കമ്മ്യൂണിസ്റ്റ് ഉച്ഛാടനം അഥവാ മെക്കാർത്തിസം ഇന്ത്യയിലും അതിവേഗം വളരുന്നു; കരുതലെടുത്തില്ലെങ്കിൽ അപകടത്തിലാക്കുന്നത് ഭാരതീയ സംസ്‌കൃതി തന്നെ
രവികുമാർ അമ്പാടി
ഫസ്റ്റ് റെഡ് സ്‌കെയർ എന്നറിയപ്പെടുന്ന 1917-1920 കാലഘട്ടങ്ങളിലാണ് ലോകത്തിന്റെ പലഭാഗങ്ങളിലുമെന്നപോലെ അമേരിക്കൻ ഐക്യനാടുകളിലും കമ്മ്യൂണിസം പ്രചരിക്കുവാൻ ആരംഭിച്ചത്. 1940-41 കാലഘട്ടങ്ങളിൽ അത് അതിന്റെ പാരമ്യതയിലെത്തി. അക്കാലത്തെ ഔദ്യോഗിക കണക്ക് പ്രകാരം ഏതാണ്ട് 75,000 ഔദ്യോഗിക അംഗങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്‌സിനുണ്ടായിരുന്നു. അതിന്റെ മൂന്നിരട്ടിയോളം അനുഭാവികളും.
രണ്ടാം ലോക മഹായുദ്ധത്തിൽ അന്നത്തെ സോവിയറ്റ് യൂണിയൻ അമേരിക്കയുടെ പങ്കാളിയായിരുന്നതിനാൽ അക്കാലത്ത് കമ്മ്യൂണിസത്തിനു നേരെ പ്രചാരമൊന്നും ഉണ്ടായില്ല. യുദ്ധാനന്തരം ലോകം ഇരുചേരിയായി നിലയുറപ്പിച്ച കാലത്താണ് അമേരിക്കയിൽ കമ്മ്യൂണിസത്തിനും കമ്മ്യൂണിസ്റ്റുകാർക്കുമെതിരെ പ്രചാരം ശക്തിയാർജ്ജിച്ചത്.
വിവിധ രാജ്യങ്ങളിൽ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ രൂപീകരിക്കപ്പെട്ടതും, അമേരിക്കയുടെ സാമ്പത്തിക സഹായമുൾപ്പടെയുള്ള പിന്തുണയുണ്ടായിരുന്നിട്ടും ചൈനയിൽ കുവോമിന്താങ്ങിൽ നിന്നും മാവോ സേ തൂങ്ങ് അധികാരം പിടിച്ചെടുത്തതുമെല്ലാം അമേരിക്കയെ ചൊടിപ്പിച്ചിരുന്നു.
ഇതിനിടയിൽ, 1949-ൽ അമേരിക്ക പ്രതീക്ഷിച്ചതിലും വളരെ മുമ്പ് തന്നെ സോവിയറ്റ് യൂണിയൻ അണുബോംബ് പരീക്ഷണം നടത്തുകയുണ്ടായി. കൂടാതെ കുപ്രസിദ്ധമായ ഐഗോർ ഗുസെങ്കൊ- എലിസബത്ത് ബെന്റ്‌ലി ചാരക്കഥ, സോവീയറ്റ് യൂണിയൻ അമേരിക്കയെ കമ്മ്യൂണിസ്റ്റ്‌വത്ക്കരിക്കാൻ ശ്രമിക്കുന്നുവെന്ന ഭയവുമുണർത്തി.
ഇവിടെ നിന്നാണ് ഇന്ന് മെക്കാർത്തിസം എന്നപേരിൽ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് ഉച്ഛാടനത്തിന്റെ ആരംഭം. 1950-ൽ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥനായ ആൽഗർ ഹിസ്സ്, ചാരക്കേസിൽ അറസ്റ്റിലായതും, ആറ്റംബോബിന്റെ നിർമ്മാണ രഹസ്യം സോവിയറ്റ് യൂണിയന് ചോർത്തിക്കൊടുത്തെന്ന പേരിൽ മറ്റുരണ്ടുപേർ അറസ്റ്റിലായതും ഇതിന് ആക്കം കൂട്ടി.
പൊതുവേ യാഥാസ്ഥികരായ അമേരിക്കൻ സമൂഹം, പ്രത്യേകിച്ച് വരേണ്യവർഗ്ഗം ഈ അവസരം ശരിക്ക് മുതലാക്കി. സ്ത്രീ പീഡനത്തിനെതിരെയുള്ള പോരാട്ടങ്ങളും, ബാലവേലക്കെതിരേയുള്ള മുന്നേറ്റവുമെല്ലാം കമ്മ്യൂണിസത്തിന്റെ പ്രചാരോപാധിയായി മുദ്രകുത്തി. അതിന്റെ നേതൃത്വത്തിലുള്ളവരെയെല്ലാം കമ്മ്യൂണിസ്റ്റ്കാരായി ചിത്രീകരിച്ചു.
ഇതിനിടയിലാണ് 1950 ഫെബ്രുവരി 9 ന് മുതിർന്ന സെനറ്റർ ആയിരുന്നു ജോസഫ് മെക് കാർത്തി ഒരു പ്രസ്താവന നടത്തിയത്. ലിങ്കൺ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ ഒരു സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം ഒരു കടലാസ് കഷ്ണം ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രസ്താവിച്ചത്, രാജ്യത്തിലെ വിവിധ വകുപ്പുകളിൽ ഉദ്യോഗസ്ഥരായ കമ്മ്യൂണിസ്റ്റുകാരുടെ വിവരങ്ങൾ അതിലുണ്ട് എന്നായിരുന്നു. ഏകദേശം 205 പേരുടെ വിവരങ്ങൾ അതിലുണ്ട് എന്നായിരുന്നു അദ്ദേഹം പ്രസ്താവിച്ചത്.
കമ്മ്യൂണിസ്റ്റ് വിരുദ്ധചേരിയിലുള്ള അമേരിക്കൻ മാദ്ധ്യമങ്ങൾ അത് ഏറ്റുപിടിച്ച് വിവാദമാക്കി. അങ്ങിനെയണ് മെക്കാർത്തിസം എന്ന പേര് നിലവിൽ വരുന്നത്.
ഇത് വിവാദമായതോടെ നിരവധി കമ്മിറ്റികളും ബോർഡുകളും നിലവിൽ വന്നു. സംശയിക്കപ്പെടുന്ന വ്യക്തികളുടെ രാഷ്ട്രീയാഭിമുഖ്യം കണ്ടു പിടിക്കുക എന്നതായിരുന്നു ഇവയുടെ ഒക്കെ ലക്ഷ്യം.
സർക്കാർ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ ആഭിമുഖ്യം അറിയുവാൻ എഫ് ബി ഐ രഹസ്യാന്വേഷണം തുടങ്ങി. ഇവർ സമർപ്പിക്കുന്ന വിവരത്തിൽ തുടരന്വേഷണം നടത്താതെ നിരവധി പേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. എഫ് ബി ഐ, വിവരങ്ങൾ ശേഖരിക്കുവാൻ ആശ്രയിച്ചിരുന്ന ഇൻഫോർമാർ, അവരുടെ വ്യക്തിവൈര്യാഗം തീർക്കുവാനും ഈ സന്ദർഭം ഉപയോഗിച്ചു. കൂടുതൽ തുടരന്വേഷണങ്ങളില്ലാതെ റിപ്പോർട്ടുകൾ സമർപ്പിച്ചതിനാൽ നിരവധി നിരപരാധികൾ ശിക്ഷിക്കപ്പെട്ടു.
1954-ൽ അമേരിക്കൻ സെനറ്റ് മെക്കാർത്തിയുടെ നടപടിയെ അപലപിക്കുന്നതുവരെ ഈ പ്രവർത്തനം ശക്തിയായി തുടർന്നു. എങ്കിലും സശയിക്കുന്നവരുടെ പേരിൽ കള്ളരേഖകൾ ചമക്കലും മറ്റുമായി നടത്തിവന്നിരുന്ന കോയിന്റൽ പ്രോ ഓപ്പറേഷൻ 1971 വരെ തുടര്ന്നു വന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 1970-ൽ നിലവിൽ വന്ന വിവരാവകാശനിയമപ്രകാരമാണ് മെക്കാർത്തിസം എന്നറിയപ്പെടുന്ന ഈ നീക്കത്തിന്റെ ചുരുളുകൾ പുറത്തുവന്നത്.
ഈ അന്വേഷണവും മറ്റും നടത്തിയത് സർക്കാർ ഉദ്യോഗസ്ഥരെ മാത്രം ലക്ഷ്യമാക്കിയായിരുന്നില്ല. ഹോളിവുഡിലും, അമേരിക്കൻ സാഹിത്യ രംഗത്തുമെല്ലാം ഇത്തരത്തിൽ രാഷ്ട്രീയാഭിമുഖ്യം കണ്ടുപിടിക്കുന്നതിനുള്ള നടപടികൾ ഉണ്ടായിരുന്നു.
അമേരിക്കൻ സുരക്ഷാ നിയമത്തിന്റെ പേരിൽ, മെക്കാർത്തിസം വഴി ഏതാന്റ് 12,000 പേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി കണക്കാക്കപ്പെടുന്നു. ഇവരിൽ പലർക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയോടോ ചിന്താസരണിയോടോ ആഭിമുഖ്യമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. നിരവധി പേർക്ക് ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവന്നു.
തീവ്ര വലതു ചിന്താഗതിക്ക് ഭൂരിപക്ഷമുള്ള അമേരിക്കൻ സമൂഹത്തിൽ, പക്ഷെ ഇതിനെതിരെ കാര്യമായ എതിർപ്പുകളൊന്നും അന്നുണ്ടായില്ല. സ്വർഗ്ഗ രതിക്കാരെപ്പോലും സമൂഹത്തെ നശിപ്പിക്കുന്നവരെന്ന പേരിൽ അന്ന് തുറുങ്കിലടച്ചിരുന്നതായിരേഖപ്പെടുത്തുന്നു.
കമ്മ്യൂണിസ്റ്റ് വത്ക്കരണം എന്ന ഭയമാണ്, ചില നിക്ഷിപ്ത താത്പര്യങ്ങൾ കാത്തുസൂക്ഷിക്കാനും, ബാലവേലക്കെതിരെയുള്ളതുൾപ്പടെ ഉണ്ടായ ജനകീയ മുന്നേറ്റങ്ങളെ ചെറുക്കാനും അന്ന് അമേരിക്കയിൽ ഉപയോഗിച്ചതെങ്കിൽ ഇന്ന് ഇന്ത്യയിൽ അത് മഹത്തായ ഒരു സംസ്‌കൃതി മരിക്കാൻ പോകുന്നു എന്ന തെറ്റായ പ്രചരണത്തിലൂടെ അകാരണമായ ഭയം സൃഷ്ടിക്കലാണ്.
ഇന്ത്യൻ സംസ്‌കൃതി മഹത്തരം തന്നെയാണ്. പല പടിഞ്ഞാറൻ ചിന്തകർക്കും പ്രചോദനമേകുവാൻ കിഴക്കിന്റെ തത്വശാസ്ത്രങ്ങൾക്കായിട്ടുമുണ്ട്. അത്തരത്തിലൊരു സംസ്‌കൃതി മരിച്ചു മണ്ണടിയാത്തത്, അതിൽ കാതൽ ഉള്ളതുകൊണ്ടും അത് ജനങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒന്നായതുകൊണ്ടുമാണ്. അല്ലാതെ ആരെങ്കിലും അമ്പുംവില്ലുമായി പടനയിച്ച് അതിനെ സംരക്ഷിച്ചതുകൊണ്ടല്ല.
ഇന്ത്യയിലെ ഏതൊരു ഗ്രാമത്തിലെത്തിയാലും അവിടെ രാമായണവുമായോ മഹാഭാരതവുമായോ ഒക്കെ ബന്ധപ്പെട്ട ചില മിത്തുകൾ കാണാനാകും. നമ്മുടെ സീതത്തോടും, അഗസ്ത്യകൂടവും എന്തിനേറെ പറയുന്നു, ആയിരങ്ങൾ പിതൃതർപ്പണം നടത്തുന്ന ആലുവാ മണപ്പുറവും ഐവർമഠവുമെല്ലാം ഇത്തരം ഐതിഹ്യങ്ങളാൽ സമൃദ്ധമാണ്.
അതായത്, ജനനം മുതൽക്കേ നമ്മൾ കേട്ടുവളരുന്ന മിത്തുകൾ, അതിലെ കഥാപാത്രങ്ങളെ നമ്മളോട് കൂടുതൽ അടുപ്പിക്കുന്നു. രാമനും സീതയും കൃഷ്ണനും രാധയുമൊക്കെ അതുകൊണ്ട് തന്നെയാണ് ജീവനുള്ള ബിംബങ്ങളായി നമ്മുടെയുള്ളിൽ നിലകൊള്ളുന്നത്. തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മിക രാമായണത്തിൽ മാത്രമല്ല, ''ജനകന്റെ മകളല്ലോ ചീതപ്പെണ്ണ്.. അവൾക്കല്ലോ പുടവകൊടുത്തു രാമച്ചേട്ടൻ'' എന്നു തുടങ്ങുന്ന തേക്ക് പാട്ടിലും രാമനും സീതയും ജീവനോടെ നമ്മുടെ മുന്നിലെത്തുന്നു.
ഹൃദയത്തിൽ, ആഴത്തിൽ പതിഞ്ഞുപോയ ഈ ബിംബങ്ങൾ പറിച്ചെറിയുവാൻ അത്ര എളുപ്പമൊന്നുമല്ല. അതുകൊണ്ട് തന്നെയാണ് പ്രവാചക മതങ്ങളുടെ പ്രചാരത്തിൽ, പുരാതന ഗ്രീക്കിലേയും റൊമിലേയുമൊക്കെ ദൈവങ്ങളായ സിയൂസും വീനസുമൊക്കെ ഇന്ന് മ്യൂസിയം കോമ്പൗണ്ടുകളിലെ മാർബിൾ ശില്പങ്ങളായി മാറിക്കഴിഞ്ഞിട്ടും രാമനും കൃഷ്ണനുമൊക്കെ ഇവിടെ ഇന്നും ദൈവങ്ങളായി നിലനിൽക്കുന്നത്.
താൻ വിശ്വസിക്കുന്ന അല്ലെങ്കിൽ സ്‌നേഹിക്കുന്ന ദൈവത്തെ തനിക്ക് ഇഷ്ടമുള്ള രീതിയിൽ ആരാധിക്കുവാനും സ്‌നേഹിക്കുവാനുമുള്ള സ്വാതന്ത്ര്യം ആർഷഭാരത സംസ്‌കാരം നൽകുന്നുണ്ട്. ബ്രാഹ്മണർ പാലും നെയ്യും നേദിച്ചപ്പോൾ സന്തോഷിച്ച ശിവൻ ഭക്ത കണ്ണപ്പൻ കോഴി മാംസവും രക്തവും നിവേദിച്ചപ്പോഴും സന്തോഷിച്ച കഥ മാത്രം മതി അതിനു ഉദാഹരണമായി. വേദമന്ത്രങ്ങളിലെ വിഭക്തിയേക്കാളേറെ പൂന്താനത്തിന്റെ ഭക്തിയെ ഇഷ്ടപ്പെട്ടിരുന്ന ആളാണല്ലോ നമ്മുടെ സ്വന്തം ഗുരുവായൂരപ്പൻ!
ഇത്രയും വ്യത്യസ്തതയും ബഹുസ്വരതയും പുലർത്തുന്ന ഒരു ചിന്താസരണി നൽകുന്ന, കെട്ടുപാടുകളില്ലാത്ത സ്വാതന്ത്യം തന്നെയാണ്, അത് നൽകിയ ദൈവങ്ങളെ, ഭയക്കാതെ, സ്‌നേഹിക്കാൻ ഇന്ത്യാക്കാരെ പ്രേരിപ്പിച്ചത്. മനസ്സിനുള്ളിലിട്ട് താലോലിച്ച സ്‌നേഹം മാത്രമാണ് മഹത്തായ ആ സംസ്‌കൃതിയെ ഇന്നും നിലനിർത്തുന്നതും.
ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുള്ള സംസ്‌കൃതി പലപ്പോഴായി, അധിനിവേശത്തിന്റെ കയ്‌പ്പറിഞ്ഞിട്ടുണ്ട് എന്നത് ചരിത്ര വസ്തുതതന്നെയാണ്. ഏതൊരു ഭരണാധികാരികളും മനസ്സിലാക്കിയ ഒരു സത്യമാണ്, മനുഷ്യനെ കൂടെ നിർത്താൻ ഏറ്റവും ഉപയോഗപ്രദമായ ആയുധം മതവിശ്വാസമാണെന്ന്. അത് മതം മാറ്റത്തിനായും അതിനെതിരായുമുള്ള സംഘടനങ്ങളിൽ കലാശിച്ചിട്ടുമുണ്ട്. എന്നാൽ ഇത്തരം സംഘടനകളിൽ ആരെങ്കിലും ശാശ്വത വിജയം വരിച്ചതായി ചരിത്രത്തിലില്ല. വിജയപരാജയങ്ങൾ മാറിമറിഞ്ഞുവന്ന ഇത്തരം യുദ്ധങ്ങൾ, സ്വന്തം അധികാരം ഉറപ്പിക്കാനല്ലാതെ, മതത്തെ പരിപോഷിപ്പിക്കുവാനോ പരിരക്ഷിക്കുവാനോ ഉള്ള ശ്രമങ്ങളുടെ ഭാഗവുമായിരുന്നിട്ടില്ല ഒരിക്കലും.
ശതാബ്ദങ്ങളുടെ ഏകാധിപത്യ വാഴ്‌ച്ചയും പിന്നീടുണ്ടായ കോളനിവത്ക്കരണവുമൊക്കെ അതിജീവിച്ച ഭാരതീയ സംസ്‌കൃതിക്ക് ഈ ജനാധിപത്യകാലത്ത് ആപത്ത് നേരിടുവാൻ പോകുന്നത് തികച്ചും തെറ്റായ ഒരു പ്രചരണം മാത്രമാണ്. തികച്ചും യാഥാസ്ഥിക സമൂഹമായിരുന്ന അമേരിക്കയിൽ, കമ്മ്യൂണിസ്റ്റുകാർ ഭരണം കൈയടക്കാൻ പോകുന്നു എന്ന ഭീതി വിതച്ചതുപോലുള്ള ഒരു തന്ത്രം മാത്രം.
ഇന്ന്, നിർബന്ധിതമായോ, പ്രലോഭനങ്ങൾ നൽകിയോ മതം മാറ്റുന്നതിനെ എതിർക്കുന്ന നിരവധി നിയമങ്ങൾ നിലവിലുണ്ട്. പൊതു താത്പര്യ ഹർജി ഉൾപ്പടെയുള്ള നിയമസംവിധാനങ്ങൾ നിലവിലുള്ള ഒരു വ്യവസ്ഥയിൽ അത്തരം ശ്രമങ്ങളെ ആർക്കും നിയമപരമായി ചെറുക്കാവുന്നതേയുള്ളു. അത്തരം മത പരിവർത്തനങ്ങൾ ഏറെക്കാലത്തേക്ക് തുടർന്നുകൊണ്ടുപോകാൻ ആകില്ലെന്നു സാരം. അതുപോലെ പണ്ട് ഏകാധിപതികൾ നടത്തിയതുപോലുള്ള കൂട്ടമതമാറ്റവും നടക്കില്ല.
ഇതുപോലെ ആധുനിക സംസ്‌കാരത്തിലൂന്നിയുള്ള ഒരു സമൂഹത്തിൽ അത്തരം പ്രവർത്തങ്ങൾക്ക് സാധ്യതയില്ലെന്നിരിക്കേ, എന്തിനു വേണ്ടിയാണ് ഈ അനാവശ്യ മുറവിളികൾ ഉയരുന്നത്? വ്യത്യസ്ത രീതികളിലുള്ള ആരാധനാ സമ്പ്രദായങ്ങളും ജീവിതരീതികളുമൊക്കെ അനുവദനീയമായ ഒരു സംസ്‌കൃതിയിൽ, അതിനു വിപരീതമായി, ഇതാണ് മതം, ഇതാണ് സംസ്‌കാരം എന്ന വാശിയുമായി എത്തുന്നതിന്റെ പുറകിലുള്ള ലക്ഷ്യങ്ങളെന്തൊക്കെയാണ്? ഇതുപോലെ ജീവിച്ചില്ലെങ്കിൽ സംസ്‌കൃതി തകർന്നടിയുമെന്ന് ഭയപ്പെടുത്തുന്നതിനു പിന്നിലെ കുബുദ്ധി എന്താണ്?
ഇവിടെയാണ് മെക്കാർത്തിസത്തിന്റെ ഉയർത്തെഴുന്നേല്പിന്നെക്കുറിച്ചോർത്ത് ആശങ്കപ്പെടേണ്ടത്.
സംസ്‌കൃതിയുടെ സംരക്ഷകരെന്ന് സ്വയം അവരോധിച്ച ചില ആൾക്കൂട്ടങ്ങൾ, ജീവിതശൈലിയുടെ നിർദ്ദേശരേഖകൾ പുറപ്പെടുവിക്കുന്നു. അത് തിന്നരുത്, ആ വസ്ത്രം ധരിക്കരുത്, ആ ദൈവത്തെ ആരാധിക്കരുത് എന്നൊക്കെ. പിന്നെ അതു ചെയ്യുന്നതുമൂലം ഒരു മഹത്തായ സംസ്‌കൃതി തകർന്നടിയുവാൻ പോകുന്നു എന്ന ഭയം ജനിപ്പിക്കുന്നു. അടുത്ത പടിയാണ് ഏറ്റവും ഭീകരം.
തങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ, അല്ലെങ്കിൽ സംശയങ്ങൾ ചോദിക്കുന്നവരെ കമ്മ്യൂണിസ്റ്റെന്നു മുദ്രകുത്തി രാജ്യദ്രോഹികളായി പ്രഖ്യാപിച്ചതുപോലെ, തങ്ങൾ നിർദ്ദേശിക്കുന്ന മാനകങ്ങളിലൊതുങ്ങാത്തവരെ ദേശദ്രോഹികളായി തീർപ്പു കല്പിക്കുന്നു. പിന്നെ അവർ വിചാരണചെയ്യപ്പെടുന്നത്, സംസ്‌കാരത്തെ തകർത്തെറിയാൻ ശ്രമിച്ചവരായിട്ടല്ല, ദേശദ്രോഹികളായിട്ടാണ്.
ഇന്ത്യൻ നിയമവ്യവസ്ഥ, ഭാഗ്യവശാൽ ഈ പ്രവണത കാണിക്കുന്നില്ല എന്നതു മാത്രമാണ് മെക്കാർത്തിസത്തിൽ നിന്നുള്ള ഒരേ ഒരു വ്യത്യാസം. പകരം വിചാരണയും വിധിതീർപ്പുമൊക്കെ ഏറ്റെടുത്തിരിക്കുന്നത് ഇന്ന് സൈബർ പോരാളികൾ എന്നറിയപ്പെടുന്ന ഒരു വിഭാഗമാണ്.
മെക്കാർത്തിസത്തെപ്പോലെത്തന്നെ വളരെ ആസൂത്രിതമായ ഒരു നീക്കമായേ ഇതിനേയും കാണാനാകൂ. അതിന്റെ ആദ്യപടിയായാണ്, സംസ്‌കാരം നശിക്കുന്നു എന്ന അനാവശ്യ ഭയം പരത്തുന്നത്. അടുത്തപടി, ഇതിന്റെ പേരിലുള്ള വേട്ടയാടലായിരിക്കും.
ഈ വസ്തുതകൾ മനസ്സിലാക്കി ഇതിനെതിരെ പ്രതിരോധിച്ചില്ലെങ്കിൽ അപകടത്തിലാകുന്നത് എന്തും ഉൾക്കൊണ്ട പാരമ്പര്യമുള്ള ഭാരത സംസ്‌കൃതി തന്നെയായിരിക്കും. പിന്നെ കോടിക്കണക്കിന് ജനങ്ങളുടെ സ്വൈര്യ ജീവിതവും.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍