21 വയസ്സിൽത്താഴെയുള്ളവരുടെയും 50 വയസ്സിന് മുകളിലുള്ളവരുടെയും പാസ്പോർട്ട് പുതുക്കുമ്പോൾ ഒസിഐ കാർഡും പുതുക്കണം; ലൈഫ്ളോങ് വിസയെന്ന് കരുതി എയർപോർട്ടിൽ എത്തുന്നവരുടെ യാത്ര മുടങ്ങുന്നത് പതിവാകുന്നു; ബ്രിട്ടനുൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ ജീവിക്കുന്നവർ മറക്കാതെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
മറുനാടൻ ഡെസ്ക്
പാശ്ചാത്യ രാജ്യങ്ങളിൽ ജീവിക്കുന്ന ഇന്ത്യക്കാർക്കുള്ള ലൈഫ്ലോങ് വിസയാണ് ഒ.സിഐ. (ഓവർ സീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡ്. പ്രവാസിയാണെന്ന് തെളിയിക്കുന്ന ഈ കാർഡ് ഇന്ത്യയിൽ ഇടപാടുകൾ നടത്താൻ അനിവാര്യമാണ്. വിദേശ പാസ്പോർട്ടാണ് നിങ്ങളുടെ കൈയിലുള്ളതെങ്കിലും ഒസിഐ കാർഡുണ്ടെങ്കിൽ ഇന്ത്യയിൽ വസ്തു ഇടപാടുകളും മറ്റും നടത്താനാവും. ഇപ്പോൾ യാത്രയ്ക്കും ഒസിഐ കാർഡ് നിർബന്ധമാക്കുകയാണ് അധികൃതർ.
യു.കെ.യിൽനിന്ന് വിമാനം കയറുമ്പോഴും ഇന്ത്യയിൽ എവിടെയെങ്കിലും ലാൻഡ് ചെയ്യുമ്പോഴും ഒ.സിഐ. കാർഡ് ചോദിച്ചേക്കാം. ഓസിഐ കാർഡ് നിർബന്ധമാക്കുന്നതിന്റെ ഭാഗമായി അധികൃതർ ചോദിച്ചേക്കാം. അതുകൊണ്ട് ഇതെല്ലായ്പ്പോഴും പുതുക്കി സൂക്ഷിക്കുന്നത് നന്നാവും. ഓരോ തവണയും പാസ്പോർട്ട് പുതുക്കുമ്പോഴും ഒസിഐ കാർഡുകൂടി പുതുക്കുക. 20 വയസ്സിൽത്താഴെയുള്ളവരുടെയും 50 വയസ്സിൽ മുകളിലുള്ളവരുടെയും പാസ്പോർട്ട് പുതുക്കുമ്പോൾ പ്രത്യേകിച്ചും അത് വേണമെന്ന് നിയമം വ്യക്തമാക്കുന്നു.
യുകെയിൽ നിന്നും നാട്ടിലേക്ക് പോകാനൊരുങ്ങിയ ഒരു മലയാളി കുടുംബത്തിനു സംഭവിച്ച അനുഭവവും ഇതോടൊപ്പം ചേർക്കുന്നു. കുട്ടികളുടെ ഓസിഐ കാർഡ് പുതുക്കാതിരുന്നതാണ് ഈ കുടുംബത്തിന്റെ യാത്രയ്ക്ക് വിനയായി മാറിയത്. കുട്ടികളുടെ പാസ്പോർട്ട് അടുത്തിടെ പുതുക്കിയിരുന്നു. എന്നാൽ യാത്രയ്ക്ക് ഒരാഴ്ച മാത്രം ശേഷിക്കേയാണ് കുട്ടികളുടെ ഓസിഐ കാർഡിലെ ഫോട്ടോ വർഷങ്ങൾക്കു മുമ്പ് എടുത്തതാണെന്ന് തിരിച്ചറിയുന്നത്.
ഇതുപോലുള്ള അനുഭവങ്ങൾ ഒരുപക്ഷേ, യാത്ര മുടങ്ങുന്നതിനു വരെ കാരണമായേക്കാം. അതുകൊണ്ടു തന്നെ, 20 വയസുവരെ കുട്ടികളുടെ ഓസിഐ കാർഡും പുതുക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ ഓസിഐ പേജ് ചെക്ക് ചെയ്യുകയാണെങ്കിൽ അതിൽ നിങ്ങളുടെ ബ്രിട്ടീഷ് പാസ്പോർട്ട് നമ്പർ പ്രിന്റ് ചെയ്തതായി കാണാം. ഇതു നമ്മുടെ കൈവശമുള്ള പാസ്പോർട്ടുമായി മാച്ച് ചെയ്യുന്നതായിരിക്കണം. സാധാരണ എയർപോർട്ട് അധികൃതർ ഇതു ചെക്ക് ചെയ്യാറില്ല. എങ്കിലും നമ്മുടെ യാത്ര സുരക്ഷിതവും മനോഹരവുമാക്കുവാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ഇന്ത്യയിലേക്ക് പ്രവേശിക്കുവാൻ ഓസിഐ കാർഡ് നിർബന്ധമായിരിക്കെ, അതു പുതുക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥർ നിങ്ങളെ ചോദ്യം ചെയ്യും. കാരണം, പാസ്പോർട്ടിനൊപ്പം ഓസിഐ കാർഡിനു മാത്രമാണ് നിയമസാധുതയുള്ളത്. അതിനാൽ തന്നെ ഉദ്യോഗസ്ഥർ നിങ്ങളെ ചോദ്യം ചെയ്താൽ അവരുമായി ഒരിക്കലും തർക്കിക്കുവാൻ പോകരുത്. എത്തിയാൽ ഉടൻ തന്നെ കാർഡ് പുതുക്കുന്നതായിരിക്കും എന്നു മാത്രം പറയണമെന്നാണ് ഈ യുകെ മലയാളി സ്വന്തം അനുഭവത്തിലൂടെ വ്യക്തമാക്കുന്നത്.
പുതിയ പാസ്പോർട്ട് അനുവദിക്കുമ്പോൾ ഒ.സിഐ രജിസ്ട്രേഷനും പുതുക്കി നൽകണമെന്ന് നിയമത്തിൽ പറയുന്നു. 20 വയസ്സ് പൂർത്തിയാകുന്ന മുറയ്ക്കും 50 വയസ്സ് പൂർത്തിയാകുന്ന മുറയ്ക്കും മുഖത്തിലും ശരീരത്തിലുമുണ്ടാകുന്ന ജീവശാസ്ത്രപരമായ മാറ്റങ്ങൾ കണക്കിലെടുത്ത് ഒസിഐ രജിസ്ട്രേഷൻ പുതുക്കേണ്ടതാണെന്ന് നിയമത്തിലുണ്ട്. 21-നും 50-നും ഇടയിലുള്ള കാലയളവിൽ ഒ.സിഐ. രജിസ്ട്രേഷൻ പുതുക്കേണ്ടതില്ല. എന്നാൽ, ഇക്കാലയളവിൽ പുതിയൊരു ഒസിഐ കാർഡ് വേണമെന്നുള്ളവർക്ക് അതിന് അപേക്ഷിക്കുകയുമാവാം. 50 വയസ്സുകഴിഞ്ഞാൽ ഒരുതവണ ഒസിഐ പുതുക്കിയാൽ മതിയാകും.
ഒ.സിഐ. രജിസ്ട്രേഷൻ സമയാസമയം പുതുക്കണമെന്നോ പാസ്പോർട്ടിനൊപ്പം ഒസിഐ കാർഡ് കൂടി വേണമെന്നോ ഇതുവരെ നിയമം കർശനമായി ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ, ഇപ്പോൾ വിമാനക്കമ്പനികൾ ചെക്ക്-ഇൻ സമയത്ത് ഇക്കാര്യം ചോദിച്ചുറപ്പാക്കുന്നുണ്ട്. ഒസിഐ രജിസ്ട്രേഷനില്ലാത്ത ചിലരെ ഇമിഗ്രേഷൻ അധികൃതരുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോകാറുമുണ്ട്. വിഷുവിനോ ഈസ്റ്ററിനോ നാട്ടിൽപ്പോകാൻ ഒരുങ്ങുന്നവരുണ്ടെങ്കിൽ ഒസിഐ രജിസ്ട്രേഷൻ പുതുക്കിയിട്ടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്.
20 വയസ്സ് പൂർത്തിയാകുന്ന മുറയ്ക്കും 50 വയസ്സ് പിന്നിടുന്ന മുറയ്ക്കുമാണ് ഒസിഐ രജിസ്ട്രേഷൻ പുതുക്കേണ്ടതും അത് പാസ്പോർട്ടിൽ ചേർക്കേണ്ടതും. 21-നും 50-നും മധ്യേയുള്ളവർ പാസ്പോർട്ട് പുതുക്കുമ്പോൾ ഒസിഐ രജിസ്ട്രേഷൻ പുതുക്കേണ്ടതില്ല. അങ്ങനെയുള്ളവർ ഇന്ത്യയിലേക്ക് പോകുമ്പോൾ പുതിയ പാസ്പോർട്ടിനൊപ്പം ഒസിഐ യു വിസ സ്റ്റാമ്പ് ചെയ്തിട്ടുള്ള പഴയ പാസ്പോർട്ട് കൂടി കൈയിൽ കരുതിയാൽ മതി. രണ്ട് പാസ്പോർട്ടുകൾ കൈവശംവെക്കുന്നതിലെ ബുദ്ധിമുട്ടുള്ളവർക്ക് പുതിയ രജിസ്ട്രേഷന് നിശ്ചിത ഫീസ് അടച്ച് അപേക്ഷിക്കുകയുമാവാം.
50 വയസ്സ് പിന്നിട്ടവർ പിന്നീട് പുതിയൊരു ഒസിഐ രജിസ്ട്രേഷനായി പോകേണ്ടതില്ല. ഒസിഐ സ്റ്റാമ്പ് ചെയ്തിട്ടുള്ള പാസ്പോർട്ടിന്റെ കാലപരിധി കഴിഞ്ഞാൽ ഇന്ത്യയിലേക്ക് പോകുമ്പോൾ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. ഒ.സിഐ സ്റ്റാമ്പ് ചെയ്തിട്ടുള്ള പഴയ പാസ്പോർട്ട് കൈവശംവെക്കുക, 2013 ഏപ്രിലിൽ നിലവിൽ വന്ന ഒസിഐ ബുക്ക്ലെറ്റ് കൈവശംവെക്കുക, പുതിയ പാസ്പോർട്ട് കൈവശം വെക്കുക എന്നിവയാണ് മറക്കരുതാത്ത മുൻകരുതലുകൾ.
ഒസിഐ കാർഡിൽ മാറ്റം വരുത്തണമെന്നുള്ളവർക്ക് അതിനായി ഒസിഐ മിസെല്ലേനിയസ് സർവീസിനെ സമീപിക്കാവുന്നതാണ്. പുതിയ പാസ്പോർട്ട് അനുവദിക്കുമ്പോഴോ വ്യക്തിപരമായ വിവരങ്ങൾ മാറ്റുമ്പോഴോ, പൗരത്വം മാറ്റുമ്പോഴോ ഒസിഐ രജിസ്ട്രേഷനും വിസയും കൈമോശം വരുമ്പോഴോ ഓൺലൈൻ അപേക്ഷകളിൽ വ്യക്തിവിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലോ രജിസ്ട്രേഷൻ സമയത്ത് തെറ്റായി വിവരങ്ങൾ ചേർത്തിട്ടുണ്ടെങ്കിലോ മേൽവിലാസമുൾപ്പെടെയുള്ള കാര്യങ്ങളിൽ മാറ്റം വരുമ്പോഴോ ഒക്കെയാണ് പുതിയ ഒസിഐ രജിസ്ട്രേഷനായി അപേക്ഷിക്കേണ്ടി വരിക.
വിദേശത്തുള്ളവർക്ക് പരിധിയില്ലാതെ പ്രവേശനം അനുവദിച്ചിരുന്ന യു വിസ ഇന്ത്യ അവസാനിപ്പിച്ചതോടെയാണ് ഒസിഐ രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. പാസ്പോർട്ട് പുതുക്കുകയും ഒസിഐ രജിസ്ട്രേഷൻ പുതുക്കാതിരിക്കുകയും ചെയ്താലും വിസയ്ക്ക് തടസ്സമുണ്ടാകുമായിരുന്നില്ല. എന്നാലിപ്പോൾ പാസ്പോർട്ടിനൊപ്പം ഒസിഐ രജിസ്ട്രേഷനും നിർബന്ധമാക്കിരിക്കുകയാണ്. വിമാനത്താവളത്തിൽവെച്ച് അധികൃതർ ഒസിഐ രജിസ്ട്രേഷൻ സംബന്ധിച്ച് ചോദ്യങ്ങൾ ചോദിക്കുകയാണെങ്കിൽ അതെത്രയും പെട്ടെന്ന് പുതുക്കുമെന്ന ഉറപ്പുനൽകുകയാണ് വേണ്ടത്. അല്ലെങ്കിൽ ചിലപ്പോൾ യാത്ര തന്നെ മുടങ്ങിയേക്കാം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍