ഏറ്റുമാനൂരിൽ നിന്നും ജോലി തേടി മെൽബണിൽ എത്തിയ ദിവ്യക്ക് ഇനി ഓടിനടന്ന് വീടു പണിയുകയോ ഓഫീസ് കെട്ടിടങ്ങൾ നിർമ്മിക്കുകയോ റോഡ് കോൺട്രാക്ട് എടുക്കുകയോ ഒക്കെ ചെയ്യാം; കെഎസ്ടിപി റോഡ് നിർമ്മാണം അടക്കമുള്ള മേഖലകളിൽ കഴിവു തെളിയിച്ച ശേഷം വിദേശത്തേക്ക് പറന്ന മലയാളി യുവതിക്ക് ഇത് അംഗീകാരത്തിന്റെ സുവർണ നിമിഷം; ഓസ്ട്രേലിയയിലെ എൻജിനീയറിങ് ജോലിക്കുള്ള അംഗീകാരമായി വിക്ടോറിയൻ ബിൽഡേഴ്സ് ലൈസൻസ് നേടിയ ദിവ്യ വിവേകിന്റെ കഥ
മറുനാടൻ ഡെസ്ക്
മെൽബൺ: നിർമ്മാണ രംഗത്ത് സമഗ്ര ഇടപെടൽ നടത്തുകയും കൈവെക്കുകയും ചെയ്ത മലയാളി വനിതകൾ കുറവാണ്. ഇ ശ്രീധരനെ പോലൊരാൾ ആഗോള തലത്തിൽ അറിയപ്പെടുന്ന മിടുക്കനായി മാറിയപ്പോൾ ഒരു മലയാളി യുവതിയുടെയും പേരു കേട്ടിരുന്നില്ല. എന്നാൽ, ആ ചരിത്രം ഇപ്പോൾ തിരുത്തി കുറിക്കുകയാണ് ഒരു മലയാളി യുവതി. ഓസ്ട്രേലിയയിലെ നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന ദിവ്യ വിവേക് എന്ന യുവതിയാണ് അധികമാർക്കും ലഭിക്കാത്ത സുവർണ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
ഏറെ കഠിനാധ്വാനത്തിലൂടെ മാത്രം ലഭിക്കുന്ന വിക്ടോറിയൻ ബിൽഡേഴ്സ് ലൈസൻസ് നേടിയെടുത്തിരിക്കുകയാണ് ദിവ്യ വിവേക് ഇപ്പോൾ. കഴിഞ്ഞ രണ്ടര വർഷത്തോളം ദിവ്യ നടത്തിയ പഠനങ്ങളുടെയും പരിശ്രമങ്ങളുടെയും ഫലമാണ് ഈ നേട്ടം. ഇതോടെ ഓസ്ട്രേലിയയിലും നിർമ്മാണ മേഖലയിൽ കൈവെക്കാനുള്ള അവസരമാണ് ഈ മിടുക്കിക്ക് ലഭിച്ചിരിക്കുന്നത്. നാട്ടിൽ പ്രൊജക്ട് എഞ്ചിനീയറായും സിവിൽ എഞ്ചിനീയറായും ജോലി ചെയ്ത ദിവ്യ മെൽബൺ മലയാളിയായ വിവേകിനെ വിവാഹം ചെയ്ത് 2008ലാണ് ഓസ്ട്രേലിയായിൽ എത്തുന്നത്. ഇവിടെ എത്തിയ ശേഷം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് ഓസ്ട്രേലിയയിൽ നിന്നും ടെസ്റ്റുകൾ പാസായി ദിവ്യ സിവിൽ എഞ്ചിനീയറിങ് യോഗ്യത തെളിയിച്ചിരുന്നു.
അതിനു ശേഷം കഴിഞ്ഞ പത്തു വർഷത്തോളമായി ഒരു ബിൽഡറുടെ കീഴിൽ പ്രൊജക്ട് എഞ്ചിനീയറായി പ്രവർത്തിച്ചു വരവേയാണ് വിബിഎ ബിൽഡേഴ്സിന്റെ ലൈസൻസ് ലഭിക്കുന്നതിനു രണ്ടര വർഷം മുമ്പ് അപേക്ഷ സമർപ്പിക്കുന്നത്. ഒരു വർഷം ഏകദേശം പന്ത്രണ്ടു പ്രൊജക്ടുകളെങ്കിലും ഏറ്റെടുക്കുന്ന കമ്പനിയിലായിരുന്നു ദിവ്യ ജോലി ചെയ്തിരുന്നത്. അതിനാൽ തന്നെ, ഇവിടെ നിന്നും കഴിഞ്ഞ പത്തു വർഷം കൊണ്ട് ഏതാണ്ട് 50ഓളം പ്രൊജക്ടുകൾ സ്വയം ഏറ്റെടുത്ത് പൂർത്തിയാക്കുവാൻ ദിവ്യയ്ക്കു കഴിഞ്ഞു.
ഈ അനുഭവ പാഠവവും ദിവ്യ ചെയ്തു പൂർത്തിയാക്കിയ നാലു പ്രോജക്ടുകളും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയേഴ്സ് ഓസ്ട്രേലിയയിൽ നിന്നും നേടിയ അംഗീകാരവും എല്ലാം കാണിച്ചു കൊണ്ടാണ് വിക്ടോറിയൻ ബിൽഡേഴ്സിൽ ലൈസൻസ് നേടുന്നതിനായി അപേക്ഷ സമർപ്പിച്ചത്. പിന്നീട് അങ്ങോട്ട് നിരവധി കടമ്പകളായിരുന്നു ദിവ്യയ്ക്ക് പൂർത്തിയാക്കാനുണ്ടായിരുന്നത്. ദിവ്യ സമർപ്പിച്ച പ്രൊജക്ടുകളുടെ വിശദമായ പരിശോധനയായിരുന്നു അതിൽ ആദ്യത്തേത്. മൂന്നു ഘട്ടങ്ങളിലായാണ് വിബിഎയുടെ റഫറൻസ് പരിശോധനകൾ നടന്നത്. വിബിഎയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ബിൽഡേഴ്സ് വഴിയാണ് ഈ പരിശോധനകൾ നടക്കുക. ഈ പരിശോധനകൾ റിപ്പോർട്ടുകളായി സമർപ്പിക്കും. തുടർന്ന് വിബിഎ നടത്തുന്ന പരിശോധനയിൽ എന്തെങ്കിലും തെറ്റുകൾ കണ്ടുപിടിച്ചാൽ റഫറൻസ് ചെക്കിങ് നടത്തുന്നവരുടെ ലൈസൻസും റദ്ദാക്കുന്നതിനാൽ തന്നെ, വളരെ സൂക്ഷ്മതയോടെയാണ് പരിശോധന നടക്കുക.
ഈ പരിശോധന വിജയകരമായി പൂർത്തിയാക്കിയ ദിവ്യയെ അടുത്തതായി കാത്തിരുന്നത് കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റാണ്. രണ്ടു മണിക്കൂർ വീതം ദൈർഘ്യമുള്ള രണ്ടു കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റും മൂന്നര മണിക്കൂർ ദൈർഘ്യമുള്ള ഇന്റർവ്യൂവും വിജയകരമായി പൂർത്തിയാക്കിയപ്പോഴാണ് വിബിഎ ലൈസൻസ് ദിവ്യയ്ക്ക് ലഭിച്ചത്. ഈ കാലയളവിനിടയിൽ രണ്ടാമത്തെ കുഞ്ഞിനും ദിവ്യ ജന്മം നൽകിയിരുന്നു. കുഞ്ഞിനെ നോക്കുന്നതിനിടയിലും ഗർഭാവസ്ഥയിലും ആയിരുന്നു ദിവ്യ ജോലിയും പഠനവും എല്ലാം മുന്നോട്ടു കൊണ്ടു പോയത്. ഇതു കൂടാതെ, മാസ്റ്റേഴ്സ് ബിൽഡേഴ്സ് അസോസിയേഷൻ വിക്ടോറിയയിൽ അംഗത്വവും എടുത്തിട്ടുണ്ട്.
വിബിഎ ലൈസൻസ് ലഭിച്ചെങ്കിലും നേരത്തെ ജോലി ചെയ്തു കൊണ്ടിരുന്ന ബിൽഡർക്കു കീഴിൽ തന്നെ ദിവ്യ ഇപ്പോഴും ജോലി തുടരുകയാണ്. മെൽബണിലെ കരോംഡൗൺസിൽ ശിവ ഹോംസ് എന്ന പേരിൽ നിർമ്മാണ കമ്പനി ആരംഭിച്ചു കഴിഞ്ഞുവെങ്കിലും അടുത്ത ഒരു മാസത്തിനുള്ളിൽ മാത്രമെ പ്രവർത്തനം ആരംഭിക്കുകയുള്ളൂ. ഉപഭോക്താവിന്റെ ഇഷ്ടങ്ങൾക്ക് അനുസൃതമായി രൂപകൽപ്പന ചെയ്യുന്ന കസ്റ്റം ഔർസ് ആണ് ശിവ ഹോംസിന്റെ പ്രത്യേകത. കൂടാതെ നാട്ടിൽ നിന്നും ഉള്ള വാസ്തു ശാസ്ത്ര വിദഗ്ദൻ കാണിപ്പയ്യൂരിന്റെ വാസ്തു റിപ്പോർട്ടും ആവശ്യക്കാർക്ക് ലഭ്യമാക്കുന്നതാണ്.
തന്റെ കഴിവിൽ പൂർണമായും വിശ്വാസം അർപ്പിച്ചുകൊണ്ടും ഭർത്താവ് വിവേക് നൽകിയ പിന്തുണയുടെയും ഫലമാണ് ഈ നേട്ടമെന്ന് ദിവ്യ വിശ്വസിക്കുന്നു. മലയാളികൾക്കടക്കം അമ്പതിൽ പരം വീടുകൾ നിർമ്മിച്ചു നൽകിയ പ്രവർത്തി പരിചയവും നിർമ്മാണ മേഖലയിലെ ബന്ധങ്ങളും തന്റെ മുന്നോട്ടുള്ള ബിസിനസ് സംരംഭത്തിന് തുണയാകും എന്നാണ് ദിവ്യയുടെ പ്രതീക്ഷ.
കോട്ടയം പാമ്പാടി ഗവൺമെന്റ് എഞ്ചിനീയറിങ്ങ് കോളജിൽ നിന്നും സിവിൽ എഞ്ചിനീയറിങ്ങിൽ ബി ടെക് ദിവ്യ മെൽബണിൽ സ്ഥിര താമസമാക്കിയ കോട്ടയം ഏറ്റുമാനൂർ പല്ലാട്ട് വിവേക് ശിവരാമന്റെ ഭാര്യയും പാഴൂർ അംബാരപള്ളിൽ പത്മസുന്ദർ നായരുടെയും വിജയകുമാരിയുടെയും മകളാണ്.
കെഎസ്ടിപിയുടെ പാലാ പൂഞ്ഞാർ ഹൈവേ കോൺട്രാക്ട്സ് ഏറ്റെടുത്തു സൈറ്റ് എഞ്ചിനീയറായി ജോലി ചെയ്തുകൊണ്ടാണ് ദിവ്യ കരിയർ ആരംഭിക്കുന്നത്. രണ്ടര വർഷത്തോളമാണ് കെഎസ്ടിപിയിൽ ജോലി ചെയ്തത്. അതിനു ശേഷം രണ്ടു വർഷത്തോളം എറണാകുളത്തെ കുന്നേൽ കൺസ്ട്രക്ഷൻസ് എന്ന അപ്പാർട്ട്മെന്റും ഫ്ളാറ്റുകളും മറ്റും നിർമ്മിക്കുന്ന കമ്പനിയിലാണ് പ്രൊജക്ട് എഞ്ചിനീയറായി ജോലി ചെയ്തു. തുടർന്ന് 2007ലാണ് വിവേകിനെ വിവാഹം ചെയ്തത്.
Stories you may Like
- വിജയിച്ചാൽ ഇലോൺ മസ്കിനെ ഉപദേശകനാക്കും; വിവേക് രാമസ്വാമി
- ഈ അമേരിക്കൻ മലയാളി ഇന്ത്യക്കാർക്ക് മൊത്തം പണി കൊടുക്കുമോ?
- അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും വിവേക് രാമസ്വാമി പിന്മാറി
- മലയാളി തള്ളിക്കയറ്റം ഓസ്ട്രേലിയയിലേക്ക്
- 'നരേന്ദ്ര മോദിക്കു ലഭിക്കുന്ന സ്വീകരണം ബ്രൂസ് സ്പ്രിങ്സ്റ്റീനു പോലും ലഭിക്കുന്നില്ല'
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍