ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത ഒരേടാണ് പറവൂർ; ആദ്യമായി വോട്ടിങ്് യന്ത്രം ഉപയോഗിച്ചത് കേസായി റീപോളിങ്ങ് നടത്തിയപ്പോൾ വിജയിയും മാറി; എന്നും ഈഡൻ കുടുംബത്തിന്റെ ഏദൻതോട്ടമായിരുന്നു എറണാകുളം നിയോജക മണ്ഡലം; കേരളത്തിന്റെ രാഷ്ട്രീയ വെള്ളിത്തിരയിൽ ആദ്യ തിളങ്ങിയ താരം പി ടി കുഞ്ഞു മുഹമ്മദ്; ഒരാൾ തന്നെ മൂന്നു ഉപതിരഞ്ഞെടുപ്പുകൾക്ക് കാരണക്കാരനാകുക എന്ന അപൂർവത സിഎച്ചിന്; ജോർജ് പുളിക്കന്റെ ലേഖന പരമ്പര 'ഉപതെരഞ്ഞെടുപ്പുകളുടെ കഥ' തുടരുന്നു
ജോർജ് പുളിക്കൻ
അഞ്ച് ഉപതിരഞ്ഞെടുപ്പുകൾ.. കേരളം ആവേശത്തിലാണ്. ഇതിനിടെ ഉപതിരഞ്ഞെടുപ്പിന്റെ രസകരമായ ചരിത്രം കേരളത്തിനുണ്ട്. ഇത് രസകരമായി അവതരിപ്പിക്കുകായണ് മാധ്യമ പ്രവർത്തകനായ ജോർജ് പുളിക്കൻ. പുളിക്കന്റെ ലേഖന പരമ്പരയുടെ അഞ്ചാം ഭാഗം.
നിർമ്മാതാവ് നായകനായപ്പോൾ
കേരളത്തിന്റെ രാഷ്ട്രീയ വെള്ളിത്തിരയിൽ ആദ്യ തിളങ്ങിയ താരം പി.ടി.കുഞ്ഞുമുഹമ്മദാണ്. സിനിമയുടെ നക്ഷത്രവിതാനത്ത് വേറിട്ട വഴികളിലൂടെ സഞ്ചിരിച്ച് പലതവണ ദേശീയ, സംസ്ഥാന ബഹുമതികൾ നേടിയ നിർമ്മാതാവും സംവിധായകനുമായ കുഞ്ഞുമുഹമ്മദ് സിപിഎമ്മിന്റെ തിരക്കഥയിലും സംവിധാനത്തിലാണ് രാഷ്ട്രീയത്തിൽ നായകവേഷമണിഞ്ഞത്. അശ്വത്ഥാമാവ്, പുരുഷാർഥം, സ്വരൂപം എന്നീ ചിത്രങ്ങളുടെ നിർമ്മാതാവായും പവിത്രന്റെ ഉപ്പിൽ അഭിനയിച്ചും താരമായി മാറിയിരുന്ന കുഞ്ഞുമുഹമ്മദിന്റെ ആദ്യ തിരഞ്ഞെടുപ്പു ലൊക്കേഷൻ ഗുരുവായൂരായിരുന്നു.
ബാബറി മസ്ജിദിന്റെ തകർച്ചയെത്തുടർന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് എടുത്ത നിലപാടിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ പ്രസിഡന്റ് ഇബ്രാഹിം സുലൈമാൻ സേട്ട് ലീഗുമായി ഇടഞ്ഞു. തുടർന്ന് അദ്ദേഹം ഇന്ത്യൻ നാഷണൽ ലീഗ് എന്ന പുതിയ പാർട്ടി ഉണ്ടാക്കിയപ്പോൾ ഗുരുവായൂർ എം.എൽ.യായിരുന്ന പി.എം.അബൂബക്കറും അദ്ദേഹത്തോടൊപ്പം കൂടി. പിന്നാലെ അബൂബക്കർ എംഎൽഎ സ്ഥാനവും രാജിവച്ചു. ഇതേത്തുടർന്നായിരുന്നു ഗുരുവായൂരിൽ ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നത്.
മുസ്ലിംലീഗ് രാഷ്ട്രീയത്തിലുണ്ടായ ഈ കുഴമറിച്ചിൽ മുതലാക്കി മുസ്ലിംലീഗിന്റെ കുത്തക സീറ്റായിരുന്ന ഗുരുവായൂർ തിരിച്ചുപിടിക്കാൻ സിപിഎമ്മും വേറിട്ട ആലോചനകൾ നടത്തി. അങ്ങനെയാണ് കുഞ്ഞുമുഹമ്മദിനെ അണിയിച്ചൊരുക്കിയത്. ചെണ്ട ചിഹ്നവുമായി എത്തിയ കുഞ്ഞുമുഹമ്മദ് കൊട്ടിക്കയറി പ്രമാണിയായപ്പോൾ ഭരണകക്ഷി സ്ഥാനാർത്ഥിക്ക് പിടിച്ചുനിൽക്കാനായില്ല. 1994 മെയ് 26-നു നടന്ന ഉപതിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ അബ്ദു സമദ് സമദാനിയായിരുന്നു കുഞ്ഞുമുഹമ്മദിന്റെ പ്രതിനായകൻ. പൊരിഞ്ഞ പോരാട്ടം നടന്നെങ്കിലും ക്ലൈമാക്സിൽ പതിവുപോലെ നായകൻ തന്നെ വിജയിച്ചു. പി.എം.അബൂബക്കർ സിപിഎം.സ്വതന്ത്രനായിരുന്ന അഡ്വ.കെ.കെ.കമ്മുവിനെ 5676 വോട്ടിനു തോലപിച്ച മണ്ഡലത്തിൽ കുഞ്ഞുമുഹമ്മദ് 2052 വോട്ടിന്റെ ഭൂരിപക്ഷം നേടി. ചാവക്കാട് പഞ്ചാരമുക്കു സ്വദേശിയായ കുഞ്ഞുമുഹമ്മദും ഫാൻസ് അസോസിേഷനും വിജയമധുരം നുണഞ്ഞു. അങ്ങനെ നിരവധി സിനിമാ അംഗീകാരങ്ങൾക്കൊപ്പം ഗുരുവായൂരുകാർ സമ്മാനിച്ച എംഎൽഎ.പുരസ്കാരം 1996-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹം കാത്തുസൂക്ഷിച്ചു. അപ്പോഴേക്കും ചെണ്ടയിൽ നിന്ന് കുട്ടയിൽ അഭയംതേടിയ അദ്ദേഹം മുസ്ലിംലീഗിലെ ആർ.പി.മൊയ്തൂട്ടിക്കെതിരെ 2836 വോട്ടുകൾ നേടി സ്വന്തം കുട്ട നിറച്ചു.
പറവൂരിൽ യന്ത്രത്തകരാർ
രണ്ടു തവണ ഉപ തിരഞ്ഞെടുപ്പു നടന്ന എറണാകുളം ജില്ലയിലെ പറവൂർ നിയമസഭാ മണ്ഡലം ( ഇപ്പോൾ വടക്കൻ പറവൂർ) ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത ഒരേടാണ്. ഇന്ത്യയിലാദ്യമായി ഇലക്ടോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചത് പറവൂരിലായിരുന്നു. 1982-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂരിൽ ആകെയുണ്ടായിരുന്ന 83 ബൂത്തുകളിൽ 50 ബൂത്തുകളിലായിരുന്നു പരീക്ഷണം. ഇതു തന്നെയാണ് പറവൂരിൽ ഉപതിരഞ്ഞെടുപ്പിനു കളമൊരുക്കിയതും.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിയപ്പോൾ സിപിഐ സ്ഥാനാർത്ഥി എൻ.ശിവൻപിള്ള എ.സി.ജോസിനെ 123 വോട്ടിന് തോൽപ്പിച്ചു. വോട്ടിങ് യന്ത്രം ഉപയോഗിച്ചി ബൂത്തുകളിലെ വോട്ടെടുപ്പ് അസാധുവാക്കണമെന്നവശ്യപ്പെട്ട് എ.സി.ജോസ് സുപ്രീം കോടതിയെ സമീപിച്ചു. എ.സി ജോസിന്റെ ഹർജി അനുവദിച്ച കോടതി ആ ബൂത്തുകളിൽ മാത്രം വീണ്ടും തിരഞ്ഞെടുപ്പു നടത്താൻ ഉത്തരവിട്ടു. 1984 മെയ് 21ന് അമ്പതു ബൂത്തുകളിൽ ഉപതിരഞ്ഞെടുപ്പു നടന്നു. ഫലം വന്നപ്പോൾ വിജയിയും മാറിമറിഞ്ഞു. 1446 വോട്ടുകൾക്ക് എ.സി.ജോസ് വിജയിച്ചു.
പറവൂർ ഉപതിരഞ്ഞെടുപ്പിനു ആദ്യം സാക്ഷ്യം വഹിച്ചത് 1973 ജനുവരി 23-നായിരുന്നു. അന്നും കോൺഗ്രസ് സ്ഥാനാർത്ഥി എ.സി.ജോസ് തന്നെയായിരുന്നു. പറവൂരിൽ നിന്നു ജയിച്ച കോൺഗ്രസുകാരനും സി.അച്യുതമേനോൻ മന്ത്രിസഭയിൽ ധനമന്ത്രിയുമായിരുന്ന കെ.ടി.ജോർജ് 1972 ഏപ്രിൽ മൂന്നിന് മരിച്ചതിനെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. സിപിഎം സ്വതന്ത്രൻ വർക്കി പൈനാടനും എ.സി.ജോസും തമ്മിലുള്ള മത്സരത്തിനൊടുവിൽ മണ്ഡലം സിപിഎം പിടിച്ചെടുത്തു. 1970-ലെ തിരഞ്ഞെടുപ്പിൽ സിപിഐക്കാരനായിരുന്ന കെ.ടി.ജോർജ് സിപിഎമ്മിലെ പി.ഗംഗാധരനെ 1949 വോട്ടിനാണ് തോൽപ്പിച്ചതെങ്കിൽ വർക്കി തന്റെ ഭൂരിപക്ഷം 6158 വോട്ടായി ഉയർത്തി.
ഈഡന്റെ ഏദൻതോട്ടം
എറണാകുളം നിയോജകമണ്ഡലം എന്നും ഈഡൻ കുടുംബത്തിന്റെ ഏദൻതോട്ടമാണ്. എറണാകുളത്തെ നിയമസഭാംഗമായിരുന്ന ഹൈബി ഈഡൻ കൂടി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അച്ഛനെയും മകനെയും നിയമസഭയിലേക്കും ലോക്സഭയിലേക്കും വമ്പൻ ഭൂരിപക്ഷത്തിൽ ജയിപ്പിച്ച മണ്ഡലം എന്ന അപൂർവത എറണാകുളം സ്വന്തമാക്കുകയാണ്. പിതാവ് ജോർജ് ഈഡനെപ്പോലെ നിയമസഭാഗത്വം രാജിവെച്ച് ലോക്സഭയിലേക്ക് മത്സരിച്ചു ജയിച്ച ഹൈബി ഈഡൻ ആ വഴിയിലും അത്യപൂർവത സൃഷ്ടിച്ചിരിക്കുന്നു. രണ്ടു ലോക്സഭാ ഉപതിരഞ്ഞെടുപ്പുകൾ കൂടി കൂട്ടിയാൽ എറണാകുളം മണ്ഡലത്തിൽ ഇതേവരെ നാല് ഉപതിരഞ്ഞെടുപ്പുകൾ നടന്നുകഴിഞ്ഞു. നിയമസഭാംഗങ്ങൾ ലോക്സഭയിലേക്ക് മത്സരിച്ചു ജയിച്ചതിനെത്തുടർന്നാണ് ഈ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളെല്ലാം ഉണ്ടായത്് എന്ന അസാധാരണത്വവും എറണാകുളത്തിനുണ്ട്.
1998 ജൂൺ രണ്ടിനായിരുന്നു എറണാകുളത്തെ ആദ്യ ഉപതിരഞ്ഞെടുപ്പ്. കോൺഗ്രസ് എംഎൽഎയായിരന്ന ജോർജ് ഈഡൻ ലോക്സഭയിലേക്ക് പോയതിനെത്തടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ എറണാകുളം കോൺഗ്രസിന് നഷ്ടമായി. ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥി ഡോ.സെബാസ്റ്റ്യൻ പോൾ 3940 വോട്ടുകൾക്ക് കോൺഗ്രസ് ഐയിലെ ലിനോ ജേക്കബിനുമേൽ അട്ടിമറി വിജയം നേടി. ജോർജ് ഈഡൻ സിപിഎമ്മിലെ വി.ബി.ചെറിയാനെ 10,710 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോല്പിച്ച മണ്ഡലമായിരുന്നു എറണാകുളം എന്നതാണ് വിജയത്തിന്റെ മാറ്റുകൂട്ടുന്നത്.
2009 നവംബർ പത്തിനായിരുന്നു രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പ്. നിയമസഭാംഗമായിരുന്ന കോൺഗ്രസിലെ കെ.വി.തോമസ് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചപ്പോഴായിരുന്നു ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോൺഗ്രസിലെ ഡൊമിനിക്ക് പ്രസന്റേഷനും സിപിഎം.സ്വതന്ത്രൻ പി.എൻ.സീനുലാലും ഏറ്റുമുട്ടിയപ്പോൾ വിജയം ഡൊമിനിക്കിനൊപ്പം നിന്നു. 2006-ലെ തിരഞ്ഞെടുപ്പിൽ കെവി.തോമസ് സിപിഎമ്മിലെ എം.എ.ം.ലോറൻസിനെതിരെ നേടിയ 5800 വോട്ടിന്റെ ഭൂരിപക്ഷം 8620 ആയി വർധിപ്പിക്കാനും ഡൊമിനിക്കിനു കഴിഞ്ഞു.
1997 മെയ് 29നാണ് എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ആദ്യ ഉപതിരഞ്ഞെടുപ്പ് നടന്നത്. 1997 ഫെബ്രുവരി രണ്ടിന് മരിച്ച സേവ്യർ അറയ്ക്കലിന്റെ ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. സിപിഎം സ്വതന്ത്രനായ അഡ്വ.സെബാസ്റ്റ്യൻ പോളും കോൺഗ്രസ് ഐയിലെ പ്രൊഫ.ആന്റണി ഐസക്കും മത്സരിച്ചപ്പോൾ സെബാസ്റ്റ്യൻപോൾ 24,317 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
ലോക്സഭാംഗമായ ജോർജ് ഈഡൻ 2003 ജൂലായ് 26 ന് മരിച്ചതിനെത്തുടർന്നായിരുന്നു രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2003 സെപ്റ്റംബർ 23 നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഐക്കാരനായ എം.ഒ.ജോണും സെബാസ്റ്റ്യൻ പോളും ഏറ്റുമുട്ടിയപ്പോൾ 22,132 വോട്ടിന് സെബാസ്റ്റ്യൻ പോൾ വിജയം ആവർത്തിച്ചു. ഹൈബി ഈഡൻ ലോക്സഭാംഗമായതോടെ വീണ്ടുമൊരു നിയമസഭാ ഉപതിരഞ്ഞെടുപ്പിനായി എറണാകുളം തയ്യാറെടുക്കുകയാണ്. അതോടെ ലോക്സഭയിലും നിയമസഭയിലേക്കുമായി അഞ്ച് ഉപതിരഞ്ഞെടുപ്പുകൾ നടന്ന മണ്ഡലം എന്ന പ്രത്യേക എറണാകുളത്തിനു സ്വന്തമാകും.രണ്ടു തവണ നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങൾ അഞ്ചെണ്ണം വേറെയുമുണ്ട്. പറവൂർ, ആറ്റിങ്ങൽ, നിലമ്പൂർ, തലശ്ശേരി, പുനലൂർ, താനൂർ, എന്നിവയാണവ.
സി.എച്ചിന്റെ പേരിൽ മൂന്നു തവണ
ഒരാൾ തന്നെ മൂന്നു ഉപതിരഞ്ഞെടുപ്പുകൾക്ക് കാരണക്കാരനാകുക എന്ന അപൂർവതയും കേരളത്തിൽ സംഭവിച്ചിട്ടുണ്ട്. എംഎൽഎ., മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി, സ്പീക്കർ, ലോക്സഭാംഗം എന്നീ സ്ഥാനങ്ങളെല്ലാം വഹിച്ച ഏകവ്യക്തി എന്ന റെക്കോഡ് സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ നേതാവ് സി.എച്ച്.മുഹമ്മദ്കോയയാണ് മൂന്നു മണ്ഡലങ്ങലായി മൂന്നു തിരഞ്ഞെടുപ്പുകൾക്ക് കാരണക്കാരനായത്. മൂന്നു നിയമസഭാ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയ സി.എച്ച് ഒരു ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ചെയ്തു. താനൂർ എംഎൽഎയായിരുന്ന സി.എച്ച്.മുഹമ്മദ്കോയ 1962-ൽ നടന്ന ലോക്സഭാതിരഞ്ഞെടുപ്പിൽ കോഴിക്കോടു നിന്നു മത്സരിച്ച് ജയിച്ചതിനെത്തുടർാണ്് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 1962 ഏപ്രിൽ 28-ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ ഡോ.സി.മുഹമ്മദ്കുട്ടിയും കോൺഗ്രസിലെ പി.കെ.മൊയ്തീൻകുട്ടിയും തമ്മിലായിരുന്നു മത്സരം. ഫലം പ്രഖ്യാപിച്ചപ്പോൾ 12,936 വോട്ടിന് മുഹമ്മദ് കുട്ടി വിജയിച്ചു.
സി.എച്ചിന്റെ ലോക്സഭാ പ്രവേശം തന്നെയാണ് കൊണ്ടോട്ടി ഉപതിരഞ്ഞെടുപ്പിനും കാരണമായത്. കൊണ്ടോട്ടിയിൽ നിന്നു നിയമസഭയിലെത്തിയ സി.എച്ച്. നിയമസഭാംഗത്വം രാജിവെച്ച് മഞ്ചേരി ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചു. മഞ്ചേരിയിൽ നിന്നുള്ള ലോക്സഭാംഗം ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് 1972 ഏപ്രിൽ നാലിന് മരിച്ചു. ഇതേത്തുടർന്നാണ് മഞ്ചേരിയിൽ ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പു വേണ്ടി വന്നത്.
1973 ഏപ്രിൽ 19ന് കൊണ്ടോട്ടിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ എംപി.എം.അബ്ദുള്ളക്കുട്ടി കുരിക്കളും സിപിഐ സ്വതന്ത്രൻ കെ.പി.വീരാൻകുട്ടിയും ഏറ്റുമുട്ടിയപ്പോൾ 16,148 വോട്ടുകൾക്ക് കുരിക്കൾ വിജയിച്ചു.
സി.എച്ച് മുഹമ്മദ്കോയയുടെ അപ്രതീക്ഷിത വേർപാടാണ് അടുത്ത ഉപതിരഞ്ഞെടുപ്പിന് വഴിവെച്ചത്. 1983 സെപ്റ്റംബർ 28ന് മരിക്കുമ്പോൾ സി.എച്ച് മഞ്ചേരിയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. 1984 മെയ് 21ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ലീഗിലെ എംപി.എം ഇസഹാക്ക് കുരിക്കളും ഇടതു സ്ഥാനാർത്ഥി എം.സി.മുഹമ്മദും തമ്മിലായിരുന്നു മത്സരം. സി.എച്ച് മുഹമ്മദ് കോയ 19,650 വോട്ടുകൾക്ക് അഖിലേന്ത്യാ ലീഗിലെ കെ.കെ.മുഹമ്മദിനെ തോല്പിച്ച മണ്ഡലം ഭൂരിപക്ഷം അല്പം കൂടി ഉയർത്തി 21,809 വോട്ടുകൾക്ക് കുരിക്കൾ സ്വന്തമാക്കി.
(തുടരും).
Stories you may Like
- 'കാട്ടുപോത്തിന് വോട്ടില്ലെന്ന് മറക്കരുത്': കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ
- റസാഖ് പയമ്പ്രോട്ട് ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം ഒളിച്ചോടുന്നു.
- നിങ്ങൾ രണ്ടുവോട്ടു മാത്രമെന്ന് ലോക്കൽ സെക്രട്ടറി പരിഹസിച്ചെന്ന് റസാഖിന്റെ ഭാര്യ
- ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇല്ലാതാക്കാൻ ബോധപൂർവമായ ശ്രമം; കാഞ്ഞിരപ്പള്ളി ബിഷപ്പ്
- കൈക്കൂലി; പുളിക്കൽ പഞ്ചായത്ത് ഹെഡ് ക്ലാർക്ക് വിജിലൻസ് പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്