സ്വകാര്യതയിലേക്കു നീളുന്ന ചാരപ്രവർത്തനം; അതുനൽകുന്നപാഠങ്ങൾ
ശ്രീജിത് പണിക്കർ
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട വാദഗതികളും വിവാദങ്ങളും ഏതാണ്ട് എഴുപതുവർഷങ്ങൾക്കു ശേഷവും കെട്ടടങ്ങുന്നില്ല. ഇതുായി ബന്ധപ്പെട്ട കുറെയധികം രഹസ്യ രേഖകൾ കേന്ദ്രഗവണ്മെന്റിന്റെ പക്കൽത്തന്നെയുണ്ട് എന്നത് വളരെക്കാലം പൊതുസമൂഹത്തിന്റെ കണ്ണിൽ നിന്നും മറച്ചുപിടിക്കപ്പെട്ടു. എന്നാൽ വിവരാവകാശ നിയമം നിലവിൽ വന്നതോടെ അതു തുരാൻ കേന്ദ്രഗവണ്മെന്റിന് സാധിക്കാതെയായി. നേതാജിയെക്കുറിച്ചുള്ള 41 അതീവ രഹസ്യ രേഖകൾ സൂക്ഷിക്കുന്നുണ്ട് എന്ന് ഏതാനും ആഴ്ചകൾക്കു മുൻപ് പ്രധാനമന്ത്രിയുടെ കാര്യാലയം രേഖാമൂലം ഈ ലേഖകനെ അറിയിച്ചു. എന്നാൽ രാജ്യത്തിന്റെ രമാധികാരത്തെയും വിദേശ രാജ്യങ്ങളുമായുള്ളബന്ധത്തേയും മുൻനിർത്തി ഇവ പരസ്യപ്പെടുത്താനാവില്ലത്രേ. ഈ രേഖകൾ പുറത്തുവിടാൻ പ്രധാനമന്ത്രിക്കുപോലും അധികാരമില്ല എന്നുള്ള പരിഹാസജനകമായ ഒരു മറുപടിയും എനിക്കു ലഭിച്ചു.
എന്നാൽ ഇതിനുതൊട്ടുമുൻപ് രഹസ്യ സ്വാവം ഉണ്ടായിരുന്ന ചിലരേഖകൾ ഗവണ്മെന്റ് പരസ്യപ്പെടുത്തുകയും ഡൽഹിയിലെ നാഷണൽ ആർക്കൈവ്സിലേക്കു മാറ്റുകയുംചെയ്തു. ഈ രേഖകൾ നടുക്കമുണർത്തുന്നവയാണ്. നേതാജിയുടെ ജ്യേഷ്ഠ പുത്രന്മാരായ അമിയാ നാഥ് ബോസ്, ശിശിർ ുമാർ ബോസ് എിവർ കേന്ദ്ര ഗവണ്മെന്റിന്റെ അതിരഹസ്യമായ നിരീക്ഷണത്തിൽ ആയിരുന്നു എന്നാണ് ഈ രേഖകൾ വ്യക്തമാക്കുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ആണ് ഇതു നടന്നതെന്നതാണ് കൂടുതൽ വിചിത്രം. മുൻ ഇന്ത്യൻ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവിന്റെ കാലം മുതൽ പുത്രി ഇന്ദിരാ ഗാന്ധിയുടെ കാലം വരെയുള്ള നീണ്ട ഇരുപത് വർഷങ്ങൾ ഈ സഹോദരങ്ങൾ നിരീക്ഷണത്തിലായിരുന്നു.
സ്വതന്ത്ര ഇന്ത്യയിൽ പാസ്പോർട്ട് വേരിഫിക്കേഷനുള്ള നടപടികൾ വ്യക്തമായി നിലവിലിരിക്കെത്തന്നെ, യാതൊരു ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്ത അഭിഭാഷകനായ അമിയാനാഥിന്റെ പാസ്പോർട്ട് അപേക്ഷയിൽ തീരുമാനം എടുക്കാൻ നിയോഗിക്കപ്പെട്ടവരിൽ കൽക്കത്തയിലെ അന്നത്തെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ, പശ്ചിമബംഗാൾ ഇന്റലിജൻസ് ബ്രാഞ്ച് രഹസ്യാന്വേഷണവിഭാഗം, ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടർ എന്നിവർ ഉൾപ്പെടുന്നു. കൂടുതൽ ആശ്ചര്യം ഉളവാക്കുന്നതാണ് ശിശുരോഗവിദഗ്ദ്ധനായ ശിശിർബോസിനെപ്പറ്റിയുള്ള നിരീക്ഷണം. പിന്നാലെ ഒരാൾ നടന്ന് രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതിനു സമാനമാണ് അത്. അദ്ദേഹം എപ്പോൾ എങ്ങനെ എവിടെയൊക്കെപോയി, ആരെയൊക്കെകണ്ടു, എന്തൊക്കെ സംസാരിച്ചു തുടങ്ങിയ വിവരങ്ങൾ വരെ ഇന്റലിജൻസ് ബ്യൂറോ ശേഖരിച്ചു.
കുടുംബാംഗങ്ങുടെ സ്വകാര്യമായ കത്തിടപാടുകൾ വരെ ചികഞ്ഞു പരിശോധിക്കുന്ന തരത്തിലുള്ള ചാരപ്രവർത്തനം സമാനതകൾ ഇല്ലാത്തതാണ്. ഇവയിലൊക്കെ ഇടപെട്ടിരുന്നത് ഇന്റലിജൻസ് ബ്യൂറോയുടെ തലപ്പത്തുണ്ടായിരുന്ന എം. എൽ. ഹൂജ, പിന്നീടു സ്ഥാപിതമായ റോയുടെ ആദ്യ മേധാവിയായ ആർ. എൻ. കാവു എന്നിവരായിരുന്നു എന്നതും ഇതിന്റെ ആഴവും പരപ്പും വർദ്ധിപ്പിക്കുന്നു. ഇന്റലിൻസ് ബ്യൂറോയിലെ ഉന്നതർ നേരിട്ട് അന്വേഷിച്ചിരുന്ന വിവരങ്ങൾ പ്രധാനമന്ത്രിക്കു കൈമാറിയിരുന്നു എന്ന് ന്യായമായും മനസ്സിലാക്കാം. കാരണം വളരെ ലളിതമാണ് ഇന്റലിജ്ൻസ് ബ്യൂറോ റിപ്പോർട്ട് ചെയ്തിരുന്നത് നെഹ്രുവിനായിരുന്നു! തന്റെ സുഹൃത്തു കൂടിയായിരുന്ന അമിയാനാഥ് എന്തിനു ജപ്പാനിൽ സന്ദർശനം നടത്തി, എന്തൊക്കെ ചെയ്തു എന്നീ വിവരങ്ങൾ അന്വേഷിക്കാൻ ജപ്പാനിലെ ഇന്ത്യൻ സ്ഥാനപതിയോട് നിർദ്ദേശിച്ചു കൊണ്ട് വിദേശകാര്യ സെക്രട്ടറിക്ക് നേരിട്ടയച്ച കത്തിൽനിന്നും നെഹ്രുവിന്റെ ആശങ്ക വ്യക്തമാണ്; എന്നാലത് പൊതുതാൽപ്പര്യം മുൻനിർത്തിയാണെന്ന് കരുതുന്നത് വിഡ്ഢിത്തമാവും.
ഈ നിരീക്ഷ സാഹസത്തോടൊപ്പം ചേർത്തു വായിക്കാവുന്നതാണ് ഇന്ത്യയുടെ വിദേശ ചാരസംഘടനയായ റോതന്നെയും നിരീക്ഷിച്ചിരുന്നു എന്ന അമിയാനാഥ് ബോസിന്റെ മകനും ജർമ്മനിയിൽ വ്യവസായിയുമായ സൂര്യകുമാർ ബോസിന്റെ വെളിപ്പെടുത്തൽ. താൻ ജർമ്മനിയിൽ പല വേദികളിലായി ബോസും ജർമ്മനിയുമായുള്ള ബന്ധത്തെപ്പറ്റി നടത്തിയ പ്രഭാഷണങ്ങളിലെല്ലാം ക്ഷണിക്കപ്പെടാത്ത അതിഥിയായി ഒരു റോ ഏജന്റ് എത്തിയിരുന്നതായി അദ്ദേഹം പറയുന്നു. സമാധാന ജീവിതം നയിക്കുന്ന വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ചാരപ്രവർത്തനവും ആധുനിക ചിന്താഗതിപുലർത്തുന്ന അമേരിക്കയിൽ പോലും വിവാദവിഷയമാണ്. ഒരു പക്ഷേ രാഷ്ട്രീയ പാർട്ടികളോട് തീർത്തും വിധേയത്വം പുലർത്തുന്ന വരൊഴികെ ഏതൊരാളും ഇത് വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയായി വിലയിരുത്തും.
പുറത്തു വന്ന രേഖകൾ പ്രകാരം ബോസ് സഹോദരങ്ങൾ 1948 മുതൽ 1968 വരെ നിരീക്ഷണത്തിൽ ആയിരുന്നു എന്നുമാത്രമാണ് വ്യക്തമാകുന്നത്. അതിനർത്ഥം 1968 നു ശേഷം അവർ നിരീക്ഷിക്കപ്പെട്ടിട്ടില്ല എന്നല്ല. സ്വാഭാവികമായും നീണ്ട 20 വർഷങ്ങൾ നിരീക്ഷിപ്പെട്ട വ്യക്തികളെപ്പറ്റിയുള്ള അന്വേഷണം അവസാനിപ്പിക്കണമെങ്കിൽ അത്സുവ്യക്തമായ സമാപ്തിയിലെത്തിയിരിക്കണം. അല്ലെങ്കിൽ തുടർന്നുള്ള അന്വേഷണങ്ങൾ മറ്റു രേഖകളിൽ ആയിരിക്കാം ഉൾപ്പെട്ടിട്ടുള്ളത്. അമിയാനാഥ് മരിച്ചത് 1996ലും ശിശിർ 2000ലും ആണെന്നിരിക്കെ അതിനുള്ള സാധ്യതകളും തള്ളിക്കളയാൻ ആവില്ല.
ചരിത്രകാരന്മാർ തന്നെ ഈ വിഷയത്തിൽ രണ്ടു തട്ടിലാണ് എന്നതാണ് ആശ്ചര്യം ഉളവാക്കുന്ന ഒരു വസ്തുത. ജാദവ്പൂർ ലോക്സഭാംവും ഹാർവാർഡ് പ്രൊഫസ്സറും ബോസ് കുടുംബാംഗവുമായ സുഗത ബോസ് ഈ വിഷയത്തിൽ തന്റെ നടുക്കംരേഖപ്പെടുത്തി. പ്രസിദ്ധ ചരിത്രകാരൻ രാമചന്ദ്രഗുഹ ഈ ലേഖകനുമായുള്ള ഒരു സ്വകാര്യ സംഭാഷണത്തിൽ പ്രസ്തുത ചാരപ്രവർത്തനത്തെ 'ന്യായീകരണമില്ലാത്ത തീവ്രമായ ഒരുതരം മനോവിഭ്രാന്തി' എന്ന് വിശേഷിപ്പിച്ചു. എന്നാൽ രുദ്രാങ്ഷുമുഖർജിയുടെ നിരീക്ഷണം സാമാന്യയുക്തിക്കു നിരക്കുന്നില്ല. ബോസ് സഹോദരന്മാരുടെ സുരക്ഷ മുൻ നിർത്തിയാവാം ഇങ്ങനെ ഒരു അന്വേഷണം നടന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. എത്രത്തോളം ബാലിശമാണ് ആ കണ്ടെത്തൽ. ബോസ് സഹോരങ്ങൾ ഇന്ത്യക്കോ മറ്റേതെങ്കിലും വിദേശരാജ്യങ്ങൾക്കോ ഭീഷണിയായിരുന്നില്ല എന്നതും അവർക്ക് യാതൊരു ഭീഷണിയും നിലനിന്നിരുന്നില്ല എന്നതും മുഖർജി സൗകര്യ പൂർവം മറന്നു. ഈ വാദം അംഗീകരിച്ചാൽ സ്വകാര്യത എന്നത് ഒരു പൗരന്റെ അവകാശമേ അല്ലാതാവും.
സാധാരണക്കാരൻ ഇതിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്? അമേരിയിൽ ദേശീയ സുരക്ഷാന്വേഷണ ഏജൻസി മനുഷ്യാവകാശ പ്രവർത്തകരെ രഹസ്യമായി നിരീക്ഷിച്ചിരുന്നു എന്ന എഡ്വേർഡ്സ് നോഡന്റെ കണ്ടെത്തൽ ഉയർത്തിവിട്ട കൊടുങ്കാറ്റ് ഇനിയും അവസാനിച്ചിട്ടില്ല. സുഹൃത്തുക്കളുടെ മേൽ നടത്തുന്ന ചാരപ്രവൃത്തി അംഗീകരിക്കാനാവില്ല എന്ന് ജർമ്മൻ ചാൻസലർ ആഞ്ജലമെർക്കലും, കോടതി ഉത്തരവില്ലാതെ സ്വകാര്യ വ്യക്തികളെ റഷ്യയിൽ നിരീക്ഷിക്കാറില്ല എന്ന് റഷ്യൻ പ്രസിഡന്റ് വലാഡിമിർ പുട്ടിനും പറഞ്ഞത് ഇവിടെ പ്രസക്തമാണ്. നേതാജിയുടെ ബന്ധുക്കളുടെ മേൽസാമാന്യ മര്യാദകളും നിയമവും ലംഘിച്ച് നടത്തിയ നിരീക്ഷണത്തിന്റെ ഫലങ്ങൾ ജനങ്ങൾക്കു മുൻപിൽവയ്ക്കാൻ ഒരു ജനാധിപത്യ സർക്കാർ ബാദ്ധ്യസ്ഥമാണ്. പ്രത്യേക പ്രാധാന്യമർഹിക്കുന്ന യാതൊരു കണ്ടെത്തലും അവയിലില്ലെങ്കിൽ ബോസ് കുടുംബത്തോടെന്നല്ല, രാജ്യത്തോടുതന്നെ മാപ്പുപറയാൻ ഉത്തരവാദിത്തപ്പെട്ടവർ തയ്യാറാകണം. രഹസ്യാന്വേഷണത്തെപ്പറ്റിയുള്ള രേഖകൾ രസ്യപ്പെടുത്താമെങ്കിൽ അവയെക്കുറിച്ചുള്ള തുടർപഠനങ്ങളും വിശകലനങ്ങളും എന്തുകൊണ്ട് പരസ്യപ്പെടുത്തിക്കൂടാ? രാജ്യത്തെ സ്വതന്ത്രമാക്കാൻ ചെകുത്താനുപോലും കൈകൊടുക്കാൻ തയ്യാറായിരുന്ന ഒരു ധീരദേശാഭിമാനിയുടെ ജീവിതത്തിലെ സുപ്രധാനമായ ഒരേട് ഇനിയും പുകമറയ്ക്കുള്ളിൽ നിന്നുകൂടാ. ദേശസ്നേഹികളിലെ രാജകുമാരൻ എന്നു രാഷ്ട്രപിതാവ് വിശേഷിപ്പിച്ച നേതാജിയുടെ അന്ത്യത്തെപ്പറ്റി പലതരം നിറം പിടിപ്പിച്ച കഥകൾ നിലനിൽക്കുന്നത് രാജ്യത്തിന്റെ അന്തസ്സിനു ഭൂഷണമല്ല. അതുകൊണ്ടുതന്നെ നേതാജിയെപ്പറ്റിയുള്ള എഴുപതിനായിരത്തിൽപരംവരുന്ന രഹസ്യതാളുകൾ അതിന്റെ ഉടമസ്ഥരായ രാജ്യത്തെ ജനങ്ങൾക്ക് നൽകേണ്ടതിന്റെ ആവ്യകത സവിശേഷ പ്രാധാന്യം അർഹിക്കുന്നു.
(നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട രേഖകൾ വിവരാവകാശനിയമപ്രകാരം പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്ന ന്യൂഡൽഹി ആസ്ഥാനമായ മിഷൻ നേതാജി എന്ന സന്നദ്ധസംഘടനയുടെ സ്ഥാപകാംഗമാണ് ലേഖകൻ. ബോസ് കുടുംബാംഗങ്ങളെ കേന്ദ്രസർക്കാർ രഹസ്യമായി നിരീക്ഷിച്ചിരുന്നതിന്റെ രേഖകൾപരസ്യപ്പെടുത്തിയത് മിഷൻ നേതാജിയാണ്. ലേഖകൻ തിരുവനന്തപുരം ടെക്നോപാർക്കിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നു.)
ഈമെയിൽ : [email protected]
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍