യുകെയിൽ ഇപ്പോൾ സീനിയർ കെയറർമാരെ റിക്രൂട്ട് ചെയ്യുന്നുണ്ടോ? ഏജന്റുമാർക്ക് കാശു കൊടുത്താൽ ഐഇഎൽടിഎസ് ഇല്ലാതെ നഴ്സുമാർക്ക് യുകെയിലെത്തി ജോലി ചെയ്യാമോ? കോവിഡ് കാലത്തെ നഴ്സിങ് ക്ഷാമം പരിഹരിക്കാൻ ബ്രിട്ടൻ മലയാളി നഴ്സുമാർക്ക് അവസരം എന്ന സോഷ്യൽ മീഡിയ പ്രചരണം ശരിയോ? വിദേശത്ത് നഴ്സിങ് ജോലികൾ തേടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മറുനാടൻ ഡെസ്ക്
ലണ്ടൻ: യുകെ റിക്രൂട്ട്മെന്റിന്റെ പേരിൽ ഒരിടവേളയ്ക്കു ശേഷം വീണ്ടും വമ്പൻ തട്ടിപ്പ്. എൻഎച്ച്എസ് ജീവനക്കാർക്ക് ചികിത്സയ്ക്കായി സർച്ചാർജ്ജ് ഈടാക്കുന്നത് ഉചിതം അല്ലെന്ന ജനാഭിപ്രായം ഉയർന്നപ്പോൾ സർച്ചാർജ്ജ് ഒഴിവാക്കാൻ വേണ്ടി ഹെൽത്ത് കെയർ വിസ എന്ന പേരിൽ ആരോഗ്യ മേഖലയിലെ ജോലികളെ ലിസ്റ്റ് ചെയ്തതിന്റെ രേഖകൾ ഉപയോഗിച്ചാണ് ഹെൽത്ത് ആൻഡ് കെയർ വിസ എന്ന പേരിൽ കേരളത്തിലും വിദേശ രാജ്യങ്ങളിലും മലയാളി നഴ്സുമാർക്കിടയിൽ വൻ തോതിൽ പണപ്പിരിവ് നടക്കുന്നത്.
ഒരാളിൽ നിന്നും ഒന്നോ രണ്ടോ ലക്ഷം രൂപ വരെ വാങ്ങിയാണ് ഈ തട്ടിപ്പ് അരങ്ങേറുന്നത്. സൗദിയിൽ നിന്നടക്കം നൂറ്റമ്പതോളം പേരിൽ നിന്നും ഇത്തരത്തിൽ പണപ്പിരിവ് നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. പക്ഷെ, നിലവിൽ ഇതുവരെയ്ക്കും കെയറർമാർക്ക് വിസ കൊടുക്കുന്ന ഒരു പുതിയ സ്കീമും ഹോം ഓഫീസ് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ഹെൽത്ത് ആൻഡ് കെയർ വിസ എന്നതിന്റെ പേരിൽ വൻ തട്ടിപ്പാണ് കേരളത്തിലടക്കം വിവിധ സ്ഥലങ്ങളിൽ നടക്കുന്നത്.
എന്താണ് ഹെൽത്ത് ആൻഡ് കെയർ വിസ?
ഹെൽത്ത് ആൻഡ് കെയർ വിസ എന്നത് യുകെ സർക്കാർ മെയ് മാസത്തിൽ പ്രഖ്യാപിച്ചതും ഓഗസ്റ്റ് നാലു മുതൽ തുടങ്ങുകയും ചെയ്ത ഒരു വിസയാണ്. ഈ വിസയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്, പ്രധാനമായും ഹെൽത്ത് കെയർ മേഖലയിൽ ജോലി ചെയ്യുന്ന, അതായത് ഡോക്ടർമാർ, നഴ്സുമാർ, ഫിസിയോ തെറാപ്പിസ്റ്റുകൾ, റേഡിയോ ഗ്രാഫേഴ്സ്, സോഷ്യൽ വർക്കർമാർ തുടങ്ങിയ പ്രൊഫഷണലുകൾക്കു വേണ്ടിയുള്ള എൻഎച്ച്എസ് സർച്ചാർജ്ജുമായി ബന്ധപ്പെട്ടുള്ളതാണ്. ഈ വിഭാഗത്തിൽപ്പെട്ട കുടിയേറ്റ ജോലിക്കാർ യുകെയിൽ വന്നു ജോലി ചെയ്യുമ്പോൾ അവർക്ക് എൻഎച്ച്എസ് ട്രീറ്റ്മെന്റ് ആവശ്യമുണ്ടെങ്കിൽ അതിനു വേണ്ടി ഒരു വർഷത്തിൽ 400 പൗണ്ട് എന്ന ഫീസ് കൊടുക്കണമായിരുന്നു.
അതിനെതിരെ വലിയ കാമ്പയിൻ നടന്നപ്പോൾ ഹെൽത്ത് കെയർ സെക്ടറിൽ ജോലി ചെയ്യുന്നവർ അവരുടെ ഹെൽത്തിനു വേണ്ടി പണം നൽകുക എന്നത് ഒരു ശരിയായ നടപടി അല്ലായെന്ന സർക്കാറിന്റെ നിരീക്ഷണത്തെ തുടർന്ന് ആ ചാർജ്ജുകൾ പിൻവലിച്ചു. ഏതൊക്കെ പ്രൊഫഷണലുകൾക്കാണ് ആ ചാർജ്ജുകൾ പിൻവലിച്ചതെന്ന് തരംതിരിക്കുവാൻ വേണ്ടി സർക്കാർ പ്രഖ്യാപിച്ച ഒരു പുതിയ കാറ്റഗറിയാണ് ഹെൽത്ത് ആൻഡ് കെയർ വിസ. ആ കാറ്റഗറികളിൽ യോഗ്യത നേടിയ ആളുകൾ ഹെൽത്ത് ആൻഡ് കെയർ വിസയിൽ യുകെയിലേക്ക് കുടിയേറുവാൻ അപേക്ഷിച്ചാൽ അവർക്ക് എൻഎച്ച്എസ് സർച്ചാർജ്ജ് അടക്കേണ്ടതില്ല.
അതായത് യുകെയിലേക്ക് വരുന്നതിനുള്ള യോഗ്യത നേടിയിട്ടുള്ള ആളുകൾ മൂന്നു വർഷത്തേക്കുള്ള വിസയ്ക്കാണ് അപേക്ഷിക്കുന്നതെങ്കിൽ ഒരു വർഷത്തേക്ക് 400 പൗണ്ട് എന്ന കണക്കിൽ മൂന്നു വർഷത്തേക്ക് 1200 പൗണ്ട് എന്ന സർച്ചാർജ്ജ് അടയ്ക്കേണ്ടതില്ല. പിന്നെ, അവരുടെ വിസാ ഫീസ് നേരത്തെ 462 പൗണ്ടായിരുന്നു. ഇത് 232 പൗണ്ടായും കുറച്ചിട്ടുണ്ട്. ഇതു കൂടാതെ, തട്ടിപ്പുകാർ പറയുന്ന മറ്റൊന്ന് ഫാസ്റ്റ് ട്രാക്ക് ചെയ്യുമെന്നതാണ്. നേരത്തെയും ആപ്ലിക്കേഷൻ കൃത്യമായി നടക്കുന്ന മുറയ്ക്ക് 10 മുതൽ 15 ദിവസത്തിനുള്ളിൽ വിസ വരുന്നതാണ്.
ചുരുക്കത്തിൽ പറഞ്ഞാൽ, പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയെന്നു മാത്രമേയുള്ളൂ. യുകെയിൽ ഒരു പുതിയ തൊഴിലവസരങ്ങളും തുറന്നിട്ടില്ല. കെയറർമാർക്ക് ഇപ്പോഴത്തെ രീതിയിൽ യുകെയിൽ പുതിയ തൊഴിലവസരങ്ങൾക്കൊന്നും സാധ്യതയുമില്ല. സീനിയർ കെയററായി ജോലി ചെയ്യാനുള്ള അവസരം അടുത്ത ജനുവരിയിൽ പോയന്റ് ബേസ്ഡ് സിസ്റ്റത്തിൽ എന്തെങ്കിലും ഒരു മാറ്റം വന്നാൽ മാത്രമേ ഉള്ളൂ. അതും സീനിയർ കെയറർ എന്നത് ഷോർട്ടേജ് ഒക്യുപേഷണൽ ലിസ്റ്റിലേക്ക് മാറ്റിയാൽ മാത്രമേ അത്തരക്കാർക്കു യുകെയിലേക്ക് വരാനുള്ള സാധ്യത തെളിയുന്നുള്ളൂ.
ഐഇഎൽടിഎസോ ഒഇടിയോ പാസായാൽ മാത്രം യുകെയിലേക്ക് പ്രവേശനം
യുകെയിൽ നഴ്സായി ജോലി ചെയ്യാൻ ഇംഗ്ലീഷ് യോഗ്യതാ പരീക്ഷകളായ ഐഇഎൽടിഎസോ ഒഇടിയോ പാസാകാത്ത ഒരു നഴ്സിനും നഴ്സിങ് ആൻഡ് മിഡൈ്വഫറി കൗൺസിലിന്റെ രജിസ്ട്രേഷനെടുത്ത് ബ്രിട്ടനിലെത്താനും നഴ്സായി ജോലി ചെയ്യാനും സാധിക്കില്ല. ഐഇഎൽടിഎസോ, ഒഇടിയോ ഇല്ലെങ്കിലും കുഴപ്പമില്ല, കെയറർ വിസയിൽ യുകെയിൽ എത്തിക്കാം ആറുമാസം കഴിഞ്ഞ് ഇംഗ്ലീഷ് യോഗ്യതാ പരീക്ഷ പാസായാൽ മതി എന്ന് ആരെങ്കിലും വാഗ്ദാനം നൽകിയാൽ അതിനു പിന്നിൽ തട്ടിപ്പുണ്ടെന്ന് നിസംശയം പറയാം.
ഐഇഎൽടിഎസ് പരീക്ഷയിൽ ലിസണിങ്, സ്പീക്കിങ്, റീഡിങ് എന്നിവയ്ക്ക് ഏഴും റൈറ്റിംഗിന് 6.5 ഉം നേടിയാൽ യുകെയിലേക്ക് എത്താൻ സാധിക്കും. ഒഇടി പരീക്ഷയിൽ സ്പീക്കിങ്, ലിസണിങ്, റീഡിങ് എന്നീ മൂന്ന് മൊഡ്യൂളുകൾക്കു ബി ഗ്രേഡും റൈറ്റിങ് മൊഡ്യൂളിന് സിപ്ലസ് ഗ്രേഡും നേടിയാൽ യുകെയിലേക്കുള്ള പ്രവേശന യോഗ്യത നേടും. നിരവധി തവണ ഒഇടി ടെസ്റ്റ് എഴുതിയിട്ടും റൈറ്റിങ് മൊഡ്യൂൾ എന്ന കടമ്പ കടക്കാനാവാതെ വന്ന നിരവധി പേർക്ക് ആശ്വാസമായാണ് 2020 ജനുവരി 28 മുതൽ ഒഇടി പരീക്ഷയിലെ റൈറ്റിങ് മൊഡ്യൂളിനുള്ള ഇളവ് പ്രാബല്യത്തിൽ വന്നത്.
ഈ പരീക്ഷകൾ പാസ്സായതു കൊണ്ട് മാത്രം യുകെയിൽ ജോലി കിട്ടുമോ?
ഐഇഎൽടിഎസ് അല്ലെങ്കിൽ ഒഇടി പാസ്സായി എന്നതുകൊണ്ട് മാത്രം നഴ്സായി യുകെയിൽ ജോലി കിട്ടുമെന്നു ആരും കരുതരുത്. അതിനു രണ്ടു കടമ്പകൾ കൂടി ഉണ്ട്. നാട്ടിൽ നിന്നും ഓൺലൈനായി ഒരു പരീക്ഷയിൽ പങ്കെടുക്കുകയും യുകെയിൽ എത്തിയ ശേഷം ഒരു പരീക്ഷ എഴുതുകയും വേണം. എന്നാൽ ഇതു രണ്ടും ഒഇടി പാസാകുന്നതിനേക്കാൾ വളരെ എളുപ്പമാണ്. ഒഇടി പാസ്സാകുന്നവരിൽ 99 ശതമാനം പേരും ഈ പരീക്ഷകൾ പാസ്സാകും. എന്നു മാത്രമല്ല ഇവർക്ക് പരീക്ഷ എഴുതാൻ പല അവസരങ്ങൾ ലഭിക്കുകയും ചെയ്യും.
നഴ്സിങ് പാസ്സാവുക എന്നതാണ് ആദ്യത്തേത്. പിന്നാലെ ഒഇടി എഴുതി മുകളിൽ പറഞ്ഞതു പോലെ യോഗ്യത നേടുക. അതിനു ശേഷം ഡിസിഷൻ ലെറ്ററിന് വേണ്ടി അപേക്ഷിക്കാം. ഡിസിഷൻ ലെറ്റർ ലഭിച്ചു കഴിഞ്ഞാൽ ഓൺലൈൻ വഴി ഒരു കമ്പ്യൂട്ടർ ബേയ്സ്ഡ് ടെസ്റ്റായ സിബിറ്റി പാസ്സാകണം. അതു പാസ്സായി കഴിഞ്ഞാൽ യുകെയിൽ എത്തി പരിശീലനം തുടങ്ങുകയും അവിടെ വച്ചു പ്രാക്ടിക്കൽ ടെസ്റ്റ് എഴുതുകയും വേണം. അതിന്റെ വിശദാംശങ്ങൾ ചുവടെ കൊടുക്കുന്നു.
ആ രണ്ട് പരീക്ഷകൾ എങ്ങനെ ജയിക്കും?
എൻഎംസി വെബ്സൈറ്റ് വഴി ഓൺലൈൻ കോംപിറ്റൻസി ടെസ്റ്റിൽ പങ്കെടുക്കുകയാണ് ആദ്യത്തേത്. അപേക്ഷകർ അതാത് രാജ്യത്തെ ടെസ്റ്റ് സെന്ററുകളിൽ എത്തി വേണം ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയിൽ പങ്കെടുക്കേണ്ടത്. ഇന്ത്യയിൽ എവിടെയൊക്കെയാണ് ടെസ്റ്റ് സെന്റർ എന്ന് എൻഎംസി വെബ്സൈറ്റിൽ ഉണ്ട്. യുകെയിൽ നഴ്സായി ജോലി ചെയ്യാൻ ആവശ്യമായ അക്കാഡമിക് കാര്യങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും ആർഎൻ മാതൃകയിലുള്ള ഈ ടെസ്റ്റ്. ഈ ടെസ്റ്റ് പാസ്സായാൽ യുകെയിലേക്ക് താത്ക്കാലിക വിസയ്ക്ക് അപേക്ഷിക്കാം.
യുകെയിൽ എത്തി എൻഎംസി നേരിട്ട് നടത്തുന്ന പ്രാക്ടിക്കൽ ടെസ്റ്റിൽ പങ്കെടുത്ത് അത് പാസ്സായി പിൻനമ്പർ നേടുകയാണ് അടുത്ത ഘട്ടം. പ്രാക്ടിക്കൽ ടെസ്റ്റ് നടത്താൻ ആദ്യം ഒരു യൂണിവേഴ്സിറ്റിക്ക് മാത്രമാണ് എൻഎംസി ആദ്യം അനുമതി നൽകിയിരുന്നത്. പിന്നീട് യുകെയിലെ ഒട്ടേറെ യൂണിവേഴ്സിറ്റികൾ ടെസ്റ്റ് സെന്ററുകൾ മാറ്റി. രണ്ട് ടെസ്റ്റുകളും പാസ്സാകുന്നവരെ എൻഎംസി ഓഫീസിൽ അഭിമുഖത്തിനായി വിളിക്കും. അവിടെ വച്ച് തന്നെ പിൻനമ്പർ നൽകുകയാണ് ചെയ്യുക. ഇങ്ങനെ പിൻനമ്പർ ലഭിക്കുന്നവർക്ക് യുകെയിലെ നഴ്സിങ്ങ് ഹോമുകളിലോ എൻഎച്ച്എസ് ആശുപത്രിയിലോ ബാൻഡ് 5 നഴ്സായി ജോലിയിൽ പ്രവേശിക്കാം.
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- ബ്രിട്ടണിൽ വേതന വർധനക്കായി സമസ്ത മേഖലയിലും സമ്മർദ്ദം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- ബ്രിട്ടനിലെ മോഡേൺ സ്ലേവറിയിൽ പത്ത് മടങ്ങ് വർദ്ധനവുണ്ടായെന്ന് റിപ്പോർട്ടുകൾ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്