'ഹമീദ് ചേന്ദമംഗലൂരിന്റെത് തെറ്റായ വായന; എക്സ് മുസ്ലിംസ് ഓഫ് കേരള ആധുനിക കാഴ്ചപ്പാടിലേക്കുള്ള മാറ്റങ്ങളുടെ പുതു നാമ്പ്'; ഹരിദാസൻ പി ബി തുറന്നു പറയുന്നു

ന്യൂസ് ഡെസ്ക്
തുടക്കത്തിൽ തന്നെ പറയാനാഗ്രഹിക്കുന്നു ഈ ലേഖനം ശ്രീ ഹമീദ് ചേന്ദമംഗലൂരിന്റെ കോളം വായിച്ച് പ്രതികരിക്കാൻ എഴുതിയതല്ല. എക്സ് മുസ്ലിംസ് ഓഫ് കേരള എന്ന ഒരു പറ്റം യുവാക്കളുടെ അഭിനന്ദിക്കേണ്ട ശ്രമങ്ങളെ വാഴ്ത്തേണ്ടതുണ്ട് എന്ന് തീരുമാനിച്ച് ഒരു ലേഖനം എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ശ്രീ ഹമീദ് ചേന്ദമംഗലൂരിന്റെ കോളം വായിക്കാനിടവന്നത്. പിന്നീട് ലേഖനത്തെ ആ വഴിക്ക് വിട്ടു.
എക്സ് മുസ്ലിംസ് ഓഫ് കേരള എന്ന ഒരു പറ്റം യുവാക്കളുടെ ഈ ശ്രമം ഹമീദ് ചേന്ദമംഗലൂർ പറയുന്നതുപോലെ ഒരു പ്രത്യേക സ്വത്വ ബോധം ഉണ്ടാക്കിയെടുക്കാനായിട്ടുള്ളതല്ല. 'എക്സ് ഹിന്ദൂസ് ഓഫ് കേരള' 'എക്സ് ക്രിസ്റ്റ്യൻസ് ഓഫ് കേരള' എന്നൊക്കെ കൂട്ടായ്മകളുണ്ടായാൽ ''എന്താകും സ്ഥിതി'' എന്നൊക്കെ അദ്ദേഹം ആകുലത പെടുന്നതിൽ ഒരു സാംഗത്യവുമില്ല. അതൊരു തെറ്റായ വായനയാണ്. എക്സ് മുസ്ലിംസ് ഓഫ് കേരള ഉണ്ടായി അതുപോലെ നമുക്കും ഒന്ന് വേണമെന്ന് ചിന്തിക്കുന്ന ശിഥില മാനസരുടെ ഒരു ആൾക്കൂട്ടമല്ല ഹിന്ദു ക്രിസ്ത്യൻ നാമധാരികളായ റാഷണലിസ്റ്റ്കൾ. എക്സ് മുസ്ലിംസ് ഓഫ് കേരള എന്ന കൂട്ടായ്മയോ, അവരുടെ ശ്രമങ്ങൾ വിജയിച്ചുകാണണമെന്ന് ആഗ്രഹിക്കുന്ന ഹിന്ദു ക്രിസ്ത്യൻ നാമധാരികളായ റേഷനലിസ്റ്റുകളോ മത്സരബുദ്ധികളായി ഒരുപ്രത്യേക ഐഡന്റിറ്റിക്കുവേണ്ടി ഇറങ്ങിതിരിച്ചവരല്ല. മറിച്ച് അവരെല്ലാവരും എക്സ് മുസ്ലിംസ് ഓഫ് കേരളയിൽ പ്രവർത്തിക്കുന്നവരുടെ ഒറ്റപെടലുകളും അവർ സഹിക്കേണ്ടിവരുന്ന വ്യക്തിഗതവും സാമൂഹികവും സാമ്പത്തികവുമായ കഷ്ടതകളിൽ നിൽക്കുന്നവരും എക്സ് മുസ്ലിംസ് ഓഫ് കേരള കൂട്ടായ്മക്കാരുടെ ധീഷണയുടെ ആശയബലത്തെ ആരാധന കലർന്ന അത്ഭുതത്തോടെ പ്രോത്സാഹിപ്പിക്കുന്നവരും ആകുന്നു. എക്സ് മുസ്ലിംസ് ഓഫ് കേരള കൂട്ടായ്മയിലെ ഏറെ പേരും വരുന്നത് അടിയുറച്ച റാഷണലിസ്റ്റ് ചിന്താ ധാരകളിൽ നിന്ന് വരുന്നവരും സ്വന്തമായി കാര്യങ്ങളെ ചിന്തിച്ചുറപ്പിക്കാൻ കഴിവുള്ളവരും ആണ്. 'സ്ഥിതി എന്താകും' എന്ന ഹമീദ് ചേന്ദമംഗലൂരിന്റെ ആകുലത അസ്ഥാനത്താണ്. കൺസ്ട്രക്റ്റഡ് ആണ്.
കേരളത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന ''അറിയപ്പെടുന്ന യുക്തിചിന്തയിലേക്ക് കയറിപ്പോയവരാരും'' തങ്ങൾ 'എക്സ് ഹിന്ദൂസ്' 'എക്സ് ക്രിസ്ത്യൻസ്' ആണെന്ന് ''ഘോഷിച്ചിട്ടില്ലാത്തവരാണ്' എന്ന ചേന്ദമംഗലൂരിന്റെ insinuation, ഈ എക്സ് മുസ്ലിംസ് യുവാക്കൾ നടത്തുന്ന മതങ്ങളുടെ നീരാളി പിടുത്തത്തിനെതിരെയുള്ള മതങ്ങളുടെ പൊള്ളത്തരങ്ങൾക്കെതിരെയുള്ള അവരുടെ പ്രവർത്തനങ്ങളുടെ ആ തോത്, ഗൗനിക്കാതെയായിപ്പോയി. 'അറിയപ്പെടുന്ന യുക്തി ചിന്തയിലേക്ക് കയറിപ്പോയവരുടെ'തൊക്കെ വെറും ദൈവനിഷേധ യുക്തിവാദ ആശയ പ്രവർത്തനങ്ങൾ മാത്രമായിരുന്നപ്പോൾ ഈ യുവാക്കളുടേത് വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള മതങ്ങളുടെ കടന്നു കയറ്റവും, മതങ്ങളുടെ മനുഷ്യാവകാശ നിഷേധങ്ങൾക്ക് എതിരെയും ആണ് ഈ യുവാക്കൾ പ്രവർത്തിക്കുന്നത്, പ്രതിരോധിക്കുന്നത്.
ടെക്നോളജി നൽകുന്ന അവസരങ്ങൾ മുഴുവൻ മനസ്സിലാക്കി ഉപയോഗപെടുത്തിക്കൊണ്ടാണ് അവർ പ്രവർത്തിക്കുന്നത്. അവരുടെ തന്നെ വിഷൻ ഉദ്ധരിച്ചുപറഞ്ഞാൽ ''to take effort to Normalize Dissent, Blasphemy, and Apostasy and protect the basic human right to live without any religion" എന്നതാണ്. ഇവ തമ്മിൽ, പഴയതും ഇവരുടെ പ്രവർത്തനവും തമ്മിൽ അജ ഗജാന്തരം മാനങ്ങളുണ്ട്. ചേന്ദമംഗലൂരിന്റെ insinuation തുലനം അസ്ഥാനത്താണ്. അവരിവിടെ പ്രവർത്തിക്കുന്നത്, എക്സ് മുസ്ലിംസ് ലക്ഷ്യം വെക്കുന്നത്, അവരുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ "Make History or be a Part of it." എന്ന തലത്തിലാണ്. നമുക്ക് അവർക്ക് ഒരവസരം കൊടുക്കാം. Let us give them a chance അവർ ചരിത്രം എഴുതട്ടെ. കേരള സമൂഹം ഇന്നെത്തിപ്പെട്ടിരിക്കുന്ന morass, പടുകുഴിയിൽ നിന്ന്, മാറാൻ ഒരു പുതുവഴി അവർക്ക് വെട്ടി തെളിക്കാൻ കഴിയുന്നെങ്കിൽ ഒരു കൈ സഹായം നമുക്ക് നൽകാം.
എക്സ് മുസ്ലിംസ് എന്ന നവ സംഘടന 'എക്സ് മുസ്ലിംസ് എന്ന വാക്കും പരികല്പനയും മുന്നിൽ വെച്ച് സ്വത്വ വാദത്തിന് ചൂട്ട് തെളിയിക്കു'കയല്ല അവർ ചെയ്യുന്നത്. 'പ്രതിലോമതയുടെയും സെക്റ്റീരിയനിസത്തിന്റേയും കാര്യത്തിൽ വർഗ്ഗീയ മത മൗലിക പ്രസ്ഥാനങ്ങളോട് മത്സരിക്കുകയല്ല' അവർ ചെയ്യുന്നത്. പ്രതിലോമതയുടെയും സെക്റ്റീരിയനിസത്തെയും എല്ലാതലങ്ങളിലും ഉച്ഛാടനം ചെയ്യാനാണവർ സംഘടിച്ചിരിക്കുന്നത്. അതവർ അവരുടെ വിഷൻ പ്രസ്താവനയിൽ വളരെ വ്യക്തമായി പ്രഖ്യാപിക്കുന്നുണ്ട്. അങ്ങനെ ആയിക്കൂടെന്ന പൂർണ ബോധ്യമുള്ള ധീഷണാ ശക്തിയുള്ള, ഒരു പറ്റം യുവാക്കളാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നവർ. അവരിൽ കുറച്ചുപേരെ പരിചയമുള്ള വ്യക്തിയെന്നനിലയിൽ, അവരുടെ ആശയ സ്ഫുടത നിരന്തരം അവരുടെ പ്രഭാഷണങ്ങളിലും യൂട്യൂബ് പ്രെസെന്റേഷനുകളിലും മറ്റും ശ്രദ്ധിച്ച വ്യക്തി എന്ന നിലക്ക് എനിക്ക് പറയാൻ കഴിയും അവരുടേത് ആശയ ധീഷണയും സ്പഷ്ടതയും ഉറച്ച ശബ്ദമാണ്. മാനവികത അവരുടെ ഓരോ വാക്കിലും നിറഞ്ഞിരിക്കുന്നു.
അവരുടെ eulogy, അപദാനങ്ങൾ പാടാനല്ല ഇതെഴുതുന്നത്. അവരുടെ ശ്രമങ്ങൾ വിജയിക്കേണ്ടതുണ്ട്, പ്രത്യേകിച്ചും കേരളത്തിലെ അവസ്ഥകളിൽ, ഇത്തരം യുവാക്കൾ ഒരുപാട് വളർന്നു വരേണ്ടതുണ്ട്. കഴിഞ്ഞതലമുറയിലെ വ്യക്തി എന്ന നിലയിലുള്ള, എന്റെ ആഗ്രഹങ്ങളും സന്തോഷങ്ങളുമാണ് പറയാൻ ശ്രമിക്കുന്നത്. എന്റെ തലമുറയിലുള്ള സാംസ്കാരികനായകന്മാരും എഴുത്തുകാരും എല്ലാവരേയും പ്രീതിപ്പെടുത്തുന്ന, സമരസത്തിന്റെ, ആരെയും തൊടാതെയുള്ള ഭാഷണങ്ങളും എഴുത്തുകളും മാത്രം, സംസാരിച്ചതിന്റെ ബാക്കിപത്രമാണ് ഇന്ന് കേരളം കാണുന്നത് അനുഭവിക്കുന്നത്. ആ മിലിയുവിലേക്ക് ആശയസത്യസന്ധതയോടെ ആണ് നവ റേഷനലിസ്റ്റുകളും പ്രത്യേകിച്ച് എക്സ് മുസ്ലിം കൂട്ടായ്മയിലെ യുവാക്കളും കടന്നുവരുന്നത്. കേരള മുസ്ലിം സമൂഹത്തിന്റെ മാത്രമല്ല കേരള സമൂഹത്തിന്റെ ആകപ്പാടെയുള്ള ആധുനിക കാഴ്ചപാടിലേക്കുള്ള മാറ്റങ്ങളുടെ പുതു നാമ്പ് ആണ് അവർ നട്ടിരിക്കുന്നത് . ഇവിടെ അടിവരയിട്ട് അറിയേണ്ടതെന്തെന്നാൽ ഹിന്ദു നാമധാരികളോ, ക്രിസ്ത്യൻ നാമധാരികളോ ആയ റേഷനിസ്റ്റുകളാരും തന്നെ എക്സ് മുസ്ലിം കൂട്ടായ്മയെ ഒരു സെക്ടേറിയൻ വിഭാഗമായി കാണുന്നില്ല എന്നറിയുക. സഹയാത്രികരായും സഹ പ്രവർത്തകരായും മാത്രമേ ഒരു എക്സ് മുസ്ലിംനെ മറ്റുള്ളവർ കാണുന്നുള്ളൂ. ഇത് തൊട്ടറിയേണ്ടതുണ്ട്. പത്രങ്ങളിൽ കൂടിയല്ലാതെ അവരെ തൊട്ടറിഞ്ഞാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. സാമൂഹിക പ്രതിബദ്ധതയുള്ള എല്ലാവരും ചേർന്ന് നമുക്കവരുടെ പുഷ്ടിപ്പെടുത്തേണ്ടതുണ്ട്.
'എക്സ് മുസ്ലിം' എന്ന നോമൻക്ലേച്ചർ വായിച്ചുകൊണ്ട് ഇവരൊക്കെ ഇസ്ലാമിലെ പോരായ്മകൾ ഇട്ടെറിഞ്ഞു ഓടിവന്ന എടുത്തുചാട്ടക്കാരാണ് എന്നാണ് എന്റെ തലമുറയിലെ പല വയസ്സൻ കേരള സാംസ്കാരിക നായകന്മാരും എഴുത്തുകാരും ഈ യുവാക്കളെ കുറിച്ചുള്ള അഭിപ്രായങ്ങൾ കൊണ്ടുനടക്കുന്നത്. അല്ല സാറന്മാരെ, ഈ യുവാക്കൾ അത് കാരണം ഉണ്ടാക്കിയ ഒരു കൂട്ടായ്മയല്ലിത്. അവരുടെ കോർ ജാനാധിപത്യ സംസ്കാരത്തോടും മാനവികതയോടുമുള്ള അവരുടെ പ്രതിബദ്ധതയാകുന്നു. അവരുടേത് മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെയുള്ള വ്യക്തി സ്വാതന്ത്ര്യ ലംഘനങ്ങൾക്ക് എതിരെയുള്ള അവരുടെ പ്രതിബദ്ധതയാകുന്നു. ജനാധിപത്യത്തിന്റെ ചന്തം മാനവികതയുടെ മഹത്വം മനസ്സിലാക്കി താൻ ജനച്ചുവന്ന സാഹചര്യങ്ങളിൽ ഇവ മാനിക്കപെടുന്നില്ല എന്ന് ഉള്ളറിഞ്ഞു കുടഞ്ഞു ഉണർന്ന് അത് പൊക്കി പിടിക്കാൻ ഇറങ്ങി തിരിച്ച കുറെ യുവാക്കളുടെ കൂട്ടായ്മയാകുന്നു എക്സ് മുസ്ലിം കൂട്ടായ്മ. അവരുടെ സംഭാഷണങ്ങൾ ഒരാവൃത്തി കേട്ടാൽ അവർ അത് മനസ്സിലാക്കി പ്രവർത്തിക്കുന്നതിന്റെ ദൃഢത നമുക്ക് കാണാൻ കഴിയും. പ്രത്യേകിച്ചും മുസ്ലിം സാഹചര്യങ്ങളിൽ നിന്ന് വരുന്ന റേഷനലിസ്റ്റുകളെ നിരീക്ഷിച്ചാൽ it is written all around their talks and attitudes ഉദാഹരണമായി ഒരു ഹിന്ദു നാമധാരിയുടെയോ ഹിന്ദു നാമധാരി റേഷനലിസ്റ്റ്നെയോ ഇക്കാര്യത്തിൽ താരതമ്യം നോക്കിയാൽ നമുക്കത് കാണാം. ഹിന്ദു നാമധാരിക്ക് ജനാധ്യപത്യത്തോട് പലപ്പോഴും ഒരു taken for granted നിലപാടാണ്. എന്നാൽ എന്റെ നിരീക്ഷണത്തിൽ, ഒരു എക്സ് മുസ്ലിം അത് ആവേശത്തോടെ നെഞ്ചോട് ചേർത്ത് സംസാരിക്കുന്നതുകാണാം. ഒരു ഹിന്ദു നാമധാരിക്ക് ജനാധിപത്യത്തെ പിൻതുണക്കാൻ അതിനെ മനസ്സിലാക്കി സംസാരിച്ചാൽ മാത്രം മതി. എന്നാൽ ഒരു മുസ്ലിം യുവാവിന് അത് സംഘർഷിച്ചു് ഉറപ്പിക്കേണ്ടിവരുന്നു. അതാണ് എക്സ് മുസ്ലിം.
എക്സ് മുസ്ലിം എന്നത് ഒരു പറ്റം മുസ്ലിം യുവാക്കക്കളുടെ ആവേശമായി മാത്രം കാണുന്നത് കാണുന്നത് അപൂർണ്ണമായ കാഴ്ചപ്പാടാണ്. സംഭവിക്കാൻ പോകുന്നത് എന്തെന്നാൽ അവരിൽ നിന്ന് ഊർജം ഉൾക്കൊണ്ട് യുക്തിവാദി മേഖലയിൽ പല വിഘടിത പേരിൽ പ്രവർത്തിക്കുന്ന യുക്തിവാദി സംഘടനകളുടെ പ്രവർത്തനങ്ങൾ എല്ലാം ചേർന്ന് പരസ്പര പൂരകമായ ഒരു പ്രതിഫലനം കേരള സമൂഹ ഘടനയിൽ അടുത്ത കാലത്തു തന്നെ ഉണ്ടാക്കാൻ പോകുന്നു. മാറ്റങ്ങൾ ഉണ്ടായി തുടങ്ങിയിരിക്കുന്നു. മതങ്ങളോടുള്ള സമീപനങ്ങളിൽ അഞ്ചു വർഷം മുൻപുണ്ടായിരുന്ന കാഴ്ചപാടുകളല്ല ഇന്നത്തെ മലയാളി യുവാക്കളിലുള്ളത് . മതങ്ങൾ സ്വയം ഉണ്ടാക്കി വെച്ചിരിക്കുന്ന ഒരു തരം halo യുടെ പ്രഭ നഷ്ടപെട്ടുതുടങ്ങിയിരിക്കുന്നു. യുവാക്കളിൽ അടിസ്ഥാന മാറ്റങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു. എക്സ് മുസ്ലിം കൂട്ടായ്മ ആ മാറ്റങ്ങളിലെ കാറ്റലിസ്റ്റ് ആയി തന്നെ പ്രവർത്തിക്കും.
'പള്ളിയോടനുബന്ധപെട്ട ശ്മശാനങ്ങൾ അവർക്ക് പ്രാപ്യമല്ല അതുകൊണ്ട് ശവസംസ്കാരം അവർക്ക് 'ചില്ലറ' പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു' എന്നൊക്കെ ശ്രീ ഹമീദ് ചേന്ദമംഗലൂർ പറയുന്നത് അവരുടെ ധീഷണയോട് കാണിക്കുന്ന ഒരു ന്യുനവൽക്കരണമാണ്. ഇതൊന്നുമല്ല അവരുടെ പ്രധാന ആകാംഷ. അതൊന്നും അവരുടെ പ്രവർത്തന ലക്ഷ്യങ്ങളിലെ കടമ്പകളല്ല. 'പൊതുശ്മശാനം വേണം .... അതിനു മറ്റു മതേതര പാർട്ടികളുമായി ചേർന്ന് ആവശ്യപ്പെടുകയാണ് വേണ്ടത്' എന്നൊക്കെയുള്ള ഗുണദോഷ ഉപദേശങ്ങളൊന്നും കൊടുക്കാൻ നമ്മുടെ തലമുറക്ക് ഒരവകാശവുമില്ല. We have failed them. We have failed them miserably. അവരെ ഗുണദോഷ വിചാരങ്ങൾ ചെയ്യാനുള്ള അവകാശങ്ങൾ നമ്മുടെ തലമുറക്കില്ല. മാത്രമല്ല അവർ ജീവിച്ചു കണ്ടെത്തിയ ആശയ ദൃഢതകൾ അവർക്ക് ആവോളമുണ്ട്. അവരുടെ പ്രവർത്തന ലക്ഷ്യം എന്താണ് എന്ന് അവർക്ക് വ്യക്തമായി നിശ്ചയമുണ്ട്. (ഏതാണീ 'മതേതര' പാർട്ടികൾ ?).
അവരുടെത് മൗലികമായ വാദമുഖങ്ങളാണ്. ആധുനിക മനുഷ്യാവകാശങ്ങളുടെ ലംഘനങ്ങളെ കുറിച്ചാണ് അവർ സംസാരിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിലെ കൈകടത്തലുകളെ കുറിച്ചാണ് അവർ സംസാരിക്കുന്നത്. ഒരു വ്യക്തി ജനിച്ചതുമുതൽ മരണം വരെ, മരണം 'കഴിഞ്ഞതിനുശേഷവും' , നടന്നു പോരുന്ന മതങ്ങളുടെ, ഇസ്ലാമിന്റെ, സമൂലമായ ഇടപെടലുകളെ കുറിച്ചാണ് അവർ പ്രതിരോധിക്കുന്നത്. ഭരണ ഘടന നൽകുന്ന അവകാശങ്ങളെ കുറിച്ചാണ് അവർ സംസാരിക്കുന്നത്. ഒരു മതം വിട്ടു പോകുമ്പോൾ പലർക്കും നേരിടേണ്ടിവരുന്ന ഭീഷണികളെ കുറിച്ചാണ് അവർ സംസാരിക്കുന്നത്. 'ഇവരുമായി സഹകരിക്കരുത് സംസാരിക്കരുത്' എന്നിങ്ങനെയൊക്കെയുള്ള ഊരുവിളക്കുകളെ കുറിച്ചാണ് അവർ സംസാരിക്കുന്നത്. അത് നിയമ ലംഘനങ്ങളാണ് എന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. ജീവിത നിഷേധങ്ങളെ കുറിച്ചാണ് അവർ സംസാരിക്കുന്നത്. സമൂഹത്തിന് അനുയോജ്യമല്ലാത്ത കാലഘട്ടത്തിന് അനുയോജ്യമല്ലാത്ത മതങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചാണ് അവർ സംസാരിക്കുന്നത്. ഭരണഘടന വ്യക്തികൾക്ക് നൽകിയിട്ടുള്ള അവകാശങ്ങളെ, മതങ്ങൾ അതവർക്കുനൽകിയ അവകാശങ്ങളാണെന്ന് അവകാശപ്പെട്ട് usurp ചെയ്ത്, അപഹരണം ചെയ്ത് , വ്യക്തിജീവിതങ്ങൾക്ക് മേൽ നടത്തുന്ന, ഇടപെടലുകളെ എതിർത്താണ് അവർ സംസാരിക്കുന്നത്. പൊതുശ്മശാനങ്ങളും പൊതു വിവാഹ വേദികളുമൊന്നും അവരെ അലട്ടുന്ന പ്രധാന വിഷയമെ അല്ല.
ലിയാക്കത്തലി മനോഹരമായി പറഞ്ഞതുപോലെ അവർ ഒരു 'റിവേഴ്സ് പ്രബോധനം' നടത്താൻ, അതായത് മതങ്ങൾക്കെതിരായി കവലകളിൽ പ്രബോധനം നടത്താനുള്ള അവകാശങ്ങൾക്ക് വേണ്ടിയല്ല ഈ കൂട്ടായ്മ ഉണ്ടാക്കിയിരിക്കുന്നത്. അവർ നമ്മുടെ ജനാധിപത്യം, ഭരണഘടന അനുവദിച്ചു തന്നിരിക്കുന്ന വ്യക്തിസ്വാതന്ത്ര്യം, ഹ്യൂമൻ റൈറ്സ് -- മനുഷ്യാവകാശങ്ങൾ , മാനവികത, ഇവയൊക്കെ ഉറപ്പിച്ചെടുക്കാൻ ആണ് ഈ കൂട്ടായ്മ ഉണ്ടാക്കിയിരിക്കുന്നത്. എക്സ് മുസ്ലിംസ് ആയതുകൊണ്ട് പലരും അനുഭവിക്കുന്ന ഒറ്റപ്പെടലിൽ അങ്ങനെയുള്ളവരെ സഹായിക്കാൻ ആണ് ഈ കൂട്ടായ്മ ഉണ്ടാക്കിയിരിക്കുന്നത്. മതങ്ങൾ പ്രഘോഷിക്കുന്ന ആശയങ്ങൾക്കെതിരെ ഒരു con അഭിപ്രായം പ്രകടിപ്പിക്കാനുള്ളവർക്ക് അതിനുള്ള ഒരിടം ആയിട്ടാണ് അവർ ഈ കൂട്ടായ്മ ഉണ്ടാക്കിയിരിക്കുന്നത്. ഇതൊക്കെ ആശയശങ്കക്ക് ഇടം നൽകാതെ അവർ Jan 9 ലെ അവരുടെ വിശദീകരണ പ്രഖ്യാപനത്തിൽ പറഞ്ഞിട്ടുണ്ട്.
ഇത്രയും പറഞ്ഞതിനുശേഷം ഒരു unsolicited, an elderly man എന്ന നിലക്കുള്ള , എന്റെ അഭിപ്രായം കൂടി എക്സ് മുസ്ലിം യുവാക്കളുടെ ശ്രദ്ധക്കായി ഇവിടെ കുറിക്കുന്നു. ഡിയർ എക്സ് മുസ്ലിം ഫ്രണ്ട്സ്, അടുത്തപടിയായി നിങ്ങളുടെ ഈ സംരംഭം വളർച്ചയുടെ ഒരു scale നേടാനായി, സാധാരണക്കാരുടെ ദൈനം ദിന ജീവിതങ്ങളിൽ ഒരു മൈക്രോ മാനേജ് കൂടി ചെയ്യേണ്ടിയിരിക്കുന്നു. നോക്കൂ ധീഷണയിൽ എത്രയൊക്കെ ഒരു വ്യക്തി വളർന്നാലും അവരുടെ ദൈനം ദിന ജീവിതത്തിലെ ചില കാര്യങ്ങളിൽ ചില രീതികൾ ഉണ്ടാകേണ്ടിയിരിക്കുന്നു. ജനനം , വിവാഹം, മരണം എന്നീ ദിനങ്ങളൊന്നും മറ്റു സാധാരണ ദിവസങ്ങളെപോലെ അങ്ങനെ കൊണ്ട് പോകാൻ വ്യക്തികൾക്കാവില്ല. മത പുരോഹിതന്മാർ ഒരു നീരാളിയെ പോലെ സാധാരണക്കാരെ വരിഞ്ഞിരിക്കുന്നത് പ്രധാനമായും ഇക്കാര്യത്തിലാണ്. ആ നീരാളി പിടുത്തം വിടുവിക്കേണ്ടിയിരിക്കുന്നു. മത ശാഠ്യങ്ങളില്ലാത്ത ചില സഹായങ്ങൾ അവർക്ക് നിങ്ങൾ മുൻ കൈ എടുത്ത് ചെയ്യേണ്ടിവരും. ഉദാഹരണമായി വിവാഹം. അഞ്ചോ പത്തോ തരം മാര്യേജ് കോൺട്രാക്ടുകളുടെ ഫോർമാറ്റ് വക്കീലന്മാരുമായി ചേർന്ന് ഡ്രാഫ്റ്റ് ചെയ്ത് നിങ്ങളുടെ site ൽ കൊടുക്കാം . ഉദാഹരണമായി ഒരു ജനനാൽ ഹിന്ദുവും ജനനാൽ മുസ്ലിമും തമ്മിലുള്ള മാര്യേജ് കോൺട്രാക്ട് , അല്ലെങ്കിൽ രണ്ടു ജനനാൽ മുസ്ലിം ആയവർ തമ്മിലുള്ള സിവിൽ മാരിയേജ് കോൺട്രാക്ട് എന്നിങ്ങനെ വിവിധതരം മാര്യേജ് കോൺട്രാക്ടുകളുടെ ഡ്രാഫ്റ്റ് നിങ്ങളുടെ .... ൽ ഇട്ടുകൊടുക്കാവുന്നതാണ് . വ്യക്തികൾ അവർക്കനുകൂലമായത് തിരഞ്ഞെടുക്കട്ടെ. പിന്നെ മരണം. ഇവിടെ കേരളത്തിലെ എൽഡേഴ്സ് മായി പര്യാലോചിച്ചു് ഒരു രീതി ആചാര നിർബന്ധങ്ങളില്ലാത്ത ആചാര കണിശതകളില്ലാത്ത മരണ ദിവസത്തെ കൈകാര്യം ചെയ്യാനൊരു വഴി, രീതി, ഉണ്ടാക്കിയെടുക്കേണ്ടിയിരിക്കുന്നു. ഉദാഹരണമായി ഞങ്ങൾ അധഃകൃതരുടെ ചില മരണവുമായി ബന്ധപ്പെട്ട രീതികൾ അനുവർത്തിക്കാവുന്നതാണെന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നു. ഞങ്ങളുടെ മരണ ചടങ്ങുകൾ പലതും പ്രീ ഹിന്ദു പ്രീ ബ്രാഹ്മണിക് കാലഘട്ടങ്ങളിൽ നിന്ന് തുടണർന്നു വരുന്നതാണെന്ന് എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുണ്ട്. അത് പരിഷ്കരിച്ചു് അനുകരിക്കാം. അത് പോലെ രണ്ടോ മൂന്നോ തരം ലോകത്തിലെ മരണദിവസത്തെ രീതികൾ, പുരോഹിതന്മാരില്ലാത്ത രീതികൾ, സാധാരണക്കാർക്കുവേണ്ടി പര്യാലോചിക്കാവുന്നതാണ്. പൗരോഹിത്യത്തെ തടയാൻ ഇതൊക്കെ സഹായിക്കും. ഇതൊക്കെ പതിയെ നിങ്ങളുടെ വളർച്ചയുടെ രണ്ടാം ഘട്ടം ഉദ്ദേശിച്ചു പറഞ്ഞതാണ്.
അവസാനമായി നിങ്ങളുടെ പല പ്രഭാഷണങ്ങളും സോഷ്യൽ മീഡിയകളിൽ ശ്രദ്ധിച്ച വ്യക്തി എന്ന നിലക്ക് , മാൻ മാനേജ്മന്റ്ൽ അല്പം പരിചയമുള്ള വ്യക്തി എന്ന നിലക്ക്, എനിക്ക് തോന്നിയ ചില കാര്യങ്ങൾ പറയുന്നു. നിങ്ങളിലെ പലരും ആശയ ദൃഢത, ക്ലാരിറ്റി ഉള്ളവരാണ്. Maturity , പക്വത, കൈവന്നവരാണ്. സഹപ്രവർത്തകരെ കൂടെ കൂട്ടി മുന്നോട്ടു കൊണ്ടുപോകാൻ കഴിവുള്ളവരാണ്. എല്ലാവരുടെയും പേരിവിടെ പറയുന്നില്ല. ശ്രീ ആരിഫ് ഹുസൈൻ , ശ്രീ ഫൈസൽ സി കെ , ശ്രീ ലിയാക്കത്തലി ഇവരുടെയൊക്കെ ടോക്ക് കൾ ശ്രദ്ധിച്ചിട്ടുണ്ട്. മിസ് സഫിയ , ജസ്ല, ആയിഷ ഇവരുടെയൊക്കെ കൈകളിൽ ഈ കൂട്ടായ്മ സുരക്ഷിതമാണെന്ന് ഞാൻ കാണുന്നു. ഇവരിലൊക്കെ പരിപാകത പെരുമാറ്റ പക്വത എനിക്ക് വായിക്കാൻ കഴിയുന്നു. കേരള സമൂഹത്തിന്റെ ഒരു പോസിറ്റീവ് മാറ്റത്തിനുള്ള ഒരു ചരിത്ര മുഹൂർത്തത്തിനാണ് നിങ്ങൾ കാരണ ഭൂതരായിരിക്കുന്നത് എന്ന് ഞാൻ കരുതുന്നു. എല്ലാ ഭാവുകങ്ങളും.
------------------------------------------------------------------------------------------------------------
ശ്രീ ഹമീദ് ചേന്ദമംഗലൂരിന്റെ ഈ വിഷയത്തിലുള്ള കോളം, സമകാലിക മലയാളം വാരിക, ലക്കം 35 Jan 17 2022..
- TODAY
- LAST WEEK
- LAST MONTH
- ഇൻസ്റ്റാഗ്രാമിൽ തോക്കിന്റെ പടം പോസ്റ്റ് ചെയ്ത് അമ്മൂമ്മയെ വെടി വച്ചു വീഴ്ത്തി സ്കൂളിൽ എത്തി കൊന്നു തള്ളിയത് 11 വയസ്സിൽ താഴെയുള്ള 18 കുരുന്നുകളേയും അദ്ധ്യാപികയും അടക്കം 21 പേരെ; നിരവധി കുട്ടികൾക്ക് ഗുരുതരമായ പരിക്ക്; അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും വലിയ കൂട്ടക്കുരുതികളിൽ ഒന്നിൽ നടുങ്ങി ടെക്സാസിലെ എലമെന്ററി സ്കൂൾ
- ഓർമ്മക്കുറവുള്ള അച്ഛൻ കോടതിയിൽ പറഞ്ഞത് ആത്മഹത്യാ കുറിപ്പെന്ന പച്ചക്കള്ളം; അമ്മയും സഹോദരിയും അളിയനും കൂറുമാറിയത് എങ്ങനേയും കിരണിനെ രക്ഷിച്ച് വീണ്ടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനാക്കാൻ; ആ പാട്ടക്കാറിൽ വിധി കേൾക്കാൻ 'വിസ്മയയും' എത്തി; ജയിലിൽ വീണ്ടും കൊതുകിനെ കൊന്ന് കിരൺ തലകുനിച്ചിരിക്കുമ്പോൾ
- രജനീകാന്ത് സിനിമകളുടെ ആരാധകൻ; പഴയ ബാറ്റ്മിന്റൺ താരം; ചിട്ടയായ ജീവിതം; ചായകുടി നിർത്തിയത് ഒറ്റ ദിവസം കൊണ്ട്; സൈക്കിൾ ചവിട്ടി പത്രം വായിക്കും; 77ാം പിറന്നാൾ ആഘോഷിക്കുന്ന പിണറായിയുടെ വ്യക്തി വിശേഷങ്ങൾ
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
- സാധാരണ ഫോർച്യൂണിന്റെ ഭാരം 2500 കിലോ; ബുള്ളറ്റ്പ്രൂഫിലേക്ക് മാറ്റിയപ്പോൾ 3500 കിലോയായി; കൂടിയ ഭാരം താങ്ങാനുള്ള കരുത്ത് ടയറിനുണ്ടോ എന്ന് പരിശോധിക്കാത്തത് പൊട്ടിത്തെറിയായി; ഇത് സമാനതകളില്ലാത്ത സുരക്ഷാ വീഴ്ച; ഗോവ ഗവർണ്ണർ ശ്രീധരൻപിള്ള സഞ്ചരിച്ച കാർ അപകടത്തെ അതിജീവിച്ചത് തലനാരിഴയ്ക്ക്; പൊലീസിന്റെ 'വിഐപി' വാഹനത്തിന് സംഭവിച്ചത് എന്ത്?
- ജപ്പാനിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ എയർഫോഴ്സ് വണ്ണിൽ വെച്ച് ബൈഡൻ വിവരം അറിഞ്ഞു; ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; എന്തെങ്കിലും പരിഹാരം വേണമെന്ന് കൈകൂപ്പി കേണ് സെനറ്റർമാർ; സ്കൂളുകളിലെ വെടിവെയ്പിൽ തകർന്ന് അമേരിക്ക; തോക്ക് നിയമത്തിൽ മാറ്റത്തിന് സാധ്യത
- വിവാഹം കഴിച്ചിരുന്നെങ്കിൽ അയാൾ എന്നെ നന്നായി നോക്കിയേനെ; പക്ഷേ വീട്ടുകാർക്ക് വേണ്ടി ആ ബന്ധം വേണ്ടെന്നു വെച്ചു: വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സുബി സുരേഷ്
- ആന്ധ്രയിൽ ജില്ലയുടെ പേര് മാറ്റിയതിൽ വ്യാപക പ്രതിഷേധം; മന്ത്രിയുടെയും എംഎൽഎയുടെയും വീടിന് തീയിട്ടു; വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസ് കത്തിച്ചു; കല്ലേറിൽ നിരവധി പൊലീസുകാർക്ക് പരിക്ക്
- പണം കായ്ക്കുമെന്ന മോറിസ് കോയിനിന്റെ വ്യാജ വാഗ്ദാനം കേട്ട് അംഗങ്ങളായത് രണ്ടുലക്ഷത്തിലധികം പേർ; കിടപ്പാടം വിറ്റും പണയം വച്ചും ആളുകൾ പണമൊഴുക്കിയപ്പോൾ പിരിച്ചെടുത്തത് 1826 കോടി; മലപ്പുറം സ്വദേശി കിളിയിടുകിൽ നിഷാദ് സൂത്രധാരൻ
- കണ്ണൂർ വിമാനത്താവളവും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക്; നാല് വർഷം കൊണ്ട് 325 കോടിയുടെ നഷ്ടം; പലിശ തിരിച്ചടവും മുടങ്ങിയ അവസ്ഥയിൽ; റൺവേയ്ക്ക് നീളം കൂട്ടാൻ സമരം നടത്തിയവർ ആറ് വർഷമായിട്ടും ഒരിഞ്ച് പോലും നീട്ടിയില്ല; ഭൂമിയേറ്റെടുക്കൽ പാതി വഴിയിൽ
- പി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നു
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- പെട്ടന്ന് ഔട്ടായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിഞ്ഞു; സ്റ്റേഡിയം വിട്ടുപോയി; മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്നു; ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നു ചിന്തിച്ചു; തിരിച്ചു പോക്ക് എല്ലാം മാറ്റി മറിച്ചു; കളിയാക്കിയ പഴയ കോച്ചിനും നടൻ രാജിവ് പിള്ളയ്ക്കും മറുപടിയായി പ്ലേ ഓഫ് ബർത്ത്; സഞ്ജു വി സാംസൺ വിജയ നായകനാകുമോ?
- സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
- 'നാൽപ്പതു വർഷത്തെ നിരീശ്വരവാദത്തിനു ശേഷം സത്യം മനസ്സിലാക്കി ഇ എ ജബ്ബാർ ഇസ്ലാം സ്വീകരിച്ചു'; കടുത്ത മത വിമർശകനായ യുക്തിവാദി നേതാവ് ജബ്ബാർ മാസ്റ്റർ ഇസ്ലാമിലേക്ക് മടങ്ങിയോ? ഇസ്ലാമിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വാർത്തയുടെ വസ്തുതയെന്താണ്?
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- സഹോദരിയുടെ വിവാഹം മുടങ്ങരുതെന്ന ചിന്ത പിശാചാക്കി; ആശുപത്രിയിൽ പരിശോധന ഉഴപ്പി വീട്ടിൽ കൊണ്ടുവന്ന് തള്ളി; ഷിബു ടെറസിൽ നിന്ന് വീണത് വിവാഹവീട്ടിലെ സംഘം ചേർന്നുള്ള മദ്യപാനത്തെ തുടർന്ന്; തലസ്ഥാനത്തെ സംഭവത്തിൽ വധുവിന്റെ സഹോദരൻ അടക്കം മൂന്നുപേർ അറസ്റ്റിൽ
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- 'അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ'; പോപ്പുലർ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യത്തിൽ ഒരാൾ കസ്റ്റഡിയിൽ; ഇന്നലെ രാത്രി പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത് ഈരാറ്റുപേട്ട സ്വദേശി അൻസാറിനെ; പൊലീസ് നടപടിയെ വെല്ലുവിളിച്ച് ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രതിഷേധം
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- മഞ്ജുവാര്യരും മാനേജർമാരും താമസിച്ചിരുന്നത് ഒരേ ടെന്റിൽ; മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവെന്ന വലിയ കലാകാരി; അവർ ഒരു തടവറയിലാണ്, ജീവൻ അപകടത്തിലും; ഗുരുതര ആരോപണങ്ങളും അനുഭവസാക്ഷ്യങ്ങളുമായി സംവിധായകൻ സനൽകുമാർ ശശിധരന്റെ വെളിപ്പെടുത്തൽ
- ബലാത്സംഗ ആരോപണം നിഷേധിക്കാൻ വിജയ് ബാബു അർദ്ധരാത്രിയിൽ ഫേസ്ബുക്ക് ലൈവിൽ എത്തി; പരാതിക്കാരിയായ നടിയുടെ പേര് വെളുപ്പെടുത്തി അപമാനിക്കൽ: അതിരു കടക്കുന്ന ആത്മവിശ്വാസം വിജയ് ബാബുവിനെ അഴി എണ്ണിക്കുമോ?
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- മദ്യം നൽകി പലതവണ ബലാത്സംഗം ചെയ്തു; 'ഹാപ്പി പിൽ' പോലുള്ള രാസലഹരി വസ്തുക്കൾ കഴിക്കാൻ നിർബന്ധിച്ചു; കാറിൽ വെച്ച് ഓറൽ സെക്സിനു നിർബന്ധിച്ചു; സെക്സ് നിരസിച്ചതിന് വയറ്റിൽ ആഞ്ഞുചവിട്ടി; വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി; നിരവധി പെൺകുട്ടികളെ കെണിയിൽ പെടുത്തിയെന്നും ആരോപണം
- സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
- 'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു': അന്നും ഇന്നും മദ്യരാജാവ് ആവർത്തിക്കുമ്പോൾ ചതിച്ചത് ആര്? കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഇപ്പോൾ മദ്യത്തിന് പകരം മധുരമുള്ള ജ്യൂസുകൾ വിൽക്കുന്നു; പരിഭവവും പരാതിയും ഇല്ലാത്ത മണിച്ചനെ 22 വർഷങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകൻ കണ്ടുമുട്ടിയപ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്