ബുള്ളറ്റിനെ ആനയോടും തല ഉയർത്തി പിടിച്ച മന്ദഗതിയോടും ഉപമിക്കുമ്പോൾ പരസ്യം അറിഞ്ഞോ അറിയാതെയോ ചെയ്തത് അതിന്റെ പാരമ്പര്യം എന്ന ആഢ്യമൂല്യത്തെ ഉയർത്തിപ്പിടിക്കുകയാണ്; പുരുഷത്വത്തിന്റെ പ്രതീകമായി ബുള്ളറ്റ് പൊതുബോധത്തിൽ വിരാജിക്കുന്നു: ഡോമിനോർ പരസ്യവും പ്രത്യയശാസ്ത്ര നിർമ്മിതികളും
സോഷ്യൽ മീഡിയയിൽ സജീവ വാദ പ്രതിവാദങ്ങളാൽ ഇപ്പോൾ അരങ്ങുകൊഴുത്തുകൊണ്ടിരിക്കുന്നത് ബജാജ് ഡോമിനോർ 400 എന്ന ബൈക്കിന്റെ പരസ്യചിത്രമാണ്. റോയൽ എൻഫീൽഡിനെ/ ബുള്ളറ്റിനെ കളിയാക്കുന്ന തരത്തിലാണ് ബജാജ് ഈ ന്യൂ ജനറേഷൻ ബൈക്കിന്റെ പരസ്യം ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് ബുള്ളറ്റ് പ്രേമികളുടെ വാദം. അതിനാൽ അവർ പരസ്യത്തെ നിശിതമായി വിമർശിച്ചു കൊണ്ടും പ്രതിരോധിച്ചു കൊണ്ടും ബുള്ളറ്റിനെ ന്യായീകരിച്ചും രംഗത്ത് എത്തിയിരിക്കുകയാണ്. രണ്ടു ആരാധകരുടെയും പരസ്പരമുള്ള പോർ വിളികളും ട്രോളുകളും ന്യായീകരണങ്ങളും കൊണ്ട് സൈബർ ലോകം നിറയുമ്പോൾ പരസ്യത്തിന്റെ ചില പ്രത്യയശാസ്ത്ര നിർമ്മിതികളെ ചൂണ്ടിക്കാണിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.
ഒന്ന്
പരസ്യങ്ങളുടെ ആകർഷണീയതയും അതിന്റെ പ്രതിലോമപരതയും കുരുക്കുകളും ചർച്ചാ വിഷയമാക്കേണ്ടത് അനിവാര്യമാണ് എന്നാണ് ഈ പരസ്യം വീണ്ടും തെളിയിക്കുന്നത്. ഇവിടെ പരസ്യത്തിനുപരി അതിനെ മുൻനിർത്തി നടക്കുന്ന അഭിപ്രായ പ്രകടനങ്ങളും യുക്തികളുമാണ് കൂടുതൽ പ്രശ്നമെന്നു പറയാം. പരസ്യങ്ങളുടെ ഘടകങ്ങൾ, പ്രതിനിധാനങ്ങൾ ഇവയെല്ലാം പ്രത്യയശാസ്ത്ര നിർമ്മിതികൾ കൂടിയാണ്. ഈ പരസ്യവും അതിനെ ചുറ്റി നടക്കുന്ന സംവാദങ്ങളും സ്ത്രീ പ്രതിനിധാനത്തിന്റെ പ്രത്യയശാസ്ത്ര പൊതുബോധ്യങ്ങളെ അടിവരയിട്ട് ഉറപ്പിക്കുന്ന ആണധീശ മനോഭാവങ്ങളുടെ തുടർച്ച തന്നെയാണ്. സ്ത്രീത്വത്തിന്റെ പല മാതിരി പ്രതിനിധാനങ്ങളെ പരസ്യങ്ങൾ ഉപയോഗപ്പെടുത്തുന്നതായി 'സെക്ഷുവാലിറ്റി ഫോർ സെയിൽ' എന്ന പ്രബന്ധത്തിൽ ജാൻസ് വിൻഷിപ് പറയുന്നുണ്ട്. ലൈംഗികാവയവത്തെ മുൻനിർത്തിയുള്ള ലിംഗപദവികൾ പക്ഷപാതപരമാണ്. പുരുഷലിംഗം കരുത്തിന്റെയും അധികാരത്തിന്റെയും പ്രതീകമായി സമൂഹം കരുതുന്നതിനാൽ അത് പേറുന്നവർക്ക് മേൽക്കോയ്മ ലഭിക്കുകയും അവർ സ്വത്വ പദവി നേടുകയും ചെയ്യുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സ്തീകൾ അവിടെ കരുത്ത് നഷ്ടപ്പെട്ട ശരീരങ്ങളായി മാറുന്നു. ഈ യുക്തിയിൽ നിന്ന് കൊണ്ട് പാരമ്പര്യം, ലിംഗപദവിബന്ധം, ആണധികാര സമൂഹം എന്നിവയെ പരസ്യങ്ങൾ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ് ചർച്ച ചെയ്യേണ്ടത്.
രണ്ട്
തർക്ക വിഷയമായ പരസ്യം ഇപ്രകാരമാണ്: കുറേ ആനകൾ മന്ദഗതിയിൽ ഒരുമിച്ചു നടന്നു വരുന്നു. അതിന്റെ മുകളിൽ ഹെൽമെറ്റ് ധരിച്ചു പാപ്പാന്മാരെ പോലെ ഇരിക്കുന്ന ആണുങ്ങൾ. അതിന്റെ ഇടയിലൂടെ ചീറി പാഞ്ഞു വരുന്ന ഡോമിനോർ 400 എന്ന പുതുതലമുറ ആഡംബര ബൈക്ക് കടന്നുപോകുന്നു. പാരമ്പര്യങ്ങളെയും മത ചിഹ്നങ്ങളെയും തൊഴുതു പോകുകയും ആദരിക്കുകയും ചെയ്യുന്ന ബജാജിന്റെ പഴയകാല പരസ്യങ്ങളിൽ നിന്നു വ്യത്യസ്തമായി ഇവിടെ പാരമ്പര്യത്തെ കളിയാക്കാൻ ഉള്ള ശ്രമമാണ് നടക്കുന്നത്. ബുള്ളറ്റ് എന്ന ആഢ്യ പാരമ്പര്യത്തെ കളിയാക്കുന്ന പുത്തൻ ആധുനികതയുടെ വേഗ ലോക പ്രതിനിധാനമായി തങ്ങളുടെ വാഹനത്തിനെ അവതരിപ്പിക്കുകയും, അതുവഴി യുവാക്കളുടെ മനസിലേക്ക് എളുപ്പത്തിൽ പ്രവേശനം നേടുകയും ചെയ്യുക എന്ന യുക്തിയാണ് ബജാജ് പരസ്യത്തിലൂടെ ലക്ഷ്യം വെച്ചത്. പക്ഷെ ബജാജ് ലക്ഷ്യം വെച്ചതിൽ നിന്നും വിപരീതമായ ഫലമാണ് ഇതുകൊണ്ടുണ്ടായത് എന്നു പ്രതികരണങ്ങൾ കാണുമ്പോൾ തോന്നുന്നു. കാരണം ബുള്ളറ്റ് എന്ന വാഹനം എന്നും ജനപ്രീതി നേടി നിൽക്കുന്നത് അതിന്റെ മസ്കുലിൻ ജെൻഡർ സ്വഭാവത്തെ മുൻനിർത്തിയാണ്. പുരുഷാധിപത്യ അധികാര സമൂഹത്തെ പരമാവധി ചൂഷണം ചെയ്തു കൊണ്ടാണ് ബുള്ളറ്റിന്റെ പരസ്യങ്ങളും പാരമ്പര്യ പൊങ്ങച്ചങ്ങളും വിപണിപിടുത്തവും. ബുള്ളറ്റ് എന്ന വാഹനത്തെ ആനയോടും അതിന്റെ തല ഉയർത്തി പിടിച്ച മന്ദഗതിയോടും ഉപമിക്കുമ്പോൾ പരസ്യം അറിഞ്ഞോ അറിയാതെയോ ചെയ്തത് അതിന്റെ പാരമ്പര്യം എന്ന ആഢ്യ മൂല്യത്തെ ഉയർത്തിപ്പിടിക്കുകയാണ്. ബുള്ളറ്റിനെ അനുകൂലിച്ചു വരുന്ന ട്രോളുകളും അഭിപ്രായങ്ങളും ഒരു പരിധി വരെ ഇതേ പാറ്റേൺ തന്നെയാണ് പിന്തുടരുന്നത് എന്നതും ശ്രദ്ധിക്കണം.
(ആനയേക്കാൾ വേഗത്തിൽ പട്ടി ഓടുമെന്നു കരുതി പട്ടിയെ ആരെങ്കിലും എഴുന്നള്ള ത്തിനു കൊണ്ടുപോകുമോ എന്നാണ് ഒരു ട്രോൾ ചോദിക്കുന്നത്). ആന എന്ന എഴുന്നള്ളത്തിന്റെ ആഢ്യ പ്രതീകം അല്ലെങ്കിൽ ഒരു സവർണ ഫ്യൂഡൽ പാരമ്പര്യ ബിംബം ബുള്ളറ്റിന്റെ സൂചകം ആകുന്നത് തീർച്ചയായും ആൺമേൽക്കോയ്മാ സമൂഹത്തിലാണ്. ബുള്ളറ്റ് പ്രേമികളുടെ ന്യായീകരണ യുക്തികളും ആണധീശ പ്രത്യയശാസ്ത്രങ്ങൾക്ക് ബോധപൂർവ്വമോ അബോധ പൂർവ്വമോ സ്തുതിപാടുന്നത് തന്നെയാണ്. പുരുഷാധികാരത്തിന്റെ/പുരുഷ ലക്ഷണത്തിന്റെ ഏറ്റവും അംഗീകൃത സൂചകമാണ് ബുള്ളറ്റ്. പരസ്യത്തിലെ ആനപ്പുറത്തു ഇരിക്കുന്ന ആണുങ്ങൾ എല്ലാവരും താടിയും മീശയും വളർത്തിയവരാണ് എന്നത് യാദൃച്ഛികമല്ല. പുരുഷത്വത്തിന്റെ പ്രത്യക്ഷ സൂചനയണല്ലോ താടിയും മീശയും. പുരുഷത്വത്തിന്റെ പ്രതീകമായി അത് പൊതുബോധത്തിൽ വിരാജിക്കുന്നു. പെണ്ണുങ്ങൾക്ക് പൊതുവേ ഓടിക്കാൻ പ്രയാസമുള്ളത്/ താങ്ങാൻ പറ്റാത്തത് എന്ന അതിന്റെ പ്രത്യേകതയാണ് അതിനെ മിക്കപ്പോഴും ആണിന്റെ മാത്രം വാഹനമാക്കി മാറ്റുന്നത്. സമൂഹത്തിന്റെയും വീട്ടുകാരുടെയും ബോധ്യങ്ങളും ഇങ്ങനെ തന്നെയാണ്.
ആരും പെൺകുട്ടികൾക്ക് പൊതുവേ ബൈക്കുകൾ വാങ്ങി നൽകാറില്ല എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവരുടെ ദുർബല ശരീരത്തിന് ഇണങ്ങുന്നത് ഗിയർലെസ് സ്കൂട്ടറുകൾ ആണെന്ന് സമൂഹം ഉറച്ചു വിശ്വസിക്കുന്നു. ബുള്ളറ്റുകളിൽ ലോക സഞ്ചാരം നടത്തുന്ന സ്ത്രീകൾ നിരവധി ഉള്ളിടത്താണ് ഇത് നിലനിൽക്കുന്നത് എന്നതാണ് അതിന്റെ വിപരീത യുക്തി. തനിയെ യാത്ര ചെയ്യുന്ന സ്ത്രീയെ സമൂഹം എങ്ങനെ കാണുന്നു എന്നത് പറയേണ്ടതില്ലല്ലോ. പൊതുവേ മലയാളത്തിൽ സ്ത്രീ യാത്രാനു ഭവങ്ങൾ കുറവാണെന്നും ഇവിടെ ഓർക്കാവുന്നതാണ്. അപ്പോൾ യാത്ര ബൈക്കിൽ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. ഇങ്ങനെ കരുത്തുറ്റ പുരുഷന്റെ വാഹനമായി ബുള്ളറ്റ് നിന്നു പോരുമ്പോഴാണ് കമ്പനി തന്നെ അതിന്റെ മസ്കുലിൻ ജെൻഡറിനെ ഇല്ലാതാക്കും മട്ടിൽ പ്രവർത്തിച്ചു എന്നു കടുത്ത ബുള്ളറ്റ് വിരോധികൾ പോലും വിലപിച്ചത്. ഇതിന്റെ കാരണം ബുള്ളറ്റ് തങ്ങളുടെ മുഖമുദ്രയായിരുന്ന വലത് വശ ഗിയർ ബോക്സിനെ മറ്റു ബൈക്കുകളെ പോലെ ഇടത് വശത്തേക്ക് മാറ്റി പ്രതിഷ്ഠിച്ചു എന്നതാണ്. കരുത്തുറ്റ പുരുഷത്വത്തിന്റെ പ്രതീകമായ പഴയ ബുള്ളറ്റിനെ എതിരാളികൾ പോലും ആരാധിക്കുന്നത് സ്ത്രീകൾക്കും ദുർബല പുരുഷന്മാർക്കും അതിന്റെ കൊണ്ടുനടപ്പ് അപ്രാപ്യമാണ് എന്ന പൊതുബോധ യുക്തിയിൽ തന്നെ ഇപ്പോഴും തറഞ്ഞു നിൽക്കുന്നതുകൊണ്ടാണ്.
മൂന്ന്
ബുള്ളറ്റിനെ ന്യായീകരിക്കുന്ന കടുത്ത ആരാധകന്റെ അത്യന്തം സ്ത്രീ വിരുദ്ധമായ ഒരഭിപ്രായം ഇങ്ങനെയാണ്:'ഡോമിനോറും ബുള്ളറ്റും അടുത്ത് വെച്ചിട്ട് അതിൽ പുരുഷൻ ആരാണെന്നു ചോദിച്ചാൽ നമ്മുടെ വീട്ടുകാരും നാട്ടുകാരും പറയും അത് ബുള്ളറ്റ് ആണെന്ന്. സ്ത്രീ ആരാണെന്നു ചോദിച്ചാൽ ഡോമിനോറും. കല്യാണം കഴിഞ്ഞ ചെറുക്കനെക്കാളും പഠിപ്പ് പെണ്ണിനായിരിക്കും(ബജാജ് ബൈക്കിന്റെ മുന്തിയ specifications ആണ് വിവക്ഷിതം). പക്ഷെ മാസ്സ് ആ കാണുന്ന ആണായിരിക്കും.''എന്ന മട്ടിലാണ്. ബുള്ളറ്റിന്റെ ആണത്ത ബിംബത്തിൽ അഭിരമിക്കുന്ന ഒത്ത പുരുഷന്റെ രാജകീയ വാക്യങ്ങളാണിത്. പഠിപ്പ് കൂടിയ പെണ്ണ് പോലും പുരുഷൻ എന്ന പ്രാണി ലോകത്തിനും മുമ്പനായ കരുത്തന്റെ കീഴിൽ കഴിയണമെന്ന പൊതു ബോധ്യത്തിനു ഇപ്പോഴും തുള വീണിട്ടില്ല എന്നർത്ഥം. ആന/ആഢ്യത്വം, ബുള്ളറ്റ്/പുരുഷൻ തുടങ്ങിയ സാത്മീകരണങ്ങൾ വഴി പ്രൗഢിയുടെയും രാജകീയതയുടെയും ഒഴിവാക്കാനാകാത്ത അനിവാര്യതകളായി പരസ്യങ്ങൾ ബ്രാൻഡ് ചെയ്യുന്നത് കാലങ്ങളായി തുടരുന്ന കാഴ്ചയാണ്. ബുള്ളറ്റിന്റെ ഒരു പഴയ പരസ്യം ഇതിനോട് കൂട്ടി വായിക്കാവുന്നതാണ്. ഓടിവരുന്ന 100 cc ബൈക്കുകൾ പെട്ടെന്ന് നിശ്ചലമാകുകയും റോഡിനെ കീറി മുറിച്ചു കൊണ്ട് ബുള്ളറ്റ് അലസ ഗമനത്തോട് കൂടി മസ്സിൽ പെരുപ്പിച്ചു കടന്നു പോകുകയും ചെയ്യുന്നതാണ് ആ പരസ്യം ചിത്രീകരിക്കുന്നത്.
മറ്റു ബൈക്കുകളെ പുച്ഛിക്കുമ്പോഴും ബുള്ളറ്റ് പ്രേമികളുടെ ആൺ-പെൺ ലിംഗപദവി ബോധ്യം ശരീര കേന്ദ്രിതമായി ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. മറ്റു ബൈക്കുകൾ കരുത്തുറ്റ രാജകീയ ആരാധകർക്ക് കളിവണ്ടികളാണ്(play toys). ഈ പ്രയോഗം സൂചിപ്പിക്കുന്നത് കരുത്ത്, കൂസലില്ലായ്മ, കൈയൂക്ക് തുടങ്ങിയ ആണത്തത്തിന്റെ പ്രകട ബോധ്യങ്ങളെ അവർ വാഹനത്തിലും ആരോപിക്കുന്നു എന്നതാണ്. 'കളി വണ്ടി' എന്ന പ്രയോഗം സ്ത്രീ ശരീരത്തിന്റെ മൃദുലത, സൗന്ദര്യം, ക്ഷമ എന്നിവയിലേക്കും വ്യക്തമായ ലൈംഗിക സൂചനകളിലേക്കും എത്തി നിൽക്കുന്നു. കളിച്ചു വലിച്ചെറിയാനും ആണിന്റെ ലിംഗാധികാരത്തിന് കീഴിൽ ഞെരിഞ്ഞമരാനും വിധിക്കപ്പെട്ട മുതലാളിത്ത/കമ്പോള യുക്തിയുടെ ഉപകരണമായി സ്ത്രീ കർതൃത്വങ്ങൾ മാറുന്ന കാഴ്ചയാണിത്. സ്ത്രീയെ ലൈംഗിക ഉപകരണം മാത്രമാക്കുന്ന ചരക്ക് വത്കരണ യുക്തിയാണ് ഇവിടെ കരുത്തുറ്റ പുരുഷ ബിംബങ്ങളിൽ പ്രതിഫലിക്കുന്നത്.
സിനിമ പോലുള്ള ജനപ്രിയ രൂപങ്ങളും ഇത്തരം ബോധ്യങ്ങളെ ഊട്ടി ഉറപ്പിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. സൂപ്പർ താര ശരീരങ്ങൾ മുതൽ യുവതാരങ്ങൾ വരെ ബുള്ളറ്റുകളിൽ മുണ്ട് മാടി കുത്തി മീശ പിരിച്ചു താടി വളർത്തി സ്ക്രീനിൽ എത്തുമ്പോൾ എണീറ്റു നിന്നു കയ്യടിക്കുന്ന ആണത്ത കാഴ്ചകൾ ഇതിന്റെ പ്രത്യക്ഷങ്ങളാണ്.
വാൽക്കഷണം: ഈ പരസ്യം ഡോമിനോറിന്റെ കച്ചവടം കൂട്ടുന്നതിനെക്കാൾ ബുള്ളറ്റ് അനുയായികളെ കൂടുതൽ ഏകോപിപ്പിക്കാനും പുരുഷന്റെ കരുത്തിന്റെ പ്രതീകമായി അതിനെ വാഴ്ത്താനുമാണ് ഉപകരിച്ചത്. പരസ്യം കണ്ടു വിറളിപിടിച്ചു ന്യായീകരിക്കാൻ എത്തുന്നവരുടെ യുക്തികൾ വായിക്കുമ്പോൾ മസ്കുലിൻ ജെൻഡറിനെ ഉയർത്തിപിടിച്ചു ഉദ്ധരിച്ച പുരുഷ ലിംഗവുമായി മരണമാസ് എന്നു കൂവിയാർക്കുന്ന ആൾക്കൂട്ടത്തെയാണ് സങ്കൽപ്പിക്കാൻ ആകുന്നത്.
Stories you may Like
- കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- കണ്ണൂരിൽ ബുള്ളറ്റ് കവർച്ചാകേസിൽ രണ്ടുയുവാക്കൾ പിടിയിൽ
- ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026-ൽ സർവീസ് തുടങ്ങും: റെയിൽവേ മന്ത്രി
- 'സിപിഎം ബാങ്കുകൾ കൊള്ളയടിക്കുന്നു; കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം'
- ബ്രിട്ടനിൽ ബുള്ളറ്റ് പ്രൂഫ് വസ്ത്രത്തിന്റെ കച്ചവടം മൂന്നിരട്ടിയായി;
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്