ഓക്സ്ഫോർഡിന്റെ കൊളോണീയൽ സംസ്കാരം തുടച്ചുനീക്കാൻ മത്സരിക്കാനിറങ്ങി; വെള്ളക്കാർ വരെ ഭയന്നപ്പോൾ പുഷ്പം പോലെ വിജയം; പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കിയപ്പോൾ ചുമതലയേൽക്കും മുൻപ് രാജി; ഓക്സ്ഫോർഡിന്റെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ വനിതാ പ്രസിഡണ്ട് രാജി വയ്ക്കുമ്പോൾ
സ്വന്തം ലേഖകൻ
ഇന്ത്യൻ സ്വാതാന്ത്ര്യ സമരവുമായും അതിനിപ്പുറമുള്ള ഇന്ത്യൻ രാഷ്ട്രീയവുമായും അടുത്ത ബന്ധമുള്ള സർവ്വകലാശാലകളാണ് ഓക്സ്ഫോർഡും കേംബ്രിഡ്ജും. ലോകത്തിലെ പല രാജ്യങ്ങളിലേയും പോലെ ഇന്ത്യയിലേയും പല ഉന്നതരായ രാഷ്ട്രീയ നേതാക്കളേയും ഭരണകർത്താക്കളെയുമൊക്കെ സൃഷ്ടിച്ചിട്ടുള്ളത് ഈ രണ്ടു സർവ്വകലാശാലകളാണ്. സ്വാതന്ത്ര്യത്തിന്റെയും സാഹോദര്യത്തിന്റെയും വംശീയസൗഹൃദത്തിന്റെയും എല്ലാം മുദ്രാവക്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാക്കളെ സൃഷ്ടിച്ച ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ പക്ഷെ ഇന്നും പഴയ സാമ്രാജ്യത്വ അന്തരീക്ഷമാണ് നിലനിൽക്കുന്നത് എന്നാണ് പരക്കെയുള്ള ആരോപണം.
ബ്രിട്ടന്റെ പഴയ സമ്രാജ്യത്വകാല പ്രതാപത്തെ അനുസ്മരിപ്പിക്കുന്ന പ്രതിമകൾ നീക്കം ചെയ്യുമെന്നും, ഓക്സ്ഫോർഡ് സിലബസ് സാമ്രാജ്യത്വ വിരുദ്ധമാക്കുമെന്നുമായിരുന്നു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തെക്ക് മത്സരിക്കുമ്പോൾ ഇന്ത്യൻ വംശജയായ രശ്മി സാമന്തിന്റെ വാഗ്ദാനം. അത് ഏറ്റെടുത്ത പുരോഗമനപരമായി ചിന്തിക്കുന്ന ഒരു വലിയ കൂട്ടം വിദ്യാർത്ഥികൾ ഈ കർണ്ണാടകാ സ്വദേശിക്ക് നൽകിയത് ഉജ്ജ്വലമായ വിജയമായിരുന്നു. ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന സ്ഥാനവും ഇതോടെ രശ്മിക്ക് സ്വന്തമായി.
എന്നാൽ ഈ വിദ്യാർത്ഥിനിയുടെ ചില പഴയ സോഷ്യൽ മീഡിയാ പോസ്റ്റുകൾ ചിലർ കുത്തിപ്പൊക്കിയതോടെ വിവാദമുയർന്നു. മൂന്നും നാലും വർഷം മുൻപുള്ള പോസ്റ്റുകളാണ് ഇവരുടെ എതിരാളികൾ ഇപ്പോൾ കുത്തിപ്പൊക്കിയിരിക്കുന്നത്. മലേഷ്യ സന്ദർശനത്തിനിടയിൽ എടുത്ത ഒരു ചിത്രത്തിൽ ചിങ് ചാംഗ് എന്ന് അടിക്കുറിപ്പിട്ടതാണ് ആദ്യം വിവാദമായത്. ഇത് സസ്യാഹാരം ശീലമാക്കുക എന്നതാണ് അർത്ഥമാക്കുന്നത്എന്നായിരുന്നു രശ്മി വാദിച്ചത്.
എന്നാൽ, ഈ വാദം അംഗീകരിക്കുവാൻ മന്ദാരിൻ ഭാഷ മാതൃഭാഷയായുള്ളവർ ഒരുക്കമായിരുന്നില്ല. ഇംഗ്ലീഷുകൾ ഉൾപ്പടെ പല പാശ്ചാത്യരും ചൈനീസ് വംശജരെ കളിയാക്കുവാൻ ഉപയോഗിക്കുന്ന ഒരു പദസഞ്ചയാമായാണ് വിക്കീപീഡിയ പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളും പറയുന്നത്. അതുപോലെ ലക്ഷക്കണക്കിന് യഹൂദന്മാരെ ഹിറ്റലർ കൂട്ടക്കൊല ചെയ്ത ബർലിനിലെ ഹോളോകാസ്റ്റ് മെമോറിയലിനും മുന്നിൽ നിന്നെടുത്ത ചിത്രത്തിന് നൽകിയ അടിക്കുറിപ്പും വിവാദമായിരുന്നു. പഴയകാല ചെയ്തികളുടെയും അതിക്രമങ്ങളുടെയും പൊള്ളയായ(ഹോളോ) സ്വപ്നത്തെ ഇത് രൂപപ്പെടുത്തുന്നു (കാസ്റ്റ്) എന്നായിരുന്നു ആ അടിക്കുറിപ്പ്.
അന്ന് യഹൂദവംശജർ ഈ പോസ്റ്റിനെതിരെ രംഗത്തെത്തിയിരുന്നു. അതിനുപുറമേ ലിംഗഭേദം വരുത്തി സ്ത്രീകളായവരെ ജന്മനാൽ സ്ത്രീകളായവരിൽ നിന്നും വേർതിച്ചു കാണിക്കുന്ന ട്രാൻസ്വുമൺ എന്ന പദം ഇൻസ്റ്റാഗ്രാമിൽ ഉപയോഗിച്ചു എന്നൊരു ആരോപണവും രശ്മി സാമന്തിനെതിരെ ഉയർന്നിട്ടുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വ സ്ഥാപകരിൽ പ്രമുഖനം, ഖനന വ്യവസായത്തിലെ ഭീമനും അതുപോലെ ആഫ്രിക്കയിലെബ്രിട്ടീഷ് കോളനിയായിരുന്ന കേപ്പ് കോളനിയുടെ പ്രസിഡണ്ടുമായിരുന്ന സെസിൽ റോഡിസിനെ യൂണിവേഴ്സിറ്റിയിലെ ഒരു സംവാദത്തിനിടയിൽ ഹിറ്റലറുമായി താരതമ്യം ചെയ്തതും ഏറെ വിവാദമായിരുന്നു.
രശ്മിയുടെ എതിരാളികൾ ഈ പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കിയതോടെ അവർ സമ്മർദ്ദത്തിലായി. തുടർന്ന് അവർ മാപ്പ് പറഞ്ഞെങ്കിലും വംശീയ-ലിംഗ സമത്വങ്ങൾക്കായി പൊരുതുന്ന ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രബലമായ ഒരു വിഭാഗത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി ഒടുവിൽ അവർക്ക് രാജിവയ്ക്കേണ്ടതായി വന്നിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇനിയും ഇവർ ഔദ്യോഗികമായി ചുമതലയേറ്റിട്ടില്ല എന്നതാണ് രസകരമായ കാര്യം. ചുമതലയേൽക്കുന്നതിനു മുൻപേ രാജിവയ്ക്കേണ്ടി വരുന്ന ഒരു സാഹചര്യം ചരിത്രത്തിൽ തുലോം വിരളമാണ്.
അതേസമയം, ആവിഷ്കാര സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന ഫ്രീ സ്പീച്ച് യൂണിയൻ രശ്മി സാമന്തിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. അവർ മാപ്പു പറഞ്ഞതുതന്നെ ധാരാളമാണെന്നും രാജി വെച്ചതിൽ ഖേദമുണ്ടെന്നുമായിരുന്നു യൂണിയൻ ജനറൽ സെക്രട്ടറി ടോബി യംഗ് പ്രസ്താവിച്ചത്. സ്റ്റുഡന്റ്സ് ന്യുസ് പേപ്പർ ആയ ചെർവെല്ലിൽപ്രസിദ്ധീകരിച്ച ഒരു തുറന്ന കത്തിലൂടെയാണ് തന്റെ കഴിഞ്ഞകാല ചെയ്തികളിൽ അവർ മാപ്പ് ചോദിച്ചത്. വർഷങ്ങൾ കഴിയും തോറും താൻ തന്റെ കുറ്റങ്ങളും കുറവുകളും മനസ്സിലാക്കി വരികയാണെന്നും അവർ ആ കത്തിൽ പറഞ്ഞിട്ടുണ്ട്.
ഓക്സ്ഫോർഡിൽ പോസ്റ്റ് ഗ്രാഡ്വേറ്റ് പഠനത്തിന് എത്തുന്നതിനു മുൻപായി മണിപ്പാൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് ടെക്നോളജിയിലായിരുന്നു ഈ ഉഡുപ്പി സ്വദേശി തന്റെ ബിരുദം പൂർത്തിയാക്കിയത്. തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത 3,708 വോട്ടുകളിൽ 1996 വോട്ടുകൾ നേടിയാണ് മൃഗീയ ഭൂരിപക്ഷത്തോടെ കഴിഞ്ഞയാഴ്ച്ച രശ്മി സാമന്ത് ജയിച്ചത്. മൂന്ന് എതിരാളികൾക്കും കൂടി ലഭിച്ചതിനേക്കാൾ ഏറെ വോട്ടുകളാണ്എം എസ് സി എനർജി സിസ്റ്റംസ് വിദ്യാർത്ഥിനിയായ ഇവർക്ക് ലഭിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍