മയക്കു മരുന്നു വേട്ടയ്ക്കിറങ്ങിയ ബ്രിട്ടീഷ് പൊലീസ് എത്തിച്ചേർന്നത് മലയാളി കുടുംബത്തിൽ; വൻസംഘത്തെ കുടുക്കിയ പൊലീസ് മലയാളി യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ലഭിക്കാവുന്നത് വർഷങ്ങൾ നീളുന്ന ജയിൽവാസം; ഉയരുന്നത് യുകെ മലയാളി ജീവിതം ഒരു ദുരന്ത മുഖത്തേക്ക് നീങ്ങുകയാണോ എന്ന ചോദ്യം
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: മയക്കു മരുന്ന് വേട്ടയ്ക്കിറങ്ങിയ ബ്രിട്ടണിലെ ഇപ്സ്വിച്ച് പൊലീസിന്റെ കൈകളിൽ എത്തിച്ചേർന്ന ഏഴു യുവാക്കളിൽ മലയാളിയും. ഏറെക്കാലമായി ഈ സംഘത്തിന്റെ പ്രവർത്തനം നിരീക്ഷിച്ച ശേഷം എട്ടു വാറന്റുകളുമായാണ് പൊലീസ് അറസ്റ്റിന് എത്തിയത്. ക്ലാസ് എ വിഭാഗത്തിൽ പെടുന്ന ഗൗരവ സ്വഭാവമുള്ള മയക്കുമരുന്നുകൾ കൈകാര്യം ചെയ്തതിനും മറ്റുള്ളവർക്ക് എത്തിച്ചതിനും അടക്കമുള്ള വകുപ്പുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇതോടെ വിചാരണ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് പ്രതികൾക്ക് പരമാവധി ഏഴു വർഷം വരെ തടവും പിഴയും ലഭിക്കാനാണ് സാധ്യത തെളിയുന്നത്. അതിനിടെ മകന്റെ വഴിവിട്ട ബന്ധങ്ങൾക്ക് ഒടുവിൽ അറസ്റ്റും ജനുവരി ആദ്യ ആഴ്ച വരെ റീമാൻഡും ആയതോടെ തകർന്ന അവസ്ഥയിൽ ഉള്ള മാതാപിതാക്കളെ കൂടുതൽ വിഷമിപ്പിക്കരുത് എന്ന പ്രാദേശിക മലയാളികളുടെ അഭ്യർത്ഥന മാനിച്ച് അറസ്റ്റിലായ 21കാരനായ യുവാവിന്റെ പേര് മറച്ചു വയ്ക്കുവാനാണ് തീരുമാനം.
അറസ്റ്റിനെത്തിയ പൊലീസിന് നേരിയ തോതിൽ ബലപ്രയോഗം വേണ്ടി വന്നു എന്നാണ് ലഭ്യമാകുന്ന വിവരം. രണ്ടാഴ്ച മുൻപ് നടന്ന സംഭവം ഒരാഴ്ച മുൻപ് ഇപ്സ്വിച്ച് പൊലീസ് പുറത്തു വിട്ടതോടെ പ്രാദേശിക മാധ്യമങ്ങൾ വാർത്തയാക്കിയത് വഴിയാണ് മലയാളി യുവാവും സംഭവത്തിൽ ഉൾപ്പെട്ടെന്നു വ്യക്തമായത്. കഴിഞ്ഞ ദിവസങ്ങളിൽ ഈ സംഭവം യുകെ മലയാളികളുടെ വാട്സാപ്പ് ഗ്രൂപുകളിൽ പൊതു ചർച്ചയ്ക്കായി എത്തുകയും ചെയ്തു.
ഇപ്പോൾ അറസ്റ്റിലായ ഏഴുപേരും മുൻപേ തന്നെ പൊലീസ് നിരീക്ഷണത്തിൽ ആയിരുന്ന സംഘത്തിന്റെ ഭാഗമാണ്. ഇവർ ടീനേജ് പ്രായം മുതൽ തന്നെ പലവിധത്തിൽ അറിയുന്നവർ ആണെന്നതും ഞെട്ടലോടെയാണ് സമൂഹം തിരിച്ചറിയുന്നത്. മലയാളി യുവാവിന്റെ പെരുമാറ്റ വൈകല്യം കുടുംബം തിരിച്ചറിയാൻ വൈകുക ആയിരുന്നു എന്നും സൂചനയുണ്ട്. ഇയാൾ യൂണിവേഴ്സിറ്റി പഠനം നടത്താൻ എത്തിയപ്പോഴേക്കും മയക്കുമരുന്നു സംഘത്തിനു പൂർണമായും കീഴ്പ്പെടുക ആയിരുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
പ്രദേശത്തെ മയക്കു മരുന്ന് വ്യാപാരത്തിൽ ഈ സംഘത്തിന് നിർണായക റോൾ ഉണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് ഇവർ ഏറെനാളായി പൊലീസ് നിരീക്ഷണത്തിൽ ആയിരുന്നു . തുടർന്ന് ഇവർക്കെതിരായ തെളിവുകൾ ശേഖരിച്ച ശേഷമാണു പൊലീസ് അറെസ്റ്റിലേക്കു നീങ്ങിയത് . ഇക്കാര്യത്തിന് പ്രത്യേക ചുമതലയുള്ള സ്കോര്പിയോൺ ടീമും കൗണ്ടി സീരിയസ് ക്രൈം ഡിസ്റേപ്ക്ഷൻ യൂണിറ്റും സംയുക്തമായി നടത്തിയ ഓപ്പറേഷനാണ് അറെസ്റ്റിലേക്കു എത്തിച്ചത് . നാല് വർഷമായി പ്രദേശം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ടീമിന്റെ നിർണായക നീക്കമാണ് ഏഴു പേരെയും ഒന്നിച്ചു കുടുക്കിയത് .
ഇപ്സ്വിച്ച് സംഘത്തെ കുറിച്ച് ലണ്ടനിൽ നിന്നാണ് രഹസ്യ പൊലീസിന് വിവരം ലഭിച്ചതെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ലണ്ടനിലെ കുപ്രസിദ്ധ സംഘത്തെ പിടിയിൽ ആയപ്പോൾ ലഭിച്ച വിവരങ്ങളാണ് മലയാളി യുവാവ് ഉൾപ്പെടുന്ന ഇപ്സ്വിച്ച് സംഘത്തിലേക്ക് പൊലീസിനെ എത്തിച്ചത്. തുടർന്ന് തുടർച്ചയായ നിരീക്ഷണത്തിൽ സംഘത്തിലെ ഏഴുപേരുടെയും വീട് അടക്കമുള്ള താവളങ്ങൾ സ്കെച്ച് ചെയ്ത പൊലീസ് രാത്രി മുഴുവൻ കാവലിരുന്നു സന്ദേശങ്ങൾ പരസ്പരം കൈമാറി വിവിധ സംഘങ്ങളായി തിരിഞ്ഞു ഏഴുപേരുടെയും താവളങ്ങളിലേക്കു പുലർച്ചെ അഞ്ചു മണിയോടെ ഇരച്ചു കയറുകയായിരുന്നു.
സംഘത്തിലെ ഒരാൾ പോലും നഷ്ടമാകരുത് എന്ന ഉറപ്പോടെയാണ് പൊലീസ് ഈ നീക്കം നടത്തിയത്. പൊലീസ് എത്തിയെന്നറിഞ്ഞാൽ സാധാരണ മയക്കു മരുന്നു സംഘങ്ങൾ കയ്യിൽ ഉള്ള ശേഖരം പൊടുന്നനെ നശിപ്പിക്കുന്ന പതിവുള്ളതിനാലാണ് പൊലീസ് ഇത്തരം ആക്രമണ രീതി അവലംഭിക്കുന്നത്. മലയാളിയുടെ വീടിന്റെയും മുൻവാതിൽ തകർത്താണ് പൊലീസ് നൊടിയിടയിൽ യുവാവിനെ കീഴടക്കിയത്. സ്വാഭാവികമായും എന്താണ് സംഭവിക്കുന്നത് എന്നറിയാതെ തടയാൻ എത്തിയ ഗൃഹനാഥൻ ഉൾപ്പെടെയുള്ളവരെ തടഞ്ഞാണ് പൊലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതും.
ഒറ്റപ്പെട്ട സംഭവമല്ല, പല കുടുംബങ്ങളും ആശങ്കയുടെ നെരിപ്പോടിൽ
എന്നാൽ ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നും മയക്കുമരുന്ന് ഉപയോഗത്തിന്റെയും ഇടപാടിന്റെയും പേരിൽ അരഡസൻ യുകെ മലയാളി കുടുംബങ്ങൾ എങ്കിലും പ്രയാസം നേരിടുന്ന കാര്യം മറുനാടൻ മലയാളിക്ക് അടുത്തിടെ ലഭിച്ച റിപോർട്ടുകൾ വ്യക്തമാക്കുന്നു. ഇതേക്കുറിച്ചു വിശദമായ പരമ്പര തയ്യാറാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ വാർത്ത വിഭാഗം സ്വീകരിക്കുന്നതിനിടയിലാണ് ഇപ്സ്വിച്ചിലെ പൊലീസ് നടപടി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ഇതോടെ സമീപ ഭാവിയിൽ തന്നെ യുകെ മലയാളികളായ അനേകം കുടുംബങ്ങളെ ഒരു ദുരന്ത മുഖത്ത് എത്തിക്കാൻ പാകത്തിൽ മയക്കുമരുന്നു ഉപയോഗം മലയാളി യുവതീയുവാക്കളിൽ വേരുപിടിക്കുകയാണ് എന്ന ദുഃഖ സത്യമാണ് മുന്നിൽ എത്തുന്നത്. സമാന സാഹചര്യത്തിൽ ഒരു വർഷം മുൻപ് വടക്കൻ ഇംഗ്ലണ്ടിലെ മലയാളി കൗമാരക്കാരിയുടെ മരണം പോലും കാണേണ്ടി വന്ന യുകെ മലയാളികളുടെ നെഞ്ചു പിടയ്ക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ പല സ്ഥലങ്ങളിൽ നിന്നും എത്തുന്നത്.
അതിനാൽ ഇപ്സ്വിച്ചിലെ മലയാളി കുടുംബം നേരിടുന്ന ദുഃഖം അവരുടേത് മാത്രമല്ല നാളെ ഏതു കുടുംബത്തെയും തേടി എത്താവുന്ന ഒന്നാണ് എന്നും തെളിയുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ പുതുതായി യുകെയിൽ എത്തികൊണ്ടിരിക്കുന്ന ചെറുപ്പക്കാരിലും യൂണിവേഴ്സിറ്റി വിദ്യാർത്ഥികളിലും മയക്കുമരുന്ന് ഉപയോഗം വ്യാപകം ആണെന്ന് സൂചനകൾ പുറത്തു വന്നിരുന്നു. ഇതേ തുടർന്ന് വിവിധ ആശുപത്രികളിലും നഴ്സിങ് ഹോമുകളിലും മയക്കുമരുന്ന് ഉപയോഗിച്ച് ജോലിക്കെത്തിയതിനാൽ പിരിച്ചു വിടപ്പെട്ട സംഭവവും പലയിടത്തും സൂചനകളുടെ രൂപത്തിൽ പുറത്തു വന്നിരുന്നതാണ്.
Stories you may Like
- കേഡൽ വിചാരണ നേരിടാൻ മാനസിക ആരോഗ്യവാനല്ലെന്ന് മെഡിക്കൽ റിപ്പോർട്ട്
- രൂക്ഷ വിമർശനവുമായി കോടതി; നിയമസഭാ കൈയാങ്കളി കേസ് അട്ടിമറിക്കുമോ?
- കടയ്ക്കാവൂർ മണിക്കുട്ടൻ കൊലക്കേസ്: രണ്ട് ദൃക്സാക്ഷികൾ കൂറുമാറി
- നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ജൂലൈ 31വരെ സമയം നീട്ടി
- ഉണ്ണി മുകുന്ദന് എതിരായ കേസിൽ മൂന്നുമാസത്തിനകം വിചാരണ പൂർത്തിയാക്കണം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍