വീണ്ടും വധിക്കപ്പെടുന്ന ഗാന്ധിജി
ഒരു രക്തസാക്ഷി ദിനം കൂടി ആഗതമാവുകയാണ്. മുൻകാല രക്തസാക്ഷി ദിനങ്ങളിൽ നിന്നു വ്യത്യസ്തമായി എക്കാലവും എല്ലാവരാലും ( നന്നെ ചുരുങ്ങിയത് പരസ്യമായെങ്കിലും) ആദരിക്കപ്പെട്ടിരുന്ന ഗാന്ധിജിയെ അപഹസിക്കുവാൻ തെല്ലും മടികാണിക്കാത്ത ഒരു ജനുവരി 30 ആദ്യമായിട്ടാകണം വന്നെത്തുന്നത്. ഗാന്ധി ഘാതകനായിരുന്ന നാഥുറാം ഗോഡ്സെയുടെ അപദാനങ്ങൾ വാഴ്ത്തി ദേശസ്നേഹിയാക്കാനും ഗാന്ധിജിയുടെ ചിത്രം കറൻസി നോട്ടുകളിൽ നിന്നും നിഷ്കാസനം ചെയ്യണമെന്നു പോലും ഗോഡ്സെ പ്രതിനിധീകരിച്ചിരുന്ന രാഷ്ട്രീയ പാർട്ടിയായ ഹിന്ദു മഹാസഭയുടെ നേതാക്കൾ ആവശ്യപ്പെട്ടു കഴിഞ്ഞു.
കഴിഞ്ഞ ഒക്ടോബർ 17 നു പുറത്തിറങ്ങിയ ആർ എസ് എസ് മുഖപത്രമായ കേസരിയിൽ ഗാന്ധി വധത്തിൽ ആർ എസ് എസ്സിനു പങ്കില്ലെന്നും ഗാന്ധിയെ വധിച്ച ഗോഡ്സെ ആർ എസ് എസ്സുകാരനല്ലെന്നും കാണിച്ച് ഒരു ലേഖനം വന്നിരുന്നു. ബിജെപി സംസ്ഥാന സമിതി അംഗവും സംസ്ഥാന സമിതി കൺവീനറുമായ അഡ്വക്കേറ്റ് ഗോപാല കൃഷ്ണനായിരുന്നു 'ആരാണ് ഗാന്ധി ഘാതകർ' എന്ന തലക്കെട്ടിലുള്ള ആ ലേഖനം എഴുതിയിരുന്നത്. ഗോഡ്സെ ഗാന്ധിയെയല്ല വധിക്കേണ്ടിയിരുന്നത്, മറിച്ച് നെഹ്റുവിനെയായിരുന്നു എന്ന് വാദിക്കുന്ന ആ ലേഖനത്തിൽ പക്ഷേ ഗാന്ധിവധത്തിൽ ഗോഡ്സെയെ ശക്തമായി ന്യായീകരിക്കുന്നുമുണ്ട്.
ഇതൊരു പക്ഷേ ഒരു വ്യക്തിക്കു പറ്റിയ തെറ്റായി കാണാമെങ്കിൽ തുടർന്നിങ്ങോട്ട് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രായോക്താക്കൾ വീണ്ടും വീണ്ടും ഗോഡ്സെയെ മഹത്വവൽക്കരിക്കുന്നത് കാണുമ്പോൾ സ്വഭാവികമായും ഇതു കരുതിക്കൂട്ടിയുള്ള്ള തയ്യാറെടുപ്പുകളോടെയാണെന്നതു വ്യക്തമാവുന്നുണ്ട്. അതെ, ഗോഡ്സെക്കു ഗാന്ധിജിയെ വധിക്കാൻ ഒരു തവണയേ സാധിച്ചിട്ടുള്ള്ളൂ. എന്നാൽ പിറന്ന നാടിനു സ്വാതന്ത്ര്യം നേടിത്തരാൻ പോരാടിയ രാഷ്ട്രപിതാവ് വീണ്ടും വധിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
.
വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്ന ഗാന്ധി
ഗാന്ധിജി ഒരിക്കലും വിമർശനങ്ങൾക്കതീതനായിരുന്നില്ല. ജീവിച്ചിരുന്ന കാലഘട്ടത്തിൽ തന്നെ രാഷ്ട്രീയ നിലപാടുകളുടെ പേരിലും സ്വാതന്ത്ര സമരരംഗത്ത് സ്വീകരിച്ചിരുന്ന സമരമുറകളുടെ പേരിലും ഗാന്ധിജി മുന്നോട്ട് വച്ചിരുന്ന നയങ്ങളെ പലരും എതിർത്തിട്ടുണ്ട്. ചിലരൊക്കെ പരിഹസിച്ചിട്ടുമുണ്ട്.
ഗാന്ധിയുടെ രാഷ്ട്രീയ നിലപാടുകൾ അംഗീകരിക്കാതിരുന്ന ആദ്യകാല കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്ത്യയിൽ വേരുപിടിപ്പിച്ചത്. ഗാന്ധിയുടെ സമരരീതികളോടുള്ള്ള വിയോജിപ്പ് മൂലമാണ് സുഭാഷ് ചന്ദ്രബോസിനു കോൺഗ്രസിൽ നിന്നു പുറത്ത് പോകേണ്ടി വരികയും ഒടുവിൽ ഫോർവേർഡ് ബ്ലോക്ക് എന്ന സംഘടനയുണ്ടാക്കി തന്റേതായ നിലക്ക് സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നൽകാനിടയാക്കിയതും. ഗാന്ധിജിയോടുള്ള അമർഷം അതിന്റെ പാരമ്യതയിലെത്തിയ ഒരു ഘട്ടത്തിലാണ് മുഹമ്മദലി ജിന്ന അദ്ദേഹത്തിന്റെ നേരെ നോക്കി 'മിസ്റ്റർ ഗാന്ധി, രാഷ്ട്രീയം മാന്യന്മാർക്കു പറ്റിയ ജോലിയല്ല' എന്നു പറഞ്ഞ് കോൺഗ്രസ് വേദിയിൽ നിന്ന് ഇറങ്ങിപ്പോവാനിടയാക്കിയത്. ഒരു ഇടവേള രാഷ്ട്രീയത്തിൽ നിന്നു വിട്ടു നിന്ന ജിന്ന പിന്നീട് സജീവമായത് മുസ്ലിം ലീഗിന്റെ നേതൃത്വത്തിലാണ്.
സമ്പൂർണ്ണ ലാളിത്യ ജീവിതം നയിച്ചിരുന്ന ഗാന്ധി സഞ്ചരിച്ചിരുന്നത് ട്രയിനിന്റെ മൂന്നാം ക്ലാസ് കംപാർട്ട്മെന്റിലായിരുന്നു. ഗാന്ധിജിയുടെ പക്കൽ തനിക്കുണ്ടായിരുന്ന സ്വാതന്ത്ര്യം ഉപയോഗിച്ചു കൊണ്ട് തന്നെ സരോജിനി നായിഡു അൽപം തമാശ കലർത്തി അദ്ദേഹത്തോട് പറഞ്ഞുവത്രെ. 'മഹാത്മൻ, അങ്ങയെ ദരിദ്രനായി നിർത്താൻ ഈ രാഷ്ട്രം അനേകായിരം രൂപയാണ് ചെലവഴിക്കുന്നത്'.
സ്വാതന്ത്ര്യാനന്തരം അഭ്യന്തരമന്ത്രിയായിത്തീർന്ന സർദ്ദാർ വല്ലഭായി പട്ടേൽ കൈ കൊണ്ട നിലപാടുകളിൽ ചിലത് മഹാത്മാവിനു അംഗീകരിക്കാൻ പറ്റുന്നതായിരുന്നില്ല. ഇന്ത്യ സ്വീകരിക്കേണ്ടുന്ന സാമ്പത്തിക നയങ്ങളുടെ പേരിൽ നെഹ്റുവിന്റെയും ഗാന്ധിജിയുടെയും ദർശനങ്ങൾ തമ്മിൽ വ്യത്യാസമുണ്ടായിരുന്നു. ഗാന്ധിജി വൻകിട വ്യവസായങ്ങളെക്കാലുപരി ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചപ്പോഴും വൻകിട വ്യവസായികളായ ജി ഡി ബിർളയെയും ജമൻ ലാൽ ബജാജിനെയും പോലുള്ളവരെ അംഗീകരിക്കുകയും അവരുടെ സുഹൃദ് വലയത്തിലുമായിരുന്നു. എന്നാൽ നെഹ്റു വൻകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതേസമയം കുത്തക മുതലാളിത്തത്തിനെതിരും ഫാബിയൻ സോഷ്യലിസത്തിന്റെ വക്താവുമായിരുന്നു.
ആരാധിക്കപ്പെടുന്ന ഗാന്ധി
ഭൂരിഭാഗം ഇന്ത്യക്കാർക്കും ഗാന്ധിജി ആരാധനയോടെ നോക്കിക്കണ്ട വ്യക്തിത്വത്തിനുടമയായിരുന്നു. വിമർശനാതീതനായിരുന്നു ആ മഹാത്മാവിനു നമ്മുടെ മനസ്സുകളിൽ സ്ഥാനം. എന്നാൽ ആരാധനയോടെ നോക്കിക്കണ്ട മനസ്സുകൾ അദ്ദേഹം മുന്നോട്ട് വച്ച ആശയങ്ങൾ ഉൾക്കൊള്ളുന്നതിൽ പലപ്പോഴും പിന്നോട്ട് വലിഞ്ഞു. 'എന്റെ ജീവിതമാണ് എന്റെ സന്ദേശം' എന്ന് പഠിപ്പിച്ച ഗാന്ധിജിക്ക് വിശേഷാവസരങ്ങളിൽ പൂമാലകൾ ചാർത്തപ്പെടാനുള്ള്ള വിഗ്രഹങ്ങളുടെ സ്ഥാനമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പിന്മുറക്കാർ പിൽക്കാലത്ത് അദ്ദേഹത്തിനു നൽകിയത്.
ഒഡീഷയിലെ സാമ്പൽപൂറിൽ ഗാന്ധിയുടെ പ്രതിഷ്ഠ വച്ച് ആരാധിക്കപ്പെടുന്ന ഒരു അമ്പലം തന്നെയുണ്ട്. ത്രിവർണ്ണപതാകയ്ക്കു താഴെയാണ് ഗാന്ധി ചമ്രം പടിഞ്ഞിരിക്കുന്ന രീതിയിലുള്ള്ള വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്. വിശേഷ ദിവസങ്ങളായ ഗാന്ധി ജയന്തി, സ്വതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം പോലെയുള്ള അവസരങ്ങളിൽ ഇവിടെ വലിയ ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെടുന്നു.
രണ്ടക്ഷരങ്ങളിൽ ഒതുക്കപ്പെട്ട മഹാത്മജി
സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്മാരകങ്ങളുയർന്നു വന്നിട്ടുള്ളത് മഹാത്മജിക്കാണ്. ഗാന്ധിപ്രതിമകളില്ലാത്തത്തോ അദ്ദേഹത്തിന്റെ നാമധേയം നൽകാത്ത റോഡുകൾ ഇല്ലാത്തതോ ആയ പ്രധാന നഗരങ്ങൾ ഇല്ല എന്നതാണ് വാസ്തവം. തൊഴിലുറപ്പ് പോലെയുള്ള പല സർക്കാർ പ്രൊജക്റ്റുകളും അദ്ദേഹത്തിന്റെ പേരിലാണ്. എന്നാൽ ഈ പാതകൾ എം ജി റോഡ് എന്നറിയപ്പെടുമ്പോൾ അതുപയോഗിക്കുന്ന പലരുമോർക്കുന്നില്ല അത് രാഷ്ട്രപിതാവിന്റെ സ്മരണകൾ പേറുന്നുവെന്ന്.
എം ജി യൂണിവേഴ്സിറ്റിയുടെ ആദ്യപേര് ഗാന്ധിജി യൂണിവേഴ്സിറ്റി എന്നായിരുന്നു. പിന്നീട് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എന്ന് പുനർ നാമകരണം നടത്താനുള്ള നിർദ്ദേശം വന്നപ്പോൾ സർവ്വകലാശാലയുടെ വൈസ് ചാൻസലറായിരുന്ന യു ആർ അനന്തമൂർത്തി അതിനെ സ്വാഗതം ചെയ്തിരുന്നില്ല. ഗാന്ധിജിയുടെ നാമത്തിലറിയപ്പെടുന്ന ആ യൂണിവേഴ്സിറ്റി ഭാവിയിൽ വെറും രണ്ടക്ഷരങ്ങളിൽ ഒതുക്കപ്പെടുമെന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്റെ വിയോജിപ്പിനു പിന്നിൽ. ഏതായാലും സർവ്വകലാശാലയുടെ പേരു മാറി. പിൽക്കാലത്ത് അദ്ദേഹം ഭയപ്പെട്ടതു പോലെ സംഭവിക്കുകയും ചെയ്തു.
സ്മൃതിപഥങ്ങളിൽ നിന്നു മായിക്കപ്പെടുന്ന മഹാത്മാവ്
ഗാന്ധിയൻ ആദർശങ്ങളിൽ നിന്നു വിഭിന്നമായ പുതിയ സർക്കാർ അദ്ദേഹത്തിന്റെ ഓർമ്മകൾ തന്നെ പല രംഗങ്ങളിൽ നിന്നും കുടിയിറക്കുകയാണ്. തങ്ങളുടെ രാഷ്ട്രീയ എതിരാളികളായ കോൺഗ്രസിന്റെ നേതാക്കളെ വെട്ടിമാറ്റുവാൻ നേരെ കയ്യോങ്ങുന്ന ബിജെപി സർക്കാർ പക്ഷെ മഹാത്മജിയുടെ കാര്യത്തിൽ സൂക്ഷിച്ചാണ് ചുവടുകൾ വെക്കുന്നത്. ഒക്ടോബർ 30 ഇന്ദിരാ ഗാന്ധി ഓർമകൾ പുതുക്കിയിടത്തു നിന്നും സർദ്ദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനമായി ആഘോഷിക്കാനെടുത്ത തീരുമാനം വഴി നേരെ ചുവടുകൾ സ്വീകരിച്ചപ്പോൾ ഗാന്ധിജിയുടെ കാര്യത്തിൽ കൈക്കൊണ്ടിരിക്കുന്നത് അൽപം കൂടി ആലോചിച്ചെടുത്ത മാർഗ്ഗമാണ്. ഗാന്ധിജയന്തിയായി അവധി പ്രഖ്യാപിച്ചിരുന്ന ഒക്ടോബർ 2 സ്വച്ഛ് ഭാരത് ആയി ആഘോഷിക്കുകയും അന്നേ ദിവസം സർക്കാർ ഉദ്യോഗസ്ഥരോട് ഓഫീസിൽ വരാൻ നിർദ്ദേശം നൽകുകയും ചെയ്യുമ്പോൾ ബിജെപി ഗവണ്മെന്റ് നൽകുന്ന സന്ദേശം മറ്റൊന്നല്ല.
ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് മഹാത്മാ ഗാന്ധിയുടെ പേരു നൽകിയിരുന്നതിൽ നിന്ന് ജനസംഘം സ്ഥാപകനായിരുന്ന ശ്യാമപ്രസാദ് മുഖർജിയുടെ നാമത്തിലോട്ട് മാറ്റുവാൻ ഭരണനേതൃത്വം ഈ സാവകാശമൊന്നും കാണിച്ചില്ല. പലയിടങ്ങളിൽ നിന്നും ഗാന്ധി ഓർമകൾ അതിവേഗം കുടിയിറക്കപ്പെടുമെന്നു തന്നെയാണിത് കാണിക്കുന്നത്.
വാഴ്ത്തപ്പെടുന്ന സവർക്കറും ഗോഡ്സെയും
ഗാന്ധി വധത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുകയും വിചാരണ നേരിടുകയും ചെയ്ത വി ഡി സവർക്കർ ബിജെപി നേതൃത്വത്തിനു എക്കാലവും ആവേശം പകർന്ന വ്യക്തിയായിരുന്നു. വാജ്പേയ് ഗവണ്മെന്റിന്റെ കാലത്ത് 2003 ഫെബ്രുവരിയിൽ സവർക്കറിന്റെ ഛായാചിത്രം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രതിഷ്ഠിക്കപ്പെടുകയുണ്ടായി.
അതേ സമയം കുറ്റാരോപിതനെന്നു വിധിക്കപ്പെടുകയും തൂക്കിലേറ്റപ്പെടുകയും ചെയ്ത നാഥുറാം വിനായക് ഗോഡ്സെയെ പരസ്യമായി അംഗീകരിക്കുവാൻ ഇക്കാലമത്രയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കൾ അറച്ചു നിൽക്കുകയായിരുന്നു. ഗോഡ്സെയുടെ ജന്മദിനമായ നവംബർ 15 'ശൗര്യ ദിവസ്' എന്ന പേരിൽ അഖില ഹിന്ദു മഹാസഭ 1993 മുതൽ മഹാരാഷ്ട്രയിൽ പലയിടത്തും ആചരിച്ചു വരുന്നുണ്ട്.
ബിജെപി എം പിയായ സാക്ഷി മഹാരാജ് ഗോഡ്സെയെ മഹത്വവൽക്കരിച്ചു കൊണ്ട് നടത്തിയ പ്രസ്താവനകളാണ് വൻ വിവാദങ്ങൾക്കു തുടക്കമിട്ടത്. ഗോഡ്സെ ഒരു ദേശീയവാദിയും രാജ്യസ്നേഹിയുമാണെന്ന് സക്ഷ്യ പത്രമാണ് ഗാന്ധി ഘാതകനു ഇദ്ദേഹം നൽകിയത്. പിന്നീട് വിവാദമായപ്പോൾ തിരുത്തേണ്ടിവന്നുവെങ്കിലും ഗോഡ്സേയെ രാജ്യം ഭരിക്കുന്ന സർക്കാർ അംഗീകരിക്കാനെടുക്കുന്ന കാലം ഒട്ടും വിദൂരമല്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്