ഏഴ് കോടിയുടെ റോൾസ് റോയ്‌സ് ഗോസ്റ്റ് വിജയുടെ ആഡംബര കാർ ശേഖരത്തിലെ ഏട്ടാമൻ; മലയാളത്തിൽ കാർ കമ്പത്തിൽ മുമ്പൻ മമ്മുക്ക, കൈവശമുള്ളത് 20 കോടിയോളം വരുന്ന കാർശേഖരം; ദുൽഖറിനുള്ളത് പോഷെയും ഫെരാരിയും; പൃഥ്വിരാജിന്റെ കൈവശം ലംബോർഗിനിയും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇളയദളപതി വിജയ് ഇറക്കുമതി ചെയ്ത പുതിയ കാറിന്റെ നികുതി ഇളവിനായി കോടതിയെ സമീപിച്ചതും കോടതി വിജയുടെ ചെവിക്ക് പിടിച്ചതുമൊക്കെയാണല്ലോ ഇപ്പോൾ തമിഴകത്തെ പ്രധാന വാർത്തകൾ. കാർ പ്രേമത്തിന്റെ കാര്യത്തിൽ ആർക്കും പിന്നിലല്ലാത്ത ഇളയദളപതി വിജയ് വർഷങ്ങൾക്ക് മുമ്പ് ഇറക്കുമതി ചെയ്ത ആറ് കോടി രൂപയോളം വിലയുള്ള റോൾസ് റോയ്‌സ് ഗോസ്റ്റ് എന്ന മോഡലിന് വേണ്ടിയാണ് നികുതി ഇളവിനായി വിജയ് കോടതിയെ സമീപിച്ചത്. ഈ കാറിന് പുറമെ 1.30 കോടി വിലയുള്ള ഓഡി എ 8, 75 ലക്ഷം വിലയുള്ള ബിഎംഡബ്ല്യു സീരീസ് 5, 90 ലക്ഷം വിലയുള്ള ബിഎംഡബ്ല്യു എക്‌സ് 6, 35 ലക്ഷം വിലയുള്ള മിനി കൂപ്പർ തുടങ്ങിയവ താരത്തിന് സ്വന്തമായുണ്ട്. ഇവയ്ക്ക് പുറമെ നിസാൻ, ടയോട്ട, ബെൻസ് എന്നീ ബ്രാൻഡുകളുടെ ലേറ്റസ്റ്റ് മോഡലുകളും വിജയ്ക്ക് സ്വന്തമായുണ്ട്.
കാറുകളുടെ സ്വന്തം മമ്മൂസ്
മലയാളത്തിൽ ബ്രാൻഡുകളുടെ സ്വന്തം നടനാണ് മമ്മൂട്ടി. കൂളിങ് ഗ്ലാസ് മുതൽ കാർ വരെ ഏത് പുതിയ മോഡലിറങ്ങിയാലും മമ്മുക്ക ഒരു കൈ നോക്കും. ഇഷ്ടപ്പെട്ടാൽ മുൻപിൻ നോക്കാതെ സ്വന്തമാക്കും. അത്തരത്തിൽ ആഡംബര വാഹനങ്ങളുടെ വലിയൊരു ശേഖരം മമ്മൂട്ടിക്കുണ്ട്. മമ്മുട്ടിക്ക് എത്ര കോടി രൂപയുടെ കാറുകൾ ഉണ്ട്. അത് ഒരു പക്ഷേ അദ്ദേഹത്തിന് തന്നെ അറിയുന്നുണ്ടാവില്ല. ഏതായാലും 200 മില്യൺ രൂപയിലധികം വരും മമ്മുക്ക കാറിനായി മാത്രം ചെലവാക്കിയത്. ശേഖരത്തിൽ ഏറ്റവും തലയെടുപ്പ് ഉള്ളത് ലാന്റ് ടയോട്ടയുടെ അത്യുന്നത ഇനവും റോഡ് കിങ്ങും ആയ ലാന്റ് ക്രൂയിസർ തന്നെ. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കാറുകളോടുള്ള പ്രേമം പ്രസിദ്ധമാണ്. കാറുകളുടെ വലിയ ശേഖരം തന്നെ താരത്തിനുണ്ട്. കൂടാതെ ഒരു നമ്പറിനോടും താരത്തിന് പ്രത്യേക സ്‌നേഹമുണ്ട്. 369 ആണ് മമ്മൂട്ടിയുടെ ആ ഫേവറേറ്റ് നമ്പർ. തന്റെ പുതിയ കാരവാന് വേണ്ടിയും താരം തെരഞ്ഞെടുത്തിരിക്കുന്നത് 369 ആണ്. കെഎൽ 07 സി യു 369 നമ്പറിലാണ് വണ്ടി രജിസ്റ്റർ ചെയ്യുക. ബെൻസ് കമ്പനിയുടെ കാരവാനാണ് താരം വാങ്ങിയിരിക്കുന്നത്.
ഔഡി കാർ വാങ്ങിയ ആദ്യ സൗത്ത് ഇന്ത്യൻ താരം അദ്ദേഹമാണ്. കാറുകൾ സൂക്ഷിക്കാൻ മാത്രമായി പ്രത്യേക ഗാരേജ് വീട്ടിൽ ഒരുക്കിയിട്ടുണ്ട്. അതിൽ കൂടുതലും പോർഷെയുടെ വിവിധ മോഡലുകളാണ്. പോർഷ പനാമേര, കയെൻ എസ് എസ്യുവികളും സ്വന്തമായുള്ള മമ്മൂട്ടി തികഞ്ഞ ഒരു പോർഷാപ്രേമിയാണ്. മേഴ്‌സിഡസിന്റെ വിവിധ മോഡലുകൾ, ജാഗ്വാർ, മിനികൂപ്പർ, പോർഷെ, ഫെരാരി, ബി.എം.ഡബ്ല്യു, ലാൻഡ് ക്രൂയിസർ, വോക്‌സ്വാഗൺ തുടങ്ങി മിക്കവാറും ആഡംബര കാറുകളെല്ലാം മമ്മൂട്ടിക്കുണ്ട്. വാഹനം സ്വന്തമായി ഓടിക്കണമെന്ന് കൂടി താരത്തിന് നിർബന്ധമാണ്. മോദിഫൈ ചെയ്ത എയ്ഷറിന്റെ കാരവനും മമ്മൂട്ടിയുടെ ശേഖരത്തിലുണ്ട്.
ഏട്ടന്റെ കാറുകൾ
ജർമൻ ആഡംബര വാഹന നിർമ്മാതാക്കളായ മെഴ്സിഡസ് ബെൻസ് ആണ് മോഹൻലാലിന്റെ ഇഷ്ട വാഹന ബ്രാൻഡ്. കഴിഞ്ഞ തലമുറയിൽപെട്ട എസ്-ക്ലാസ് സെഡാൻ ആണ് ലാലേട്ടന്റെ ഇഷ്ട വാഹനം. കുറച്ചു വർഷങ്ങൾക്ക് മുൻപ് മെർക്കിന്റെ തന്നെ ജിഎൽഎസ് എസ്യുവിയും മോഹൻലാൽ സ്വന്തമാക്കി. 2015-ൽ ലാൽ സ്വന്തമാക്കിയ ടൊയോട്ട ലാൻഡ് ക്രൂയിസറിന് KL-07-CJ-2255 എന്ന ഫാൻസി നമ്പർ ആണ്. മോഹൻലാലിന്റെ ഹിറ്റ് ഡയലോഗ് ആണ് 'മൈ ഫോൺ നമ്പർ ഈസ് 2255' എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ടൊയോട്ട ഇന്നോവ, മിത്സുബിഷി പജേരോ സ്‌പോർട്ട് എന്നിവയാണ് മോഹൻലാലിന്റെ വാഹന ശേഖരത്തിലെ മറ്റുള്ള കാറുകൾ. ഈയിടെയാണ് മോഹൻലാൽ ടയോട്ടയുടെ ഇന്നോവയുടെ വെൽഫെയർ മോഡൽ ഒരു കോടി രൂപ കൊടുത്ത് വാങ്ങി ചിത്രങ്ങൾ വൈറലായത്. മോഹൻ ലാലിനും ലാന്റ് ക്രൂയിസർ അടക്കം കാറുകളുടെ വൻ ശേഖരം ഉണ്ട്.
കാറുകൾക്കായി കോട്ടാരമൊരുക്കിയ കുഞ്ഞിക്ക
മലയാള സിനിമയിൽ ആഡംബര വാഹനങ്ങളുടെ പര്യായമായി മാറിയിരിക്കുന്നത് ദുൽഖർ സൽമാനാണ്. ഒരു വണ്ടി പ്രാന്തനായ ഡിക്യു ഏത് പുതിയ മോഡലിറങ്ങിയാലും ടെസ്റ്റ് ഡ്രൈവിന് സമയം കണ്ടെത്തി എത്തുമെന്നാണ് സിനിമാ രംഗത്തെ സംസാരം. ഇഷ്ടപ്പെട്ട മോഡലുകൾ എന്തുവില കൊടുത്തും സ്വന്തം ഗാരേജിലെത്തിക്കാനും അദ്ദേഹത്തിന് മടിയില്ല. അത്തരത്തിൽ ആഡംബര വാഹനങ്ങളുടെ ഒരു വിശാലമായ ശേഖരം തന്നെ ഡിക്യുവിന്റെ ഗാരേജിലുണ്ട്.
ബിഎംഡബ്ല്യൂ ഐ 8 മോഡൽ ഇന്ത്യയിലിറങ്ങും മുമ്പ് ഇറക്കുമതി ചെയ്ത് തന്റെ വാഹനപ്രേമം പരസ്യമാക്കിയയാളാണ് ദുൽഖർ. ഒന്നര കോടി രൂപ മുടക്കിയാണ് ദുൽഖർ തലയെടുപ്പുള്ള അടിപൊളി കാർ സ്വന്തമാക്കിയത്. അദ്ദേഹം പോർഷേ വാങ്ങിയതും വലിയ വാർത്തയായിരുന്നു.
മമ്മൂട്ടിയുടേയും ദുൽഖർ സൽമാന്റെയും പ്രശസ്തമായ 369 ഗാരേജ് യാഥാർത്ഥത്തിൽ ഒരു പ്രീമിയം വാഹന ഡീലർഷിപ്പിന് സമാനമാണ്. ഏറെക്കുറെ എല്ലാ പുത്തൻ വാഹനങ്ങളും ഈ ഗാരേജിൽ കണ്ടാൽ അത്ഭുതപ്പെടാനില്ല. 369 ഗാരേജിലെ ഡിക്യൂവിന്റെ കാറുകളിൽ നീല നിറമുള്ള പോർഷെ പാനമേറ, പച്ച നിറമുള്ള പുത്തൻ മിനി കൂപ്പർ, മെഴ്സിഡസ് ബെൻസ് ഇ ക്ലാസ്, കറുപ്പിൽ പൊതിഞ്ഞ മിത്സുബിഷി പജേരോ സ്‌പോർട്ട് എന്നിവയെല്ലാമുണ്ട്. കഴിഞ്ഞില്ല മെഴ്സിഡസ്-ബെൻസ് എസ്എൽഎസ് എഎംജി, 997 പോർഷ 911 കരേര എസ്, ടൊയോട്ട സുപ്ര, ഇ46 ബിഎംഡബ്‌ള്യു എം3 പോളോ ജിടി, ട്രയംഫ് ബോണവിൽ, ബിഎംഡബ്ല്യു ആർ1200 ജിഎസ് അഡ്വഞ്ചർ ടൂറർ, ഫോക്‌സ് വാഗൺ പോളോ, ബെൻസ് എസ്എൽഎസ് എഎംജി, പനമേര ടർബോ എന്നിങ്ങനെ നീളുന്ന വമ്പൻ താരനിരകളാണ് ദുൽഖറിന്റെ ഗാരേജിലുള്ളത്.
വാഹനക്കമ്പത്തിൽ മലയാള സിനിമയിൽ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത വ്യത്യസ്തമായ അഭിരുചിക്കുടമയാണ് ദുൽഖർ സൽമാൻ. ദുൽഖർ വാങ്ങിക്കൂട്ടിയ ക്ലാസിക് കാറുകൾ ഇത് ശരിവയ്ക്കും. ഏറ്റവും പുതുതായി ദുൽഖറിന്റെ ക്ലാസിക് കാർ കളക്ഷനിൽ എത്തിയ താരം ആണ് ഡാറ്റ്സൺ 1200. ദുൽഖർ പ്രത്യേകം താത്പര്യം എടുത്ത് മുംബൈയിൽ നിന്നാണ് ഈ ക്ലാസിക് ഡാറ്റ്സൺ 1200 വാങ്ങിയത്. ബിഎംഡബ്‌ള്യുവിന്റെ എക്കാലത്തെയും വലിയ ക്‌ളാസിക്കുകളിൽ ഒന്നായ 740 ഐഎൽ ഏതാനും മാസങ്ങൾക്ക് മുൻപ് ദുൽഖർ സ്വന്തമാക്കിയിരുന്നു. 7 സീരീസിന്റെ മൂന്നാം തലമുറയിൽപ്പെട്ട ഇ38 മോഡലാണ് ദുൽഖറിന്റേത്. താരം ഏറെ ആഗ്രഹത്തോടെ സ്വന്തമാക്കുകയും ഏറ്റവും നന്നായി റീസ്റ്റോർ ചെയ്യുകയും ചെയ്ത ഡബ്ല്യു123 മെഴ്സിഡസ് ബെൻസ് ടിഎംഇ 250യുടെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇത് കൂടാതെ പഴയകാല മിനി 1275 ജിടി കൂപ്പർ, ജെ80 ടൊയോട്ട ലാൻഡ് ക്രൂയ്‌സർ, വോൾവോ 240ഡിഎൽ സ്റ്റേഷൻ വാഗൺ എന്നിവയും ഡിക്യൂവിന്റെ കാർ ശേഖരത്തിലുണ്ട്.
ഏറ്റവുമൊടുവിൽ 1.74 കോടിക്ക് ഫെരാരി 458ഉം ദുൽഖർ സ്വന്തമാക്കിയിട്ടുണ്ട്.
പോർഷായി രാജു
പൃഥ്വിരാജിന്റെ ലംബോർഗിനി വാർത്തയിൽ ഇടം നേടിയ കാറാണ്. ലംബോർഗിനി സ്വന്തമാക്കുന്നതിന് മുമ്പ് തന്നെ നിരവധി ആഡംബര വാഹനങ്ങൾ പൃഥ്വിയുടെ ശേഖരത്തിലുണ്ട്. കരിയറിന്റെ ആദ്യകാലത്ത് തന്നെ ബിഎംഡബ്‌ള്യുവിന്റെ റോഡ്സ്റ്റർ മോഡൽ സീ4 സ്വന്തമാക്കി തന്നിലെ പെട്രോൾഹെഡിനെ വെളിപ്പെടുത്തിയിട്ടുണ്ട് പൃഥ്വിരാജ്. തുടർന്ന് പോർഷെ 911 കാബ്രിയോ, പോർഷെയുടെ തന്നെ കയാൻ എസ്യുവി എന്നിവ സ്വന്തമാക്കിയിട്ടുള്ള പ്രിഥ്വിരാജനെ സ്വദേശമായ തിരുവനന്തപുരത്ത് പലപ്പോഴും ഓഡി ക്യൂ7 എസ്യുവി ഡ്രൈവ് ചെയ്താണ് കാണാറുള്ളത്. ഇപ്പോൾ പക്ഷെ മൂന്ന് വാഹനങ്ങളാണ് പൃഥ്വിരാജ് സുകുമാരന്റെ ഫേവറിറ്റുകൾ. 2018 മാർച്ചിലാണ് 3.25 കോടിയോളം മുടക്കി വാങ്ങിയ കറുപ്പ് നിറത്തിലുള്ള ഹുറാകാൻ സ്പോർട്സ് കാർ ആണ് പ്രധാനി. 41 ലക്ഷത്തോളം രൂപ കാക്കനാട് ആർടിഓയിൽ റെജിസ്‌ട്രേഷനായി ചിലവഴിച്ചാണ് പ്രിഥ്വിരാജ് ഹുറാക്കാന് ഫാൻസി നമ്പർ കെഎൽ-07, സിഎൻ 1 സ്വന്തമാക്കിയത്.
കഴിഞ്ഞ വർഷം ജൂണിലാണ് 'വലിയ അതിഥി' റേഞ്ച് റോവർ വോഗിനെ പൃഥ്വിരാജ് വാങ്ങിയത്. ഭാര്യ സുപ്രിയക്കൊപ്പം കൊച്ചിയിലെ ലാൻഡ് റോവർ ഷോറൂമിലെത്തിയാണ് പൃഥ്വി പുതിയ റേഞ്ച് റോവർ എസ്യുവി ഏറ്റുവാങ്ങിയത്. മൂന്ന് കോടി രൂപയോളം വില വരുന്ന റേഞ്ച് റോവർ വോഗിന്റെ സിൽവർ നിറത്തിലുള്ള സ്പോർട്ടി വകഭേദമാണ് യുവ നടൻ വാങ്ങിയത്. കഴിഞ്ഞ വർഷം തന്നെ ഒക്ടോബറിൽ ബിഎംഡബ്ള്യുവിന്റെ അത്യാഢംബര സെഡാൻ ആയ 7 സീരീസും പൃഥ്വിരാജിന്റെ വീട്ടുമുറ്റത്തെത്തി. നീല നിറത്തിലുള്ള ബിഎംഡബ്‌ള്യു 7 സീരീസ് എം 760 എൽഐ മോഡൽ വാങ്ങിയത്. എം ഡിവിഷന്റെ പെർഫോമൻസ് പാർട്സുകൾ ചേർന്ന ഈ മോഡലിന് 2.4 കോടിയിലേറെയാണ് എക്സ്-ഷോറൂം വില.
രശ്മിക എന്ന കാർ പ്രാന്തി
ഗാരേജിൽ ഏറ്റവും പുതിയതും ആഡംബരവുമായ കാറുകളുള്ള നടിമാരിൽ ഒരാളാണ് 'ഗീത ഗോവിന്ദം' നായിക. റേഞ്ച് റോവർ എസ്യുവി മുതൽ ഔഡി ക്യു3 വരെ രശ്മിക മന്ദാനയുടെ ഗാരേജിൽ ഇടംപിടിച്ചിട്ടുണ്ട്.
1. റേഞ്ച് റോവർ എസ്യുവി
ഈ വർഷം ആദ്യമാണ്, രശ്മിക മന്ദാന ഒരു പുതിയ റേഞ്ച് റോവർ എസ്യുവി വീട്ടിൽ എത്തിച്ചത്. താരം സമൂഹമാധ്യമങ്ങളിൽ തന്റെ ബ്ലാക്ക് ബീസ്റ്റുമായി ഫോട്ടോകൾ പങ്കിടുകയും ചെയ്തു. കാറിന് ഏകദേശം ഒരു കോടി രൂപയാണ് വില.
2. ഔഡി ക്യു3
2017 -ലാണ്, രശ്മിക ഔഡി ക്യു3 സ്വന്തമാക്കിയത്, ഇതൊരു അഭിനേത്രിയായ ശേഷം രശ്മികയുടെ ആദ്യത്തെ വിലയേറിയ പർച്ചേസായിരുന്നു. ഔഡി ക്യു3 -യുടെ വില 34.97 ലക്ഷം രൂപയിൽ ആരംഭിച്ച് 43.61 ലക്ഷം രൂപ വരെ ഉയരുന്നു.
3. മെർസിഡീസ് ബെൻസ് സിക്ലാസ്
ഒരു മെർസിഡീസ് ബെൻസ് സിക്ലാസും രശ്മികയ്ക്ക് സ്വന്തമാണെന്നാണ് റിപ്പോർട്ട്. കാറിന് 50 ലക്ഷം രൂപയാണ് വില. എല്ലാ ആഡംബര റൈഡുകൾക്കും പുറമെ ഇന്ത്യയിൽ ഏകദേശം 17 ലക്ഷം രൂപ വില വരുന്ന ടൊയോട്ട ഇന്നോവയും ഹ്യുണ്ടായി ക്രെറ്റയും രശ്മികയ്ക്ക് സ്വന്തമാണ്.
വാഹനക്കമ്പത്തിലും പൃഥ്വിരാജിന്റെ ചേട്ടൻ
പൃഥ്വിരാജിന് ഇത്രയേറെ വാഹനക്കമ്പമുണ്ടെങ്കിൽ എന്താണ് സഹോദരൻ ഇന്ദ്രജിത്തിന്റെ അവസ്ഥ. ഇക്കാര്യത്തിലും പൃഥ്വിരാജിന്റെ ചേട്ടനാണ് ഇന്ദ്രജിത്ത് എന്നാണ് കേട്ടുകേൾവി. 2007ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ബിഎംഡബ്‌ള്യു 2012-ൽ തങ്ങളുടെ എം ഡിവിഷൻ വാഹനങ്ങളെ പരിചപ്പെടുത്താൻ എം ഡ്രൈവ് എന്ന പേരിൽ ഒരു ഡ്രൈവ് ഡൽഹിക്കടുത്ത് നോയിഡയിലെ ബുദ്ധ് ഇന്റർനാഷണൽ റേസിങ് സർക്യൂട്ടിൽ സംഘടിപ്പിച്ചിരുന്നു. ബിഎംഡബ്‌ള്യു നിരയിലെ പെർഫോമെൻസ് വാഹനങ്ങളുടെ വിശ്വരൂപം കാണിക്കാൻ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ദ്രജിത്തും ക്ഷണിതാവായിരുന്നു. ബിഎംഡബ്‌ള്യു 640ബി കൺവെർട്ടിബിളിൽ ചാരി നിൽക്കുന്ന തന്റെ ഫോട്ടോ ഇന്ദ്രജിത്ത് തന്നെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്
1. വോൾവോ എക്‌സ് സി 90 ആർ ഡിസൈൻ
സാധാരണഗതിയിൽ സിനിമാക്കാരുടെ ഇഷ്ടവാഹനങ്ങൾ മെഴ്സിഡസ്-ബെൻസ്, ഓഡി, റേഞ്ച് റോവർ ഒക്കെയാവും. പക്ഷെ വ്യത്യസ്തനാണ് ഇന്ദ്രജിത്ത് സുകുമാരൻ. സ്വീഡിഷ് വാഹന നിർമ്മാതാക്കളായ വോൾവോയുടെ എക്‌സ് സി 90 പ്രീമിയം എസ്യുവി ആണ് ഇന്ദ്രജിത്ത് തിരഞ്ഞെടുത്തത്. എക്‌സ് സി 90 പ്രീമിയം എസ്യുവിയുടെ സ്പോർട്ടി വകഭേദം, ആർ ഡിസൈൻ വേരിയന്റ് 2017-ലാണ് ഇന്ദ്രജിത്ത് വാങ്ങിയത്. 225 ബിഎച്ച്പി പവറും 470 എൻഎം ടോർക്കും നിർമ്മിക്കുന്ന 2.0 ലീറ്റർ എൻജിൻ ഉപയോഗിക്കുന്ന എക്‌സ് സി 90 ആർ ഡിസൈൻ വേരിയന്റിന് ഏകദേശം 90 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുണ്ട്.
2. ബിഎംഡബ്‌ള്യു 5 സീരീസ്
'Ultimate Driving Machine' ഇല്ലാതെ ഒരു വണ്ടിക്കമ്പക്കാരന്റെ ഗാരേജ് പൂർണമാവില്ലലോ! ഇന്ദ്രജിത്തിനുമുണ്ട് ഒരു ബീമർ. 5 സീരീസ് സെഡാന്റെ 520 ഡി ആണ് ഇന്ദ്രജിത്ത് വാങ്ങിയത്. കഴിഞ്ഞ തലമുറയിൽ പെട്ട ഇന്ദ്രജിത്തിന്റെ വെള്ള നിറത്തിലുള്ള ബിഎംഡബ്‌ള്യു 5 സിരീസിന് 184 എച്ച്പി പവറും 400 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റർ ഡീസൽ എൻജിൻ ആണ്.
ഇതുകൂടാതെ ഹാർലി ഡേവിഡ്‌സൺ ഫാറ്റ്‌ബോബും ഇന്ദ്രജിത്തിന് സ്വന്തമാണ്.
ഹൈബ്രിഡ് സെഡാനുമായി ജയസൂര്യ
സിനിമാനടൻ, നിർമ്മാതാവ്, പിന്നണിഗായകൻ, ഡിസ്ട്രിബ്യുട്ടർ എന്നീ നിലകളിൽ കഴിവ് തെളിയിച്ച നടൻ ജയസൂര്യയുടെ വാഹന ശേഖരത്തിലെ ഏറ്റവും പുതിയ താരം ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ലെക്‌സസിന്റെ ഇഎസ് 300 എച്ച് എന്ന ഹൈബ്രിഡ് സെഡാൻ ആണ്. 60 ലക്ഷത്തോളം രൂപ വില വരുന്ന ലെക്സസ് ഇഎസ് 300 എച്ചിന്റെ കറുപ്പ് നിറത്തിലുള്ള മോഡൽ ആണ് ജയസൂര്യ സ്വന്തമാക്കിയത്. ഇത് കൂടാതെ 2018-ൽ മെഴ്സിഡസ് ബെൻസിന്റെ ആഡംബര എസ്യുവി ജിഎൽസിയും ജയസൂര്യയുടെ വീട്ടുമുറ്റത്തെത്തി. ആട് 2 വൻ വിജയമായ സമയത്തായിരുന്നു ചുവപ്പു നിറത്തിലുള്ള മെഴ്സിഡസ്-ബെൻസ് ജിഎൽസി ജയസൂര്യ വാങ്ങിയത്.
മുൻ വർഷങ്ങളിൽ ജാഗ്വർ എക്സ്എഫ്, മെഴ്സിഡസ്-ബെൻസ് ബി-ക്ലാസ്, ബിഎംഡബ്‌ള്യു 5 സീരീസ് എന്നീ വാഹനങ്ങളുടെയും ഉടമയായിരുന്നു ജയസൂര്യ. കരിയറിന്റെ തുടക്കത്തിൽ സ്വന്തമാക്കിയ ഫോക്സ്വാഗൺ ജെറ്റ ഇപ്പോഴും ജയസൂര്യക്കൊപ്പമുണ്ട്.
സൗബിൻ ഷാഹിറിന്റെ ലക്സസ്
ജയസൂര്യയ്ക്ക് പിന്നാലെയാണ് സൗബിൻ ഷാഹിർ ഹെബ്രിഡ് കാറായ ലക്സസ് സ്വന്തമാക്കിയത്. ലക്‌സസിന്റെ ഹൈബ്രിഡ് സെഡാൻ ഇഎസ്300 എച്ചാണ് സൗബിൻ വാങ്ങിയത്. കൊച്ചിയിലെ ലക്‌സസ് ഷോറൂമിൽ നിന്നാണ് അദ്ദേഹം ഈ വാഹനം സ്വന്തമാക്കിയത്. ടൊയോട്ടയുടെ ആഡംബര കാർ വിഭാഗമാണ് ലക്‌സസ്. ലക്സസ് നിരയിൽ ഏറ്റവും മികച്ച കാറുകളിലൊന്നാണ് ഇഎസ്300എച്ച്. 2.5 ലീറ്റർ പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടറും ഉപയോഗിക്കുന്ന കാറിന് 214.56 ബിഎച്ച്പി കരുത്തുണ്ട്. പരമാവധി 180 കിലോമീറ്റർ വേഗമുള്ള കാറിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 8.9 സെക്കന്റുകൾ മാത്രം മതി. 59.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. കരുത്തും ആഡംബരവും ഒരുപോലെ ഒത്തിണങ്ങിയ ലക്സസ് കാറുകൾക്ക് ആരാധകരേറെയാണ്.
നിവിന്റെ കാറുകൾ
യുവ നടൻ നിവിൻ പോളി പ്രധാന വാഹനം ഓഡി എ6 ആണ്. അരക്കോടിയിലധികം വില വരുന്ന കറുപ്പ് നിറത്തിലുള്ള ഔഡിയുടെ ആഡംബര വാഹനം, ഭാര്യ റിന്നയുടെ ജന്മദിനവുമായി സംബന്ധിച്ചാണ് നിവിൻ പോളി സ്വന്തമാക്കിയത്. 2017-ൽ നിവിൻ പോളിക്കും റിന്നയ്ക്കും രണ്ടാമത് കുട്ടി പിറന്നപ്പോൾ നടൻ ആഘോഷിച്ചത് ബ്രിട്ടീഷ് ലൈഫ്‌സ്‌റ്റൈൽ കാർ നിർമ്മാതാക്കളായ മിനി കൂപ്പർ എസ് മോഡൽ വാങ്ങിയാണ്. ഈ രണ്ടു വണ്ടികൾ കൂടാതെ ഫോക്സ്വാഗൺ പോളോ ജിടിയും നിവിൻ പോളിയുടെ വാഹന ശേഖരത്തിലുണ്ട്.
ലക്ഷ്വറി വാഹനങ്ങളുമായി ജനപ്രിയ നായകൻ
ജനപ്രീയ നായകൻ ദിലീപിന്റെ വാഹന ശേഖരത്തിലെ ഏറ്റവും പുതിയ താരം 1.24 കോടിയോളം രൂപ വില വരുന്ന ബിഎംഡബ്‌ള്യു 7 സീരീസ് ആണ്. തൂവെള്ള നിറമുള്ള 7 സീരിസ് ഈ വർഷത്തിന്റെ തുടക്കത്തിലാണ് ദിലീപ് സ്വന്തമാക്കിയത്. 3-ലിറ്റർ ഡീസൽ എൻജിൻ ഉള്ള മോഡലാണ് ദിലീപ് സ്വന്തമാക്കിയത്. ജാക്ക് ഡാനിയൽസ് നായകന്റെ ഇഷ്ട ബ്രാൻഡ് ഒരു പക്ഷെ പോർഷെ ആയിരിക്കും. വെള്ള നിറത്തിലുള്ള പോർഷെ പാനമേറ സ്പോർട്സ് സെഡാൻ, മഹാഗണി മെറ്റാലിക് നിറമുള്ള കായേൻ ലക്ഷുറി എസ്യുവി എന്നിവയാണ് ദിലീപിന്റെ ഗാരേജിലുള്ള വിലപിടിപ്പുള്ള താരങ്ങൾ. ജർമ്മൻ സ്പോർട്സ് കാർ നിർമ്മാതാക്കളായ പോർഷെ കയീന്റെ പ്ലാറ്റിനം എഡിഷനാണ് ദിലീപ് വാങ്ങിയത്. ഈ വാഹനങ്ങൾ കൂടാതെ ബിഎംഡബ്‌ള്യു എക്സ്6, ടൊയോട്ട ലാൻഡ് ക്രൂയ്‌സർ എന്നീ വാഹനങ്ങൾ ദിലീപിന് സ്വന്തമായുണ്ട്.
നാച്വറൽ നടന്റെ ഫാസ്റ്റ് ടേസ്റ്റ് കാറുകൾ
നാച്ചുറൽ ആക്ടിങ് കൊണ്ട് സിനിമ പ്രേമികളുടെ പ്രിയതാരമായ നടനാണ് ഫഹദ് ഫാസിൽ. പക്ഷേ വാഹനങ്ങളുടെ കാര്യത്തിൽ അല്പം ഫാസ്റ്റ് ടെയ്സ്റ്റിനുടമയാണ് 'ഫാഫാ'. മെഴ്സിഡീസിന്റെ പെർഫോമൻസ് ഡിവിഷനായ എഎംജി യുടെ സന്തതി ഇ 63 എഎംജിയാണ് ഫഹദിന്റെ വാഹന ശേഖരത്തിലെ പ്രധാന താരം. 585 എച്പി പവറും 800 എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്ന V8 എഞ്ചിനുള്ള ഭീകരനാണ് ഇ 63 എഎംജി.
ഈ വർഷം സെപ്റ്റംബറിൽ എത്തിയ ബ്രിട്ടീഷ് യൂട്ടിലിറ്റി വാഹന നിർമ്മാതാക്കളായ ലാൻഡ് റോവറിന്റെ ഏറ്റവും മികച്ച എസ്യുവിയായ റേഞ്ച് റോവർ വോഗാണ് ഫഹദ് വാങ്ങിയ ഏറ്റവും പുതിയ വാഹനം. ഏകദേശം 2 കോടി രൂപ മുതലാണ് വില റേഞ്ച് റോവർ വോഗിന്റെ വില ആരംഭിക്കുന്നത്. ബിഎംഡബ്യു എക്സ്6, ഓഡി എ6, ഫിയറ്റ് പുന്റോ എന്നിവയാണ് ഫഹദ് ഫാസിൽ മുൻപ് സ്വന്തമാക്കിയിട്ടുള്ള കാറുകൾ.
ടോവിനോയുടെ മാസ് വാഹനങ്ങൾ
ജർമൻ ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്യുവിന്റെ ആഡംബര കാറും ബൈക്കും ഒരേദിവസം സ്വന്തമാക്കിയാണ് ടോവിനോ ഈ വർഷം ആരംഭിച്ചത്. ബിമ്മറിന്റെ ഏറ്റവും വിലകൂടുതലുള്ള സെഡാൻ 7 സീരീസ് സ്വന്തമാക്കിയപ്പോൾ പക്ഷെ ബിഎംഡബ്ല്യൂ മോട്ടറാഡ് ഡിവിഷന്റെ ഏറ്റവും വിലക്കുറവുള്ള മോഡലുകളിലൊന്നായ ജി 310 ജിഎസ് ആണ് ടോവിനോ വാങ്ങിയത്. ഒന്നര കോടിയോളം രൂപ കാറിനു വിലയുള്ളപ്പോൾ ബൈക്കിന്റെ വില 3 ലക്ഷം മാത്രം. 2017-ൽ വാങ്ങിയ ഔഡിയുടെ ലക്ഷുറി എസ്യുവി ക്യൂ7-നും ടോവിനോയുടെ ശേഖരത്തിലുണ്ട്. KL 45 Q 7 എന്ന ഫാൻസി നമ്പറും സ്വന്തമാക്കിയ ടോവിനോ ക്യൂ7-നായി ഏകദേശം 80 ലക്ഷം രൂപയോളം ചിലവഴിച്ചിട്ടുണ്ട്.
ആസിഫ് അലിയുടെ കാറിഷ്ടങ്ങൾ
ഈ വർഷം ഒക്ടോബറിൽ മെഴ്സിഡസ്-ബെൻസിന്റെ ഏറ്റവും വിലക്കൂടുതലുള്ള വാഹനങ്ങളിലൊന്നായ ജി-ക്ലാസ് ആസിഫ് അലി സ്വന്തമാക്കി. അതും വെറും ജി-ക്ലാസ് അല്ല. പെർഫോമൻസ് വേരിയന്റായ എഎംജി വകഭേദം. പ്രീമിയം സെക്കന്റ് ഹാൻഡ് കാർ വില്പന രംഗത്തെ പ്രശസ്തരായ ബിഗ്ബോയ് ടോയിസിൽ നിന്നാണ് 2014-ൽ രജിസ്റ്റർ ചെയ്ത കറുപ്പ് നിറമുള്ള മെഴ്സിഡിസ് ജി 55 എഎംജി ആസിഫ് വാങ്ങിയത്. 507 പിഎസ് പവറും 700 എൻഎം ടോർക്കും നിർമ്മിക്കുന്ന 5.5 ലിറ്റർ വി8 പെട്രോൾ എൻജിനാണ് ആസിഫ് അലിയുടെ ജി 55 എഎംജിക്ക്.
ബ്രിട്ടീഷ് പതാക (യുണിയൻ ജാക്ക്) റാപ്പ് ചെയ്ത മിനിയുടെ കൂപ്പർ എസ്സും ആസിഫ് അലിയുടെ വാഹന ശേഖരത്തിലുണ്ട്. ഓഡി ക്യൂ7, ബിഎംഡബ്‌ള്യു എക്സ്3 എന്നിവയാണ് ആസിഫ് അലിയുടെ പക്കലുള്ള മറ്റുള്ള ആഡംബര വാഹനങ്ങൾ. ഹോണ്ട സിബിആർ ഫയർബ്ലേഡ് (999 സിസി), സുസുക്കി ഹയാബുസ എന്നീ ഹൈ-എൻഡ് ബൈക്കുകളുടെയും ഉടമയാണ് ആസിഫ് അലി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍