നാട്ടിലെ ജനങ്ങൾക്ക് തീപിടിക്കുന്ന വിലയ്ക്ക് പെട്രോളും ഡീസലും; വിദേശത്തേക്ക് കയറ്റുമതി വെറും 34 രൂപക്ക് പെട്രോളും, 37 രൂപക്ക് ഡീസലും! പെട്രോൾ വില 100 രൂപയിലേക്ക് കുതിക്കുമ്പോൾ എന്തുകൊണ്ട് ഈ ശ്മശാന മൂകത? പി.സി.സിറിയക് ഐഎഎസ് എഴുതുന്നു
പി.സി.സിറിയക് ഐഎഎസ്
പെട്രോൾ വില 100 രൂപയിലേയ്ക്കോ?
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും പെട്രോളിന്റെ വില സർവകാല റിക്കാർഡുകൾ ഭേദിച്ചുകൊണ്ട് ലിറ്ററിന് 90 രൂപയും കടന്ന് സെഞ്ച്വറി അടിച്ച് 100 തികച്ച് അതും ഒരു ആഘോഷമാക്കാനോ മോദി സർക്കാരിന്റെ പുറപ്പാട്?
കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ഇക്കഴിഞ്ഞ ദിവസം കൊച്ചിയിൽ പ്രസ്താവിച്ചു, ഇവിടെ വില കൂടിയത് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കൂടിയതുകൊണ്ടാണെന്ന്. ആവശ്യമുള്ള ക്രൂഡോയിലിന്റെ 800 ശതമാനവും ഇറക്കുമതി ചെയ്യേണ്ട നമുക്ക് മറ്റെന്ത് ചെയ്യാൻ കഴിയുമെന്നാണ് അദ്ദേഹം ചോദിച്ചത്. മന്ത്രി പറഞ്ഞത് നേരാണോ?
ഇപ്പോൾ നാം ഇറക്കുമതി ചെയ്യുന്ന ക്രൂഡിന്റെ വില 52 ഡോളർ മാത്രം. ഡോ. മന്മോഹൻ സിങ്ങിന്റെ കോൺഗ്രസ് ഭരണകാലത്ത് 152 ഡോളറായിരുന്നുവില. അന്ന് ഇവിടെ പെട്രോൾ വില 70 രൂപ. അപ്പോൾ മന്ത്രി പറയുന്നത് നുണയോ? കോവിഡ് 19 കൊടുമ്പിരികൊണ്ടിരിക്കുന്ന കാലത്ത് ക്രൂഡിന്റെ വില 40 ഡോളർ തലത്തിലേയ്ക്ക് താഴ്ന്നിരുന്നു. അവിടെ നിന്നും ഉയർന്ന് അത് 50 ഡോളറിലെത്തിയതാണ്. പെട്രോളിന്റെ വിലക്കയറ്റത്തിന് യഥാർത്ഥ കാരണം, കേന്ദ്ര സർക്കാർ പെട്രോൾ/ഡീസലിന്മേലുള്ള എക്സൈസ് തീരുവ ഉയർത്തിയത് മാത്രമാണ്.
ഇന്നത്തെ ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് ക്രൂഡ് വാങ്ങി നമ്മുടെ റിഫൈനറികൾ അത് ശുദ്ധീകരിച്ച് പെട്രോൾ ഉല്പാദിപ്പിക്കാനുള്ള ചെലവ് 35-36 രൂപ മാത്രമേ വരൂ. ഡീസലിന് ഇത് രണ്ടോ മൂന്നോ രൂപ കൂടി ആയേക്കാം. ഇതിന്മേൽ വൻ തോതിൽ എക്സൈസ് തീരുവ ചുമത്തുന്നതുകൊണ്ടാണ് വില ഉയരുന്നത്. ഈ ഉയർന്ന വിലയിന്മേൽ സംസ്ഥാന സർക്കാരുകൾ അവരുടെ മൂല്യവർദ്ധിത നികുതി (VAT - വാല്യൂ ആഡഡ് ടാക്സ്) ചുമത്തുന്നു. ഇന്ന് നാം 90 രൂപക്ക് പെട്രോൾ വാങ്ങുമ്പോൾ അതിൽ 60 രൂപയും നികുതിയാണ്. അതിന്റെ നാലിലൊരു ഭാഗം സംസ്ഥാന സർക്കാരുകളുടെ നികുതിയും.
വിലക്കയറ്റത്തിന് കാരണം, നികുതി ഉയർത്തിയത് മാത്രമാണ്. അപ്പോൾ കേന്ദ്രമന്ത്രി പറയേണ്ട ന്യായം എന്തെന്നോ? കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിലെ വ്യവസായ, ബിസിനസ്, തൊഴിൽ, സേവന മേഖലകളാകെ തകർന്നു. അതൊടെ സർക്കാരിന്റെ നികുതി വരുമാനവും ഇടിഞ്ഞു. നഷ്ടം നികത്താൻ വഴി തേടേണ്ടേ? നികുതി വരുമാനത്തിലുണ്ടായ കുറവ് വീണ്ടെടുക്കാൻ കേന്ദ്രം കണ്ട എളുപ്പവഴിയാണ് പെട്രോളിയം മേഖലയെ കൂടുതൽ നികുതിക്ക് വിധേയമാക്കുന്നത്. പ്രതിദിനം മുപ്പതും, നാല്പതും പൈസ കണ്ട് നികുതി ഉയർത്തുന്നു. ചെറിയ ഡോസിൽ ഉള്ളിൽ ചെല്ലുന്നത് വിഷമാണെങ്കിലും, അതിന്റെ ഫലം ജനത്തിന് കാണാനും, അറിയാനും, വേദനിക്കാനും ഉടനേ ഇടയാകില്ലല്ലോ. ( ഈ ഡെയ്ലി ഡോസ് പ്രയോഗം തുടങ്ങിയത് പക്ഷെ, യുപിഎ സർക്കാരായിരുന്നു).
കോവിഡിന്റെ തുടക്കത്തിൽ ലോകത്തിലേറ്റവും കർക്കശമായ ലോക്ക് ഡൗൺ അനുഭവിക്കേണ്ടി വന്നത് പാവം ഇന്ത്യക്കാരായിരുന്നു. അതും വെറും നാല് മണിക്കൂറിന്റെ മുന്നറിയിപ്പോടെ. ലോക്ക് ഡൗൺ കഠിനമായതോടെയാണ് സമ്പദ് വ്യവസ്ഥ മുഴുവൻ നിശ്ചലമായതും എല്ലാ മേഖലകളും തകർച്ചയെ നേരിടേണ്ടി വന്നതും. അങ്ങനെ ജോലിയും കൂലിയും നഷ്ടപ്പെട്ട് ശിക്ഷയനുഭവിച്ചുകഴിയുന്ന ജനങ്ങളെ സർക്കാർ വീണ്ടും ശിക്ഷിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരുന്നതോടെ നിത്യോപയോഗ വസ്തുക്കൾ ഉൾപ്പെടെ സർവസാധനങ്ങളുടെയും വില ഉയരുകയാണ്.
കേന്ദ്ര സർക്കാരിന്റെ എക്സൈസ് നികുതി ഉയരുന്നതോടെ സംസ്ഥാന സർക്കാരുകളുടെ മൂല്യവർദ്ധിത നികുതി വരുമാനവും ഉയരുന്നു. അതുകൊണ്ടായിരിക്കാം സംസ്ഥാനങ്ങളിൽ ഭരണത്തിലുള്ള കക്ഷികളെല്ലാം, പെട്രോൾ വിലക്കയറ്റത്തിനെതിരെ ശക്തമായ എതിർപ്പ് പ്രകടപ്പിക്കാതെ, കിട്ടുന്ന തുക വാങ്ങിയെടുത്ത് മുൻപോട്ട് പോകാൻ ശ്രമിക്കുന്നത്.
കോൺഗ്രസിന്റെ ഭരണകാലത്ത് ക്രൂഡിന്റെ വില 150 ഡോളറിൽ എത്തുകയും ഇവിടെ പെട്രോൾ വില 70ന് മുകളിലേയ്ക്ക് കയറുകയും ചെയ്തപ്പോൾ ബിജെപി നടത്തിയ ശക്തമായ പ്രതിഷേധപ്രകടനങ്ങളും സമരങ്ങളും അവർ സൗകര്യപൂർവം മറക്കുകയാണ്. പക്ഷെ ജനം മറന്നിട്ടില്ല. നഗരവീഥികളിലൂടെ കാളവണ്ടിയോടിച്ചും, അന്നത്തെ ഡൽഹി മുഖ്യമന്ത്രിയുടെ വീട്ടിലേയ്ക്ക് ജാഥയായിച്ചെന്ന് ബൈക്കുകൾ ഓടിച്ചു കയറ്റിയതും ഓർക്കുന്നവരുണ്ട്.
ഇന്ന് ക്രൂഡിന്റെ വില അന്നത്തെ 150 ഡോളറിന്റെ മൂന്നിലൊരു ഭാഗം മാത്രമായി നിൽക്കുമ്പോളാണ് നാം 90 രൂപക്ക് പെട്രോൾ വാങ്ങേണ്ടി വരുന്നത് എന്ന് വിളിച്ചു പറയേണ്ട പ്രതിപക്ഷത്തിന്റെ ദുർബലമായ ശ്രമങ്ങൾ കണ്ട് ജനം മൂക്കത്ത് വിരൽ വയ്ക്കുന്നു. അന്നു ബിജെപിയുടെ സമരപരിപാടികൾക്ക് ആഘോഷ പൂർവമായ പ്രചരണം നൽകിയ മാധ്യമങ്ങൾക്കും ഇന്ന്, ഇത് ഒരു വലിയ വിഷയമല്ല. നമ്മുടെ നഗരങ്ങളിലും, ഗ്രാമാന്തരങ്ങളിലും പ്രതിഷേധക്കാരുടെ ബഹളവുമില്ല. ഈ കഠിനമായ വിലക്കയറ്റം ആരെയും വേദനിപ്പിക്കുന്നില്ലേ? എന്തുകൊണ്ട് ഈ ശ്മശാന മൂകത?
മാധ്യമങ്ങളോട് ചോദിച്ചു നോക്കൂ, അവർ പറയും പ്രതിപക്ഷം ഒന്നും ചെയ്യുന്നില്ല. ശക്തമായ പ്രതികരണവും, ഇടപെടലും അവരുടെ ഭാഗത്ത് കാണുന്നില്ല. വാർത്തകൾ സൃഷ്ടിക്കുന്ന പ്രകടനങ്ങളുമില്ല. അപ്പോൾ ഞങ്ങൾ എന്ത് റിപ്പോർട്ട് ചെയ്യാനാണ്?
പ്രതിപക്ഷത്തോട് ചോദിച്ചാൽ അവർ പറയും ഞങ്ങളുടെ പ്രതിഷേധം ശക്തമായി പ്രകടിപ്പിക്കുന്നുണ്ട്. പക്ഷെ, മാധ്യമങ്ങളൊന്നും സ്വതന്ത്രമായി പ്രവർത്തിക്കുന്നില്ല. അവരെല്ലാം സർക്കാരിന് ഒരു അനിഷ്ടവും വരാതെ സൂക്ഷിച്ചു പ്രവർത്തിക്കുന്ന സ്ഥിതിയിലായിക്കഴിഞ്ഞിരിക്കുന്നു. അവരെ വരുതിയിൽ നിറുത്തുവാനുള്ള തന്ത്രങ്ങൾ വിജയകരമായി ബിജെപി പയറ്റുന്നു.
ഏതായാലും കഷ്ടപ്പെടുന്നത് പാവങ്ങളെക്കാൾ മദ്ധ്യതരക്കാരാണ്. മിഡിൽ ക്ലാസ് എന്ന് വിവരിക്കപ്പെടുന്ന ഇക്കൂട്ടർക്ക് ഒരു ചെറിയ കാറോ, ടൂവീലറോ സ്വന്തമായി ഉണ്ടായിരിക്കും. പരിമിതമായ വരുമാനം കൊണ്ട് ബുദ്ധിമുട്ടി, രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ എക്കാലവും പാടുപെടുന്ന ഇവർക്ക് പെട്രോൾ വിലക്കയറ്റം കനത്ത പ്രഹരം തന്നെയാണ്. പക്ഷെ, ഉത്തരേന്ത്യയിൽ ഈ മദ്ധ്യവിഭാഗം ബഹുഭൂരിപക്ഷവും പ്രധാനമന്ത്രി നരന്ദ്രമോദിയുടെ ഭക്തരാണ്. അതുകൊണ്ട് അദ്ദേഹത്തിന് ഏത് കഠിന നടപടിയെടുക്കാനും ഭയമില്ല. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അവരുടെ വോട്ട് നേടാനുള്ള വിഭാഗീയ വികാരം ഉണർത്തൽ എന്ന പഴയ ആയുധവും കൈവശമുണ്ടല്ലോ. അവരിൽ നിന്നും വലിയ പ്രതിഷേധ പ്രകടനമൊന്നും ഉണ്ടാകുമെന്ന് ബിജെപിക്ക് ഭയപ്പെടാനില്ല എന്നർത്ഥം.
കോൺഗ്രസ് പാർട്ടിയാണെങ്കിൽ അന്താരാഷ്ട്ര എണ്ണവില അവരുടെ ഭരണകാലത്ത് 150 ഡോളറിൽ എത്തിയപ്പോളത്തെ സ്ഥിതിയും അത് 50 ഡോളർ മാത്രമായി നിൽക്കുന്ന ഇന്നത്തെ സ്ഥിതിയും താരതമ്യം ചെയ്ത് ജനങ്ങൾക്ക് കാര്യം എളുപ്പം മനസിലാകുന്ന വിധത്തിൽ വിഷയം അവതരിപ്പിക്കാൻ ശ്രമിക്കുന്നില്ല. മാധ്യമങ്ങൾക്ക് പടംപിടിച്ച് കാണിക്കാൻ സഹായകരമായ നിറപ്പകിട്ടുള്ള കാളവണ്ടി ജാഥകളോ സൈക്കിൾ യാത്രകളോ സംഘടിപ്പിക്കുന്നുമില്ല.
ഈ തമാശ നിങ്ങൾ കേട്ടില്ലേ?
ഇതിനിടക്ക് മറ്റൊരു തമാശ, നമ്മുടെ എണ്ണ ശുദ്ധീകരണശാലകളിൽ ഇറക്കുമതി ചെയ്യുന്ന ക്രൂഡ് സംസ്കരിച്ച് നാം ഉല്പാദിപ്പിക്കുന്ന പെട്രോൾ ഡീസൽ ഇവ നാം വിദേശ രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നു. എന്തു വിലയ്ക്ക്? വെറും 34 രൂപക്ക് പെട്രോളും, 37 രൂപക്ക് ഡീസലും!
തീപിടിക്കുന്ന വിലയായ 90 രൂപക്ക് ജനങ്ങൾക്ക് പെട്രോൾ നൽകുന്ന സർക്കാർ 15 വിദേശ രാജ്യങ്ങളിലേയ്ക്ക് പെട്രോൾ കയറ്റി അയയ്ക്കുന്നത് തുച്ഛമായ വിലയ്ക്ക്. വിവരാകാശ നിയമപ്രകാരം ഈയിടെ മാംഗ്ളൂർ റിഫൈനറീസ് പെട്രോക്കെമിക്കൽസ് എന്ന പൊതു മേഖലാ സ്ഥാപനത്തിൽനിന്നും ലഭിച്ച വിവരമാണിത്.
ഇന്ന് ലോകത്തിൽ ഏറ്റവുമധികം ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതേ സമയം ഏറ്റവുമധികം പെട്രോളും, ഡീസലും മറ്റു റിഫൈനറി ഉല്പന്നങ്ങളും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ ലിസ്റ്റിലും നാമുണ്ട് (ഈ ലിസ്റ്റിൽ നാം പത്താം സ്ഥാനത്ത്).
ഇന്ന് ഇന്ത്യക്ക് വിദേശനാണ്യത്തിന്റെ കാര്യത്തിൽ പഞ്ഞമില്ല. റിക്കാർഡ് തലത്തിലാണ്, നമ്മുടെ വിദേശ നാണ്യനീക്കിയിരുപ്പിന്റെ കണക്ക്. 540 ബില്യൺ ഡോളർ! ഒരു ബില്യൻ ഡോളർ 7500 കോടി രൂപ എന്ന കണക്കാക്കുക. ഈ സാഹചര്യത്തിൽ രൂപ 34 നും 37 നും മറ്റും എന്തിന് വേണ്ടിയാണ് നാം പെട്രോളും ഡീസലും കയറ്റുമതി ചെയ്യുന്നത്? ആ കയറ്റുമതി നിറുത്തി ആ ഉല്പന്നം കൂടി നമ്മുടെ ആഭ്യന്തര വിപണിയിൽ വില്പന നടത്തിയാൽ ജനങ്ങൾക്ക് പെട്രോളും, ഡീസലും പത്തോ പതിനഞ്ചോ രൂപ കണ്ട് വില കുറച്ച് ലഭ്യമാക്കാൻ കഴിയും. അതേസമയം സർക്കാരിന് പെട്രോളിയം മേഖലയിൽ നിന്നും ലഭിക്കുന്ന നികുതി വരുമാനം കുറയാതെ സൂക്ഷിക്കാൻ കഴിയും. മൂന്നാമതായി റിഫൈനറിയുടെ വരുമാനവും, ലാഭവും ഉയരുകയും ചെയ്യും. ഒരു വെടിക്ക് മൂന്ന് പക്ഷികൾ!
ഇതോടൊപ്പം സർക്കാരിന്റെ അനാവശ്യ ചെലവുകൾ കുറയ്ക്കുകയും അഴിമതി കർശനമായി നിയന്ത്രിക്കുകയും ചെയ്താൽ പെട്രോൾ വില വീണ്ടും കുറച്ചുകൊണ്ടുവരാൻ കഴിയും. ജനങ്ങളുടെ നടുവ് ഒടിക്കാതെ സർക്കാരിന് ആവശ്യമായ നികുതി വരുമാനം ലഭിക്കുകയും ചെയ്യും. പക്ഷെ, ദന്ത ഗോപുരത്തിൽ നിന്നിറങ്ങി കഷ്ടപ്പെടുന്ന ജനങ്ങളുടെ ദീനരോദനം കേൾക്കാൻ സർക്കാർ തയ്യാറാകണം. അതോ, ഞങ്ങൾ എന്ത് ചെയ്താലും തിരഞ്ഞെടുപ്പ് വരുമ്പോൾ അവരുടെ വോട്ട് നേടാനുള്ള വേറെ ആയുധം കൈയിലുണ്ട് എന്ന് കരുതി അഹങ്കാരപൂർവം മുന്നോട്ട് പോകുമോ?
(ലേഖകനായ പി.സി.സിറിയക് ഐഎഎസ് മുൻ തമിഴ്നാട് ചീഫ് സെക്രട്ടറിയും ആം ആദ്മി പാർട്ടി നേതാവുമാണ്. തമിഴ്നാട് കേഡറിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം മധുര ജില്ലാ കളക്ടറായും, തമിഴ്നാട് സർക്കാരിന്റെ ഗതാഗത വകുപ്പ്, വ്യവസായ വകുപ്പ്, തദ്ദേശ ഭരണ വകുപ്പ് എന്നിവയിൽ പ്രിൻസിപ്പൽ സെക്രട്ടറി, തമിഴ്നാട് സർക്കാരിന്റെ ചീഫ് സെക്രട്ടറി എ എ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ റബ്ബർ ബോർഡിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.)- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്