റോഡ് സാക്ഷരതയിൽ മലയാളികൾ എവിടെയാണ്?റോഡുകൾ സർക്കസിലെ മരണക്കിണറുകളോ? കഴിഞ്ഞവർഷം മാത്രം റോഡിൽ പൊലിഞ്ഞത് 4199 ജീവനുകൾ! രജീഷ് പാലവിള എഴുതുന്നു
തായ് ലാൻഡ്, രജീഷ് പാലവിള
2019 ഫെബ്രുവരി നാലുമുതൽ -പത്തുവരെ സംസ്ഥാന സർക്കാർ റോഡ് സുരക്ഷാവാരമായി പ്രഖ്യാപിച്ചിരിക്കുകയാണ്.ഓരോ വർഷവും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടു വകുപ്പ് തലത്തിൽ ഇങ്ങനെ നടക്കുന്ന പരിപാടികൾ ആചാരമായിമാത്രം മാറേണ്ടതല്ല .അത്രമാത്രം ആശങ്കപ്പെടുത്തുന്നതാണ് വർദ്ധിച്ചുവരുന്ന റോഡപകടങ്ങളും മരണനിരക്കുകളും.റോഡുകളുടെ ശോചനീയാവസ്ഥകൾക്ക് പുറമേ ആളുകൾ റോഡുകളും വാഹനങ്ങളും ഉപയോഗിക്കുന്നതിൽ കാണിക്കുന്ന അലംഭാവവും ഉദാസീനതയും റോഡ് യാത്രകൾ വെല്ലുവിളികളാക്കുന്നു.ഗതാഗതനിയമങ്ങൾ കർശനമായി പാലിക്കാനും സുരക്ഷിതത്വബോധത്തോടെ വാഹനം ഓടിക്കാനും തയ്യാറാവാത്തിടത്തോളം ഇതെല്ലാം അവർത്തിക്കപ്പെട്ടുകൊണ്ടിരിക്കും.വാഹനങ്ങളുടേയും യാത്രക്കാരുടേയും എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ മരണഭീതിയോടെയല്ലാതെ റോഡിലേക്ക് പോകാൻകഴിയാത്ത അവസ്ഥയാണ്!
ഇന്ത്യയിൽ കഴിഞ്ഞ ഒരു പത്തുവർഷത്തിനിടയിൽ റോഡ് അപകടങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പ്രതിവർഷകണക്കിൽ ശരാശരി ഒരുലക്ഷത്തി മുപ്പത്തിനായിരമാണ്.അതായത് ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറവുള്ള ആദ്യത്തെ പത്ത് പട്ടണങ്ങളെടുത്താൽ അവിടെയുള്ളതിനേക്കാൾ കൂടുതൽവരും ഓരോവർഷവും റോഡപകടത്തിൽ രാജ്യത്ത് മരിക്കുന്നവരുടെ എണ്ണം!കേരളത്തിലാകട്ടെ പൊലീസിന്റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ശരാശരി 4133 പേരാണ് ഓരോ വർഷവും നിരത്തുകളിൽ കൊല്ലപ്പെട്ടത്.2018ൽ മാത്രം4199പേർ മരണപ്പെട്ടു!അതായത് പ്രതിദിനകണക്കിൽ ശരാശരി 11പേര് കേരളത്തിൽ കഴിഞ്ഞവർഷം വാഹനാപകടത്തിൽ മരിച്ചു.കഴിഞ്ഞ പത്തുവർഷത്തെ കണക്കിൽ ഏറ്റവും അധികം മരണവും അപകടവും 2018ൽ തന്നെ.ഇത് റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകൾ മാത്രമാണ്.അപകടങ്ങളുടെ പ്രധാന കാരണം ഡ്രൈവറുടെ പിഴവുകൊണ്ടാണ് എന്ന് പൊലീസിന്റെ കണക്കുകൾ കാണിക്കുന്നത്.വാഹനത്തിന്റെ അമിത വേഗത,മദ്യപിച്ചുകൊണ്ടുള്ള ഡ്രൈവിങ്,അശ്രദ്ധമായി വാഹനമോടിക്കൽ എന്നിവയാണ് അതിലധികവും.റോഡ് സാക്ഷരതയിൽ നമ്മൾ എവിടെയാണ് ?റോഡുകൾ മലയാളികൾക്ക് സർക്കസിലെ മരണക്കിണറുകളാണോ?
വളരെയേറെ ഗൗരവത്തോടെ ഓരോരുത്തരും ചിന്തിക്കേണ്ടതും ഏറ്റെടുക്കേണ്ടതുമായ വിഷയമാണിത്.വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്ന ഒരാൾ തിരികെയെത്തുംവരെ കുടുംബാംഗങ്ങൾ ആശങ്കകളോടെ കാത്തിരിക്കേണ്ട സാഹചര്യം എത്ര പരിതാപകരമാണ്.വഴിയോരങ്ങളിലെ ആശുപത്രികൾക്കുള്ള വാഗ്ദാനങ്ങളായി മാറേണ്ടവരല്ല യാത്രക്കാർ!ഓരോ അപകടങ്ങളും വ്യക്തിക്കും കുടുംബത്തിനും ഉണ്ടാക്കുന്ന ആഘാതങ്ങൾ നികത്താവുന്നതല്ല.അശ്രദ്ധവും അപകടകരവുമായ ഡ്രൈവിങ്മൂലം എത്രയെത്ര കുടുംബങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും പൊലിഞ്ഞുപോയി.കേന്ദ്ര വാഹനമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് റോഡപകടങ്ങളിൽ കൊല്ലപ്പെടുന്നവരിൽ അറുപതുശതമാനം പതിനെട്ടിനും മുപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ്.ജീവിതത്തിൽ ഇനിയുമെത്രയോ മുന്നോട്ടുപോകേണ്ടിയിരുന്നവർ!
റോഡ് നിയമങ്ങൾ പൊലീസിനെ കാണിക്കാൻ മാത്രമുള്ള ആചാരങ്ങളല്ല!
ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണമെന്നതും കാറുകളിലും മറ്റുംപോകുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കണമെന്നതും ഇനിയും നമ്മുടെ നിരന്തരശീലമായിട്ടില്ല. എവിടെയെങ്കിലും പൊലീസ് പരിശോധനയോ ക്യാമറാപോയിന്റ്റോ ഉണ്ടെങ്കിൽ ഒരാചാരംപോലെയാണ് പലരും അതൊക്കെ ചെയ്യുന്നത്.എന്ന് മാത്രമല്ല പൊലീസ് ചെക്കിങ് ഉണ്ടെങ്കിൽ നിയമം ലംഘിച്ച് റോഡിലൂടെ വരുന്നവർക്ക് 'മുന്നറിയിപ്പ്' നൽകി 'സഹായിക്കാനും' നമുക്ക് ഉത്സാഹമാണ്.പൊലീസ് ചെക്കിംഗിൽ നിന്നും രക്ഷപ്പെടാന്മാത്രം റോഡിൽ നമ്മൾ നടത്തിക്കൂട്ടുന്ന ഇത്തരം'വഴിപാട്നിയമപാലനങ്ങൾ' സുരക്ഷയെക്കുറിച്ചുള്ള നമ്മുടെ അജ്ഞതയിലേക്കും അലസതയിലേക്കുമാണ് വിരൽചൂണ്ടുന്നത്.ആവിശ്യത്തിന് വെളിച്ചമുള്ള റോഡുകളിൽപോലും രാത്രിയാത്രകളിൽ 'ഹൈ ബീം ലൈറ്റ്' തെളിച്ച് വണ്ടിയോടിക്കുന്നതാണ് പലരുടേയും മറ്റൊരു ശീലം!എതിരെവരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ കണ്ണുകളെ ഒരുനിമിഷത്തേക്കെങ്കിലും നിഷ്പ്രഭമാക്കാതെ ഒരു സമാധാനവുമില്ല എന്ന തരത്തിലാണ് ഇത്തരക്കാർ വണ്ടിയോടിക്കുന്നത്.അമിതവേഗത,മദ്യപിച്ചുകൊണ്ടുള്ള വാഹനമോടിക്കൽ,ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക,റോഡിലെ ട്രാഫിക് സിഗ്നലുകളും മുന്നറിയിപ്പുകളും അവഗണിക്കുക,അശ്രദ്ധമായി വണ്ടിയോടിക്കുക,മറ്റുവാഹനങ്ങളുമായി മത്സരിച്ച് ഓടിക്കുക,തെറ്റായ സമയത്ത് തെറ്റായ ഇടങ്ങളിൽവച്ച് വാഹനങ്ങൾ നിർത്തുക ,തിരിക്കുക,മാറ്റുവാഹനങ്ങളെ ഓവർടേക്ക് ചെയ്യുക, മതിയായ വിശ്രമമില്ലാതെയും ഉറക്കമിളച്ചും തുടർച്ചയായി വാഹനമോടിക്കുക, തുടങ്ങി ഇങ്ങനെ ഓരോ ഡ്രൈവിംഗിലും നമ്മൾ കാണിച്ചുകൂട്ടുന്ന അസംഖ്യം നിയമലംഘനങ്ങളുടെ പ്രത്യാഘാതമാണ് ചെറുതും വലുതുമായ ഓരോഅപകടങ്ങളും.റോഡിലേക്ക് മാലിന്യങ്ങലും ഭക്ഷ്യാവശിഷ്ടങ്ങളും വലിച്ചെറിയുകയും അതുവഴി തെരുവ് നായകളുടെ വിഹാര കേന്ദ്രമായി റോഡുകൾ മാറുകയും പല അപകടങ്ങൾക്കും അത് കാരണമാകുന്നതും ചെയ്യുന്നതും ഇതോടൊപ്പം എടുത്ത് പറയേണ്ടതാണ്.മൂക്കുപൊത്താതെ പോകാൻ കഴിയാത്ത റോഡുകളിലേക്കാണ് നമ്മൾ സങ്കോചമില്ലാതെ സഞ്ചാരികളെ വിളിക്കുന്നത് എന്ന് ഇനിയെങ്കിലും ലജ്ജയോടെ ഓർക്കണം.റോഡുകൾ മനോഹരമായി സൂക്ഷിക്കുന്നതിൽ പല രാജ്യങ്ങളും പുലർത്തുന്ന ശുഷ്കാന്തി കാണുമ്പോഴായാണ് നമ്മുടെ റോഡുകളുടെ ഈ ദുരന്തചിത്രം കൂടുതൽ ഭീകരമാകുന്നത്!നമ്മുടെ വലിച്ചെറിയൽ സംസ്കാരത്തിന്റെ ചുവരുകളാണ് കേരളത്തിലെ പല റോഡുകളും !
2020-)ടുകൂടി റോഡപകടങ്ങൾ അമ്പത് ശതമാനം കുറയ്ക്കണം എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസംഘടന 2011-2020റോഡ് സുരക്ഷയുടെ പതിറ്റാണ്ടായി പ്രഖ്യാപിക്കുകയും അതിനുവേണ്ടിയുള്ള കർമ്മപദ്ധതികളും റിപ്പോർട്ടുകളും തയ്യാറാക്കുന്നതിന് 2010ൽ ലോകാരോഗ്യ സംഘടനയെ ഏൽപ്പിക്കുകയും ചെയ്തിരുന്നു.WHO യുടെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവുമധികം ആളുകൾ കൊല്ലപ്പെടുന്നതിന് എട്ടാം സ്ഥാനമാണ് റോഡപകടങ്ങൾക്കുള്ളത്.ഓരോ വർഷവും 1.35ദശലക്ഷം ആളുകളാണ് ഇത്തരത്തിൽ മരണപ്പെടുന്നത്. വേഗത,മദ്യം തുടങ്ങിയ ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിങ്,ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് തുടങ്ങിയ സുരക്ഷാ നിർദ്ദേശങ്ങൾ ഒഴിവാക്കൽ, വാഹനങ്ങളിൽ യാത്രചെയ്യുന്ന കുട്ടികളുടെ സുരക്ഷതിത്വത്തിലുള്ള അശ്രദ്ധ തുടങ്ങിയവയാണ് റോഡപകടങ്ങളിലെ സുപ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നത്.ബോധവൽക്കരണങ്ങളും കർശനമായ നിയമങ്ങളുംകൊണ്ട് നല്ല ഡ്രൈവിങ് ശീലം ഉണ്ടാക്കാൻ കഴിയുമെന്ന് WHO നിർദ്ദേശിക്കുന്നു.അതിലെ നിർദ്ദേശങ്ങൾ പലതും നമുക്ക് സുപരിചിതമാണ്.
1 .അമിത വേഗത നിയന്ത്രിക്കാൻ സ്പീഡ് ലിമിറ്റുകൾ കർശനമായി നടപ്പാക്കുക.പട്ടണപ്രദേശങ്ങളിൽ പരമാവധി വേഗത 50Km/H ആയിരിക്കണം.മറ്റിടങ്ങളിലും വിദ്യാലയങ്ങൾ,ആശുപത്രികൾ മറ്റ് സുരക്ഷാപ്രദേശങ്ങൾ എന്നിവിടങ്ങളോട് ചേർന്ന റോഡുകളിൽ ഇതേ മാനദണ്ഡങ്ങൾ കർശനമാക്കണം.
2. മദ്യപിച്ചുകൊണ്ടുള്ള ഡ്രൈവിംഗിന് നിയന്ത്രണം
3.സുരക്ഷിതമായതും ഗുണമേന്മയുള്ളതുമായ ഹെൽമെറ്റ് ഉപയോഗിച്ചുള്ള ഇരുചക്രവാഹന ഡ്രൈവിങ്
4.സീറ്റ് ബെൽറ്റുകളുടെ കൃത്യമായ ഉപയോഗം
5 .സുരക്ഷിതത്വത്തിനായി വാഹങ്ങളുടെ മുൻസീറ്റിൽ പത്തുവസ്സിനു താഴെയുള്ളതും 135cmനു മുകളിൽ ഉയരമില്ലാത്തതുമായ കുട്ടികളെ യാത്രചെയ്യിപ്പിക്കാതെയിരിക്കുക.കുട്ടികൾക്ക് പാകമാകുന്ന സീറ്റ് ബെൽറ്റ് ഉപയോഗിക്കുക
6.ശാസ്ത്രീയമായി നിർമ്മിച്ച മികച്ച റോഡുകളുടെ ലഭ്യത
7. സാങ്കേതികമായി മികച്ച സുരക്ഷതിമായ വാഹനങ്ങളുടെ ഉപയോഗം
മേൽപ്പറഞ്ഞവയിൽ മിക്കതും ഉൾക്കൊള്ളുന്നതാണ് നമ്മുടെ ഗതാഗത നിയമങ്ങൾ.എന്നാൽ അത് നടപ്പാക്കുന്നതിലും പാലിക്കുന്നതിലും നമുക്ക് എന്ത് ഗൗരവമുണ്ട് എന്നതാണ് ചോദ്യം. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഇതിനെക്കുറിച്ചെല്ലാം ചർച്ച ചെയ്യുകയും പിന്നീട് നാം മറക്കുകയും ചെയ്യുന്നു.റോഡ് നിയമങ്ങൾ 'വഴിപാടുകൾ' മാത്രമാക്കുന്നതാണ് നമ്മുടെ പ്രധാന പ്രശ്നം.ഇതിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്.നല്ലൊരു ഡ്രൈവിങ്ശീലം വളർത്തിയെടുക്കുക എന്നത് ഓരോരുത്തരുടേയും കടമയാണ്.മികച്ച റോഡുകളും പൊതുഗതാഗത സംവിധാനങ്ങളും ഉണ്ടാവുകയും അതുപയോഗിക്കാൻ നാം തയ്യാറാവുകയും ചെയ്യേണ്ടതുണ്ട്.അത് റോഡിലെ വാഹനങ്ങളും അനുബന്ധ പ്രശ്നങ്ങളും കുറയ്ക്കാൻ ഇടവരുത്തും.
റോഡ് സുരക്ഷയിൽ സർക്കാർ സംവിധാനങ്ങളോടൊപ്പം ഉണർന്നുപ്രവർത്തിക്കാൻ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാകണം!ഓരോ ജീവനും വിലപ്പെട്ടതാണ്.നമ്മുടെ ചെറിയൊരു അശ്രദ്ധ സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ കവരാൻ ഇടവരരുത്.'റോഡ് എന്റെ തറവാട്' എന്ന മനോഭാവം ഉപേക്ഷിക്കപ്പെടണം.സുരക്ഷാമുൻകരുതലുകളും നിയമങ്ങളും പാലിക്കുന്നതിലുള്ള അജ്ഞതയും അലംഭാവവും വരുത്തിവയ്ക്കുന്ന ദുരന്തങ്ങളെക്കുറിച്ച് ജാഗ്രതയുണ്ടായേ മതിയാകൂ!അതിനുള്ള തുടക്കമാകട്ടെ ഫെബ്രുവരി നാലുമുതൽ പത്തുവരെയുള്ള റോഡ് സുരക്ഷാവാരം.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്