' എന്ന് ക്യാപ്റ്റൻ വിജയ് പറയുന്ന രംഗം, തിയേറ്ററിൽ കൈയടികൾ നിറച്ച രംഗമാണത്..ക്യാപ്റ്റൻ വിജയ് തന്റെ അനിയത്തി കുട്ടിയെ ആദ്യമായി കാണുമ്പോൾ, കണ്ട് കണ്ണ് നിറയുമ്പോൾ,അതിന് ശേഷം 'ഞാൻ മോളെ ഒന്ന് അനുഗ്രഹിക്കട്ടെ ഒരു സന്തോഷത്തിന്' എന്ന് പറയുമ്പോൾ ഞാൻ ഉൾപ്പെടെയുള്ള കാണികളുടെ കണ്ണുകളും നിറഞ്ഞിരുന്നു.
അതിന് ശേഷം സന്തോഷാധിക്യത്താൽ വരാന്തയിലൂടെ ഓടി ചാടി വഴിയിൽ കിടന്ന ഒരു പാട്ട തട്ടി തെറിപ്പിച്ച് കൊണ്ട് 'യു ആർ ഏൻ ഇന്നസെന്റ് ഇഡിയറ്റ് സിംപിൾ റാസ്ക്കൾ' എന്ന് ക്യാപ്റ്റൻ വിജയ് പറയുന്നതും, ഒപ്പം തിലകന്റെ കുമാരേട്ടനെ കാണിക്കുന്ന രംഗം, അത് പിൻഗാമിയിലെ ഏറ്റവും മനോഹരമായ രംഗമാണ്, ശരിക്കും രോമാഞ്ചം സമ്മാനിച്ച രംഗം. തിലകന്റെയും മോഹൻലാലിന്റെയും വോയ്സും അതിലെ മോഡുലേഷനും ഗംഭീരമായി സമന്വയിപ്പിച്ചതാണ് പിൻഗാമിയുടെ മറ്റൊരു പ്രത്യേകത. സിനിമയിൽ വളരെ കുറച്ച് രംഗങ്ങളും, മോഹൻലാലുമായി ഒരേയൊരു കോമ്പിനേഷൻ രംഗം മാത്രം ഉണ്ടായിട്ട് പോലും കുമാരേട്ടൻ എന്ന തിലകന്റെ കഥാപാത്രം സിനിമയിൽ ഉടനീളം നിറഞ്ഞ് നിന്നതിന് കാരണം മേൽപ്പറഞ്ഞ അദ്ദേഹത്തിന്റെ വോയ്സും അതിന്റെ മോഡുലേഷനും കൊണ്ട് ആയിരുന്നു.
അത് പോലെ തന്നെ ക്ലൈമാക്സ് രംഗത്തിൽ 'ഹീ വാസ് മൈ ഫാദർ, മൈ ഗ്രേറ്റ് ഫാദർ, ആൻഡ് അയാം ദ ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ് സൺ, പിൻഗാമി, എന്റെ അച്ഛന്റെ മറുപടി നിനക്ക് തരാൻ വന്ന പിൻഗാമി' എന്ന് വില്ലനോട് ക്യാപ്റ്റൻ വിജയ് പറയുമ്പോൾ കണ്ണുകളിലും ശബ്ദത്തിലും നിറയുന്ന പ്രതികാരഗ്നിയുടെ തീക്ഷണത, എന്തൊരു രംഗമാണത്..മോഹൻലാൽ എന്ന നടന്റെ കണ്ണുകൾ എത്രമാത്രം തീവ്രതയോടെ പ്രേക്ഷകരുമായി സംവേദിക്കും എന്നതിന്റെ ഉദാഹരണമായി കാണിക്കാവുന്ന മികച്ച രംഗങ്ങളിലൊന്ന്.
വർഷങ്ങൾക്കിപ്പുറം പിൻഗാമി എന്ന് കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുന്ന രംഗവും ഇത് തന്നെയായിരിക്കും..
കൂടാതെ അയ്യരായി ഇന്നസെന്റും കുട്ടിഹസ്സനായി ജഗതിയും നല്ല പ്രകടനം കാഴ്ച്ച വെച്ചു. എന്താണ് മോഹൻലാൽ എന്ന നടന്റെ പ്രത്യേകത? എന്താണ് മോഹൻലാലിനെ ഇത്ര പുകഴ്ത്തിപ്പാടാൻ ഉള്ളത്? എന്തുകൊണ്ടാണ് മോഹൻലാൽ മറ്റ് നടന്മാരെക്കാൾ ഒരുപാട് മികച്ച് നില്ക്കുന്നത്? ഇതൊക്കെ മനസ്സിലാക്കാൻ ഇമോഷണൽ രംഗങ്ങളിലെ അഭിനയം ഒന്നും വേണ്ട താരതമ്യത്തിന്..പിൻഗാമിയിലെ വളരെ നിസ്സാരം എന്ന് തോന്നുന്ന, എന്നാൽ സിനിമയുടെ കഥാഗതി തന്നെ മാറ്റുന്ന ഈ രംഗം ഒന്ന് കണ്ട് നോക്കൂ, മേൽപ്പറഞ്ഞതിന് ഉത്തരം കിട്ടും..
താൻ അന്വേഷിച്ച് നടക്കുന്ന ഒരു മേൽവിലാസം അവിചാരിതമായി കണ്ട് പിടിച്ചപ്പോൾ, ആ സന്തോഷവും ആകാംക്ഷയും ഒക്കെ കണ്ണുകളിലെ തിളക്കത്തിലൂടെ, ഡയലോഗുകളുടെ ഒപ്പം കൃഷ്ണമണികൾ വേഗത്തിൽ ചലിപ്പിച്ച് എത്ര മനോഹരമായിട്ടാണ് മോഹൻലാൽ ആ രംഗം അവതരിപ്പിച്ചിരിക്കുന്നത്. സൂക്ഷാഭിനയത്തിന്റെ മനോഹാരിതയാണത്, മോഹൻലാലിന് വളരെ നന്നായി സാധ്യമാകുന്ന ഒന്ന്.
വരവേൽപ്പിന് ശേഷം അഞ്ച് വർഷങ്ങൾ കഴിഞ്ഞ് സത്യൻ അന്തിക്കാടു മോഹൻലാലും പിൻഗാമിക്ക് വേണ്ടി ഒന്നിച്ചപ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ആയിരുന്നു..'ശത്രു ആരായിരുന്നാലും അവർക്കെതിരെ നിങ്ങൾക്കൊരു പിൻഗാമിയുണ്ട്' എന്ന തലക്കെട്ടോട് കൂടിയാണ് പിൻഗാമി റിലീസ് ആയതെങ്കിലും ആ ടീമിന്റെ പതിവ് സിനിമകൾ പോലെ ഹ്യൂമറിന് പ്രാധാന്യം ഉള്ള ലളിതമായ ഒരു സിനിമയാണ് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ കിട്ടിയത് അവരിൽ നിന്ന് തീരെ പ്രതീക്ഷിക്കാത്ത ഒരു പ്രതികാര കഥയും. അതുകൊണ്ട് തന്നെ സമ്മിശ്ര പ്രതികരണം ആയിരുന്നു പിൻഗാമിക്ക് അന്ന് കിട്ടിയത്, പതിവ് സത്യൻ-ലാൽ സിനിമകൾ പോലെ ശ്രദ്ധിക്കപ്പെട്ടതുമില്ല.
കൊടുങ്ങല്ലൂർ റിലീസ് ഇല്ലാതിരുന്നതുകൊണ്ട് അമ്പത് കിലോമീറ്റർ അകലെയുള്ള ഗുരുവായൂർ അപ്പാസിൽ നിന്നാണ് ഞാൻ പിൻഗാമി ആദ്യ ദിവസം കണ്ടത്. പിന്നീട് രണ്ട് വട്ടം കൊടുങ്ങല്ലൂർ ശ്രീകാളീശ്വരി തിയേറ്ററിൽ നിന്നും..സത്യൻ അന്തിക്കാട് അതിഗംഭീരമായി പിൻഗാമി അവതരിപ്പിച്ചുവെങ്കിലും അദ്ദേഹത്തിന്റെ പേരിന് പകരം വേറെ വല്ല സംവിധായകന്റെ പേര് ആണ് സംവിധായകന്റെ സ്ഥാനത്ത് വന്നിരുന്നതെങ്കിൽ ഉറപ്പായും പിൻഗാമി ആ കാലഘട്ടത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടേനെ എന്ന് തോന്നിയിട്ടുണ്ട്. കാരണം സത്യൻ-ലാൽ ടീം അത്ര മാത്രം ബ്രാൻഡ് ചെയ്യപ്പെട്ട, മലയാളിയുടെ മനസിൽ ആഴത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു പേരാണ്.
പിന്നെ കിലുക്കം പോലെ,മണിച്ചിത്രത്താഴ് പോലെ പ്രിയദർശന്റെ തേന്മാവിൻ കൊമ്പത്ത് തകർത്ത് ഓടുന്ന സമയത്ത് തന്നെ റിലീസ് ചെയ്തതും പിൻഗാമിയുടെ ബോക്സ് ഓഫീസ് പ്രകടനത്തെ ദോഷമായി ബാധിച്ചു എന്ന് പറയാം. പക്ഷെ അന്ന് തിയേറ്ററിൽ പിൻഗാമിക്ക് കിട്ടാത്ത സ്വീകാര്യത ഇന്ന് സിനിമ ഗ്രൂപ്പുകളിൽ നിന്ന് ഒക്കെ കിട്ടുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നാറുണ്ട്, അതും പുതുതലമുറയിൽ നിന്ന് പോലും. സത്യൻ അന്തിക്കാടിന്റെ ചടുലമായ അവതരണ മികവിനൊപ്പം രഘുനാഥ് പലേരിയുടെ ശക്തമായ തിരക്കഥയും കൈതപ്രം-ജോൺസൺ ടീമിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും വിപിൻ മോഹന്റെ ഛായാഗ്രഹണവും പിൻഗാമി എന്ന സിനിമയെ മനോഹരമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച ഘടകങ്ങളാണ്.
ഇനിയും സത്യൻ അന്തിക്കാട് സിനിമകളിൽ മോഹൻലാലിനെ നായകനായി കാണാൻ ആഗ്രഹം ഉണ്ട്. പക്ഷെ അത് ഒരിക്കലും അവരുടെ ശ്രദ്ധേയമായ സിനിമകളുടെ ചുവട് പിടിച്ചിട്ടുള്ളതാകരുത്, മറിച്ച് പിൻഗാമി പോലെ വളരെ വ്യത്യസ്തമായ പ്രമേയം പറയുന്ന സിനിമയിലൂടെ ആയിരിക്കണമെന്ന് മാത്രം. പ്രതീക്ഷയോടെ കാത്തിരിക്കുന്നു അത്തരത്തിലൊരു സത്യൻ-ലാൽ സിനിമയ്ക്കായി.
സഫീർ അഹമ്മദ്
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്