മിടുക്കരായ പൊലീസുകാരെ പ്രോൽസാഹിപ്പിക്കണം; കളങ്കം ഉണ്ടാക്കുന്നവരെ പുറത്തുകളയുകയും വേണം; നെയ്യാറ്റിൻകര സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുരളി തുമ്മാരുകുടി എഴുതുന്നുഎങ്ങനെയാണ് പൊലീസിന്റെ മനോവീര്യം കാത്തുസൂക്ഷിക്കേണ്ടത് ?
മുരളി തുമ്മാരുകുടി
പ്രളയാനന്തരം കേരളത്തിലെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി ആറന്മുളയിലെ വല്ലനയിൽ എത്തിയതായിരുന്നു ഞങ്ങൾ. ഏതാണ്ട് ആയിരത്തോളം വീടുകളുള്ള ഒരു കോളനിയാണത്. മിക്കവാറും ആളുകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരായതിനാൽ ബഹുഭൂരിപക്ഷം വീടുകളും ഒറ്റ നിലയാണ്. അതിൽ മുക്കാൽ ഭാഗത്തിലും വെള്ളം കയറി വസ്തുവകകൾ ഒക്കെ നശിച്ച് വീടിനകം മുഴുവൻ ചെളിയാണ്.
ഞങ്ങൾ അവിടെ ചെല്ലുമ്പോൾ നൂറുകണക്കിന് ആളുകൾ സ്ത്രീകളും പുരുഷന്മാരും വീടുകൾ വൃത്തിയാക്കുന്ന പ്രവർത്തിയിൽ ഏർപ്പെട്ടിരിക്കുകയാണ്. പൊലീസിന്റെ കുറേ വാഹനങ്ങൾ നിർത്തിയിട്ടിട്ടുള്ളതിനാൽ അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നൊന്ന് ശങ്കിച്ചു.
ഇല്ല, പ്രശ്നം ഒന്നുമില്ല. വീടുകൾ വൃത്തിയാക്കാൻ അഞ്ഞൂറോളം പൊലീസുകാർ രാവിലെ എത്തിയിരിക്കുകയാണ് വിവിധ പൊലീസ് സംഘടനകളുടെ നേതൃത്വത്തിൽ. ഞങ്ങൾ ചെല്ലുമ്പോൾ വൈകുന്നേരമായി. അപ്പോഴും അവർ പണിയിൽ മുഴുകിയിരിക്കുന്നു. വീട് വൃത്തിയാക്കൽ മാത്രമല്ല, വീട്ടിലുള്ളവർക്ക് അത്യാവശ്യ വസ്തുക്കളുമായിട്ടാണ് അവർ വന്നത്.
'സാർ, ഞങ്ങൾ കുറെ ദിവസങ്ങളായി ഇവിടെയുണ്ട്. വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ ഊഴംവെച്ച് വരികയാണ്. ദുരന്തത്തിന് ശേഷം സ്റ്റേഷനുകളിൽ കുറ്റകൃത്യങ്ങളിൽ കുറവുള്ളതുകൊണ്ട് ഞങ്ങൾക്ക് ഇവിടെ വരാനും സാധിക്കുന്നു.'' അസോസിയേഷന്റെ പ്രസിഡന്റ് ശ്രീ ഇന്ദ്രജിത്ത് പറഞ്ഞു.
എനിക്ക് സത്യത്തിൽ രോമാഞ്ചം വന്നു. ലോകത്ത് എത്രയോ ഇടങ്ങളിൽ ദുരന്താനന്തരം സഞ്ചരിച്ചിരിക്കുന്നു. ഏറെ സ്ഥലങ്ങളിലും ദുരന്തം കഴിയുമ്പോൾ അക്രമം കൂടുകയാണ് പതിവ്. ചിലയിടത്തൊക്കെ ദുരിതാശ്വാസവുമായി ചെല്ലാൻ തന്നെ പൊലീസിന്റെയും ചിലപ്പോൾ മിലിട്ടറിയുടേയും സഹായം വേണം. ഇവിടെ, എന്റെ നാട്ടിൽ, കുറ്റകൃത്യങ്ങൾ കുറയുന്നു, പൊലീസുകാർ ദുരിതാശ്വാസവുമായി നാട്ടുകാരെ സഹായിക്കുന്നു. 'കേരളമെന്ന പേര് കേട്ടാൽ അഭിമാനപൂരിതം ആകണം അന്തരംഗം' എന്നൊക്കെ പാടിയിട്ടുണ്ടെങ്കിലും ആ ദിവസങ്ങളിലാണ് അതിന്റെ അർത്ഥം അറിഞ്ഞാസ്വദിച്ചത്.
സാധാരണഗതിയിൽ പൊലീസിന്റെ ഇങ്ങനൊരു മുഖം നാം കാണാറില്ല. വൈപ്പിനിൽ നിരപരാധിയെ ചവിട്ടിക്കൊല്ലുന്ന പൊലീസ്, കോട്ടയത്ത് നിരപരാധിയെ കൊലയിലേക്ക് തള്ളിവിടാൻ കൈക്കൂലി മേടിച്ച പൊലീസ് ഇതൊക്കെയാണ് നമുക്ക് കൂടുതൽ പരിചയം. പൊതുവിൽ നമ്മൾ അധികം പൊലീസുമായി ഇടപഴകാത്തതുകൊണ്ട് സിനിമയിലെ പൊലീസ് കഴിഞ്ഞാൽ പിന്നെ ഇതുപോലെ അക്രമങ്ങൾ ഉണ്ടാകുമ്പോൾ പത്രത്തിൽ വരുന്ന പൊലീസിനെ മാത്രമേ നാം കാണുന്നുള്ളൂ. എന്നാലിത് ഇന്നത്തെ കേരളത്തിലെ പൊലീസിന്റെ ശരാശരി മുഖമല്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഞാൻ ജീവിച്ചിട്ടുണ്ട്.
എന്റെ ഏറെ സുഹൃത്തുക്കൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരായി ജോലി ചെയ്യുന്നുണ്ട്. നേരിട്ട് കണ്ടതും അവർ പറഞ്ഞതുമായ കാര്യങ്ങളിൽ നിന്നും നമ്മുടെ പൊലീസ് സേന അതിലൊക്കെ എത്രയോ മുന്നിലാണ് എന്നതിൽ എനിക്ക് ഒരു സംശയവും ഇല്ല. കേരളത്തിൽ തന്നെ എന്റെ ചെറുപ്പകാലത്ത് പൊലീസിനോടുണ്ടായിരുന്ന പേടിയും വിധേയത്വവും ഒന്നും ഇപ്പോൾ നമുക്കില്ല. ജനാധിപത്യം ആഴത്തിൽ വേരൂന്നിയത്, നമ്മുടെ പൗരാവകാശത്തെപ്പറ്റിയുള്ള ധാരണ വർദ്ധിച്ചത് എല്ലാം ഇതിന് കാരണമാണ്. വിദ്യാഭാസമുള്ള പുതിയ തലമുറ പൊലീസിൽ വരുന്നതും പൊലീസിന്റെ സംസ്കാരത്തിൽ വലിയ മാറ്റം ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ മാസം രണ്ടു പൊലീസുകാരുമായി ഞാൻ തിരുവനന്തപുരം തൊട്ട് എറണാകുളം വരെ യാത്ര ചെയ്തു. യാത്രയിൽ ഒരിക്കൽ പോലും അവർ ഒരു ട്രാഫിക്ക് നിയമവും ലംഘിച്ചില്ല എന്ന് മാത്രമല്ല, വാഹനത്തിലെ ചർച്ചകൾ മുഴുവൻ ചരിത്രവും സാഹിത്യവും ആയിരുന്നു. 'കാക്കിക്കുള്ളിലെ കലാഹൃദയം' എന്നത് ശ്രീനിവാസൻ സിനിമ മാത്രമല്ല. ഈ നല്ല മാറ്റങ്ങളെ നമ്മൾ അറിയണം, അവയേയും അവരേയും പ്രോത്സാഹിപ്പിക്കണം.
ഇതിനിടയ്ക്കാണ് കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ ഉണ്ടായതു പോലെ അധികാരത്തിന്റെ ഹുങ്കിൽ ഒരു മനുഷ്യനെ തല്ലാനും വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊല്ലാനും മടിക്കാത്ത പൊലീസുകാരുടെ കഥ വരുന്നത്. സാധാരണ ഗതിയിൽ പൊലീസുകാർക്കെതിരെ കേസുകൾ വരുമ്പോൾ അതൊക്കെ അല്പം ദുർബലമാക്കി രക്ഷപ്പെടുത്തുകയാണ് രീതി, അല്ലെങ്കിൽ അങ്ങനെ ആണെന്ന് ബഹുഭൂരിപക്ഷം മലയാളികളും വിശ്വസിക്കുന്നു. അത് ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായാലും അല്ലെങ്കിലും. വ്യക്തിപരം ആകുമ്പോൾ മറ്റു പൊലീസുകാർ അല്പം വർഗ്ഗ സ്നേഹം കാണിക്കുന്നതാകും, ഔദ്യോഗികം ആകുമ്പോൾ 'പൊലീസിന്റെ മനോവീര്യം കെടുത്താതിരിക്കാനാണ്' എന്നൊക്കെ ചിലപ്പോൾ പറയും. പക്ഷെ പുതിയ തലമുറയിലെ ബഹുഭൂരിപക്ഷം പൊലീസുകാരും നിയമം അനുസരിക്കുന്നവരും പുതിയ ലോകത്തിനൊത്ത് പൊലീസിങ് വേണം എന്ന് ആഗ്രഹിക്കുന്നവരും ആകുമ്പോൾ അവരുടെ മനോവീര്യം കെടുന്നത് കുറ്റവാളികളായ പൊലീസുകാരെ സംരക്ഷിക്കുമ്പോൾ ആണ്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് ആദ്യം അറിയേണ്ടത് നിയമപാലകർ തന്നെയാണ്. മൂന്നാം മുറയൊന്നും വേണ്ടാത്ത ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ക്രമസമാധാന പാലനവും കുറ്റാന്വേഷണവും നടത്താൻ പറ്റുന്ന പരിശീലനവും, ഉപകരണങ്ങളും, സാഹചര്യവും ഒരുക്കിക്കൊടുത്താണ് നമ്മുടെ പുതിയ പൊലീസുകാർക്ക് മനോവീര്യം ഉണ്ടാക്കിക്കൊടുക്കേണ്ടത്.
കേരളത്തിലെ എല്ലാ പൊലീസുകാരും 'ഒന്നാം തരം' ആന്നെന്നോ, നമ്മുടെ മൊത്തം പൊലീസിങ് സംസ്കാരം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആധുനിക പൊലീസിങ് പോലെ ആയിട്ടുണ്ടെന്നോ എനിക്ക് അഭിപ്രായമില്ല. അത് പൊലീസുകാരുടെ മാത്രം കുറ്റവും അല്ല. നമ്മുടെ സമൂഹത്തിൽ നിന്നാണ് പൊലീസുകാരും ഉണ്ടാകുന്നത്. അഴിമതിയും അക്രമവും നിലനിൽക്കുന്ന സമൂഹത്തിലെ പൊലീസിലും അഴിമതിയും അക്രമ വാസനയും ഉണ്ടാകും. പക്ഷെ മറ്റെവിടത്തെക്കാളും കൂടുതൽ വിദ്യാഭ്യാസമുള്ള മിടുക്കരായ പൊലീസുകാർ ഉള്ള ഒരു സംസ്ഥാനമാണ് കേരളം.
കൊലപാതകം പോലുള്ള വലിയ കുറ്റകൃത്യങ്ങൾ കേരളത്തിൽ ഓരോ വർഷവും കുറയുകയാണെന്ന് ഞാൻ മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. അപ്പോൾ നമ്മുടെ പൊലീസുകാരെ തീർച്ചയായും പ്രോത്സാഹിപ്പിക്കണം. അതിന് വേണ്ടിത്തന്നെ പൊലീസിന് കളങ്കം ഉണ്ടാക്കുന്നവരെ പുറത്തുകളയുകയും വേണം. കെവിൻ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ എസ് ഐ യെ പിരിച്ചു വിട്ടത് നല്ല തുടക്കമാണ്. അധികാരം തെറ്റായി ഉപയോഗിക്കുന്ന പൊലീസുകാർക്ക് ഒരു പാഠമാണ്. ബഹുഭൂരിപക്ഷം വരുന്ന യുവാക്കളായ നല്ല പൊലീസുകാർക്ക് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്.
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍