നന്ദഗോപൻ എന്ന നൃത്താദ്ധ്യാപകനെ അതുല്യമാക്കിയ നൃത്തം അഭ്യസിച്ചിട്ടില്ലാത്ത മോഹൻലാൽ; ആ ആത്മസമർപ്പണത്തിന്, ധീരതയ്ക്ക് ഇന്നേയ്ക്ക് മുപ്പത് വയസ്; സംഗീത നൃത്ത പ്രണയലഹരിയിൽ കമലദളത്തിന്റെ മുപ്പത് വർഷങ്ങൾ
സഫീർ അഹമ്മദ്
സിനിമയിൽ പ്രത്യേകതകൾ/വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ നടീനടന്മാർ പല തയ്യാറെടുപ്പുകളും നടത്താറുണ്ട്,അതിൽ പലരും വിജയിക്കാറുമുണ്ട്,പരാജയപ്പെടാറുമുണ്ട്..
മലയാള സിനിമ ചരിത്രത്തിൽ ഒരു നടൻ ഏറ്റെടുത്ത ഏറ്റവും വലിയ വെല്ലുവിളി അല്ലെങ്കിൽ ഏറ്റവും ധീരമായ ചുവട് വെയ്‌പ്പ് ഏതെന്ന് ചോദിച്ചാൽ അതിന് ഉത്തരം കമലദളത്തിലെ നന്ദഗോപനെ അവതരിപ്പിച്ച മോഹൻലാൽ ആണെന്ന് നിസംശയം പറയാം.
ശാസ്ത്രീയ നൃത്തത്തിന്റെ ബാലപാഠങ്ങൾ ഒന്നും തന്നെ അറിയാത്ത,ഒരു നർത്തകന്റെ ശരീര ലക്ഷണങ്ങൾ ഒന്നുമില്ലാത്ത മോഹൻലാലാണ് കമലദളത്തിൽ നൃത്താദ്ധ്യാപകന്റെ വേഷത്തിൽ മികവാർന്ന പകർന്നാട്ടം നടത്തി പ്രേക്ഷകരെ അതിശയിപ്പിച്ചത്..
മോഹൻലാലിന്റെ ആ ആത്മസമർപ്പണത്തിന്,ആ ധീരതയ്ക്ക് ഇന്നേയ്ക്ക് മുപ്പത് വയസ്... അതെ,സിബിമലയിൽ-ലോഹിതദാസ്-മോഹൻലാൽ കൂട്ടുക്കെട്ടിന്റെ മനോഹരമായ കമലദളം വിരിഞ്ഞിട്ട് മാർച്ച് ഇരുപ്പത്തിയേഴിന്,ഇന്നേയ്ക്ക് മുപ്പത് വർഷങ്ങൾ ആയി...
പ്രണവം ആർട്സിന്റെ ബാനറിൽ സിബിമലയിൽ-ലോഹിതദാസ്-മോഹൻലാൽ ടീം തുടർച്ചയായി ഒന്നിച്ച മൂന്നാമത്തെ സിനിമയാണ് കമലദളം..സംഗീതത്തിനും കലാമൂല്യത്തിനും പ്രാധാന്യം കൊടുത്ത് നിർമ്മിച്ച ഹിസ് ഹൈനസ് അബ്ദുള്ളയും ഭരതവും അക്കാദമിക് പുരസ്‌കാരങ്ങളും പ്രേക്ഷക പ്രീതിയും ബോക്‌സ് ഓഫീസിൽ വൻ വിജയവും ഒരു പോലെ നേടിയിരുന്നു..
ആ സിനിമകളുടെ തുടർച്ചയായി വന്ന,അതും മോഹൻലാൽ നർത്തകന്റെ വേഷത്തിൽ എത്തുന്ന കമലദളത്തിന് വാനോളം ആയിരുന്നു പ്രതീക്ഷ..പ്രേക്ഷകരുടെ ആ പ്രതീക്ഷകളെയൊക്കെ പൂർണമായ രീതിയിൽ നിറവേറ്റാനും അന്ന് വരെ കാണാത്ത മോഹൻലാലിന്റെ അഭിനയ ചാരുത അവർക്കായി സമ്മാനിക്കാനും സിബിമലയിൽ-ലോഹിതദാസ് കൂട്ടുക്കെട്ടിന് സാധിച്ചു..
മോഹൻലാൽ,അദ്ദേഹം വളരെ മികച്ച നടൻ ആണെന്നുള്ള കാര്യം കമലദളത്തിന് മുമ്പ് തന്നെ പലവട്ടം തെളിയിക്കപ്പെട്ടതാണ്, പ്രേക്ഷകരാലും നിരൂപകരാലും അത് അംഗീകരിക്കപ്പെട്ടതുമാണ്..എന്നാൽ കമലദളത്തിലെ പ്രകടനത്തോട് കൂടി മോഹൻലാൽ മലയാള സിനിമയിയോട് ഉറക്കെ വിളിച്ച് പറഞ്ഞത് താൻ അസാമാന്യ കഴിവുകൾ ഉള്ള ഒരു അസാധാരണ നടൻ എന്നാണ്..ഭാവാഭിനയത്തിന്റെ എല്ലാ സാധ്യതകളും തലങ്ങളും തന്റെ ആവനാഴിയിൽ ഒളിപ്പിച്ചിരിക്കുന്ന കലാകാരൻ..എടുക്കുമ്പോൾ ഒന്ന്,തൊടുക്കുമ്പോൾ നൂറ്,കൊള്ളുമ്പോൾ ആയിരം,അതാണ് സത്യത്തിൽ മോഹൻലാലിന്റെ പ്രകടനം..നേരത്തെ സൂചിപ്പിച്ച പോലെ ഒരു നടന് ഏറ്റെടുക്കാവുന്ന ഏറ്റവും വലിയ വെല്ലുവിളി,അതാണ് കമലദളത്തിലെ നന്ദഗോപനിലൂടെ മോഹൻലാൽ ഏറ്റെടുത്തത്..
നൃത്തം അഭ്യസിച്ചിട്ടില്ലാത്ത മോഹൻലാൽ വിസ്മയകരമായ മികവോടെയാണ് നന്ദഗോപൻ എന്ന നർത്തകനെ/നൃത്താദ്ധ്യാപകനെ അവതരിപ്പിച്ചിരിക്കുന്നത്..ക്ലീൻഷേവ് ചെയ്ത മുഖത്തോടെ,അല്പം സ്‌ത്രൈണതയോടെ അവതരിപ്പിക്കപ്പെടാറുള്ള നർത്തക കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത് അലസമായ താടിയും മുടിയും നീട്ടി വളർത്തി കൊണ്ടാണ്..നന്ദഗോപന്റെ നൃത്ത രംഗങ്ങളിൽ മോഹൻലാൽ എങ്ങാനും ചെറുതായി ഒന്ന് പാളി പോയിരുന്നുവെങ്കിൽ എത്ര നല്ല രീതിയിൽ തന്നെ സംവിധായകൻ കഥ അവതരിപ്പിച്ചാലും കമലദളവും മോഹൻലാലും പരിഹാസശരങ്ങളും പരാജയവും ഒരു പോലെ ഏറ്റ് വാങ്ങുമായിരുന്നു,തീർച്ച..
എങ്ങനെയായിരിക്കും ഈ കഥാപാത്രത്തെ ഇത്ര തന്മയത്വത്തോടെ അവതരിപ്പിക്കാൻ മോഹൻലാലിന് സാധിച്ചത്?എല്ലാം അങ്ങ് സംഭവിച്ച് പോകുന്നതാണ് എന്നായിരിക്കും ഇതേപ്പറ്റി അദ്ദേഹത്തോട് ചോദിച്ചാൽ കിട്ടുന്ന ഉത്തരം..മോഹൻലാലിനെ വിശ്വസിച്ച് നന്ദഗോപൻ എന്ന കഥാപാത്രത്തെ നല്കി,അദ്ദേഹത്തിൽ നിന്നും പരമാവധി മികച്ച പ്രകടനം പുറത്തെടുത്ത സംവിധായകൻ സിബിമലയിൽ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു..
കമലദളം,പേര് പോലെ തന്നെ ഒരു കൂട്ടം മികച്ച കലാകാരന്മാകുന്ന ദളങ്ങൾ കൊണ്ട് നിറഞ്ഞ മനോഹരമായ ഒരു കമലം,ആ അഴകുള്ള കമലദളങ്ങളെ പ്രേക്ഷകർ നെഞ്ചോട് ചേർത്ത് വെച്ചു..കേരള കലാമണ്ഡലത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച കമലദളം പ്രേക്ഷകർക്ക് ഒരു പുതുമ തന്നെയായിരുന്നു..
അനിയത്തിക്കുട്ടിയെ പോലെ ആദ്യം കണ്ട,പിന്നീട് ജീവിതസഖിയായി മാറിയ,ഒരു നർത്തകിയുടെ എല്ലാ ലക്ഷണങ്ങളും തികഞ്ഞ സുമയിലൂടെ നന്ദഗോപൻ എന്ന കലാകാരൻ തന്റെ സ്വപ്ന സാക്ഷാത്കാരമായ സീതാരാമായണം എന്ന സംഗീത നൃത്ത നാടകംഅരങ്ങിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നതും,വളരെ നിസാര കാര്യത്തിന്റെ പേരിൽ സുമ ജീവിതം അവസാനിപ്പിച്ചതോട് കൂടി വിഷാദത്തിന്റെ പടുകുഴിയിലേയ്ക്ക് നന്ദഗോപൻ വീഴുന്നതും,അതേ തുടർന്ന് കഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയിൽ അഭയം തേടി ജീവിതം സ്വയം എരിച്ച് തീർക്കുന്നതും,ആദ്യം വെറുപ്പോടെ കണ്ട മാളവിക നന്ദഗോപന്റെ ശിഷ്യയാകുന്നതും,സുമയുടെ മരണത്തോട് കൂടി പാതിവഴിയിൽ നിലച്ച നന്ദഗോപന്റെ സീതാരാമയാണത്തിനായി മാളവിക തയ്യാറെടുക്കുന്നതും,തന്റെ ജീവിതാഭിലാഷം സഫലീകരിക്കുന്ന അവസാന നിമിഷങ്ങളിൽ വിഷം അകത്ത് ചെന്ന് നന്ദൻഗോപൻ തന്റെ ജീവന് വേണ്ടി പിടയുന്നതും,തന്റെ ജീവിതവും സംഗീതശില്പവും മംഗളം പാടി അവസാനിപ്പിക്കുന്നതും ഒക്കെ അതീവ ഹൃദയസ്പർശിയായിട്ടാണ് സിബിമലയിലും ലോഹിതദാസും കൂടി അവതരിപ്പിച്ചിരിക്കുന്നത്..
കമലദളം എന്ന സിനിമയെ പറ്റി കേൾക്കുമ്പോൾ ഭൂരിഭാഗം പേരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്ന രംഗം നന്ദഗോപൻ മാളവികയോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് കൂത്തമ്പലത്തിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നാട്യ ശാസ്ത്രത്തെ പറ്റി വിശദമായി പറഞ്ഞ് കൊടുക്കുന്നതും അതേ തുടർന്ന് ഉള്ള നന്ദഗോപന്റെ 'ആനന്ദ നടനം' ക്ലാസിക് നൃത്ത ഗാന രംഗവും ആയിരിക്കും..തിയേറ്ററിൽ വൻ ഓളവും കൈയടികളും ഉണ്ടാക്കിയ രംഗമാണത്..ശരിക്കും ഒരു ആക്ഷൻ സിനിമയിലെ അടിപൊളി മാസ് രംഗത്തിന് തിയേറ്ററിൽ ഉണ്ടാക്കാൻ കഴിയുന്ന ആവേശവും ആർപ്പ് വിളികളും കമലദളത്തിലെ ആ ക്ലാസിക് നൃത്ത ഗാന രംഗത്തിന് സൃഷ്ടിക്കാൻ സാധിച്ചു..
നാട്യ ശാസ്ത്രത്തെ പറ്റിയുള്ള വിശദീകരണം കഴിഞ്ഞ് ആനന്ദ നടനം ഗാന രംഗം തുടങ്ങുമ്പോൾ പിൻ ഡ്രോപ് സൈലൻസ് ആയിരുന്നു തിയേറ്ററിൽ..മോഹൻലാൽ നൃത്തം എങ്ങനെയാണ് അവതരിപ്പിക്കാൻ പോകുന്നതെന്ന ഞാനടക്കമുള്ള പ്രേക്ഷകരുടെ ആകാംക്ഷയും പിരിമുറക്കവും ആയിരുന്നു അതിന് കാരണം..ആ നിശബ്ദത ആഹ്ലാദത്തിലേക്കും കൈയടികളിലേക്കും ഉയരാൻ നിമിഷങ്ങളേ വേണ്ടി വന്നുള്ളു..ഭരതനാട്യത്തിൽ തുടങ്ങി നാടോടി നൃത്തത്തിൽ അവസാനിച്ച ആനന്ദനടനം എന്ന നൃത്ത ഗാന രംഗം മോഹൻലാലിന്റെ അസാമാന്യ പ്രതിഭയും മെയ് വഴക്കും വിളിച്ചോതുന്നതായി മാറി..തിരശ്ശീലയിൽ മോഹൻലാൽ ആനന്ദനടനം ആടിയപ്പോൾ പ്രേക്ഷകരുടെ മനസ്സിൽ ആനന്ദ മഴ പെയ്യുകയായിരുന്നു..വിദ്യാർത്ഥികളെ നൃത്തം പഠിപ്പിക്കുന്ന രംഗങ്ങളിലൊക്കെ ഒരു നൃത്താദ്ധ്യാപകന്റെ ഭാവവും ശരീരഭാഷയും പൂർണതയോടെ അവതരിപ്പിക്കാൻ മോഹൻലാലിന് സാധിച്ചു..
ലോങ് ഷോട്ടുകളിലേക്ക് ഒന്നും പോകാതെ മോഹൻലാലിന്റെ ഭാവങ്ങളും മുദ്രകളും കൂടി വളരെ വ്യക്തമായി കാണിക്കുന്ന ഷോട്ട് ഡിവിഷനുകളുമാണ് നൃത്ത രംഗങ്ങൾക്കായി സിബിമലയിലും ഛായാഗ്രാഹകൻ ആനന്ദക്കുട്ടനും കൂടി ഒരുക്കിയത്..മോഹൻലാലിന് അനുയോജ്യമായ നൃത്തചുവടുകൾ ഒരുക്കി,അത് മനോഹരമായി ചെയ്യിപ്പിച്ച നൃത്ത സംവിധായകരായ കുമാറും കലാമണ്ഡലം സുജാതയും കമലദളത്തിന്റെ മുഖ്യ ശില്പികളാണ്,സിബിമലയിലിനെ പോലെ ലോഹിതദാസിനെ പോലെ കൈയടി അർഹിക്കുന്നവരുമാണ്..കമലദളം കണ്ട് കഴിഞ്ഞതിന് ശേഷം പ്രശസ്ത നർത്തകിയായ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ സിബിയോട് ചോദിച്ചത് ലാൽ ക്ലാസിക് ഡാൻസ് പഠിച്ചിട്ടുണ്ടോ എന്നാണ്..ഇല്ല എന്നറിഞ്ഞപ്പോൾ അവർ പ്രതികരിച്ചത് ഇങ്ങനെയാണ് 'വിശ്വസിക്കാനാകുന്നില്ല, ക്ലാസിക് ഡാൻസ് അറിയാത്ത ഒരാൾക്ക് എങ്ങനെയാണ് ഇത്ര ഭംഗിയായി മുദ്രകൾ കാണിക്കാനാവുന്നത്'
ഹിസ് ഹൈനസ് അബ്ദുള്ള പോലെ,ഭരതം പോലെ കമലദളത്തിന് കൂടുതൽ മിഴിവ് ഏകിയ ഘടകങ്ങളിലൊന്ന് കൈതപ്രം-രവീന്ദ്രൻ ടീമിന്റെ അതി മനോഹരമായ ഗാനങ്ങളാണ്..
സായന്തനം,പ്രേമോദാരനായ്,ആനന്ദനടനം തുടങ്ങിയവ അക്കാലത്ത് വൻ ജനപ്രീതി നേടിയ ഗാനങ്ങളാണ്..ആനന്ദനടനം ഗാനത്തിലെ അനുപല്ലവിയിൽ വരുന്ന 'രാസകേളി നികുഞ്ജങ്ങളിൽ' എന്ന ഭാഗത്തിന്,യേശുദാസിന്റെ ആലാപനത്തിന് വല്ലാത്തൊരു വശ്യതയാണ്..എൺപതുകളിലും തൊണ്ണുറുകളിലും ഒക്കെ സിനിമയുടെ വിജയത്തിന് ഗാനങ്ങൾ അവിഭാജ്യ ഘടകം ആയിരുന്നെങ്കിലും അല്പം പതിഞ്ഞ താളത്തിലുള്ള ഗാനരംഗങ്ങൾ വരുമ്പോൾ പ്രേക്ഷകർ സിഗരറ്റ് വലിക്കും മറ്റും സീറ്റിൽ നിന്നും എഴുന്നേറ്റ് പുറത്തേക്ക് പോകുന്ന ഒരു പ്രവണതയുണ്ടായിരുന്നു..അതിന് വലിയൊരു മാറ്റം വന്ന് തുടങ്ങിയത് ഗാനരംഗങ്ങളിൽ പതിവ് രീതികൾ വിട്ട് കളിയും ചിരിയും കുസൃതിയും പ്രണയവും ഒക്കെ കാണിച്ച് മോഹൻലാൽ അഭിനയിച്ച് തുടങ്ങിയപ്പോഴാണ്..ഗാന രംഗങ്ങളിലെ മോഹൻലാലിന്റെ ആകർഷകമായ ഈ പ്രകടനം കൊണ്ട് ക്ലാസിക്കൽ-സെമി ക്ലാസിക്കൽ ഗാനങ്ങൾ വരെ തിയേറ്ററുകളിൽ ആഘോഷിക്കപ്പെട്ടു..
ചിത്രം,അബ്ദുള്ള,ഭരതം,കമലദളം തുടങ്ങിയ സിനിമകൾ ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്..
മോനിഷ,പാർവ്വതി,മുരളി,വിനീത്,ഒടുവിൽ ഉണ്ണിക്കൃഷ്ണൻ,നെടുമുടി വേണു,ശാന്താദേവി,മാമുക്കോയ തുടങ്ങിയ നടീനടന്മാരും നല്ല പ്രകടനം കാഴ്‌ച്ച വെച്ചു..1986ൽ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി അരങ്ങേറ്റം കുറിച്ച മോനിഷ സിനിമയുടെ മുഖ്യധാരയിലേക്ക് എത്തിപ്പെട്ടത് കമലദളത്തിലെ മാളവികയെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചതോട് കൂടിയാണ്..കുറച്ച് നാളുകൾക്ക് ശേഷം പാർവ്വതിക്ക് കിട്ടിയ മികച്ച വേഷമായിരുന്നു സുമ,ചെറുതെങ്കിലും നല്ല രീതിയിൽ തന്നെ അവർ ആ കഥാപാത്രത്തെ അവതരിപ്പിച്ചു..നെടുമുടിയുടെ വേലായുധനുമായിട്ടുള്ള നന്ദഗോപന്റെ രംഗങ്ങൾ തിയേറ്ററിൽ ചിരി സമ്മാനിച്ചവയാണ്..
കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ നിന്നാണ് ഞാൻ കമലദളം കാണുന്നത്,ഒന്നാം വർഷ പ്രീഡിഗ്രി വിദ്യാർത്ഥിയായിരിക്കുമ്പോൾ..അബ്ദുള്ളയും ഭരതവും കണ്ട് കഴിഞ്ഞപ്പോൾ കിട്ടിയ അതേ സന്തോഷവും സംതൃപ്തിയാണ് കമലദളത്തിനും കിട്ടിയത്, ദുഃഖ:പര്യവസായിയായ ക്ലൈമാക്‌സ് രംഗത്തിനാൽ തെല്ല് നൊമ്പരവും..റിലീസ് ചെയ്ത എല്ലാ തിയേറ്ററുകളിലും 50 ദിവസങ്ങളും 5 തിയേറ്ററുകളിൽ 100 ദിവസങ്ങളും പ്രദർശിപ്പിച്ച് കമലദളം 1992ലെ ഏറ്റവും സാമ്പത്തിക വിജയം നേടിയ സിനിമകളിൽ ഒന്നായി മാറി..ഇഷ്ടപ്പെട്ട സിനിമകൾ ഒന്നിലധികം തവണ കാണുന്ന ശീലമുള്ളതുകൊണ്ട് കമലദളം 4 വട്ടം തിയേറ്ററിൽ നിന്നും കണ്ടിട്ടുണ്ട്..
നൃത്തരംഗങ്ങളൊക്കെ അനായാസമായി അവതരിപ്പിച്ചതിനൊപ്പം തന്നെ മോഹൻലാലിലെ മികച്ച നടനെ ഒരിക്കൽ കൂടി അടയാളപ്പെടുത്തിയ കഥാപാത്രമാണ് നന്ദഗോപൻ..മാളവികയോട് സുമയെ കുറിച്ച് പറയുന്നത് വളരെ ഹൃദയസ്പർശിയായിട്ടാണ് ലോഹിതദാസ് എഴുതിയിരിക്കുന്നത്, എഴുത്തിന്റെ ഇരട്ടി ശക്തിയോടെയാണ് സിബിമലയിൽ അത് അവതരിപ്പിച്ചിരിക്കുന്നത്..
'എന്റെ കുഞ്ഞന്മാമാടെ മോളാ..മരണവീട്ടിന്ന് അമ്മ അവളെ കൂട്ടി കൊണ്ട് വന്നു,അടുക്കളേല് അമ്മക്കൊരു സഹായം,ജീവിക്കാനൊരിടം,വേലക്കാരി തന്നെ വേലക്കാരി,അവൾക്കന്നൊരു പതിനാറ് പതിനേഴ് വയസ് കാണും,ഒരു ചടച്ച് മെലിഞ്ഞ പെണ്ണ്,പിന്നെ വാരി വലിച്ച് തിന്ന് തടിച്ചതാ അവള്,തീറ്റ തന്നെ തീറ്റ ഭ്രാന്തി'.. നന്ദഗോപൻ മദ്യപിച്ച് ഇത് പറയുമ്പോഴുള്ള ഭാവങ്ങളും ശരീര ഭാഷയും വോയ്‌സ് മോഡുലേഷനും ഒക്കെ വളരെ ഗംഭീരമായിട്ടാണ് മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്..സുമയെ കുറിച്ച് പറയുന്നതിനിടയിൽ നന്ദഗോപൻ വലത്തെ കൈ കൊണ്ട് ഇടത്തെ കൈയിൽ പിടിച്ച് ചെറിയൊരു തിരുമ്മൽ ഉണ്ട്,ലാലിന്റെ കൈകളും വിരലുകളും അഭിനയിക്കുമെന്നതിന്റെ മറ്റൊരു തെളിവ്..
വളരെ നിസാര കാര്യത്തിന് ജീവിതം ഹോമിക്കുന്നതും ഗുരു-ശിഷ്യ ബന്ധത്തിലെ പവിത്രതയെ കുറിച്ചും ഒക്കെ മനോരഹരമായി തന്നെ ലോഹിതദാസ് കമലദളത്തിൽ പറയുന്നുണ്ട്..
സിബി-ലോഹി-ലാൽ കൂട്ടുക്കെട്ടിൽ പിറന്ന ഏഴ് സിനിമകളും കലാമൂല്യമുള്ള മികച്ച സിനിമകളായിരുന്നു,പുതു തലമുറ പോലും ചർച്ച ചെയ്യപ്പെടുന്ന സിനിമകൾ.. ലോഹിതദാസ് കൂട്ടുക്കെട്ടിൽ ഇനി ഒരു സിനിമ സാധ്യമല്ലെങ്കിലും സിബി-ലാൽ കുട്ടുക്കെട്ടിൽ സിനിമകൾ ഇനിയും സാധ്യമാണ്..പ്രതീക്ഷയോടെ കാത്തിരിക്കാം നമുക്ക്,സിബി-ലാൽ ടീമിന്റെ മികച്ച ആ സിനിമകൾക്കായി..
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍