എംബിബിഎസ് പഠന കാലത്തെ പ്രണയം വിവാഹത്തിലെത്തിയത് ഹൗസ് സർജൻസിക്ക്; തെറ്റു കണ്ടാൽ പ്രതികരിച്ചും തൊഴിലിൽ മായം ചേർക്കാതെ മുന്നോട്ടു പോയും സിവിൽ സർവ്വീസിലും താരമാക്കി; ഫോർട്ട് കൊച്ചിയിലെ കൈയേറ്റം ഒഴിപ്പിച്ചപ്പോൾ പേടി കാരണം ഉറങ്ങിയത് കട്ടിൽ വാതിലിനോട് ചേർത്തിട്ടും; പ്രസവാവധിയിലെ വിവാദത്തിൽ ആഗ്രഹിക്കുന്നത് ഭാവി തലമുറയ്ക്കായുള്ള നിയമ പോരാട്ടം; ആലപ്പുഴയിലെ കളക്ടർ എന്നും കർമ്മനിരത; ഭൂമാഫിയകളെ വിറപ്പിച്ച തീപ്പൊരി ആദില അബ്ദുള്ള ഐഎഎസ് മനസ്സു തുറക്കുമ്പോൾ
മറുനാടൻ ഡെസ്ക്
കൊച്ചി: എം.ബി.ബി എസിൽ നിന്ന് ഐ.എ.എസിലേക്ക്. വിദ്യാസമ്പന്നയായ ഏതൊരു സ്ത്രീയുടെയു മനസ്സിലുണ്ടാകുന്ന അടങ്ങാത്ത സ്വപ്നങ്ങളിൽ ഒന്നാണ് സിവിൽ സർവീസ്. ആ സ്വപ്നം കയ്യെത്തിപിടിച്ച, കൊച്ചിയിലെ ഭൂമാഭിയകളെ വിറപ്പിച്ച തീപ്പൊരി സബ് കലക്ടർ, മലബാർ മുസ്ലിം സമൂഹത്തിൽ നിന്നുള്ള ആദ്യത്തെ ഐ.എ.എസുകാരി കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ഡോ.അദീല അബ്ദുള്ള തന്റെ ഔദ്യോഗിക ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചും പ്രണയ വിവാഹത്തെകുറിച്ചും മനസ്സ് തുറക്കുകയാണ്.
'സ്ത്രീ എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ ഒരുപാട് വെല്ലുവിളികളും ഗുണങ്ങളുമുണ്ട്.' ഡോ.അദീല അബ്ദുള്ള പറയുന്നു. കോഴിക്കോട് കുറ്റ്യാടി നെല്ലക്കണ്ടി അബ്ദുള്ളയുടെയും ബിയ്യാത്തുവിന്റെയും മകളായ അദീല തന്റെ എം.ബി.ബി.എസ് പഠനത്തിനു ശേഷമാണ് ഐ.എ.എസ് എന്ന സ്വപ്നലക്ഷ്യം നേടാൻ ഇറങ്ങിത്തിരിച്ചത്. പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് നേടിയശേഷം സിവിൽ സർവ്വീസ് രംഗത്തേക്ക് കടന്നുവന്ന അദീല 2012 ൽ ഐ.എ.എസ് എന്ന തന്റെ ലക്ഷ്യം നിറവേറ്റി. 2013 മുതൽ കണ്ണൂർ അസിസ്റ്റന്റ് കളക്ടറായി ജോലിയിൽ പ്രവേശിച്ച് തിരൂരിന്റെ ആദ്യ വനിതാ സബ്കളക്ടർ എന്ന പദവിയും അദീല സ്വന്തമാക്കി. ഗൃഹലക്ഷ്മിയോടാണ് ആദില തന്റെ കഥ പറയുന്നത്.
'മൂത്തമകൾക്ക് ആറു മാസം പ്രായമുള്ളപ്പോഴാണ് ഞാൻ മസൂറിയിൽ സിവിൽ സർവീസ് പരിശീലനം പൂർത്തിയാക്കാൻ പോയത്. സ്ത്രീസമത്വം പറയുന്നവർക്ക് അതിഷ്ടമായില്ല.'-ഡോ.അദീല അബ്ദുള്ളപറയുന്നു. മൂത്തമകളെ ഗർഭിണിയായിരിക്കുന്ന സമയത്താണ് സിവിൽ സർവീസ് പരീക്ഷ എഴുതുന്നത്. ഫൗണ്ടേഷൻ കോഴ്സ് നടക്കുമ്പോൾ പ്രസവവും, പിന്നീട് ആറുമാസം പ്രയമുള്ള കുഞ്ഞുമായി മസൂറിയിലേക്ക് പോയപ്പോൾ മനസ്സിലുണ്ടായിരുന്നത് ഒന്ന് മാത്രമാണ്. വിവാഹ ശേഷം കുഞ്ഞുങ്ങളെ നോക്കുന്നതിനായി ജോലി ഉപേക്ഷിക്കുന്ന അമ്മമാരുണ്ട്. അല്ലങ്കിൽ നീണ്ട അവധി, ഇതൊന്നുമല്ലാതെ വഴിയുണ്ടെന്ന് എനിക്ക് തെളിയിക്കണമായിരുന്നു.
അതുകൊണ്ടാണ്് ആരുടെ വാക്കിനും ചെവികൊടുക്കാതെ, ഒരു സ്ത്രീ വലിയ ഉത്തരവാദിത്തമുള്ള ജോലി ഏറ്റെടുക്കുന്നതിന്റെ പേരിൽ കുഞ്ഞിന് പാലുകുടിച്ച് വളരാനുള്ള അവകാശം നിഷേധിക്കേണ്ടതില്ല എന്ന ഉറച്ച തീരുമാനത്താടെ കുഞ്ഞുമായി മസൂറിയിലേക്ക് പോയതും എതിർപ്പുകളെല്ലാം മറികടന്ന് പരിശീലനം പൂർത്തിയാക്കിയതും.മസൂറിയിലെ കൊടും തണുപ്പിൽ കൈകുഞ്ഞുമായി കഴിഞ്ഞതിന്റെ ഓർമകൾ പങ്കുവെക്കുന്നതിനിടെ ഡോ.അദീല പറയുന്നു.
ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമായി ഭൂമാഫിയ കൈവശം വെച്ച കോടികളുടെ വിലവരുന്ന സർക്കാർ ഭൂമി തിരിച്ചുപിടിച്ച് കൈയടി നേടിയ സമയങ്ങളിൽ ജീവിത്തിൽ ഏറ്റവും കൂടുതൽ ഭയപ്പെട്ട ദിനങ്ങളിലൂടെയാണ് കടന്നു പോയതെന്ന് അദീല ഓർക്കുന്നു.'അന്ന് മൂന്നാലു ദിവസം വല്ലാത്ത ഭയമുണ്ടായിരുന്നു.ആരെങ്കിലും ഉപദ്രവിക്കുമോയെന്നുള്ള പേടി. കട്ടിൽ വാതിലിനോട് ചേർത്തിട്ടാണ് ആ ദിവസങ്ങളിൽ ഉറങ്ങിയത്. എട്ടു പേജുള്ള പഴുതുകളടച്ച വിധിയാണ് തായ്യാറാക്കിയത്. സർക്കാർ എനിക്കൊപ്പം നിന്നു.'-അദീല പറഞ്ഞു.
ഫോർട്ട് കൊച്ചിയിൽ ഏഴരഏക്കർ വെള്ളക്കെട്ട് നികത്തി ഫ്ളാറ്റ് നിർമ്മിക്കാൻ തടയിട്ടതിന്റ പേരിൽ അന്ന് സബ് കളക്ടർ സ്ഥാനത്തുനിന്നു മാറ്റിയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ 'തെറ്റു കണ്ടാൽ പ്രതികരിക്കുക തൊഴിലിൽ മായം ചേർക്കാതെ മുന്നോട്ടു പോകുക' എന്ന ഉറച്ച നിലപാടുള്ള സ്വഭാവക്കാരിയായതിനാൽ തനിക്കെതിരെ ഉണ്ടാകുന്ന വിവാദങ്ങൾ ഒന്നും തന്നെ ബാധിക്കാറില്ലന്നും അതെന്നും ശ്രദ്ധിക്കാനുള്ള സമയം തനിക്കില്ലന്നും അതൊക്കെ അതിന്റെ വഴിക്ക് അങ്ങ് പൊക്കോളും എന്നും അഭിമുഖത്തിൽ തുറന്നു പറഞ്ഞു. മൂന്നാമത്തെ കുഞ്ഞുണ്ടായപ്പോൾ അദിലയ്ക്ക് സർക്കാർ പ്രസവാവധി നിഷേധിച്ചത് പിണറായി സർക്കാറിനെതിരെ ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ സർക്കാറിന്റെ തീരുമാനത്തിൽ തെറ്റില്ലന്നും ,അഖിലേന്ത്യാ സർവീസിലുള്ള സ്ത്രീകൾക്ക് ആദ്യ രണ്ട് പ്രസവങ്ങൾക്കു മാത്രമാണ് അവധി ആനുകൂല്യം .പക്ഷേ തനിക്ക് അവധി ലഭിക്കാൻ മാത്രമല്ല പിന്നാലെ വരുന്ന ഒത്തിരിപ്പേർക്കു വേണ്ടി ശബ്ദിക്കേണ്ട ബാധ്യത തനിക്കുണ്ട് അതിനാൽ തന്നെ കോടതിയെ സമീപിക്കും എന്ന നിലപാടിലാണ് അദീല.
പ്രണയ വിവാഹം
പ്രണയവിവാഹമായിരുന്നു അദീലയുടേത്. ഭർത്താവ് ഡോ. റബീ പെരിന്തൽമണ്ണ സ്വദേശിയാണ്. 'കാര്യമായ എതിർപ്പുകളെന്നുമില്ലാതെയാണ് വിവാഹം.ഞങ്ങൾ രണ്ടുപേരും ഒരേ കാലത്താണ് എം.ബി.ബി.എസ് പഠനം തുടങ്ങിയത്്. ഞാനു റബീഹും ഒരേ വർഷം കോളേജിലെ മാഗസീൻ എഡിറ്ററായിരുന്നു . ആ സമയങ്ങളിൽ ഞങ്ങൾ രണ്ടു പേരും ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തിരുന്നു. അങ്ങനെയാണ് പരിചയത്തിലാകുന്നത്. ഒരേ ചിന്താഗതിയുള്ളവരയാതുകൊണ്ടു തന്നെ ഞങ്ങൾ നല്ല സൗഹൃദത്തിലായിരുന്നു. ഹൗസ് സർജൻസി സമയത്ത് ഞങ്ങളുടെ പെതുസുഹൃത്തായ ഔസേപ്പച്ചനാണ് നിങ്ങൾക്ക് വിവാഹം കഴിച്ചൂടെ എന്ന് ചേദിച്ചത്. അങ്ങനെയാണ് വിവാഹത്തിലെത്തുന്നത്,' അദീല അഭിമുഖത്തിൽ പറഞ്ഞു. ഏറ, ഹെയ്സൺ, ഹുസാമിൻ എന്നിവരാണ് അദീലയുടെ മൂന്നുമക്കൾ.'കുട്ടികളിൽ നിന്നും പഠിച്ചെടുത്ത കാര്യങ്ങൾ ലോകത്ത് ഒരിടത്തും നിന്നും ഞാൻ പഠിച്ചട്ടില്ല' അമ്മയെന്നത് വലിയ ഉത്തരവാദിത്തമാണ്,ഇണങ്ങിയും ചിരിച്ചും അവർ എന്റെ ചുറ്റുവട്ടത്തു തന്നെയുണ്ട്.
കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ് അദീല. അച്ഛൻ വിദേശത്തും അമ്മ അദ്ധ്യാപികയും മൂത്ത സഹോദരനും സഹോദരിയുമാണ് അദീലക്കുള്ളത്.' ഞാൻ ബോർഡിങ് സ്കുളിലാണ് പഠിച്ചത്.ഞങ്ങൾ മക്കളെയെല്ലാം ബോർഡിങ് സ്കൂളിൽ പഠിപ്പിക്കണമെന്ന് ഉപ്പാക്ക് വാശിയായിരുന്നു.' അദീല പറയുന്നു. മെഡിസിൻ പഠനത്തിനും സിവിൽ സർവീസ് പരിശീലനത്തിനും ഇപ്പോൾ ജോലിയിലും എന്നെ തുണക്കുന്നത് സമയം എങ്ങനെ ഉപയേഗിക്കണമെന്ന അന്ന് സ്കുളിൽ നിന്നും കിട്ടിയ പരിശീലനമാണ്. വലിയ സ്വപ്നങ്ങളിലേക്കുള്ള അടിത്തറ ഒരുക്കേണ്ടത് പന്ത്രണ്ടാം ക്ലാസ് വരെയുള്ള കാലത്താണ്, അതുകൊണ്ട തന്നെ നന്നായ് വായിച്ചു വളരണം അദീല അഭിമുഖത്തിൽ വ്യക്തമാക്കുന്നു.ഡോക്ടറുടെ ജോലിയെക്കാൾ വിശാലമായ ലോകമാണെന്നു കണ്ടാണു സിവിൽ സർവീസ് പരീക്ഷയെഴുതിയതെന്ന് അദീല ഒരു ടിവി ഷോയിൽ പറഞ്ഞിരുന്നു.
തീരുമാനമെടുക്കാനുള്ള കരുത്തും കാര്യങ്ങൾ വിശകലനം ചെയ്യാനുള്ളൊരു മനസ്സുമുണ്ടെങ്കിൽ സിവിൽ സർവീസ് മികച്ച രംഗമാണ് .'വടക്കേ മലബാറിൽ പൊതുവെ മുസ്ലിം പെൺക്കുട്ടികൾ വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിൽക്കുന്നവരാണ് ഇവർക്ക് തന്റെ നേട്ടങ്ങൾ പ്രചോദനമാക്കട്ടെ എന്നും ജോലിയും കുടുംബവും ഒന്നിച്ചുകൊണ്ടു പോകാൻ ആസാധാരണ പരിശ്രമം വേണം. ആ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായിയാണ് സിവിൽ സർവീസ് തിരഞ്ഞെടുത്തത്. അതിന് ഭർത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ വിലമതിക്കാനാകാത്തതാണ്',അദീല ഗൃഹലക്ഷമിയോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍