നിരാശപ്പെടേണ്ട... വെള്ളപ്പൊക്കത്തിൽ നഷ്ടമായതൊക്കെ നമുക്ക് തിരിച്ചു പിടിക്കാം... വീടിന്റെ ആധാരം മുതൽ ആധാർ കാർഡ് വരെയുള്ള ആവശ്യരേഖകൾ നഷ്ടപ്പെട്ട എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
സോണി ജോസഫ്
അപ്രതീക്ഷിതമായി ആർത്തലച്ചെത്തിയ വെള്ളത്തിന്റെ കുത്തൊഴുക്കിൽ അടിപതറിയ മലയാളികൾ ആദ്യം ചിന്തിച്ചത് സ്വന്തം ജീവനെക്കുറിച്ചാണ്. അതുകൊണ്ടാണ് എല്ലാം ഇട്ടെറിഞ്ഞിട്ട് സുരക്ഷിതമെന്നു തോന്നിയ മേഖലകളിലേക്ക് അവർ രണ്ടിലൊന്ന് പോലും ആലോചിക്കാതെ പലായനം ചെയ്തത്. വർഷങ്ങളായി ആറ്റുനോറ്റുണ്ടാക്കിയ സമ്പാദ്യങ്ങളും കഷ്ടപ്പെട്ടുണ്ടാക്കിയ ഭവനങ്ങളും അതിനുള്ളിൽ സൂക്ഷിച്ചിരുന്ന വിലപ്പെട്ട രേഖകളും എല്ലാം ഏതാനും മണിക്കൂറുകൾക്കുള്ളിൽ നഷ്ടപ്പെട്ട അനേക ലക്ഷം ആളുകളാണ് ഇപ്പോൾ കേരളത്തിലുള്ളത്. വെള്ളപ്പൊക്കം സമ്മാനിച്ച ദുരിത പർവ്വത്തിന്റെ ആദ്യ പടി കടന്ന് സ്വഭവനകളിലേക്ക് തിരിയെ വന്നപ്പോൾ ചെളിമൂടി നിറഞ്ഞ ചുവരുകളും അഴുക്കുചാലുകൾ പോലുള്ള നിലങ്ങളും ദുർഗന്ധം വമിക്കുന്ന അന്തരീക്ഷങ്ങളും ആണ് അവരെ എതിരേറ്റത്.
എന്നാൽ മിക്ക കുടുംബങ്ങളെയും ഇപ്പോൾ അലട്ടുന്ന പ്രധാന പ്രശ്നം തങ്ങളുടെ നിലനിൽപ്പിന്റെ രേഖകൾ മുതൽ സ്വന്തം സ്വത്വം അടയാളപ്പെടുത്തുന്ന രേഖകൾ വരെ നഷ്ടമായ അവസ്ഥയാണ്. മുറ്റത്തു കിടക്കുന്ന വാഹനങ്ങൾ പ്രവർത്തിക്കാത്ത അവസ്ഥയിലാണ്. ഭൂമിയുണ്ട് എന്നാൽ ആധാരമില്ല. ബാങ്കിൽ പണമുണ്ട്, എന്നാൽ ബാങ്ക് രേഖകളില്ല. ഇന്ത്യൻ പൗരനാണ് എന്നാൽ പൗരത്വം തെളിയിക്കാൻ തിരിച്ചറിയൽ കാർഡില്ല. ഇത്തരം അവസ്ഥകളാണ് ബഹുഭൂരിപക്ഷം ആളുകളെ ഏറെ തളർത്തുന്ന കാര്യവും.
ബഹുമാനപ്പെട്ട കേരളാ ആരോഗ്യമന്ത്രി ശ്രീമതി ഷൈലജ ടീച്ചർ ഇന്നലെ ഇക്കാര്യം വാർത്താസമ്മേളനത്തിൽ പ്രേത്യേകം എടുത്തു പറയുകയുണ്ടായി. വിലപ്പെട്ട പല രേഖകളും നഷ്ടപ്പെട്ടവർ എങ്ങിനെ അവയൊക്കെ വീണ്ടെടുക്കാം എന്ന ആധിയിൽ വളരെ മാനസിക സംഘർഷം അനുഭവിക്കുന്നെന്നും അവർക്കായി കേരളാ ഗവൺമെന്റ പ്രത്യേകം കൗൺസിലിങ് സൗകര്യങ്ങൾ ഏർപ്പെടുത്താൻ വേണ്ട നടപടികൾ ചെയ്തു കൊണ്ടിരിക്കുകയാണ് എന്നും മന്ത്രി പ്രസ്താവിച്ചു.
മലവെള്ളപ്പാച്ചിലിനൊപ്പം നഷ്ടപ്പെട്ട നമ്മുടെ വിലപ്പെട്ട രേഖകൾ എങ്ങിനെ വീണ്ടെടുക്കാം എന്ന വിലയേറിയ കാര്യങ്ങൾ ആണ് ഇനി പറയുന്നത്
ആധാരം വീണ്ടെടുക്കാൻ
ആധാരം നഷ്ടപ്പെട്ടാൽ അതിന്റെ സെർട്ടിഫൈഡ് കോപ്പി സബ് രജിസ്റ്റ്രർ ഓഫിസിൽ നിന്നും എടുക്കാം. ആധാരം രജിസ്റ്റർ ചെയ്ത തീയതിയും നമ്പറും കിട്ടിയാൽ കാര്യങ്ങൾ ഏറെ എളുപ്പമായി. അതില്ലെങ്കിൽ തന്നെ മിക്ക ജില്ലകളിലും സബ് റെജിസ്ട്രർ ഓഫീസുകളിൽ 1992 ജനുവരി ഒന്ന് മുതലുള്ള ഡിജിറ്റൽ പതിപ്പ് കമ്പ്യൂട്ടറുകളിൽ ഉണ്ട്. പഴയ ആധാരം പേരിന്റെ ആദ്യത്തെ അക്ഷരം വച്ചും, വില്ലേജ്, ദേശം, അംശം എന്നിവ വച്ചും തിരിച്ചറിയാം. ആധാരം തിരിച്ചെടുക്കാൻ സമയ താമസം എടുക്കുന്നുവെങ്കി അത് കാണിച്ചു പത്രപ്പരസ്യം കൊടുക്കുന്നത് വഴി മറ്റാരും അത് ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ പറ്റും.
റേഷൻ കാർഡ് വീണ്ടെടുക്കാൻ
റേഷൻ കാർഡ് നഷ്ടപ്പെട്ടാൽ താലൂക്ക് സപ്ലൈ ഓഫിസിൽ അപേക്ഷിച്ചാൽ താൽക്കാലിക റേഷൻ കാർഡ് കിട്ടും. റേഷൻ കാർഡിന്റെ പകർപ്പ് കയ്യിലുണ്ടെങ്കിൽ റേഷൻ വാങ്ങുന്നതിന് അത് മതിയാവും.തുടർന്ന് പുതിയ കാർഡിന് അപേക്ഷിക്കാം.
ആധാർ കാർഡ് വീണ്ടെടുക്കാൻ
ആധാർ എന്റോൾമെന്റ് ചെയാവുന്ന തൊട്ടടുത്ത അക്ഷയ കേന്ദ്രം കണ്ടുപിടിച്ച ശേഷം അവിടെയെത്തി പേരും, വിലാസവും, ജനന തീയതിയും കൃത്യമായി പറഞ്ഞ ശേഷം വിരലടയാളം നൽകിയാൽ ഇലക്ട്രോണിക് ആധാർ ലഭിക്കും. അവയുടെ പ്രിന്റ് എടുത്തും ഉപയോഗിക്കാം.
വോട്ടർ ഐ ഡി കാർഡ് വീണ്ടെടുക്കാൻ
www.ceo.kerala.gov.in എന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റ് സന്ദർശിച്ചാൽ വേണ്ട നിർദ്ദേശങ്ങൾ ലഭിക്കും. ഇവിടെ നിന്നും അപേക്ഷാഫോം ഡൗൺ ലോഡ് ചെയ്ത ശേഷം പൂരിപ്പിച്ച് വിവരങ്ങൾക്കൊപ്പം ഇരുപത്തി അഞ്ചു രൂപ ഫീസും ഒരുമിച്ച് തഹസീൽദാർ അല്ലെങ്കിൽ ഇലക്ടറൽ ഓഫീസർക്ക് അപേക്ഷ നൽകണം. തിരിച്ചറിയൽ കാർഡിന്റെ നമ്പർ ഓർമ്മയില്ലെങ്കിൽ ഈ വെബ്സൈറ്റിൽ കേറിയാൽ സേർച്ച് ചെയ്ത് കണ്ടുപിടിക്കാം. ജില്ലാ, അസംബ്ലി, നിയോജക മണ്ഡലം, അപേക്ഷകന്റെ പേര്, വീട്ടുപേര് എന്നിവ നൽകിയാൽ വോട്ടർ പട്ടികയിലെ ആളിന്റെ വിവരം ലഭിക്കും.വീട്ടിൽ ഇന്റർനെറ്റ് ഇല്ലാത്തവർക്ക് തൊട്ടടുത്ത അക്ഷയ കേന്ദ്രം വഴിയും ഇക്കാര്യങ്ങൾ ചെയ്യാം.
ആർ സി ബുക്ക്, ഡ്രൈവിങ് ലൈസൻസ് എന്നിവ വീണ്ടെടുക്കാൻ
ആർ സി ബുക്ക്, ഡ്രൈവിങ് ലൈസൻസ് എന്നിവ കാണാതായാൽ പത്ര പരസ്യം നൽകിയ ശേഷം അപേക്ഷ നൽകി നിശ്ചിത ഫീസ് അടച്ചാൽ രണ്ടാഴ്ചക്കുള്ളിൽ ഡ്യൂപ്ലിക്കേറ്റ് ലഭിക്കും. വെള്ളപ്പൊക്ക ദുരിതത്തിന്റെ ഭാഗമായി ആർ സി ബുക്ക്, ഡ്രൈവിങ് ലൈസൻസ് എന്നിവക്ക് കേടു പറ്റിയാൽ ഇവയുമായി ആർ ടി ഓ ഓഫീസിൽ എത്തിയാൽ പുതിയ ആർ സി ബുക്ക് ലഭ്യമാകും. ലോൺ എടുത്ത വാഹനം ആണെങ്കിൽ ലോൺ നൽകിയ സ്ഥാപനത്തിന്റെ എൻ ഓ സി യും നൽകിയാൽ നടപടികൾ വേഗത്തിലാകും.
വാഹനങ്ങൾക്ക് ഇൻഷുറൻസ് കവർ കിട്ടാൻ
വെള്ളപ്പൊക്കകെടുതിയിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാലും വാഹനം ഒഴുകിപ്പോയാലും വിവിധ ഇൻഷുറൻസ് കമ്പനികളുടെ ഫ്ളഡ് കവറേജ് ക്ലയിമിൽ ഉൾക്കൊള്ളിച്ചു നഷ്ടപരിഹാരം നൽകാറുണ്ട്. വെള്ളത്തിൽ മുങ്ങിയ വാഹനങ്ങളുടെ വീഡിയോയോ ചിത്രങ്ങളോ പകർത്തി തെളിവിനായി സൂക്ഷിക്കണം. മാത്രമല്ല അറ്റകുറ്റ പണിക്കായി വാഹനങ്ങൾ അയക്കുന്നതിനു മുൻപായി ഇൻഷുറൻസ് ഏജന്റുമായോ മറ്റധികാരികളുമായോ സംസാരിച്ച് ക്ലയിം സംബന്ധിച്ചു ധാരണയിലെത്തണം.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വെള്ളത്തിനടിയിലായ വാഹനം സ്വയം സ്റ്റാർട്ട് ചെയ്യരുത്. ക്വാളിഫൈഡ് ആയിട്ടുള്ള ഒരു മെക്കാനിക്കിനെ കാണിച്ച ശേഷം അവർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ചു കാര്യങ്ങൾ ചെന്നത് വഴി ഇൻഷുറൻസ് ക്ലയിം എളുപ്പത്തിൽ ലഭ്യമാക്കുവാൻ സാധിക്കും.
ഓണപ്പരീക്ഷ ഇങ്ങടുത്തു. പാഠപുസ്തകം വീണ്ടെടുക്കുവാൻ ചെയ്യേണ്ട കാര്യങ്ങൾ
പരീക്ഷയിൽ നിന്നും രക്ഷപെടുവാൻ ആഗ്രഹിക്കുന്ന കുസൃതികൾക്ക് ഈ വെള്ളപ്പൊക്കം ഒരനുഗ്രഹം ആയേക്കാം. എന്നാൽ അവരെ അങ്ങനെ ഉഴപ്പാൻ വിടേണ്ട കാര്യമില്ല. വെള്ളപ്പൊക്കത്തിലോ മഴയിലോ പാഠപുസ്തകം നഷ്ടമായാൽ സ്കൂളിലെ ഹെഡ്മാസ്റ്റർ സാക്ഷ്യപത്രത്തോടെ ആവശ്യപ്പെടുന്ന എണ്ണത്തിൽ ഡി ഡി ഓഫീസിൽ നിന്നും പാഠപുസ്തകങ്ങൾ ലഭ്യമാകും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍